Arivin Jalakam

Arivin Jalakam ഇത് ഞാൻ നടത്തുന്ന യൂറ്റ്യൂബ് ചാനലാണ്

14/02/2025
13/01/2025

കാലിഫോർണിയയിലെ കാട്ടുതീക്ക് എന്തൊക്കെ പ്രത്യേകതകൾ ഉണ്ട്
എന്ന് നോക്കാം.👇

1,👉ഏകദേശം 98 സ്ഥലത്ത് നിന്നും ഒരു പോലെ തുടങ്ങിയ തീപിടുത്തം.

2,👉 സാധാരണ കാട്ടുതീ വരണ്ട കാലാവസ്ഥയിൽ ആണ് കാണാറുള്ളത്..
ഡിസംബർ & ജനുവരി മാസത്തിൽ കനത്ത മഞ്ഞ് വീഴ്ചയുള്ള കാലാവസ്ഥയാണെന്ന് ഓർക്കണം.

3,👉 സർവ്വ സുഖലോലുപരായി ജിവിക്കുന്ന ആളുകളുടെ ഭൂമിയിലെ സ്വർഗ്ഗം എന്ന് പറയുന്ന ഹോളിവുഡ് ഹിൽസ് നിമിഷ നേരം കൊണ്ട് കത്തിയെരിഞ്ഞു. ഗാസ്സയെ എന്നന്നേക്കുമായി ഉൻമൂലനം ചെയ്യപ്പെടണം എന്ന് ട്വീറ്റ് ചൈത ഹോളിവുഡ് നടൻ ജൈംസ് വൂഡ്സ് അടക്കം എല്ലാം നഷ്ടപ്പെട്ട് ജീവനും കൊണ്ട് ഓടി..

4,👉 പടുകൂറ്റൻ പച്ച മരങ്ങൾ വൈക്കോൽ കൂന കത്തുന്നത് പോലെ ആണ് കത്തുന്നത്.
ലോഹങ്ങൾ പോലും ഉരുകി ഒലിക്കുന്ന കഠിനമായ ചൂട്.

5,👉അമേരിക്കയുടെ 90%ആയുധ ഫാക്റ്ററികളും കാലിഫോർണിയ സംസ്ഥാനത്ത് ആണ്. അതിൽ മഹാ ഭൂരിപക്ഷവും നശിച്ചു.

6,👉 ഗാസ്സയുടെ മുകളിൽ നിന്ന് നോക്കിയ അതേ കാഴ്ചയാണ് ഇന്ന് കാലിഫോർണിയക്ക് മുകളിലും.

7,👉ഗാസ്സയിലെ ആശുപത്രികളിൽ വരെ ബോംബുകൾ വർഷിച്ച് തീ ഗോളമാക്കി നശിപ്പിച്ചു..
കാലിഫോർണിയയിലെ ആശുപത്രികളുടെ അവസ്ഥയും ഇന്ന് അത് പോലെ തന്നെയാണ്.

8,👉 ഗാസ്സയിൽ UN ൻ്റെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് പോലും ജീവനും കൊണ്ടോടി രക്ഷപ്പെടുന്ന അവസ്ഥ നാം കണ്ടതാണ്.
അതേ.. കാഴ്ചകൾ തന്നെയാണ് കാലിഫോർണിയയിൽ നിന്നും ഇന്ന് കാണാൻ കഴിയുന്നത്.

9,👉അധികാരത്തിൽ വരുന്ന അന്ന് മിഡിൽ ഈസ്റ്റ് ചുട്ടെരിക്കും എന്ന ട്രംമ്പിന്റെ പ്രസ്താവനക്ക് ശേഷമാണ് പ്രകൃതിയുടെ വികൃതി സംഭവിച്ചതെന്ന് ഓർക്കുക.

10,👉 സകല അത്യാധുനിക ഉപകരണങ്ങളും, വിമാനങ്ങളും
മറ്റും ഉപയോഗിച്ച് തീ അണക്കാൻ
ശ്രമിച്ചിട്ടും ഒരു ഭാഗത്തും നിയന്ത്രണവിധേയമാവുന്നില്ല.

11,👉ഇനി എങ്ങാനും മധ്യേഷ്യയിലെ അടിച്ചമർത്തപ്പെട്ടവൻ്റെ പ്രാർഥനയ്ക്ക് ഉത്തരമായി പ്രപഞ്ച നാഥൻ ൻ്റെ ചെറിയ ഇടപെടലുകൾ ആയിരിക്കുമോ.. ഇതെല്ലാം.

12,👉 ചരിത്രത്തിൽ ഉടനീളം
കാണാം.
അഹങ്കാരികളായ നാടുകൾക്കും, അവിടെ ഉള്ള ഭരണാധികാരികൾക്കും പ്രപഞ്ച നാഥൻ
താക്കീത് നൽകിയത് പ്രകൃതി ദുരന്തങ്ങളൾ കൊണ്ടാണെന്ന് (ഖുർആൻ)

13,👉 ഏകദേശം 1400 വർഷങ്ങൾക്ക് മുമ്പ് കഅ'ബയേയും മക്കയേയും ചുട്ടെരിക്കാൻ വന്ന യമനിലെ ചക്രവർത്തി അബ്രഹത്തിനെയും, അവൻ്റെ ആനപ്പടയേയും ചുട്ടെരിച്ചത് തീ കല്ലുകൾ കൊണ്ടാണെന്ന് ഖുർആൻ പറയുന്നുണ്ട്.

ഈ തീ.. പിടുത്തത്തിൽ നിന്ന് ചിന്തിക്കുന്നവർക്ക് പഠിക്കാൻ ഒരുപാട് പാഠങ്ങളുണ്ട്.

21/11/2024

[11/21, 1:06 AM] +91 96455 64701: Tweet 881
മഹാനായ ഇബ്നു ഔൻ(റ) റിപ്പോർട്ട് ചെയ്യുന്നു. ഞാൻ മദീനയിലെ ഒരു ചെരുപ്പ് കുത്തിയുടെ അടുക്കൽ ചെന്നു. എനിക്ക് ഒരു ചെരുപ്പുണ്ടാക്കി തരാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങൾ താല്പര്യപ്പെടുകയാണെങ്കിൽ നിങ്ങൾ കൊണ്ടുവന്ന ഈ ചെരുപ്പിന്റെ രൂപത്തിൽ ഞാൻ ഉണ്ടാക്കി തരാം. അതല്ല നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ തിരുനബിﷺയുടെ ചെരുപ്പിന്റെ രൂപത്തിലുള്ള ചെരുപ്പ് ഞാൻ ഉണ്ടാക്കി തരാം. അപ്പോൾ ഞാൻ ചോദിച്ചു. തിരുനബിﷺയുടെ ചെരുപ്പ് നിങ്ങൾ എവിടെ നിന്നാണ് കണ്ടത്. അത് ഞാൻ ഫാത്വിമ(റ)യുടെ വീട്ടിൽ നിന്ന് കണ്ടിട്ടുണ്ട്. ഏത് നബി കുടുംബത്തിൽപ്പെട്ട ഫാത്വിമ(റ)യോ?അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ന്റെ മകൾ ഫാത്വിമ(റ)യുടെ വീട്ടിൽ നിന്ന്. അദ്ദേഹം മറുപടി പറഞ്ഞു. അതെ, അപ്രകാരം എനിക്ക് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഉണ്ടാക്കിത്തന്ന ചെരുപ്പ് രണ്ട് വാറുകളുള്ള ചെരുപ്പായിരുന്നു.

തിരുനബിﷺയുടെ ചെരുപ്പിനെയും എത്രമേൽ ഉയർന്ന പരിഗണനയോടെയാണ് ഓരോരുത്തരും ഓർത്തു വച്ചത്; അവർക്ക് ലഭ്യമായത് കരുതിവെച്ചത്; സ്നേഹപൂർവ്വം ആ പകർപ്പിനെ ഉപയോഗിക്കാൻ ആഗ്രഹിച്ചത്. സമാനമായ അനുഭവങ്ങളോ ചിത്രങ്ങളോ വേറെ ആരുടെയെങ്കിലും ചരിത്രത്തിൽ നിന്ന് നമുക്ക് ലഭിക്കുമോ? ഈ അധ്യായത്തിലൂടെ കടന്നുപോകുമ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. ഏതൊരു വായനക്കാരനും ഇത് ആലോചിക്കാതെ കടന്നുപോകാനും കഴിയില്ല. കുറച്ചുകൂടി നമുക്ക് വായിക്കാം.

അംറ് ബിൻ ഖുറൈസ്(റ) പറയുന്നു. കഷ്ണം വച്ച് തുന്നിയ രണ്ടു ചെരുപ്പുകളിൽ തിരുനബിﷺ നിസ്കരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.

ചെരുപ്പിൽ മാലിന്യമില്ലെന്ന് ഉറപ്പാണെങ്കിൽ അത് ധരിച്ചുകൊണ്ട് നിസ്കരിക്കുന്നതിൽ പന്തികേടൊന്നുമില്ല. ചില സന്ദർഭങ്ങളിലൊക്കെ തിരക്കുള്ള സ്ഥലങ്ങളിൽ നമുക്ക് ചിലപ്പോൾ പാദരക്ഷകൾ അണിഞ്ഞും ഒക്കെ നിസ്കാരം നിർവഹിക്കേണ്ടി വന്നേക്കാം. അത്തരം സന്ദർഭങ്ങളിലേക്ക് കരുതിവെക്കാനുള്ള ഓർമ്മകൾ ആണിത്. അനുകരിക്കാനുള്ള മാതൃകകളുമാണ്.

ഇമാം ബുഖാരി(റ) ഈസ ബിൻ ത്വഹ്മാൻ(റ) എന്ന താബിഈ പണ്ഡിതനിൽ നിന്ന് ഉദ്ധരിക്കുന്നു. പ്രവാചകരുﷺടെ ശിഷ്യനായ അനസ്ബിൻ മാലിക്(റ) പഴക്കമുള്ള രണ്ട് ചെരുപ്പുകൾ ഞങ്ങൾക്കെടുത്ത് കാണിച്ചു തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇവകൾ തിരുനബിﷺ അണിഞ്ഞിരുന്ന ചെരുപ്പുകളാണ്. ആ ചെരുപ്പുകൾക്ക് രണ്ട് വാറുകൾ ഉണ്ടായിരുന്നു.

പ്രവാചകരിﷺൽ നിന്ന് വരിയും നിരയും തെറ്റാതെ മതവിധികളുടെ രീതിയും രൂപവും ഒക്കെ മനസ്സിലാക്കിയ അനസ് ബിൻ മാലിക്(റ) തിരുനബിﷺയുടെ ചെരുപ്പുകൾ കരുതിവച്ചിരിക്കണമെങ്കിൽ മതപരമായി അത് പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാര്യമായിരിക്കണമല്ലോ! തിരുനബിﷺയെ സ്നേഹിച്ച് തിരുശേഷിപ്പുകൾ സൂക്ഷിച്ചു പോരുന്നതിൽ പത്തുകൊല്ലത്തെ സഹവാസവും സേവന പരിചയവുമുള്ള അനസ് ബിൻ മാലികി(റ)ൽ നിന്ന് ലോകത്തിന് പകർത്താതിരിക്കാൻ കഴിയുമോ! അതിന്റെ തുടർച്ചകൾ വിശ്വാസ സമൂഹത്തിൽ ഇന്നുമുണ്ട് എന്ന് വന്നാൽ അതൊരു അപരാധമായി ആർക്കാണ് വായിക്കാനാവുക!

നനവും ആത്മാവും വികാരവുമില്ലാത്ത തീർത്തും മൃതമായ ഒരു മതഗാത്രത്തെയാണ് ഇസ്ലാമിലെ പുരോഗമനവാദികൾ എന്ന് വാദിക്കുന്ന ചിലർ അവതരിപ്പിക്കുന്നത്. സന്തോഷിക്കാനും കരയാനും വികാരപ്പെടാനും ഹൃദയത്തിന്റെ ആർദ്രത ചേർത്തുവയ്ക്കാനും ഓർമ്മകളെ മിനുക്കിക്കൊണ്ട് നടക്കാനും ഒന്നും ഇടമില്ലാത്ത ജഡവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിനെയാണ് ചില പുരോഗമനവാദികൾ പരിഷ്കൃത ഇസ്ലാം എന്ന് അവതരിപ്പിക്കുന്നത്. ശരിയായ പാരമ്പര്യ ഇസ്ലാമിനെ അവർ യാഥാസ്ഥിതികത എന്ന് പറഞ്ഞുകൊണ്ട് ആരോപിക്കുകയും ചെയ്യും. സ്ഥിഗതികളുടെ യഥാർഥ മൂല്യങ്ങളെ പരിപാലിക്കുന്നവരെ അരികുവത്കരിക്കാൻ വേണ്ടി അവർ നെഗറ്റീവ് പ്രയോഗം ആയി കൊണ്ടുവരുന്നതാണ് യാഥാസ്ഥിതികത എന്നത്. എന്നാൽ ഇസ്ലാമിനെ ശരിയായ പാരമ്പര്യത്തിൽ നിന്നും ഉൾക്കൊള്ളുമ്പോഴാണ് മൂല്യങ്ങൾ ചോർന്നുപോകാതെ അതിനെ സ്വീകരിക്കാൻ ആവുക.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി





[11/21, 1:06 AM] +91 96455 64701: Tweet 882
തിരുനബിﷺയുടെ ചെരുപ്പിന് രണ്ട് വാറുകളുണ്ടായിരുന്നു എന്നതിന് പല നിവേദനങ്ങളും നമ്മൾ വായിച്ചു. അതിൽ അല്പം വ്യത്യസ്തതയുള്ള ഒരു നിവേദനമാണ് ഇമാം ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം തിർമുദി(റ) ഉദ്ധരിക്കുന്നത്. അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ ചെരുപ്പുകൾക്ക് രണ്ടു വാറുകളും ഓരോ വാറുകൾക്കും രണ്ടു വള്ളികളുമുണ്ടായിരുന്നു.

മുതര്'രിഫ് ബിൻ ശഖീർ(റ) എന്ന താബിഈ പണ്ഡിതൻ പറഞ്ഞു. ഒരു ഗ്രാമീണനായ അറബി ഒരിക്കൽ എന്നോട് സംസാരിച്ചു. ഞാൻ നിങ്ങളുടെ നബിയുടെ ചെരുപ്പുകൾ കണ്ടിട്ടുണ്ട്. അത് കഷ്ണം വെച്ചു തുന്നിയതായിരുന്നു. ഇമാം അഹ്മദാ(റ)ണ് ഈ നിവേദനം ഉദ്ധരിച്ചിട്ടുള്ളത്. അനസ് ബ്നു മാലികി(റ)ന്റെ നിവേദനത്തിലും തിരുനബിﷺയുടെ ചെരുപ്പുകൾക്ക് കഷ്ണം വെച്ചിരുന്ന വിവരം പറയുന്നുണ്ട്.

യമനിലെ ഹള്റമീ ചെരുപ്പുകൾ പോലെ നല്ല ഹീലുകളുള്ള രണ്ടു ചെരുപ്പുകൾ പ്രവാചകരുﷺടേതായി മുഹമ്മദ് ബിൻ അലിയ്യ്(റ) കാണിച്ചുതന്നു എന്ന് മഹാനായ ജാബിർ(റ) നിവേദനം ചെയ്യുന്നു.

തിരുനബിﷺയുടെയും അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും ചെരുപ്പുകൾക്ക് രണ്ടു വാറുകൾ വീതമുണ്ടായിരുന്നുവെന്നും ആദ്യമായി ഒറ്റവാറുള്ള ചെരുപ്പ് ധരിച്ചത് ഉസ്മാൻ(റ) ആയിരുന്നുവെന്നും പ്രമുഖ സ്വഹാബിയായ അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു. ഇമാം നസാഇ(റ)യുടെ നിവേദനത്തിൽ അംറ് ബിൻ ഔസും(റ) ഇതേ കാര്യം ഉദ്ധരിച്ചിട്ടുണ്ട്.

തിരുനബിﷺയുടെ ചെരുപ്പുകളുടെ കൂട്ടത്തിൽ സബത് പ്രദേശത്തുണ്ടാക്കിയ സിബ്തി ചെരിപ്പുകളുണ്ടായിരുന്നു. രോമരഹിതമായ ചെരുപ്പുകൾക്ക് ഇങ്ങനെ പ്രയോഗിക്കാറുണ്ട്. സലം ചെടിയുടെ ഇലകൾ കൊണ്ട് ഊറക്കിട്ടത്, പശുവിന്റെ തോൽ കൊണ്ട് നിർമ്മിച്ചത് എന്നിങ്ങനെ അതിന് വ്യാഖ്യാനങ്ങൾ കാണാം.

അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരിക്കൽ സിബ്തി ചെരുപ്പുകൾ ധരിച്ചു. അതേക്കുറിച്ച് പലരും ബഹുമാനപ്പെട്ടവരോട് ചോദിച്ചു. തിരുനബിﷺ ഇത്തരം ചെരുപ്പുകൾ ധരിക്കുന്നത് ഞാൻ കണ്ടിരുന്നു എന്നായിരുന്നു അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ വിശദീകരണം.

ഔസ് ബിൻ ഔസ് അസ്സഖഫി(റ) പറയുന്നു. ഞാൻ തിരുനബിﷺയോടൊപ്പം രണ്ടാഴ്ച താമസിച്ചു. അപ്പോഴെല്ലാം അവിടുന്ന് ധരിച്ചിരുന്നത് രണ്ടു വാറുകളുള്ള ചെരുപ്പുകളായിരുന്നു.

തിരുനബിﷺയുടെ അനുചരന്മാർ പ്രവാചക ജീവിതത്തെ എങ്ങനെയാണ് നിരീക്ഷിച്ചത്? കേവലം ഒരു വ്യക്തി എന്നതിനപ്പുറം ജീവിത വ്യവഹാരത്തിന്റെ മുഴുവൻ തലങ്ങളെയും സസൂക്ഷ്മം അവർ ഒപ്പിയെടുക്കുകയായിരുന്നു. എപ്പോഴൊക്കെയാണോ നബി ജീവിതത്തോട് അവർ യോജിച്ചു വരുന്നത് അപ്പോഴെല്ലാം അവർ കൂടുതൽ സന്തുഷ്ടരായി. എങ്ങനെയെല്ലാം തിരുനബി ജീവിതത്തോട് യോജിക്കാമെന്ന് അവർ ആലോചിച്ചു കൊണ്ടിരുന്നു. ജീവിതത്തിന്റെ മുഴുവൻ വ്യവഹാരങ്ങളെയും നബി ജീവിതത്തിന്റെ ക്രമത്തിനനുസരിച്ച് പാലിക്കുക എന്നത് നിയമപരമായി അവർക്ക് വന്നുചേർന്ന ഒരു സമ്മർദ്ദമായിരുന്നില്ല, വൈകാരികമായി അവർ ഏറ്റെടുത്ത ഒരു അനുഭവമോ ആസ്വാദനമോ ആയിരുന്നു.

ചരിത്രത്തിൽ ഏതൊരു വ്യക്തിയുടെ പാദരക്ഷയെ കുറിച്ചാണ് ഇത്രമേൽ ചർച്ചകളുണ്ടാവുക! ഏത് തരമായിരുന്നു? ഏത് വിധത്തിലായിരുന്നു ധരിച്ചിരുന്നത്? എന്തു കൊണ്ടുണ്ടാക്കിയതായിരുന്നു? യാത്രയിലും അല്ലാത്തപ്പോഴും വ്യത്യസ്തമായിരുന്നോ? ഒരുപോലെയായിരുന്നോ ധരിച്ചിരുന്നത്? പ്രവാചകർﷺക്ക് പാദസേവ ചെയ്തിരുന്ന ആളുകൾ ആരൊക്കെയായിരുന്നു? അവർ ഏത് മാനസികാവസ്ഥയിലായിരുന്നു ആ കൃത്യങ്ങൾക്ക് വ്യാപൃതരായത്? പ്രവാചകരുﷺടെ പാദരക്ഷ വഹിക്കുകയും പരിചരണം നടത്തുകയും ചെയ്ത ആളുകൾ പങ്കുവെച്ച വൈകാരിക അനുഭവങ്ങൾ എന്തൊക്കെയായിരുന്നു? അവിടുത്തെ പാദുകത്തിന്റെ ഒരു ശേഷിപ്പെങ്കിലും ലഭിക്കാൻ കൊതിച്ചവർ എത്രയുണ്ടായിരുന്നു? അതിന്റെ രൂപമെങ്കിലും വരച്ചു ആശ്വസിക്കാമെന്നും സ്നേഹം അടയാളപ്പെടുത്താമെന്നും വിചാരിച്ച എത്രയെത്ര സ്നേഹികൾ? ഇങ്ങനെ തുടരുന്നു, ഈ അധ്യായത്തിലെ ഹൃദയം തൊടുന്ന വായനകൾ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി





[11/21, 1:06 AM] +91 96455 64701: Tweet 889
തിരുനബിﷺയുടെ മോതിരവുമായി ബന്ധപ്പെട്ട് ചില അനുബന്ധങ്ങൾ കൂടി നാം വായിക്കേണ്ടതുണ്ട്. ഇരുമ്പിന്റെയും ചെമ്പിന്റെയും മോതിരം തിരുനബിﷺ ഉപയോഗിച്ചു എന്ന് ചില നിവേദനങ്ങളിൽ വായിക്കാം. കൂടുതൽ നിവേദനങ്ങളും പ്രബലമായ ഹദീസുകളും തിരുനബിﷺ വെള്ളി മോതിരം ഉപയോഗിച്ചു എന്ന് തന്നെയാണ്. ആദ്യം സ്വർണ്ണ മോതിരം ഉപയോഗിക്കുകയും സ്വർണ്ണം നിഷിദ്ധമാണെന്ന് നിയമം വന്നപ്പോൾ അത് ഒഴിവാക്കുകയും അതറിഞ്ഞ സ്വഹാബികളും അവരുടെ കയ്യിലുണ്ടായിരുന്ന സ്വർണമോതിരങ്ങൾ അഴിച്ചു മാറ്റുകയും ചെയ്തത് നാം വായിച്ചു പോയിട്ടുണ്ട്.

തിരുനബിﷺയുടെ മോതിരത്തിന്റെ മുദ്ര വെക്കുന്ന ഭാഗം ചതുരത്തിലുള്ളതായിരുന്നോ വൃത്തത്തിൽ തന്നെയായിരുന്നോ എന്നതിൽ ഖണ്ഡിതമായി പറയാൻ പറ്റുന്ന പ്രമാണങ്ങൾ ലഭിച്ചിട്ടില്ല.

സുലൈമാൻ നബി(അ)യുടെ മോതിരത്തിന് ഉണ്ടായിരുന്നതുപോലെ ചില ആത്മീയ ശക്തികൾ തിരുനബിﷺയുടെ മോതിരത്തിനുമുണ്ടായിരുന്നു എന്ന് പണ്ഡിതന്മാരിൽ ഒരുപക്ഷം പറയുന്നുണ്ട്. സുലൈമാൻ നബി(അ)ക്ക് മോതിരം നഷ്ടപ്പെട്ടപ്പോൾ അധികാരം നഷ്ടമായല്ലോ? അതുപ്രകാരം ഉസ്മാൻ(റ)നു മോതിരം നഷ്ടപ്പെട്ടതിനുശേഷം രാഷ്ട്രീയ പ്രതിസന്ധികൾ നേരിടേണ്ടി വരികയും ഉസ്മാൻ(റ) വധിക്കപ്പെടുകയും ചെയ്തു.

മോതിരത്തിനു ശക്തിയുണ്ട് എന്ന പരാമർശത്തിന് പിന്നിൽ അല്ലാഹു നിശ്ചയിച്ച ചില നിമിത്തങ്ങളുണ്ട് എന്ന് മാത്രമേ അർഥമുള്ളൂ. എല്ലാ പരമാധികാരവും നിയന്ത്രണവും അടിസ്ഥാനപരമായി അവനു മാത്രമാണല്ലോ!

തിരുനബിﷺയുടെയും അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെയും കാലത്ത് മുദ്ര വെക്കുന്ന മോതിരം ഉണ്ടായിരുന്നില്ല എന്നും ഉസ്മാനി(റ)ന്റെ കാലത്താണ് മോതിരം കൊണ്ട് മുദ്ര ആരംഭിച്ചത് എന്നുമുള്ള ഒരു നിവേദനം അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് കാണാവുന്നതാണ്. എന്നാൽ, ആ ഹദീസ് പ്രാമാണികമല്ലെന്നും അതിന്റെ പരമ്പരയിൽ അയോഗ്യരായ നിവേദകരുണ്ടെന്നും ഹദീസ് നിരൂപണ ശാസ്ത്രജ്ഞന്മാർ വിലയിരുത്തിയിട്ടുണ്ട്.

ഉസ്മാൻ(റ)ന്റെ കയ്യിൽ നിന്ന് മോതിരം വീണു എന്ന പ്രയോഗം അതിന്റെ പ്രാഥമികാർത്ഥത്തിലല്ല വായിക്കേണ്ടത്. ഉസ്മാൻ(റ)ന്റെ ഉത്തരവാദിത്വത്തിലുള്ള പ്രസ്തുത മോതിരം സൂക്ഷിപ്പുകാരനായ മുഐഖിബി(റ)ന്റെ കയ്യിൽ നിന്നാണ് കിണറ്റിലേക്ക് വീണുപോയത്. ഭരണത്തിന്റെ ആദ്യത്തെ ആറുവർഷം ഉസ്മാൻ(റ) തന്നെ ധരിച്ചു നടക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധികൾ ഏറുകയും കൂടുതൽ എഴുത്തു കുത്തുകൾ ആവശ്യമായി വരികയും ചെയ്തപ്പോൾ മുഐഖിബി(റ)നെ ഏല്പിക്കുകയും അദ്ദേഹം കൊണ്ട് നടക്കുകയുമായിരുന്നു. ഇമാം നാഫിഇ(റ)ന്റെ നിവേദനത്തിൽ മുഐഖിബി(റ)ന്റ കയ്യിൽ നിന്നാണ് കിണറ്റിൽ വീണത് എന്ന് നേരിട്ട് തന്നെ പ്രയോഗിച്ചിട്ടുണ്ട്.

തിരുനബിﷺയുടെ മൂന്നു വരികളാണ് എഴുതപ്പെട്ടിരുന്നത്. മുഹമ്മദ്, റസൂൽ, അല്ലാഹ് എന്നീ വാചകങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിലും അല്ലാഹു എന്ന നാമമാണ് മുകളിൽ എഴുതിയിരുന്നത്. രണ്ടാം വരിയിൽ മുഹമ്മദ് എന്നും മൂന്നാം വരിയിൽ റസൂൽ എന്നും. കലാപരമായി ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ അങ്ങനെയുള്ള ക്രമങ്ങൾ അതിന്റെ സമഗ്രതയും മനോഹാരിതയും കാത്തുസൂക്ഷിക്കുന്നു. എന്നാൽ ചില നിവേദനങ്ങൾ പ്രകാരം വാചകത്തിന്റെ ക്രമത്തിൽ തന്നെയായിരുന്നു എഴുതിയിരുന്നത് എന്നും കാണാം. ഇമാം ബുഖാരി(റ)യുടെ നിവേദനം ഈ ക്രമത്തെയാണ് പ്രബലമാക്കുന്നത്.

തിരുനബിﷺയുടെ മോതിരത്തെ കുറിച്ചുള്ള ചില നിവേദനങ്ങളിൽ അതിന്റെ കല്ല് എത്യോപ്യയിൽ നിന്നുള്ളതായിരുന്നു എന്നും അതല്ല വെള്ളി കൊണ്ട് തന്നെയായിരുന്നു എന്നും വന്നിട്ടുണ്ടല്ലോ!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി





[11/21, 1:06 AM] +91 96455 64701: Tweet 890
ഒരു മോതിരത്തെക്കുറിച്ചല്ല ഈ പരാമർശങ്ങളെന്നും തിരുനബിﷺക്ക് വ്യത്യസ്ത മോതിരങ്ങളുണ്ടായിരുന്നു എന്നുമാണ് ഈ ചർച്ചയുടെ നിവാരണത്തിൽ പറയുന്നത്. അഥവാ എത്യോപ്യയിൽ നിർമിതമായ കല്ലുവെച്ചുള്ള വെള്ളിമോതിരവും കല്ലിന്റെ ഭാഗത്ത് വെള്ളി കൊണ്ട് തന്നെ ഡിസൈൻ ചെയ്ത മോതിരവുമുണ്ടായിരുന്നുവെന്ന് സാരം. ജദ്ആ, അഖീഖ് തുടങ്ങിയ കല്ലുകൾ എത്യോപ്യയിൽ നിന്ന് കൊണ്ടുവരികയും മോതിരത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.

മറ്റൊരു വിശദീകരണവും കൂടി നൽകിയിട്ടുണ്ട്. അതായത്, അതുകൊണ്ടുതന്നെ മുകൾഭാഗവും പരത്തി ഉണ്ടാക്കുകയും അതിന്റെ നിറം ഹബശി രീതിയിൽ ക്രമീകരിക്കുകയും ചെയ്തിരുന്നു എന്നാണ്. ഏതായാലും തിരുനബിﷺയുടെ മോതിരത്തിലെ കല്ല് സംബന്ധമായി വന്ന ഹദീസുകൾ തമ്മിൽ വൈരുദ്ധ്യം എന്ന് പറയാനാവാത്ത വിധം വൈവിധ്യങ്ങളുടെ ഒരുപാട് സാധ്യതകളുണ്ട്.

തിരുനബിﷺക്ക് രണ്ട് മോതിരങ്ങളുണ്ടായിരുന്നു എന്ന് പറയുന്ന നിവേദനങ്ങളിൽ ഒന്ന് ആദ്യം ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത സ്വർണമോതിരമാണെന്നും രണ്ടാമത്തെ വെള്ളിമോതിരം മുദ്ര വെക്കാനായി ഉപയോഗിച്ചിരുന്നതാണെന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ആദ്യം ഉപയോഗിച്ചിരുന്ന മോതിരത്തിൽ ഉണ്ടായിരുന്നത് കല്ലും, രണ്ടാമത് ഉപയോഗിച്ച മോതിരത്തിൽ മുദ്ര വെക്കാൻ പാകത്തിലുള്ള വെള്ളി കൊണ്ടും പണിയുകയായിരുന്നു എന്നും വായിക്കപ്പെടുന്നുണ്ട്.

ചെമ്പിന്റെയും ഇരുമ്പിന്റെയും മോതിരങ്ങൾ ധരിക്കാവുന്നതാണ്. ഇരുമ്പിന്റെ മോതിരമെങ്കിലും നിങ്ങൾ സ്വീകരിക്കുക എന്ന ആധികാരികമായ ഹദീസ് വന്നിട്ടുമുണ്ട്. അപ്പോൾ ചെമ്പിന്റെയും ഇരുമ്പിന്റെയും മോതിരങ്ങൾ ഉപേക്ഷിക്കരുത് എന്ന ഒരു റിപ്പോർട്ട് ഉണ്ടല്ലോ! അതത്ര സ്വീകാര്യമായ നിവേദനമല്ല എന്നാണ് മറ്റു പ്രമാണങ്ങൾ പറയുന്നത്. ഒരുപക്ഷേ ഈ ഹദീസ് സ്വീകരിക്കണമെന്ന ന്യായങ്ങൾ മുന്നോട്ടുവച്ചാൽ പോലും പ്രവാചകർﷺ നിരോധിച്ചതിന് പലമാനങ്ങളുമുണ്ട്. തനിച്ച ഇരുമ്പോ ചെമ്പോ എന്നായിരിക്കാം ആ നിർദ്ദേശത്തിന്റെ താൽപര്യമെന്നും കലർപ്പോടുകൂടി ഇരുമ്പ് മോതിരമോ ചെമ്പ് മോതിരമോ സ്വീകരിക്കുന്നതിന് പ്രസ്തുത ഹദീസും തടസ്സമല്ലന്നും പോലെയുള്ള ഗ്രന്ഥങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

മോതിരത്തിന് ഉപയോഗിക്കുന്ന വെള്ളിയുടെ അളവ് ഒരു മിസ്കാൽ എന്ന് നിജപ്പെടുത്തിയവരുണ്ട്. എന്നാൽ, സാധാരണയിൽ ധൂർത്ത് എന്ന് പറയാവുന്ന അളവിലേക്ക് എത്തരുത് എന്ന് മാത്രമേയുള്ളൂ എന്ന് നിരീക്ഷിച്ചവരുമുണ്ട്. കാരണം ഇത്ര അളവേ പറ്റുകയുള്ളൂ എന്ന് ഖണ്ഡിതമായി പറയുന്ന ഹദീസുകളുടെ പ്രകടമായ ആശയങ്ങളില്ല എന്നതാണ്.

ഇത്തരം സൂക്ഷ്മമായ ചർച്ചകൾ നമുക്ക് നൽകുന്ന ചില വിചാരങ്ങളില്ലേ? ഒന്നര സഹസ്രാബ്ദത്തോളം അപ്പുറം ജീവിച്ചിരുന്ന പ്രവാചക പ്രഭുﷺവിന്റെ മോതിരത്തെക്കുറിച്ച് പോലുമുള്ള അതി സൂക്ഷ്മമായ ആലോചനകൾ, അന്വേഷണങ്ങൾ, നിവേദനങ്ങൾ നിരത്തിയുള്ള ചർച്ചകൾ. എന്തുകൊണ്ടുണ്ടാക്കിയ മോതിരം? എപ്രകാരമാണ് അണിഞ്ഞിരുന്നത്? അതിലെ മുദ്രകളുടെ സാരങ്ങളും രീതികളും എന്തൊക്കെയായിരുന്നു? അനുയായികളും പിൽക്കാലക്കാരും അതിനെ സമീപിച്ചത് എങ്ങനെയാണ്? തുടങ്ങി ഈ ഒരു അധ്യായത്തിലെ ചർച്ചയുടെ ഉപാദ്ധ്യായങ്ങൾ തന്നെ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇത്രമേൽ വായിക്കപ്പെട്ട ആരെയെങ്കിലും നമ്മൾ കേട്ടിട്ടുണ്ടോ? ഇത്രമേൽ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ട ആചാരങ്ങളെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ടോ? അങ്ങനെയൊക്കെ ആലോചിക്കുമ്പോഴാണ് ഈ പഠനത്തിന്റെ വ്യാപ്തിയും തിരുപ്രവാചകരുﷺടെ വ്യക്തിത്വത്തിന്റെ വിശാലതയും നമുക്ക് ഒരിക്കൽ കൂടി ബോധ്യമാകുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




14/11/2024

സുബ്ഹി നിസ്ക്കാരം...

15/08/2024

‎‎ *🇮🇳 സ്വാതന്ത്ര്യത്തിനായി 🇮🇳*
*🌸 മുസ്ലിം ഉമ്മത്ത് 🌸* *❓എന്ത് ചെയ്തു❓*


*📌 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുസ്ലിം ഉമ്മത്ത് എന്ത് ചെയ്തു..?*

*🔖 മോണിസ് ബിലാൽ ഷംസിയുടെ അവലോകനം📜*

◆ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ഇന്ത്യ വിടാൻ ആദ്യം ആവശ്യപ്പെട്ടത് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ്. 1686ൽ സൂററ്റിൽ വെച്ചായിരുന്നു ഇത്.

◆ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇരുനൂറ് വർഷം മുൻപായിരുന്നു ബ്രിട്ടീഷുകാർക്കെതിരായ ആദ്യ യുദ്ധം നടന്നത്. പ്ലാസി യുദ്ധം, 1757ൽ. അന്ന് യുദ്ധം നയിച്ച ബംഗാൾ നവാബ് സിറാജ്ജുധ്വൗള ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടു.

◆ ബ്രിട്ടീഷുകാരെ തോല്പിച്ച് ആദ്യ വിജയം സ്വന്തമാക്കിയത് മൈസൂർ നവാബ് ഹൈദർ അലിയായിരുന്നു. 1782ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധത്തിൽ ഹൈദർ അലി വിജയിച്ചു. തുടർന്നു വന്ന ഹൈദർ അലിയുടെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി. 1791ലായിരുന്നു ഇത്. പിന്നീട് 1799ലുണ്ടായ യുദ്ധത്തിൽ ടിപ്പു സുൽത്താൻ രക്തസാക്ഷിത്വം വരിച്ചു. യുദ്ധത്തിൽ ആദ്യമായി മിസൈലുകൾ ഉപയോഗിച്ച ജനറലായിരുന്നു ടിപ്പു സുൽത്താൻ.

◆ സയിദ് അഹമ്മദ് ഷഹീദിന്റേയും രണ്ട് അനുയായികളുടേയും നേതൃത്വത്തിൽ 1824 മുതൽ 1831 വരെ മുജാഹിദ്ദീൻ മൂവ് മെന്റ് സജീവമായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നും വടക്ക് പടിഞ്ഞാറ് പ്രവിശ്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ അവർ വിജയിച്ചു. ഖലീഫയായി നാമനിർദ്ദേശം ചെയ്യപ്പെട്ട നേതാവായിരുന്നു സയിദ് അഹമ്മദ് ഷഹീദ്. പക്ഷേ, നേടിയ സ്വാതന്ത്ര്യത്തിന് അധികം ആയുസുണ്ടായില്ല. 1831ൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

◆ 1857ലെ സ്വാതന്ത്ര്യസമരം നയിച്ചത് ഒടുവിലത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറാണ്. 1857 മേയ് 31നാണ് രാജ്യ വ്യാപകമായി സ്വാതന്ത്ര്യ സമരത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ബ്രിട്ടീഷ് സൈന്യത്തിലുള്ള ഇന്ത്യക്കാർ തന്നെ മേയ് പത്തോടെ പ്രക്ഷോഭത്തിന് തുടക്കമിട്ടു.

◆ 1857 മുതലുണ്ടായ സംഭവങ്ങളിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം മുസ്ലീങ്ങൾ രക്തസാക്ഷിത്വം വരിച്ചു. ഇതിൽ തന്നെ 5000 പേർ ഉലമാക്കളായിരുന്നു. (ഇസ്ലാമീക പണ്ഡിതന്മാർ) ഡൽഹിയിൽ നിന്നും കൊൽക്കത്ത വരെയുള്ള ഗ്രാൻഡ് ട്രങ്ക് റോഡരികിലെ മരങ്ങളിൽ ഒരു ആലിമിന്റെ മൃതദേഹം തൂങ്ങിയാടാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.

◆ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യൻ ഉലമ ജിഹാദിന് ആഹ്വാനം ചെയ്യുകയും ഇന്ത്യയെ ദാറുൽ ഹർബായി (ശത്രുവിന് കീഴിലുള്ള പ്രദേശമായി) പ്രഖ്യാപിക്കുകയും ചെയ്തു.

◆ കൊളോണിയൽ സംസ്ക്കാരങ്ങളിൽ നിന്നും വിദ്യാഭ്യാസ രീതികളിൽ നിന്നും വിടുതൽ ലഭിക്കാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിക്ക് തുടക്കമിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച യൂണിവേഴ്സിറ്റി ഇന്നും ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ്.

◆ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലുള്ളവരെയും ബ്രിട്ടീഷുകാർക്കെതിരെ ഒന്നിപ്പിക്കാൻ 1905ൽ ശെയ്ഖുൽ ഇസ്ലാം മൗലാന മഹ്മൂദ് ഹസനും മൗലാന ഉബൈദുല്ല സിന്ധിയും രേഷ്മി റുമാൽ തരീഖിന് തുടക്കമിട്ടു. മാൾട്ടയിലും കാലാപാനിയിലെ തടവറകളിലും ശിഷ്ടകാലം കഴിച്ചു കൂട്ടി അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു.

◆ ഇന്ത്യൻ സ്വാതന്ത്ര്യസമര മാർഗ്ഗങ്ങൾക്ക് നേതൃത്വം നൽകാനായി രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ 9 പ്രസിഡന്റുമാരും മുസ്ലീങ്ങളായിരുന്നു.

◆ 1916 ൽ ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജി ഇന്ത്യയിലെത്തിയപ്പോൾ അലി സഹോദരന്മാരുടെ കീഴിലായിരുന്നു തന്റെ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത്.

◆ നിസ്സഹകരണ പ്രസ്ഥാനത്തിലും സ്വദേശി പ്രസ്ഥാനത്തിലും മുസ്ലീം പങ്കാളിത്തമുണ്ടായി. ബഹിഷ്കരണത്തിന് ആക്കം കൂട്ടാൻ അന്നത്തെ പഞ്ചസാരയുടെ ചക്രവർത്തിയായ ജനാബ് സാബുസിദ്ദീഖ് തന്റെ ബിസിനസ് പോലും ഉപേക്ഷിച്ചു. അതു പോലെ തന്നെ ഖ്വാജ, മേമൻ സമുദായങ്ങളും ബഹിഷ്കരണ പ്രസ്ഥാനത്തിന് പൂർണ പിന്തുണ നൽകി.

◆ മൗലാന അബ്ദുൽ കലാം ആസാദായിരുന്നു 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് പദ്ധതിയിട്ടത്. എന്നാൽ ആഗസ്ത് എട്ടിന് അദ്ദേഹത്തെ ജയിലിലടച്ചു. തുടർന്നാണ് ആഗസ്ത് ഒൻപതിന് ഗാന്ധിജി സമരത്തിന് നേതൃത്വം നൽകിയത്.

◆ ദളിതർക്ക് വേണ്ടിയും നില കൊണ്ടത് മുസ്ലീം നേതാക്കളായിരുന്നു. ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മൗലാന മുഹമ്മദ് അലി
ജവ്ഹറിന് ദളിതരുടെ ആവശ്യങ്ങൾ നിരാകരിച്ച് മുസ്ലീങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ദളിതരെ ഉപേക്ഷിക്കാൻ തയ്യാറായില്ല.

◆ 1946ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡോ ബി ആർ അംബേദ്കർക്ക് വിജയിക്കാനായില്ല. തുടർന്ന് ബംഗാൾ മുസ്ലീം ലീഗാണ് അവരുടെ ഒരു സീറ്റ് ഒഴിഞ്ഞു കൊടുത്ത് അംബേദ്കർക്ക് നൽകിയത്. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീടുണ്ടായത് ചരിത്രം.

◆ മാധ്യമ പ്രവർത്തന രംഗത്തും മുസ്ലീം പോരാളികൾ സജീവമായിരുന്നു. മൗലാന ആസാദ് ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കിയ നേതാവായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്ത സാക്ഷിത്വം വരിച്ച ആദ്യ ജേർണലിസ്റ്റ് ഒരു മുസ്ലീമായിരുന്നു. മൗലാന ബഖർ അലി.

_【✍🏼ചരിത്രകാരൻ മോണിസ് ബിലാൽ ഷംസിയുടെ അവലോകനം, മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്തിയത്‌】_

16/07/2024

സമസ്ത 100-ാം വാർഷിക ആഘോഷ വേളയിൽ ഒരിക്കൽ കൂടി പരിചയപ്പെടാം…

ഇത് ഒരു വീടാണ്… വെറും വീടല്ല…
സമസ്തയുടെ ഒട്ടനവധി മുശാവറ യോഗങ്ങൾക്ക് സാക്ഷ്യം വഹിച്ച വീട്. സമസ്തയുടെ സ്ഥാപക വൈസ്.പ്രസിഡണ്ടും നീണ്ട 20 വർഷം സമസ്ത പ്രസിഡണ്ടുമായിരുന്ന മഹാനായ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരുടെ വീട്.

ഒന്നും കൂടി വ്യക്തമാക്കി പറഞ്ഞാൽ സമസ്തയുടെ ആദ്യ ഓഫീസ് തന്നെയാണ് ഈ വീട്.

സമസ്തയുടെ ആദ്യ അച്ചടിപ്രസ്സ് അൽബയാൻ അടിച്ചിറങ്ങിയതും ഇവിടെ നിന്നാണ്.

പണ്ട് സ്കൂൾ പഠനകാലത്ത് ഇതിലൂടെ നടന്നു പോകുമ്പോ ഇത് വെറുമൊരു വീടായിട്ട് കണ്ടിരുന്നു. വർഷം ഇത്രയായപ്പോൾ അതൊരു ചരിത്രമുറങ്ങുന്ന ഇടമാണെന്ന് മനസ്സിലായി.

വരക്കൽ തങ്ങളുടെ നിർദ്ദേശ പ്രകാരം പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ പണ്ഡിതന്മാരെ അന്വേഷിച്ച് കണ്ടെത്തി ഒരുമിച്ച് കൂട്ടാൻ ആദ്യം പോയത് എന്റെ നാട് കൂടിയായ വാളക്കുളം പുതുപ്പറമ്പിലേക്കാണ്.

പാങ്ങിൽ ഉസ്താദിന്റെ ഗുരുവും മമ്പുറം തങ്ങളുടെ ശിഷ്യൻ ഔക്കോയ മുസ്ലിയാരുടെ ശിഷ്യനായ വാളക്കുളം അശ്ശൈഖുൽ കബീർ അഹ്മദ് കോയാമുട്ടി മുസ്ലിയാരുടെ അടുത്തേക്കാണ് പാങ്ങിൽ ഉസ്താദ്. പാങ്ങിൽ ഉസ്താദിന്റെ ആഗമന ഉദ്ദേശം മനസ്സിലാക്കിയ കോയാമുട്ടി ഉസ്താദ് “എനിക്ക് പ്രായമേറയായി ഞാനെന്റെ മകൻ മുഹമ്മദ് അബ്ദുൽ ബാരിയെ നിങ്ങളെ കൂടെ വിടാം” എന്ന് പറയുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. അങ്ങനെയാണ് വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ സമസ്തയുടെ അമരത്ത് എത്തുന്നത്.

വലിയ സമ്പത്ത് കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ഒരു പണ്ഡിതനാണ് അബ്ദുൽ ബാരി ഉസ്താദ്. തന്റെ പണം മുഴുവനും ദീനിനും നാടിനുമല്ലാതെ ചിലവാക്കിയിട്ടില്ല. 1950കളുടെ ആദ്യത്തിൽ തന്നെ രണ്ട് നിലയുള്ള വലിയ ഓടിട്ട വീട് ഉസ്താദിന് സ്വന്തമായി ഉണ്ട് എന്നത് തന്നെ അത്ഭുതമാണ്.

പക്ഷേ..
അതെല്ലാം സമസ്തക്കെന്ന നിമിത്തമായിരിക്കാം. തന്റെ സമ്പത്ത് കൊണ്ടാണ് സമസ്ത 1934ൽ രജിസ്ട്രർ ചെയ്തത്. സമസ്ത മദ്രസ പ്രസ്ഥാനം SKIMVB ആരംഭിച്ചപ്പോ തന്റെ സ്വന്തം കെട്ടി സമസ്തയുടെ ആദ്യ മദ്രസയാക്കി രജിസ്ട്രർ ചെയ്തു. അതാണ് വാളക്കുളം പുതുപ്പറമ്പ് ബയാനുൽ ഇസ്ലാം മദ്റസ.SKIMVBക്ക് വേണ്ടി ആദ്യ ഘഡു പണം നൽകിയത് അബ്ദുൽ ബാരി ഉസ്താദാണ്. ജാമിഅഃ നൂരിയ്യഃ നിർമാണ ഫണ്ടിലേക്കും വലിയ തുക ചിലവഴിച്ചു. നാട്ടിൽ സ്വന്തമായി ഗവഃ സ്കൂൾ സ്ഥാപിച്ചു.

പുതുപ്പറമ്പ് എന്ന നാടിന് ഇനിയും സമസ്തയുടെ കഥ പറയാനുണ്ട്.

സമസ്തയുടെ ആദ്യ മദ്രസ, സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് SKIMVB രൂപീകരിച്ചത്, സമസ്തയുടെ യുവജന സംഘടന SYS ആദ്യ യൂണിറ്റ്, സമസ്തയുടെ ആദ്യ അച്ചടി പ്രസ്സ് അൽ ബയാൻ. എല്ലാം ഈ നാടിന്റെ സൗഭാഗ്യങ്ങളാണ്.

മഹാനായ വാളക്കുളം അബ്ദുൽ ബാരി ഉസ്താദിന്റെ പാത പിന്തുടർന്ന് സമസ്തയുടെ അമരത്തെത്തിയ സമസ്തയുടെ വൈസ് പ്രസിഡണ്ടായിരുന്ന ശൈഖുനാ സി.എച്ച് ഹൈദ്രോസ് മുസ്ലിയാരും ഈ മണ്ണിലാണ് അന്ത്യനിദ്ര കൊള്ളുന്നത്.

പഴമക്കാരുടെ വാളക്കുളം ഗ്രാമം പുതിയ പേരിൽ പുതുപ്പറമ്പായി ഇന്നും സമസ്തയുടെ ചരിത്രം വിളിച്ചോതികൊണ്ടിരിക്കുന്നു..

✍🏻 സ്വഫുവാൻ ഫൈസി പുതുപ്പറമ്പ്

21/06/2024

✒️ *പ്രഫ. പി. നസീർ*

⚡പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് മുസ്‍ലിം സമുദായത്തെ ഇരുമുന്നണികളും എവിടെ കൊണ്ടെത്തിച്ചു എന്ന കണക്കു പരിശോധിക്കാം. ഐക്യകേരളം പിറവിയെടുത്ത് ആറര പതിറ്റാണ്ടിനുള്ളിൽ ഇവിടെ 48 ചീഫ് സെക്രട്ടറിമാർ ഉണ്ടായി. അതിൽ ഒരാൾ പോലും കേരളത്തിലെ മുസ്‍ലിം സമുദായത്തിൽനിന്ന് നിയമിക്കപ്പെട്ടിട്ടില്ല

യു.ഡി.എഫ് ഭരണകാലത്ത് കേൾക്കാറുണ്ടായിരുന്ന സ്ഥിരം പല്ലവിയായിരുന്നു മുസ്‌ലിംകൾ അവിഹിതമായി എന്തൊക്കെയോ നേടിയെടുക്കുന്നു എന്നത്. അതിന്റെ ഉച്ചിയിലാണ് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ യുക്തിരഹിതമായ അഞ്ചാം മന്ത്രി വിവാദമുയർന്നത്. വെറും 72 എം.എൽ.എമാർ മാത്രമുള്ള ഭരണമുന്നണിയിൽ 21 എം.എൽ.എമാരുണ്ടായിരുന്ന മുസ്‌ലിം ലീഗിന്, 20 അംഗ മന്ത്രിസഭയിൽ അഞ്ചാമതൊരു അംഗത്തെക്കൂടി നൽകുന്നത് കൊടിയ വർഗീയ പാതകമായി അന്നു ചിത്രീകരിക്കപ്പെട്ടു. സംസ്ഥാന ജനസംഖ്യയിൽ നാലിലൊന്നിൽ കൂടുതൽ ഔദ്യോഗികമായും മൂന്നിലൊന്നോളം അനൗദ്യോഗികമായും വരുന്ന ഒരു സമുദായത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ തിരസ്കാരം കൂടിയായിരുന്നു അത്. അതേ സമയം, പിണറായി സർക്കാറിൽ ഒരേ സമുദായക്കാരായ പത്തോളം മന്ത്രിമാരുണ്ടായത് മലയാളി ജീവിതത്തിൽ ഒരുവിധ ‘സാമുദായിക അസന്തുലിതത്വവും’ സൃഷ്ടിച്ചതുമില്ല.

ഭരണമുന്നണിയിൽ മുസ്‌ലിം ലീഗ് മുഖ്യ ഘടകകക്ഷിയായിരിക്കുമ്പോഴാണ് പൊതുവേ ‘മുസ്‌ലിം പ്രീണന’ ആരോപണം വ്യാപകമാവാറ്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് കക്ഷികൾക്ക് എന്തെങ്കിലും അവിഹിതമായി നേടാനുള്ളതിന് മുന്നോടിയായിട്ടാണ് ഇത് സജീവമാകാറുള്ളത് എന്നതാണ് അനുഭവം. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് ഭൂരിപക്ഷ സമുദായം അസംതൃപ്തരാണെന്ന പ്രതീതി സൃഷ്ടിച്ച് സർക്കാറിനെ ഇമോഷനൽ ബ്ലാക്ക്മെയിൽ ചെയ്യുന്ന രീതിയാണിത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പെരുന്നയിലും കണിച്ചുകുളങ്ങരയിലും പറന്നെത്തി അടുത്ത കാബിനറ്റിൽ ഇക്കൂട്ടരുടെ ഉദ്ദിഷ്ട കാര്യം പാസാക്കി കൊടുക്കുന്നതുവരെ ഇതുതുടരും. ഇതുവഴി അവിശ്വസനീയമായ അവിഹിത നേട്ടങ്ങൾ തന്നെ ഇവരൊക്കെ കൈയടക്കി. സംസ്ഥാന ബജറ്റിൽവരെ ഫണ്ട് വകയിരുത്തിക്കൊടുത്ത വിചിത്ര സംഭവത്തിന് ഇക്കഴിഞ്ഞ വർഷം കേരളം സാക്ഷിയായി. നഗരഹൃദയത്തിൽ സെൻറിന് കോടിയിലേറെ വിലയുള്ള ഭൂമി സർക്കാറിൽ നിന്നു സൗജന്യമായി പതിച്ചുവാങ്ങുക, ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും ഡസൻ കണക്കിന് സ്ഥാപനങ്ങളുടെയും നൂറുകണക്കിന് തസ്തികകളുടെയും മുടങ്ങിക്കിടക്കുന്ന നിയമനാംഗീകാരം അവിഹിതമായി നേടിയെടുക്കുക, പെരുന്നയിലെയും കണിച്ചുകുളങ്ങരയിലെയും നേതാക്കന്മാരുടെ കൽപന പ്രകാരം സർക്കാറിന്റെ താക്കോൽ സ്ഥാനങ്ങളിൽ നിയമനം നൽകുക തുടങ്ങിയ ഒരു ബഹുതല ഗുണഭോക്തൃ അഭ്യാസമാണ് കുറച്ചു കാലമായി നടന്നുവരുന്നത്.

ആനുകൂല്യങ്ങൾ കാക്ക കൊത്തിക്കൊണ്ടുപോകുന്നതുകണ്ട് ഇളിഭ്യരായി ഇരിക്കാനാണ് കാക്കാമാരുടെ നിയോഗം. അവർക്ക് ആകെയുള്ളത് വഖഫ് ബോർഡും ഹജ്ജ് കമ്മിറ്റിയും.

● കണക്കുകൾ സംസാരിക്കട്ടെ
യു.ഡി.എഫ് കാലവും വിട്ട് ഇപ്പോൾ ഇടതു ഭരണത്തിലും മുസ്‍ലിംകൾ അവിഹിത നേട്ടങ്ങളുണ്ടാക്കുന്നു എന്നാണ് ദുരാരോപണം. 2015 നവംബറിൽ കോഴിക്കോട് അഴുക്കുചാലിൽ വീണ ഇതര സംസ്ഥാന തൊഴിലാളികളായ നരസിംഹന്റെയും ഭാസ്കർ റാവുവിന്റെയും ജീവൻ രക്ഷിക്കാൻ എടുത്തുചാടി ജീവഹാനി സംഭവിച്ച ഓട്ടോറിക്ഷ തൊഴിലാളി നൗഷാദിന് നൽകിയ മരണാനന്തര ധനസഹായത്തിൽപോലും ജാതി കണ്ടെത്തിയ വെള്ളാപ്പളി നടേശനാണ് ഇപ്പോഴും വിദ്വേഷ പ്രചാരണവുമായി മുന്നിലുള്ളത്.

പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് മുസ്‍ലിം സമുദായത്തെ ഇരുമുന്നണികളും എവിടെ കൊണ്ടെത്തിച്ചു എന്ന കണക്കു പരിശോധിക്കാം. ഐക്യകേരളം പിറവിയെടുത്ത് ആറര പതിറ്റാണ്ടിനുള്ളിൽ ഇവിടെ 48 ചീഫ് സെക്രട്ടറിമാർ ഉണ്ടായി. അതിൽ ഒരാൾ പോലും കേരളത്തിലെ മുസ്‍ലിം സമുദായത്തിൽനിന്ന് നിയമിക്കപ്പെട്ടിട്ടില്ല.

രണ്ട് കേന്ദ്ര സർവകലാശാലകൾക്ക് പുറമെ സംസ്ഥാനത്ത് 14 സർവകലാശാലകളാണ് യു.ജി.സിയുടെയും സംസ്ഥാന സർക്കാറിന്‍റെയും നിയമന നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന സമുദായങ്ങൾക്കും ഈ സർവകലാശാലകളുടെ വൈസ് ചാൻസലർമാരായി വേണ്ടതിലധികം പ്രാതിനിധ്യം ലഭിച്ചപ്പോൾ മുസ്‍ലിം സമുദായത്തിൽനിന്ന് ഒരാൾ പോലും ഇപ്പോൾ ഈ പദവിയിൽ ഇല്ല. കുറച്ചുമുമ്പ് പുതുതായി രൂപവത്കരിക്കപ്പെട്ട സർവകലാശാലയിൽ ഒരു മുസ്‌ലിം അക്കാദമീഷ്യനെ നിയമിച്ചപ്പോൾ സാക്ഷാൽ വെള്ളാപ്പള്ളി തന്നെ നിലവിളിച്ചു, സർവകലാശാലകളിലും ജിഹാദികൾ എത്തുന്നു എന്ന്.

സംസ്ഥാനത്ത് രണ്ട് ഡസനിൽ അധികം സ്റ്റാറ്റ്യൂട്ടറി കമീഷനുകൾ ഇപ്പോൾ നിലവിലുണ്ട്. 150ലേറെ പേരാണ് ഇത്തരം കമീഷനുകളിൽ ചെയർമാനും അംഗങ്ങളുമായി പ്രവർത്തിച്ചുവരുന്നത്. ഇതിൽ വെറും നാലുപേരാണ് മുസ്‍ലിം സമുദായത്തിൽനിന്ന് നിയമിക്കപ്പെട്ടത്. മിക്കവാറും കമീഷനുകളിൽ ഇവർക്ക് യഥാക്രമം ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി പദവികളും അതിനനുസരിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചു വരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും സമാന സ്വഭാവത്തിലുള്ള ചില കമീഷനുകളിലെ ചെയർമാനും അംഗങ്ങൾക്കും വെറും സിറ്റിങ് അലവൻസ് മാത്രമാണ് നൽകാറുള്ളത്. എന്നാൽ, സാമ്പത്തികമായി കുത്തുപാളയെടുത്ത കേരളം ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായിപ്പോലും ഈ പണംതീനി കമീഷനുകൾക്ക് സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നിട്ടില്ല. പലപ്പോഴും സർവിസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥർക്കു പുനർനിയമനവും തോറ്റ എം.എൽ.എമാരെയും ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള രാഷ്ട്രീയക്കാരെയും മറ്റും കുടിയിരുത്താനുള്ള ഇടമായിക്കൂടി ഇടത്-വലത് കക്ഷികൾ ഇതിനെ മാറ്റിയിട്ടുണ്ട്.

ഇനി, സംസ്ഥാന മന്ത്രിസഭയിലേക്ക് വരാം. ഇരുപത് അംഗ മന്ത്രിസഭയിൽ ജനസംഖ്യാനുപാതികമായി കുറഞ്ഞത് ആറു പേരെങ്കിലും വരേണ്ടതാണ്. രണ്ടുപേരാണ് മുസ്‍ലിം സമുദായത്തെ പ്രതിനിധാനംചെയ്ത് ഇപ്പോൾ കാബിനറ്റിലുള്ളത്. ഈ മന്ത്രിമാർക്ക് എല്ലാവർക്കും കൂടി 489 പേഴ്സനൽ സ്റ്റാഫ് ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ മുസ്‍ലിംകളെ ‘സദാ പ്രീണിപ്പിക്കുന്ന’ പിണറായി വിജയന്റെ ഓഫിസിൽ കയറി നോക്കുക, പ്രൈവറ്റ് സെക്രട്ടറി മുതൽ അഡീഷനൽ സെക്രട്ടറി വരെയുള്ള ഉന്നത തസ്തികകളിൽ മാത്രം 14 പേരുണ്ട്. അതിൽ ഏറ്റവും കുറഞ്ഞ റാങ്കായ അഡീഷനൽ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം 1,23,700 രൂപയാണ്, മറ്റ് ആനുകൂല്യങ്ങൾ പുറമേ. ഇതിൽ ഒരാൾ പോലും മുസ്‌ലിം സമുദായത്തിൽനിന്ന് ഇല്ല. സമാന തസ്തികകളിൽ മാത്രം മറ്റ് 20 മന്ത്രിമാരുടെ ഓഫിസുകളിൽ ശരാശരി നൂറിലധികം പേരുണ്ട്. കുറ്റം പറയരുതല്ലോ, മുസ്‍ലിം സമുദായത്തിൽനിന്ന് ഈ ഓഫിസുകളിൽ രണ്ടുപേരുണ്ട്.

130ലധികം വരുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ മുസ്‍ലിം സമുദായത്തിൽ നിന്നുള്ള ചെയർമാന്മാരുടെയും എം. ഡിമാരുടെ എണ്ണവും ഒറ്റ അക്കത്തിലൊതുങ്ങുന്നു. സി.പി.എം. നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയിലെ 99 എം.എൽ.എമാരിൽ 15 പേരാണ് മുസ്‍ലിം സമുദായത്തിൽ നിന്നുള്ളത്. കോൺഗ്രസ് ആകട്ടെ എപ്പോഴും മുസ്‍ലിം പ്രാതിനിധ്യം മുസ്‍ലിം ലീഗിന്റെ അക്കൗണ്ടിൽ മാത്രം ടാലി ചെയ്യാനാണ് ശ്രമിച്ചുവരുന്നത്.

പ്രാതിനിധ്യ ജനാധിപത്യത്തിൽനിന്ന് ഈ സമുദായത്തെ മാറ്റിനിർത്താനുള്ള ബോധപൂർവമായ ശ്രമം തന്നെയാണിത്. ഇടത്, ഐക്യമുന്നണികൾ മുസ്‍ലിംകളെ കേവലം വോട്ടർമാരായി മാത്രം ഉപയോഗിച്ചുവരുന്ന പൊതുരീതി കൂടി ഇവിടെയുണ്ട്. നിയമനിർമാണ സഭകളിലും ഭരണനിർവഹണ രംഗത്തും നീതിന്യായ കോടതികളിലുമൊക്കെയുള്ള മുസ്‌ലിം പ്രാതിനിധ്യക്കുറവിന്‍റെ വിവരണത്തിന് ഒരു നെടുനീളൻ പട്ടിക തന്നെ വേണ്ടിവരും. എന്നിട്ടും മുസ്‍ലിം പ്രീണനത്തെക്കുറിച്ചുള്ള അപക്വമായ പ്രസ്താവനകൾക്കുനേരെ സർക്കാർ മൗനം ഭജിക്കുന്നത് അത്യാപത്കരമായ രാഷ്ട്രീയ നയമാണ്.

(മുസ്‍ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ-മെക്ക സംസ്ഥാന പ്രസിഡന്‍റും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറുമാണ് ലേഖകൻ)

H S B

14/05/2024

സുന്ദരിയായ ഒരു ഭാര്യയുണ്ടെങ്കിൽ ചിലർക്ക് എന്തെല്ലാം നേട്ടമാണല്ലെ 🥸

പണിക്കും പോകണ്ടാ കഷ്ടപ്പാടുമില്ല😌
രാവിലെ അവൾ പുട്ടുണ്ടാക്കുന്ന വീഡിയോ
ഉച്ചക്കവൾ പപ്പടം പൊരിക്കുന്നതു മുതൽ പട്ടുസാരി ഉടുക്കുന്നതും വീഡിയോ
വൈകിട്ടവൾ പുറത്ത് പോകാൻ കണ്ണെഴുതി പൊട്ട് തൊടുന്ന വീഡിയോ രാത്രിയാകുമ്പോഴേയ്ക്ക് മോളൂസിന്റെ ഡാൻസിനൊപ്പം ഇക്കാച്ചിയുടെ നില തെറ്റിയ ചുവടുകളും വാരിപ്പുണരുന്ന വീഡിയോയും ഉൾപുളകം കൊണ്ട് coment box ൽ Masha Allah മുതൽ "നിങ്ങളുടെ ജീവിതം കണ്ട് കൊതിയാകുന്നു " എന്ന online വിശ്വാസികളുടെ കമന്റും കൂടാതെ 12 മണിയ്ക്ക് ശേഷം inbox ൽ " ഉറങ്ങിയില്ലെ മോളൂസെ " എന്ന ജനക്ഷേമ വകുപ്പിന്റെ അന്വേഷണവും ഇതെല്ലാം ആസ്വദിച്ച് "ദയ്യൂസ്" പണം വാരിക്കൂട്ടുകയാണ്
ആരാണ് നബിയെ ദയ്യൂസ് ? (പെൺ കോന്തൻ) സ്വന്തം ഭാര്യയും പെൺമക്കളും അധാർമ്മികകളാകുംമ്പോൾ മൗനം പാലിക്കുന്നവൻ. അവനാകട്ടെ സ്വർഗ്ഗം നിഷിദ്ധമാണ് താനും (ഹദീസ് ) ثَلاَثَةٌ قَدْ حَرَّمَ اللهُ تَبَارَكَ وَتَعَالَى عَلَيْهِمُ الْجَنَّةَ؛ مُدْمِنُ الْخَمْرِ وَالْعَاقُّ وَالدَّيُّوثُ
Nb: പ്രത്യേകം ആരയും ഉദ്ദേശിച്ചിട്ടില്ല

Ansari zuhri Alappuzha ✍️

Address

Edakkara
679331

Telephone

+919745110434

Website

Alerts

Be the first to know and let us send you an email when Arivin Jalakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram