Jeevadhara Kalari / ജീവധാര കളരി

Jeevadhara Kalari / ജീവധാര കളരി Thakan kalari(Aditada ,Adimura)Ayurveda Siddha Kalari Marma chikitsa,since-1984

19/07/2025
https://youtube.com/watch?v=1B7RJ7etutg&feature=sharedകളരിയിലെ കളം എന്താണ്?കളം പ്ളസ് രി ആണ് കളരി എല്ലാ ആയോധനകൾക്കും ആധാര...
19/07/2025

https://youtube.com/watch?v=1B7RJ7etutg&feature=shared

കളരിയിലെ കളം എന്താണ്?

കളം പ്ളസ് രി ആണ് കളരി

എല്ലാ ആയോധനകൾക്കും ആധാരമായി നിൽക്കുന്ന കാൽ പാഠം അല്ലെങ്കിൽ കാലുകൊണ്ടുള്ള നീക്കങ്ങളെ ആണ് കളം എന്ന് പറയുന്നത്.
അടിമുറ ശാസ്ത്ര പ്രകാരം അടിമുറയ്ക്ക് 6 ആധാരങ്ങൾ ഉണ്ട് അതിൽ ഒന്നാണ് കാൽ വിളയാട്ട്.. കാൽ വിളയാട്ട് എന്നത് അടിമുറയിലെ കാലുകൊണ്ടുള്ള ചുവടുമാനത്തെ പറയുന്നു. കാൽ വിളയാട്ടിൽ നിലയും നീക്കവും പ്രയോഗവും അടങ്ങിയിരിക്കുന്നു.
കാലുകൾ തമ്മിൽ ഉള്ള അകലം, കാല് വെക്കുന്ന രീതി, കാല് മാറ്റിവെയ്ക്കുന്ന രീതി, കാല് വെക്കുന്ന ദിശ, കാലിൽ തിരയുന്ന രീതി, അഗ്നി തത്വമായ കാലിൽ നിന്ന് ഊർജം എടുക്കുന്ന രീതി, കാലുകളുടെ അമർച്ച, കാലുകളുടെ വടിവം എന്നിവയാണ് ഒരു അഭ്യാസിയുടെ ചുവടുറപ്പ് നിർണ്ണയിക്കുന്നത്. ഇത് സാദ്യമാകുന്നത് നിരന്തരമായി കളം അഭ്യസിക്കുന്നത് കൊണ്ടാണ്.

പ്രപഞ്ചത്തിൽ ഉള്ള എല്ലാ വസ്തുക്കളിലും ഒരു പ്രത്യേകതരം ജോമട്രി ഉണ്ട് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ലോകം മുഴുവൻ പ്രവർത്തിക്കുന്നത്. ഇത് വട്ടത്തിലും, ചതുരത്തിലും, ത്രികോണമായും,ഷഡ്ഭുജമായും ,പഞ്ചഭുജമായും, പല രൂപത്തിലും കാണാം ഇത് സുഷ്മത്തിൽ ഉള്ള വൈദ്യുതകാന്തിക ഊർജ്ജം,ഗുരുത്വാകർഷണ ഊർജ്ജം,തമോ ഊർജ്ജം, പ്രാണ ഊർജ്ജം എന്നിങ്ങനെ ഉള്ള ഊർജ്ജം കൊണ്ടാണ് ഉണ്ടാകുന്നത്

2 കളം മുതൽ 64 കളം വരെ അഗസ്ത്യരുടെ ശാസ്ത്രങ്ങളിൽ പറഞ്ഞ് പോകുന്നു രണ്ട് കളം, മൂന്ന് കളം, നാല് കളം... എന്നിങ്ങനെയും അല്ലാതെ ഇതിൻ്റെ പിരിവ് ചുവടുകൾ ആയി 'പ' ചുവട്, 'ര' ചുവട്, 'യ' ചുവട്, തൊപ്പിക്കളം,യോനിക്കളം, വരഅടി, വശംഅടി,റെട്ടക്കളം, ഉടുക്ക് ചുവട്, പാമ്പ് ചുവട്, പറവച്ചുവട്, നക്ഷത്രച്ചുവട്, മുക്കണ്ണൻചുവട്, എന്നിങ്ങനെ ആയിരക്കണക്കിന്ന് കളങ്ങൾ പറഞ്ഞ് പൊക്കുന്നു. തന്ത്രശാസ്ത്രത്തിലെ യന്ത്രങ്ങളുമായും 96 ശരീര തത്വങ്ങൾ ആയും കളങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു.
ത്രികോണവും, ചതുരവും വ്രത്തവും ആണ് കളത്തിൻ്റെ അടിസ്ഥാനം. ഇതിൻ്റെ വിന്യാസങ്ങൾ ആണ് ബാക്കി എല്ലാച്ചുവടുകളും. ചതുരം പ്രത്വി തത്വവും ,ചന്ദ്രക്കല ജലതത്വവും ത്രികോണം അഗ്നിതത്വവും , നക്ഷത്രം വായു തത്വവും, വ്രത്തം ആകാശതത്വവും ആണ് എന്ന് ചുവട് തന്ത്ര ശാസ്ത്രം പറയുന്നു, ഇവ ഓരോന്നും ഓരോ ആധാര ചക്രങ്ങളുമായി ബന്ധിച്ചിരിക്കുന്നു ഇതിന് ഓരോന്നിന്നും ബീജം, അക്ഷരം, നിറം, ദെവതാ തത്വം, എന്നിങ്ങനെ അനെക തത്വങ്ങൾ കൽപ്പിച്ചിരിക്കുന്നു .
ഓരോ കളത്തിനും 64 ഓളം പിരിവുകൾ ഉണ്ടെന്നും ഗുരുക്കൻമാർ പറയുന്നു.

കളങ്ങളിൽ നിന്നാണ് പണ്ട് കാലത്ത് യുദ്ധക്കളിൽ ഉപയോഗിച്ചിരുന്ന വ്യൂഹങ്ങൾ രൂപം കൊണ്ടത് ഇത്തരം 17 വ്യൂഹങ്ങളെ പറ്റി മഹാഭാരതത്തിൽ പറയുന്നു.

ഓരോ കളത്തിലും വെറുംകൈ, കത്തി ,വടി, വാൾ, കുന്തം എന്നിങ്ങെനെ ആയുധം വെച്ച് പരിശീലിക്കെണ്ടതാണ് ഇത് അഭ്യാസിക്ക് ശരീരബലവും ചുവടുറപ്പും നൽകുന്നു.
-Dr Don v Shaju
7306743700

16/07/2025
വായു- 10പ്രാണനെ പ്രവര്‍ത്തനമനുസരിച്ച് പ്രാണന്‍,അപാനന്‍,വ്യാനന്‍, ഉദാനന്‍,സമാനന്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.സ...
12/07/2025

വായു- 10

പ്രാണനെ പ്രവര്‍ത്തനമനുസരിച്ച് പ്രാണന്‍,അപാനന്‍,വ്യാനന്‍, ഉദാനന്‍,സമാനന്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.സ്വര്‍ണ്ണം, വെള്ളി മുതലായവ വികാര ഭേദത്താല്‍ പലതായിത്തീരുന്നത് പോലെയാണിത്.പ്രാണന്‍ എന്നാല്‍ ജീവശക്തി എന്നാണര്‍ത്ഥം.ശ്വാസം, വായു എന്നൊക്കെ പറഞ്ഞാല്‍ അര്‍ത്ഥം പൂര്‍ണ്ണമാവില്ല. അഞ്ച് തരത്തിലുള്ള പ്രാണപ്രവര്‍ത്തനങ്ങളാണ് ശരീരത്തെ നിലനിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും.വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ രൂപത്തില്‍ അവ എല്ലാവരിലും കാണാം.പഞ്ചപ്രാണന്‍മാര്‍ എന്നതാണ് പൊതുവായ പേര്.
വിഷയഗ്രഹണമാണ് പ്രാണന്റെ പ്രവര്‍ത്തനം അഥവാ പ്രാണവൃത്തി.
മൂക്ക്,വായ എന്നിവയിലൂടെ കയറിയിറങ്ങി സഞ്ചരിക്കുന്നതാണ് പ്രാണന്‍.
വിസര്‍ജ്ജനമാണ് അപാനന്റെ വൃത്തി. മലമൂത്രങ്ങളെ താഴേക്ക് നയിക്കുന്നത് അപാനനാണ്. കഴിച്ചഭക്ഷണത്തെ ദഹിപ്പിക്കലാണ് വ്യാനന്റെ പണി.പോഷകങ്ങളെ ശരീരത്തിലെ എല്ലായിടത്തും എത്തിക്കലാണ് സമാനന്‍ ചെയ്യുന്നത്.(ജഠരാഗ്‌നിയെ ജ്വലിപ്പിച്ച് അന്നരസത്തെ പാകപ്പെടുത്തുന്നത് സമാനനെന്നും പോഷകത്തെ നാഡീവ്യൂഹങ്ങളിലേക്ക് വിതരണം ചെയ്യുന്നത് വ്യാനനാണെന്നും അഭിപ്രായമുണ്ട്) ചിന്തനത്തിനെ ചെയ്യുന്നതാണ് ഉദാനന്‍. മുകളിലേക്ക് നയിക്കുകയാണ് ഉദാനവൃത്തി.
ജീവചൈതന്യമായ പ്രാണശക്തി ഏകമാണെങ്കിലും അവയുടെ പ്രവര്‍ത്തിയ്‌ക്കനുസരിച്ച് പ്രത്യേകം പേരും പഞ്ചപ്രാണന്‍മാര്‍ എന്ന് ഒരുമിച്ചും പറയുന്നു.
സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളേയും സൂക്ഷ്മങ്ങളായ അന്ത:കരണത്തേയും കൂട്ടിയോജിപ്പിക്കുന്നത് പ്രാണശക്തിയാണ്. ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങളേയും അന്ത:കരണവുമായി ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് പഞ്ചപ്രാണനാണ്.
സ്ഥൂലസൂക്ഷ്മ ശരീരങ്ങളുടെ ഇടയിലുള്ളതിനാലും അവ രണ്ടുമായി ബന്ധപ്പെടുന്നതിനാലും പഞ്ച പ്രാണന്‍മാരെ ചിലര്‍ സ്ഥൂല ശരീരത്തില്‍ ഉള്‍പ്പെടുത്തുന്നു.
എന്നാല്‍ മറ്റു ചിലര്‍ സൂക്ഷ്മ ശരീരത്തിലാണ് പെടുത്തുന്നത്. ഒരു ഭാഗം സ്ഥൂലത്തിലും മറുഭാഗം സൂക്ഷ്മത്തിലുമായതിനാല്‍ രണ്ടും ശരിയാണെന്ന് പറയാം.
പ്രാണനെ അഞ്ചു വിധത്തിലായി തിരിച്ചിരിക്കുന്നത് വൃത്തിഭേദം കൊണ്ടും വികൃതിഭേദം (ഓരോ കാര്യത്തിനും പ്രത്യേകം നിയോഗിക്കല്‍) കൊണ്ടുമാണെന്ന് ഇവിടെ വ്യക്തമാക്കി. അത് സ്വര്‍ണ്ണം വിവിധ ആഭരണങ്ങളായ മാല, വള, കമ്മല്‍, മൂക്കുത്തി, അരഞ്ഞാണം തുടങ്ങിയവയായി മാറുന്നത് പോലെയാണ് .അപ്പോള്‍ ആ സ്വര്‍ണ്ണാഭരണങ്ങള്‍ക്കെല്ലാം ഓരോ ഭാവവും രൂപവുമാണ്. ഒന്ന് മറ്റൊന്നിന് പകരമാകില്ല. സ്വര്‍ണ്ണാഭരണമാണെങ്കിലും പേരും ആകൃതിയും, അവയുടെ സ്ഥാനവും തീര്‍ത്തും വ്യത്യസ്തമാണ്.
അപ്രകാരം ഒരേ വെള്ളം തന്നെ അല, നുര, പത എന്നിങ്ങനെ പലതായി കാണാറുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ നിന്നാണ് ഉണ്ടായത് അതില്‍ നിന്ന് ഇല്ലാതാകുമെങ്കിലും ഓരോന്നിനും അതിന്റെ പ്രത്യേകതയുണ്ട്. പഞ്ചപ്രാണന്‍മാര്‍ യഥാര്‍ത്ഥത്തില്‍ പ്രാണന്‍ തന്നെയാണ്. ഒന്നു തന്നെയെങ്കിലും വൃത്തിയും ഓരോന്നിനും നിയോഗിച്ചിരിക്കുന്ന ഭാവവും കണക്കിലെടുത്ത് അവ ഓരോ പേരുകളില്‍ അറിയപ്പെടുന്നു.🙏

കടപ്പാട് 🙏🙏🙏

ഇന്നാണ്  #ഗുരുപൂർണ്ണിമ .... ആദ്ധ്യാത്മിക മാർഗ്ഗത്തിൽ കൂടി സഞ്ചരിക്കുന്ന സാധകർക്ക്- പ്രത്യേകിച്ച് ഗുരു ഉപദേശം സ്വീകരിച്ച ...
10/07/2025

ഇന്നാണ് #ഗുരുപൂർണ്ണിമ ....
ആദ്ധ്യാത്മിക മാർഗ്ഗത്തിൽ കൂടി സഞ്ചരിക്കുന്ന സാധകർക്ക്- പ്രത്യേകിച്ച് ഗുരു ഉപദേശം സ്വീകരിച്ച ഉപാസകർക്ക് ഗുരുപൂർണ്ണിമ ദിനം പരമപ്രധാനമാണ്.

ഈശ്വരൻ നമ്മളിൽത്തന്നെയാണ്, നമ്മളിൽ നിന്നു ഭിന്നമല്ല എന്നു ശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ഗുരുവെന്തിനാണ്? എന്നു ചിലർ ചോദിക്കാറുണ്ട്. ഈശ്വരൻ നമ്മളിൽത്തന്നെയാണ്. എന്നാൽ ഈശ്വരനെ അനുഭവിച്ചറിയണമെങ്കിൽ ഒരു ഗുരുവിനെ സമാശ്രയിച്ച്‌ നമ്മളിലെ അഹങ്കാരത്തെ ഇല്ലാതാക്കണം.

ഗാഢനിദ്രയിൽ കഴിയുന്ന ആളിനെ ഉണർത്തണമെങ്കിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ വേണം. തീ കൊളുത്തിപ്പിടിക്കാനുള്ള ഘടകങ്ങൾ തിരിയിലുണ്ടെങ്കിലും അതിൽ തീ കൊളുത്തണമെങ്കിൽ കത്തുന്ന മറ്റൊരു തിരിയുടെ ആവശ്യമുണ്ട്. അതുപോലെ നമ്മുടെയുള്ളിൽത്തന്നെയുള്ള ഈശ്വരനെ അറിയുന്നതിനും ജ്ഞാനിയായ ഒരു ഗുരുവിന്റെ സഹായം ആവശ്യമാണ്. കിണർ കുഴിക്കുമ്പോൾ ചിലയിടത്ത് എത്രകുഴിച്ചാലും വെള്ളംകിട്ടില്ല. എന്നാൽ നദിയുടെ സമീപപ്രദേശങ്ങളിൽ അല്പം കുഴിച്ചാൽത്തന്നെ വെള്ളംകിട്ടും. അതുപോലെ ഗുരുസാമീപ്യത്തിൽ ശിഷ്യന്റെ ഉള്ളിലെ നല്ലഗുണങ്ങളും കഴിവുകളും വേഗം പ്രകടമാകുന്നു.

ശിഷ്യന്റെ അലസത മാറ്റാനും വാസനകളെ അതിജീവിക്കാൻ അവനെ പ്രാപ്തനാക്കാനുമായി ഗുരു പല സാഹചര്യങ്ങളും സൃഷ്ടിക്കും. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും തീർഥയാത്രകഴിഞ്ഞ് ആശ്രമത്തിലേക്ക്‌ മടങ്ങുകയായിരുന്നു. യാത്രാമധ്യേ ശിഷ്യൻ പറഞ്ഞു, ‘‘ഗുരോ! എനിക്കിനി ഒരടി മുന്നോട്ടുവെക്കാൻ കഴിയില്ല. ഞാൻ കുറച്ചുനേരം ഈ ആൽച്ചുവട്ടിൽ വിശ്രമിക്കട്ടെ.’’ ഗുരു ഏറെ നിർബന്ധിച്ചെങ്കിലും ശിഷ്യൻ കൂടെ ചെന്നില്ല. ഗുരു ഒറ്റയ്ക്ക് യാത്രതുടർന്നു. വഴിയരികിൽ ഒരു പാടത്ത് കുറച്ചുപേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. അടുത്തുതന്നെ അവരുടെ കുട്ടികൾ കളിക്കുന്നു. ഒരു കൊച്ചുകുഞ്ഞ് നിലത്ത് കിടന്നുറങ്ങുന്നു. ഗുരു ആരുമറിയാതെ ആ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി മരച്ചുവട്ടിൽ ഉറങ്ങുകയായിരുന്ന ശിഷ്യന്റെ അടുത്തുകിടത്തി.എന്നിട്ട് ഗുരു ഒരിടത്ത് മറഞ്ഞുനിന്നു. കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞ് പാടത്ത് ആകെ ബഹളമായി. കുഞ്ഞിനെ അന്വേഷിച്ച് എല്ലാവരും ഓടിവന്നപ്പോൾ ബഹളം കേട്ട് ശിഷ്യൻ ഉറക്കത്തിൽനിന്ന് ഉണർന്നിരുന്നു. ‘നീയാണോടാ ഞങ്ങളുടെ കുഞ്ഞിനെ കൊണ്ടുപോയത്?’ എന്ന് ചോദിച്ചുകൊണ്ട് അവർ ശിഷ്യനെ തല്ലാനൊരുങ്ങി. അതു കണ്ടതും ശിഷ്യൻ ചാടി എഴുന്നേറ്റ് അതിവേഗം ഓടി ആശ്രമത്തിലെത്തി. ഗുരു പതുക്കെ നടന്ന് ആശ്രമത്തിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യൻ തളർന്ന് കിടന്നുറങ്ങുന്നു. ഗുരു ചോദിച്ചു, ‘‘ഒരു ചുവട് മുന്നോട്ടുവെക്കാൻ കഴിയില്ലെന്നുപറഞ്ഞ നീ എന്നെക്കാൾ മുമ്പേ ഇവിടെ എത്തിയല്ലോ.’’ ഗുരുവിന്റെ വാക്ക് അനുസരിക്കാൻ ശിഷ്യൻ വിമുഖതകാട്ടുമ്പോൾ, ശിഷ്യനെ നേർവഴിക്കു കൊണ്ടുവരാൻ ഏതു മാർഗവും ഗുരു സ്വീകരിക്കും. ഇന്നു നമ്മൾ മനസ്സിനും ഇന്ദ്രിയങ്ങൾക്കും അടിമയാണ്‌. എന്നാൽ, ഗുരുവിന്റെ നിർദേങ്ങൾക്കൊത്തു നീങ്ങിയാൽ നമ്മൾ എന്നന്നേക്കുമായി ഈ അടിമത്ത്വത്തിൽനിന്ന് സ്വതന്ത്രരാകും.
(അമ്മയുടെ ഗുരുപൂർണ്ണിമ സന്ദേശത്തിൽ നിന്ന്)

സാധകന് ഗുരു തന്റെ മുന്നിലിരിക്കുന്ന കണ്ണാടി പോലെയാണ്. ഗുരു ആകുന്ന കണ്ണാടി സാധകന് അവന്റെ യഥാർത്ഥ സ്വരൂപത്തെ ആണ് കാണിച്ചു കൊടുക്കുന്നത്. തുടക്കത്തിൽ അവന് അവന്റെ ഇപ്പോഴത്തെ അവസ്ഥയെ ആണ് നേരിട്ട് കാണേണ്ടി വരുന്നത്. അത് അവന്റെ അഹത്തിന് ഏൽക്കുന്ന ആദ്യത്തെ പ്രഹരമാണ്. ഒരു ഈശ്വരവിശ്വാസിയാണ് താൻ എന്ന് അഹങ്കരിച്ചിരുന്ന അവനെ, അവനും ഈശ്വരനും തമ്മിലുള്ള അകലത്തെ ഗുരു ആദ്യം തന്നെ മനസ്സിലാക്കി കൊടുക്കുന്നു. ഇത് ഒരു സത്യാന്വേഷിയിൽ പൊളിച്ചടുക്കലിന് കാരണമാകുന്നു. തനിക്കു വേണ്ടതും വേണ്ടാത്തതുമായതിനെ ആചരിക്കേണ്ടതിനെയും ആചരിക്കേണ്ടാത്തതിനെയും എല്ലാം വേർതിരിച്ചറിയാൻ ലഭിക്കുന്ന ഒരു അവസരമാണ് അത്. ഈ ഒരു കടമ്പ കടക്കുവാൻ ഗുരുവിൽ പരിപൂർണമായ വിശ്വാസം അനിവാര്യമാണ്. കാരണം ഇതുവരെ അവൻ പിടിച്ചുകൊണ്ടിരുന്നതിനെയാണ് ഗുരു അവനിൽ നിന്നും പറിച്ചു കളയുവാൻ ശ്രമിക്കുന്നത്. അപ്പോൾ അവൻ എന്തിൽ പിടിച്ചു മുന്നോട്ടു പോകും, ആരെ വിശ്വസിക്കും, എന്ത് അടിസ്ഥാനത്തിൽ... ഗുരുവിൽ പൂർണ വിശ്വാസം ഉറച്ചാൽ അവനു ഈ പൊളിച്ചടുക്കൽ ഒരു പ്രഹരമായി തോന്നുകയില്ല മറിച്ച് ഗുരു കൃപയായെ അനുഭവപ്പെടുകയുള്ളു.

ഗുരു നിർദേശപ്രകാരം സാധന അനുഷ്ഠിക്കുന്ന ഒരു സാധകൻ അവനെ കണ്ടെത്താനുള്ള യാത്രയിലായിരിക്കും. എന്നിൽ നിന്നും എന്നിലേക്കുള്ള യാത്ര. ചിലപ്പോൾ വർഷങ്ങൾ വേണ്ടിവരും സത്യത്തിന്റെ ഒരു തുള്ളിയെങ്കിലും നുണയുവാൻ. ചിലപ്പോൾ ജന്മങ്ങൾതന്നെ വേണ്ടി വന്നേയ്ക്കാം. തന്റെ ഗുരുവിലുള്ള ഭക്തിയും വിശ്വാസവും, അവനെ അവന്റെ ലക്ഷ്യത്തിലേക്കു അടുപ്പിച്ചു കൊണ്ടേയിരിക്കും. തന്നെ നിരീക്ഷിക്കുമ്പോൾ ഒരു സാധകന്റെ ഉള്ളിൽ ഒരു കുരുക്ഷേത്ര യുദ്ധം നടക്കുന്നത് പോലെയായിരിക്കും അവന് അനുഭവപ്പെടുന്നത്. കാരണം, മനസ്സ് അവന്റെ ഉറ്റവരെയെല്ലാം ഇല്ലാതെയാക്കുവാൻ ഒരിക്കലും അനുവദിച്ചു തരുകയില്ല. അവിടെയാണ്, പരമാത്മാവിന്റെ സ്വരൂപമായ ഗുരു അവനിൽ തന്റെ ജ്ഞാനഗീത ഉപദേശിക്കുന്നത്. അതിനെ സൂക്ഷ്മതയോടെ പഠിച്ച് മനനം ചെയ്ത് യാത്ര തുടരാൻ ശ്രമിക്കുന്നവൻ ആയിരിക്കും ജീവിതമാകുന്ന കുരുക്ഷേതയുദ്ധത്തിൽ വിജയിക്കുക.

ഗുരുവിനോടൊപ്പം യാത്ര ചെയ്യുക എന്നതാണ് ഒരു സാധകൻ തന്റെ ജീവിതത്തിൽ ഉടനീളം ചെയ്യേണ്ടത്., അതിന് ഗുരുവിനെ മനസ്സിലാക്കണം. അഹം ഉണ്ടെങ്കിൽ ഗുരുവിനെ മനസ്സിലാക്കാൻ സാധിക്കില്ല. അഹം കരിക്കൽ പ്രക്രിയ ചെയ്യുന്ന സാധകന് ഗുരോപദേശം വ്യക്തമായി മനസ്സിലാക്കി മുനോട്ടുള്ള യാത്ര സുഗമമായി ചെയ്യുവാൻ സാധിക്കും. തന്റെ സാധന മുടങ്ങാതെ ശ്രദ്ധയോടെയും ആത്മാർത്ഥതയോടെയും അനുഷ്ഠിക്കുന്ന സാധകന് ഗുരുകൃപ തീർച്ചയായും ലഭിക്കും. പൂര്ണസമർപ്പണം ആണ് ഗുരുകൃപയ്ക്കുള്ള യോഗ്യത. അതാണ് ഓരോ സാധകനും വളർത്തിയെടുക്കേണ്ടത്.

സാധകന് ഗുരുവിന്റെ വാക്കുകൾ പ്രേമസാഗരം തന്നെയാണ്. സംസാര സാഗരത്തിൽ നിന്നും പ്രേമസാഗരത്തിലേക്കുള്ള ഒരു ഒഴുക്കാണ് സാധകന്റെ ജീവിതം. ആ ദിവ്യ പ്രേമത്തെ അനുഭവിക്കാൻ ഭാഗ്യം ലഭിക്കുക എന്നത് പൂർവ്വജന്മ സുകൃതമാണ്. ഈ ജന്മപുണ്യം ലഭിച്ച സാധകർ ഈ ഒരു അവസരത്തെ ഓരോ നിമിഷവും പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടത് തന്നെയല്ലേ.തന്റെ ഉള്ളിലേക്കുള്ള യാത്രയിൽ സാധകന് ലഭിക്കുന്ന തിരിച്ചറിവുകളെ മനനം ചെയ്തു മുന്നോട്ട് യാത്രചെയ്യുമ്പോഴാണ് ഗുരുവിന്റെ ബോധസ്വരൂപത്തെ തന്റെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ അവന് സാധിക്കുന്നത്. അപ്പോൾ ഗുരു കേവലം ശരീരത്തിൽ മാത്രം ഒതുങ്ങി നില്കുന്നവനല്ല എന്നുള്ള ബോധം ഉണ്ടാവുകയും ഗുരു അവനു തന്റെ യഥാർത്ഥ വിശ്വരൂപ ദർശനം നൽകുകയുംചെയ്യും.. തന്നിൽ നിന്നും വേറിട്ട് നിൽക്കുന്നവനല്ല ഗുരു എന്ന സത്യം തിരിച്ചറിയുന്ന സാധകന്റെ ഉള്ളിൽ എപ്പോഴും ആത്മഭാഷണം നടന്നു കൊണ്ടേയിരിക്കും.

ഗുരുപൂർണിമ ദിനത്തിൽ സാധകർക്കെല്ലാം ഗുരുകൃപയുടെ ആനന്ദം എപ്പോഴും ലഭിക്കുവാൻ സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .🙏🙏🙏

കുണ്ഡലിനി.. കുണ്ഡലിനിയോഗം. തന്ത്രയുടെ പൂർണ്ണതയറിഞ്ഞാൽ കുണ്ഡലിനിയെ നേടുവാനുള്ള ശ്രമം ആരംഭിക്കാം..കുണ്ഡലിനിയേക്കുറിച്ച് നി...
10/07/2025

കുണ്ഡലിനി..

കുണ്ഡലിനിയോഗം.

തന്ത്രയുടെ പൂർണ്ണതയറിഞ്ഞാൽ കുണ്ഡലിനിയെ നേടുവാനുള്ള ശ്രമം ആരംഭിക്കാം..

കുണ്ഡലിനിയേക്കുറിച്ച് നിരവധിഗ്രന്ഥങ്ങൾ കാണാം. അതിൽ പൂർണ്ണതയുള്ളത് “യോഗകുണ്ഡല്യുപനിഷത്ത്” തന്നെ.

ഒരു ഗ്രന്ഥങ്ങളെയും പിൻപറ്റാതെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഇവിടെ കുണ്ഡലിനിയെക്കുറിച്ച് പറയുന്നത്.

മൂലാധാരചക്രയിൽ നിദ്രയിൽകിടക്കുന്ന കുണ്ഡലിനിയെ നട്ടെല്ലിനകത്തെ സുഷുംനാനാഡിയിലൂടെ സഹസ്രാരചക്രയിൽ പ്രവേശിപ്പിക്കുന്ന സംയോഗവിദ്യയാണ് കുണ്ഡലിനിക്രിയ.

തന്ത്രയെ പൂർണ്ണമാക്കാതെ കുണ്ഡലിനി പരിശീലിക്കുവാൻ പാടില്ല.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിങ്ങനെ അഷ്ടാംഗയോഗയിലെ ഏഴ് അംഗങ്ങൾ കുണ്ഡലിനിക്ക് മുൻപായി പരിശീലിച്ചിരിക്കണം,

ഹഠയോഗയിലെ മൂലബന്ധനം, ഉദ്ദ്യാനബന്ധനം,
ജലന്ധര ബന്ധനം, മഹാബന്ധനം എന്നീ ക്രിയകൾ കുണ്ഡലിനിക്ക് മുൻപായി പരിശീലിച്ചിരിക്കണം.

തന്ത്രയിലൂടെ കൃത്യമായി ചക്രധ്യാനങ്ങളും ഉറച്ചിരിക്കണം.

ഇത്രയും പരിശീലനങ്ങൾക്ക് ശേഷംമാത്രം കുണ്ഡലിനി പരിശീലനംചെയ്യുക..
കുണ്ഡലിനി പ്രാപ്യമാകുമ്പോൾ
ഒരു സാധാരണമനുഷ്യന്റെ തലച്ചോറിന് താങ്ങുവാൻ കഴിയുന്നതിന്റെ നൂറിരട്ടി ഊർജ്ജം തലയിലേക്ക് പ്രവഹിക്കും.
ഇഡാ, പിങ്കളാ, സുഷുംന്നാ നാഡികളിലും മൂലാധാരത്തിൽ നിന്നും തലയിലേക്ക് സഞ്ചരിക്കുന്ന 14 പ്രധാന നാഡികളിലും ഊർജ്ജവും രക്തപ്രവാഹവും വർദ്ധിക്കും.
പരിശീലനകാലത്ത് പുരുഷനും സ്ത്രീയും വീര്യം പതിക്കാതെ ശ്രദ്ധിക്കണം..
ദമ്പതികൾ ഒരുമിച്ചു പരിശീലിക്കുന്നത് ഗുണംചെയ്യും..

പ്രകൃതിസ്വരൂപമായ മനുഷ്യനിലെ പ്രകൃതിസത്തയായ കുണ്ഡലിനിയെ ശക്തിയോട് ഉപമിക്കാം.

ദിവ്യമായ ആജ്ഞാചക്രയെ ഉണർത്തിയാൽ, ആജ്ഞയുടെ നേരെ ഉള്ളിലേക്കും, സഹസ്രാരത്തിന്റെ നേരെ താഴേക്കുമായി സംയോജിക്കുന്ന തലക്കകത്തുള്ള സ്ഥാനത്ത് ദിവ്യമായ ‘ജ്യോതിർലിംഗം’ സ്വയംഭൂവാകും
ആ ജ്യോതിർലിംഗത്തിലാണ് മനുഷ്യന് അവനിലെ 'ശിവാംശം‘ ആദ്യമായി അനുഭവപ്പെടുന്നത്.

മൂലാധാരത്തിൽ നിന്നും സഹസ്രാരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കുണ്ഡലിനി താഴേക്കിറങ്ങി ജ്യോതിർ ലിംഗത്തിൽ ചുറ്റിക്കൊണ്ട് വസിക്കുന്ന അവസ്ഥയാണ് കുണ്ഡലിനിയുടെ പൂർണ്ണത..

ജ്യോതിർലിംഗം പ്രാപ്തമാകണമെങ്കിൽ ആജ്ഞാചക്രം തുറന്ന് ആജ്ഞാ പദ്മമായി മാറണം. അതിനായി നിത്യവും സ്ഥൂല സൂക്ഷ്മശുദ്ധിയോടെ ശിവക്ഷേത്രദർശനം ചെയ്യുന്നതും ശിവലിംഗത്തിൽ നിന്നുള്ള ഊർജ്ജം ആജ്ഞയിൽ സ്വീകരിക്കുന്നതും നല്ലതാണ്.

വളരെവേഗത്തിൽ ആജ്ഞയിൽ മിടിപ്പും ഊർജ്ജവ്യാപനവും അനുഭവിക്കുന്നുണ്ടെങ്കിൽ അതു മൂഞ്ജൻമ സാധനകളെ സൂചിപ്പിക്കുന്നു.

ഇവിടെ മുന്നിലിരുന്നു ധ്യാനിക്കുന്നവരിൽ ആജ്ഞയിൽ മിടിപ്പ് ഉണ്ടാകുന്നതും, ക്ഷേത്രശാന്തി താന്ത്രികം എന്നിവ ചെയ്യുന്നവരും,
നാമൊരുമിച്ചു spiritual ആയ വിഷയങ്ങൾ സംസാരിക്കുമ്പോളും, മനസ്സ് തുറന്നുള്ള പരസ്പര ഇടപെടലുകൾ ഉണ്ടാകുമ്പോളും, വീഡിയോ കാൾ ചെയ്യുമ്പോളും ആജ്ഞയിൽ ഉണ്ടാകുന്ന മിടിപ്പ് ശക്തമായ ഊർജ്ജ പ്രവഹമാണെന്ന് തിരിച്ചറിയുക.

ഏകാഗ്രത ലഭിക്കുവാൻ ഏകാന്തത വേണമെങ്കിൽ അതു അനുയോജ്യം പോലെ സ്വീകരിക്കേണ്ടതാണ്. കാരണം കുണ്ഡലിനിപരിശീലനം ഏകാഗ്രമായിരിക്കണം.

കുണ്ഡലിനി എന്ന മഹാശക്തിയെ പ്രാപ്യമാക്കിയാൽ വന്നുചേരുന്ന അത്ഭുതസിദ്ധികൾ ധാരാളമാണ്, എന്നാൽ അതു ലോകസേവനത്തിനും മനുഷ്യസുരക്ഷക്കും സ്വന്തം സുരക്ഷക്കും വേണ്ടി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.

അർഹതയില്ലാത്ത ഒരാളെ സഹായിച്ചാൽ അതു അയാൾക്ക് ഗുണകരമായി എന്ന് അയാൾക്ക് മനസിലായിട്ടും അയാളിലുള്ള അനർഹതയെ അയാൾ മാറ്റുവാൻ തയ്യാറായില്ലെങ്കിൽ ഉണ്ടാകുന്ന പ്രകൃതിയുടെ തിരിച്ചടികൾ വലുതായിരിക്കും.
അതുകൊണ്ട് അർഹത അനുസരിച്ചു മാത്രം മഹാശക്തികളെക്കൊണ്ടുള്ള സഹായം ചെയ്യുക.

പ്രാഥമികമായ അജ്ഞയിലെ സ്പന്ദനം സുഷുംനയിലൂടെ സംഭവിക്കുന്നതല്ല, അതു ഇഡാ പിങ്കളാ നാഡിയിലൂടെ സംഭവിക്കുന്നതാണ്.

കുണ്ഡലിനി പരിശീലനം ..

ഏതൊരു വിദ്യയുടെയും പരിശീലനത്തിന്റെ അടിസ്ഥാനം ധാരണയാണ്..
സ്ഥൂലമായ ഈ ശരീരത്തിൽ സൂക്ഷ്മമായ അവസ്ഥയിലുള്ള കുണ്ഡലിനിയുടെ,
രൂപം, ചലനം, മാർഗ്ഗം, ഗതി, വേഗം, എന്നിവ ഗുരുമുഖത്തുനിന്നുതന്നെ സ്വീകരിക്കുക.

ഇവിടെനിന്നും സ്വീകരിക്കുന്നതിനും തുല്യഫലമുണ്ട് എന്നാൽ ഓരോ വ്യക്തികളുടെയും സൂക്ഷ്മഊർജ്ജാവസ്ഥ അനുസരിച്ചു മാത്രമേ ഉപദേശം പാടുള്ളു..

കുണ്ഡലിനിയുടെ പൂർണ്ണതയെ പ്രാപിച്ചാൽ അതിന്റെ അനുഭവാനന്ദ വ്യാഖ്യാനത്തിനു വാക്കുകളില്ല.

ഈരേഴുപതിനാല് ലോകങ്ങൾക്കും മുകളിലേക്ക് അഷ്ടഫണങ്ങളും വിടർത്തിയാടുവാൻ ഒരു യോഗിയിലെ കുണ്ഡലിനിക്ക് പ്രാപ്തിയുണ്ട്..
അതിനായി യോഗശരീരം പ്രാപ്തമാക്കണം..
ആ വിഷയങ്ങൾ മുൻപുള്ള പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്..

തന്ത്രയും താന്ത്രികവും ചെയ്യുന്നവരിൽ പലവിഷയങ്ങളിൽ പലവിധ ഭാഗികമായി സിദ്ധിലഭിച്ചു എന്നു വരാം എന്നാൽ അവതമ്മിലുള്ള മേളനമോ സംയോജനമോ സാധ്യമാകണം എങ്കിൽ കൃത്യമായ പരിശീലനം ആവശ്യമാണ്‌. നിങ്ങൾ പരിശീലനം ചെയ്താലും സംസ്കാരം സ്വയം നിയന്ത്രിച്ചില്ലെങ്കിൽ ശിവത്വം അറിയുകയില്ല. ആ മഹത്തരമായ സംസ്കാരം യോഗസംസ്കാരമാണ്.

നിങ്ങളുടെ ആവശ്യആഗ്രഹങ്ങൾക്കായല്ല ഈ സിദ്ധികൾ പരിശീലനത്തോടെ പൂർണ്ണമാകുന്നത്, സിദ്ധികൾക്ക് നിങ്ങളിലൂടെ ഈ ലോകത്തിൽ പ്രകടമാകുവാൻ വേണ്ടിയാണ്..
അവിടെ സിദ്ധി നേടിയ മനുഷ്യൻ വെറുമൊരുസേവന ഉപകരണം മാത്രം എന്നു തിരിച്ചറിയുക, അങ്ങിനെയുള്ളവരോട് ആരെങ്കിലും അവകാശപരമായ ധാരണയോടെ അടുത്താൽ അവരിൽ നിന്നും അകന്നു പോകുന്നതാണ്..

മഹത്തരമായ ഖേചരീമുദ്രയും ഖേചരീ ബീജമന്ത്രവും കുണ്ഡലിനിയോഗത്തിൽ പ്രാധാന്യമുള്ളതാണ് എന്നുകൂടി മനസിലാക്കുക.

"ഓം സഹനാവവതു
സഹനൗ ഭൂനക്തു
സഹവീര്യം കരവാവഹൈ
തേജസ്വി നാവധീതമസ്തു
മാ വിദ്വിഷാവഹൈ“
ഓം ശാന്തി: ശാന്തി: ശാന്തി:🙏🙏🙏

കടപ്പാട് 🙏🙏🙏

06/07/2025

വാതസഞ്ജീവനി ഗുളിക/Vatasanjeevani Gulika

എല്ലാ വാത സംബന്ധമായ രോഗങ്ങൾക്കും, അസ്ഥി സന്ധി വേദന, നീർക്കെട്ട്, നട്ടെല്ല് വേദന, കഴുത്ത് വേദന, മുട്ട് വേദന തുടങ്ങി, മരവിപ്പ്, തരിപ്പ്, പുകച്ചിലുകൾക്കും സിദ്ധ വാതസഞ്ജീവനി ഗുളിക.

01/07/2025
29/06/2025

Address

Alakode, Arangam
Kannur
670571

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+917559094809

Website

Alerts

Be the first to know and let us send you an email when Jeevadhara Kalari / ജീവധാര കളരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jeevadhara Kalari / ജീവധാര കളരി:

Share