Jeevadhara Kalari / ജീവധാര കളരി

Jeevadhara Kalari / ജീവധാര കളരി Thakan kalari(Aditada ,Adimura)Ayurveda Siddha Kalari Marma chikitsa,since-1984

കേരളീയ പാരമ്പര്യവിഷവിദ്യ: 3വിഷവിദ്യയിലെ മന്ത്രപ്രയോഗങ്ങൾ എല്ലാം അതു പ്രയോഗിക്കുന്നവരുടെ ഉപാസന ബലത്തെയാണ് ആശ്രയിച്ചിരിക്ക...
16/02/2026

കേരളീയ പാരമ്പര്യവിഷവിദ്യ: 3

വിഷവിദ്യയിലെ മന്ത്രപ്രയോഗങ്ങൾ എല്ലാം അതു പ്രയോഗിക്കുന്നവരുടെ ഉപാസന ബലത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. വിഷവിദ്യയിലെ മന്ത്രസാധനയിൽ ഏറ്റവും പ്രധാനം ഗരുഡമന്ത്രസാധനയാണ്.

ജലത്തിൽ നിന്നുകൊണ്ട് തുടങ്ങുന്ന ഗരുഡസാധന പടിപടിയായി ഉയർന്ന് 16 അക്ഷരമുള്ള ഗരുഡമന്ത്രത്തിലാണ് പൂർണ്ണത വന്നെത്തി നിൽക്കുന്നത്. ഈ ഷോഡശ മന്ത്രസാധനയാൽ സാധന ചെയ്ത് ഗരുഡനെ പ്രത്യക്ഷ്യപ്പെടുത്തുകയും അതേ മന്ത്രത്താൽ തന്നെയാണ് സർപ്പത്തെ വരുത്തുവാനും കെട്ടുവാനും സാധിക്കുന്നത്.

അതു കൂടാതെ "സുവർണ പതംഗരുദ്രോ എന്നു വരുന്ന പാതാളക്ഷോഭമന്ത്രം എന്നൊരു മന്ത്രമുണ്ട്. ഇത് പ്രയോഗിച്ചു കൊണ്ട് വിഷത്തെ പൂർണ്ണമായും ഇറക്കുവാൻ സാധിക്കും. ......നീലകണ്ഠായ ചിഃ അമലകണ്ഠായ ...... എന്നുള്ള ഒരു മന്ത്രവും പ്രസിദ്ധമാണ്.

പക്ഷിരാജമന്ത്രങ്ങൾ പ്രധാനമായും രണ്ടാണ് ഉള്ളത്. പക്ഷിരാജ മന്ത്രങ്ങളോടൊപ്പം ഗരുഡഗായത്രിയും കൂടി സംമ്പുടീകരിച്ചാൽ വിഷത്തെ ശമിപ്പിക്കുവാൻ സാധിക്കും. ചില വിഷഹരമന്ത്രങ്ങൾ ജപിക്കുമ്പോൾ ശൂലമുദ്ര ബന്ധിച്ച് വിഷത്തെ സംഹരിക്കണം. വിഷനാശത്തിനായി മാന്ത്രികൻ ഇടത് കൈയാണ് പ്രയോഗിക്കേണ്ടത്.

താർക്ഷ്യമന്ത്ര പ്രയോഗം എന്നൊരു പ്രയോഗം കാണുന്നുണ്ട്. ഇത് ഗരുഡ മന്ത്രസാധനയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇടത്തെ കൈത്തലത്തിൽ വലതു കൈപ്പത്തി വച്ചുള്ള ഈ പ്രയോഗം ഗരുഡമന്ത്രവാദക്രിയകളിൽ ഒന്നാമത്തേതാണ്. താർക്ഷ്യസ്വരൂപനായ വിഷഹാരിയുടെ താർക്ഷ്യ ഹസ്തംകൊണ്ട് ബന്ധിക്കപ്പെട്ടതായ മുഷ്ടിയും വിഷത്തെ ഹനിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

യഥാവിധി ഹസ്തം ഓങ്ങി ഭൂബീജപഞ്ചാക്ഷരാധിപതി മന്ത്രം ജപിച്ച് അഞ്ച് വിരലും പൊക്കിയാൽ വിഷത്തെ സ്തംഭിപ്പിക്കാം. മന്ത്രത്തിലെ ഭൂബീജം മാറ്റിയാൽ വിഷത്തെ സംഹരിപ്പിക്കാം. ഭൂബീജം വഹ്നി ബീജം എന്നിവ വ്യത്യാസപ്പെടുത്തി ജപിച്ചാൽ വിഷത്തെ ദഹിപ്പിക്കും. ഭൂവായു ബീജങ്ങളെ വ്യത്യാസപ്പെടുത്തി ജപിച്ചാൽ വിഷം ഒരുവനിൽ നിന്നും മറ്റൊരുവനിലേക്ക് സംക്രമിപ്പിക്കപ്പെടും എന്നെല്ലാം വ്യക്തമാക്കിട്ടുണ്ട്.

ഗർദ്ദഭാദി വിഷങ്ങളെ നശിപ്പിക്കുവാൻ ഗരുഡമന്ത്രങ്ങൾ പാടുള്ളതല്ല. ....പിവി പിവി ഛിന്ദ ഛിന്ദ.... എന്നുള്ള മന്ത്രമാണ് ഇവിടെ സ്വീകാര്യം. സ്ഥാവര വിഷത്തിന്........ ഗൗരീ ഗാന്ധാരീ ചാണ്ഡാലീ മാതംഗിനീ സ്വാഹാ... എന്നുള്ള പ്രയോഗം ആണ് കാണപ്പെടുന്നത്.

പാമ്പു വിഷം നിർവീര്യമാക്കുന്നതിന് കടിയേറ്റയാളുടെ നെറുകയിൽ മന്ത്ര ജലം ധാരധാരയായി ഒഴിക്കുകയും ചിലപ്പോൾ പ്രത്യേക പച്ചിലകൾകൊണ്ട് ശിരസ്സു മുതൽ പാദങ്ങൾ വരെ പതുക്കെയടിച്ചു കടിവായിൽ മന്ത്രജലം ഒഴിക്കുകയും ചെയ്യും.

ചിലപ്പോൾ വിഷകല്ലും ഒപ്പം ഉപയോഗിക്കാറുണ്ട്.
നൂറ്റിഒന്ന് പച്ചമരുന്നുകൾ ഇടിച്ചു പിഴിഞ്ഞ് ഉണക്കി പാലിലിടുമ്പോൾ പൊരിപോലെ ഉയർന്നു വരുന്നു. ഇതാണ് വിഷക്കല്ല്. വിഷ ബാധിതനെ കൊണ്ടുവന്നയുടൻ രണ്ടു പ്രാവശ്യം പച്ചവെള്ളം ഗരുഡമന്ത്രം ജപിച്ച് പാലായി കൊടുക്കുന്നു. വിഷം പാലായി മാറുവാനാണ് ഈ പ്രയോഗം.

തുടർന്ന് വിഷം മുഴുവനും പാമ്പുകടിയേറ്റ സ്‌ഥലത്ത് കൊണ്ടുവരു ന്നതിനുള്ള മന്ത്രപ്രയോഗം ആരംഭിക്കുകയായി. വിഷമിറക്കുന്നതിനു വേണ്ടി കടിയേറ്റ ഭാഗത്ത് വിഷക്കല്ല് വയ്ക്കുന്നു. ക്ഷണം തന്നെ കല്ല് ഒട്ടിപ്പിടിക്കുന്നു. മുഴുവൻ വിഷവും ഊറ്റിക്കുടിച്ച ശേഷം കല്ല് ഇളകി വീഴുന്നു. തുടർന്ന് വിഷക്കല്ല് പാലിലോ കരിക്കിൻ വെള്ളത്തിലോ ഏഴു തവണ ഇടുന്നു.

പ്രസിദ്ധമായ
ഒരു ചൊല്ലുണ്ട്. "ഒരു വിദ്യപഠിക്കിലോ വിഷവിദ്യ പഠിക്കണം. വിഷവിദ്യ പഠിക്കിലോ വിഷമിച്ചു പഠിക്കണം. "

(എൻ്റെ പത്നിയുടെ കുടുംബമായ ചെങ്ങന്നൂർവെൺമണി മൗട്ടത്ത് തറവാടിൻ്റെ വിഷവിദ്യപാരമ്പര്യത്തിൻ്റെ ഏടുകളിൽ നിന്നും & കേരളത്തിലെ സർപ്പരാധനയും വിഷവിദ്യയും വൈദ്യവും 🙏

കടപ്പാട് 🙏🙏🙏 Pradeep Saambhavi

ഗുരുത്വം എന്നത് ഗുരു തത്വം ആണ് !അഗസ്ത്യർ പറയുന്നു"അച്ചിതപ്പാ ജ്ഞാനക്കലൈപ്രാണ കലൈ മകത്താന ശിവകലൈ ശൂല സൂഷ്മ കാരണത്തിൻ കുരു...
14/02/2026

ഗുരുത്വം എന്നത് ഗുരു തത്വം ആണ് !

അഗസ്ത്യർ പറയുന്നു
"അച്ചിതപ്പാ ജ്ഞാനക്കലൈ
പ്രാണ കലൈ മകത്താന ശിവകലൈ ശൂല സൂഷ്മ കാരണത്തിൻ കുരുവാനഗുരു വുട ഇടത്തിൻ ശോല്ല് കൂറാന ശൂലത്തിൽ ഇരുപത്തഞ്ച് ഇറാന കാരണത്തിൽ മുപ്പത്താറ് ദശവാന കരുവിൽ തൊണ്ണൂറ്റാറു കരുവിയിൽ തൊണ്ണൂറ്റാറും വിവരമറിയാതെ കുരുട്ടാശാൻ താനെ ആകും, തൊടുകുറി തൊണ്ണൂറ്റാറും വേദന്തമാക നിൻറ കരുവി ആകെച്ചൊല്ല് എന്നപ്പാ നു റ്റെട്ട് കരുവി എത് യോഗമായ് നൂറ്റെട്ടും ' അറിന്തോരാശാൻ....!
ആശാനെന്ന് തിരുവോർ കൾ കോടാ കോടി അപ്പനെ പൊരുൾ അറിന്ത വർ ചുരുക്കമാകും"

അർത്ഥം - കെക്കു ഞാനകലയും, പ്രാണ കലയും, മഹത്തായ ശിവകലയും അറിയാവുന്നവനും സ്തൂല, സൂഷ്മ, കാരണത്തെ മനസിലാക്കിയ ഗുരുവിൻ്റെ അടുത്ത് ചെന്ന്, സ്ഥൂലത്തിൽ ഉള്ള 25 തത്വവും കാരണത്തിൽ ഉള്ള 36 തത്വവും കരുവിൽ ഉള്ള 96 തത്വവും വിവരമായി പടിച്ച് ഒരോ തത്വ ത്തിലും തത്വധാരണ ചെയ്ത് ഒരോന്നിനെയും മനസിലാക്കി അനുഭവിച്ച് പഠിച്ചവർ ആശാൻ ആകും അല്ലാത്തവർ കുരുട്ടാശാൻ ആകും.
96 തൊടു മർമ്മവും തത്വവും 108 കരുവിയും വേദാന്തം ആയി പഠിച്ച് 108 നെയും യോഗമായി അറിഞ്ഞാൽ ആശാൻ ആകും.

പിന്നെ പറയുന്നു ആശാൻ ആശാൻ എന്നു പറയുന്നവർ കൊടി ക്കണക്കിന് ആളുകൾ ഉണ്ട് പക്ഷേ ശരി ആയ പോരുൾ (അറിവ്, ഈശ്വരൻ) അറിഞ്ഞവർ ചുരുക്കമാണ് എന്നാണ്

"ഗുരു ഇരിപ്പത് ഉള്ളത്തിലെ ഗുരുനാഥൻ ഇരിപ്പതും തന്നക്കുള്ളെ "
ഗുരു ഉള്ളിലും ഗുരുനാഥൻ ഉള്ളിൻ്റ ള്ളിലും ആണ് ഉള്ളത്.
ഗുരു എന്നത് നമ്മൾ പുറത്ത് കാണുന്നതല്ല എന്നും അത് നമ്മുടെ ഉള്ളിൽ തന്നെ അണെന്നും കണ്ടെത്തുന്നവൻ ആണ് ശിഷ്യനും പിന്നീട് ഗുരുവും ആകുന്നത്.

"ഗുരു എൻ്റ നാടിനിലൈ സെർന്തൊർക്കെല്ലാം ഗുരു മുറ പൊൽ കൂർന്ത് വീശും "

ഗുരു എന്ന നാടിനിൽക്കുന്നവന് ഗുരുവിനെ തുടർന്ന് പൊയി വിദ്യപൂർണ്ണമായും പഠിച്ച് പൂർത്തി ആക്കുന്നവൻ ഭാവിയിൽ ഗുരുതത്വം മനസിലാക്കി ഗുരു ആയി മാറും.

ഇതാണ് ഗുരു തത്വമായ ഗുരുത്വം🙏🏻

പരകായപ്രവേശം അഥവാ കൂടു വിട്ടു കൂടുമാറൽ എന്നത് സ്വന്തം ശരീരം താൽക്കാലികമായി ഉപേക്ഷിച്ച് മറ്റൊരു ജീവച്ഛവത്തിലോ ശരീരത്തിലോ ...
13/02/2026

പരകായപ്രവേശം അഥവാ കൂടു വിട്ടു കൂടുമാറൽ എന്നത് സ്വന്തം ശരീരം താൽക്കാലികമായി ഉപേക്ഷിച്ച് മറ്റൊരു ജീവച്ഛവത്തിലോ ശരീരത്തിലോ ആത്മാവിനെ പ്രവേശിപ്പിക്കുന്ന അതിസങ്കീർണ്ണമായ ഒരു വിദ്യയാണ്. ഗമനവിദ്യയുടെ തലത്തിൽ ഉൾപ്പെടുന്ന വിഷയമാണിത്.

ഭാരതീയ ആത്മീയ പാരമ്പര്യങ്ങളിൽ വേരൂന്നിയ പരകായപ്രവേശം സ്വന്തം സൂക്ഷ്മശരീരം ഭൗതികശരീരത്തിൽ നിന്നും മനസ്സിനെയും ചൈതന്യത്തെയും ഒന്നാക്കി വേർപെടുത്തി പുറമേ ഇറക്കുന്നു. മനസ്സിനെ പൂർണ്ണമായും നിയന്ത്രണത്തിലാക്കി
ദശപ്രാണനുകളെ ഒരു പ്രത്യേക രീതിയിൽ നിയന്ത്രിച്ച് മറ്റൊരു ശരീരത്തിലേക്ക് വഴിതിരിച്ചുവിടുന്നു. ബാഹ്യമായി എത്തുന്ന പ്രാണനുകൾ ആദ്യം പ്രപഞ്ചശരീരമായി ബന്ധിപ്പിച്ചാണ്
​പ്രാണഉൽക്രമണം ചെയ്യുന്നത്.

പ്രാണപഞ്ചകങ്ങളേയും, നാഗപഞ്ചകങ്ങളേയും നിയന്ത്രി ക്കുവാനുള്ള പൂർണ്ണ കഴിവുകൾ സാധകനിൽ കൈവരുന്നത് ശ്രീചക്രത്തിലെ സർവ്വാർത്ഥസാധകമെന്ന അഞ്ചാം ആവരണഭേദനത്താലാകുന്നു. അംഗുഷ്‌ഠം മുതൽ കപോലം വരെയുള്ള ശരീരത്തിലെ മുപ്പത്തിയെട്ട് സ്ഥാനങ്ങളിലൂടെ പ്രാണനെ സാധകൻ പരകായപ്രവേശത്താൽ ഇച്ഛാനുസരണം സ്വശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് മാറ്റുന്നത് പവനചക്രമെന്ന മേൽ വിവരിച്ച ശ്രീചക്രത്തിലെ പഞ്ചമാവരണ ഭേദനത്തിലൂടെയാണ്.

ശ്രീചക്രത്തിലെ അഞ്ചാം ആവരണത്തിൻ്റെ വിശദമായ പഠനത്തിലൂടെയും അതിനു മുന്നേ ഉള്ള നാല് ചക്രങ്ങളുടെ വിവരണത്തിലൂടേയും ഇത് ഏറ്റക്കുറെ മനസ്സിലാകും.

​ശ്രീചക്രഉപാസന കൂടാതെയുള്ള മറ്റൊരു മാർഗ്ഗം
​ഭൈരവസാധനയാണ്. പരകായ പ്രവേശത്തിനും ആത്മാവിനെ ശരീരം വിട്ട് സഞ്ചരിപ്പിക്കാനും പ്രത്യേകം ഭൈരവ മന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അനർഹരായ കൈകളിൽ ഇത്തരം പ്രയോഗങ്ങൾ ചെന്നെത്തുവാതിരിക്കാൻ
​ഇപ്രകാരം മന്ത്രങ്ങളെക്കുറിച്ചുള്ള സൂചനകൾ
താളിയോലകളിലും ഗുരുപരമ്പരകളിലും രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.

​പരകായപ്രവേശം നടത്തുമ്പോൾ സ്വന്തം ശരീരം സുരക്ഷിതമായി നോക്കാൻ ഒരാളില്ലെങ്കിൽ, ശരീരം സുരക്ഷിതമായി സംരക്ഷിച്ചില്ലന്നാൽ ആ ശരീരത്തിൽ അന്യവ്യക്തി പ്രവേശിക്കാനോ ശരീരം നശിക്കാനോ മറ്റുള്ളവർ നശിപ്പിക്കുവാനോ സാധ്യതയുണ്ട്. ശ്രീചക്രസാധനയിൽ ശരീരത്തിലെ മുപ്പത്തിയെട്ട് സ്ഥാനങ്ങൾ വ്യക്തമായി മനസ്സിലാക്കാനെയും മനസ്സിനെ പൂർണ്ണമായി നിയന്ത്രിച്ച് അവ ഏകീകരിക്കപ്പെടാതെയും പ്രാണനെ പുറത്തുവിട്ടാൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം.

(ശ്രീ കുഞ്ഞികൃഷ്ണമേനോൻ്റെ ശ്രീചക്രസാരസർവ്വസ്വത്തിൽ നിന്നും)

കടപ്പാട് 🙏🙏🙏

ഹംസ യോഗം / ഹംസ വിദ്യ🌟🌟🌟🌟🌟🌟🌟സത്യയുഗത്തില്‍ ജനങ്ങള്‍ കളങ്കമില്ലാത്തവരും, സദാചാരനിരതരും അതുകൊണ്ടു തന്നെ ആനന്ദചിത്തരും, അരോഗ...
12/02/2026

ഹംസ യോഗം / ഹംസ വിദ്യ

🌟🌟🌟🌟🌟🌟🌟

സത്യയുഗത്തില്‍ ജനങ്ങള്‍ കളങ്കമില്ലാത്തവരും, സദാചാരനിരതരും അതുകൊണ്ടു തന്നെ ആനന്ദചിത്തരും, അരോഗദൃഢഗാത്രരും ദീര്‍ഘായുസ്വികളും ആയിരുന്നു. ആ യുഗത്തിലെ ജനങ്ങള്‍ ഉപാസിച്ചിരുന്ന ആത്മവിദ്യയെയാണ് 'ഹംസവിദ്യ' എന്നുപറയുന്നത്.

ത്രേതായുഗമായതോടെ ജനങ്ങളുടെ മനസ്സ് സത്ഗുണങ്ങളില്‍നിന്നു വ്യതിചലിച്ചു. ആത്മീയതയിൽ നിന്ന് പുറത്തു കടന്ന് താന്ത്രിക മാന്ത്രിക മാർഗ്ഗങ്ങളിലേക്കും പൂജാവിതാനങ്ങളിലേക്കും അവരുടെ മനസ്സ് വ്യതിചലിച്ചു. അതോടെ ഹംസയോഗം മുനികുല പരമ്പരകളിലേക്ക് ഒതുങ്ങി.

ഉപാസകര്‍ക്ക് വിഹിതമായ എല്ലാ സുഖഭോഗങ്ങളും നല്‍കിക്കൊണ്ടുതന്നെ സദാനന്ദസ്വരൂപവും അന്ത്യപുരുഷാര്‍ത്ഥവുമായ മോക്ഷത്തിലേക്ക് നയിക്കുന്നതാണ് ഹംസവിദ്യ. ഭൗതിക ലോകകാര്യങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് തന്നെ ആത്മീയ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ അവസരം നൽകുന്ന ഒരു പരിശീലന ക്രമമാണ് ഹംസ യോഗത്തിന്റേത്.

ഹംസയോഗത്തിന്റെ രഹസ്യസ്വഭാവം മൂലം അത് ജനങ്ങള്‍ക്ക്‌ അപ്രാപ്യമായിരുന്നു. ഹംസയോഗത്തെ അടുത്തറിയാൻ ഇപ്പോഴിതാ ഒരു സുവർണ്ണാവസരം. ഹംസ യോഗ പ്രവേശിക എന്ന പുസ്‌തകം വായിച്ച ശേഷം മാത്രം പരിപാടിയിൽ പങ്കെടുക്കുക

Link to Join our Group:

https://chat.whatsapp.com/FFzTUCdDxpcE1n1oP3KTWF

🌟🌟🌟🌟🌟🌟🌟🌟

Siddha Academy Of Alchemists

അലക്കോട് പെരുനിലം റോഡ്Ph-7306743700,7559094809
12/02/2026

അലക്കോട് പെരുനിലം റോഡ്
Ph-7306743700,7559094809

പതി പശു പാശം"പതിയാന പതിയതുതാൻ പരസ്വരൂപംപശുവാന വാശിയടാ കാലുമാച്ചുവീതിയാന പാകമാടാ വീടതാച്ചുവീടറിന്തു കാൽ നിറുത്തി യോഗം ചെയ...
12/02/2026

പതി പശു പാശം

"പതിയാന പതിയതുതാൻ പരസ്വരൂപം
പശുവാന വാശിയടാ കാലുമാച്ചു
വീതിയാന പാകമാടാ വീടതാച്ചു
വീടറിന്തു കാൽ നിറുത്തി യോഗം ചെയ്‌താൽ
ഗതിയാന മുച്ചുടരും ഒന്നായ് നിന്റു
കേചരത്തിൽ ആടുകിന്റ ഗതിയെപാർത്താൽ
മതിയാന മതിമയക്കന്താനേ തീർത്തു
മാസറ്റ ജോതിയേന വാഴലാമേ"
*- മഹാഗുരു അഗസ്ത്യർ*

പതി, പശു, പാശം എന്നത് ശൈവസിദ്ധാന്തങ്ങളുടെ അടിസ്ഥാന വിഷയമാണ്. പതി ഈശ്വരനെയും പശു ആത്മാവിനെയും പാശം നമ്മുടെ ബന്ധത്തെയും (ആഗ്രഹങ്ങളെയും) സൂചിപ്പിക്കുന്നു. ഈ ബന്ധം (ആഗ്രഹങ്ങൾ) പതിയോട് അല്ലെങ്കിൽ ഈശ്വരനോടാകുമ്പോൾ നമുക്ക് മുക്തി ലഭിക്കുന്നു. അത് ലൗകിക കാര്യങ്ങളോട് ആകുമ്പോൾ പശുവിനെ അല്ലെങ്കിൽ നമ്മെ ഈ ലോകവുമായി തന്നെ ബന്ധിപ്പിച്ചു നിർത്തുന്നു.

ഇവിടെ മഹാഗുരു അഗസ്ത്യർ പറയുന്നത് പതി എന്നാൽ ദിവ്യമായ പരസ്വരൂപം ആണെന്നാണ്. അത് പ്രപഞ്ച പ്രാണശക്തിയാണ്. വീട് എന്നത് നമ്മുടെ ശരീരമാണ്. പ്രപഞ്ച പ്രാണശക്തി വായുതത്വമായ ശ്വാസത്തെ വാഹനമാക്കി നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. അതാണ്‌ വാശി. പശു അല്ലെങ്കിൽ ആത്മാവ് ശരീരത്തിലെ പ്രാണശക്തിയാണ്. പാശമെന്നത് പ്രാണൻ ഏതിനോട് ചേർന്ന് നിൽക്കുന്നു എന്ന വിധിയാണ്.

പ്രപഞ്ചപ്രാണശക്തി തന്നെയാണ് നമ്മുടെ ശരീരത്തിലും ഇരിക്കുന്ന വാശിയെന്ന സത്യം മനസ്സിലാക്കി പ്രാണായാമത്തിൽ ശ്വാസത്തെ നിർത്തി കുംഭകം പരിശീലിക്കണം. അപ്പോൾ വാശിയും പ്രപഞ്ചപ്രാണശക്തിയും ഒന്നായി അകത്തേക്കും പുറത്തേക്കും പോകേണ്ട ആവശ്യമില്ലാതെ തികച്ചും യോജിച്ചു നിലനിൽക്കും. അതാണ്‌ കുംഭകാവസ്‌ഥ.

ഈ നിലയിൽ എത്തുമ്പോൾ നമ്മിലെ സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നീ മൂന്ന് അഗ്നിജ്വാലകൾ ഒരുമിച്ചു കേചരത്തിൽ നൃത്തം ചെയ്ത് ഒന്നായി നിൽക്കും. കേചരമെന്നത് നമ്മുടെ ശരീരത്തിൽ ആജ്ഞാചക്രവും പ്രപഞ്ചത്തിൽ വെട്ടവെളിയുമാണ്. സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നീ മൂന്ന് അഗ്നിജ്വാലകൾ ഒന്നാകുന്ന ഗതി നമുക്ക് ആജ്ഞയിൽ ദർശിക്കാൻ പറ്റുമെന്നാണ് മഹാഗുരു അഗസ്ത്യർ ഇവിടെ പറയുന്നത്.

ഈ നിലയിൽ എത്തുന്ന യോഗിയുടെ മതിയിലെ (ബുദ്ധിയിലെ) എല്ലാ മയക്കങ്ങളും നശിച്ചു മാനുഷിക പരിമിതികളുടെ എല്ലാ വ്യാമോഹങ്ങളും അപ്രത്യക്ഷമായി യോഗി കുറ്റമറ്റ ജ്യോതിയായി മാറുകയും ചെയ്യുന്നു.

മുച്ചുടരു എന്നത് മൂന്നു അഗ്നിജ്വാലകൾ എന്നർത്ഥം. 96 തത്വങ്ങളടങ്ങിയ സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവയെ അത് സൂചിപ്പിക്കുന്നു. ജ്യോതിയും ജ്വാലകളും ഒന്നല്ല. അവ തമ്മിലുള്ള വ്യത്യാസത്തെ മഹാഗുരു അഗസ്ത്യർ തന്റെ നാദാന്തസാരം എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ജ്യോതി ശിവനാണെന്നും ജ്വാല ശക്തിയാണെന്നും മഹാഗുരു പറയുന്നു. ജ്യോതി എന്നത് മഹത്തായ പ്രകാശത്തെ സൂചിപ്പിക്കുന്നു. ചുടർ അല്ലെങ്കിൽ ജ്വാല അതിന്റെ രൂപത്തിൽ അഗ്നിയെ സൂചിപ്പിക്കുന്നു. ജ്യോതി എന്നത് ദൈവികമായ രൂപരഹിതമായ അവസ്ഥയെ സൂചിപ്പിക്കുന്നു. ജ്വാല രൂപമുള്ള അവസ്ഥയെ സൂചിപ്പിക്കുന്നു. കുറ്റമറ്റ ജ്യോതിയായി വാഴാം എന്നു പറയുമ്പോൾ മഹാഗുരു രൂപരഹിതമായ അവസ്ഥയെ തന്നെയാണ് സൂചിപ്പിക്കുന്നത്.🙏🏼

കടപ്പാട്🙏🙏🙏

പഞ്ചകർമ്മംഉപാസകരുടെ ധ്യാനം, തപസ്സിനാൽ ശരീരത്തിന് ഏർപ്പെടുന്ന ചൂട്/ഉഷ്ണം തണുക്കുവാൻ ഭോഗർ പറഞ്ഞ പഞ്ചകർമ്മം ഉപയോഗിക്കാം.കസ്...
11/02/2026

പഞ്ചകർമ്മം

ഉപാസകരുടെ ധ്യാനം, തപസ്സിനാൽ ശരീരത്തിന് ഏർപ്പെടുന്ന ചൂട്/ഉഷ്ണം തണുക്കുവാൻ ഭോഗർ പറഞ്ഞ പഞ്ചകർമ്മം ഉപയോഗിക്കാം.

കസ്തൂരിമഞ്ഞൾ, വേപ്പിൻ പരിപ്പ്, വെളുത്ത മുളക്, കടുക്കാ തൊലി, നെല്ലിവറ്റൽ ഇവ അരച്ചു പശുവിൻപാലിൽ ചൂടാക്കി നറുമണത്തോടെ ഇറക്കി ശരീരത്തിൽ തേച്ചു കുറച്ചു സമയം കഴിഞ്ഞ് കുളിക്കുക🙏

കടപ്പാട് 🙏🙏🙏

10/02/2026
വുട്സ് സ്റ്റീൽ (Wootz Steel)മധ്യകാലഘട്ടത്തിൽ ലോകത്തെ വിറപ്പിച്ചിരുന്ന 'ഡമാസ്കസ് വാളുകൾ' (Damascus Swords) നിർമ്മിച്ചിരുന...
09/02/2026

വുട്സ് സ്റ്റീൽ (Wootz Steel)

മധ്യകാലഘട്ടത്തിൽ ലോകത്തെ വിറപ്പിച്ചിരുന്ന 'ഡമാസ്കസ് വാളുകൾ' (Damascus Swords) നിർമ്മിച്ചിരുന്നത് ഇന്ത്യയിൽ നിന്നുള്ള ഈ വുട്സ് സ്റ്റീൽ ഉപയോഗിച്ചായിരുന്നു. വുട്സ് സ്റ്റീൽ പണ്ട് ദക്ഷിണേന്ത്യയിൽ, ഏകദേശം ബി സി. 6-ാം നൂറ്റാണ്ട് മുതൽ തന്നെ പ്രചാരത്തിലുണ്ടായിരുന്നു. പ്രത്യേകിച്ച് കേരളം ഉൾപ്പെടുന്ന മലബാർ മേഖലയിൽ ഉത്പാദിപ്പിച്ചിരുന്നതാണ്. നമ്മുടെ കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും അഭിമാനിക്കാൻ വകനൽകുന്ന ഒരു വലിയ കണ്ടുപിടുത്തമാണ് വുട്സ് സ്റ്റീൽ (Wootz Steel). ലോകത്തിലെ തന്നെ ആദ്യത്തെ ഹൈ-ക്വാളിറ്റി സ്റ്റീൽ അലോയ് ആയിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.വിദേശ സഞ്ചാരികളെയും പുരാതന ലോകത്തെ ശാസ്ത്രജ്ഞരെയും ഒരുപോലെ അമ്പരപ്പിച്ച ഒന്നായിരുന്നു വുട്സ് സ്റ്റീൽ (Wootz Steel). ഇതിന്റെ ചരിത്രവും സാങ്കേതിക വശങ്ങളും പരിശോധിച്ചാൽ നമ്മുടെ പൂർവ്വികരുടെ ലോഹസംസ്കരണ വിദ്യ എത്രത്തോളം മുന്നിലായിരുന്നു എന്ന് മനസ്സിലാക്കാം.

'വുട്സ്' എന്ന വാക്ക് ഉണ്ടായത് 'ഉരുക്ക്' എന്ന തമിഴ്/മലയാളം വാക്കിൽ നിന്നാണ്. കന്നഡയിൽ ഇതിനെ 'ഉക്കു' എന്ന് വിളിക്കുന്നു. ഈ വാക്കിനെ ഇംഗ്ലീഷുകാർ ഉച്ചരിച്ചപ്പോഴാണ് അത് 'Wootz' ആയി മാറിയത്.

മലബാറിലെ കാടുകളിൽ നിന്ന് ലഭിച്ചിരുന്ന ഉയർന്ന നിലവാരമുള്ള ഇരുമ്പ് അയിരും, പ്രത്യേക തരം തടികളും (ചാർക്കോൾ നിർമ്മാണത്തിന്) . ചില പ്രത്യേക ഇലകൾ (ഉദാഹരണത്തിന് ആവണിക്ക്, കരിങ്ങാലി) എന്നിവ കളിമണ്ണ് കൊണ്ട് നിർമ്മിച്ച ചെറിയ മൂശകളിൽ (Crucibles) നിറയ്ക്കുന്നു. ഈ മൂശകൾ മുദ്രണം ചെയ്ത ശേഷം കൽക്കരി ഉപയോഗിച്ച് ഏകദേശം 1300^\circ C മുതൽ 1470^\circ ചുമ്മാ താപനിലയിൽ ആഴ്ചകളോളം ചൂടാക്കുന്നു.
കാർബൺ ആഗിരണം ഈ പ്രക്രിയയിൽ ഇരുമ്പ് ഉരുകാതെ തന്നെ കരിയിൽ നിന്നുള്ള കാർബണിനെ ആഗിരണം ചെയ്യുന്നു. ഇത് സ്റ്റീലിന് അസാമാന്യമായ കടുപ്പം നൽകുന്നു.വളരെ സാവധാനം തണുപ്പിക്കുന്നത് വഴി കാർബൺ കൃത്യമായ രീതിയിൽ വിന്യസിക്കപ്പെടുകയും 'സിമന്റൈറ്റ്' (Cementite) എന്ന കഠിനമായ പാളികൾ രൂപപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിൽ നിന്നും ഈ ഉരുക്ക് കട്ടകൾ (Ingots) പേർഷ്യയിലേക്കും അവിടെ നിന്ന് ഡമാസ്കസിലേക്കും (സിറിയ) കയറ്റി അയച്ചിരുന്നു. അവിടെ വെച്ചാണ് ഇവ പ്രശസ്തമായ 'ഡമാസ്കസ് വാളുകളായി' മാറിയിരുന്നത്.

ഈ വാളുകളുടെ ഉപരിതലത്തിൽ ജലതരംഗങ്ങൾ പോലെയുള്ള അടയാളങ്ങൾ (Watery pattern) കാണാമായിരുന്നു. ഒരു പട്ടുതൂവാല വായുവിൽ ഇട്ടാൽ അത് ഈ വാളിന്റെ മുനയിൽ തട്ടി രണ്ടായി മുറിയും എന്ന് പറയപ്പെടുന്ന അത്രയും മൂർച്ചയും വഴക്കവും ഇതിനുണ്ടായിരുന്നു.

വുട്സ് സ്റ്റീലിന്റെ പ്രത്യേകത അതിലടങ്ങിയിരിക്കുന്ന കാർബണിന്റെ അളവാണ് (ഏകദേശം 1.5\% വരെ). ഇന്നത്തെ കാലത്തെ നാനോ ടെക്നോളജിയുടെ പ്രാഥമിക രൂപം ഇതിൽ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പ് ഉരുക്കുമ്പോൾ അതിൽ രൂപപ്പെടുന്ന കാർബൺ നാനോ ട്യൂബുകൾ ആണ് ഈ വാളുകൾക്ക് അസാമാന്യമായ കരുത്തും ഒടിയാത്ത സ്വഭാവവും നൽകിയിരുന്നത്.

പണ്ട് കൊടുങ്ങല്ലൂർ പോലുള്ള തുറമുഖങ്ങൾ വഴി ഇത് അറബ് രാജ്യങ്ങളിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും കയറ്റുമതി ചെയ്തിരുന്നു. ആധുനിക സ്റ്റീൽ വ്യവസായത്തിന്റെ പിതാവായ മൈക്കൽ ഫാരഡെ പോലും വുട്സ് സ്റ്റീലിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നത് ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

പ്ലിനി ദി എൽഡർ (Pliny the Elder) തുടങ്ങിയ റോമൻ സഞ്ചാരികൾ ഇന്ത്യൻ ഉരുക്കിന്റെ ഗുണനിലവാരത്തെക്കുറിച്ച് തങ്ങളുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
2006-ൽ ജർമ്മനിയിലെ ഡ്രെസ്‌ഡൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വുട്സ് സ്റ്റീൽ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ഒരു വിവരം കണ്ടെത്തി. ഈ സ്റ്റീലിനുള്ളിൽ കാർബൺ നാനോ ട്യൂബുകളും (Carbon Nanotubes) സിമന്റൈറ്റ് നാനോ വയറുകളും അടങ്ങിയിരിക്കുന്നു. പൗരാണിക ഇന്ത്യക്കാർ അറിയാതെയാണെങ്കിലും നാനോ ടെക്നോളജി ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവാണിത്.

വുട്സ് സ്റ്റീലിന്റെ പ്രത്യേകതകൾ

ഫ്ലെക്സിബിലിറ്റി: ഈ വാളുകൾ വില്ല് പോലെ വളച്ചാലും ഒടിയാതെ പഴയ രൂപത്തിലേക്ക് തിരിച്ചു വരും.

മൂർച്ച: വായുവിൽ പറക്കുന്ന പട്ടുതുണി പോലും മുറിക്കാൻ ഇതിന് ശേഷിയുണ്ടായിരുന്നു.

പാറ്റേൺ: ഉരുക്കിന്റെ ഉപരിതലത്തിൽ താനേ രൂപപ്പെടുന്ന മനോഹരമായ'തരംഗരൂപങ്ങൾ' (Watery silk patterns).

19-ാം നൂറ്റാണ്ടോടെ വുട്സ് സ്റ്റീലിന്റെ നിർമ്മാണ രഹസ്യം ഏകദേശം അപ്രത്യക്ഷമായി. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:
ബ്രിട്ടീഷ് നിരോധനം: ഇന്ത്യയിലെ ആയുധ നിർമ്മാണ ശാലകൾ ബ്രിട്ടീഷുകാർ നിരോധിക്കുകയും അയിര് ഖനനത്തിന് വലിയ നികുതി ഏർപ്പെടുത്തുകയും ചെയ്തു.
അസംസ്കൃത വസ്തുക്കളുടെ കുറവ്: ഇതിനാവശ്യമായ പ്രത്യേക തരം ഇരുമ്പ് അയിരും മരക്കരിയും ലഭ്യമല്ലാതായതോടെ ഈ വിദ്യ പകർന്നു നൽകാൻ ആളില്ലാതെ പോയി.
✍️ Sreekala Prasad

Address

Alakode
670571

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+917559094809

Website

Alerts

Be the first to know and let us send you an email when Jeevadhara Kalari / ജീവധാര കളരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jeevadhara Kalari / ജീവധാര കളരി:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram