Amrita Hospital Unit Kochi

  • Home
  • Amrita Hospital Unit Kochi

Amrita Hospital Unit Kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Amrita Hospital Unit Kochi, Hospital, .

02/06/2022

പാർട്ടി സെക്രട്ടറി അമൃതയിൽ ചികിത്സക്കെത്തുന്നു. യൂണിറ്റ് സെക്രട്ടറി പടിക്കുപുറത്ത്.

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ തൊഴിലാളികളെ സസ്പെൻഡ് ചെയ്ത  നടപടിയിലും,24 മണിക്കൂറുകൊണ്ട്  നിർബന്ധിത പറഞ്ഞു വിടൽ എന്നിവയിൽ ...
02/05/2022

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ തൊഴിലാളികളെ സസ്പെൻഡ് ചെയ്ത നടപടിയിലും,24 മണിക്കൂറുകൊണ്ട് നിർബന്ധിത പറഞ്ഞു വിടൽ എന്നിവയിൽ പ്രതിഷേധിച്ച് 02/05/2022 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതൽ6.30
വരെ ഇടപ്പള്ളി ജംഗ്ഷനിൽ (അമ്പിസ്വാമി ഹോട്ടലിനു സമീപത്തായി) സുനിൽകുമാർ കല്ലാട്ട്,
സനിതരാജീവ്,എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധസമരം.

*തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിക്കുക #
*തൊഴിലാളികൾക്ക് ബോണസ് നൽകുക #
*തൊഴിലാളികളെ സ്ഥലം മാറ്റുന്നത് നിർത്തലാക്കുക #
*തൊഴിലാളികളെ അടിമകളായി കാണുന്നത് അവസാനിപ്പിക്കുക #
*ശമ്പള വർധനവ് ഉടൻ നടപ്പിലാക്കുക # *നിർബന്ധിത പിരിച്ചു വിടൽ അവസാനിപ്പിക്കുക #

https://youtu.be/i-ehjzkx0RI
30/04/2022

https://youtu.be/i-ehjzkx0RI

കൊച്ചി അമൃത ആശുപത്രിക്കെതിരെ കോടികളുടെ അഴിമതി ആരോപണം. അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ജീവനക്കാർ ജോലി നഷ്ടപ...

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ തൊഴിലാളികളെ സസ്പെൻഡ് ചെയ്ത  നടപടിയിൽ  പ്രതിഷേധിച്ച് 27/04/2022 ബുധനാഴ്ച വൈകിട്ട് 4 മണി മുതൽ...
28/04/2022

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ തൊഴിലാളികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് 27/04/2022 ബുധനാഴ്ച വൈകിട്ട് 4 മണി മുതൽ7.30
വരെ ഇടപ്പള്ളി ജംഗ്ഷനിൽ (അമ്പിസ്വാമി ഹോട്ടലിനു സമീപത്തായി) സുനിൽകുമാർ കല്ലാട്ട്,
സനിതരാജീവ്,എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധസമരം.

*തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിക്കുക #
*തൊഴിലാളികൾക്ക് ബോണസ് നൽകുക #
*തൊഴിലാളികളെ സ്ഥലം മാറ്റുന്നത് നിർത്തലാക്കുക #
*തൊഴിലാളികളെ അടിമകളായി കാണുന്നത് അവസാനിപ്പിക്കുക #
*ശമ്പള വർധനവ് ഉടൻ നടപ്പിലാക്കുക # *നിർബന്ധിത പിരിച്ചു വിടൽ അവസാനിപ്പിക്കുക #

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ തൊഴിലാളികളെ സസ്പെൻഡ് ചെയ്ത  നടപടിയിൽ പ്രതിഷേധിച്ച് 21/04/2022 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതൽ...
22/04/2022

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലെ തൊഴിലാളികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് 21/04/2022 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ സുനിൽകുമാർ
കല്ലാട്ട് ,
സനിത രാജീവ്‌ എന്നിവരുടെ നേതൃത്വത്തിൽ
ഇടപ്പള്ളി ജംഗ്ഷനിൽ (അമ്പിസ്വാമി ഹോട്ടലിനു സമീപത്തായി) പ്രതിഷേധസമരം (രണ്ടാം ദിവസം)

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിൽCITU യൂണിയൻ പ്രവർത്തനം നടത്തിയതിന്റെ പേരിൽ തൊഴിലാളികൾക്കു സസ്പെൻഷൻ, തൊഴിലാളികളെ നിർബന്ധിച്ചു ...
21/04/2022

ഇടപ്പള്ളി അമൃത ഹോസ്പിറ്റലിൽ
CITU യൂണിയൻ പ്രവർത്തനം നടത്തിയതിന്റെ പേരിൽ തൊഴിലാളികൾക്കു സസ്പെൻഷൻ,
തൊഴിലാളികളെ നിർബന്ധിച്ചു പിരിച്ചുവിടൽ, വ്യക്തിവൈരാഗ്യം തീർക്കാൻ ഡിപ്പാർട്ട്മെന്റ് മാറ്റൽ
ഹരാസ്മെന്റ്, അവസാനിപ്പിക്കണമെന്നും
സസ്പെൻഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടപ്പള്ളി ജംഗ്ഷനിൽ 20/04/2022 ബുധനാഴ്ച നാലുമണിക്ക് സഖാവ് സുനിൽ കുമാർ കല്ലാട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യക്ഷസമരം.

20/04/2022

മാതാ അമൃതാനന്ദമയിയും മഠവും സാധാരണക്കാർക്കായി പടുത്തുയർത്തിയ ഈ മഹാ പ്രസ്ഥാനത്തിൽ തട്ടിപ്പും വെട്ടിപ്പും തൊഴിലാളി പീഡനങ്ങളുമായി നടക്കാതെ സ്ഥാനമാനങ്ങളും, വെള്ള വസ്ത്രവും ഉപേക്ഷിച്ച് ഇറങ്ങി പോകൂ...!!

അമൃത ആശുപത്രിയിൽ കുറച്ചുദിവസങ്ങളായി സിഐടിയു ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടു യൂണിയൻ ഭാരവാഹിയെ അറസ്റ്റ് ചെയ്തു... ജയിലിലടച്ചു... എന്ന വ്യാജ പ്രചരണം നടത്തുന്നു. കൂലിക്ക് ആളെ കൊടുത്ത് വാർത്തകൾ എഴുതിക്കുമ്പോൾ സത്യാവസ്ഥ കൂടി അന്വേഷിച്ചിട്ട് എഴുതണമായിരുന്നു. CITU പുറത്തേക്ക് വിട്ടത് ഇവിടെ നടക്കുന്ന അന്തപുര രഹസ്യങ്ങളായിരുന്നു. അതിവിടുത്തെ ഓരോ ജോലിക്കാർക്കും അറിയാം. കേസ് കൊടുത്തവർക്ക് കോടതിയിൽ CITU പുറത്തുവിട്ട അത്രയും കാര്യങ്ങൾ നിഷേധിക്കാനാവുമോ എന്ന് കണ്ടറിയണം???😀 CITU ഉയർത്തിയ അത്രയും കാര്യങ്ങൾക്കു തുടർ അന്വേഷണവും ഞങ്ങൾ ആവശ്യപ്പെടുന്നു.
അമൃതയിലെ സിഐടിയു ഭാരവാഹി വീട്ടിൽ തന്നെയുണ്ട്. ആറാം തീയതി രാവിലെ 10ആം നു പോലീസ് സ്റ്റേഷനിൽ ഹാജരായി അവർ CITU അമൃത ഹോസ്പിറ്റൽ കൊച്ചി എന്ന ഫേസ്ബുക്ക് ആരാണ് ഉപയോഗിക്കുന്നത് എന്ന് ചോദിക്കുന്നു. ആരെല്ലാം പോസ്റ്റ് ഇടുന്നു എന്ന് ചോദിക്കുന്നു. 11.30AM മൊബൈൽഫോൺ സൈബർസെല്ലി ൽ പരിശോധനയ്ക്ക് കൊണ്ടു പോകുന്നു. എറണാകുളം റവന്യൂ ടവറിൽ സൈബർ സെൽ ഓഫീസിൽ എത്തുന്നു; പരിശോധന നടത്തുന്നു. തിരികെ സ്റ്റേഷനിൽ എത്തുന്നു വക്കീൽ എത്തുന്നു. വൈകിട്ട് 9 30ന് ഓൺലൈൻ വഴി മജിസ്ട്രേറ്റിന്റെ അടുത്തുനിന്നും ജാമ്യം എടുക്കുന്നു. ജാമ്യത്തിലിറങ്ങി വീട്ടിൽ പോകുന്നു. സിഐടിയു വിന്റെ പോസ്റ്റുകൾ ഷെയർ ചെയ്തു എന്ന കുറ്റത്തിന് മറ്റൊരാളെ കൂടി കസ്റ്റഡിയിൽ എടുക്കുന്നു. ഫോൺ പരിശോധിക്കുന്നു ജാമ്യം നൽകി വീട്ടിൽ വിടുന്നു. CITU പോസ്റ്റിൽ ഉന്നയിച്ച അത്രയും സത്യങ്ങൾ പുറംലോകം അറിഞ്ഞതിൽ ഉള്ള മാനഹാനിമൂലം കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഓടേണ്ടി വന്നു പരാതിക്കാരിക്ക്. ഭരിക്കുന്ന ഡിപ്പാർട്ട്മെന്റിൽ തൊഴിലാളി പീഡനങ്ങൾ, ഇഷ്ടക്കുറവ് ഉള്ളവരെ സ്ഥലംമാറ്റൽ, സ്ഥാപനത്തിൽനിന്ന് പറഞ്ഞു വിടൽ, അനാശാസ്യങ്ങൾ, തുടങ്ങിയ കാര്യങ്ങളൊക്കെ പരസ്യമായാണ് CITU പുറത്തുകൊണ്ടുവന്നത്. പണം വാരിയെറിഞ്ഞു പലരെയും സ്വാധീനിച്ചു യൂണിയൻ ഭാരവാഹിയുടെ മേൽ കള്ള കേസ് കൊടുത്തിട്ടു സ്വന്തം ഗ്രൂപ്പുകളിലൂടെ പോസ്റ്റിട്ടു രസിക്കുന്ന നിങ്ങൾ അറിയുന്നില്ല നിങ്ങളുടെ കൂടെ നിങ്ങളുടെ നിഴൽപോലെ നടന്നിരുന്നവരാണ് നിങ്ങളുടെ ഓരോ രഹസ്യവും പാടി നടന്നിരുന്നത് എന്ന് (അളമുട്ടിയാൽ ചേരയും കടിക്കും ) നിങ്ങളെ പോലെയുള്ളവരെ സഹിച്ചും മടുത്തും നിങ്ങളുടെ കൊള്ളരുതായ്മകൾ കണ്ടു സഹികെട്ടും തൊഴിലാളികൾ പരാതികൾ പറഞ്ഞിരുന്നത് CITU വിനോടായിരുന്നു. ഉന്നയിച്ച അത്രയും കാര്യങ്ങൾക്ക് സത്യസന്ധമായ ഒരു അന്വേഷണം ഉണ്ടാകുന്നതുവരെ ഞങ്ങൾ പോരാട്ടത്തിൽ തന്നെ ആയിരിക്കും.

കൂലിക്ക് ആളെ കൊടുത്തു എഴുതുമ്പോൾ ഒന്നോർക്കണം. പണ്ട് അമൃത ആശുപത്രിയിൽ എംപ്ലോയീസ് ഫോറം രൂപീകരിച്ചു അതിന്റെ പേരിൽ ഫണ്ട് തട്ടിപ്പ് നടത്തി തൊഴിലാളികളെ പറ്റിച്ച് അവസാനം ബഹളം ആയപ്പോൾ ആ ഫണ്ട് ആരുടെയൊക്കെയോ കാലുപിടിച്ച് ഓരോരുത്തർക്കും തിരിച്ചുനൽകി തലയൂരിയ കഥ. ചെല്ലുന്നിടത്തെല്ലാം തരികിട പരിപാടികളാണ്. ജോലി ചെയ്യുന്ന ഓരോ ഡിപ്പാർട്ട്മെന്റിലും വൻ പ്രോബ്ലം. അവസാനം ജോലിചെയ്ത ഡിപ്പാർട്ട്മെന്റിൽ പ്രിൻസിപ്പലിന്റെ തന്നെ e-mail ID യിൽ കൃത്രിമത്വം കാണിച്ചു. അവസാനം അവിടുത്തെ പ്രിൻസിപ്പിൾ ചവിട്ടി പുറത്താക്കി. അങ്ങനെ എവിടെയും അവസരമില്ലാതെ തെണ്ടിത്തിരിഞ്ഞു നിൽക്കുമ്പോൾ HRD യിലെ പണ്ടത്തെ സംരക്ഷകൻ ഈ അവസരവാദിയെ കോഡിനേറ്റർ ആയി നിയമിച്ചു. ഇനിയൊരു പണി കൂടി കിട്ടിയാൽ HRD യിലെ സംബന്ധക്കാരന് സംരക്ഷിക്കാൻ പെടപ്പാട് വരുമല്ലോ എന്നോർത്തിരുന്നപ്പോളാണ് പണ്ട് PSD യിൽ നിന്നും ചവിട്ടി പുറത്താക്കിയ ചില കഥകളൊക്കെ പുറത്തേക്കു വരുന്നത്. താൻ പറഞ്ഞു നടന്ന കഥകളൊക്കെ ആയിരുന്നെങ്കിലും ഇതാണ് അവസരം എന്ന് മനസ്സിലാക്കി e-mail കേസിലെ പ്രതി വെള്ള പൂശിക്കൊണ്ട് പോസ്റ്റിങ്ങ്‌ തുടങ്ങുന്നു. കൂടുതൽ കഥകൾ പുറത്തേക്കു വരാൻ തുടങ്ങിയപ്പോൾ ആള് പഴയ ശത്രുവാണെങ്കിലും കൂലിക്ക് എഴുതുവാൻ നിർത്തിയെക്കാമെന്നു കരുതി രഹസ്യമായി നന്ദി അറിയിച്ചു മൗനനുവാദം കൊടുത്തു. പണ്ട് ബ്രഹ്മചാരിണിയെ കുറ്റം പറഞ്ഞു കൊണ്ട് കഥകൾ പുറത്തുവിട്ട ഈ അവസരവാദി ഇന്നതൊക്കെ ന്യായികരിക്കാൻ വന്നിരിക്കുന്നത് കാലത്തിന്റെ വികൃതികൾ കൊണ്ടന്നേ പറയാൻ പറ്റൂ. അന്നു പുറത്തുപോയ പല രഹസ്യങ്ങളും കൂടിയാണ് ഇന്ന് CITU ഫേസ്ബുക്ക് പോസ്റ്റിലുടെ പുറത്തേക്കു വിട്ടത്.

പിന്നെ
സഖാക്കൾക്ക് ജയിൽ വാസം ഒരു പുത്തരി അല്ല...അത് ഇന്നലെയും ഇന്നും എന്നും..

15/04/2022
08/04/2022

ICC കമ്മിറ്റി എന്ന പേരിൽ തൊഴിലാളികളോട് അമൃതക്കാരു ചെയ്യുന്ന കൊടും ചതിയുടെ കഥ.

അമൃത
ആശുപത്രിയിൽ ഇഷ്ടമില്ലാത്ത തൊഴിലാളികളെ പറഞ്ഞുവിടാൻ മാത്രമുപയോഗിക്കുന്ന ഒരു കമ്മിറ്റി.

അമൃത ആശുപത്രിയിൽ നടത്തുന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥ പുറംലോകം അറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ നെട്ടോട്ടമോടി തുടങ്ങിയതാണ് അമൃതാനന്ദമയി മഠത്തെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഈ കാളകൂടവിഷങ്ങൾ. ഈ കൂട്ടങ്ങൾ ആദ്യം രാഷ്ട്രീയ സ്വാധീനത്തിനു വേണ്ടി നെട്ടോട്ടമോടി. രണ്ടാമത് പോലീസിനെ കൊണ്ടു കള്ള കേസ് ഉണ്ടാക്കി സ്വാധീനിക്കാൻ നോക്കുന്നു . ഇവർക്ക് ആവശ്യം അമൃത ഹോസ്പിറ്റൽ CITU കൊച്ചി യൂണിറ്റിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യങ്ങൾ വിളിച്ചു പറയുന്നത് നിർത്തണം.
ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനകത്ത് നടക്കുന്ന സത്യങ്ങൾ മാത്രമേ വിളിച്ചു പറഞ്ഞിട്ടുള്ളൂ. ഓരോ തൊഴിലാളിക്കും ഇവിടെ അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു തുറന്നെഴുത്ത് മാത്രം. സത്യങ്ങൾ പുറംലോകം അറിയാൻ കാരണം നിങ്ങൾ ഓരോരുത്തരുമാണ്. ചെയ്യുന്ന മോശം പ്രവർത്തിയുടെ ഫലം....

പ്രതികരിക്കുന്ന ഓരോ തൊഴിലാളിയേയും കള്ളക്കേസുകളിൽ കുടുക്കി ഇവിടെ നിന്ന് മാറ്റി നിർത്തുകയോ പറഞ്ഞു വിടുകയോ ചെയ്യാറാണ് പതിവ്.
ഇവരെ താങ്ങുകയും താങ്ങിക്കൊണ്ട് നടക്കുകയും ചെയ്യുന്നവർക്കു എന്തു വൃത്തികേട് വേണമെങ്കിലും ആവാം.

6/4 I M C U -വിൽ പണ്ടൊരു രോഗിയേയും കൊണ്ട് എക്സ്-റേ എടുക്കുവാൻ രണ്ടു സ്ത്രീ തൊഴിലാളികൾ റേഡിയോളജി ഡിപ്പാർട്ട്മെന്റ് എത്തി. കണ്ടാൽ മാന്യനായ ഒരു ടെക്നീഷ്യൻ എത്തി എക്സറേ മിഷനിലേക്ക് ചേർത്തു നിൽക്കുന്നതിനിടയിൽ ടെക്നീഷ്യൻ അറിയാതെ കൂടെ വന്ന സിസ്റ്ററുടെ ബാക്ക്‌സൈഡിൽ പിടിച്ചു. ആദ്യം കരുതിയതു അറിയാതെ ആയിരിക്കുമെന്നാണ്. രണ്ടാമത് ഒന്നുകൂടി അതുപോലെ പിന്നെയും ചെയ്തപ്പോൾ കൂടെയുണ്ടായിരുന്ന തൊഴിലാളിക്കു കാര്യം മനസ്സിലായി, പ്രതികരിച്ചു.

പരാതി അമൃതയുടെ ICC
പാനലിൽ എത്തി. പക്ഷേ പെണ്ണിനെ കയറി പിടിച്ചവൻ Radiology ഡിപ്പാർട്ട്മെന്റ് ഭരിക്കുന്ന വെളുത്ത വസ്ത്രധാരിണിക്കു വേണ്ടപ്പെട്ടവൻ ആയതുകൊണ്ട് ICC പരാതി മുക്കി. ഇവിടെ പരാതിക്കാർ ശശി. തുടർന്നും അതെ ഡിപ്പാർട്ടുമെന്റിൽ മറ്റൊരു പെൺകുട്ടിയുമായി ഇതേ കഥാനായകൻ ഡിങ്കോ ഡോൾഫി ബന്ധം ഉണ്ടാക്കി അന്നത്തെ കാലത്തു നിയമ വിരുദ്ധമായിരുന്ന അനാശാസ്യ പ്രവർത്തനങ്ങളുമായി അഴിഞ്ഞാടുന്നു അത് പരാതിയായി എത്തുന്നു. അതും ഇവിടെത്തന്നെ ജോലി ചെയ്യുന്നവന്റെ ഭാര്യ ഉൾപ്പടെയുള്ളവർICC മാന്യമായി അതും മുക്കുന്നു കാരണം വെള്ള വസ്ത്രധാരിണി പറയുന്നത് കേൾക്കണമല്ലോ...

Casualty യിൽ അതിലും വലിയ പരുപാടി നടക്കുന്നു. പഠിക്കാൻ വന്ന ഒരു പെൺകുട്ടിയെ കയറി പിടിച്ച കോഴിപങ്കുവിനു എതിരെ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി ICC പാനലിൽ പരാതി കൊടുക്കുന്നു. അവിടെ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടു ഒരാൾ മാത്രമാണ് പരാതിപ്പെടാൻ തയ്യാറായത് പോലും. കാഷ്വാലിറ്റി അധികാരിയുടെ സമ്മർദ്ദം മൂലം ICC കമ്മിറ്റി കേസ് മുക്കുന്നു. കോഴി പങ്കു കാഷ്വാലിറ്റിയിൽ തുടർന്നും കലാ പരിപാടിയായി നടക്കുന്നു. പരാതിക്കാരെ നോക്കി ICC യും പീഡിപ്പിച്ചവാന്മാരും പല്ലിളിച്ചു. കോഴി പങ്കു ഇപ്പോഴും സുന്ദരമായി അവിടെ ജോലി ചെയ്യുന്നു.

ഇവിടെയുള്ള സ്റ്റാഫുകൾ മാത്രം കമ്മിറ്റിയിൽ ഇരുന്നുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടു പരാതിക്കാരി പറയുന്നത് മാത്രം കേട്ട് നടപടിയെടുക്കാൻ ആണെങ്കിൽ എന്തിനാണ് ഈ പ്രഹസനം...!!!? കമ്മിറ്റി പിരിച്ചുവിട്ട് കഴിവുള്ളവരെ അവിടെ ഇരുത്തൂ ...???
അമൃതയുടെ സ്ഥാപനത്തിൽ അമൃതയുടെ സ്റ്റാഫുകൾ അമൃതക്കാർക്ക് ഇഷ്ടപ്പെടാത്ത സ്റ്റാഫുകളെ പറഞ്ഞുവിടാൻ ഉപയോഗിക്കുന്ന ഒരു കമ്മറ്റി മാത്രമാണ് ICC. ഈ കമ്മിറ്റിയിൽ ഒരു CITU ക്കാരൻ എങ്കിലും ഉൾപ്പെട്ടിട്ടുണ്ടാ യിരുന്നെങ്കിൽ ഇത്തരത്തിലുള്ള നെറികേടുകൾ അവിടെ നടക്കില്ലായിരുന്നു.

ഇപ്പോൾ ഇവിടെ CITU കാരനായ ഒരു തൊഴിലാളിക്ക് കോടതി പറഞ്ഞ ഒരു കാര്യം പറയാൻ ഭാര്യയെ വിളിച്ചതിന്റെ പേരിൽ അമൃതയിൽ സസ്പെൻഷൻ കിട്ടിയിരിക്കുകയാണ്.

കുടുംബപരമായ പ്രശ്നങ്ങളുള്ളതിനാൽ ഇവിടുത്തെ ഭാര്യയും ഭർത്താവുമായിരുന്ന രണ്ടു തൊഴിലാളികൾ വിവാഹ ബന്ധം വേർപെടുത്തുന്നതിനുവേണ്ടി കോടതിയെ സമീപിച്ചിരിക്കയാണ് ഏൽപ്പിച്ചിരിക്കുകയാണ്. അവരുടെ കുട്ടികളുടെ കാര്യത്തിൽ CWC കോടതിയിൽ വിധി നടപ്പാക്കി കുട്ടികളെ പരാതിക്കാരിക്ക് വിട്ടുകൊടുത്തിട്ടുമുണ്ട് (പരാതിക്കരിക്കു അസൗകര്യമുള്ളതിനാൽ മക്കളെ കൊണ്ടു പോയിട്ടില്ല )
വിവാഹ മോചന കേസായതിനാൽ തന്നെ അവർ തമ്മിൽ ശത്രുത സ്വഭാവികം. എന്നാൽ അമൃത മാനേജ്മെന്റ് ഈ പ്രശ്നം ഒരു മുതലെടുത്തു കൊണ്ട്. രണ്ടു മക്കളുടെ അമ്മയായ ഭാര്യയെക്കൊണ്ട് ഭർത്താവിനെതിരെ ഒരു കള്ള പരാതി എഴുതിയുണ്ടാക്കി. അതിന്റെ പേരിൽ സസ്പെൻഷൻ കൊടുത്തിരിക്കുന്നു.

ഭാര്യയുമായി അകന്നു നിൽക്കുന്ന CITU പക്ഷക്കാരനായ ഭർത്താവിനെ വെള്ള വസ്ത്രധാരിണിയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ ആൾക്കാർ താമസിക്കാനുള്ള ഹോസ്റ്റലും, ഫ്ലാറ്റുമൊക്കെ വാഗ്ദാനം നൽകി ഒരു കള്ള പരാതി എഴുതിയുണ്ടാക്കി. അതിന്റെ പേരിൽ സസ്പെൻഷൻ കൊടുത്തിരിക്കുന്നു.

ഭാര്യയുമായി അകന്നു നിൽക്കുന്ന CITU പക്ഷക്കാരനായ ഭർത്താവിനെ വെള്ള വസ്ത്രധാരിണിയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ ആൾക്കാർ താമസിക്കാനുള്ള ഹോസ്റ്റലും, ഫ്ലാറ്റുമൊക്കെ വാഗ്ദാനം നൽകി കള്ള പരാതി എഴുതി വാങ്ങിക്കുകയായിരുന്നു.

സത്യത്തിൽ കുട്ടികളെ കോടതി പറഞ്ഞ സമയത്തു കൈമാറേണ്ട അത്യാവശ്യ കാര്യം ഭാര്യയുമായി സംസാരിക്കാൻ പേർസണൽ ഫോണിൽ വിളിച്ചിട്ട് കിട്ടാത്ത സാഹചര്യത്തിൽ ഡിപ്പാർട്മെന്റിലേക്കു വിളിച്ചു (16/02/2022) 11.49 നു ഒരു മിനുട്ടും 16 സെക്കൻഡും സംസാരിച്ചു ഫോൺ വച്ചു. ആ ഒരു വിളി മാത്രമേ അയാൾ ഭാര്യയെ വിളിച്ചതൊള്ളൂ.
19/02/2022,
1.10pm നു കുട്ടികളെ വിട്ടുകൊടുത്തുകൊണ്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ പിന്നീട് ഭർത്താവാറിയുന്നത് harrassment ചെയ്തു, പീഡിപ്പിച്ചു, ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ കാര്യങ്ങളൊക്കെ ചേർത്തുള്ള പരാതിയാണ്. പീഡിപ്പിക്കാനാണെങ്കിൽ ഒന്നിച്ചു ജീവിച്ച 10 വർഷം അതാകാമായിരുന്നു. രണ്ടു മക്കളുള്ള തന്റെ മുൻ ഭാര്യയോട് ഒന്നേ കാൽ മിനുട്ടിൽ ലൈംഗിക ചുവയോടെ സംസാരിച്ചു പോലും. ഈ ലൈംഗികതയൊക്കെ മതിയായിട്ടാണ് വിവാഹ മോചനം നേടുന്നത്. പിന്നെയാണ് ലൈംഗിക സംഭാഷണ സുഖത്തിനു വേണ്ടി ഫോൺ വിളിക്കുന്നത്‌ അതും ഒന്നേ കാൽ മിനിറ്റിൽ.
ഒരു logic വേണ്ടേ കള്ളക്കഥ എഴുതുമ്പോൾ. ഒന്നേ കാൽ മിനുട്ട് കൊണ്ട് ഫോണിലൂടെ പീഡിപ്പിച്ചു, harrassment ചെയ്തു അതും ഒരേ ഒരു ഫോൺ വിളി കൊണ്ട്. ഈ ഭർത്താവ് ഒരു ഭയങ്കരൻ തന്നെ. ഇവിടുത്തെ വെള്ള വസ്ത്രധാരിണി മണിക്കൂറുകൾ കൊണ്ടാണ് ഇവിടെ ഓരോ സ്റ്റാഫുകളെയും ചീത്തവിളിക്കുന്നത്.
ICC കമ്മിറ്റി ഭർത്താവിനെ വിളിപ്പിക്കുന്നു കാര്യങ്ങൾ ചോദിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം HRD ഏകപക്ഷീയമായി ഒരു സസ്പെൻഷൻ എഴുതി ഭർത്താവിന് കൊടുക്കുന്നു( എത്ര ദിവസത്തേക്ക് എന്നില്ല ). ഇതിനുള്ള കാരണം എന്നത് ഭർത്താവ് ഒരു CITU കാരനായിരുന്ന തൊഴിലാളിയാണ് എന്നതാണ് പ്രശ്നം.
കഴിഞ്ഞ കുറച്ചു നാളുകളായി അമൃതയിൽ നടക്കുന്ന അഴിമതികളും, ഒരു വെള്ള വസ്ത്രധാരിണിയുടെ തൊഴിലാളികളോടുള്ള പീഡനങ്ങളും, ലൈംഗിക ചൂഷണങ്ങളും ആരോപിക്കുകയും അന്വേക്ഷിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അതിലുള്ള പകപോക്കലാണ് ഈ കൂട്ടരും അവരുടെ സ്വാധീനം ഉപയോഗിച്ചു കൊണ്ടിപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

CITU എന്ന സംഘടന അമൃതയിൽ വരാതിരിക്കാൻ നടത്തുന്നതിന്റെ ഭാഗമായിട്ടുള്ള കലാപരിപാടികളാണ് ഇത്തരത്തിൽ അരങ്ങേറുന്നത്. നിങ്ങൾ എന്തൊക്കെ ചെയ്താലും കള്ള കേസുണ്ടാക്കിയാലും. ഇവിടെ സത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങൾക്ക് ഒരാളെ വെട്ടി വീഴ്ത്താൻ പറ്റിയേക്കാം പറ്റിയേക്കാം... പക്ഷേ വീഴുന്ന ഓരോ തുള്ളി ചോരയിൽ നിന്നും പോരാടാൻ ആയിരങ്ങൾ ഉയർത്തെഴുന്നേൽക്കും അതാണ് തൊഴിലാളി പ്രസ്ഥാനം.

മാനേജ്മെന്റ് കളിക്കുന്ന ഈ തരംതാണ കളികളോർത്തു യാതൊരു വിഷമവും ഇല്ല. പക്ഷേ ഒരു തൊഴിലാളിയുടെ ജോലി കളയുമ്പോൾ ആ തൊഴിലാളിയുടെ സംരക്ഷണത്തിൽ കഴിയുന്ന സ്വന്തം മക്കളുടെ മുഖമെങ്കിലും പരാതിക്കാരിക്ക് ഓർക്കാമായിരുന്നു.

03/04/2022

അമൃത ആശുപത്രി എന്ന മഹാപ്രസ്ഥാനം സാമ്പത്തിക ക്രമക്കേടുകളിലൂടെയും കൈയിട്ടുവാരുന്ന ഒരു കൂട്ടം ആൾക്കാരുടെ കൈകളിലൂടെയും ആണ് ഇപ്പോൾ ഞെരിഞ്ഞമർന്നു കടന്നുപോകുന്നത്.

തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ ആശ്രമം കൊടുക്കുന്ന തുക പോലും അവർക്കു കൊടുക്കാതെ പലതരത്തിലുള്ള അറ്റൻഡൻസ് രജിസ്റ്ററുകൾ, തെളിവുകളില്ലാത്ത പലതരത്തിലുള്ള വൗച്ചറുകൾ തുടങ്ങിയവകൾ കൃത്രിമമായി ഉണ്ടാക്കി തൊഴിലാളികളുടെ കയ്യിൽ നിന്ന് ഒപ്പിട്ടു വാങ്ങി സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നു. അത് കൊണ്ടു പോയി ഫ്ലാറ്റും, ബംഗ്ലാവും,ആംബുലൻസും ഇന്നോവ ക്രിസ്റ്റയുമൊക്കെ വാങ്ങി തൊഴിലാളികളെ പറ്റിച്ചു കൊണ്ടിരിക്കുന്നു.
ഒരു ബ്രഹ്മചാരിണിക്കു ജീവിക്കാൻ ഇത്രയേറെ ആഡംബരങ്ങൾ ആവശ്യമുണ്ടോ??
ആംബുലൻസ് ഡിപ്പാർട്ട്മെന്റ് മുഴുവൻ ക്രമക്കേടുകൾ. പണിയെടുക്കുന്ന തൊഴിലാളികൾക്ക് ശമ്പളം ഇല്ല.

അമൃതയുടെ ആംബുലൻസുകൾ ഇവിടെ കിടക്കുമ്പോൾ മറ്റാരുടെയൊക്കെയോ ആംബുലൻസുകൾ ഇവിടെ കിടന്നു ഓടുന്നു, ആ ആംബുലൻസൊക്കെ അമൃതയുടെ പോലുള്ള പെയിന്റ് അടിച്ചിരിക്കുന്നു ഒരു വ്യത്യാസം ഉള്ളത് അമൃതയുടെ പേരില്ല എന്ന് മാത്രം. അതിനുള്ള ഓട്ടം ആബുലൻസ് ഡിപ്പാർട്മെന്റ് നോക്കുന്ന ബ്രഹ്മചാരിണി തന്നെ കൊടുത്ത് കമ്മിഷൻ വാങ്ങുന്നു. ജോലി നിർത്തി പോകുന്ന ആംബുലൻസ് സർവിസിലുള്ള പലർക്കും ആംബുലൻസ് കാൾ പോയതിന്റെ കാശു പോലും കൊടുക്കാതെ പിടിച്ചു പറിക്കുന്നു. പല ഡിപ്പാർട്മെന്റുകളിലും ഓരോ തൊഴിലാളികളുടെ കയ്യിൽനിന്നും വൗച്ചർ ഒപ്പിട്ടു മേടിച്ച് സാമ്പത്തിക തിരിമറി നടത്തുന്നു. ഇതിനൊക്കെ എതിരെ കൃത്യമായ ഒരു അന്വേഷണം മാതാ അമൃതാനന്ദമയി മഠം എടുക്കേണ്ടതുണ്ട്.
സ്ത്രീ പീഡനം, ലൈംഗിക ചൂഷണം, സാമ്പത്തിക തട്ടിപ്പ്, ഗുണ്ടാ ബന്ധങ്ങൾ, ഫ്ലാറ്റ് വിവാദം തുടങ്ങിയ നിരവധി തോന്ന്യാസങ്ങൾക്ക് ആരോപണവിധേയയായ ബ്രഹ്മചാരിണി ഇന്നും ഈ സ്ഥാനത്തു തുടരുന്നു. എത്രയോ കഴിവുള്ള സ്വാമിമാരും സത്യസന്ധരായ സ്വാമിനി കരുണാജി, ബ്രഹ്മചാരിണി ബാല തുടങ്ങിയവരെ പോലുള്ളവർ ഇവിടെ ഉണ്ട്?? ഇങ്ങനെയുള്ളവർ ഈ സ്ഥാനമേറ്റെടുത്തു തൊഴിലാളികളോടുള്ള harassment, ആക്രോശം, തുടങ്ങിയ തൊഴിൽ പീഡനങ്ങളും, ലൈംഗിക ചൂഷണം പോലുള്ള വഷളത്തരങ്ങളും അവസാനിപ്പിക്കണമെന്നും തൊഴിലാളികൾക്ക് സുഗമമായി ജോലി ചെയ്യാനുള്ള ഒരു സാഹചര്യം തൊഴിലിടങ്ങളിൽ സൃഷ്ടിക്കണമെന്നും ആവശ്യപ്പെടുന്നു.

അമൃത ഹോസ്പിറ്റൽ CITU കൊച്ചി.

28/02/2022

കോവിഡ് കാലത്തു തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ച ഒരു നടപടി അമൃത മാനേജ്മെന്റ് സ്വീകരിച്ചിരുന്നു. രോഗികളില്ല, വരുമാനമില്ല എന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങളായിരുന്നു അതിനു പിന്നിൽ. എന്നാൽ ഇക്കാലത്തു പിടിച്ചു വെച്ച തൊഴിലാളികളുടെ മുഴുവൻ ശമ്പളവും തിരിച്ചു നൽകണമെന്ന് ഉത്തരവുകൾ ഉണ്ടായിട്ടും അതൊന്നും അമൃതയിലെ അധികാരികൾ ചെയ്തില്ല. പക്ഷേ മറ്റു ഹോസ്പിറ്റലുകൾ അവരുടെ ശമ്പള കുടിശ്ശികകൾ അവരുടെ തൊഴിലാളികൾക്ക് തീർത്തു കൊടുക്കുകയും ചെയ്തു. എന്നാൽ അമൃതയിൽ നടക്കുന്ന വൻ സാമ്പത്തിക അഴിമതിയുടെ ഭാഗമായി ആക്കാലത്തെ salary slip പോലും ഇതുവരെ കൊടുത്തിട്ടില്ല. ഇതിൽ നിന്ന് തന്നെ അഴിമതി വ്യക്തമാണ്. ഇതിനു പുറമെ voucher സ്റ്റാഫുകളുടെ ശമ്പളത്തിലെ കൊള്ളയടി വേറെ. ഇതിനൊക്കെ പിന്നിൽ HRD, ഫിനാൻസ്, purchase എന്ന് തുടങ്ങി പല ഡിപ്പാർട്മെന്റിലെയും ഉന്നത അധികാരികളും, അവരെ നിയന്ത്രിച്ചിരുന്ന ഗുണ്ടാ ബന്ധങ്ങൾ പോലുമുള്ള ചില ബ്രഹ്മചാരിണികളുമാണ്. അവർ ഒരേ സമയം അമൃതാനന്ദമയിയെയും, ആശ്രമത്തെയും, തൊഴിലാളികളെയും പറ്റിച്ചുകൊണ്ടിരിക്കുന്നു.

അമൃതയിൽ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ ആശ്രമത്തിൽ നിന്നു പണം എത്തേണ്ട സാഹചര്യമാണു പലപ്പോളും ഉള്ളത്.അതിന്റെ കാരണം എന്നത് അമൃതയിൽ വരുന്ന വരുമാനത്തിൽ നല്ലൊരു പങ്കും ഇവിടുള്ള ഉന്നതരായ പല തരികിട ടീമുകളും അടിച്ചു മാറ്റുന്നതാണ്. അതിനെ ചോദ്യം ചെയ്യുന്ന, അല്ലെങ്കിൽ ഈ വിവരങ്ങൾ ആശ്രമത്തിന്റെയോ അമൃതാനന്ദമയിയുടെയൊ അടുത്തെത്തിക്കുന്നവരെ ഒതുക്കുന്ന കാഴ്ചയാണ് നമ്മളിവിടെ കാണുന്നത്. അങ്ങനെ ഒതുക്കപ്പെട്ടിട്ടുള്ള പല സ്വാമിമാരും, സ്വാമിനിമാരും അമൃതയിലുണ്ട്. TPA, ECHS, ESI, purchase, തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങളുണ്ടതിനിവിടെ. Purchase, TPA, Administration തുടങ്ങിയ ചില സ്ഥലങ്ങളിൽ അമൃതാനന്ദമായിയുടെ ഇടപെടലുകൾ കൊണ്ട് കാര്യങ്ങൾ ഏറക്കുറെ നേരെയായി വരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ഇപ്പോളും വഷളാണ്.

ശ്രീ അമൃതാനന്ദമയിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് കോവിഡ് കാലത്തെ തൊഴിലാളികളുടെ ശമ്പളം കൊള്ളയടിക്കുന്ന പരിപാടി അമൃത മാനേജ്മെന്റ് നിർത്തിയത്. പക്ഷേ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതുവരെ കൊടുക്കാതെ അമൃത മാനേജ്മെന്റ് ആ ശമ്പളം മുഴുവൻ മുക്കിയിരിക്കുകയാണ്. അതുകൊണ്ടെന്താ അമൃതയിലെ ചില ബ്രഹ്മചാരിണികൾക്കും, HOD മാർക്കും അവരുടെ ബന്ധു മിത്രദികളുടെയോ, ഡ്രൈവർമാരുടെയോ ബിനാമി പേരുകളിൽ നിരവധി ഫ്ലാറ്റുകൾ ACE, skyline തുടങ്ങിയ സ്ഥലങ്ങളിലുണ്ടായി. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസുകളും...!!

ഇവിടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കുറച്ചു തെഴിലാളി ജന്മങ്ങളുണ്ട് അവരുടെ അരിക്കാശെടുത്താണ് നിങ്ങളീ ആർഭാട ജീവിതം നയിക്കുന്നത്. സർക്കാരും, കോടതിയുമൊക്കെ പറഞ്ഞ ആ കാശ് പാവം തൊഴിലാളികൾക്ക് തിരികെ കൊടുക്കുക. കോവിഡ് കാലത്തു പിടിച്ചെടുത്ത കുടിശ്ശിഖ എത്രയും വേഗം മറ്റു ഹോസ്പിറ്റലുകളെ പോലെ മാന്യമായി കൊടുത്തു തീർക്കുക.

27/02/2022

അങ്ങനെ അമൃതയിൽ പൂഴ്ത്തി വച്ചിരുന്ന വാക്‌സിന്റെ കാര്യത്തിൽ തീരുമാനമായി.

കൊള്ള ലാഭം ഉണ്ടാക്കാൻ വേണ്ടി മൂന്നര കോടി രൂപയ്ക്കു വാങ്ങി കൂട്ടി വെച്ചിരുന്ന വാക്‌സിനുകൾ ഇവിടെ കെട്ടിക്കിടക്കുകയായിരുന്നു. സർക്കാർ വാക്‌സിനേഷൻ സൗജന്യമാക്കിയതിനെ തുടർന്നായിരുന്നു അമൃതയിലെ ചില അത്യാഗ്രഹിണികൾക്ക് എട്ടിന്റെ പണി കിട്ടിയത്. എന്നാലും ആവുന്നത്ര വിറ്റു തീർക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. അവസാനം സർക്കാരിനെക്കൊണ്ട് വിലക്കെടുപ്പിക്കാനും ശ്രമം നടത്തി. സർക്കാര് പറഞ്ഞു പോയി പണി നോക്കാൻ. അങ്ങനെ പൂഴ്ത്തി വെച്ചതൊക്കെ പാഴാകുമെന്ന അവസ്ഥയായി. പക്ഷേ ചില ബ്രഹ്മചാരിണി അമ്മച്ചിമാരുടെ whatsapp ഗ്രൂപ്പുകളിലൂടെയുള്ള തള്ളു കണ്ടാൽ തോന്നും അവർ മൂന്നര കോടി കൊടുത്തു വാക്‌സിൻ വാങ്ങിയത് ജനങ്ങൾക്ക്‌ സൗജന്യമായി കൊടുക്കനാണെന്ന്. 🤣🤣

എന്താണെങ്കിലും അശ്രമം ഇടപെട്ടു ജനങ്ങൾക്ക്‌ ഉപകാരമാകുന്ന വിധത്തിൽ സർക്കാരുമായി സഹകരിച്ചു സൗജന്യമായി വാക്‌സിൻ കൊടുക്കാനുള്ള സൗകര്യമൊരുക്കി. അമൃതാനന്ദമായി മഠത്തിന്റെ ഈ തീരുമാനം ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു.

26/02/2022

അമൃതയെ കട്ടു മുടിക്കാനിറങ്ങിയവർ.

അമൃതക്കു കമ്മ്യൂണിറ്റി സെന്റർ കളായിട്ടുയുള്ളത് 4 എണ്ണമാണ് കലൂർ, ഞാറക്കൽ, തേവര, പള്ളുരുത്തി അതിലൊന്ന് fertility സെന്റർ ആണ്. എന്നാൽ ഇതിൽ പള്ളുരുത്തിയിൽ നടക്കുന്നത് ശുദ്ധ തട്ടിപ്പും വെട്ടിപ്പുമാണ് അതിനു ചുക്കാൻ പിടിക്കുന്നത് കോർഡിനേറ്റർ സോമനാഥനും. ഇവിടെ എട്ടോളം ജോലിക്കാരാണുള്ളത് 2 receptionist, ഒരു billing, ഒരു ലാബ് technician, coordinator, 2 doctors, വെച്ച് വിളമ്പി കൊടുക്കാൻ ഒരു പാചകക്കാരി.

ഏകദേശം 60 ലധികം രോഗികൾ വന്നിരുന്ന സ്ഥലമായിരുന്നു ഇവിടം. പക്ഷേ ഇപ്പൊ ആരും വരാത്ത അവസ്ഥയിലായി. കാരണം യാതൊരുവിധ മരുന്നുകളും, ഡ്രസിങ് ഉപകാരണങ്ങളും, മെറ്റീരിയലുകളും അവിടെ ഇല്ല. പാരിശോധനക്കുള്ള ടെസ്റ്റുകൾ അവിടെ ചെയ്യാതെ പുറത്തേക്കു കുറിക്കുന്നു. അതിന്റെ കമ്മിഷനും കോർഡിനേറ്ററിനു പുറത്തെ ലാബുകാർ കൊടുക്കുന്നു.

രാവിലെ മുതൽ ചൊറിയും കുത്തി ഏഷണിയും പറഞ്ഞു അമൃതയുടെ ചെലവിൽ തിന്നും കുടിച്ചും പെണ്ണുങ്ങളെ പഞ്ചാരയടിച്ചും കഴിയുകയാണ് കിളവനായ കോർഡിനേറ്റർ. 56 വയസ്സായവരെ അമൃത പറഞ്ഞു വിട്ടെങ്കിലും ഇയാളെ പോലെ 75 വയസ്സ് കഴിഞ്ഞവരെ ഇപ്പോളും കട്ടുമുടിപ്പിക്കാൻ ഇതുപോലുള്ള സ്ഥലങ്ങളിൽ വെച്ചോണ്ടിരിക്കുകയാണ്.

അമൃതയിൽ മറ്റെല്ലായിടത്തും ജോലിക്കാർ പട്ടികളെ പോലെ ചത്തു പണിയെടുത്തിട്ടു ഒരു മിട്ടായി പോലും കിട്ടാത്തിടത്താണ് ഒരു പണിയും ചെയ്യാത്ത ഇയാളെ പോലുള്ള കള്ളന്മാർക്ക് രാവിലെ ചായയും കടിയും, ഉച്ചക്ക് മീനോ ഇറച്ചിയോ, ഉൾപ്പടെ വിഭവ സമൃദ്ധമായ ഊണും 3 മണിക്ക് വീണ്ടും ചായയും, കടികളും കൊടുത്തിരുത്തിയിരിക്കുന്നത് . ഇതിലും രസകരമായ കാര്യം കോർഡിനേറ്റർ അയാളുടെ വീട്ടിലേക്കുള്ള സാധനങ്ങളും ഇതിന്റെ മറവിൽ വാങ്ങുകയും അതിന്റെ ബില്ലുകൾ കൂടി അമൃതയിൽ വന്നു മാറിയെടുക്കുകയും ചെയ്യുന്നു എന്നതാണ്.

എല്ലാം കഴിഞ്ഞു 4 മണിക്ക് വിനോദയാത്ര ആരംഭിക്കും. പള്ളുരുത്തിയിൽ നിന്ന് കോർഡിനേറ്ററുടെ വീടിനടുത്തു അതായത് കുണ്ടന്നൂരിനപ്പുറത്തു വരെ കൊണ്ടു വിടണം പിന്നെ തേവര ഹൈക്കോർട് കണ്ടെയ്നർ റോഡ് വഴി അമൃത. രാവിലെയും കിളവനെ പൊക്കാൻ കുണ്ടന്നൂർ പോകണം.

ഈ തീറ്റയും കുടിയും കഴിഞ്ഞാൽ മുകളിലുള്ള മുറിയിൽ പോയി ഇയാൾ കിടന്നുറങ്ങും, സമയാസമയങ്ങളിൽ താഴെ വരും... തിന്നാനും കുടിക്കാനും കൊച്ച് പെണ്ണുങ്ങളോട് ശൃംഗരിക്കാനും.

എന്തിനാണ് ഇയാളെ പോലുള്ള കള്ളന്മാരെ വെച്ച് രോഗികൾക്കോ അമൃതക്കോ യാതൊരു ഗുണവുമില്ലാത്ത ഇത്തരം peripheral centers അമൃത നടത്തിക്കൊണ്ട് പോകുന്നത്..? ഇയാളെക്കാൾ നന്നായി നോക്കാനറിയുന്ന അമ്മയുടെ എത്രയോ നല്ല ഭക്തർ വേറെയുണ്ട്.

പാവം അമ്മ കരുതുന്നു മക്കൾക്ക്‌ ഇതു പോലുള്ള സ്ഥാപനങ്ങൾ ഉപകാരമാകുന്നെന്നു. പക്ഷേ ഇതൊക്കെ നോക്കി നടത്തേണ്ട അമൃതയിലെ ആൾക്കാർ ഇവർക്ക് കുട പിടിച്ചു കൊടുക്കുന്നു. അമ്മയും ആശ്രമത്തിലെ നല്ലവരായവരും ഇനിയെങ്കിലും മനസ്സിലാക്കേണ്ട കാര്യം അമൃതയിലെ പല അധികാരികളും ഇവിടെ കാണിച്ചു കൂട്ടുന്നത് തനി തോന്നിയവാസങ്ങളാണ് എന്ന സത്യമാണ്. ഇവന്മാരെ പോലുള്ള കള്ളന്മാരുടെ കൊള്ള അവസാനിപ്പിക്കുക. ആ പണം കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക.

26/02/2022

Address


Website

Alerts

Be the first to know and let us send you an email when Amrita Hospital Unit Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share