Nityaniketan Asram

Nityaniketan Asram Nityaniketan Asram is a centre for spiritual learning and yogic living founded by Swami Muktananda Y Guru means the light, and dhaamam means the abode.

Nityaniketan Asram/ Gurudhaamam is a centre for meditation and yogic living. So Gurudhaamam gets the meaning, the abode of light. It is an abode of the Guru, too. Gurudhaamam creates a vibrant spiritual atmosphere for the growth of seeking souls. It is situated at Kanjiramattom near Kochi, Kerala. Vedanta enters the fatigued hearts as a cool touch of solace. It not only pacifies your mind but strengthens with energy and clarity. Modern life is only the hustle and bustle created by man, which leads him to stress and strain. Nobody has enough time to relish the serenity and sweetness of his/her Self

Vedanta relieves man of this busy mind-set and generates abundance of rest and overflowing love within you. Vedanta is the science of your inner life. It is a mellifluous music and your great awakening as well. Although Its roots are deeply fixed in the hearts of ancient Rishis, it can bloom spring flowers in the hearts of modern man. Since you cannot deny your spontaneity, Vedanta has relevance in all ages, with freshness, for it paves the way for your intrinsic nature Vedanta enters the fatigued hearts as a cool touch of solace. It not only pacifies your mind but strengthens with clarity.

ആത്മമിത്രമേ, കാഞ്ഞിരമറ്റം നിത്യനികേതനം ആശ്രമത്തില്‍ വച്ച് ഈ വരുന്ന ഞായറാഴ്ച (2017 മെയ് 14) ഗുരു നിത്യ ചൈതന്യ യതിയുടെ സ്മ...
11/05/2017

ആത്മമിത്രമേ, കാഞ്ഞിരമറ്റം നിത്യനികേതനം ആശ്രമത്തില്‍ വച്ച് ഈ വരുന്ന ഞായറാഴ്ച (2017 മെയ് 14) ഗുരു നിത്യ ചൈതന്യ യതിയുടെ സ്മരണാഞ്ജലിയും അശ്രമത്തിന്‍റെ വാര്‍ഷിക ഗുരുപൂജയും ഒരുമിച്ച് സമാചരിക്കുന്നതായിരിക്കും. 1999 മെയാ 14-ാം തീയതിയാണ് ഗുരു നിത്യ ചൈതന്യ യതി മഹാസമാധി വരിച്ചത്. കാഞ്ഞിരമറ്റം നിത്യനികേതനം ആശ്രമം 2000 ജനുവരി 1 നാണ് സംസ്ഥാപിതമായത്. ഗുരു നിത്യ ചൈതന്യ യതി തെളിയിച്ചുതന്ന പാതയിലൂടെ ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനത്തെ പിന്‍പറ്റിയാണ് നിത്യനികേതനം മുന്നോട്ടുപോകുന്നത്. സജ്ജനങ്ങളുടെ ഉദാരമായ സഹവര്‍ത്തിത്വവും നിഷ്കാമസേവയുമാണ് ആശ്രമത്തിന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നത്. ഗുരുപൂജ എന്നത് ഗുരുവില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ശിഷ്യബോധമുള്ളവരുടെ ആത്മാര്‍പ്പണത്തിനുള്ള പരിപാവനമായ അവസരമാണ്. ഭാരതത്തിന്‍റെ ഗുരുപരമ്പരയെ അനുസ്മരിക്കാനും അനുഗ്രഹത്തിനു പാത്രീഭൂതമാകാനും കഴിയുക എന്നത് സുകൃതികള്‍ ഏറെ വില മതിക്കുന്ന കാര്യമാണ്. ഇത്തവണ നമുക്ക് കേരളത്തിലെ മാര്‍ഗനിര്‍ദേശക മണ്ഡലിന്‍റെ മുഖ്യകാര്യദര്‍ശിയായ ബ്രഹ്മശ്രീ. സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയാണ് അതിഥിയായി വരുന്നത്. വണ്‍ വേള്‍ഡ് സ്കൂള്‍ ഓഫ് വേദാന്തയിലെ എല്ലാ ബ്രഹ്മവിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം ഉണ്ടാകണമെന്നു പ്രാര്‍ത്ഥിക്കുന്നു.

16/09/2016

ഗുരുവിന്റെ ജനനം ആകസ്മികമാണെന്നു പറയാനാവില്ല. അതിന്റെ പിന്നിൽ ഒരു സോദ്ദേശ്യതയുണ്ട്. പ്രപഞ്ചത്തിന്റെ ആകവേ പ്രാർത്ഥനകളുടെ ആവിഷ്ക്കാരമാണ് ഗുരു. ഈശ്വരന്റെ നിശ്ചയവും നിയോഗവും ഗുരുവിന്റെ ജനനത്തെ പൂർണതയുടെ ആവിഷ്ക്കാരമാക്കി മാറ്റി. അതുകൊണ്ട് ഗുരു ലോകത്തിന്റെ വെളിച്ചമാണ്. ഹതാശയരുടെ പ്രത്യാശയാണ്. സന്തപ്തരുടെ സാന്ത്വനമാണ്. അന്വേഷകരുടെ പ്രാപ്യ സ്ഥാനമാണ്. ഗുരു ജയന്തി എല്ലാവർക്കും അനുഗ്രഹവർഷം ചൊരിയട്ടെ.

- സ്വാമി മുക്താനന്ദയതി

09/08/2016

ആത്മോപദേശ ശതകം
ശ്ലോകം - 100

അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതി മൃദുവായ് മൃദുവായ് അമർന്നിടേണം.

ഇതുവരെ നാം നമ്മുടെ ഉണ്മയെ മറ്റു പലതുമായി തട്ടിച്ചു മനസ്സിലാക്കുകയായിരുന്നു. ഞാൻ ശുദ്ധമായ ബോധമാണ് എന്നത് ഒരു സിദ്ധാന്തമല്ല. സ്വന്തം അനുഭൂതിയായി വരണം. അതുകൊണ്ടാണ് ആദ്യമേതന്നെ ഞാൻ അതുമല്ല ഇതുമല്ല എന്ന രണ്ടു നിഷേധങ്ങളിലൂടെ സംസിദ്ധമാക്കുന്നത്. ദൂരസ്ഥമായതിനേയും സമീപസ്ഥമായതിനേയും ഞാനുമായി താദാത്മ്യപ്പെടുത്തിയ അജ്ഞാനത്തെ ആദ്യമേ നിഷേധിക്കുകയാണ്.എന്നിൽ അധ്യസ്തമായിരുന്ന എല്ലാം ഞാൻ തള്ളിക്കളയുന്നു. ദൈവരാജ്യം ആ മലയിലോ ഈ മലയിലോ അല്ല എന്നു യേശു തറപ്പിച്ചു പറയാൻ കാരണം, അങ്ങനെയൊരു താദാത്മ്യബുദ്ധി ജനങ്ങളിൽ ഇരിക്കുന്നതുകൊണ്ടാണ്. എന്നിട്ടു ഹൃദയത്തിലേക്കു ചൂണ്ടി അനുഭവത്തെ ഉറപ്പിക്കാനായി അതു നിന്റെ ഹൃദയത്തിലാണ് എന്നു പറഞ്ഞു. ആത്മ വസ്തു അസദർത്ഥമല്ല. വാക്കുകളിൽ മാത്രം ഒതുങ്ങി നില്ക്കുന്ന മിഥ്യാകല്പനയുമല്ല ഞാൻ. ഞാൻ സത്തും ചിത്തും അമൃതവും കലർന്ന രസാനുഭൂതിയാണ്, സ്വാതന്ത്ര്യമാണ്. മുക്തിയാണ്. പുനരാവൃത്തിയില്ലാത്ത നിലയാണ്.

കേവലം ആത്മാവായി വർത്തിക്കുമ്പോൾ എനിക്ക് ഭയം തോന്നുന്നില്ല. കാരണം ഞാൻ എന്നെയല്ലാതെ വേറെ ആരേയും കാണുന്നില്ല. എന്നെ ഞാൻ എന്തിനു ഭയക്കണം? ഞാൻ എന്നെ തീവ്രമായി സ്നേഹിക്കുന്നു. സ്നേഹത്തിന് അന്യത്വമില്ല. സ്വന്തമാക്കാനുള്ള വ്യഗ്രതയുമില്ല. ഞാനല്ലാതെ വേറെ ആരേയും പ്രപഞ്ചത്തിൽ കാണുന്നുമില്ല. വേറെ എന്നു പറയപ്പെടുന്നതെല്ലാം ഞാൻ തന്നെയാണ്. അതിരുകളില്ലാത്തതിനാൽ ഞാൻ അനന്തനാണ്. എല്ലാം തെളിമയായി ഞാൻ കാണുന്നു. അനുഭവിക്കുന്നു എന്നതാണ് കൂടുതൽ ശരി. ഒരു വസ്തുവിനോടും പ്രത്യേകിച്ച് ആസക്തി തോന്നുന്നില്ല. ഉള്ളതെന്നോ ഇല്ലാത്തതെന്നോ വ്യവച്ഛേദിക്കാൻ കഴിയാത്ത ഉണ്മയുടെ നിറവാണ് ഞാൻ. ഞാൻ അസംഗനാണ്. എന്റെ സത്ത കാരുണ്യസാഗരംപോലെ മൃദുലമാണ്. സുഗന്ധമേറിയ ഒരു പൂവുപോലെയാണ് ഞാൻ. ഞാൻ പരിമളം പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്നു.എന്നിൽ തന്നെ ആ പരിമളം നിറഞ്ഞു കവിയുന്നു.എന്നിലെ ഏകാത്മകതയിൽ എല്ലാം മൃദുവായി മൃദുവായി വിലയിച്ച് വിലയിച്ച് ഒന്നായി മാറുന്നു. ആഴമേറിയ മൗനം! ഓംകാരത്തിന്റെ സൗമ്യമായ നാദം! പരമാഹ്ലാദകരമായ ഈ നിമിഷത്തിന്റെ ധന്യത ! എത്തിച്ചേരാൻ ഒരു ഇടമില്ല. നിർവ്യതിയുടെ ആനന്ദോത്സവം. അത് മൊഴിയാനാവുന്നില്ല.......

ഉപസംഹാരം

ആത്മോപദേശ ശതകത്തിന് നിരവധി വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു വ്യാഖ്യാനം എന്ന നിലയ്ക്കല്ല ഇതെഴുതിയിട്ടുള്ളത്. ഇത് നമുക്കു കൊണ്ടു നടക്കാവുന്ന ഒരു പുസ്തകമാണ്. ജീവിതത്തിന്റെ വിഷമസന്ധികളിൽ ധ്യാനപൂർവം ഇതിലെ ഒരു പേജ് തുറന്നു വായിക്കുക. അപ്പോൾ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി നിങ്ങൾക്കുള്ളിൽ ഗുരുകൃപയുടെ വെളിച്ചം വഴികാണിച്ചു തരും.

ഇതിൽ പദച്ഛേദം ചെയ്തിരിക്കുന്നതും അർത്ഥം പറഞ്ഞിരിക്കുന്നതും ഗുരുവിന്റെ ദർശനത്തെ ആകവേ ആധാരമാക്കിക്കൊണ്ടാണ്. അതുകൊണ്ട് വാക്കുകൾക്ക് അർത്ഥം പറയുമ്പോൾ നിഘണ്ടുവിൽ നിന്നും നേരെ അർത്ഥമെടുത്തു പറയുകയല്ല ചെയ്തിരിക്കുന്നത്.അങ്ങനെ ചെയ്തിരുന്നെങ്കിൽ കുറെ വാക്കുകൾ ഇണക്കമില്ലാതെ കൂട്ടി വച്ചതു പോലെയേ തോന്നുകയുള്ളു. വാച്യാർത്ഥത്തിനുപരിയായി വാക്കുകൾക്ക് ഒരു ലക്ഷ്യം ഗുരുവും കുറിക്കുന്നുണ്ട്. ഗുരുവിന്റെ ഭാഷയിലുള്ള നൈപുണി വിളിച്ചോതുന്നതാണ് അത്.

ആത്മോപദേശ ശതകം ഒരു മഹാദർശനമാണെന്നും അത് അനുഭൂതി പ്രധാനമാണെന്നും മനസ്സിലാക്കുവാൻ ഈ വ്യാഖ്യാനം ധാരാളം മതിയാകും. സ്വാനുഭൂതിക്ക് ഒരു പുസ്തകവും പകരം നില്ക്കില്ല. ഗുരുതന്നെ ഈ സത്യം വെളിപ്പെടുത്തിയിട്ടുള്ളതാണല്ലോ. "അറുതിയിടാനരുതാത അവാങ്മനോഗോചരം ഇതിലെങ്ങു ചരിച്ചിടും പ്രമാണം?" ആദ്ധ്യാത്മികഗ്രന്ഥങ്ങൾ മനുഷ്യന് ആത്മോന്മുഖത (self-orientation) മാത്രമേ ഉണ്ടാക്കിത്തരുന്നുള്ളു. സത്യാന്വേഷണവും ഗുരുകൃപയും സന്ധിക്കുന്നിടത്തു നിന്നും ആനന്ദമായി സ്വാനുഭൂതി ഉറന്നു വരണം. ഗുരുവിന്റെ കാരുണ്യം നമ്മളിലെല്ലാം അമ്യത വർഷം ചൊരിയട്ടെ.

സ്വാമി മുക്താനന്ദ യതി.

Footnote: I am so grateful to Smt. Sudha V.S., Muvattupuzha for the completion of the e-edition of Atmopadesa Satakam in an order as one verse per day. Her service was a dedicated task. May gurukripa shower upon her incessantly...Aum.

, ,

ഏവരെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നൂ...
12/05/2016

ഏവരെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നൂ...

08/04/2016

ആത്മോപദേശശതകം മനനാവിഷ്ക്കാരം 2
സ്വാമി മുക്താനന്ദ യതി

ക ര ണ വുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേ കജഗത്തുമോർക്കിലെല്ലാം
പര വെളി തന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറി ടേണം .

പ്രപഞ്ചം പഞ്ചഭൂതാത്മകമാണ് .ഭൂമി, വെള്ളം, തീ, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പ്രപഞ്ചത്തിന് ഗമന സ്വഭാവമുള്ളതുകൊണ്ടാണ് ജഗത്തെന്ന പേരു വന്നത്, പ്രപഞ്ചമാകട്ടെ, എണ്ണിയാലൊടുങ്ങാത്ത നാമരൂപങ്ങളാണ് .നാമരൂപങ്ങളെ ജ്ഞാനേന്ദ്രിയങ്ങളിലൂടെയാണ് നാം അറിയുന്നത്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിവയാണ് ജ്ഞാനേന്ദ്രിയങ്ങൾ. കണ്ണ് കാണുന്നു. കണ്ണിന് വിഷയമായിരിക്കുന്നത് രൂപമാണ് .രൂപം പഞ്ചഭൂതങ്ങളിലൊന്നായ അഗ്നിയുടെ ഗുണമാണ്. മൂക്കു കൊണ്ടു മണക്കുന്നു .മണം പൃഥ്വിയുടെ ഗുണമാണ്. നാവു കൊണ്ട് രസം അറിയുന്ന .രസം ജലത്തി നെറ ഗുണമാണ്. ത്വക്ക് സ്പർശനേന്ദ്രിയമാണ്. സ്പർശം വായുവിന്റെ ഗുണമാണ്. ചെവിയിലൂടെയാണ് കേൾക്കുന്നത് .കേൾവി ആകാശത്തിന്റെ ഗുണമാണ്. പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളും തമ്മിലുള്ള ഈ പരസ്പര ബദ്ധതയിൽ നിന്നാണ് പ്രപഞ്ചാത്ഭവം ആവിർഭവിക്കുന്നത് .പ്രകർ ഷേണ പഞ്ചീകൃതമായത്, കൂടിച്ചേർന്നതാണ് പ്രപഞ്ചം.പഞ്ചീകരണം എന്നാൽ അഞ്ചു ഭൂതങ്ങളും ചേരേണ്ട പടി ചേരുന്നതാണ്.ഇന്ദ്രിയങ്ങൾക്ക് തനിയെ അറിയാൻ കഴിയുകയില്ല. അന്തക്കരണങ്ങളുടെ സഹായം കൂടി ആവശ്യമാണ്. മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയാണ് അന്തക്കരണങ്ങൾ. മനസ്സിന്റെ സ്വഭാവം സംശയം ഉന്നയിക്കുകയാണ്. എന്ത്? എവിടെ? എപ്പോൾ? ആര്? എങ്ങനെ? എന്തിന്? എന്നീ ചോദ്യങ്ങളെല്ലാം മനസ്സിന്റെ സൃഷ്ടിയാണ് .ചോദ്യത്തിന്റെ ഉത്തരം പൂർവാനുഭവത്തിൽ നിന്നും കണ്ടെത്തണം. പൂർവാനുഭവങ്ങളുടെ ശേഖരമാണ് ചിത്തം. സ്മൃതി രൂപത്തിലും വിസ്മൃതി രൂപത്തിലുമാണ് ചിത്തം പ്രവർത്തിക്കുന്നത് .ചിത്തത്തിൽ തെളിഞ്ഞ സ്മൃതി ശരിയോ തെറ്റോ എന്നു നിശ്ചയിക്കുന്നത് ബുദ്ധിയാണ് .ബുദ്ധിയെ അതു കൊണ്ട് നിശ്ചയാത്മികാ എന്നു വിളിക്കുന്നു. അഹങ്കാരം അഭിമാനിയാണ്. ബുദ്ധി നിശ്ചയിച്ച ഒന്നിനെ തനിയ്ക്കു വേണമോ വേണ്ടയോ എന്ന പ്രിയാ പ്രിയ രൂപത്തിലുള്ള പ്രതികരണമാണ് അഹങ്കാരത്തിനേറെത്.
ഇങ്ങനെ കരണേന്ദ്രിയകളേബരാദികളാൽ നാം അനുഭവിച്ചു പോരുന്ന ഈ ജഗത്തിന്റെ രഹസ്യം അറിയുവാനായി പുതിയൊരു വിചാരരീതിയെ അവലംബിക്കേണ്ടിയിരിക്കുന്നു. അത് അന്തർമുഖമായ മനനമാണ് .മനനം ചെയ്യുമ്പോൾ സ്വരൂപമായ ആത്മസൂര്യൻ അറിവിന്റെ അതിവിശദാ കാശത്തിൽ ഉദിച്ചുയർന്നു നിൽക്കുന്ന അനുഭവസാക്ഷാത്കാരം സംഭവിക്കുന്നു. ഇവിടെ പര വെളിസത്തിനെ കുറിക്കുന്നതും ഭാനുമാൻ ചിത്തിനെ കുറിക്കുന്നതുമായ പ്രതീക ശബ്ദങ്ങളാണ്. ആ ഒരേയൊരു ആ അത്മസൂര്യന്റെ ബഹുവിധ സ്ഫുരണങ്ങളാണ് എണ്ണിയാലൊടുങ്ങാത്ത നാമരൂപാ ത്മകമായ ഈ പ്രപഞ്ചം.തേറുക എന്നാൽ അതായിത്തീരുക എന്നാണ്. ആത്മസത്തയും ഞാനും അഭേദമാണെന്നറിയുന്ന അനുഭവ പൂർണ്ണിമ .

(തുടരും).

30/03/2016

ആത്മോപദേശശതകത്തിൽ ഗുരു നടത്തിയിരിക്കുന്ന ചിട്ടയായ അവതരണം അന്യാദൃശമെന്നേ പറയാനോക്കുകയുള്ളൂ . പ്രതിപാദ നത്തിലും ഭാഷയുടെ സൂക്ഷ്മമായ പ്രയോഗത്തിലും ഗുരു അവലംബിച്ചിട്ടുള്ള നിഷ്കർഷ ആത്മോപദേശശതകത്തെ ലോകമിസ്റിക് സാഹിതിയുടെ അഗ്രിമാസ്ഥാനത് പ്രതഷ്ടിക്കുന്നു . ഒന്നാമതായി നാം അന്വേഷിച്ചു കണ്ടെത്തെണ്ട ഒരു ഉണ്മയുണ്ട്. അതിനെ ' കരു ' എന്നാണ് വിളിക്കുന്നത്‌.കരു പ്രപഞ്ചത്തിന്ടെ സത്തയാണ് . എന്ന് പറഞ്ഞാൽ, ഈ പ്രപഞ്ചത്തിനു കാരണമായിരിക്കുന്നത് എന്തോ അതാണ്‌ കരു . കരു പ്രപഞ്ച കാരണമാണ് . പരമമായ കാരണം .പരമകാരണമായിരിക്കുന്നത് സത്തയാണ് .പരമകാരണമായ സത്ത നമ്മിൽ കണ്ടെത്തുമ്പോൾ അതിനെ ആത്മസത്ത എന്ന് പറയും . പരമകാരണമായ പ്രാപഞ്ചികതയുടെ അടിസ്ഥാനമായ്‌ അറിയുമ്പോൾ ബ്രഹ്മസത്ത എന്നുപറയും . അപ്പോൾ ആദ്യമേ തന്നെ സത്തയായ ഒരു സത്യത്തെ എടുത്തുകാണിക്കുന്നു . അതിനെ കരു എന്ന് വിളിച്ചിരിക്കുന്നു . കരു കാര്യങ്ങൾക്കെല്ലാം കാരണമാണ് . കാര്യങ്ങൾ നാമരൂപാത്മകമായ പ്രപഞ്ചം തന്നെയാണ് .

കരുവിന്ടെ സ്വഭാവം അറിവിലും ഏറിയ തരത്തിലുള്ളതാണ് . അത് അകത്തും പുറത്തും ഒരുപോലെ സത്താസാമാന്യമായി വർത്തിക്കുന്നു . അത് അറിവിലും ഏറിയ അറിവാണ് . ഐന്ദ്രിയപ്രാധാന്യമുള്ള അറിവിൽ നിന്നും അതീതമായ അറിവാണ് . അറിവിലും ഏറിയ അറിവാണ് കരുവിനെ അറിയുമ്പോൾ നമുക്കുണ്ടാകുന്നത് . അന്വേഷനത്തിലൂടെ വികസിപ്പിച്ചു
എടുക്കേണ്ട ഒരു തരം അന്തർജ്ഞാനത്തിലൂടെയാണ് ( intution) ഇത് സാധിതമാകുന്നത് . അപ്പോൾ കരു ഇന്ദ്രിയവിഷയമല്ല . ഇന്ദ്രിയവിഷയമായിരിക്കുന്നതൊക്കെ സാധാരണ അറിവാണ്. ( തുടരും)

സ്വാമി മുക്താനന്ത യതി

01/01/2016

ഒരു സാധകന് കൂടെക്കൂടെ തന്നത്താൻ ഉടച്ച് വാർക്കേണ്ടതുണ്ട്. വികലമായി നാം പണി കഴിപ്പിച്ച എടുപ്പുകളെയാണ് നാം നമ്മിൽനിന്ന് എടുത്തു കളയേണ്ടത്. അതിനൊരു തുടക്കം ആവശ്യമാണ്. നമ്മിലെ വൈകല്യങ്ങൾ മാറ്റി സുന്ദരമായ ജീവിതത്തെ കരുപ്പിടിപ്പിക്കുവാൻ ഈ പുതുവർഷം സഹായിക്കട്ടെ. .. സ്വാമി മുക്താനന്ദ യതി

18/12/2015
15/12/2015
30/11/2015

ശ്രീമദ് സ്വാമി മുക്താനന്ദ യതിക്ക് ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് നിരൂപകനും നോവലിസ്റ്റുമായ എം. കെ. ഹരികുമാർ തൃപ്പൂണിത്തുറയിൽ സമ്മാനിക്കുന്നു. സമ്മേളനം തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ശ്രീമതി ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു . സ്വാമിജിയുടെ ഗുരുപൂർണിമ എന്നാ ഗ്രന്ഥത്തിനാണ് പുരസ്ക്കാരം ലഭിച്ചത് .

13/11/2015

Award for Swamiji.. Pranams!

02/11/2015

Pranams to Guru Nitya on his 92nd birth anniversary....

Address

Kanjiramittom
682315

Alerts

Be the first to know and let us send you an email when Nityaniketan Asram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram