Govt T.D. Medical College Hospital, Alappuzha

Govt T.D. Medical College Hospital, Alappuzha T.D.Medical College is the 4th Medical college in Kerala, started in 1963 and is situated in Vandanam, 9 km south of Alappuzha town, facing the NH 47. T.D.

Medical College is the 1st Medical college in the state which was started under Private Management . This Medical college is situated in the suburban area of Vandanam, 9 km south of the Alappuzha (previously Alleppey) town, facing the NH 47, in Alappuzha district of Kerala State, South India. The initials T.D. stand for Thirumala Devaswom, which in Sanskrit means belonging to the Lord of Thirumal

a, since this Medical College was started in 1963 under the patronage of the T.D. Temple at Anantha Narayana Puram of Alappuzha. The first batch of MBBS classes were started in August 1963 for 50 students. The Kerala government had agreed to upgrade the district headquarters hospital at Alappuzha and handed it over to the Medical College management, to be used as teaching hospital for the medical students and Government Order No.G.O.(MS).263/73/HD dt. 23rd October 1973 was issued accordingly. Thus this became the 4th Government Medical College in the state.. Medical College is a rapidly growing Medical College in the state as a centre of excellence in every field of modern medicine. This is the lone Medical College in the state which would have the Medical College and College Hospital on the side of National Highway.

07/05/2025
05.05.2025 - മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശനകവാടത്തിനു സമീപത്ത് നടക്കുന്ന ടാറിംഗ് പ്രവൃത്തികൾ സൂപ്രണ്ട് ഡോ ഹരികുമാർ...
05/05/2025

05.05.2025 - മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശനകവാടത്തിനു സമീപത്ത് നടക്കുന്ന ടാറിംഗ് പ്രവൃത്തികൾ സൂപ്രണ്ട് ഡോ ഹരികുമാർ എ വിലയിരുത്തുന്നു.

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ ഗൈനക്ക് ബ്ലോക്ക്, കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രം, 128 സ്ല...
25/09/2024

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ ഗൈനക്ക് ബ്ലോക്ക്, കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രം, 128 സ്ലൈസ് സി.ടി. സ്കാൻ , മെഡിക്കൽ കോളേജിലെ കാൻ്റീൻ കം ഗസ്റ്റ് റൂം എന്നിവയുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ 26 വ്യാഴം രാവിലെ 11.30 ന് നടത്തപ്പെടുന്നു. ഏവരേയും പ്രസ്തുത ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു

29/04/2024

പാലക്കാട്‌ സൂര്യാഘാതമേറ്റ് മരണമുണ്ടായ വാർത്ത കണ്ടു കാണുമല്ലോ. കേരളത്തിൽ പല ഭാഗങ്ങളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഹീറ്റ് വേവ് അഥവാ താപ തരംഗം ഉണ്ട് എന്ന വാർത്തയും വരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൂര്യാഘാതം മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

*എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ ആണ് ഉയർന്ന താപനില ഉയർത്തുന്നത്?*

ഉയർന്ന താപനിലയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ Heat cramps, Heat syncope, Heat stroke എന്നിവയാണ്.

മൈനുകളിൽ ജോലി ചെയ്യുന്നവർക്കും അഗ്നിശമനസേനാംഗങ്ങൾക്കും ഒക്കെയാണ് Heat cramps ഉണ്ടാവുക. ശരീരത്തിലെ ജലാംശവും ധാതുക്കളും വിയർപ്പിലൂടെ നഷ്ടമാകുന്നതിനാൽ കൈകാലുകളിലെയും വയറ്റിലെയും മാംസപേശികൾക്കുണ്ടാവുന്ന ശക്തമായ വേദനയാണിത്. ചിലപ്പോഴൊക്കെ തലവേദനയും തലകറക്കവും ഓക്കാനവും ഉണ്ടാവാം. ഉപ്പിട്ട് വെള്ളം കുടിക്കുകയോ ORS ഉപയോഗിക്കുകയോ ചെയ്താൽ ഉടൻ തന്നെ ആശ്വാസം ലഭിക്കും.

ഉയർന്ന താപനിലയിൽ വിയർപ്പിലൂടെയുണ്ടാവുന്ന ജല-ധാതു നഷ്ടങ്ങൾ മൂലമാണ് Heat syncope ഉണ്ടാവുന്നത്. തലവേദന, തളര്‍ച്ച, മനോവിഭ്രമം, ഉറക്കം തൂങ്ങുക, കാഴ്ച മങ്ങുക, ഛര്‍ദ്ദിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. ഇതിനെ തുടർന്ന് വിളർച്ചയും വിയർപ്പും രക്തസമ്മർദ്ദകുറവും ആരംഭിക്കും. കൃഷ്ണമണി വികസിക്കുകയും പൾസ് ദുര്‍ബ്ബലമാവുകയും ശ്വാസോച്ഛ്വാസം മന്ദീഭവിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്. ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ നിന്നും ആളെ മാറ്റുക, വിശ്രമം, ORS നൽകുക, ആവശ്യമെങ്കിൽ കുത്തിവെപ്പിലൂടെ ജലവും ധാതുക്കളും ശരീരത്തിലെത്തിക്കുക എന്നീ കാര്യങ്ങളാണ് ചെയ്യേണ്ടത്.

ശരീരത്തിലെ താപനിയന്ത്രണ സംവിധാനത്തിലെ സ്‌തംഭനം മൂലമാണ് Heat Stroke എന്ന അടിയന്തരഘട്ടം സംജാതമാവുന്നത്. അന്തരീക്ഷത്തിൽ ഉയർന്ന താപനിലയും ഈര്‍പ്പവും ഉള്ളപ്പോഴാണ് Heat Stroke ഉണ്ടാവുക. ത്വക്കിനോട് ചേർന്നുള്ള രക്തക്കുഴലുകളിലെ രക്തയോട്ടം സ്തംഭിക്കുകയും വിയർപ്പുഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്യും. ശരീരതാപനില 41 ഡിഗ്രി സെൽഷ്യസിൽ കൂടുതലാവുകയും മന്ദത, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവുകയും ചെയ്യും.

ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം അടിക്കുമ്പോളാണ് ഇതുസംഭവിക്കുന്നതെങ്കിൽ സൂര്യാഘാതം എന്ന് വിളിക്കാം. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാവുന്ന പ്രശ്നമാണിത്. നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ ഈ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു.

*സൂര്യാഘാതത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ് ?*

1. അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പം
2. കഠിനമായ ചൂടുള്ള കാലാവസ്ഥ
3. അണുബാധ
4. Thyrotoxicosis
5. മദ്യ ലഹരിക്കടിപ്പെട്ട അവസ്ഥ
6. വാര്‍ദ്ധക്യം
7. പൊണ്ണത്തടി
8. അനുയോജ്യമല്ലാത്ത വസ്ത്രധാരണരീതി

കഠിനമായ ചൂട് ശരീരത്തില്‍ പ്രധാനമായും മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

1. നിര്‍ജ്ജലീകരണം (Dehydration)

ശരീരത്തില്‍ നിന്നും ജലവും ധാതു ലവണങ്ങളും അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്. ഒട്ടുമിക്ക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് വൃക്കകളെയാണ്. മൂത്രത്തിന്‍റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്‍റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പഴങ്ങളും പഴച്ചാറുകളും നന്നായി ഉപയോഗിക്കാം. ഉപ്പ് ചേർത്ത വെള്ളം വളരെ നല്ലതാണ്.

2. ചൂടുകുരു

ചെറിയ ചെറിയ കുരുക്കള്‍, വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചൂടുകാലത്ത് പ്രത്യക്ഷപ്പെടുന്നതിനെയാണ് വെപ്പ് അഥവാ ചൂടുകുരു എന്ന് പറയുന്നത്. വിയര്‍പ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നത് കൊണ്ടുണ്ടാകുന്ന കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാത്ത ഒന്നാണിത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയുംതണുത്ത വെള്ളത്തില്‍ രണ്ടുനേരം കുളിക്കുകയും ചെയ്താല്‍ ഇത് സ്വയമേ പരിഹരിക്കപ്പെടും.

3. സൂര്യാഘാതം

ഇതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതില്‍ തന്നെ അത്ര സാരമല്ലാത്ത സൂര്യാതപം (Sunburn) ചര്‍മ്മത്തെയാണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് ഇവിടുത്തെ പ്രധാനവില്ലന്മാര്‍. അതിനെത്തന്നെ UV-A എന്നും UV-B എന്നും തരം തിരിച്ചിരിക്കുന്നു. ഇതില്‍ UV-B യാണ് സൂര്യാതപത്തിന് കാരണം. അതുകൊണ്ട് അതിനെ "Sunburn spectrum" എന്നാണ് പറയുന്നത്.

എന്നാല്‍ ഗുരുതരമായ സൂര്യാഘാതം (Sun stroke) രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും.

രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണ്. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ആദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.

സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.

*സൂര്യാഘാതത്തിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ എന്തെല്ലാമാണ് (Warning signs)*

1. വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
2. ക്ഷീണം
3. ഓക്കാനവും ചെറിയ തലകറക്കവും
4. സാധാരണയിലധികമായി വിയര്‍ക്കുക
5. ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
6. ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
7. പേശികളുടെ കോച്ചിപ്പിടുത്തം

*ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എന്ത് ചെയ്യണം?*

ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.

*ഇതു കൂടാതെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍ ഏതെല്ലാമാണ്?*

1. ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ, ഒപ്പം ചൂടുള്ളതും വരണ്ടതും ചുവന്നതും ആണെങ്കില്‍
2. സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം, അപസ്മാരം, കാഴ്ച മങ്ങുക
3. വിങ്ങുന്ന തലവേദന
4. ചര്‍ദ്ദില്‍
5. ശ്വാസം മുട്ടല്‍
6. ശരീര ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസിലും കൂടുതലാകുക
7. കൃഷ്ണമണി സങ്കോചിക്കുക

*എന്തെല്ലാമാണ് പ്രഥമ ശുശ്രൂഷ?*

1. ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
2. ശരീരത്തിലെ വസ്ത്രങ്ങൾ ഊരിമാറ്റുക
3. മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
4. ശരീരം പച്ചവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
5. തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍ കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
6. കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
7. ധാരാളം ജലം കുടിക്കാനായി നൽകുക
8. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക
9. എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുക

*പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാമാണ്?*

1. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം. തണുത്ത വെള്ളത്തിനായി വീട്ടിൽ ഫ്രിഡ്ജിൽ കുപ്പികളിൽ സൂക്ഷിക്കുന്ന വെള്ളവും തിളപ്പിച്ചാറിയതു തന്നെ വേണം.

2. ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യാം.

3. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക. തണ്ണിമത്തൻ, പപ്പായ, മാങ്ങ, പേരക്ക, ഓറഞ്ച് മുതലായവ വേനക്കാലത്ത് വിശേഷപ്പെട്ടവയാണ്. വേവിക്കാതെ കഴിക്കാവുന്ന കത്തിരിക്ക മുതലായ പച്ചക്കറികളും നന്ന്. തൊലികളഞ്ഞുപയോഗിക്കാത്ത മുന്തിരി പോലുള്ള പഴങ്ങൾ കഴിക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും നന്നായി കഴുകി ഉപ്പ് ചേർത്ത ജലത്തിലിടുന്നത് കീടനാശിനിയുടെ അംശം കളയാൻ സഹായിക്കും.

4. അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.

5. രാവിലെ പതിനൊന്ന് മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.

6. കുട, തൊപ്പി, ഫുൾ കൈ ഷർട്ടുകൾ എന്നിവ ഉപയോഗിക്കുന്നത് സൂര്യാതപത്തെ തടയാൻ സഹായിക്കും.

7. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.

8. അടിവസ്ത്രങ്ങളും കോട്ടൺ കൊണ്ടുള്ളവ തന്നെയാണ് വേനൽക്കാലത്ത് നല്ലത്. ഷർട്ടിന് താഴെ കോട്ടൺ ബനിയനുകൾ ധരിക്കുന്നത് വിയർപ്പ് ആഗിരണം ചെയ്യുന്നതിന് സഹായകമാവും.

9. രണ്ട് നേരം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പകറ്റാനും ചർമ്മ സംരക്ഷണത്തിനും നല്ലതാണ്. വേനൽക്കാലത്ത് അടിവസ്ത്രങ്ങൾ രണ്ട് നേരം മാറ്റുകയും വേണം.

10. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.

11. വേനൽച്ചൂടിൽ അമിതമായി ഉണ്ടാവുന്ന വിയർപ്പ് ചൂട് കുരു, ഫംഗസ് ബാധ എന്നിവക്ക് കാരണമാകും. സൂര്യാതപം തടയാൻ സൺ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാം. ഫംഗസ് ബാധക്കെതിരായി ആന്റി ഫംഗൽ ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ സ്റ്റിറോയിഡ് അടങ്ങിയവ ഒഴിവാക്കണം.

12. കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

*ഇത്തരം സാഹചര്യത്തിൽ കൊച്ചുകുട്ടികളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?*

നവജാത ശിശുക്കളിൽ നിർജ്ജലീകരണം മൂലം അവർക്ക് സാധാരണയായുണ്ടാകുന്ന മഞ്ഞപ്പിത്തം കുറച്ച് കൂടി തീവ്രമാകാനും ഫോട്ടോതെറാപ്പി വേണ്ടിവരാനുമുള്ള സാധ്യത കൂടുന്നു. അത് പോലെ, നിർജ്ജലീകരണം മൂലം രക്തത്തിലെ സോഡിയത്തിന്റെ സാന്ദ്രത കൂടുകയും അപസ്മാരം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ നവജാത ശിശുക്കളിൽ നിർജ്ജലീകരണം ഉണ്ടാകുന്നില്ല എന്നു ഉറപ്പിക്കാൻ അവർ സാധാരണ പോലെ മൂത്രം ഒഴിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതാണ്. മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാർ ധാരാളമായി വെള്ളം കുടിക്കുകയാണെങ്കിൽ മുലപ്പാൽ കുറയാതെ നോക്കാം.

മുതിർന്നവർ ദാഹമുണ്ടാകുമ്പോൾ വെള്ളം തേടിപ്പിടിച്ച് കുടിക്കും. എന്നാൽ 1-3 വയസ്സിനിടയിലുള്ളവര് വെള്ളമാണെന്ന് കുരുതി വെള്ളക്കുപ്പിയിൽ സൂക്ഷിച്ച മണ്ണെണ്ണയും മറ്റും അറിയാതെ കുടിച്ചുണ്ടാകുന്ന അപകടങ്ങളും ഈ കാലയളവിൽ കൂടുതലായി കാണപ്പെടുന്നു. ഇത്തരം കാര്യങ്ങളിലും ജാഗ്രത പുലർത്തണം.

ഗുരുതരമായ സൂര്യാഘാതമേറ്റാൽ യഥാസമയം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ അഞ്ച് മിനിറ്റ് മുതൽ മൂന്ന് ദിവസം വരെയുള്ള സമയം കൊണ്ട് മരണം സംഭവിക്കാം. അതുകൊണ്ട് നിലവിലെ കാലാവസ്ഥ സാഹചര്യങ്ങളിൽ അതിയായ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.

എഴുതിയത്: Dr. Anjit Unni & Dr. Mohan Das

Info Clinic

ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് യൂണിറ്റ് കെട്ടിടം, ആധുനിക മരുന്ന് സംഭരണ ശാല എന്നിവയുടെ...
25/02/2024

ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് യൂണിറ്റ് കെട്ടിടം, ആധുനിക മരുന്ന് സംഭരണ ശാല എന്നിവയുടെ നിർമ്മാണോദ്ഘാടനം നാളെ (26)
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനാകും. കോംപ്രിഹെൻസീവ് സ്ട്രോക്ക് യൂണിറ്റിൻ്റെ ശിലാസ്ഥാപനവും എം.എൽ.എ. നിർവഹിക്കും.

മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ അഞ്ചു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പക്ഷാഘാത ചികിത്സാ വിഭാഗം സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തോട് അനുബന്ധിച്ചാണ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലാണ് നിർമ്മാണ ചുമതല. പക്ഷാഘാത രോഗത്തിനുള്ള സമഗ്രമായ ചികിത്സാരീതിയാണ് ഈ സംവിധാനം നിലവിൽ വരുന്നതോടെ നടപ്പിലാവുക. പക്ഷാഘാത രോഗത്തിനു മാത്രമായുള്ള അത്യാഹിത വിഭാഗവും രോഗികളുടെ തൊഴിൽ അധിഷ്ഠിത പുനരധിവാസം എന്നിവ മറ്റു ചികിത്സാ വിഭാഗങ്ങളുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്നതാണ്. ശ്രീചിത്ര ആശുപത്രിയിൽ പക്ഷാഘാത ചികിത്സയിൽ പ്രത്യേകം പരിശീലനം നേടിയ നഴ്സിംഗ് ഓഫീസർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആധുനിക മരുന്ന് സംഭരണശാല നിർമ്മിക്കുന്നത്.

ചടങ്ങിൽ എ.എം. ആരിഫ് എം.പി., ജില്ല കളക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

വിജ്ഞാപനം - ഹാൻഡ് ഹോൾഡ് ടെക്നിക്കൽ സ്റ്റാഫ് ഒഴിവ്            ആലപ്പുഴ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ e-Health PMU...
21/12/2023

വിജ്ഞാപനം - ഹാൻഡ് ഹോൾഡ് ടെക്നിക്കൽ സ്റ്റാഫ് ഒഴിവ്

ആലപ്പുഴ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ e-Health PMUന്റെ ഭാഗമായി ഹാൻഡ് ഹോൾഡ് ടെക്നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്ദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ വേതനം 20,000/- രൂപ. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യതകൾ

1. പ്രായപരിധി : 01/11/2023 ന് 40 വയസ്സ് കവിയരുത്.

2. 3 year Diploma / B. tech in Electronics/IT/Computer science

3. E-health programme Management unit നടത്തിയ പരിശീലനത്തിൽ പങ്കടുത്തവർക്കും ഇ ഹെൽത്ത് പ്രോഗ്രാം മാനേജ്‌മന്റ് സിസ്റ്റത്തിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന നൽകുന്നതായിരിക്കും.

4. ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി/ ജനറൽ ആശുപത്രി/ ജില്ലാ ആശുപത്രി/ താലൂക്ക് ആശുപത്രി കളിലെ ഒരു വർഷത്തെ പ്രവർത്തി പരിചയം ഉളളവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

https://forms.gle/MU8DVfNiDq8qqXze8

22/01/2023
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.----------------...
20/01/2023

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.
-----------------------------------------------------------------------
അത്യന്താധുനിക ചികിത്സ സംവിധാനങ്ങളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നു..
ജനുവരി 21 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും..


ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാര്‍ അധ്യക്ഷയാകും. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സ്വാഗതം പറയും.
മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ്, എം പി മാർ, എം എല്‍ എ മാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

173.18 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതില്‍ 120 കോടി രൂപ കേന്ദ്ര സര്‍ക്കാരും 53.18 കോടി രൂപ സംസ്ഥാന സര്‍ക്കാരുമാണ് ചെലവഴിച്ചിട്ടുള്ളത്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 54.35 കോടി രൂപയും ചെലവിട്ടു. പി എം എസ് എസ് വൈ പദ്ധതിയില്‍പ്പെടുത്തിയ പദ്ധതിക്ക് അധികതുക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാണ് ബ്ലോക്ക് നിർമാണം പൂര്‍ത്തിയാക്കിയത്..

ആറ് നിലകളിലായി 19,984 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിൽ, ഗ്രീന്‍ ബില്‍ഡിങ് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള കെട്ടിടം എച്ച് എല്‍ എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡ് (ഹൈറ്റ്‌സ്) ആണ് നിർമ്മിച്ചത്. 50 ഐ സി യു ബെഡുകൾ ഉള്‍പ്പെടെ 250 പുതിയ കിടക്ക സൗകര്യങ്ങൾ, എട്ട് മോഡുലാർ ഓപ്പറേഷൻ തീയറ്ററുകൾ, ഓരോ വിഭാഗത്തിന്റെയും ഒ പി ക്ക് പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവ പുതിയ ബ്ലോക്കിൽ ഉണ്ടാകും.

നിലവിലുള്ള ന്യൂറോളജി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി, നെഫ്‌റോളജി, ജെനിറ്റോയൂറിനറി സര്‍ജറി, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, ന്യൂറോസർജറി എന്നീ വിഭാഗങ്ങളും പ്ലാസ്റ്റിക് സര്‍ജറി, എന്‍ഡോക്രൈനോളജി എന്നീ വിഭാഗങ്ങളും ഉൾപ്പെടെ 9 സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുവാനുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്.

16/12/2022

#നെഞ്ചിൻ_കൂട്_തുറക്കാതെ_ഹൃദയ_ശസ്ത്രക്രിയ_വിജയകരമാക്കി_ആലപ്പുഴ_മെഡിക്കൽ_കോളജ്

ഹൃദയ ചികിത്സയിൽ അതിനൂതനമായ ശസ്ത്രക്രിയ രീതിയായ മിനിമൽ ഇൻവാസിവ് കാർഡിയക് സർജറി വിജയകരമാക്കിയിരിക്കുകയാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. സാധാരണ രീതിയിൽ ഹൃദയ ശസ്ത്രക്രിയ രോഗിയുടെ നെഞ്ചിൻകൂട് തുറന്നാണ് ചെയ്യാറുള്ളത്. എന്നാൽ ഈ അതിനൂതന ശസ്ത്രക്രിയ രീതിയിൽ രോഗിയുടെ ഇടത് വശത്തെ വാരിയെല്ലിന്റെ വിടവിലൂടെ ചെറിയ മുറിവുണ്ടാക്കിയുള്ള സർജറിയാണ് നടത്തുന്നത്. ആലപുഴ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ രീതിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്.
ആലപ്പുഴ കഞ്ഞിപ്പാടം മടവനമഠം വീട്ടിൽ 48 വയസ്സുകാരി ശ്രീദേവിയാണ് ശസ്ത്രക്രിയ്ക്ക് വിധേയയായത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഡോ. കെ റ്റി ബിജു, ഡോ. എസ് ആനന്ദകുട്ടൻ, ഡോ. എ ഫൈസൽ, അനസ്തേഷ്യ വകുപ്പ് മേധാവി ഡോ. ഹരികൃഷ്ണൻ, ഡോ. തന്ന, ഡോ. ബ്രിജേഷ്, ഡോ. അശ്വതി തുടങ്ങിയവരാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
സ്വകാര്യമേഖലയിൽ ഏകദേശം പത്ത് ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് വഴി സൗജന്യമായാണ് രോഗിക്ക് ലഭ്യമാക്കിയതെന്നും സാങ്കേതിക പരിമിതികൾക്കിടയിലും ജീവനക്കാരുടെ ഒത്തൊരുമയാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്നും ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രതീഷ് രാധാകൃഷ്ണൻ പറഞ്ഞു.ശരീരത്തിലെ എല്ലുകൾ ഒന്നും മുറിക്കാതെ ചെയ്യുന്ന ഈ നൂതന രീതിയിൽ നെഞ്ചിൽ ഉണ്ടാകുന്ന അണുബാധ, കലകൾ എന്നിവ ഒഴിവാക്കാനും വെന്റിലേറ്റർ സഹായത്തിന്റെ ദൈർഘ്യം കുറയ്ക്കാനും രോഗിയുടെ ആശുപത്രിവാസം കുറച്ച് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യം കൈവരിക്കുന്നതിനും സാധിക്കും.
ഹൃദയ ശസ്ത്രക്രിയ രംഗത്തെ അധിനൂതന സാങ്കേതിക ഉപകരണങ്ങൾ വാങ്ങുന്നതിന്റെ ടെൻഡർ നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ഇത് ലഭ്യമാക്കുന്നതോടെ വാൽവ് ശസ്ത്രക്രിയ അടക്കമുള്ള ഹൃദയ ശസ്ത്രക്രിയകൾ എം.ഐ. സി. എസ്. ലേക്ക് മാറ്റാൻ സാധിക്കും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തനമാരംഭിക്കുന്നതോടു കൂടി സ്വകാര്യമേഖലയിൽ ലക്ഷങ്ങൾ ചെലവാകുന്ന ഇത്തരം ചികിത്സകൾ രോഗികൾക്ക് പൂർണമായ തോതിൽ സൗജന്യമായി നൽകാൻ ആശുപത്രിക്ക് സാധിക്കും.

01/07/2022

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിയ്ക്കാണ് അത്യാധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയ ക്യാന്‍സറിന് 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നു. ഇതിലൂടെ ഇന്നാട്ടിലെ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുന്നതാണ്.

3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയായതിനാല്‍ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്‌സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും.

ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

12/06/2022

പത്തിൽ ഒരാൾക്ക് അയാളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അപസ്മാരം അല്ലെങ്കിൽ ഫിറ്റ്സ് (seizure) ഉണ്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ചലനങ്ങളും ചിന്തകളും ബോധവും എല്ലാം നിയന്ത്രിക്കുന്നത് മസ്‌തിഷ്കമാണല്ലോ. മാസ്‌തിഷ്കത്തിനകത്തുള്ള നൃറോണുകളിൽക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു അസാധാരണമായ വൈദ്യുത തരംഗമാണ് യഥാർത്ഥത്തിൽ അപസ്മാരം (seizure). ഈ വൈദ്യുത തരംഗങ്ങൾ ഒരാളെ ബോധ രഹിതനാക്കാം. അയാളുടെ ശരീരത്തിൽ അസ്വാഭാവികമായ ചലനങ്ങൾ ഉണ്ടാക്കാം. ചിലർ വളരെ അസാധാരണമായി പെരുമാറാം. ചിലർക്ക് അവരുടെ ഇന്ദ്രിയങ്ങളിലൂടെ അസാധാരണമായ സംവേദനാനുഭവങ്ങൾ അനുഭവപ്പെടാം.

തുടർച്ചയായി അപസ്മാരം (ഫിറ്റ്സ് ) ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയെയാണ് എപിലെപ്സി എന്നു വിളിക്കുന്നത്. ഇത് മിക്കവാറും കുട്ടിക്കാലത്തു തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ എല്ലാ അപസ്മാരങ്ങളും എപിലെപ്സി അല്ല എന്നോർക്കണം. ഉദാഹരണത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമതീതമായി കുറഞ്ഞാൽ (hypoglycemia), രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞാൽ (hyponatremia), മസ്‌തിഷ്കത്തിൽ അണുബാധ ഉണ്ടായാൽ (encephalitis) എന്നിവയിൽ എല്ലാം ഒരു ലക്ഷണം അപസ്മാരം ആവാം. ഇതൊന്നും ഇല്ലാതെ ചില മാനസിക പ്രശ്നങ്ങളുടെ ഭാഗമായും ശരീരത്തിൽ അപ്സമാരത്തിനു സമാനമായ ചലനങ്ങൾ ചിലരിൽ കാണാറുണ്ട്. ഇവരിൽ നേരത്തെ പറഞ്ഞ മസ്തിഷ്കത്തിലെ അസാധാരണമായ വൈദ്യുത തരംഗങ്ങൾ ഉണ്ടാവില്ല. ദൈർഘ്യം, ശരീര നേത്ര ചലനങ്ങളുടെ പ്രത്യേകതകൾ, അപ്സമാരത്തിന്റെ കൂടെ അറിയാതെ വിസർജനം സംഭവിക്കൽ, നാവിലും മറ്റും കടിയേറ്റ് മുറിവ് സംഭവിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ആദ്യം പറഞ്ഞ അപസ്മാരത്തെ മാനസിക കാരണങ്ങൾ കൊണ്ടുള്ള ശരീരചലനത്തിൽ നിന്നും തിരിച്ചറിയാൻ സഹായിക്കാറുണ്ട്.

കാരണങ്ങൾ എന്തു തന്നെയായാലും ഒരാൾക്ക് ഫിറ്റ്സ് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ ആളുകൾ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഇന്നും ഫിറ്റ്‌സ് വന്നാൽ കയ്യിൽ നിർബന്ധമായി താക്കോൽ തിരുപിടിപ്പിക്കുന്നത് പോലെയുള്ള മുറകൾ കാണുന്നു എന്നത് വിചിത്രമാണ്.

*ഒരാൾക്ക് ഫിറ്റ്സ് വന്നാൽ ചുറ്റുമുള്ളവർ എന്തെല്ലാം ചെയ്യണം.*

കണ്ടു നിൽക്കുന്നവർക്ക് ഭയം ഉണ്ടാവുന്ന ഒന്നാണ് ഫിറ്റ്സ്. മിക്കവാറും അപസ്‌മാരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തനിയെ അവസാനിക്കും.പരമാവധി കുറച്ചു കാര്യങ്ങൾ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. പരിഭ്രാന്തരായി ബഹളം വെക്കുക, താക്കോലിനു ഓടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാതെ, ചുറ്റും തിക്കി കൂടിനിൽക്കാതെ നിരീക്ഷിക്കുക.

*അപകടങ്ങൾ ഒഴിവാക്കുക*
തിരക്കേറിയ റോഡിന് സമീപമോ തീയ്ക്ക് സമീപമോ ചൂടുള്ള കുക്കറിന് സമീപമോ, ഉയരത്തിലോ, വെള്ളത്തിനു സമീപമോ പോലെ അപകടം സംഭവിക്കാൻ സാധ്യതയുള്ള പ്രദേശത്താണെങ്കിൽ മാത്രം അവരെ നീക്കുക. അല്ലാത്ത പക്ഷം ബലം പ്രയോഗിച്ചു നീക്കാതിരിക്കുക ( വെള്ളത്തിൽ വെച്ചും വീൽചെയറിൽ ഇരിക്കുമ്പോൾ ഉണ്ടാവുന്നതും ആയ ഫിറ്റ്സിനെ കുറിച്ചും ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ഫിറ്റ്സിനെ കുറിച്ചും പിന്നീട് ഒരിക്കൽ പറയാം )

അപകടമുണ്ടാക്കാവുന്ന വസ്തുക്കൾ സമീപം ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക .

ആള് നിലത്താണെങ്കിൽ കഴിയുമെങ്കിൽ അവരുടെ തലയുടെ താഴെ കുഷ്യൻ വെക്കുക.

ശ്വാസോച്ഛ്വാസം സഹായിക്കുന്നതിന് കഴുത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഇറുകിയ വസ്ത്രങ്ങൾ അഴിക്കുക

ഒരു വശത്തേക്ക് ചെരിച്ചു താടിയൽപ്പം ഉയർത്തി കിടത്തുക. പൂർണമായും സ്വബോധത്തിൽ അല്ലാതെ,എന്നാൽ ശ്വസിക്കുന്ന ഒരാളെ, സ്പൈനൽ injury പോലുള്ള ഗുരുതര അവസ്ഥകൾ ഇല്ലെങ്കിൽ കിടത്താവുന്ന സുരക്ഷിതമായ ഒരു രീതിയാണ് ഇത് .വായിൽ ഉണ്ടാകുന്ന ഉമിനീര്, സ്രവങ്ങൾ, നാവ് കടിച്ചുണ്ടാകാൻ സാധ്യതയുള്ള രക്തം തുടങ്ങിയവ ശ്വാസകോശത്തിലേക്ക് ഇറങ്ങി പോകാതിരിക്കാൻ ഇത് സഹായിക്കും. (ശ്വാസനാളം തുറന്ന നിലയിൽ സൂക്ഷിക്കാൻ സഹായിക്കുന്ന ഈ recovery position എങ്ങനെ ചെയ്യാമെന്ന് ധാരാളം വീഡിയോകൾ ഉണ്ട്. ഒരു പ്രയാസവും ഇല്ലാതെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാൻ സ്കൂൾ തലം മുതൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.)

ഫിറ്റ്സ് പൂർണമായും നിൽക്കുന്നത് വരെ അവരോടൊപ്പം ഉണ്ടാവുക.ഫിറ്റ്സ് മാറിയ ശേഷം സുരക്ഷിതമായ സ്ഥലത്ത് ഇരിക്കാൻ വ്യക്തിയെ സഹായിക്കുക. അവരോട് ശാന്തമായി സംസാരിക്കുകയും എന്തു സംഭവിച്ചു എന്ന് പറയുകയും ചെയ്യുക.

*ചെയ്യാൻ പാടില്ലാത്ത പ്രധാന കാര്യങ്ങൾ പ്രധാനമാണ്*

കൈകാലിട്ടടിക്കുന്നതു തടയാനും ചലനങ്ങൾ നിർത്തുവാനും ബലം പ്രയോഗിക്കരുത്‌. ഇതു കൊണ്ട്‌ ഗുണമില്ലെന്ന് മാത്രമല്ല,ശാരീരികമായ ക്ഷതങ്ങളേൽക്കുവാൻ സാധ്യത കൂടുകയും ചെയ്യും.

ഫിറ്റ്സ് ഉള്ളപ്പോൾ ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിക്കാതിരിക്കുക

ഫിറ്റ്സ് ഉള്ളപ്പോൾ ബലം പ്രയോഗിച്ചു വായിൽ ഒന്നും തിരുകി കയറ്റാതിരിക്കുക. നാക്കു കടിച്ചു പോകും, നാക്കു വിഴുങ്ങും തുടങ്ങിയ ഭയങ്ങൾ കൊണ്ടാണ് പലപ്പോഴും ഇതു ചെയ്യുന്നത്.

*ഫിറ്റ്‌സ് വന്നാൽ ആശുപത്രിയിൽ കൊണ്ടു പോകണോ*

താഴെ പറയുന്ന അവസ്ഥകളിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതാണ് നല്ലത്.

ആ വ്യക്തിക്ക് മുമ്പ് ഒരു അപസ്മാരം ഉണ്ടായിട്ടില്ലെങ്കിൽ.ആദ്യമായി ഉണ്ടാവുന്ന അപസ്മാരം വൈദ്യശ്രദ്ധയിൽ പെടുത്തുന്നതാണ് ഉചിതം

ഫിറ്റ്സ് മൂന്നു മുതൽ അഞ്ചു മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ.

ഫിറ്റ്‌സിനു ശേഷം വ്യക്തിക്ക് ശ്വസിക്കാനോ ഉണരാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ

തുടരെ തുടരെ ഫിറ്റ്സ് വരുന്നുണ്ടെങ്കിൽ

ഫിറ്റ്സ് ഉണ്ടാകുമ്പോൾ വ്യക്തിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെങ്കിൽ.

ജലത്തിൽ സംഭവിക്കുന്ന ഫിറ്റ്സ്
വ്യക്തിക്ക് പ്രമേഹം, ഹൃദ്രോഗം, അല്ലെങ്കിൽ ഗർഭിണിയായിരിക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അടിയന്തിര വൈദ്യ സഹായം തേടുന്നതാണ് ഉചിതം.
നേരത്തെ അപ്സമാരരോഗം ഉള്ളവർ ആണെങ്കിൽ അടിയന്തിര ചികിത്സ ഒന്നും ഇല്ലാതെ തന്നെ ഫിറ്റ്സ് മാറാൻ ആണു സാധ്യത.

*കയ്യിൽ താക്കോൽ തിരുകിയാൽ അപസ്മാരം നിലയ്ക്കുന്നത് എങ്ങനെയാണ്.?*

കുറെ നാൾ മുൻപ് ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് പുള്ളിയുടെ ഒരു ബന്ധുവിന് ഫിറ്റ്സ് വന്നപ്പോൾ കീ എടുക്ക് എന്ന് അലർച്ച കേട്ട് ആശുപത്രിയിൽ കൊണ്ടു പോകാൻ ആവും എന്ന് കരുതി കാറിന്റെ കീ എടുത്ത്,പോകാം എന്ന് പറഞ്ഞ ഒരു അനുഭവം ഉണ്ടായിരുന്നു. ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു പുള്ളി വേഗം പോയി ഒരു വലിയ താക്കോൽ കൂട്ടം അയാളുടെ കയ്യിൽ പിടിപ്പിച്ചു. താമസിയാതെ ഫിറ്റ്സ് നിലച്ചു. ഇപ്പോൾ എങ്ങനെയുണ്ട് എന്ന മട്ടിൽ പുള്ളി നോക്കി.എങ്ങനെയാണ്‌ താക്കോൽ അപസ്മാരം മാറ്റിയത്?

വൈറൽ പനി ആന്റിബയോട്ടിക്ക് കഴിച്ചാൽ മാറാൻ ഒരാഴ്ചയെ എടുക്കൂ . ഇല്ലെങ്കിൽ ഏഴു ദിവസം എടുക്കും എന്ന് പഴയ ഒരു ഫലിതം ഉണ്ട്. അതെ റോൾ ആണ് താക്കോലിനും ഉള്ളത്. ഒരാൾ ഓടി പോയി താക്കോൽ കണ്ടെത്തി അത് തിരുകുമ്പോഴേക്കും ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടുണ്ടാകും
ആ സമയം കൊണ്ട് ഒട്ടു മിക്ക ഫിറ്റ്സുകളും ഒടുങ്ങാറായി കാണും. ചില സമൂഹങ്ങളിൽ താക്കോലിന് പകരം ഉള്ളി തിരുകലും കെട്ട ഉള്ളി മണപ്പിക്കലും ആണ് എന്നും കേട്ടിട്ടുണ്ട്. ഇത്തരം വിചിത്രമായ ആചാരങ്ങൾ തുടരുന്നതിനു പകരം ശാസ്ത്രീയ അവബോധത്തോടെ പെരുമാറാൻ സമൂഹത്തിനു കഴിയട്ടെ

Address

Vandanam, Vandanam
Alappuzha
688005

Alerts

Be the first to know and let us send you an email when Govt T.D. Medical College Hospital, Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Govt T.D. Medical College Hospital, Alappuzha:

Share

Category