Chithira Homoeo Medicals

Chithira Homoeo Medicals We sell genuine Homoeopathic medicines from leading medical companies. Similia Similibus Curentor

19/04/2025

15/02/2025
Celebrating my 7th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
12/01/2025

Celebrating my 7th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

17/11/2024

ആരാണ് കുറുവാ സംഘം? എന്താണീ 'തിരുട്ട്' കൂട്ടത്തിന്‍റെ മോഷണ രീതി?

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും നിർണായകമായ വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്

കുറുവാ സംഘത്തിന്‍റെ സാന്നിധ്യം എറണാകുളത്തും ആലപ്പുഴയിലും ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഭയത്തോടെയാണ് ജനങ്ങള്‍ രാത്രികള്‍ തള്ളിനീക്കുന്നത്. എവിടെ, എപ്പോൾ കള്ളൻ കയറുമെന്ന പേടിയോടെയാണ് ആളുകൾ കഴിയുന്നത്. കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ഊർജിതമായ അന്വേഷണത്തിനൊടുവില്‍ കൊച്ചി കുണ്ടന്നൂരിൽ നിന്ന് രണ്ട് കുറുവാ സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു. സന്തോഷ് ശെൽവം, മണികണ്ഠൻ എന്നിവരാണ് പിടിയിലായത്. പക്ഷെ, പൊലീസിന്‍റെ കസ്റ്റഡിയില്‍ നിന്നു അതില്‍ ഒരാള്‍ അതിസാഹസികമായി ചാടിപ്പോയി.

സന്തോഷ് ശെല്‍വമാണ് കൈവിലങ്ങോടെ ചാടിപ്പോയത്. നാല് മണിക്കൂറിന് ശേഷമാണ് ഇയാളെ പൊലീസ് വീണ്ടും പിടികൂടിയത്. മണ്ണിൽ കുഴിയുണ്ടാക്കിയാണ് ഈ സമയം അത്രയും ഇയാൾ ഒളിച്ചിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അത്രമേല്‍ തന്ത്രപരമായാണ് ഇവർ ഒരോ ചുവടുംവയ്ക്കുന്നത്.

12 മുതല്‍ 14 വരെ ആളുകളുള്ള സംഘമാണ് കേരളത്തില്‍ എത്തിയത് എന്നാണ് പൊലീസിന്‍റെ അനുമാനം. സന്തോഷ് സെല്‍വത്തിന്‍റെ പേരില്‍ 18 കേസുകളാണ് തമിഴ്നാട്ടില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 30ഓളം കേസുകള്‍ ഉണ്ടെന്ന് പ്രതി തന്നെ കേരള പൊലീസിനോട് സമ്മതിച്ചു. രണ്ടാം പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കോമളപുരത്തും മഞ്ചേരിയിലും മോഷണം നടത്തിയത് സന്തോഷ് സെല്‍വമാണ്. ആലപ്പുഴയില്‍ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയത് ഇവരുള്‍പ്പെടുന്ന കുറുവ സംഘമാണെന്നാണ് പൊലീസിന്‍റെ നിഗമനം.

ശബരിമല സീസണുകളിലാണ് സംഘം പ്രധാനമായും കേരളത്തില്‍ എത്തുന്നത്. അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്ന സ്വാമിമാരുടെ മറവിലാണ് സംഘം എത്തുക. പകല്‍ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത് പോലെയുള്ള തൊഴിലുകള്‍ ചെയ്യും. ഇങ്ങനെ കണ്ട് വയ്ക്കുന്ന, തകര്‍ക്കാന്‍ കഴിയുന്ന വീടുകളില്‍ രാത്രിയില്‍ കയറി മോഷണം നടത്തും.

ആരാണ് കുറുവാ സംഘം? എന്താണ് ഇവരുടെ മോഷണരീതി?

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് തിരുട്ടുഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവാ സംഘം. തമിഴ്നാട് ഇൻ്റലിജൻസ് വിഭാഗമാണ് ഈ മോഷണ സംഘത്തിന് 'കുറുവ' എന്ന പേര് നൽകിയത്. ആയുധധാരികളായ സംഘമെന്ന് അർഥം. തമിഴ്നാട്ടിൽ 'നരിക്കുറുവ' എന്ന പേരിലും അറിയപ്പെടാറുണ്ട്. പാരമ്പര്യമായി കൈമാറിവന്ന മോഷണ തന്ത്രങ്ങളാണ് ഇവരുടെ കൈമുതൽ. ഇവരിൽ നിന്ന് കുറഞ്ഞത് മൂന്ന് പേരാകും ഒരിടത്ത് മോഷ്ടിക്കാൻ പോകുക.

തിരുട്ടുഗ്രാമമാണ് കുറുവാ സംഘത്തിന്റെ സ്വന്തം നാടെങ്കിലും ഇപ്പോഴത്തെ കുറുവാ സംഘത്തിലുള്ളവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരല്ല. ചെറിയ ജോലികളുമായി പകൽ ചുറ്റിക്കറങ്ങുകയും രാത്രി മോഷണം നടത്തുകയും ചെയ്യുന്ന കുറുവാ സംഘം തമ്പടിക്കുന്നത് കേരള തമിഴ്നാട് അതിർത്തിയിലാണ്.

മോഷ്ടാക്കൾ കുറുവാസംഘത്തിലേത് തന്നെ; നിർണായകമായത് പ്രതിയുടെ നെഞ്ചിലെ ടാറ്റൂ

മോഷണം ഈ വിധം...

പിടിക്കപ്പെട്ടാൽ വഴുതിരക്ഷപെടാനായി ദേഹം മുഴുവൻ എണ്ണയും കരിയും തേച്ച് പിടിപ്പിക്കും. അർധനഗ്നരായി, മുഖം മറച്ചാകും ഇവർ മോഷ്ടിക്കാനിറങ്ങുക. ഷർട്ടും മുണ്ടും അരയിൽ തിരുകി ഒരു നിക്കറിടും. ഇത് മാത്രമാണ് മോഷണത്തിനിറങ്ങുമ്പോഴുള്ള വേഷം. രാത്രി വീടിനുപുറത്തെ പൈപ്പ് തുറന്നിട്ടോ കുട്ടികളുടേത് പോലെയുള്ള ശബ്ദമുണ്ടാക്കിയോ വീട്ടുകാരെ ഉണർത്തും. വീട്ടുകാർ വാതിൽ തുറക്കുന്നതും ഇവർ ആക്രമിച്ച് അകത്തുകയറി സ്വർണം, പണം എന്നിവയുൾപ്പെടെ മോഷ്ടിക്കും.

ഏതിരുട്ടിലും പതുങ്ങിയെത്തുന്ന ഇവരെ സംബന്ധിച്ച് പേടി എന്നൊന്നില്ല. മോഷണത്തിനായി കൊല്ലാൻ പോലും മടിയുമില്ല. മോഷണം തൊഴിലും ലഹരിയുമാണിവർക്ക്. കേരളത്തിൽ സ്ത്രീകൾ സ്വർണം ധരിക്കുന്നത് കൂടുതലായതിനാലാണ് കുറുവാ സംഘം മോഷണത്തിനായി ഇവിടം തെരഞ്ഞെടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഭൂരിഭാഗം വീടുകൾക്കും പുറംഭാഗത്ത് താരതമ്യേന ബലം കുറഞ്ഞ വാതിലുകളാകും. അതുകൊണ്ടുതന്നെ അടുക്കള ഭാഗമാണ് വീടിനകത്ത് കയറാൻ മോഷ്ടാക്കള്‍ തെരഞ്ഞെടുക്കുന്നത്.

ശബരിമല സീസൺ മുതലെടുത്താണ് ഇപ്പോഴത്തെ മോഷണമെന്നാണ് ആലപ്പുഴ ഡിവൈഎസ്പി മധു ബാബു പറയുന്നത്. വേഷം മാറുന്നതിനടക്കം ഇതൊരു സൗകര്യമായിയാണ് മോഷ്ടാക്കള്‍ കണക്കാക്കുന്നത്. എളുപ്പത്തിൽ നാടുവിടാൻ വേണ്ടി താമസിക്കാൻ തെരഞ്ഞെടുക്കുന്നതാകട്ടെ റെയിൽവേ സ്റ്റേഷനുകളോട് ചേർന്ന സ്ഥലങ്ങളും.

Also Read: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയിൽ

ജാഗ്രത! അത് ആവശ്യമാണ്

കുറുവാ സംഘത്തെ നേരിടാൻ തികഞ്ഞ ജാഗ്രതയാണ് ആവശ്യം. രാത്രി കാലങ്ങളിൽ വീടും പരിസരവും ശ്രദ്ധയോടെ നിരീക്ഷിക്കണം. വാതിലും ജനലുകളും അടച്ചെന്ന് ഉറപ്പുവരുത്തണം. അസാധാരണ ചലനങ്ങളോ ശബ്ദങ്ങളോ കേട്ടാൽ നാട്ടുകാരെയോ പൊലീസിനെയോ വിളിക്കാം. രാത്രിയിൽ ഹെഡ്സെറ്റോ മറ്റോ വച്ച് പാട്ടുകേട്ട് അശ്രദ്ധമായി ഇരിക്കരുത്. പകൽസമയത്ത് വീട്ടുപരിസരത്ത് അപരിചിതരെ കണ്ടാൽ അതും ശ്രദ്ധിക്കണം. കള്ളന് പൊലീസ് മാത്രമല്ല ജനങ്ങളുടെ ജാഗ്രത കൂടിയാണ് പ്രതിവിധി.

Please check and share if you care in your family and friends who are suffering from Cholesterol and obesity.
02/07/2024

Please check and share if you care in your family and friends who are suffering from Cholesterol and obesity.

01/07/2024

Follow the ചിത്തിര ഹോമിയോ മെഡിക്കൽസ് ചാലക്കുടി channel on WhatsApp:

29/06/2024
16/06/2024

ഈദ് മുബാറക്... ഫ്രം Chithira Homoeo Medicals

*ആർക്കൊക്കെ പൈൽസ് വരാം?; ഭക്ഷണത്തിൽ വരുത്തേണ്ട* *നിയന്ത്രണങ്ങൾ എന്തെല്ലാം?**പൈൽസിന് പിന്നിലെ ഈ കാരണങ്ങൾ;* *ആർക്കൊക്കെ വര...
22/05/2024

*ആർക്കൊക്കെ പൈൽസ് വരാം?; ഭക്ഷണത്തിൽ വരുത്തേണ്ട* *നിയന്ത്രണങ്ങൾ എന്തെല്ലാം?*
*പൈൽസിന് പിന്നിലെ ഈ കാരണങ്ങൾ;* *ആർക്കൊക്കെ വരാം ? അറിയാം ഈ കാര്യങ്ങൾ*
𝓐 𝓟𝓸𝓼𝓽 𝓫𝔂 𝓡𝓪𝓼𝓱𝓮𝓮𝓭
മലദ്വാരത്തിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് പൈല്‍സ്. ഹെമറോയ്ഡുകള്‍ എന്നും പറയാറുണ്ട്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതല്‍ വലിച്ചിലുണ്ടാകുമ്ബോഴും കനംകുറയുമ്ബോഴും പൈല്‍സുണ്ടാകാം.
ഇത്തരത്തില്‍ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളില്‍ മർദം കൂടുമ്ബോള്‍ അവ പൊട്ടി രക്തസ്രാവവുമുണ്ടാകും.

മനുഷ്യർ രണ്ടുകാലില്‍ നിവർന്നുനില്‍ക്കുന്നതിനാല്‍ അതുമൂലമുള്ള അമിതമർദം മലാശയത്തിലെ രക്തക്കുഴലുകളെ ബാധിച്ച്‌ അവയ്‌ക്ക് വീക്കമുണ്ടാകുന്നതാണ് കാരണമെന്ന് കരുതപ്പെടുന്നു. ചിലരില്‍ പാരമ്ബര്യമായും കണ്ടുവരാറുണ്ട്. പൈല്‍സ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണല്‍ പൈല്‍സും എക്സ്റ്റേണല്‍ പൈല്‍സും.

മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങില്‍ പൈല്‍സ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണല്‍ പൈല്‍സ് എന്നുപറയുന്നത്. അകത്തുള്ള പൈല്‍സിനെ കാണാനോ സ്പർശിച്ച്‌ മനസ്സിലാക്കാനോ സാധിക്കില്ല. പലപ്പോഴും വേദനയും ഉണ്ടാകാറില്ല. രക്തസ്രാവമുണ്ടാകുന്നതാണ് ഇന്റേണല്‍ പൈല്‍സിന്റെ ലക്ഷണം.

ചിലപ്പോള്‍ ഈ പൈല്‍സ് വലുതായി പുറത്തേക്കിറങ്ങുകയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറിപ്പോവുകയും ചെയ്യും. ഈഘട്ടത്തില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാകും. മലദ്വാരത്തിനുപുറത്ത്, മലദ്വാരത്തിനുചുറ്റുമുള്ള ചർമത്തില്‍ രൂപപ്പെടുന്ന പൈല്‍സാണ് എക്സ്റ്റേണല്‍ പൈല്‍സ്. കടുത്തവേദനയ്‌ക്കും അസ്വസ്ഥതയ്‌ക്കും കാരണമാകുന്നതാണിത്. ഇവ കാണാനും തൊട്ടുനോക്കാനും സാധിക്കും. രക്തസ്രാവവുമുണ്ടാകാം.

ഈ ഹെമറോയ്ഡുകള്‍ മലവിസർജ്ജന സമയത്ത് അസ്വസ്ഥത, വേദന, രക്തസ്രാവം എന്നിവയ്‌ക്ക് കാരണമാവുകയും ചെയ്യും. പൈല്‍സ് ഉണ്ടാകാന്‍ പല കാരണങ്ങളുണ്ടാകാം. വിട്ടുമാറാത്ത മലബന്ധം, മലവിസർജ്ജന സമയത്തെ ബുദ്ധിമുട്ടുകള്‍, ടോയ്‌ലറ്റില്‍ ദീർഘനേരം ഇരിക്കുന്നത് തുടങ്ങിയവയൊക്കെ പൈല്‍സിന് കാരണമാകും.

ഗർഭാവസ്ഥയും വാർദ്ധക്യവും ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം സിരകളിലെ സമ്മർദ്ദവും ദുർബലമായ ബന്ധിത ടിഷ്യുകളും ഹെമറോയ്ഡല്‍ സാധ്യതയിലേയ്‌ക്ക് നയിച്ചേക്കാം. ചിലരില്‍ പാരമ്ബര്യമായും പൈല്‍സ് കണ്ടുവരാറുണ്ട്.

മലവിസർജനസമയത്ത് മലദ്വാരത്തില്‍നിന്ന്‌ വേദനയില്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈല്‍സിന്റെ പ്രധാന ലക്ഷണം. കൂടാതെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്. മലാശയപരിശോധന, അനോസ്‌കോപ്പി, സിഗ്മോയിഡോസ്‌കോപ്പി എന്നിവയാണ് രോഗനിർണയം.

ആർക്കൊക്കെ പൈൽസ് വരാം ?

ഏതുപ്രായക്കാർക്കും സ്ത്രീപുരുഷഭേദമെന്യേ പൈല്‍സ് വരാം. ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതല്‍ കാണുന്നു. ഗർഭിണികളില്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതാണ് കാരണം. ഗർഭകാലത്തിന്റെ അവസാനത്തെ ആറുമാസമാണ് പൈല്‍സ് മൂലമുള്ള അസ്വസ്ഥതകള്‍ കൂടുന്നത്. ഇവയില്‍ ഭൂരിഭാഗവും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും ഭക്ഷണക്രമവും മലബന്ധം തടയുന്ന മരുന്നുകളും ഉപയോഗിച്ച്‌ വീട്ടില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ കഴിയുന്നവയാണ്. എന്നാല്‍ ചിലര്‍ക്ക് വൈദ്യസഹായവും വേണ്ടിവരും.

സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവർക്ക്.
മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക്.
മലബന്ധം മൂലം മലവിസർജനത്തിന് അമിതമായി മുക്കുന്നവർക്ക്.
അമിതവണ്ണവും അമിതഭാരവും ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.
കൂടുതൽ സമയം ഇരിക്കുന്നത്.
വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്. ഇത്തരം വ്യായാമങ്ങൾ കുടലിനും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ക്ഷതമേൽപ്പിക്കാനിടയാക്കാം.
ശക്തമായ ചുമ, ഛർദി, തുമ്മൽ, ശ്വാസംപിടിച്ചുള്ള വ്യായാമങ്ങൾ എന്നിവയും പൈൽസിന് കാരണമാകാം.

ആശ്വാസം നേടാൻ

ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം.
മലം അയഞ്ഞുപോകാൻ സഹായിക്കുന്ന ഫൈബർ സപ്ലിമെന്റുകൾ കഴിക്കാം.
ധാരാളം വെള്ളം കുടിക്കണം.
മലം പോകാൻ ബലം പിടിക്കേണ്ട അവസ്ഥയുണ്ടാകരുത്.
മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കരുത്.
പൈൽസ് മൂലം വേദനയുണ്ടെങ്കിൽ ദിവസത്തിൽ പലതവണ ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് (സിറ്റ് ബാത്ത്) നല്ലതാണ്.
പൈൽസിന്റെ വേദനയും ചൊറിച്ചിലും കുറയ്ക്കാനുള്ള ഓയിന്റ്മെന്റുകൾ, ക്രീമുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടാം.

പൈൽസ് പോലെ തോന്നിക്കുന്ന രോഗങ്ങൾ

ഫിഷർ: മലദ്വാരത്തിന്റെ ലൈനിങ്ങിനുണ്ടാകുന്ന വിള്ളലാണ് ഫിഷർ. മലബന്ധം, രക്തസ്രാവം, വേദന എന്നിവയാണ് ഇതിന്റെ ലക്ഷണം. ഭൂരിഭാഗം കേസുകളിലും ഇത് തനിയേ കരിയാറുണ്ട്. അപൂർവമായി ഇവ സങ്കീർണമായിമാറാം. തുടർച്ചയായ വിള്ളലുകൾമൂലം മലദ്വാരം ചുരുങ്ങി മലബന്ധത്തിന് കാരണമാകാം.

ഫിസ്റ്റുല: മലദ്വാരത്തിന്റെ അടുത്തായി ഉണങ്ങാത്ത ഒരു മുറിവുണ്ടായി ദ്വാരമുണ്ടാകുന്ന അവസ്ഥയാണിത്. രക്തവും പഴുപ്പും ഇതിലൂടെ വരും. വേദനയും വീക്കവും ഈഭാഗത്തുണ്ടാകാം

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങൾ പൈൽസ് വർധിക്കാനിടയാക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ. മലം കട്ടിയായി വിസർജനം ബുദ്ധിമുട്ടിലാവുന്ന അവസ്ഥയാണ് പൈൽസ് രോഗികളിൽ പൊതുവേ കാണാറുള്ളത്. പ്രായമായവർ, ഗർഭിണികൾ എന്നിവരിലാണ് ഈ പ്രശ്നം കൂടുതൽ. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ഈ രോഗാവസ്ഥയുടെ തീവ്രത വർധിപ്പിക്കും.

കഴിക്കേണ്ട ഭക്ഷണങ്ങൾ

തവിട് കളയാത്ത അരി, മുഴുധാന്യങ്ങൾ, മുത്താറി.
മുളപ്പിച്ച പയർവർഗങ്ങൾ, പച്ചക്കറി സാലഡുകൾ.
നാരുകൾ ധാരാളമടങ്ങിയ ആപ്പിൾ, മുന്തിരി, സ്ട്രോബറി, പേരയ്ക്ക, പപ്പായ, പൂവൻപഴം, മാങ്ങ തുടങ്ങിയ പഴവർഗങ്ങൾ.
ചീര, കാബേജ്, മുരിങ്ങയില, കോളിഫ്ലവർ തുടങ്ങിയ ഇലവർഗങ്ങൾ.
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

മുളക്, മസാലകൾ എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, പൊറോട്ട പോലെ മൈദയടങ്ങിയ ഭക്ഷണങ്ങൾ, ബേക്കറിപ്പലഹാരങ്ങൾ, അച്ചാറുകൾ, ചുവന്ന മാംസം തുടങ്ങി മലബന്ധത്തിനിടയാക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം.

നാരുകള്‍ അടങ്ങിയ സമീകൃതാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാനും പൈല്‍സ് സാധ്യതയെ കുറയ്‌ക്കാനും സഹായിച്ചേക്കാം. ഇതിനായി ക്രൂസിഫറസ് പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, ക്യാരറ്റ്, മധുരക്കിഴങ്ങ്, വാഴപ്പഴം, തക്കാളി, പപ്പായ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

https://chithirahomoeomedicals.dialndial.com/?fbclid=IwAR2yVC9psArNruj7KJyDVlusf8HpKpqUecmQ3aKSyRPdvx6-FLgvI2fhhkk

Looking for best HOMOEO CLINIC in CHALAKKUDY? Chithira Homoeo Medicals Chalakudy is the leading HOMOEO CLINIC based in 20/50 Supreme Tower. South Junction. Chalakudy. Thrissur Dt. Kerala Pin 680307. Our service include here. Get more details from Dial N Dial

31/03/2024

Address

Supreme Towers South Junction Chalakudy, Above Punjab National Bank South Branch. Near ICL Fincorp
Chalakudi
680307

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919895864419

Website

https://chithirahomoeomedicals.dialndial.com/

Alerts

Be the first to know and let us send you an email when Chithira Homoeo Medicals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Chithira Homoeo Medicals:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram