Homoeopathy.cash(create awareness to survive healthy)

Homoeopathy.cash(create awareness to survive healthy) Consultation on all days. Purely on appointment. Week days at
8.00pm - 10 pm. On sun & 2nd sat 2.3

09/04/2023

Document from Dr. Biju chakrapani.

15/07/2022
.............ആരോഗ്യ ജീവിതത്തിന് ഉപകരിക്കുന്ന അവബോധം.........
09/06/2022

.............ആരോഗ്യ ജീവിതത്തിന് ഉപകരിക്കുന്ന അവബോധം.........

01/06/2022

ശ്വാസംമുട്ടൽ ഉള്ളവർ, അലർജിയുള്ളവർ, സന്ധിവേദനയുള്ളവർ,
ത്വക്ക് രോഗമുള്ളവർ, ആമാശയ രോഗമുള്ളവർ ഒക്കെ സ്ഥായിയായി രോഗം മാറാൻ ഇന്ന് സ്വമേധയാലും മറ്റ് പലരുടെയും പ്രേരണയാലും ഹോമിയോപ്പതിക് ചികിൽസാ രീതിയോട് പ്രതിപത്തി കാട്ടുന്നുണ്ട്.
പക്ഷേ കാലാവസ്ഥയിലെ മാറ്റം, അനുവർത്തനങ്ങൾ, ആഹാരം, മുതലായവയിലെ വ്യതിചലനങ്ങൾ വഴി ചികിൽസയുടെ പ്രാരംഭ നാളുകളിൽ രോഗത്തിന്റെ തനിയാവർത്തനം ഉണ്ടാകാറുണ്ട്. ഇത്
ഹോമിയോപ്പതി എനിയ്ക്ക് പിടിയ്ക്കില്ല എന്ന വിധിയെഴുത്തിന് പലപ്പോഴും ഇടയാക്കാറുമുണ്ട്. ഹോമിയോപ്പതിക് മരുന്ന് കഴിച്ചാൽ
രോഗം കൂടിയതിന് ശേഷമേ കുറയൂ എന്നൊര് പറച്ചിലും പതിവാണ്.
കുഴമ്പു തേച്ചും, ഗുളിക കഴിച്ചും നിജ രോഗത്തിന്റെ ലക്ഷണങ്ങളെ
മറച്ചുവയ്ക്കുന്നവർ അത് ഒഴിവാക്കുമ്പോൾ ലക്ഷണങ്ങൾ പ്രകടമാകുന്നതാണ് ഈ പഴിയ്ക്കു പിന്നിലെ പൊരുൾ.
പത്ഥ്യം പറച്ചിൽ പതിവാണെന്നതാണ് മറ്റൊര് പഴി !
കാപ്പി, കർപ്പൂരം, കായം മുതലായ 'ക' യിൽ തുടങ്ങുന്നവ പലതും
കുഴപ്പമാണെന്ന് പറയുന്നതിന്റെ കാര്യം, തീക്ഷ്ണതയുള്ളവയുടെ സാമിപ്യം ഹോമിയോപ്പതിക് മരുന്നിനെ നിഷ്ഫലമാക്കും എന്നതിനാലാണ്. ഒപ്പം വിരുദ്ധതയുള്ളവ മരുന്നിന്റെ പ്രവർത്തനത്തിന്
വിഘാതവുമാകും [തൂജX ഉള്ളി.] പക്ഷേ ചില പദാർത്ഥങ്ങളുടെ സാമിപ്യം, ആഹാരമാക്കൽ മുതലായവ രോഗാധികരണത്തിനും ഇടയാക്കാം. ഇത്തരത്തിൽ കുറച്ച് കഴമ്പും കുറേ കാര്യങ്ങളും ഈ പറച്ചിലിന് പിന്നിലുണ്ട്. മുഖ്യധാരാ ചികിൽസകൾ തേടുമ്പോൾ ഇക്കാര്യങ്ങൾ പറയാത്തത് രോഗത്തെ പുറമേ നിന്നും പ്രയോഗിക്കുന്ന ഡ്രഗ്ഗ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഹോമിയോപ്പതിക് ചികിത്സയിൽ രോഗത്തെ നേരിടാൻ രോഗിയെ മരുന്ന് പ്രേരിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താലാണ് പ്രബല ചികിൽസ പെട്ടെന്ന് ഫലം കിട്ടും ഹോമിയോപ്പതി പതിയേ ഫലിക്കൂ എന്ന് പലരും പറയുന്നത്. വേദനയ്ക്ക് ഒരു ഡ്രഗ്ഗ് കഴിക്കുമ്പോൾ പെയിൻസൈറ്റിൽ നിന്നും ബ്രയിൻ സെന്ററിലേയ്ക്ക് സംവേദനം എത്തിക്കുന്ന നാഡിയെ നിയന്ത്രിച്ചാൽ രോഗം കുറഞ്ഞതായി തോന്നും. മറിച്ച് ഹോമിയോപ്പതിക് മരുന്ന് അതിന്റെ അടിസ്ഥാന കാരണത്തെ തിരുത്താൻ വേണ്ടിയുള്ള തീവ്രശ്രമത്തിലുമാകും.

പനിയ്ക്ക് രാവിലെ ഹോമിയോപ്പതിക് മരുന്ന് കഴിച്ചവർക്ക് വൈകിട്ട്
വയറിളക്കമോ ശർദ്ദിയോ വന്നാൽ അതിന് ഹോമിയോപ്പതിക് മരുന്നാണ് കാരണം, അസുഖം കൂടി എന്നൊക്കെ പറയുന്നവർ
ആലീസിന്റെ അൽഭുതലോകത്തെ ദിവാസ്വപ്നം കാണുന്നവരാണ്.
അണുക്കളാണ് രോഗകാരണം എന്നത് അക്ഷരംപ്രതി അനുസരിക്കാൻ ഹോമിയോപ്പതിയുടെ ആൾക്കാർ തയ്യാറല്ല.
അണു എന്നത് അഴുക്കിനെ വിഘടിപ്പിക്കാൻ വരുന്ന ദ്യുതീയ അതിഥിയാണ്.അഴുക്കാണ് അടിസ്ഥാന വിഷയം.
സോറിക് ,സിഫിലിറ്റിക്. സൈക്കോട്ടിക് എന്നിങ്ങനെയുള്ള രൂഡമായ
മയാസങ്ങളുടെ തനതോ സമ്മിശ്രമോ ആയ ആരൂഢമാണ് വ്യക്തിയെ പ്രത്യേക രോഗത്തോട് പ്രതിബദ്ധനാക്കുന്നത്. അതിനാലാണ് അടക്കം വിട്ട പലരും അതികായന്മാരാകുന്നതും, ഒതുക്കത്തിൽ ജീവിക്കുന്നവരെ ഒടുക്കത്തെ രോഗങ്ങൾ തേടി വരുന്നതും. ജീവിത പങ്കാളിയെ തേടുന്ന ഫാമിലി മാച്ചിംഗിൽ മെയ്യനങ്ങായ്ക, സമ്പത്ത്, സൗന്ദര്യം, ജാതി, ജാതകം എന്നിവയ്ക്കു നൽകുന്നതിനെക്കാൾ മുന്തിയ പരിഗണന ഇണകൾ ഇരണ്ടുപേരുടെയും കുടുംബത്തിന്റെ രോഗ പശ്ചാത്തലത്തിനും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കടുത്ത രോഗത്തിനെ ചികിൽസിക്കാൻ കയ്യിൽ കാശുണ്ട്,
കോർപ്പറേറ്റ് ആശുപത്രി അടുത്തുണ്ട് എന്നാണ് കരുതുന്നതെങ്കിൽ
ഈ കുറിപ്പ് വായിയ്ക്കാൻ ഇത്ര നേരം നിങ്ങളുടെ വിലയേറിയ നേരം കടംകൊണ്ടതിന് മാപ്പ് ചോദിക്കുന്നു.

മറുകുറി - ചൊറി ചികിൽസിച്ച് ചിരങ്ങാക്കാതിരിക്കുക.
പ്രൈമറി രോഗത്തെ മാസ്ക്ക് ചെയ്ത് ചികിൽസിച്ച്, സെക്കന്ററി, ടെർഷ്യറി, ഇൻക്യുവറബിൾ എന്നീ തലങ്ങളിലേക്ക് വ്യതിചലിപ്പിച്ച് ചികിൽസയിലൂടെ കുടുംബം കുട്ടിച്ചോറാകാതിരിക്കട്ടെ. ആശംസകൾ!

്വര്യബിജു
ിജുചക്രപാണി

അശാസ്ത്രീയ രീതിയിൽ അടിച്ചമർത്തപ്പെട്ട രോഗം,
അതിനായി പ്രയോഗിച്ച തീവ്ര രാസ സംയുക്തം എന്നിവയുടെ
ആകെത്തുകയാണ് അടുത്ത അസുഖം.
ഈ പറഞ്ഞവയൊക്കെ അലോസരവും അബദ്ധവുമായി നിങ്ങൾ ഇനിയും കരുതുന്നുണ്ടെങ്കിൽ ജീവൻ, മനസ്സ് എന്നിവയെ
ഭൗതികമായി നിങ്ങൾക്ക് നേരിൽ കാട്ടിത്തരാമോ? ജീവികളെ യാന്ത്രിക ചട്ടക്കൂടുകൾക്കുള്ളിൽ ബന്ധിതമായി നിർവ്വചിക്കുകയും നിരൂപിയ്ക്കുകയും ചെയ്യരുത്. അവ സ്വയം അതിജീവന ശേഷിയുള്ള
പൂർണ്ണരൂപങ്ങളാണ്.

ആപ്പിന്റെ ആകൃതിയുള്ള അവയവം ആപ്പിലാകാതിരിയ്ക്കാൻ അറിയുക...............അടിസ്ഥാനപരമായആരോഗ്യ പരിരക്ഷയ്ക്കയ്ക്ക്ആദ്യ പരിഗണന ഹ...
16/04/2022

ആപ്പിന്റെ
ആകൃതിയുള്ള
അവയവം
ആപ്പിലാകാതിരിയ്ക്കാൻ
അറിയുക...............
അടിസ്ഥാനപരമായ
ആരോഗ്യ പരിരക്ഷയ്ക്കയ്ക്ക്
ആദ്യ പരിഗണന ഹോമിയോപ്പതിക് വൈദ്യശാസ്ത്രത്തിനാണ് !..........................................................................................................
്വര്യബിജു ിജുചക്രപാണി
...........................................................................................................

പരിഹരിക്കാന്‍ കഴിയാത്തവിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവര്‍ സിറോസിസ് എന്ന രോഗാവസ്ഥ. നമ്മുടെ നാട്ടില്‍ സിറോസിസ് രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ഉള്ള സംസ്ഥാനം കേരളമാണ്.

സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാല്‍ മദ്യപിക്കുന്ന എല്ലാവര്‍ക്കും സിറോസിസ് വരണമെന്നില്ല. മദ്യപിക്കുന്നയാളുടെ ആരോഗ്യം, മദ്യത്തിന്റെ അളവ്, കാലദൈര്‍ഘ്യം ഇങ്ങനെ വിവിധ കാര്യങ്ങള്‍ അതിനു ബാധകമാണ്. മെല്ലെ മെല്ലെയാണ് മദ്യം കരളിനെ കാര്‍ന്നുതിന്നുന്നത്.

ഫാറ്റിലിവറില്‍ നിന്നു സിറോസിസിലേക്ക്

അമിതമായി മദ്യപിക്കുന്നവരുടെ കരള്‍ ആദ്യം മെല്ലേ വീര്‍ത്തുവരുന്നു

ഫാറ്റിലിവര്‍ എന്ന ആ ഘട്ടത്തില്‍ മദ്യപാനം നിര്‍ത്തിയാല്‍ കരള്‍ പൂര്‍വസ്ഥിതിയിലാകും. അതൊരു ഭാഗ്യമാണ്. ഫാറ്റിലിവര്‍ എന്ന കരള്‍വീക്കത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് പിടിപെടുന്നു. മൂന്നാം ഘട്ടത്തില്‍ സിറോസിസ് ആകുന്നു. ഏതു ഘട്ടത്തില്‍ കണ്ടു പിടിച്ചാലും മദ്യപാനം നിറുത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ രോഗം കൂടുതല്‍ മാരകമാകുന്നത് തടയാന്‍ കഴിയും.

എന്തുകൊണ്ട് മദ്യം?

മദ്യത്തെ വിഷകരമായ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നതു കരളാണ്. അതുകൊണ്ടു തന്നെ മദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്നതും കരളിനെയാണ്. ഇത്തരത്തില്‍ വിഘടിപ്പിക്കപ്പെടുന്ന രാസപദാര്‍ഥങ്ങളില്‍ ചിലതു മൂലം കരള്‍ നീര്‍കെട്ടി വീങ്ങും. ഇതു കരളിന്റെ കോശങ്ങള്‍ക്ക് കേടുവരുത്തും.

മദ്യം ശരീരത്തിലെ വിവിധ എന്‍സൈമുകളുമായി പ്രതിപ്രവര്‍ത്തിക്കും. അതിന്റെ ഫലമായുണ്ടാകുന്ന അസെറ്റാല്‍ഡിഹൈഡ് എന്ന രാസപദാര്‍ഥം കരളിലെ കോശങ്ങളില്‍ കൊഴുപ്പടിയാനും നീര്‍ക്കെട്ടുണ്ടാകാനും കാരണമാകും. ആ അവസ്ഥ സിറോസിസിനു വഴിയൊരുക്കും.

സിറോസിസ് ബാധിച്ചാല്‍

സാധാരണഗതിയില്‍ സ്വയം സുഖപ്പെടാന്‍ കഴിയുകയെന്ന അസാധാരണമായ പ്രത്യേകതയുള്ള അവയവമാണു കരള്‍. എന്നാല്‍ സിറോസിസ് ബാധിച്ചാല്‍, കരളിനു കേടായ കോശങ്ങളെ മാറ്റാനോ ഭേദപ്പെടുത്താനോ കഴിയാതെ വരുന്നു. സിറോസിസുമൂലം കരളിലെ കോശസമൂഹങ്ങള്‍ക്കു കേടുവന്നാല്‍ പിന്നീട് ആരോഗ്യമുള്ള കോശങ്ങളെപ്പോലെ അവ പിന്നീട് പ്രവര്‍ത്തിക്കുകയില്ല.

അണുബാധകള്‍ക്കെതിരെ പോരാടാനോ രക്തം ശുദ്ധീകരിക്കുവാനോ, ഊര്‍ജം സംഭരിച്ചുവയ്ക്കാനോ, ദോഷകരമായ വസ്തുക്കളെ നിര്‍വീര്യമാക്കാനോ ഒന്നും കഴിയാതെ വരുന്നു. കരളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്കിനെ കേടുവന്ന കലകള്‍ തടസ്സപ്പെടുത്തുന്നു. തകരാറുകള്‍ കൂടുന്തോറും കരളിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞുകൊണ്ടേയിരിക്കും. സിറോസിസിന്റെ ആരംഭഘട്ടത്തില്‍ കരള്‍ വലുതാകുകയും പിന്നീട് ചുരുങ്ങുകയും ചെയ്യുന്നു.

ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ പ്രയാസം

ആരംഭഘട്ടത്തില്‍ സിറോസിസ് യാതൊരു ലക്ഷണങ്ങളും കാണിക്കുകയില്ല. രക്തപരിശോധനയില്‍ പോലും സിറോസിസ് ബാധിച്ചത് അറിയാന്‍ കഴിഞ്ഞെന്നു വരില്ല.

രോഗം കൂടുന്നതനുസരിച്ചു ക്ഷീണം, വിശപ്പില്ലായ്മ, വയറ്റില്‍ അസ്വസ്ഥത, തൂക്കം കുറയുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. സിറോസിസ് ഗുരുതരമാകുമ്ബോള്‍ കാലില്‍ നീര്, വയറ്റില്‍ വെള്ളം കെട്ടുക, ചര്‍മത്തില്‍ ചുവന്ന പാടുകള്‍, മഞ്ഞപ്പിത്തം, കറുത്ത മലം പോകുക, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

ചിലര്‍ രക്തം ഛര്‍ദിക്കുകയും ചെയ്യും. കരളിലെ കേടായ ഭാഗത്തെ രക്തമൊഴുക്കു തടസ്സപ്പെടുമ്ബോള്‍, രക്തം മറ്റ് രക്തക്കുഴലുകളിലൂടെ ഒഴുകും. അപ്പോള്‍ ആ രക്തക്കുഴലുകള്‍ വലിഞ്ഞു പൊട്ടും. അതാണ് രക്തം ഛര്‍ദിക്കാനുള്ള കാരണം.

ചിലരെ തൊട്ടാല്‍പോലും രക്തം പൊടിയും. രക്തം കട്ടപിടിക്കുന്നതിനുള്ള കഴിവു നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കാരണം, രക്തം കട്ടപിടിപ്പിക്കുന്നതും കരളിന്റെ ധര്‍മമാണ്. ഇത്രയും ഗുരുതരമായ അവസ്ഥയില്‍ പരിശോധനകള്‍ ചെയ്യാന്‍ പോലും ബുദ്ധിമുട്ടാണ്.

ഹെപ്പറ്റൈറ്റിസും കാരണമാകാം

സിറോസിസിന്റെ മറ്റൊരു പ്രധാന കാരണം ഹെപ്പറ്റൈറ്റിസാണ്. ഹെപ്പറ്റൈറ്റിസ് ബിയും സിയും സിറോസിസിനു വഴിതെളിക്കുന്നു. ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവരില്‍ നാലില്‍ ഒരു വിഭാഗത്തിനും പത്തുപതിനഞ്ചു വര്‍ഷങ്ങള്‍കൊണ്ടു സിറോസിസ് പിടിപെടുന്നു.

ഈ രോഗങ്ങള്‍ സിറോസിസ് ആകുന്നതിനുമുമ്ബ് കണ്ടുപിടിക്കുകയാണെങ്കില്‍ പകുതിയോളം രോഗികളില്‍ രോഗം പുരോഗമിക്കുന്നതു തടയാന്‍ കഴിയും. ചിലരില്‍ സിറോസിസ് വരാതെ നോക്കാനും കഴിഞ്ഞേക്കും. ഇവരില്‍ കരളില്‍ കാന്‍സര്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

മറ്റു രോഗങ്ങളും

രക്തത്തിലും കരളിലും ചെമ്ബിന്റെ അളവ് കൂടുന്ന വില്‍സണ്‍സ് ഡിസീസ്, കരളിലും പാന്‍ക്രിയാസിലും മറ്റും ഇരുമ്ബിന്റെ അംശം കൂടുന്ന ഹീമോക്രൊമറ്റോസിസ് എന്നിവ സിറോസിസിനു കാരണമാകാം.

ഓട്ടോ ഇമ്യൂണ്‍ ഹെപ്പറ്റൈറ്റിസ് എന്ന രോഗവും സിറോസിസിനു കാരണമാകുന്നു. പ്രത്യേകിച്ച്‌ സ്ത്രീകളില്‍. ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വ്യത്യാസപ്പെടുന്ന ഈ അവസ്ഥയില്‍ ആന്റിബോഡികള്‍ ശരീരത്തിനു സംരക്ഷണം നല്‍കുന്നതിനു പകരം കരളിലെ കോശങ്ങളെ നശിപ്പിക്കുന്നു.

കരളില്‍ നിന്ന് പിത്തരസം കടന്നുപോകുന്ന പിത്തനാളിയിലെ അണുബാധകളും തടസങ്ങളും ചിലതരം മരുന്നുകള്‍, വിഷകരമായ പദാര്‍ഥങ്ങള്‍ എന്നിവയും സിറോസിസിനു കാരണമാകും. ജനിതക കാരണങ്ങളാല്‍ സിറോസിസ് പിടിപെടാം. ചിലപ്പോള്‍ ഒരു കാരണവും കണ്ടെത്താന്‍ കഴിയാതെയും വരാം. ഈ അവസ്ഥയെ ക്രിപ്റ്റോജനിക് സിറോസിസ് എന്നാണ് വിളിക്കുന്നത്.

മുന്‍കരുതലുകള്‍

∙ ഫാറ്റി ലിവര്‍ ഉണ്ടെന്നു മനസ്സിലായാല്‍ ഉടന്‍ അതു പരിഹരിക്കാന്‍ നടപടി തുടങ്ങുക.

∙ സിറോസിസ് ഉണ്ടെന്നു തിരിച്ചറിയുന്ന ഘട്ടം മുതല്‍ ചികിത്സ ആരംഭിക്കണം. കരളിന്റെ ബാക്കി ഭാഗങ്ങള്‍ നശിക്കാതിരിക്കാന്‍ അതു സഹായിക്കും.

∙ അമിത മദ്യപാനം നിയന്ത്രിക്കുക. രോഗം തിരിച്ചറിഞ്ഞാല്‍ മദ്യം പൂര്‍ണമായി ഉപേക്ഷിക്കുക.

∙ പതിവായി മദ്യപിക്കുന്നവര്‍ ആറുമാസത്തിലൊരിക്കലെങ്കിലും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്തുക. ഒപ്പം ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാകുക.

*ഹെപ്പറ്റൈറ്റിസ് വന്നിട്ടുള്ളവര്‍ മറ്റ് കാരണങ്ങളില്ലെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും കരളിന്റെ പ്രവര്‍ത്തനം പരിശോധിപ്പിക്കുക.

∙ രക്തപരിശോധനയില്‍ തകരാറില്ലെങ്കിലും
ഡോക്ടര്‍ ആവശ്യപ്പെടുന്ന പക്ഷം
വിശദമായ പരിശോധനകൾക്ക് വിധേയരാവുക.

വാൽക്കഷണം. വേദനയുടെ മരുന്നുകൾ, സ്റ്റീറോയിഡ് ക്രീമുകൾ, ആൻറിഫംഗൽ ലേപനങ്ങൾ, അമിത ആഹാരം, അശാസ്ത്രീയ ഡയബറ്റിക് ചികിത്സ അങ്ങനെ കറുത്ത നിറത്തിലെ കരുത്തനായ കരളിനെ കാലിടറിയ്ക്കുന്ന കയ്യിലിരുപ്പുകൾ കരക്കാരറിയുന്നില്ല.

......... ഇന്ന് ഏപ്രിൽ 11-കമ്പവാത അവബോധ ദിനം........പാർക്കിൻസൺസ് രോഗികൾ, അനുസ്യൂതം വിറച്ചുകൊണ്ടിരിക്കുന്നതിനാലാണ്, ഈ രോഗ...
11/04/2022

......... ഇന്ന് ഏപ്രിൽ 11-കമ്പവാത അവബോധ ദിനം........

പാർക്കിൻസൺസ് രോഗികൾ, അനുസ്യൂതം വിറച്ചുകൊണ്ടിരിക്കുന്നതിനാലാണ്,
ഈ രോഗത്തെ വിറവാതം അഥവാ
കമ്പവാതമെന്ന് വിളിയ്ക്കുന്നത്.

നാഡികൾക്ക് അപക്ഷയമുണ്ടാക്കുന്ന, ഒരു പരിധിവരെ ജനിതകപരവും, ജീവിതത്തിലെ സൈക്കോ സൊമാറ്റിക് ഇമ്പൾസുകളുടെ പരിണിത ഫലങ്ങൾ തലച്ചോറിൽ
മൂഡ് ഹോർമോൺ അപര്യാപ്തത വരുത്തുമ്പോൾ ഉണ്ടാകുന്ന സ്ക്ലീറൈറ്റിസ് വഴി വരുന്നതുമായ രോഗമാണ് പാർക്കിൻസൺസ്.

ജയിംസ് പാർക്കിൻസൺ (1755-1824) ആണ് ആദ്യമായി ഈ വിറ രോഗത്തെ അവതരിപ്പിച്ചത്. ന്യൂറോളജിയുടെ പിതാവായ ഷോൺ മാർതെൻ ഷാർക്കാണ്(1825-1893) ഈ രോഗത്തിന് 'പാർക്കിൻസണിന്റെ രോഗം' എന്ന് പേരിട്ടുവിളിച്ചത്.

പാർക്കിൻസൺസ് രോഗം 35 - 85 വയസ്സുവരെയുള്ളവരിൽ കാണപ്പെടാമെങ്കിലും മദ്ധ്യവയസ്ക്കരിലാണ്‌ രോഗം ആദ്യമായി നിർണയിക്കപ്പെടുന്നത്. ജനിതക പാർക്കിൻസൺസ് രോഗം വരുന്ന വിഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ കാണുന്ന പ്രായം താരതമ്യേന കുറവാണ്‌. കുട്ടിക്കാലം മുതൽക്ക് ലക്ഷണങ്ങൾ കാണപ്പെടുന്ന അപൂർ‌വ പാർക്കിൻസൺസ് രോഗമാണ് ശൈശവപാർക്കിൻസൺസ്.

സാധാരണഗതിയിൽ പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ പ്രകടമായാൽ 10 മുതൽ 25 വർഷങ്ങളോളമാണ്‌ രോഗിയുടെ ആയുർ‌ദൈർഘ്യം. ഇളം പ്രായത്തിൽ പാർക്കിൻസൺസ് പിടിപെടുന്നവർ കൂടുതൽ കാലം രോഗവുമായി ജീവിച്ചിരിക്കുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വളരെ കഴമ്പില്ല എന്നതാണ് വാസ്തവം. ശരാശരി ആയുർദൈർഘ്യം 80 വയസ്സാണെന്ന കാര്യം ഓർക്കുമ്പോൾ!

പ്രത്യേക കാരണങ്ങളില്ലാതെ സ്ഥായിയായ മലബന്ധം, മൂത്രവാഴ്ചയിലെ വ്യതിചലനങ്ങൾ, മണം തിരിച്ചറിയുന്നതിലുള്ള പ്രശ്നങ്ങൾ, ഓർമ്മക്ഷയം, വാക്കുകളുടെ അസ്ഥാനത്തെ പ്രയോഗം,
ഉറക്ക പ്രശ്നങ്ങൾ, മുതലായ നോൺ ലോക്കമോട്ടാർ പ്രശ്നങ്ങൾ
വിലയിരുത്തി ഹോമിയോപ്പതിക് കുടുംബ ഡോക്ടർ, ഈ രോഗ സാദ്ധ്യത ആരംഭത്തിലേ തിരിച്ചറിയാറുണ്ടെങ്കിലും, അതിന് അനുഗുണമായ മരുന്നുകൾ നൽകാറുണ്ടെങ്കിലും, ആധുനിക സമൂഹത്തിലെ അറിവേറിയ രോഗികൾ ന്യൂറോ ഫിസിഷ്യന്റെ
പാർക്കിൻ - വെർട്ടിൻ ഗുളികകളിൽ സ്വാസ്ഥ്യം തേടി ലക്ഷണങ്ങളെ
അമർത്തിയും അടക്കിയും സമൂഹത്തിൽ നിന്നും സ്വയം ഉൾവലിയുകയാണ് ചെയ്യുക.

Dr. ബിജു ചക്രപാണി Dr. ഐശ്വര്യ ബിജു'
പ്രോട്ടോൺ ഹോമിയോപ്പതിക് ഫൗണ്ടേഷൻ @ കേരളം.
നേർക്കാഴ്ച - ഇളമ്പ, നിലമേൽ, കിളിമാനൂർ, ആറ്റിങ്ങൽ.
്വര്യബിജു
ിജുചക്രപാണി

.
11/09/2021

.

Address

M. G. Road
Thiruvananthapuram
695101

Alerts

Be the first to know and let us send you an email when Homoeopathy.cash(create awareness to survive healthy) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category