Pain and Palliative Therapy

  • Home
  • Pain and Palliative Therapy

Pain and Palliative Therapy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pain and Palliative Therapy, Health/Medical/ Pharmaceuticals, .

10/06/2024

നമുക്ക് ചുറ്റും നമ്മൾ കാണാതെ ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ട് 😰

*വേദനകളെ ചേർത്തുപിടിച്ച മൂന്ന് പതിറ്റാണ്ട്*_സാന്ത്വന പരിചരണത്തെക്കുറിച്ചുള്ള ആലോചനകൾ കേരളത്തിൽ ആരംഭിച്ച കാലം മുതൽ അതിനൊപ...
07/05/2024

*വേദനകളെ ചേർത്തുപിടിച്ച മൂന്ന് പതിറ്റാണ്ട്*

_സാന്ത്വന പരിചരണത്തെക്കുറിച്ചുള്ള ആലോചനകൾ കേരളത്തിൽ ആരംഭിച്ച കാലം മുതൽ അതിനൊപ്പം സഞ്ചരിച്ച ആദ്യ പാലിയേറ്റീവ് വളണ്ടിയർ മീനാകുമാരി 30 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചിരിക്കുകയാണ്. സാന്ത്വന ചികിത്സാരം​ഗത്തെ മൂന്ന് പതിറ്റാണ്ട് നീണ്ട അനുഭവങ്ങൾ മീനാകുമാരി കേരളീയത്തോട് സംസാരിക്കുന്നു._

*WATCH :*
https://youtu.be/ZfpAWL6SDpw

*Join us on WhatsApp*
https://chat.whatsapp.com/KS8iPOQgTdu76RglXGUKeV

*Join us on Telegram*
https://t.me/keraleeyamweb

ാന്ത്വന പരിചരണത്തെക്കുറിച്ചുള്ള ആലോചനകൾ കേരളത്തിൽ ആരംഭിച്ച കാലം മുതൽ അതിനൊപ്പം സഞ്ചരിച്ച ആദ്യ പാല....

18/04/2024

Compassionate Conversations,
Episode No : #12
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ (ഐ പി എം) സംഘടിപ്പിക്കുന്ന Compassionate Conversations സംഭാഷണ പരമ്പര തുടരുന്നു . "ചികിത്സാരംഗം കൂടുതൽ കരുണാർദ്രമാവേണ്ടേ?” എന്ന വിഷയമാണ് പത്രണ്ടാമത്തെ എപ്പിസോഡ് ചർച്ച ചെയ്യുന്നത്. വിശദാംശങ്ങൾ പോസ്റ്ററിൽ ലഭ്യമാണ്. പ്രസ്തുത വിഷയത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും , ചോദ്യങ്ങളും കമൻ്റ് ബോക്സിൽ പങ്കുവെക്കുമല്ലോ? ചർച്ചയിൽ നേരിട്ട് പങ്കെടുക്കുന്നതിന് ഐ പി എമ്മിലേക്ക് ക്ഷണിക്കുന്നു. ഐ പി എമ്മിന്റെ സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമുകളിൽ തത്സമയം ചർച്ച വീക്ഷിക്കാവുന്നതാണ്.

13/12/2023

ജനുവരി 15.. പാലിയേറ്റീവ് കെയർ ദിനം 🙏🙏... സഹകരിക്കുക 🙏

*ShEEN INTELLECTUAL MEET 040* നമുക്ക് ചിന്തിക്കാൻ പറ്റാത്ത പ്രയാസങ്ങളിലൂടെ കടന്നു പോകുന്നവർ അനവധിയാണ് ഈ ലോകത്തുള്ളത്, പാ...
13/12/2023

*ShEEN INTELLECTUAL MEET 040*

നമുക്ക് ചിന്തിക്കാൻ പറ്റാത്ത പ്രയാസങ്ങളിലൂടെ കടന്നു പോകുന്നവർ അനവധിയാണ് ഈ ലോകത്തുള്ളത്, പാലിയേറ്റീവ് കെയർ ഒരു സാമൂഹിക ആവശ്യമാണ്.

*ആഴത്തിൽ അറിയാം പാലിയേറ്റീവ് കെയറിന്റെ ലോകം*

🤝പാലിയേറ്റീവ് കെയർന്റെ പ്രാധാന്യം.
🤝ആർക്കൊക്കെ പങ്കാളി ആകാം?
🤝 എങ്ങനെ വളണ്ടിയർ ആകാം?
🤝സേവന മേഖലകൾ
🤝പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
🤝തൊഴിൽ അവസരങ്ങൾ
🤝പരിശീലനം എവിടെ നിന്നും ലഭിക്കും?

*December 16*
*Saturday ,8:30 pm*
*Led by :* *Dr* . *Shameer Cheriya Rayaroth* BDS,BCCPM (Palliative Medicine ), Former Programme Manager for ASAP, Govt. Of Kerala.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/E7WKTHbu7kSAqf2MFqsh99

9995276565
*ShEEN International*
www.sheenintl.com

WhatsApp Group Invite

Please Share 🙏🙏... മഹത്തായ ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക ❤❤
08/12/2023

Please Share 🙏🙏... മഹത്തായ ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക ❤❤

പ്രിയ സുഹൃത്തുക്കളേ,ഇത് വയനാട്,വെള്ളമുണ്ട- അൽകരാമ സൗജന്യ ഡയാലിസിസ് സെന്റർ ന്റെ വനിതാ വിങ്ങിന്റെ ഒരു ഉദ്യമം ആണ്. പരമാവധി ...
21/10/2023

പ്രിയ സുഹൃത്തുക്കളേ,

ഇത് വയനാട്,വെള്ളമുണ്ട- അൽകരാമ സൗജന്യ ഡയാലിസിസ് സെന്റർ ന്റെ വനിതാ വിങ്ങിന്റെ ഒരു ഉദ്യമം ആണ്. പരമാവധി തുക ആണ് ലക്ഷ്യം. ബിരിയാണി വേണ്ട എങ്കിൽ വിഭവ സമാഹാരണത്തിലേക്ക് പണം നൽകാം. ആകെ രോഗികൾ 40. ഊഴത്തിന് വേണ്ടി കാത്തു നിൽക്കുന്നവർ 20 ഓളം പേര്. മാസം വേണ്ടത് 6 ലക്ഷത്തോളം രൂപ. നമ്മുടെ സഹോദരങ്ങൾ ആണ്. ജീവന്റെ തുടിപ്പ് നിലനിർത്താൻ ആണ്. എത്ര ചെറിയ തുക ആയാലും വേണ്ടില്ല. ഈ പരിപാടി കഴിയുമ്പോൾ നല്ലൊരു തുക സെന്ററിന്റെ കയ്യിൽ എത്തണം. പണം അയച്ചവർ screenshot ഷെയർ ചെയ്യുക. പേരും തുകയും രേഖപ്പെടുത്താൻ ആണ്

Screen shot അയക്കേണ്ട നമ്പർ -9847847559

Name :Asya
AC No.34386196772
IFSC code :SBIN0018106
MICR : 670002205
Branch :SBI,Vellamunda

എന്ന്,
പ്രസിഡന്റ്‌

അൽ കരാമ ഡയാലിസിസ് സെന്റർ

വനിതാ വിംഗ്

ഷെയർ വേണം 🙏

Dr. സുരേഷ് നോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ.. കോഴിക്കോട് മെഡിക്കൽ കോളേജ് ❤❤
25/09/2023

Dr. സുരേഷ് നോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ.. കോഴിക്കോട് മെഡിക്കൽ കോളേജ് ❤❤

ഒഴിഞ്ഞ കട്ടിൽ ............. " ഒരമ്മയ്ക്ക് വേണമെങ്കിൽ 10 കുട്ടികളെ നോക്കാൻ  പറ്റും. പക്ഷേ 10 മക്കൾക്ക് അമ്മയെ നോക്കാനുള്ള...
14/09/2023

ഒഴിഞ്ഞ കട്ടിൽ ............. " ഒരമ്മയ്ക്ക് വേണമെങ്കിൽ 10 കുട്ടികളെ നോക്കാൻ പറ്റും. പക്ഷേ 10 മക്കൾക്ക് അമ്മയെ നോക്കാനുള്ള സമയമോ സാഹചര്യമോ ഇല്ല"..... നമ്മുടെയൊക്കെ നാട്ടിൻപുറങ്ങളിൽ പറയുന്ന ഒരു ചൊല്ലാണിത്. അതിനെ അന്വർത്ഥമാക്കുന്ന ചില സംഭവങ്ങളാണ് ഇനി വിവരിക്കാൻ പോകുന്നത്.

വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ജില്ലയിലെ ഒരു പ്രദേശത്തേക്ക് ഹോം കെയർ(രോഗീ ഗൃഹ സന്ദർശനം )സംഘം പോവുകയായിരുന്നു. ഡോക്ടറും നേഴ്സും വളണ്ടിയറും അടങ്ങുന്ന ടീം ആണ് പതിവുപോലെ ഹോം കെയർ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇനി സംഭവത്തിലേക്ക് കടക്കാം. സാധാരണവും അസാധാരണവുമായ ഒരുപാട് സംഭവങ്ങൾ ഇത്തരം രോഗി സന്ദർശന വേളകളിൽ ആരോഗ്യ പ്രവർത്തകർ അഭിമുഖീകരിക്കാറുണ്ട്. ആ കൂട്ടത്തിൽ പെടുന്ന അസാധാരണമായ ഒരു സംഭവമാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.

ഹോം കെയർ സംഘം പതിവ് സന്ദർശനത്തിനിടയിൽ രണ്ടാം നിലയിൽ ഓട് പതിച്ച അത്യാവശ്യം തരക്കേടില്ലാത്ത ഒരു വീടിന്റെ മുന്നിൽ ചെന്നുനിന്നു. സാമ്പത്തികമായ അത്യാവശ്യം ഉയർന്നു നിൽക്കുന്ന ഒരു കുടുംബമാണെന്ന് പ്രഥമദൃഷ്ടിയിൽ തന്നെ മനസ്സിലായി.ഹോം കെയർ സംഘം അവിടെ എത്തിയതും മധ്യവയസ്കയായ ഒരു സ്ത്രീ ആ വീട്ടിൽ നിന്നും ഇറങ്ങി വന്നു. ഗൃഹപരിചരണത്തിനു വേണ്ടി വന്ന ടീം ആണെന്ന് അവരെ അറിയിച്ചു. അമ്മ എവിടെയാണ് കിടക്കുന്നത് എന്നും അവരോട് ആരാഞ്ഞു.

അവർ യാതൊരു ഭാവ വ്യത്യാസവും കാണിക്കാതെ വീടിന്റെ പുറം ഭാഗത്തെ വശത്തേക്ക് വിരലുചൂണ്ടി. വീടിന്റെ ചുറ്റും ഇന്റർലോക്ക് ഒന്നും പതിപ്പിച്ചിട്ടില്ല. വെറും മണ്ണാണ്. അവിടെ പ്ലാസ്റ്റിക് മെറ്റീരിയൽ കൊണ്ട് മെടഞ്ഞ ഒരു കട്ടിൽ ഇട്ടിരിക്കുന്നു. ഒരു താർപ്പായുടെ തണൽ പോലും ആ കട്ടിലിലിനില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ഒരാൾ കിടക്കുന്നുണ്ട്. ചുരുണ്ടുകൂടി ശോഷിച്ച് മൃതപ്രായയായ ഒരു അമ്മ. തന്റെ സഹോദരൻ നോക്കാൻ വയ്യ എന്നു പറഞ്ഞ് സ്വന്തം വീടിന്റെ ഗേറ്റിനു മുന്നിൽ ഉപേക്ഷിച്ചു പോയതിന്റെ ദേഷ്യം കൊണ്ടാണ് ആ അമ്മയെ യാതൊരു മനുഷ്യത്വവും കൂടാതെ ആ മകൾ ഈ കട്ടിലിൽ ഇങ്ങനെ ഉപേക്ഷിച്ചതിന്റെ കാരണം.. ആ കട്ടിലിൽ ഒരു മനുഷ്യജീവി കിടപ്പുണ്ടെന്ന് മനസ്സിലാക്കാൻ പറ്റാത്ത വിധം ശരീരം ശോഷിച്ചിരിക്കുന്നു. ഈ നൊമ്പര കാഴ്ച കണ്ട ആ സംഘത്തിന്റെ ഉള്ളിൽ ഒരുപാട് വികാരങ്ങൾ തിളച്ചു മറിഞ്ഞു. അതിന്റെ വിക്ഷോഭങ്ങൾ പുറത്തു കാണിക്കുന്നതിനേക്കാൾ പ്രധാനം അമ്മയെ ഈ അവസ്ഥയിൽ നിന്ന് മോചിപ്പിക്കുക എന്നുള്ളതാണ്.

സമയം ഒട്ടും പാഴാക്കാതെ ഹോം കെയർ സംഘം അവരുടെ അടുത്തേക്ക് എത്തി. ഒരുപാട് ഈച്ചകൾ ചുറ്റും പറക്കുന്നു." ഈച്ച ഉണ്ടെങ്കിൽ പുഴുക്കൾ നുരയ്ക്കുന്ന വ്രണം ഉറപ്പാണ്". സംഘത്തിലെ ഓരോരുത്തരും അവരുടെ മനസ്സിൽ പറഞ്ഞു. ഒരു മനുഷ്യ ജീവന് എത്രത്തോളം ശോഷിക്കാൻ കഴിയും എന്നുള്ളതിന്റെ ഒരു തെളിവായി അവരുടെ മുന്നിൽ ആ അമ്മ. അവർ അവരോട് സംവദിക്കാൻ ശ്രമിച്ചു. അവരുടെ പ്രതികരണങ്ങളുടെ അവസ്ഥ അറിയാൻ വേണ്ടി, അവർ നൊന്ത് പ്രസവിച്ച, അവരെ ഇത്തരത്തിൽ ഉപേക്ഷിക്കാതെ ഉപേക്ഷിച്ച മകളുടെ മുഖത്തേക്ക് കൈ ചൂണ്ടി.."അത് ആരാണ്".. എന്ന് ചോദിച്ചു. " എനിക്കറിയില്ല" എന്നായിരുന്നു അമ്മയുടെ മറുപടി. ഒരുപാട് ആഴമുള്ള വാക്കുകൾ ആയിരുന്നു അവ. തന്നെ ഉപേക്ഷിക്കാതെ ഉപേക്ഷിച്ച ആ മകൾ ആ അമ്മയ്ക്ക് അറിയുമായിരുന്നിട്ടും അറിയാത്തവളായി.
രോഗികളെ കുളിപ്പിക്കാനും വൃത്തിയാക്കാനും വേണ്ടി ഉള്ള കിറ്റും സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു.അവിടെ വെച്ച് തന്നെ അവരെ കുളിപ്പിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തു തുടങ്ങി. നഴ്സുമാർ അവരെ കുളിപ്പിച്ചു കൊടുക്കുന്ന സമയത്ത് പതുക്കെ അവർ തന്നെ അവരുടെ ശരീരം അനക്കാൻ തുടങ്ങി. അതുവരെ വളരെ ക്ഷീണിതയായി കണ്ട അവർ സ്വയം സോപ്പ് തേക്കാനും മറ്റുമൊക്കെ ആരംഭിച്ചു. ഒരു കൈത്താങ്ങ് ഉണ്ടായിരുന്നെങ്കിൽ, ഒരു നല്ല വാക്ക് ഉണ്ടായിരുന്നെങ്കിൽ,അല്പം നല്ല ഭക്ഷണം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ പൂർണ്ണ ആരോഗ്യവതിയായിരിക്കേണ്ട ആ അമ്മ ഈ നിലയിൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ആ രണ്ടു മക്കൾക്കും ആണെന്ന് എല്ലാവർക്കും മനസ്സിലായി. നേരത്തെ അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന ആശങ്കകൾക്ക് പതുക്കെ പതുക്കെ വിരാമം ആകാൻ തുടങ്ങി. ശരീരത്തിൽ എവിടെയും പുഴുക്കൾ ഇല്ല. കൈവിരലുകൾ മടക്കി വച്ചിരിക്കുകയാണ്. കൈയുടെ അകം വൃത്തിയാക്കാൻ വേണ്ടി വിരലുകൾ നിവർത്തിയപ്പോൾ കണ്ട കാഴ്ച ഏവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. അവർ മുൻപ് പ്രതീക്ഷിച്ചതുപോലെ അവിടെ പുഴുക്കൾ അരിക്കാൻ തുടങ്ങിയിരിക്കുന്നു. നഖം വെട്ടാത്തത് കാരണം അത് നീണ്ട കൈകൾക്കുള്ളിലേക്ക് അമർന്ന് അവിടെ വ്രണമായി പുഴുക്കൾ രൂപപ്പെട്ടിരിക്കുന്നു. നഖം ഒന്ന് വെട്ടി കൊടുത്തിരുന്നെങ്കിൽ, കൈകൾ ഒന്ന് ചലിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ ഒരിക്കലും ആ അമ്മക്ക് ഈ ഗതി വരില്ലായിരുന്നു. അവരെ കുളിപ്പിച്ചു വൃത്തിയാക്കി.

സംരക്ഷിക്കാൻ ബാധ്യസ്ഥരായ ആളുകൾ ഉണ്ടായിട്ടും അവരെ സ്വന്തമായി ഏറ്റെടുത്തുകൊണ്ട് മെഡിക്കൽ സെന്ററിൽ കൊണ്ടുവന്ന് ചികിത്സ കൊടുക്കാൻ ആ സംഘം തയ്യാറായില്ല. പകരം ആ മകളെ കൂടെ കൂട്ടി അമ്മയെ ഹോസ്‌പൈസ് സെന്ററിലേക്ക് കൊണ്ടുവന്നു.അവിടേക്ക് എത്തുന്നത് വരെ ആ വാഹനത്തിൽ വെച്ച് ആ മകൾ ഓക്കാനിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ദുർഗന്ധം അവർ ആദ്യമായിട്ടാണ് ഇങ്ങനെ അനുഭവിക്കുന്നത്.

കുറച്ചു ദിവസത്തെ ശുശ്രൂഷയ്ക്ക് ശേഷം അവരെ ഒരു അഗതിമന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം ആ അമ്മ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

ആരോഗ്യവും സാമ്പത്തിക സ്ഥിതിയും ഉള്ള മക്കൾ ഉണ്ടായിട്ടും തങ്ങളുടെ വാർദ്ധക്യത്തിൽ പുഴുവരിച്ച് കിടക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ ഒരു പ്രതിനിധിയാണ് ആ അമ്മയും. ഇത് നമ്മുടെ സമൂഹത്തിലെ ഒരു കഥയല്ല. പലയിടങ്ങളിലും ഉള്ള യാഥാർത്ഥ്യങ്ങളാണ്.കാരണം ഒരമ്മയ്ക്ക് 10 മക്കളെ നോക്കാൻ കഴിയും, മറിച്ച് 10 മക്കൾക്ക് അവരുടെ അമ്മയെ സംരക്ഷിക്കാനോ ചികിത്സിക്കാനോ ഉള്ള സമയമില്ല.

ഹോം കെയർ സംഘം അമ്മയെയും കൂട്ടി വീട്ടിൽനിന്ന് പുറപ്പെടുന്ന സമയത്ത്, തന്റെ അമർഷം സഹിക്കവയ്യാതെ ഹോം കെയർ സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞ ചില വാക്കുകൾ നാം ഏവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്
......"ആ ഒഴിഞ്ഞ മുഷിഞ്ഞ കട്ടിൽ വേറെ എവിടെയും മാറ്റി ഇടേണ്ടതില്ല. പലർക്കും അത് ആവശ്യമായി വന്നേക്കാം ".......
Dr. ഷമീർ CR

12/09/2023

❤❤ഹൃദയം കൊണ്ട് കേട്ടത്.....❤❤... ഞാൻ മീന... മീനേച്ചി എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിക്കുക .....മാരക രോഗങ്ങൾ ബാധിച്ചവർക്ക് സാന്ത്വനം ഏകാൻ വേണ്ടി നിലനിൽക്കുന്ന, സമൂഹം നിലനിർത്തുന്ന മഹത്തായ ഈ സ്ഥാപനത്തിന്റെ ചരിത്രത്തിൽ ഞാനും ഒരു ഭാഗവാക്കാണ്.അതാണ് Institute of Palliative Medicine (IPM കോഴിക്കോട് )എന്ന വട വൃക്ഷം.......തിരിഞ്ഞു നോക്കുമ്പോൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ എന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കേവലം വാക്കുകൾ കൊണ്ട് വിവരിക്കാൻ ആകുമോ?. എനിക്കറിയില്ല.......രോഗിയുടെ അടുത്ത ബന്ധുക്കളെ കൂടെയിരുത്തി നടത്തുന്ന ഫാമിലി മീറ്റിങ്ങുകളിൽ തെളിയുന്ന പശ്ചാത്തലങ്ങൾ എന്നിൽ ഉണ്ടാക്കുന്ന മിശ്രവികാരങ്ങൾ വിവരണാതീതം ആണ്...അതിൽ ഒന്ന് ഞാൻ വിവരിക്കാം... കുട്ടികൾക്ക് മാരക രോഗങ്ങൾ ബാധിച്ചു മരണാസന്നരായി വരുന്ന സമയത്ത് നമ്മുടെ ഉള്ളിൽ ഇരിക്കുന്ന പ്രൊഫഷണൽ ചിലപ്പോഴൊക്കെ പച്ച മനുഷ്യരായി മാറും. അങ്ങനെ മാറാതെ എങ്ങിനെ ഒരു നല്ല പാലിയേറ്റീവ് ചികിത്സകരോ പ്രവർത്തകരോ ആകും. പറ്റില്ലല്ലോ അല്ലേ.....!.

എങ്കിലും നമ്മുടെ ഉള്ളിൽ തീക്ഷ്ണമായ ചില അനുഭവങ്ങൾ ഉണ്ടാക്കി തീർക്കുന്ന നിർവികാരത പലപ്പോഴും മുഴച്ചു നിൽക്കും. മുന്നോട്ട് പോക്കിൽ മുറുകെ പിടിക്കാൻ ഉള്ള പാശവും ഒരുപക്ഷേ അത് തന്നെ ആകാം...ഇനി അവന്റെ കഥ പറയാം...അൽത്താഫ്.5 വയസ്സ് (പേര് സാങ്കല്പികം)... വടക്കേ മലബാറിന്റെ ഭാഷാ ന്യൂനപക്ഷ പ്രദേശത്തു നിന്നും വന്നതാണ് . അവനെ ബാധിച്ച കാൻസർ ഒട്ടുമിക്ക അവയവങ്ങളെയും ഗ്രസിച്ചിരിക്കുന്നു . ഞങ്ങൾ മെറ്റ്സ് എന്ന് പറയും.. മെറ്റ്സ്.. മെറ്റ്സ്.. മെറ്റ്സ്... കേട്ടു തഴമ്പിച്ചിരിക്കുന്നു ആ വാക്ക്.. മെറ്റ്സ് ക്രൂരൻ ആണ്. വ്യാപനമാണ് അവൻ. ശാസ്ത്രക്രിയകളും ചികിത്സകളും ഒക്കെ അതിന്റെ പാരമ്യത്തിൽ ആണ്. ഇനി ഒന്നും ചെയ്യാനില്ല. അവനിലെ മനുഷ്യൻ നിസ്സംഗതയിലേക്ക് വീണിരിക്കുന്നു.

വലിയ ചിന്തകരൊക്കെ പലപ്പോഴും പറയാറുണ്ട്. "ചൈൽഡ് ഈസ്‌ ദ ഫാദർ ഓഫ് മാൻ"... എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. മുതിർന്നവരേക്കാൾ തിരിച്ചറിവുള്ളവർ ആണ് അവർ.
കാരണം വഴിയേ പറയാം.ഒരാഴ്ചയായി അവൻ കാര്യമായി ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല. നല്ല ക്ഷീണം ആണ്.കഞ്ഞി വെള്ളം ഒക്കെ അല്പം കുടിച്ചാൽ ആയി. ചുമയുണ്ട്. ഛർദ്ദിക്കാൻ വരുന്നു. രണ്ടു മൂന്നു ദിവസത്തെ ചികിത്സയിലൂടെ അവന്റെ വേദന ഒക്കെ കുറഞ്ഞു. അല്പം ആയി ഭക്ഷണം ഒക്കെ കഴിച്ച് തുടങ്ങി.

അവന്റെ ഉമ്മയാണ് ഫാമിലി മീറ്റിങ്ങിനു വന്നത്. തുടർച്ചയായ അലച്ചിലുകളുടെയും ചികിത്സകളുടെയും ഫലമായുള്ള എല്ലാ ദൈന്യതകളും അവരുടെ കണ്ണുകളിൽ പ്രകടമാണ്. മിടുക്കൻ ആയി വളർന്നു വരുന്നതിനു ഇടയിൽ അവൻ രോഗക്കിടക്കയിലേക്ക് തളർന്നു വീണതിന്റെ കഥകൾ എന്റെ മുൻപിൽ ഓരോന്നായി അവർ വിവരിച്ചു. ഭർത്താവും ഒരു മകളുമുണ്ട്. സ്വന്തമായുള്ള വീട് പണയപ്പെടുത്തി ആണ് ചികിത്സ ഒക്കെ ചെയ്തത്. അവസാനം ചികിത്സിച്ച ഹോസ്പിറ്റലിൽ നിന്നാണ് IPM ലേക്ക് റെഫർ ചെയ്തത്.
ഇവിടെ ഉള്ള ആളുകളുടെ വ്യത്യസ്തമായ സമീപനവും,സ്നേഹവും, സാന്ത്വനവും, സൗജന്യ ചികിത്സയും ഒക്കെ മഹാന്മാരായ ഉല്പതിഷ്ണുക്കളുടെ ദീർഘ ദൃഷ്ടിയുടെ ഫലമാണ്.അതിന്റെ ഉപഭോക്താകളിൽ ഒരാൾ ആയി വന്നിരിക്കുന്ന ഈ മാതാവിനെ കേൾക്കുക എന്നത് ആണ് എന്റെ കടമ. വെറുതേ കേട്ടാൽ പോരാ.... ഹൃദയം കൊണ്ട് കേൾക്കണം. അനുതാപം ഉണ്ടാകണം. പരസ്പര വിശ്വാസം ഉണ്ടാകണം. സ്നേഹം, പരിഗണന എല്ലാം എന്റെ പെരുമാറ്റത്തിൽ പ്രതിഫലിക്കണം. ഇതെല്ലാം ഉള്ളവർക്കല്ലാതെ ആർക്കാണ് നല്ലൊരു പാലിയേറ്റീവ് ചികിത്സകരോ പ്രവർത്തകരോ ആവാൻ കഴിയുക.. അല്ലേ......?.

വീണ്ടും അതേ ചോദ്യം......!!അതേ നാം നമ്മോട് തന്നെ സമസ്യകൾ ചോദിക്കുമ്പോൾ പല ഉത്തരങ്ങളും കണ്ടെത്താൻ കഴിയും.

അവന്റെ വേദന കുറക്കുക, മറ്റുള്ള ലക്ഷണങ്ങൾ കുറക്കുക, അവരുടെ ബന്ധുക്കൾക്ക് സാന്ത്വനം ഏകുക. ഇതല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും.....? ഇതല്ലേ നാം ചെയ്യേണ്ടത്......? മാന്യമായ ജീവിതവും വേദനാരഹിതമായ മരണവും ഓരോ വ്യക്തിക്കും അവകാശപ്പെട്ടതല്ലേ......?

അവരുടെ വേദന, ആശങ്കകൾ , ജീവിത പ്രശ്നങ്ങൾ, ചോദ്യങ്ങൾ ഏല്ലാം എന്റെ ഹൃദയത്തിലേക്ക് പതുക്കെ ഒഴുകാൻ തുടങ്ങി. വികാര തള്ളിച്ചകൾ പലപ്പോഴും എന്റെ മനസ്സിനെയും ആസ്വസ്ഥമാക്കി. പക്ഷേ ഞാൻ ആ വികാരത്തിന് അടിമപ്പെട്ടതായി പുറത്ത് കാണിക്കില്ല. എന്റെ വേദന കൂടെ ഏറ്റെടുക്കാൻ ഉള്ള ത്രാണി അവർക്കില്ല. സർവ്വ ശക്തിയോടെയും കൂടെ പിടിച്ചു നിൽക്കാൻ ഉള്ള ശേഷിക്ക് വേണ്ടിയുള്ള നിർവ്വികാരത എന്റെ ഉള്ളിൽ സ്റ്റോക്ക് ഉണ്ട്. ബന്ധുക്കളുടെ സഹതാപം, വീട്ടിൽ ഉള്ളവർക്ക് തന്നെ ആ രോഗത്തെ അതിന്റെ എല്ലാ വശങ്ങളോടും കൂടി സ്വീകരിക്കാൻ ഉള്ള മനസ്സില്ലായ്മ, അവന്റെ നഷ്ടം തന്നിൽ ഉണ്ടാക്കാൻ പോകുന്ന ശൂന്യത,അവനു നഷ്ടപ്പെട്ട നല്ല കാലം.......എന്തൊക്കെ ചിന്തകളാകും ആ മനസ്സിൽ മദിക്കുന്നുണ്ടാവുക.....?

ഊതിപ്പെരുപ്പിച്ച ബലൂൺ കാറ്റ് ഒഴിയുന്ന പോലെ അവരുടെ ഉള്ളിലെ മർദ്ദം കുറഞ്ഞു വന്നു. കരഞ്ഞോട്ടെ.. അവർ നന്നായി കരഞ്ഞോട്ടെ... ഞാൻ മൗനം പൂണ്ടു. അവരുടെ അടുത്തേക്കിരുന്നു അവരുടെ ദുഃഖഭാരത്തിന്റെ ഒരു ഭാഗം ഞാൻ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി.....

അവന്റെ അവസ്ഥ വഷളായി എന്ന് അവൻ തന്നെ തിരിച്ചറിയും മുൻപ് നല്ല വാശിയൊക്കെ കാണിച്ചിരുന്നു. ഞാൻ അവിടെ പോകുന്ന സമയത്ത് മൂക്കിൽ ട്യൂബ് ഇടാൻ വന്ന ആൾ ആണെന്ന് കരുതി അവൻ ഭയപ്പെടും. അവനു എല്ലാം അറിയാം. കാരണം അവൻ മനുഷ്യ കുലത്തിന്റെ പിതാക്കന്മാരുടെ പ്രതിനിധി ആണ്. ഫാദർ ഓഫ് മാൻ....

തനിക്ക് ഇനിയൊരു തിരിച്ചു വരവില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവൻ ഉമ്മയോട് ഈ വാക്കുകൾ പറഞ്ഞു പോലും.എന്നെ ഒരുപാട് ചിന്തിപ്പിച്ച അതിലേറെ വിഷണ്ണയും ആക്കിയ ആ വാക്കുകൾ ഇങ്ങനെ ആണ്. "ഉമ്മ കരയണ്ട.. ഞാൻ പോയാൽ വീണ്ടും ഉമ്മയുടെ വയറ്റിൽ തന്നെ വന്നു പിറക്കും "

അവന്റെ പിറന്നാളിന്റെ പിറ്റേന്ന്, അതായത്, ഇന്ന് രാവിലെ അവൻ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചിരിച്ചു നിൽക്കുന്ന ആ മുഖവും അവൻ പറഞ്ഞ വാക്കുകളും ഹൃദയത്തിന്റെ ഒരു കോണിൽ നനുത്ത ഒരു വിങ്ങലായി എന്നും നിലനിൽക്കും......... കാരണം... ഞാൻ എല്ലാം കേട്ടത് ഹൃദയം കൊണ്ടാണല്ലോ........... അവന്റെ ആഗ്രഹം പോലെ ഉമ്മയുടെ വയറ്റിൽ തന്നെ അവൻ വീണ്ടും പിറക്കുമെന്ന പ്രതീക്ഷയോടെ ഞാൻ അടുത്ത ഫാമിലി മീറ്റിങ്ങിലേക്ക് കടന്നു...... എഴുത്ത് :Dr Shameer CR

_സാന്ത്വനപരിചരണവുംസമൂഹവും_"ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കഷ്ടതയേറിയത് വേദന യോട് കൂടെ ഉള്ള ജീവിതമാണ്"... ജോൺ മ...
26/08/2023

_സാന്ത്വനപരിചരണവുംസമൂഹവും_

"ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കഷ്ടതയേറിയത് വേദന യോട് കൂടെ ഉള്ള ജീവിതമാണ്"... ജോൺ മിൽട്ടൻ എന്ന ഇതിഹാസത്തിന്റെ വാക്കുകൾ ആണിവ.ഓരോ വ്യക്തിക്കും മരണം എന്ന കാര്യം യാഥാർഥ്യം ആണ് എന്ന ബോധ്യം ഉണ്ട്. അന്തസ്സുള്ള ജീവിതവും മരണവും ഓരോ വ്യക്തിയുടെയും അവകാശം ആണ്. കൂടാതെ വേദനയും മാനസിക സംഘർഷവും ഇല്ലാതെ അവസാനം വരെ ജീവിക്കുക എന്നതും പ്രധാനം ആണ് .ഇവിടെ ആണ് സാന്ത്വനപരിചരണത്തിന്റെ പ്രാധാന്യം. സാമൂഹ്യ പങ്കാളിതത്തോടെ ഉള്ള സാന്ത്വനപരിചരണത്തിൽ മഹത്തായ മാതൃക ആണ് കേരളത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. ഒരു സാന്ത്വന പരിചരണ നയം നമ്മുടെ സംസ്ഥാനം രൂപീകരിച്ചിട്ട് ഒന്നരദശാബ്ദത്തോളം പിന്നിട്ടു. സാമൂഹിക പങ്കാളിത്തം ഉള്ള ഏക മെഡിക്കൽ ശാഖ കൂടി ആണ് സാന്ത്വന പരിചരണം. രോഗഗ്രസ്ഥരായ ആളുകളുടെ ജീവിത നിലവാരം വർധിപ്പിച്ചു കൊണ്ട് അവരുടെ അന്തസ്സ് ഉയർത്തി പിടിക്കുക എന്ന മഹത്പ്രവർത്തനം കൂടെ ആണ് ഈ മേഖല വിഭാവനം ചെയ്യുന്നത്.1993 ഇൽ കോഴിക്കോട് മെഡിക്കൽ കോളേജ് ലെ ദീർഘദൃഷ്ടികളായ ഒരു പറ്റം ഡോക്ടർമാർ ചേർന്ന് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ(IPM ) ഇന്ന് ലോകത്തിന് തന്നെ മാതൃകയാവുന്ന ഒരു പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്. കൂടാതെ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി കൃത്യമായ ഒരു പാലിയേറ്റീവ് നയം രൂപീകരിക്കുന്നതിലും IPM വിജയിച്ചു. ഇന്ന് കേരള സംസ്ഥാനത്തിലെ മിക്ക പഞ്ചായത്തുകളിലും ഈ സംവിധാനം നിലവിലുണ്ട്. കൂടാതെ പല എൻജിഒ(NGO)കളും ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. സാന്ത്വന പരിചരണത്തിലൂടെ രോഗിയുടെ വേദന അകറ്റുകയും അവരുടെ ജീവിതം അന്തസ്സുള്ളതും നിലവാരം ഉള്ളതും ആക്കി മാറ്റുകയും ചെയ്യുന്നു.
സാന്ത്വന പരിചരണത്തിന്റെ സന്ദേശം ഇനിയും സമൂഹത്തിൽ എത്തിച്ചേരേണ്ടതുണ്ട്. ഈ മേഘലയിൽ സാമൂഹിക പങ്കാളിത്തം വളരേ അനിവാര്യമാണ്. കൂടുതൽ മനുഷ്യ വിഭവശേഷി ഇത്തരം പ്രവർത്തനങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ നിലവിലുള്ള സംവിധാനത്തെ ശാക്തീകരിക്കുകയും കൂടുതൽ ആളുകളിലേക്ക് ഇത്തരം സേവനങ്ങൾ എത്തിച്ചേരുകയും ചെയ്യുന്നു.വ്യക്തികളുടെ വിദ്യാഭ്യാസമോ,ലിംഗമോ പാലിയേറ്റീവ് വോളന്റീയർ ആക്കുന്നതിൽ നിന്നും ഒരാളെയും വിലക്കുന്നില്ല.
പരസ്പര സഹായത്തിലും, സമഗ്രമായ സമീപനത്തിലും അധിഷ്ഠിതമായ ഈ സേവനമേഖലയിലേക്ക് കടന്നു വരാൻ ഉതകുന്ന തരത്തിലുള്ള വിവിധ പരിശീലന പരിപാടികൾ സാധാരണക്കാർക്ക് വേണ്ടിയും, പ്രൊഫഷണലുകൾക്ക് വേണ്ടിയും ഐപിഎം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനം സാധാരണക്കാരായ വളണ്ടിയർമാർക്ക് വേണ്ടിയുള്ള മൂന്ന് ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമാണ്.അതിനു സാധിക്കാത്തവർക്ക് അടുത്തുള്ള ലിങ്ക് സെന്ററുകളിൽ സന്നദ്ധ സേവനം ചെയ്യുകയും ചെയ്യാം. അതിൽ പങ്കെടുക്കുന്നതിലൂടെ സാന്ത്വന പരിചരണ രംഗത്തെക്കുറിച്ച് കൂടുതൽ ബോധ്യം വ്യക്തികൾക്ക് ഉണ്ടാവുകയും അതിലൂടെ സാമൂഹികമായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യും..
സാന്ത്വനപരിചരണ രംഗത്തെ ഈ കേരള മാതൃക കൂടുതൽ ശക്തിപ്പെടുത്താൻ നമുക്ക് ഒന്നിച്ചു പരിശ്രമിക്കാം....

Dr. Shameer CR BDS , _(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ, കാലിക്കറ്റ്‌ ലെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് മെഡിസിൻ വിദ്യാർത്ഥി കൂടി ആണ് ലേഖകൻ_)

Address


Telephone

+918075285309

Website

Alerts

Be the first to know and let us send you an email when Pain and Palliative Therapy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share