Nature's Way

Nature's Way Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nature's Way, Yoga studio, Pandanad, Chengannur.

18/07/2025

*1200 കർക്കടകം - 2*
*സുന്ദര കാണ്ഡം തുടരുന്നു.*
*രാമായണവും യോഗയും.*
*ഹനുമാൻ എന്ന യോഗി*
രാമായണത്തിലെ സുന്ദരകാണ്ഡത്തിന് എങ്ങനെ ആ പേരു വന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. രാമായണത്തിലെ നായകൻ ശ്രീരാമൻ ആണെങ്കിലും സുന്ദരകാണ്ഡം മാത്രമെടുത്താൽ അതിലെ നായകൻ ഹനുമാനാണ്.

കിഷ്ക്കിന്ധാകാണ്ഡത്തിൽ സുഗ്രീവ ശാസന പ്രകാരം ശ്രീരാമ സവിധത്തിലേക്കു പോകുന്ന ഹനുമാനെ വർണ്ണിക്കുന്നതിപ്രകാരമാണ്.
"കർമ്മസാക്ഷീസുതൻവാക്കുകൾ കേട്ടവൻ ബ്രഹ്‌മചാരീവേഷമാലംബ്യ സാദരം അഞ്ജസാ ചെന്നു നമസ്‌കരിച്ചീടിനാ നഞ്ജനാപുത്രനും ഭർത്തൃപാദാംബുജം. കഞ്ജവിലോചനന്മാരായ മാനവ-കുഞ്ജരന്മാരെത്തൊഴുതു വിനീതനായ് "

ഹനുമാനെക്കണ്ടയുടനെ ലക്ഷ്മണനോട് ശ്രീരാമൻ പറയുന്ന ശ്ലോകത്തിൽ ഇങ്ങനെ പറയുന്നു.
"പശ്യ സഖേ! വടുരൂപിണം ലക്ഷ്‌മണ! നിശ്ശേഷശബ്ദശാസ്ത്രമനേന ശ്രുതം ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ നല്ല വൈയാകരണൻ വടു നിർണ്ണയം."

എന്നു പറഞ്ഞാൽ വാനരനായ ഹനുമാൻ വാലില്ലാത്ത നരനായി, ബ്രാഹ്മണ വേഷത്തിലാണ് ശ്രീരാമസവിധത്തിലെത്തുന്നത്. രൂപവും വേഷവും മാറാൻ തക്ക കഴിവുകളുള്ളയാളായിരുന്നു ഹനുമാൻ എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
സുന്ദര ശബ്ദത്തിന് ദൂതൻ' എന്നർത്ഥം പറയാറുണ്ട്. രുഗ്മിണീസ്വയംവരത്തിൽ നായിക കൃഷ്‌ണൻറെ അടുക്കലേക്ക് അയയ്ക്കുന്ന ദൂതനെ 'സുന്ദരബ്രാഹ്‌മണൻ' എന്നു പരാമർശിക്കുന്നതും മറ്റുമാവാം ഇതിന് ആധാരം. ഇതിന് നിഘണ്ടു പ്രാമാണ്യം നേടിയിട്ടുണ്ടന്ന് തോന്നുന്നില്ല. ഈ കാണ്ഡം മാതമാണ് “സുന്ദരം' എന്ന് ഇനം തിരിഞ്ഞു നിൽക്കുന്ന ഒരേ ഒരു കാണ്ഡം. മേൽപ്പറഞ്ഞ വടു (ബ്രാഹ്മണൻ) എന്ന പ്രയോഗം ഇതിന് ഉപോദ്ബലകമായി പറയുന്നുവെന്നു മാത്രം. ഇതിൻ്റെ പല വിധ പ്രത്യേകതകൾ കൊണ്ട് ഈ കാണ്ഡം സുന്ദരമാണെന്നു പറയാം.

ഇന്നത്തെ ഹനുമാൻ്റെ യാത്രാ വഴിയിൽ നേരിടുന്ന തടസ്സങ്ങളും അവയെ തരണം ചെയ്യുന്ന രീതിയും കാണുമ്പോൾ ഹനുമാൻ കേവലം ഒരു വാനരനോ മാനുഷനോ അല്ലെന്നും ഒരു യോഗിയാണെന്നും മനസ്സിലാക്കാം.

കാരണം ഒരു യോഗിക്കു മാത്രമാണ് ശരീരം വലുതാക്കാനും ചെറുതാക്കാനുമുള്ള കഴിവുകൾ ഉള്ളത്. ഇതിനെ അഷ്ടസിദ്ധികൾ എന്നാണ് പറയുക.

അഷ്ട സിദ്ധികൾ ഇവയാണ്:

1. *അണിമ* – ശരീരത്തെ സൂക്ഷ്മമാക്കുന്നത്
2. *മഹിമ* – ശരീരത്തെ വളരെയധികം വലുതാക്കുന്നത്
3. *ലഘിമ* – ശരീരത്തെ എങ്ങനെ വേണമെങ്കിലും ലഘുവാക്കുന്നത്
4. *ഗരിമ* – ശരീരത്തെ വളരെ ഭാരമുള്ളതാക്കുന്നത്
5. *പ്രാപ്തി* – ആഗ്രഹിച്ച എന്തും സാദ്ധ്യമാക്കാനുള്ള കഴിവ്
6. *പ്രാകാമ്യം* – മനസ്സിൽ ഇച്ഛിക്കുന്നതെല്ലാം പൂർത്തിയാക്കാനുള്ള കഴിവ്
7. *വശിത്വം* – മറ്റെല്ലാം വശീകരിക്കാനുള്ള കഴിവ്
8. *ഈശിത്വം* – പരമാധികാരം പ്രാപിച്ച് ഭാവങ്ങളെയും സൃഷ്ടിക്കാനും നശിപ്പിക്കാനും ഉള്ള ശക്തി

ഈ കഴിവുകൾ ഉള്ളതു കൊണ്ടാണ് ഹനുമാൻ ഈ അത്ഭുതങ്ങൾ കാട്ടുന്നത്.
(ഇതൊക്കെയുള്ളതാണോ എന്ന് നിങ്ങൾ സംശയിക്കുമെങ്കിലും എൻ്റെ യാത്രകളിലും ഞാൻ പങ്കെടുത്ത കുംഭമേളകളിലും നിരവധി അത്ഭുത സിദ്ധികളുള്ള യോഗികളെ കണ്ടിട്ടുള്ളതിനാൽ എനിക്കശേഷം സംശയമില്ല.)

മറ്റൊരു കാര്യം കഴിവുകൾ ഉണ്ടായിട്ടു കാര്യമില്ല. അത് സമയത്ത് പ്രയോഗിക്കാനാവണം. അതിന് ശ്രുതമുണ്ടാകണം. ശ്രുതമെന്നാൽ വേണ്ടത് വേണ്ടപ്പോൾ ചെയ്യാനുള്ള അനുഭവജ്ഞാനമാണ്. അതിന് ഗുരുത്വം കൂടി വേണം. ഇതെല്ലാം ഒരു യോഗിക്കുമാത്രമുള്ള വിശേഷങ്ങളാണ്.

ഇനി മറ്റൊരു വഴിക്കു നോക്കിയാൽ യോഗയിലെ *യമ നിയമ*-ങ്ങളിൽ ആദ്യം വരുന്ന യമത്തിലെ സത്യം എന്നതിന് എത്ര പ്രാധാന്യമാണ് ഹനുമാൻ കാെടുത്തതെന്നു നോക്കുക. രാമകാര്യം സാധിച്ചു വന്നിട്ട് നിൻ്റെ വായിൽ പ്രവേശിച്ച് ഭക്ഷണമായിക്കൊള്ളാം എന്ന ഉറപ്പും ഹനുമാൻ കൊടുക്കുന്നുണ്ട്. ഭാരതത്തിൻ്റെ ഗുരുപരമ്പര നിർഭയരായി ജീവിക്കാനാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. നിർഭയനായ ഹനുമാൻ്റെ യോഗി ഭാവം വ്യക്തമാക്കുന്നതാണ് ഇന്നത്തെ പാരായണ ഭാഗം.

ഇനി നമുക്ക് ഇന്നത്തെ വരികൾ നോക്കാം

മാർഗ്ഗവിഘ്‌നം

19.

പതഗ-പതി, രിവ-പവന-സുതൻ-അഥ-വിഹായസാ ഭാനു-ബിംബാ,ഭയാ-പോകും-ദശാന്തരേ

20.

അമര-സമുദയം-അനില -തനയ-ബല-വേഗങ്ങൾ ആലോക്യ-ചൊന്നാർ-പരീക്ഷണാർത്ഥം-തദാ

21.

സുരസ,യൊടു-പവന-സുത -സുഖ-ഗതി-മുടക്കുവാൻ തൂർണ്ണം-നടന്നിതു-നാഗ-ജനനിയും.

22.

ത്വരിതം-അനിലജം-അതി-ബലങ്ങൾ-അറിഞ്ഞ,തി-സൂക്ഷ്മ‌-ദൃശാ-വരികെ,ന്നതു-കേട്ട,വൾ

23.

ഗഗന-പഥി-പവന-സുത-ജവ-ഗതി-മുടക്കുവാൻ ഗർവ്വേണ-ചെന്നു-തത്സ,ന്നിധൌ-മേവിനാൾ

24.

കഠിന-തരം-അലറി-അവൾ-അവനൊട്-ഉര-ചെയ്തിതു: “കണ്ടീലയോ-ഭവാൻ-എന്നെ-ക്കപി-വരാ!

25.

ഭയ-രഹിതം-ഇതു-വഴി-നടക്കുന്ന, വർകളെ ഭക്ഷിപ്പതിന്നു-മാം-കല്‌പിച്ചി-തീശ്വരൻ.

26.

വിധി-വിഹിതം-അശനം-ഇഹ-നൂനം-അദ്യ-ത്വയാ വീരാ! വിശപ്പ്-എനിക്ക്-ഏറ്റം-ഉണ്ടോ,ർക്ക-നീ.

27.

മമ-വദന-കുഹരം-അതിൽ-വിരവി-നൊടു-പൂക-നീ മറ്റൊന്നും ഓർത്തു-കാലം-കളയാ,യ്കെടോ!”

ഗരുഡനെപ്പോലെ (പതഗപതി: ഇവ-പതഗപതി = പക്ഷിനായകൻ-ഗരുഡൻ) ആകാശത്തിലൂടെ ഗതി; സൂര്യമണ്ഡലത്തിൻ്റെ ശോഭയോടെ പോവുകയാണ്. ആ ഗതിക്കിടെ ദേവസമൂഹത്തിനു (അമര സമുദയം) തോന്നി: ഈ ഹനുമാൻ്റെ (അനിലൻ -കാറ്റ് - വായു ,തനയൻ =പുത്രൻ) - വേഗവും വീര്യവും ഒന്നു പരീക്ഷിക്കണമല്ലോ. തങ്ങളതു കാണുന്നുണ്ട് (ആലോക്യ); എന്നാലും പരീക്ഷിച്ചു വേണ്ടേ തിട്ടം വരുത്താൻ. അതിനാൽ സുരസയോടു നിർദ്ദേശിച്ചു, ഹനുമാൻ നിഷ്പ്രയാസമായമായ ഗമനം (യാത്ര) നിരോധിക്കാൻ. നാഗ മാതാവായ സുരസ ആ നിർദേശം സ്വീകരിച്ച് വേഗം ('തൂർണം') പുറപ്പെട്ടു. ഹനുമാൻ്റെ ബുദ്ധിയും ശക്‌തിയും ("മതിബലങ്ങൾ') തികച്ചും സൂക്ഷ്‌മദൃഷ്‌ടിയിലൂടെ മനസ്സിലാക്കി വേഗം വരിക എന്നായിരുന്നു ആജ്‌ഞ. അതുകേട്ട്, ആകാശപഥത്തിൽ ഹനുമാൻ്റെ സത്വരഗതി തടയാൻ അഹങ്കാരത്തോടെ അവർ അരികെച്ചെന്നു നിൽപ്പായി. എന്നിട്ട് ഉറക്കെ അലറിക്കൊണ്ട് പറഞ്ഞു: ഹേ വാനരാ, നീ എന്നെ കണ്ടില്ലെന്നുണ്ടോ? എന്നെ കൂസാതെ ആർ ഇതിലെ സഞ്ചരിക്കുന്നുവോ, അവരെ ഭക്ഷിച്ചുകൊള്ളാനാണ് എനിക്ക് ഈശ്വരകൽപ്പന. ഇപ്പോൾ നീയാണ് എൻ്റെ ആഹാരമെന്നത് ദൈവകൽപ്പിതം. വീരാ, എനിക്ക് അസ്സലായി വിശക്കുന്നു. അതുകൊണ്ട് വേഗം എൻെറ വായയുടെ ഗുഹയിലേക്കു പ്രവേശിക്കുക. വേറൊന്നും വിചാരിച്ചു കാലം നഷ്‌ടപ്പെടുത്തേണ്ട. (ഒരുവനെ വിഴുങ്ങാനായി അടുക്കുന്ന സുരസയുടെ രസകരമായ ക്ഷണം കേട്ടാൽ ആരുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിയും. മറ്റൊന്നും ഓർത്ത് കാലം കളയേണ്ടെന്നു കൂടി സുരസ പറഞ്ഞു വയ്ക്കുന്നുണ്ട്.)

28.

സരസം-ഇതി-രഭസ-തരം-അതനു-സുരസാ-ഗിരം സാഹസാൽ-കേട്ട്-അനിലാ,ത്മജൻ-ചൊല്ലിനാൻ:

29.

“അഹം-അഖില-ജഗദ,ധിപൻ-അമര-ഗുരു-ശാസനാൽ ആശു-സീതാ,ന്വേഷണത്തിനു-പോകുന്നു.

30.

അവളെ-നിശി-ചര-പുരിയിൽ-വിരവി,നൊടു- ചെന്നു-കണ്ട് അദ്യ-വാ-ശ്വോ, വാ-വരുന്നതും-ഉണ്ടു-ഞാൻ

31.

ജനക-നര-പതി-ദുഹിതൃ-ചരിതം-അഖിലം-ദ്രുതം ചെന്നു-രഘു-പതിയോട്-അറിയിച്ചു ഞാൻ

32.

തവ-വദന-കുഹരം-അതിൽ-അപ-ഗത-ഭയാകുലം താല്‌പര്യം-ഉൾക്കൊണ്ടു-വന്നു-പുക്കീടുവൻ.

33.

അനൃതം-അക-തളിരിൽ-ഒരു പൊഴുതും-അറിവീല-അഹം ആശു-മാർഗ്ഗം-ദേഹി-ദേവി! നമോസ്തു‌ തേ.”

34.

തദനു-കപി-കുല-വരനൊട്-അവളും-ഉര-ചെയ്തിതു: "ദാഹവും-ക്ഷുത്തും-പൊറുക്കരുത്-ഏതുമേ.”

35.

“മനസി-തവ-സുദൃഢം-ഇതി-യതി-സപദി-സാദരം വാ-പിളർന്നീട്” എന്നു മാരുതി-ചൊല്ലിനാൻ.

36.

അതി-വിപുലം-ഉടലും-ഒരു യോജനാ-യാമം-ആയ് ആശുഗ-നന്ദനൻ-നിന്നതു-കണ്ടവൾ

37.

അതിൽ-അധിക-തര-വദന-വിവരമൊട്- അനാകുലം അത്ഭുതമായ്-അഞ്ചു-യോജനാ-വിസ്തൃതം.

38.

പവന-തനയനും-അതിനു-ഝടിതി-ദശ-യോജനാ-പരിമിതി-കലർന്നു-കാണായോ,രനന്തരം

39.

നിജ-മനസി-ഗുരു-കുതുകമൊട്-സുരസയും-തദാ : നിന്നാൾ-ഇരുപതു-യോജന-വായുമായ്.

40.

മുഖ-കുഹരം-അതി-വിപുലം-ഇതി-കരുതി-മാരുതി മുപ്പതു-യോജന-വണ്ണമായ്-മേവിനാൻ

41.
അലം-അലം-ഇത്-അയം-അമല,നരുതു-ജയം-ആർക്കുമെന്ന് അൻപതു-യോജന-വാ-പിളർന്നീടിനാൾ.

42.

അതു-പൊഴുതു-പവന-സുതൻ-അതി-കൃശ-ശരീരനായ്‌ അംഗുഷ്ഠ-തുല്യനായ്-ഉൾ-പ്പുക്ക്-അരുളിനാൻ.

43.

തദനു-ലഘുതരം-അവനും-ഉരു-തര-തപോ,ബലാൽ തത്ര-പുറത്തു-പുറപ്പെട്ടു-ചൊല്ലിനാൻ:

44.

ശൃണു-സുമുഖി! സുര-സുഖ-പരേ-സുരസേ-ശുഭേ! ശുദ്ധേ! ഭുജംഗ-മാതാവേ! നമോസ്തു‌തേ!

45.

ശരണം-ഇഹ-ചരണ-സരസിജ-യുഗളം-ഏവ-തേ ശാന്തേ-ശരണ്യേ- നമസ്തേ - നമോസ്‌തു-തേ."

നല്ല തടിച്ച രൂപമാണ് സുരസയുടേത് (അതനു = തനുവല്ലാത്തത്) (മെലിഞ്ഞതല്ലാത്തത്

അതായത് തടിച്ചത്) അവൾ ഉറച്ച്, ഊക്കോടെ കൊതിപിടിച്ച് ('സരസം'), ഇങ്ങനെ പറഞ്ഞപ്പോൾ ഹനുമാൻ ഇങ്ങനെ ഉത്തരം കൊടുത്തു, പെട്ടെന്ന്. ('സാഹസാൽ') ഞാനിപ്പോൾ സർവലോകനാഥനായ ശ്രീരാമന്റെ ആജ്‌ഞയനുസരിച്ച് സീതയെ തേടി കുതിക്കുകയാണ്. ലങ്കയിലെത്തി വേഗം സീതയെ കാണും. എന്നിട്ട് ഇന്നോ നാളെയോ ('അദ്യവാ ശ്വോവാ') മടങ്ങും. സീതയുടെ സ്‌ഥിതി മുഴുവൻ വേഗം ചെന്ന് ശ്രീരാമനെയും അറിയിക്കണം. എന്നിട്ട് വന്ന് നിന്റെ വായ എന്ന ഗുഹയിൽ (വദന കുഹരം) പേടിയോ ഖേദമോ കൂടാതെ പ്രീതിയോടെതന്നെ പ്രവേശിച്ചോളാം. ഇതു സത്യമാണ്. അസത്യമെന്നതു പറയുക പോട്ടെ, മനസ്സിൽ കരുതു കപോലും ചെയ്യാത്ത ആളാണ് ഞാൻ. അതുകൊണ്ട് ദേവീ, നമസ്കാരം, വേഗം വഴി തരിക.
അതിനു മറുപടിയായി സുരസയുടെ മറുപടി: എനിക്കു ദാഹവും വിശപ്പും സഹിക്കാതായിരിക്കുന്നു.

ഇത് ഉറപ്പാണെങ്കിൽ, ശരി, സാദരം വാ തുറക്കുക എന്നായി ഹനുമാൻ. എന്നിട്ടോ, തന്റെ കനത്ത ശരീരത്തിന്റെ വലുപ്പം ഒരു യോജനയാക്കി (ആശുഗനന്ദനൻ കാറ്റിന്റെ മകൻ-ഹനുമാൻ. ആശുഗൻ വേഗം ഗമിക്കുന്നവൻ കാറ്റ്). അതിൽ സുരസയ്ക്കു കൂസലുണ്ടായില്ല ('അനാകുലം' ആകുലം കൂടാതെ); ഹനുമാൻ്റെ ശരീരത്തിനേക്കാൾ വ്യാപ്തിയോടെ, അദ്ഭുതം, അഞ്ചുയോജന വലുപ്പത്തിൽ അവൾ വായ് പിളർന്നു (വിവരം = ഇടം-ഇവിടെ വായയുടെ പിളർപ്പ്). ഇനി വലുപ്പത്തിൻ്റെ കാ ര്യത്തിൽ മത്സരം: ഹനുമാൻ വലുപ്പം പത്തുയോജനയാക്കി. അപ്പോഴോ, ഹനുമാന്റെ ശക്തിയെച്ചൊല്ലി ഉള്ളിലുയരുന്ന കനത്ത കൗതുകത്തോടെ, സുരസ വായുടെ വലുപ്പം ഇരുപതു യോജനയാക്കി. ഓ, ഇത്ര വലിയ വായോ എന്ന വിചാരത്തോടെ ഹനുമാൻ മുപ്പതു യോജന വണ്ണമാക്കി. മതി
മതി, ഇവൻ വിശുദ്ധനാണ് ("അയം അമലൻ'), ആർക്കും ഇവനെ ജയിച്ചു കൂടാ എന്നു വിചാരിച്ചുകൊണ്ട് സുരസ വായ അൻപതു യോജനയായി പിളർന്നു. അപ്പോഴോ, ഹനുമാൻ തൻ്റെ ശരീരം ചെറുതാക്കി, പെരുവിരലിനോളം ചെറുതായി, ആ വായിലേക്ക് പ്രവേശിച്ചു. പിന്നെ പുറത്തുകടക്കാൻ പ്രയാസമില്ലല്ലോ. അങ്ങനെ കനത്ത തപോബലംകൊണ്ട് എളുപ്പം പുറത്തു കടന്നിട്ട് സുരസയോടു പറഞ്ഞു: സുമുഖി, ദേവന്മാർക്കു സുഖം വരുത്തുന്നവളേ, സുരസേ, ശുഭേ, ശുദ്ധേ, സർപ്പജനനീ, നിനക്കു നമസ്‌കാരം (വിവിധ സംബോധനകളിലൂടെ സുരസയുടെ പൊരുളു താൻ അറിഞ്ഞിരിക്കുന്നു എന്നു വെളിപ്പെടുത്തുന്നു). നിന്റെ തൃക്കാലുകൾ തന്നെയാണ് എനിക്കാശ്രയം. നമസ്കാരം, നമസ്കാരം.

കഴിഞ്ഞ അദ്ധ്യായത്തിൽ ഇതിൻ്റെ വൃത്തം കളകാഞ്ചിയാണെന്നു പറഞ്ഞത് ഓർക്കുമല്ലോ. കാകളിയുടെ വകഭേദം മാത്രമായി ഇതിനെ കാണാം. മൂന്നക്ഷരവും അഞ്ചുമാത്രയുമായി ഓരോ പാദത്തിലും നാലു ഗണം-ഇതാണല്ലോ കാകളിക്കു വെച്ചിരിക്കുന്ന വ്യവസ്‌ഥ. ഇതിൽ ആദ്യത്തെ പാദത്തിൽ ആദ്യത്തിലെ രണ്ടോ മൂന്നോ ഗണങ്ങളെ 'ഐയഞ്ചു ലഘുവാക്കുക' എന്നതാണ് കാകളി കളകാഞ്ചിയാവുന്നതിന് ആധാരം. മാത്രയ്ക്ക് മാറ്റമില്ലതാനും. അപ്പോൾ താളത്തിനു നേരിടുന്ന അന്തരം നിർണായകമാകുന്നു. മറ്റു കിളിപ്പാട്ടുവൃത്തങ്ങളെപ്പോലെ (അന്നനടയൊഴികെ), ഈ കളകാഞ്ചി ആവർത്തിക്കപ്പെടുന്നില്ല. അധ്യാത്മരാമായണത്തിൽ സുന്ദരകാണ്ഡം, മഹാഭാരതത്തിൽ ഭീഷ്‌മപർവം-ഇപ്രകാരം രണ്ട് ഇതിഹാസത്തിലും ഓരോ പ്രകരണം കളകാഞ്ചിക്കായി മാറ്റിവെച്ചിരിക്കുന്നു. അത്രയേയുള്ളൂ (വേറൊരു വ്യതിയാനമായ മണികാഞ്ചിക്ക് അത്രപോലും സ്ഥാനം കൊടുക്കുന്നില്ല). പ്രകരണത്തിൻ്റെ ഭാവപരമായ പൊരുളിനോട് ഇണക്കി ക്കൊണ്ടാവാം ഈ വൃത്തഭേദം. സുന്ദരകാണ്ഡത്തോടു ബന്ധപ്പെടുത്തി അങ്ങനെയൊരു സൂചനയ്ക്കു പ്രസക്‌തി ലഭിക്കുന്നു. ആദ്യപാദത്തിലെ ലഘുമയമായ ആരംഭം താളപ്രസരം കൊണ്ട് ഹനുമാൻ്റെ ലീലാവിലാസങ്ങളുമായി പൊരുത്തപ്പെടുന്നു. തൊട്ടു പിന്നാലെ ആ വിക്രിയകൾ ഓരോ സന്ദർഭത്തിലും ഭക്തി എന്ന സ്‌ഥായിഭാവത്തിലേക്കു സംക്രമിക്കുന്നുണ്ടല്ലോ. ഒന്നാംപാദത്തിന്റെ ഒടുക്കവും രണ്ടാംപാദത്തിൽ ഉടനീളവും ദീക്ഷിക്കുന്ന കാകളിയുടെ ചിട്ട ഈ ഭാവഭേദവുമായി ചേർന്നുപോവുക എന്നത് സുന്ദരകാണ്ഡത്തിന്റെ അർഥ ഭാവദ്യോതകമായ പാരായണത്തിലൂടെ ഹൃദ്യമായ അനുഭവമാകുന്നു.
തയ്യാറാക്കിയത്
യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128

ക്ഷണക്കത്ത്എൻ്റെ യാത്രാ വിവരണ ഗ്രന്ഥമായ "സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര" ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ. പി. എസ് ...
12/07/2025

ക്ഷണക്കത്ത്

എൻ്റെ യാത്രാ വിവരണ ഗ്രന്ഥമായ "സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര" ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ. പി. എസ് . ശ്രീധരൻ പിള്ള 2025 ജൂലൈ മാസം 16 ബുധനാഴ്ച പ്രകാശനം ചെയ്യുകയാണ്. അന്നേ ദിവസം 10.30-ന് പാണ്ടനാട് പറമ്പത്തൂർ പടിയിലുള്ള മുല്ലശ്ശേരിൽ ഫാമിലി ഹാളിൽ വച്ചു നടക്കുന്ന പരിപാടിയിലേക്ക് നിങ്ങളെ ഓരോരുത്തരെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.

ടി പരിപാടിയിൽ പങ്കെടുത്ത് ധന്യമാക്കണമെന്നും പരിപാടിക്കു ശേഷം ക്രമീകരിച്ചിരിക്കുന്ന ഉച്ചഭക്ഷണം സ്വീകരിക്കണമെന്നും കൂടി അഭ്യർത്ഥിച്ചു കൊള്ളുന്നു.

സസ്നേഹം
യോഗാചാര്യൻ സജീവ് പഞ്ച കൈലാസി
9961609128

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രമാണിത്.https://drive.google.com/file/d/1ywDT4EqbvsCeR70hmjMNK1R-X7SfdX9N/view?usp=dri...
03/06/2025

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രമാണിത്.

https://drive.google.com/file/d/1ywDT4EqbvsCeR70hmjMNK1R-X7SfdX9N/view?usp=drivesdk

ഇതു പകർത്തിയത് എന്നോടൊപ്പം കൈലാസ് യാത്ര ചെയ്ത ചെങ്ങന്നൂർ RTO ആയിരുന്ന ശ്രീകുമാർ എന്നയാളാണ്. (2011-ലെ ആ യാത്രയിൽ ഞങ്ങൾ 5 മലയാളികൾ ഉണ്ടായിരുന്നു.)

അഷ്ടപദ് ദർശനമാണ്. കൈലാസത്തിൻ്റെ മുമ്പിൽ കാണുന്നത് നന്ദി പർവ്വതമാണ്. (ശിവക്ഷേത്രങ്ങളിൽ കാണും പോലെ നന്ദിയെ കാണാം.)
രാവണൻ കൈലാസത്തെ കെട്ടി വലിച്ചു കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ കെട്ടിയ കയറിൻ്റെ പാട്, രാവണൻ്റെ വിയർപ്പിൽ നിന്നും രൂപപ്പെട്ടതെന്നു പറയപ്പെടുന്ന രാക്ഷസ്താൾ അഥവാ രാവണഹ്രദം, ഏറ്റവും മുകളിലായി മഞ്ഞിൽ രൂപപ്പെടുന്ന സർപ്പ ഫണം, ചന്ദ്രക്കല, ഇടയ്ക്കിടക്ക് നിറം മാറുന്ന സുവർണ്ണ കൈലാസം, 75 കി.മി. ചുറ്റളവിൽ പരന്നു കിടക്കുന്ന മാനസസരസ് എന്ന ശുദ്ധജല തടാകം, രാത്രിയിൽ അവിടേക്ക് സ്നാനത്തിനെത്തുന്ന അപ്സരസുകൾ എന്നു പറയുന്ന നക്ഷത്രവെളിച്ചങ്ങൾ തുടങ്ങി ഹിമാലയത്തിൻ്റെ ഭാഗമായ കൈലാസവും ഓം പർവ്വതവുമൊക്കെ അത്ഭുതങ്ങളുടെ ലോകമാണ്.

അഷ്ടപദ് എന്ന ഭാഗം ആറാമത്തെ ജൈന തീർത്ഥങ്കരൻ കയറിപ്പോയ സ്ഥലമെന്നാണ് വിശ്വാസം.
അഷ്ടപദ് ദർശനം എന്നറിയപ്പെടുന്ന ഇവിടേക്ക് പോകാൻ ചൈന ഇപ്പോൾ അനുവദിക്കുന്നില്ല.
(രണ്ടു പ്രാവശ്യം വാഹനത്തിലും ഒരിക്കൽ ദുർഘടമായ വഴിയിലൂടെ നടന്നും ഞാൻ ഇവിടെ വരെ പോയിട്ടുണ്ട്)
കൂടുതൽ അടുത്തേക്ക് പോകാൻ അനുവാദമില്ല.
കയറിപ്പോയവർ ആരും തിരിച്ചു വന്നിട്ടില്ല എന്നാണ് പറയപ്പെടുന്നത്. (അന്തരീക്ഷ വായുവിൽ ഓക്സിജൻ്റെ കുറവുള്ളതിനാൽ ശ്വസനം ഏറെ ബുദ്ധിമുട്ടാണ്.)

നമ്മളെപ്പോലെ ബൗദ്ധർക്കും ജൈനർക്കും പുണ്യഭൂമിയായ ഈ കൈലാസ ദർശനവും കൈലാസ പരിക്രമവും വീണ്ടും ആരംഭിക്കുകയാണ്.

കൈലാസ് യാത്രാവിവരണം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്.
ജൂൺ 21-നാണ് പ്രകാശനം നടത്തുവാൻ തീരമാനിച്ചിരിക്കുന്നത്.
520 രൂപ വിലയുള്ള പുസ്തകം ഇപ്പോൾ പണം അടയക്കുന്നവർക്ക് തപാൽച്ചെലവുൾപ്പടെ 490 രൂപയ്ക്ക് പ്രകാശനത്തിനു ശേഷം ലഭിക്കുന്നതാണ്.
GPay 9961609128
Phone Pay 9447484819

Sajeev Kumar D
A/c No: - 021501508309

Chenganur Branch

RTGS/NEFT IFS Code: ICIC0000215

പണമടയ്ക്കുന്നവർ സ്ക്രീൻ ഷോട്ടും പിൻ കോഡും ഫോൺ നമ്പറുമടക്കം വിലാസവും എനിക്ക് അയച്ചു തരണമെന്നു കൂടി അഭ്യർത്ഥിച്ചു കൊള്ളുന്നു.

നമ്മുടെ പുസ്തകത്തിൻ്റെ കവർ പേജിൽ കൊടുത്ത ചിത്രം മറ്റു പല പുസ്തകങ്ങളിലും ഉള്ളതിനാൽ ആ ചിത്രം മാറ്റണമെന്നാണ് പ്രസാധകർ പറയുന്നത്.
അതിനാൽ ഞാൻ എടുത്ത ഒരു ചിത്രം കൊടുക്കുകയാണ്.

നിങ്ങളുടെ സ്വന്തം സജീവ് പഞ്ച കൈലാസി
9961609128
9447484819

01/03/2025

*ॐ नमः शिवाय* 🙏🏼
*ॐ नमः शिवाय* 🙏🏼
*ॐ नमः शिवाय* 🙏🏼
ഈ വർഷത്തെ മഹാശിവരാത്രി മൗന ഉപവാസത്തോടെ മുഴുവൻ സമയ ശിവാലയ പ്രദക്ഷിണം നടത്തിക്കൊണ്ട് പൂർത്തിയാക്കി.

അതിനായി ഈ വർഷം തെരഞ്ഞെടുത്തത് ആലപ്പുഴ ജില്ലയിലെ മാന്നാർ തൃക്കുരട്ടി ക്ഷേത്രമാണ്.
ശിവരാത്രി ദിവസം രാവിലെ 5 മണിയോടെ ക്ഷേത്രത്തിലെത്തി. ഉള്ളിൽക്കയറി മൂന്ന് പ്രദക്ഷിണം വച്ചു. വെളിയിലിറങ്ങി പ്രദക്ഷിണം
തുടങ്ങുമ്പോഴേക്കും അനിൽ അമ്പിളിയും അദ്ദേഹത്തിൻ്റെ പ്രിയതമയും, എൻ്റെ സഹപ്രവർത്തകയുമായിരുന്ന ജയശ്രീയുമെത്തി. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. പിന്നീട് വളരെ സാവധാനം പ്രദക്ഷിണം തുടങ്ങി. മനസ്സിൽ 'ഓം ഹ്രീം നമ:ശിവായ' എന്നു ജപിച്ചു കൊണ്ടായിരുന്നു നടന്നത്. ക്രമേണ ക്ഷേത്രത്തിൽ തിരക്ക് കൂടി വന്നു. കാവടിയാട്ടത്തിൻ്റെ കാവടികൾ എത്തിയതോടെ വിശാലമായ ക്ഷേത്ര മൈതാനം നിറഞ്ഞു കവിഞ്ഞു. മോരും വെളളവും അവലും ശർക്കര പാനിയുമൊക്കെ സൗജന്യ വിതരണം നടക്കുന്നുണ്ട്. പടിഞ്ഞാറേ നടയിലെ ആൽച്ചുവട്ടിൽ വലിയ കൽമരവിയിൽ കോന്നാത്ത് കുടുംബക്കാർ പ്രത്യേകം തയ്യാറാക്കിയ ഔഷധങ്ങൾ ചേർത്ത ശർക്കര പാനി കുടിക്കാനാണ് വലിയ തിരക്കു കണ്ടത്. (എൻ്റെ ബന്ധുക്കളായ ഈ കുടുംബം തലമുറകളായി നടത്തുന്ന വഴിപാടാണിത്. വിതരണം കഴിഞ്ഞാൽ മരവി കമഴ്ത്തിയിടും. പിന്നീട് ശിവരാത്രി തലേന്നാണ് ഇത് നിവർത്തി വൃത്തിയാക്കുക.)
എല്ലാം കണ്ടും ആസ്വദിച്ചും പ്രദക്ഷിണം തുടർന്നു കൊണ്ടിരുന്നു. കാവടിവരവു കഴിഞ്ഞ് ആളൊഴിഞ്ഞതോടെ പ്രദക്ഷിണവഴിയിലെ തിരക്കൊഴിഞ്ഞു. സ്റ്റേജിൽ ഓട്ടൻതുള്ളലും മറ്റും നടക്കുന്നുണ്ട്. സദസ്സിൽ കുറച്ചു പേരുണ്ട്. മുകളിൽ കത്തിക്കാളുന്ന സൂര്യനും താഴെ ചുട്ടുപഴുത്ത പ്രദക്ഷിണവഴിയും ഞാനും മാത്രമായി. ചൂടിനെ ചെറുക്കാൻ എൻ്റെ സ്ഥിരം വേഷമായ പൈജാമയും കുർത്തയും മാത്രം പോരെന്നു തോന്നി. കയ്യിൽക്കരുതിയ വെള്ളത്തൊപ്പിയും വെള്ള സോക്സും ധരിച്ചു. വെള്ളം കുടിക്കാതെ ഈ തപസ് പൂർത്തിയാക്കാനാവില്ല എന്ന് മുന്നനുഭവങ്ങളിൽ നിന്നും അറിയിമെന്നതിനാൽ ഇടക്ക് വെള്ളം കുടിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് ഒന്നു രണ്ടു കരിക്കിൻ വെള്ളവും കുടിച്ചു. (സജികുട്ടപ്പനും അനിലും രാജേഷുമൊക്കെ കരിക്ക് തൊട്ടടുത്ത പൂജസ്റ്റാളിൽ ഏല്പിച്ചിരുന്നു.)
പണ്ടൊരിക്കലും ഇവിടെ ഞാൻ മുഴുവൻ സമയ പ്രദക്ഷിണം നടത്തിയിട്ടുണ്ട്. അന്നും ഇവരുടെ സഹായം ലഭിച്ചിരുന്നു. ശിവരാത്രിപ്പിറ്റേന്ന് പുലർച്ചെ തുറക്കുന്ന പടിഞ്ഞാറേ നട തുറക്കാറായപ്പോൾ അവിടെ നിൽക്കാനും കർപ്പൂരം കത്തിക്കാനും അവിടുത്തെ പൗരപ്രമുഖർ എനിക്കു കൂടി അനുവാദം തന്നു. ആ നട ഈ ഒരു ദിവസം മൈക്രോസെക്കൻ്റ് കൊണ്ട് തുറന്നടയുന്നതിന് സാക്ഷിയാകാൻ ഒരിക്കൽകൂടി അവസരം ലഭിച്ചു.

ഓരോ വർഷവും വ്യത്യസ്ഥമായ രീതിയിലാണ് ശിവരാത്രി ഞാൻ ആഘാേഷിക്കുക. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലും ഒന്നു രണ്ടു പ്രാവശ്യം ഇത് ചെയ്യാനായിട്ടുണ്ട്. എന്നെ അറിയാവുന്നവർ ഏറെയുള്ളത് ചെങ്ങന്നൂരാണ്. എൻ്റെ സ്വന്തം നാട്ടുകാരായ പാണ്ടനാട്ടുകാർ ഏറ്റവും കൂടുതൽ വരുന്നതും ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലാണ്. ആയതിനാൽ മൗനം പാലിക്കാൻ ഏറെ പാടുപെടെണ്ടി വരുമെന്നതുകൊണ്ട് കൂടിയാണ് തൃക്കുരട്ടി തെരഞ്ഞെടുത്തത്. (കഴിഞ്ഞ വർഷം ശിവരാത്രി ദിവസം തമിഴ്നാട്ടിലെ കോവിൽപ്പെട്ടിയിലായിരുന്നു.എല്ലാ സൗകര്യങ്ങളുമൊരുക്കി സുരേഷ്ജി ഉണ്ടായിരുന്നു.)

തൃക്കുരട്ടിയിലാകട്ടെ ഞാൻ ആദ്യം ഈ വിവരം തലേ ദിവസം വാട്സ് ആപ് - ലൂടെ അറിയിച്ചത് NRC സൂപ്പർ മാർക്കറ്റ് ഉടമ രാജഷിനെ ആയിരുന്നു. കാരണം രാജേഷ് ഒരു ദിവസം ഉത്സവത്തിന് തിരിതെളിക്കാൻ വിളിച്ചിരുന്നു. പിന്നീട് അനിൽ അമ്പിളിക്കും ദേവി മെറ്റത്സ് ഉടമ സജി കുട്ടപ്പനും മെസേജ് അയച്ചു. അവർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. (പണ്ട് ഇവരാണ് സഹായിച്ചത്. അതികഠിനമായ ഈ തപസിൽ എന്തെങ്കിലും അപകടം പറ്റിയാൽ അറിയുന്ന ആരെങ്കിലും ഉണ്ടാകണമല്ലോ. കുംഭത്തിലെ കൊടും ചൂടിൽ 24 മണിക്കൂർ മൗന ഉപവാസത്തോടെ പ്രദക്ഷിണം വയ്ക്കുക ഈ പ്രായത്തിൽ ഹൈറിസ്ക്കാണ്.)

അവിടെ ചെന്നു കഴിഞ്ഞപ്പോഴാണ് രാജേഷ് വിവരം അറിയുന്നത്. ലിഖിത ജപത്തിനുള്ള ഒരുക്കങ്ങളുമായി ഓടി നടക്കുന്ന രാജേഷിനെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടി ഞാൻ എൻ്റെ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു.
(108 പ്രാവശ്യം ഓം നമഃശിവായ എഴുതിക്കുവാനുള്ള ബുക്കുകൾ വിതരണം ചെയ്യുകയും എഴുതുന്നവർക്ക് അതിനു വേണ്ട സൗകര്യം ഒരുക്കുകയുമാണ് ലിഖിത ജപത്തിൻ്റെ പരിപാടി. 8 വർഷമായി രാജേഷ് ഇതു നടത്തുന്നു. ഇപ്രാവശ്വം 6000 പേരാണ് ഇതിൽ ഭാഗഭാക്കായത്.)

വന്നു കണ്ട് അനുഗ്രഹിച്ച നിരവധി പേർ ഉണ്ട്. അവരുടെ എല്ലാം അനുഗ്രഹം കൊണ്ട് ഈ തപസ്സ് പൂർത്തിയാക്കാനായി.
ശിവോഹം!
ശിവോഹം!
യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128

പ്രകൃതിജീവനത്തിന് ഒരു ദിവസമായി നവംബർ 18 നിശ്ചയിച്ചിട്ടുണ്ട്.2021 ജൂണിൽ തുടർച്ചയായി 75 ദിവസം ഞാൻ സോഷ്യൽ മീഡിയയിൽ ഒരു പരമ്...
18/11/2024

പ്രകൃതിജീവനത്തിന് ഒരു ദിവസമായി നവംബർ 18 നിശ്ചയിച്ചിട്ടുണ്ട്.
2021 ജൂണിൽ തുടർച്ചയായി 75 ദിവസം ഞാൻ സോഷ്യൽ മീഡിയയിൽ ഒരു പരമ്പര എഴുതിയിരുന്നു.

അതിൻ്റെ ഒന്നാം ഭാഗം താഴെക്കൊടുക്കുന്നു.
അതെല്ലാം കൂടി ഒരു പുസ്തകമാക്കണമെന്ന് എൻ്റെ വായനക്കാർ അഭിപ്രായപ്പെട്ടിരുന്നു.
അങ്ങനെ അതിൻ്റെ DTP വർക്ക് പൂർത്തിയാക്കി പ്രൂഫ് നോക്കി വച്ചിരിക്കുകയാണ്. ഒന്നു രണ്ടു പേരുടെ കയ്യിൽ അവതാരികയ്ക്കായി കോപ്പി കൊടുത്തിരുന്നു.
ഡോ. വിജയകുമാർ തന്നിട്ടുണ്ട്.
ഒരാഴ്‌ചക്കകം ഒരാൾ തരാമെന്നു പറഞ്ഞിട്ടുണ്ട്. ഈ രംഗത്തുള്ള പല പ്രമുഖരും ആശംസ എഴുതിത്തന്നിട്ടുണ്ട്. എല്ലാം കൂടി ചേർത്ത് ഏതാണ്ട് 300 പേജ് വരുന്ന പുസ്തകം നിങ്ങൾക്കായി സമർപ്പിക്കുന്നതാണ്.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

പ്രകൃതിജീവനം സുകൃതജീവനം ഭാഗം -1

പ്രകൃതി എന്താണെന്ന് ചോദിച്ചാൽ നാമോരുരുത്തരും ചുറ്റും നോക്കി അതാണ് പ്രകൃതിയെന്നു പറയും.

സത്യത്തിൽ പ്രകൃതി നമ്മുടെയുള്ളിലാണ്.

നമ്മുടെ ഒരു സുഹൃത്തിനെപ്പറ്റി പറയുമ്പോൾ നാം പറയുക''അവൻ്റെ പ്രകൃതം എനിക്കു തീരെ പിടിക്കുന്നില്ല" എന്നാകും.

എന്നു പറഞ്ഞാൽ അയാളുടെ സ്വഭാവത്തെപ്പറ്റിയാണ് പരാമർശം.

'സ്വ ഭാവം' എന്ന വാക്കിൽ സ്വന്തം ഭാവം എന്ന അർത്ഥമുണ്ടല്ലോ?

അപ്പോൾ ഉള്ളിലെ പ്രകൃതിയാണ് ആദ്യം നന്നാകേണ്ടത്.

അതു നന്നാക്കാൻ എന്താണ് മാർഗ്ഗം?

നമ്മൾ നമ്മെ അറിയുക തന്നെ വേണം.

പക്ഷേ നാം ധരിച്ചിരിക്കുന്നത് പ്രകൃതിജീവനമെന്നാൽ ആടിനെപ്പോലെ കുറേ പച്ചിലയും മറ്റും തിന്ന് ജീവിക്കുക എന്നാണ്.

സ്വഭാവും ഭക്ഷണവും തമ്മിൽ നല്ല ബന്ധമുണ്ടെന്നത് ശരി തന്നെയാണ്.

അതുകൊണ്ടാണ് പ്രകൃതിജീവനത്തിൽ നല്ല ഭക്ഷണത്തെപ്പറ്റി കൃത്യമായി പറയുന്നത്.

നമുക്ക് ജീവനുള്ളതു പോലെ തന്നെ നാം കഴിക്കുന്ന ഭക്ഷണത്തിനും കുടിക്കുന്ന വെള്ളത്തിന്നും മാത്രമല്ല ശ്വസിക്കുന്ന വായുവിനും ജീവനുണ്ട്.

അഥവാ ഇവയുടെ എല്ലാം കൂടിയുള്ള ജീവൻ്റെ ആകെത്തുകയാണ് ജീവൻ.

ജീവനെ ആരെങ്കിലും കണ്ടിട്ടുണ്ടോ?

മനസ്സിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ?

ഇല്ല!

കണ്ടിട്ടില്ലാത്ത ഇതിനു രണ്ടിനും ചികിത്സ നടത്തുന്ന മണ്ടത്തരമാണ് ഇന്നു നടക്കുന്നത്.

മരുന്നു കൊണ്ട് ശരിയാക്കാനാവാത്ത ജീവനും, മനസ്സും പ്രകൃതിജീവനം കൊണ്ട് ശക്തിപ്പെടുത്താനാകും.

പ്രകൃതിജീവനവും, പ്രകൃതി ചികിത്സയുമൊന്നല്ല.

രോഗമുള്ളിടത്താണ് ചികിത്സ വേണ്ടത്.

പ്രകൃതിയോടിണങ്ങി ജീവിച്ചാൽ പിന്നെ രോഗമില്ല.

രോഗമില്ലെങ്കിൽ പിന്നെ ചികിത്സയുടെ ആവശ്യമെന്ത്?

പഞ്ചഭൂതാത്മകമായ ഈ ശരീരത്തിൻ്റെ സുസ്ഥിരതയ്ക്ക് പഞ്ചഭൂതങ്ങളും സുസ്ഥിരമാകണം. അഥവാ മലിനമാകാതിരിക്കണം.

വളരെയധികം ചർച്ചയും സ്വയം അന്വേഷണവും വേണ്ട ഒരു കാര്യമാണ് പ്രകൃതിജീവനം.

തയ്യാറാക്കിയത്

യോഗാചാര്യ സജീവ് പഞ്ച കൈലാസി

9961609128

9447484819

പ്രമേഹരോഗം അഥവാ* *മധുമേഹം ഒരു രോഗമല്ല. ഒരവസ്ഥയാണ്.നന്നായി പരിശ്രമിച്ചാൽ രക്ഷപെടാനാവുന്ന കുരുക്ക്.മൂത്രത്തിൽ കൂടി പഞ്ചസാര...
19/10/2024

പ്രമേഹരോഗം അഥവാ* *മധുമേഹം ഒരു രോഗമല്ല.
ഒരവസ്ഥയാണ്.
നന്നായി പരിശ്രമിച്ചാൽ രക്ഷപെടാനാവുന്ന കുരുക്ക്.
മൂത്രത്തിൽ കൂടി പഞ്ചസാര പുറത്തു പോയിത്തുടങ്ങിയാൽപ്പിന്നെ അതോടൊപ്പം ഉപ്പിനെ പുറത്തു കളയാൻ ശരീരത്തിനാവില്ല. അതോടെ പ്രമേഹത്തിന് കൂട്ടായി പ്രഷർ അഥവാ രക്തസമ്മർദ്ദം എത്തും.

പ്രമേഹം നിരവധി രോഗങ്ങളുടെ ഗേറ്റ് വേയാണ്.

നല്ല ഭക്ഷണം കഴിക്കുക.

അമ്മയാണ് ഡോക്ടർ!
അടുക്കളയാണ് ആശുപത്രി!
ഭക്ഷണമാണ് മരുന്ന്!

ജീവിതകാലം മുഴുവൻ മരുന്നു കഴിക്കാൻ പറയുന്നത് ചികിത്സയല്ല.
മരുന്നുകൾ എല്ലാം വിഷങ്ങളാണ്.
മരുന്നും വിരുന്നും മൂന്നു ദിവസം
ഏറിയാൽ ഏഴ് ദിവസം
എന്നത് മറക്കാതിരിക്കുക.

പ്രമേഹവും യോഗയും Live
https://youtube.com/live/rizQXUq0PYU?feature=share

മാതൃകാ യോഗക്ലാസ്

https://youtu.be/L_7ZAlOR87g

ഭക്ഷണ പ്ലേറ്റിൽ പകുതി പച്ചക്കറി എന്നത് ശീലമാക്കണം.

വേവിക്കാത്ത കൂമ്പു തോരൻ
https://youtu.be/2I2V188gijc

അരിക്കു പകരം ഗോതമ്പ്, ഓട്സ് കഴിച്ചാൽ മതിയെന്നത് മിഥ്യാധാരണയാണ്.
പഴയ അരിയും ഗോതമ്പും താരതമ്യം ചെയ്താൽ പഴയ അരിയിലാണ് സ്റ്റാർച്ചിൻ്റെ അളവു കുറവ്.
ഗോതമ്പിൻ്റെ ഇടയിൽ വളർന്ന കളയാണ് ഓട്സ്. വിളയേക്കാൾ നന്നായി കള വളർന്നപ്പോൾ ആ ധാന്യത്തെ ലോബികൾ പ്രമോട്ട് ചെയ്തു.
ഫലത്തിൽ ഓട്സി ദിവ്യത്വം ലഭിച്ചു.

പ്രമേഹരോഗി വിശന്നിരിക്കരുത്.
പരുക്കൻ ധാന്യങ്ങൾ (മില്ലറ്റ്സ്) കഴിച്ചാൽ അതിൽ സ്റ്റാർച്ച് അളവ് കുറവാണ്. എന്നാൽ വിശപ്പടങ്ങും.

പഞ്ചസാര എന്ന വെളുത്ത വിഷം വർജ്ജിക്കണം.
പഞ്ചമഹാവിഷങ്ങളിലൊന്നായി പറയുന്നത് പഞ്ചസാരയെയാണ്.
തവിടുള്ള അരി ഉപയോഗിക്കണം.
വെളുത്ത അരി
ഉപ്പ്
പാൽ
മൈദ
പഞ്ചസാര
എന്നിവയാണ് പഞ്ച മഹാ വിഷങ്ങളായി പറയുന്നത്.

പഞ്ചമഹാവിഷങ്ങൾ*

https://youtu.be/dHhPToAsgJw

സൂര്യാസ്തമയത്തിന് മുമ്പായി അത്താഴം കഴിക്കുക. പഴങ്ങൾ അത്താഴമാക്കുക.

പഴം പായസം

https://youtu.be/IgOGc2ixF68

യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128

ആയുർവ്വേദത്തിൽ മധുമേഹം എന്നറിയപ്പെട്ടിരുന്ന പ്രമേഹം അഥവാ ഡയബറ്റിസ് (Diabetes) മാറാരോഗമായിക്കണ്ട് അലോപ്പതിക്കാർ ച.....

വിദ്യാരംഭം കരിഷ്യാമി.എൻ്റെ ഗുരുനാഥൻ ശ്രീ.എം - നാൽ പ്രതിഷ്ഠിതമായ കുടശ്ശനാടുള്ള മഹാവതാർ ബാIബാജി ക്ഷേത്രത്തിനു മുമ്പിൽ എഴുത...
13/10/2024

വിദ്യാരംഭം കരിഷ്യാമി.
എൻ്റെ ഗുരുനാഥൻ ശ്രീ.എം - നാൽ പ്രതിഷ്ഠിതമായ കുടശ്ശനാടുള്ള മഹാവതാർ ബാIബാജി ക്ഷേത്രത്തിനു മുമ്പിൽ എഴുത്തിനിരുത്താൻ നിയോഗമുണ്ടായി. എം.ആർ.സി നായർ, ആചാര്യ പാറുക്കുട്ടിയമ്മ എന്നിവർക്കൊപ്പം അതിൽ പങ്കെടുത്തപ്പോൾ ആരോ എടുത്ത ഫോട്ടോകൾ ക്ഷേത്ര നടത്തിപ്പിൻ്റെ ചുമതലക്കാരിയായ പ്രമീളദേവി അയച്ചു തന്നതാണ്.

ചടങ്ങിനു ശേഷം വിദ്യാഗോപാലമന്ത്രവും മറ്റും ആചാര്യ പാറുക്കുട്ടിയമ്മ ചൊല്ലിക്കൊടുത്തു. ചെറിയൊരു ധ്യാന രീതി എല്ലാവർക്കുമായി പറഞ്ഞു കൊടുത്തു. സംസ്കൃതം, സൗന്ദര്യലഹരി യോഗ തുടങ്ങിയവയൊക്കെ പഠിപ്പിക്കുവാൻ ഉള്ള പദ്ധതി അവിടെയുണ്ട്. യോഗാചാര്യനായി ഞാനുണ്ടാകും. താല്‌പര്യമുള്ളവർക്ക് പ്രമീളദേവിയെ വിളിക്കാം.
98460 03696

ധാരാളം കുഞ്ഞുങ്ങളും മുതിർന്നവരും ഹരിശ്രീ കുറിക്കാനുണ്ടായിരുന്നതിനാൽ നല്ലൊരു തുക ദക്ഷിണയായി കിട്ടി. കിട്ടിയതൊക്കെ ക്ഷേത്രനടയിൽ സമർപ്പിച്ച് കൃതാർത്ഥനായി മടങ്ങി.

യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128
9447484819

യോഗയ്ക്ക് ഒരു ആമുഖംhttps://youtu.be/82UaXZTYwhYYOGA എന്നത് ഇംഗ്ലീഷ് വാക്കാണ്. ഇതാണ് ഇന്ന് അറിയപ്പെടുന്നത്. യോഗ: എന്നത് സ...
23/01/2024

യോഗയ്ക്ക് ഒരു ആമുഖം
https://youtu.be/82UaXZTYwhY

YOGA എന്നത് ഇംഗ്ലീഷ് വാക്കാണ്. ഇതാണ് ഇന്ന് അറിയപ്പെടുന്നത്. യോഗ: എന്നത് സംസ്കൃത വാക്കാണ്. 'ഗ' കഴിഞ്ഞ് കൊടുത്ത ചിഹ്നം ശ്രദ്ധിക്കുമല്ലോ.
ആ ചിഹ്നമുള്ളപ്പോൾ ആ വാക്ക് ഉച്ചരിക്കുന്നത് 'ഹ' യുടെ പകുതി ഉച്ചാരണവും കൂടി ചേർത്താണ്.
യോഗഹ എന്ന് മുഴുവൻ പറയണ്ട എന്നു മാത്രം.
യുജ് എന്ന സംസ്കൃത ധാതുവിൽ നിന്നാണ് യോഗ: എന്ന വാക്കുണ്ടായത്.
'യുജ്' എന്നാൽ യോജിപ്പിക്കുക എന്നാണർത്ഥം.
പ്രകൃതിയേയും പുരുഷനെയും യോജിപ്പിക്കൽ എന്നൊക്കെപ്പറയാം.
വിശദീകരണത്തിന് നീളം കൂടുമെന്നതിനാൽ ഇത് പിന്നീട് പറയാം.
മലയാളം വാക്കാണ് യോഗം.
ഒന്നിച്ചു കൂടുന്നതിന് യോഗം എന്നാണല്ലോ പറയുക.
ഇത് പഠിക്കുന്നതും ഒരു യോഗമാണ്.

Contact
--------------------------------------------------
Phone:- 9961609128

പ്രകൃതിജീവനം സുകൃതജീവനം പാർട്ട് - 2ഭക്ഷണത്തിനു ജീവനുണ്ടോ?എന്തൊരു മണ്ടൻ ചോദ്യമാണിത്!ഞെട്ടിൽ നിന്നും പറിച്ചെടുത്ത പേരയ്ക്ക...
23/01/2024

പ്രകൃതിജീവനം സുകൃതജീവനം പാർട്ട് - 2
ഭക്ഷണത്തിനു ജീവനുണ്ടോ?
എന്തൊരു മണ്ടൻ ചോദ്യമാണിത്!
ഞെട്ടിൽ നിന്നും പറിച്ചെടുത്ത പേരയ്ക്കയും ഫ്രിഡ്‌ജിൽ വച്ച പേരയ്ക്കയും തമ്മിലുള്ള രുചി വ്യത്യാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ?
അതേ പേരയ്ക്ക ചീഞ്ഞു പോയാൽ അത് നിങ്ങൾ തൊടിയിലേക്ക് എറിഞ്ഞു കളയാറില്ലേ?
അതേ പേരയ്ക്ക മുളയ്ക്കാറില്ലേ?
മുളവന്നത് ജീവനുള്ളതു കൊണ്ടല്ലേ?
കേടായ ബിസ്ക്കറ്റോ ബ്രഡോ ആണ് എറിയുന്നതെങ്കിൽ അത് മുളയ്ക്കാറില്ലല്ലോ?
എന്നോ പ്രിസർവേറ്റീവ് ചേർത്ത്നിർമ്മിച്ച് പായ്ക്ക് ചെയ്ത ബിസ്ക്കറ്റിൽ /ബ്രഡ്ഡിൽ ജീവനുണ്ടാകില്ല. മാത്രമല്ല നിങ്ങളുടെ ഉള്ളിലെ ജീവന് അത് ഹാനികരവുമാണ്.
ജീവനുള്ള പേരയ്ക്കയോ തക്കാളിയോ ആണെങ്കിൽ നിങ്ങളുടെ ജീവനെ അത് പുഷ്ടിപ്പെടുത്തും.
കാരണം നിങ്ങളുടെ പ്രാണനെന്നത് ജഗത് പ്രാണൻ്റെ ഭാഗമാണ്.
പ്രാണശക്തി കൊണ്ടാണ് നമുക്ക് പ്രവർത്തിക്കാനാകുന്നത്.
പഞ്ചഭൂത നിർമ്മിതമായ ഈ പ്രപഞ്ചത്തിലെ പഞ്ചഭൂത നിർമ്മിതമായ ഈ ശരീരം നിലനിൽക്കുന്നത് പ്രാണശക്തിയെ പോഷിപ്പിക്കുന്ന ഭക്ഷണം കൊണ്ടാണ്.
ആയതിനാൽ പഴങ്ങളും, പച്ചയ്ക്ക് കഴിക്കാവുന്ന പച്ചക്കറികളുമായിരിക്കണം ഭക്ഷത്തിൻ്റെ സിംഹഭാഗവും എന്ന കാര്യം മാത്രം ശ്രദ്ധിച്ചാൽ രോഗങ്ങൾ ബാധിക്കില്ല.
പ്രതിരോധത്തിനായി മരുന്നുകൾ കഴിക്കേണ്ടി വരില്ല.
മരുന്നുകളെല്ലാം വിഷങ്ങളാണ്. അത് അലോപ്പതിയായാലും ആയുർവ്വേദമായാലും ഹോമിയോപ്പതി ആയാലും.
വിഷത്തിൻ്റെ അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്നു മാത്രം.
നല്ല ഭക്ഷണം കഴിക്കാം.
നല്ല വ്യായാമം ചെയ്യാം.
നന്നായി ഉറങ്ങാം.
ആരോഗ്യത്തോടെ ജീവിക്കാം.
തയ്യാറാക്കിയത്
യോഗാചാര്യ സജീവ് പഞ്ച കൈലാസി
9961609128
9447484819

Address

Pandanad
Chengannur
689506

Website

Alerts

Be the first to know and let us send you an email when Nature's Way posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category