National Health Mission Alappuzha

National Health Mission Alappuzha Official page of National Health Mission - Arogyakeralam Alappuzha.

*കരുവാറ്റ കുടുംബാരോഗ്യകേന്ദ്രം നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചുസംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലെയും ആരോഗ്യകേന്ദ്രങ്ങൾ ...
24/09/2025

*കരുവാറ്റ കുടുംബാരോഗ്യകേന്ദ്രം നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലെയും ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കരുവാറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം നിർമ്മാണോദ്ഘാടനം കടുവൻ കുളങ്ങര ജംഗ്ഷൻ സമീപം നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ 885 ആരോഗ്യകേന്ദ്രങ്ങളിൽ 748 എണ്ണവും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. 2022 മുതൽ സൗജന്യ കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ, മജ്ജമാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ എന്നിവ സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

2023-24 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച രണ്ടുകോടി മുപ്പതു ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. 4400 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന കെട്ടിടത്തില്‍ പൊതുജനാരോഗ്യവിഭാഗം, ക്ലിനിക്കല്‍ വിഭാഗം, ഒ പി ബ്ലോക്ക്, ലബോറട്ടറി, ഫീഡിംഗ്, ഇമ്മ്യൂണൈസേഷന്‍, കുട്ടികളുടെ റസ്റ്റ് റൂം, ഡ്രസ്സിംഗ് മുറി, ഒബ്‌സര്‍വേഷന്‍ എന്നിവയ്ക്കുള്ള മുറികളും, ഫാര്‍മസി, ഓഫീസ്, രോഗികള്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യം തുടങ്ങിയ ഒരുക്കും.
ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സനിൽകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. റ്റി എസ് താഹ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. എം എം അനസ് അലി, ജില്ലാ പഞ്ചായത്തംഗം എ ശോഭ, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പൊന്നമ്മ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷാരായ ശ്രീലേഖ മനു, ടി മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗ്ഗീസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ കോശി സി പണിക്കർ, പഞ്ചായത്തംഗങ്ങളായ ബേബി നീതു, സുനിൽകുമാർ, സുസ്‌മിത, ഷാജി കരുവാറ്റ, പി ബി ബിജു, വി കെ നാഥൻ, കെ ആർ പുഷ്‌പ, എസ് അനിത, അനി ദത്തൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് സുരേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മുഴുവൻ പഞ്ചായത്തുകളിലെയും ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി വീണാ ജോർജ്സംസ്ഥാനത്തെ മുഴുവൻ ...
24/09/2025

മുഴുവൻ പഞ്ചായത്തുകളിലെയും ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലെയും ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കരുവാറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം നിർമ്മാണോദ്ഘാടനം കടുവൻ കുളങ്ങര ജംഗ്ഷൻ സമീപം നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ 885 ആരോഗ്യകേന്ദ്രങ്ങളിൽ 748 എണ്ണവും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. 2022 മുതൽ സൗജന്യ കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ, മജ്ജമാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ എന്നിവ സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. 2023-24 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച രണ്ടുകോടി മുപ്പതു ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം. 4400 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന കെട്ടിടത്തില്‍ പൊതുജനാരോഗ്യവിഭാഗം, ക്ലിനിക്കല്‍ വിഭാഗം, ഒ പി ബ്ലോക്ക്, ലബോറട്ടറി, ഫീഡിംഗ്, ഇമ്മ്യൂണൈസേഷന്‍, കുട്ടികളുടെ റസ്റ്റ് റൂം, ഡ്രസ്സിംഗ് മുറി, ഒബ്‌സര്‍വേഷന്‍ എന്നിവയ്ക്കുള്ള മുറികളും, ഫാര്‍മസി, ഓഫീസ്, രോഗികള്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യം തുടങ്ങിയ ഒരുക്കും.

പൊതുജനാരോഗ്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്: മന്ത്രി വീണാ ജോർജ്പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവ...
24/09/2025

പൊതുജനാരോഗ്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്: മന്ത്രി വീണാ ജോർജ്

പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിർമ്മിച്ച പുതിയ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. സേവനങ്ങൾ വികേന്ദ്രീകരിച്ച് പരമാവധി നാട്ടിൻപുറങ്ങളിലേക്കടക്കം എത്തിക്കാണ് സർക്കാർ ശ്രമിക്കുന്നത്. 2023ൽ 5415 സബ് സെന്ററുകൾ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി. ഒരു രൂപപോലും ചെലവില്ലാതെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടറെ സന്ദർശിക്കാനും ലാബ് പരിശോധന നടത്താനും കുറഞ്ഞ ചെലവിൽ മരുന്നു വാങ്ങാനും ഇന്ന് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 750 ചതുരശ്ര അടി ഒ പി ബ്ലോക്ക്‌ നിർമിച്ചത്.
ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. തോമസ് കെ തോമസ് എംഎൽഎ ഓൺലൈനായി പങ്കെടുത്തു. പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ജനകീയ ലാബിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗ്ഗീസ് നിർവഹിച്ചു.

സംസ്ഥാനത്തെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും രോഗനിർണയ ലാബ് ശൃംഖല സ്ഥാപിച്ചു: മന്ത്രി വീണാ ജോർജ്സംസ്ഥാന ചരിത്രത്തിൽ ആദ്യമായി...
24/09/2025

സംസ്ഥാനത്തെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും രോഗനിർണയ ലാബ് ശൃംഖല സ്ഥാപിച്ചു: മന്ത്രി വീണാ ജോർജ്

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ താലൂക്ക്, ജില്ലാ ആശുപത്രികളടക്കം മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും രോഗ നിർണയ ലാബ് നെറ്റ്‌വർക്ക് സ്ഥാപിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ഭൗതിക സാഹചര്യങ്ങൾ ഉയർത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാർക്ക് ഇതിലൂടെ പരിശോധനകൾക്ക് ദൂരെയുള്ള പരിശോധന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതില്ല. കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ആരോഗ്യമേഖലയിൽ 5.63 കോടി പഞ്ചായത്ത് ഭരണസമിതി ചെലവഴിച്ചു. സാധാരണ ഒരു ഭരണസമിതി ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് പത്തിയൂർ പഞ്ചായത്ത് ആരോഗ്യമേഖലയിൽ ചെലവഴിച്ചിട്ടുള്ളത്. ലാബ് സംവിധാനങ്ങളോടു കൂടിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. കായംകുളം താലൂക്ക് ആശുപത്രിയിൽ കിഫ്‌ബി വഴി 70 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി കായംകുളം താലൂക്ക് ആശുപത്രി മാറുമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. ഒരു കോടി രൂപ ചെലവിൽ 2800 ചതുരശ്ര അടിയിൽ ആധുനിക സംവിധാനങ്ങളോടെയാണ് പത്തിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബരോഗ്യകേന്ദ്രമായതോടെ വൈകിട്ട് ആറ് മണിവരെ സേവനം ലഭ്യമാകും.

ആർദ്രം പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത്  ഗുണനിലവാരമുള്ള ചികിത്സ: മന്ത്രി വീണാ ജോർജ്ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്ക...
24/09/2025

ആർദ്രം പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സ: മന്ത്രി വീണാ ജോർജ്

ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സയെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേപ്പാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജനകീയ ലാബിന്റെയും ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിൽ ഏറ്റവുമധികം ആയുർദൈർഘ്യമുള്ളവർ കേരളത്തിലാണ്. 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന കാമ്പയിനിലൂടെ ഇതുവരെ 18.50 ലക്ഷം പേര്‍ കാൻസർ പരിശോധനക്ക് വിധേയരായി. കേരളത്തിൽ ഇന്ന് എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലാബുകളും പരിശോധന സൗകര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ 885 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. 2023 മുതൽ സംസ്ഥാനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ചേപ്പാട് പഞ്ചായത്തിൽ നാല് ജനകീയാരോഗ്യകേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തിലെ 14 വാർഡുകളിൽനിന്ന് മാസം ശരാശരി 3900 പേരാണ് ഒ പിയിലൂടെ ചികിത്സ തേടുന്നത്. 210 കിടപ്പ് രോഗികൾക്ക് കൃത്യമായ പരിചരണം നൽകുന്നു. 42 അതിദരിദ്രർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ, അവകാശ രേഖ എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ 'ആർദ്രം' പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ഗ്രാൻ്റിൽ നിന്ന് 37 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം. നാട്ടുകാരുടെയും ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റിയുടെയും സംയുക്ത ശ്രമഫലമായാണ് നാല് ലക്ഷം രൂപ ചെലവിൽ ജനകീയ ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

23/09/2025
23/09/2025

ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ ഓ. പി ബ്ലോക്കിന്‍റെ ഉദ്ഘാടനം.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: കെ.സി. വേണുഗോപാല്‍ എം.പി.സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്ത...
20/09/2025

സ്ത്രീകളുടെ ആരോഗ്യസംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: കെ.സി. വേണുഗോപാല്‍ എം.പി.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം തിരിച്ചറിയാന്‍ സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെ.സി. വേണുഗോപാല്‍ എം.പി. അഭിപ്രായപ്പെട്ടു. സ്വസ്ഥ് നാരി സശക്ത് പരിവാര്‍ പക്ഷാചരണത്തിന്റെയും സ്ത്രീ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജില്ലാപഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ക്ഷയരോഗമുക്ത ആലപ്പുഴ'യ്ക്കായി സി.എസ്. ആര്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ച കൊച്ചിന്‍ കപ്പല്‍ശാലയ്ക്ക് നിക്ഷയ് മിത്ര സര്‍ട്ടിഫിക്കറ്റ് എം.പി. സമ്മാനിച്ചു.
മാര്‍ച്ച് 8 വരെ നടക്കുന്ന സ്ത്രീ കാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകളും വിദഗ്ധ പരിശോധനകളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. നിക്ഷയ് മിത്ര പ്രഖ്യാപനത്തിന്റെ ഭാഗമായി കൊച്ചിന്‍ കപ്പല്‍ശാല ജില്ലയ്ക്ക് അനുവദിച്ച ക്ഷയരോഗ പരിശോധനയ്ക്കുള്ള ട്രൂനാറ്റ് മെഷിന്‍ കൊച്ചിന്‍ ഷിപ്യാഡ് സി.എസ്.ആര്‍ വിഭാഗം മേധാവി സമ്പത്ത് കുമാറില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് അനു വര്‍ഗീസ് ഏറ്റുവാങ്ങി. ക്ഷയരോഗികള്‍ക്കുള്ള പോഷഹാകാര കിറ്റിന്റെ വിതരണം എ.ഡി.എം. ആശ സി എബ്രഹാം നിര്‍വഹിച്ചു. ആലപ്പുഴ നഗരസഭാംഗം സിമി ഷാഫി ഖാന്‍ സ്ത്രീ കാമ്പയിന്‍ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ പങ്കെടുത്ത സ്‌ക്രീനിംഗ് ക്യാമ്പില്‍ 154 പേര്‍ പങ്കെടുത്തു.

SWASTH NARI SASHAKT PARIVAR ABHIYAN- സ്ത്രീ ക്യാമ്പയിൻ : ജില്ലാതല ഉദ്ഘാടനം
19/09/2025

SWASTH NARI SASHAKT PARIVAR ABHIYAN- സ്ത്രീ ക്യാമ്പയിൻ : ജില്ലാതല ഉദ്ഘാടനം

19/09/2025

മഞ്ഞപ്പിത്തം..... ജാഗ്രത വേണം

കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

പൊതുവിതരണ പൈപ്പിലെ വെള്ളം ,RO പ്ലാൻറിലെ വെള്ളം, ഫിൽറ്ററിലെ വെള്ളം തുടങ്ങി കുടിവെള്ളത്തിനാശ്രയിക്കുന്ന ജല സ്രോതസ്സ് ഏതാണെങ്കിലും വെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക.

തിളപ്പിച്ച വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ചേർക്കരുത്.

പാനീയങ്ങൾ തയ്യാറാക്കുന്നതിനും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക .

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ജ്യൂസുകൾ പോലെയുള്ള പാനീയങ്ങൾ കുടിക്കരുത്.

പാനീയങ്ങളിൽ ചേർക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമായിട്ടുള്ളതായിരിക്കണം . വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസ്
പാനീയങ്ങളിൽ ചേർക്കുന്നത് രോഗ കാരണമാകും.

ഐസ്ക്രീം , സിപ് അപ്പ് , സോഡ തുടങ്ങിയവ തയ്യാറാക്കുമ്പോൾ ശുദ്ധജലം ഉപയോഗിക്കേണ്ടതും ഗുണനിലവാര നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതും ആണ്.

ചട്നി പോലെ തിളപ്പിക്കാൻ ഇടയില്ലാത്ത കറികൾ തയ്യാറാക്കുമ്പോൾ തിളപ്പിച്ചാറിയ വെള്ളം ചേർക്കാൻ ശ്രദ്ധിക്കുക.

സംഭാരം, ജ്യൂസുകൾ എന്നിവ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക .

സ്കൂളുകളിൽ വിദ്യാർത്ഥികൾ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം കൊണ്ടുവരുന്നെന്ന് ഉറപ്പാക്കുക.

വീടുകളിലും മറ്റ് ഇടങ്ങളിലും തിളപ്പിച്ചാറിയ വെള്ളം അടച്ചു സൂക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ്, വെള്ളം പകർന്നെടുക്കുന്നതിനായി വൃത്തിയുള്ള പിടിയുള്ള പാത്രം ഉപയോഗിക്കുക എന്നത്.

പൊതു ചടങ്ങുകളിലും ഭക്ഷണശാലകളിലും ആഹാര പാനീയ ശുചിത്വം ഉറപ്പാക്കേണ്ടതാണ്.

മഞ്ഞപ്പിത്തം പോലെയുള്ള പകർച്ചവ്യാധികൾ ഉള്ളവരും രോഗലക്ഷണങ്ങൾ സംശയിക്കുന്നവരും ആഹാരം പാകം ചെയ്യുക, വിളമ്പുക, ഭക്ഷണം പങ്കിടുക എന്നിവ ചെയ്യരുത്.

19/09/2025

പാമ്പ് കടിയേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്ന ശ്രീ ഷഫീക്കിനു നമ്മളേട് പറയാനുള്ളത് കേൾക്കാം

Sthree (Streghtening Her to Empower everyone ) കുടുംബത്തിന്റെ ആരോഗ്യത്തിന്റെ തുടക്കം അവളിൽ നിന്നാവട്ടെ....
16/09/2025

Sthree (Streghtening Her to Empower everyone ) കുടുംബത്തിന്റെ ആരോഗ്യത്തിന്റെ തുടക്കം അവളിൽ നിന്നാവട്ടെ....

Address

Kottaram Building, Genaral Hospital Compound
Alleppey
688011

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919946105778

Alerts

Be the first to know and let us send you an email when National Health Mission Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to National Health Mission Alappuzha:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram