Viswa Guru Sree Narayana Meditation, Study & Research Center

Viswa Guru Sree Narayana Meditation, Study & Research Center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Viswa Guru Sree Narayana Meditation, Study & Research Center, Meditation Center, Sree Narayana Gurukulam, Puthuppally Raghavan Road, Puthuppally P. O, Kayamkulam.

Vishwa Guru Sree Narayana Meditation , study and research center is a different platform for the social ,economical and spiritual upliftment of society in partnership between Sree Narayana Guru empowerment groups, kerala.

29/03/2023

"ശ്രീനാരായണ ഗുരുകുലം 6163 എസ്. എൻ.ഡി.പി ശാഖായോഗം പുതുപ്പള്ളി കായംകുളം.....................................🙏വിശ്വഗുരു ശ്രീനാരായണ ധ്യാന പഠനഗവേഷണ കേന്ദ്രത്തിന്റെ 2-ാമത് വാർഷികം. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം മുൻ പ്രസിഡന്റും ചേവണ്ണൂർ കളരി മുഖ്യ കാര്യദർശിയുംമായ പത്മശ്രീ ബ്രഫ്മശ്രീ. വിശുദ്ധാനന്ദ സ്വാമികളുടെ മുഖ്യ കാർമ്മികത്വത്തിൽ 2023 എപ്രിൽ 1 ശനിയാഴ്ച ഗുരുകുലം സന്നിധിയിൽ വച്ച് വെളുപ്പിനെ ധ്യാനജപ ഹോമാദികളോടുകൂടിയും . 9 മണിക്ക് പതാകഉയർത്തൽ. പി. പ്രദീപ് ലാൽ (ബഹു: കായംകുളം SNDP യൂണിയൻ സെക്രട്ടറി) 9.30 മുതൽ ഭക്‌തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രഹ്മയഞ്ജ മഹാ ഗുരുഹോമം.11:30 മുതൽ ഗുരുദേവ അനുഗ്രഹ പ്രഭാഷണം അവതരണം. ശ്രീമദ് വിശുദ്ധാനന്ദസ്വാമികൾ ,ശ്രീ. ടി.പി. രവീന്ദ്രൻ. "1 മണി മുതൽ അന്നദാനം".2 മണി മുതൽ ശ്രീനാരായണ ദർശന പഠനക്ലാസ്സുകൾ . 5മണിമുതൽ "ശ്രീനാരായണ ഗുരുകൃതികൾക്ക് ഒരാമുഖം" അവതരണം: സൗമ്യ അനിരുദ്ധൻ (കോട്ടയം) 6:30 ന് ദീപാരാധന, ദീപകാഴ്ച. 7 മണി മുതൽ വിവിധ കലാപരിപാടികൾ. ഈ ധന്യമായ ചടങ്ങുകളിലേക്ക് എല്ലാ ശ്രീനാരായണിയരുടെയും സഹകരണം പ്രതീഷിച്ചു കൊള്ളുന്ന്.🙏

അനുഭവ പാഠങ്ങൾ - 20 കേരളം വ്യവസായങ്ങൾക്ക് വളരാൻ പറ്റിയ മണ്ണെല്ലെന്ന് എല്ലാവരും പറയുന്നു.കേരളത്തിലെ വ്യവസായങ്ങളെല്ലാം അന്യ...
21/12/2022

അനുഭവ പാഠങ്ങൾ - 20

കേരളം വ്യവസായങ്ങൾക്ക് വളരാൻ പറ്റിയ മണ്ണെല്ലെന്ന് എല്ലാവരും പറയുന്നു.കേരളത്തിലെ വ്യവസായങ്ങളെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറുമ്പോൾ,കായംകുളത്ത് ഗോവിന്ദമുട്ടം എന്ന കൊച്ചു ഗ്രാമത്തിൽ തൻ്റെ വ്യവസായ സാമ്രാജ്യം സ്ഥാപിച്ച ജയകുമാർ, കേരളത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തമാണ്.

തനിക്ക് ഉണ്ടായ അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ചെടുത്ത ഊർജ്ജം കൊണ്ടു വളർന്നു വന്ന ജയകുമാർ, തൻ്റെ കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പലതരം ,കാർഷിക സംരംഭങ്ങളും, ബിസിനസ്സുകളും, കൂട്ടുസംരംഭങ്ങളും നടത്തി നോക്കിയെങ്കിലും അവിടെയെല്ലാം പല ,പല പാളിച്ചകളും,പിഴവുകളും സംഭവിച്ചു. പരാജയങ്ങളെയും, പാളിച്ചകളെയും കൈമുതലാക്കി കൊണ്ട്, തൻ്റെ വീടിനോട് ചേർന്ന്, വഴി സൗകര്യം കുറഞ്ഞ സ്ഥലത്ത് ഒരു കട്ടകമ്പനി, ക്രഷർ യൂണിറ്റ്, ഫിഷ്ഫാം, പൗൾട്ടറിഫാം തുടങ്ങിയ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിക്കുന്നു. മലയോര പ്രദേശങ്ങളിൽ മാത്രം സ്ഥാപിക്കാറുള്ള ക്രഷർയുണിറ്റ് ഞങ്ങളുടെ കുഗ്രാമത്തിൽ തുടങ്ങിയാൽ വിജയിക്കില്ലെന്ന് എല്ലാവരും വിധിയെഴുതി.

ഏതു സ്ഥാപനത്തിൻ്റെയും വിജയത്തിന് നല്ല റോഡുകൾ അനിവാര്യമാണെന്ന് മനസ്സിലാക്കിയ ജയകുമാർ ,തൻ്റെ സ്ഥാപനത്തിലേക്ക് വാഹനങ്ങൾ സുഗമായി എത്താൻ വേണ്ടി വീതിയുള്ള റോഡ് നിർമ്മിച്ചു.

തുടക്കത്തിൽ ഡീസൽ എഞ്ചിൻ വച്ച് പ്രവർത്തനം ആരംഭിച്ച കമ്പനിയുടെ പ്രവർത്തനം, പല ദിവസങ്ങളിലും യന്ത്രതകരാറ് മുലം തടസ്സപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാൻ 11KV വൈദ്യുതി തൻ്റെ കമ്പനിയിൽ എത്തിക്കണം. കണ്ടലൂരിൽ നിന്നും കായംകുളം കായലിന് കുറുകെ വൈദ്യുതപോസ്റ്റുകൾ ഇട്ട് കമ്പി വലിച്ചു വേണം 11 Kv വൈദ്യുതി എത്തിക്കാൻ .KSEB ക്ക് നഷ്ടം വരുത്തുന്ന കാര്യമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്മാർ ആ ഉദ്യമത്തിന് ആദ്യം അനുമതി കൊടുത്തില്ല.ജയകുമാറിൻ്റെ സങ്കടം കണ്ട് മനസ്സലിഞ്ഞ KSEB എഞ്ചിനിയർ കായലിന് കുറുകെ ലൈൻ വലിക്കാൻ ടെണ്ടർ ഇട്ടു. കായലിന് കുറുകെ പോസ്റ്റിട്ട് ലൈൻ വലിക്കുന്ന പണി ഏറ്റെടുക്കാൻ ആരും തയ്യാറാകാതിരുന്നപ്പോൾ, ജയകുമാർ തന്നെ അതിന് മുന്നിട്ടിറങ്ങി.കണ്ടലൂരിൽ നിന്നും കായംകുളം കായലിന് കുറുകെ ഇലട്രിക്പോസ്റ്റുകൾ ഇട്ട് ലൈൻ വലിച്ച് 11KV വൈദ്യുതി, കമ്പനിയിൽ എത്തിക്കുന്നത് ശരിക്കും ഭഗീരഥ പ്രയത്നം തന്നെയായിരുന്നു.

വിവിധ ഡിപ്പാർറ്റുമെൻ്റുകളുടെ ലൈസൻസും ,NOC-യും സംഘടിപ്പിക്കാൻ ഓഫീസുകൾ കയറിയിറങ്ങി, കമ്പനി പ്രവർത്തനമാരംഭിച്ചപ്പോൾ ഉണ്ടായ നൂറുകൂട്ടം പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ച് മുന്നോട്ട് നീങ്ങി. അസാധ്യമായ കാര്യങ്ങൾ വിജയിക്കുമ്പോൾ കിട്ടുന്ന ത്രിൽ ശരിക്കും അനുഭവിച്ച നാളുകൾ.

1998 -മുതലുള്ള സാമ്പത്തികമാന്ദ്യത്തിൽ വ്യാപാര-വ്യവസായ രംഗം മരവിച്ച് നിൽക്കുമ്പോൾ, "സുനാമി ,"ജയകുമാറിന്റെ രക്ഷകനായി
മാറി. മണൽക്ഷാമം കാരണം ഉണ്ടായ സ്തംഭനം , (നിർമ്മാണമേഖലയിലെ മണലിൻ്റെ ലഭ്യതക്കുറവ്, ) പരിഹരിക്കാൻ ,ക്രഷറിലെ പാറപ്പൊടി കഴുകി, ചെളിനീക്കി ഗുണമെന്മയുള്ള " M - Sand, ആദ്യമായി വിപണിയിൽ എത്തിച്ചു..ചെളിമയം ഇല്ലാത്ത ജയകുമാറിൻ്റെ M sand വാങ്ങാൻ ധാരാളം ആവശ്യക്കാർ വന്നപ്പോൾ പ്ലാൻറ് നവീകരിച്ച്, ഉൽപാദനം കൂട്ടി.

താഴെ വീണാൽ പൊട്ടി പോകാത്ത സിമൻ്റ് ബ്ലോക്കുകൾ നിർമ്മിച്ച്, സൈറ്റുകളിൽ ടിപ്പറിൽ പൊക്കിക്കുത്തി സിമൻറ് ബ്ലോക്കുകളുടെ ഗുണനിലവാരം പൊതുജനത്തിനെ ബോധ്യപ്പെടുത്തി. നിർമ്മാണരംഗത്ത് ഗുണമേന്മയുടെ പര്യായമായി മാറാൻ ജയകുമാറിന് കഴിഞ്ഞു.

ജയകുമാറിൻ്റെ കമ്പനിയിൽ നാട്ടുകാരും, അന്യസംസ്ഥാന തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. തൊഴിലാളിയും, മുതലാളിയും ഒരു കുടുംബമായി ആത്മാർത്ഥമായി ഒന്നിച്ചു നിന്നാലേ ഏതൊരു വ്യവസായവും നിലനിക്കുകയുള്ളു എന്ന തത്ത്വം പ്രയോഗികമാക്കിയ ജയകുമാറിന്റെ സ്ഥാപനങ്ങളിൽ തൊഴിൽ തർക്കങ്ങളോ, പ്രശ്നങ്ങളോ ഇല്ലാതെ സ്ഥാപനങ്ങൾ സുഗമായി പ്രവർത്തിക്കുന്നുണ്ട്.

ജയകുമാർ തന്റെ
ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിലും, വിലയിലും , അളവിലും കൃത്യത പാലിക്കുന്നതിനാൽ ജയകുമാറിൻ്റെ ഉൽപന്നങ്ങൾക്ക് നല്ല ഡിമാൻ്റാണ്.

കായംകുളത്ത് ആദ്യമായി ഇൻറർനാഷണൽ സ്ക്കൂൾ സ്ഥാപിച്ചത് ജയകുമാറാണ്. ലോക നിലവാരത്തിലുള്ള ജയകുമാറിൻ്റെ ഉടമസ്ഥതയിലുള്ള "കരുണ വിദ്യ ക്ഷേത്ര " ഇൻ്റർനാഷണൽ സ്കൂളിൽ, പഠനത്തോടൊപ്പം സമൂഹ്യനന്മകൾക്ക് ഉതകുന്ന രീതിയിലുള്ള അറിവുകൾ പുതിയ തലമുറക്ക് പകർന്നു കൊടുക്കുന്നതിൽ വളരെ ശ്രദ്ധ നൽകുന്നുണ്ട്.

തികഞ്ഞ ശ്രീ നാരായണഗുരുഭക്തനായ ജയകുമാർ,ഗുരുദേവൻ്റെ പാദസ്പർശത്താൻ അനുഗ്രഹതീതമായ വാരണപ്പള്ളി ക്ഷേത്രത്തിന് സമീപത്ത്, ഇന്ത്യയിലെ ആദ്യത്തെ , ശബ്ദരഹിത ധ്യാനമന്ദിരം നിർമ്മിച്ചു . തന്റെ മാതാ പിതാക്കളുടെ സ്മരണക്കായ്,
ഈ മനോഹമായ ധ്യാനമന്ദിരം, പുതുപ്പള്ളി SNDP 6163 നമ്പർ ശാഖക്ക്‌ സമർപ്പിച്ചു.

തനിക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് സമൂഹത്തിലെ ആരും ശ്രദ്ധിക്കാതെ കഴിയുന്ന നിർദ്ധന കുടുംബങ്ങളെ... മരുന്നിനും ,ഭക്ഷണത്തിനും,പഠനത്തിനും,വിവാഹത്തിനും , കെട്ടിട നിർമ്മാണത്തിനും വേണ്ട സഹായം കൊടുക്കുന്നത്തിനും ജയകുമാർ ശ്രദ്ധലുവാണ്. അനാവശ്യപിരുവുകൾ ഒഴിവാക്കി കിട്ടിയാൽ അതുംകൂടി അർഹത പ്പെട്ടവരെ സഹായിക്കാൻ ഉതകുമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്

കായംകുളത്ത് വ്യാപാരികൾ ഏറെയുണ്ടെങ്കിലും വ്യവസായികൾ കുറവാണ്.കായംകുളത്തിൻ്റെ തന്നെ അഭിമാനമായി മാറിയ ജയകുമാർ, ആരും ചിന്തിക്കാത്ത കാര്യങ്ങൾ ചിന്തിക്കുകയും, പ്രശ്നങ്ങളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും അവസരങ്ങൾ കണ്ടെത്തി, മറ്റുള്ളവർക്ക് അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ നിസ്സാരമായി പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്ന അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും, ഇച്ഛാശക്തിയാണ് വിജയത്തിലെത്തിച്ചത് 🙏

05/10/2022

*ഗുരുവിലേയ്ക്ക് അടുക്കുന്ന ഗുരുക്ഷേത്രങ്ങൾ*
👇🏻
https://fb.watch/fZ9itVpG7d/

05/10/2022
12/08/2022
07/07/2022

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍അദ്ധ്യക്ഷനും ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ആത്മീയ ആചര്യനുമായിരുന്ന ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമി സമാധി പ്രാപിച്ചിട്ട് ഇന്ന് (ജൂലൈ 7) ഒരു വര്‍ഷം തികയുന്നു.

പ്രകാശാനന്ദ സ്വാമികളുടെ ജനനം കൊല്ലം ജില്ലയിലെ പിറവന്തൂരിലുള്ള കളത്താരടി തറവാട്ടിലാണ്. പിതാവ് രാമനും മാതാവ് വെളുമ്പിയുമാണ്. സ്മര്യപുരുഷന്‍റെ ജനനം 1923 വൃഷ്ചികത്തിലെ അനിഴം നക്ഷത്രത്തിലാണ്. പൂര്‍വ്വാശ്രമത്തിലെ പേര് കുമാരന്‍. കൊച്ചുകുമാരന്‍റെ മാതാവ് തികഞ്ഞ ഈശ്വര ഭക്തയായിരുന്നു. അമ്മയില്‍ നിന്നാവാം കുമാരന് ചെറുപ്പത്തിലേ ഈശ്വരഭക്തനാകുന്നതിന് പ്രേരണയും പ്രോത്സാഹനവും ലഭിച്ചത്. ചെറുപ്പം മുതല്‍ തന്നെ കുമാരന്‍ കൃഷിയിലും വീട്ടുകാര്യങ്ങളിലും അമ്മയേയും അച്ഛനേയും സഹായിച്ചു പോന്നു. പൊതുവില്‍ കഠിനാദ്ധ്വാനം കുമാരന്‍റെ മുഖമുദ്രയായിരുന്നു. അതോടൊപ്പം തന്നെ ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുന്നതിലും പ്രത്യേകം താത്പ്പര്യം കാണിച്ചിരുന്നു.

ഭക്തി കുമാരനെ നിരന്തരമായി ചിന്താകുലനാക്കുകയും ഭൗതിക ജീവിതത്തോട് വിരക്തി തോന്നിപ്പിക്കുകയും ചെയ്തു. കാലക്രമത്തില്‍ ഭക്തി രൂഢമൂലമാകുകയും ആദ്ധ്യാത്മിക ജീവിതമാണ് തന്‍റെ മാര്‍ഗമെന്ന് ഉറപ്പിക്കുകയും ചെയ്തു. 23-ാം വയസ്സില്‍ വീടും നാടുമെല്ലാം ഉപേക്ഷിച്ച് ശിവഗിരി മഠത്തില്‍ എത്തിച്ചേര്‍ന്നു. അന്ന് മഠാധിപതിയായിരുന്നത് ഗുരുവിന്‍റെ നേര്‍ ശിഷ്യനായ ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളായിരുന്നു. ജനറല്‍ സെക്രട്ടറിയായി സേവന മനുഷ്ഠിച്ചിരുന്നത് ദിവ്യശ്രീ ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അന്നത്തെ ഭരണാധികാരികള്‍ക്കും മറ്റ് സംന്യാസിമാര്‍ക്കും കുമാരന്‍റെ ഗുരുഭക്തിയും ത്യാഗപൂര്‍ണ്ണമായ സേവന തത്പരതയും ബോദ്ധ്യപ്പെട്ടു. അതുകൊണ്ട് തന്നെ കുമാരനെ ചുമതലകളൊക്കെ ഏല്‍പ്പിക്കാന്‍ തുടങ്ങി. ശിവഗിരിയില്‍ മഹാസമാധി മന്ദിരത്തിലും ശാരദാമഠത്തിലുമൊക്കെയുള്ള സേവനത്തെത്തുടര്‍ന്ന് ശാഖാസ്ഥാപനങ്ങളായ അരുവിപ്പുറത്തും കുന്നുംപാറ ക്ഷേത്രത്തിലുമൊക്കെ അയച്ചു.

കുറേക്കാലത്തെ സേവനത്തിന് ശേഷം കുമാരന്‍ ഒരു തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെട്ടു. ഒരു ഭാരതപര്യടനം. ആദ്ധ്യാത്മികത മനുഷ്യരില്‍ വളര്‍ത്തിയെടുക്കുന്നതില്‍ തീര്‍ത്ഥയാത്രകള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. ഭാരതത്തിലെ വിവിധ പരമ്പരകളിലെ ആദ്ധ്യാത്മികാചാര്യന്‍മാര്‍ എല്ലാം തന്നെ സംന്യാസിമാര്‍ക്കും ബ്രഹ്മചാരികള്‍ക്കും തീര്‍ത്ഥയാത്ര അവരുടെ ആത്മീയ ജീവിതത്തിന്‍റെ ഭാഗമായി അംഗീകരിച്ചു പോരുന്ന ഒരു പാരമ്പര്യവുമുണ്ട്. തീര്‍ത്ഥാടനങ്ങളിലൂടെ ലോക പരിചയവും ത്യാഗസന്നദ്ധതയും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നു മാത്രമല്ല, അറിവു നേടാനും വിവിധ സംന്യാസ പരമ്പരകളുടെ ആശ്രമ വ്യവസ്ഥകളും ആചാരാനുഷ്ഠാനവും മറ്റും പഠിക്കാനും സാധിക്കും. അതിനെല്ലാമുപരിയായി സംന്യാസത്തോടുള്ള ആഭിമുഖ്യം ഒന്നുകൂടി ഉറപ്പിക്കുവാനും കഴിയും. രണ്ട് വര്‍ഷത്തോളം കന്യാകുമാരി മുതല്‍ നേപ്പാള്‍ വരെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളും ആശ്രമങ്ങളും സിദ്ധ പുരുഷന്‍മാരുടെ ജന്‍മസ്ഥലങ്ങളും സമാധിസ്ഥാനങ്ങളും സന്ദര്‍ശിച്ചു. തീര്‍ത്ഥയാത്ര മിക്കവാറും കാല്‍നടയായിട്ടായിരുന്നു. വൈകുന്നേരങ്ങളില്‍ എവിടെയെത്തിച്ചേരുന്നോ അവിടെത്തന്നെ അന്തിയുറങ്ങി വീണ്ടും യാത്ര തുടരുന്നു. ഈ ആത്മീയ യാത്രയുടെ ഫലമായി മനുഷ്യത്വത്തോടൊപ്പം തന്നെ മുമുക്ഷുത്വവും മഹാപുരുഷ സംശ്രയവും നേടാനായി. സത്സംഗത്തിലൂടെ അന്ത:ക്കരണം ശുദ്ധീകരിക്കപ്പെട്ട് സംന്യാസത്തിന് പാകമായി.

വീണ്ടും ശിവഗിരിയിലെത്തിച്ചേര്‍ന്ന കുമാരന് അവസാനത്തെ മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികള്‍ തന്നെ സംന്യാസ ദീക്ഷ നല്‍കി. സ്വാമി പ്രകാശാനന്ദ എന്ന നാമവും മന്ത്രോപദേശവും നല്‍കി അനുഗ്രഹിച്ചു. തുടര്‍ന്ന് കോവളത്തിനടുത്തുള്ള മുട്ടയ്ക്കാട് കുന്നുംപാറ ക്ഷേത്രം & മഠത്തില്‍ ചുമതലക്കാരനായി നിയോഗിച്ചു. അങ്ങനെ ശ്രീനാരായണ ഗുരു സ്വാമികള്‍ തന്നെ തൃക്കൈവിളയാടി സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ച് അത് ദക്ഷിണ പഴനിയാകുമെന്ന് അനുഗ്രഹിച്ചിട്ടുള്ള കുന്നുംപാറ ക്ഷേത്രത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാറയും കുന്നും നിറഞ്ഞ ആ പ്രദേശത്ത് അന്ന് കാര്യമായ ആദായമൊന്നും തന്നെയില്ലായിരുന്നു. സ്വാമിജിയുടെ സ്വന്തമായ അദ്ധ്വാനം കൊണ്ട് കാലക്രമത്തില്‍ തെങ്ങും വാഴയും കപ്പയും കാച്ചിലും ചേനയും പച്ചക്കറികളുമൊക്കെ വിളയുന്ന നല്ലൊരു കൃഷി ഭൂമിയാക്കി മാറ്റി. ഈ കാലയളവില്‍ സ്വാമിജി അവിടത്തെ സെക്രട്ടറിയും പൂജാരിയും പാചകക്കാരനും കൃഷിപ്പണിക്കാരനും സെക്യൂരിറ്റിയുമെല്ലാമായിരുന്നു. പല ഘട്ടങ്ങളിലും കുന്നുംപാറയില്‍ നിന്ന് ശിവഗിരി മഠത്തിലേയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.

ശ്രീനാരായണ ഭക്തോതംസം എം. പി. മൂത്തേടത്ത് ഗുരുപാദകാണിക്കയായി നിര്‍മ്മിച്ചു സമര്‍പ്പിച്ച മഹാസമാധി മന്ദിരത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുന്നത് 1967-68 ലാണ്. ആ പുണ്യമാര്‍ന്ന ചടങ്ങിന് ദൃസാക്ഷിയാകാനും സ്വാമികള്‍ക്ക് കഴിഞ്ഞു. 1970 മുതല്‍ 1979 വരെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ കാലയളവിലാണ് അന്താരാഷ്ട്ര ഗുരുവര്‍ഷാചരണം നടത്തിയതും അതിന്‍റെ സ്മാരകമായി ശിവഗിരി - വിദ്യാര്‍ത്ഥി സദനം നിര്‍മ്മിക്കാന്‍ കഴിഞ്ഞതും. ഇതിനെല്ലാമുപരിയായി ഇപ്പോള്‍ കനകജൂബിലിയുടെ നിറവില്‍ എത്തിയിരിക്കുന്ന സര്‍വ്വമത സമാശ്ലേഷിയായ മതമഹാപാഠശാലയിലൂടെ (ബ്രഹ്മവിദ്യാലയത്തിന്‍റെ) സംന്യാസ ശിഷ്യ പരമ്പരയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനമാരംഭിക്കുന്നതും ഇതേ കാലയളവില്‍ തന്നെയാണ്. 1980 -ല്‍ സ്വാമിജിയുടെ ഷഷ്ഠിപൂര്‍ത്തിക്ക് ശേഷം 9 വര്‍ഷത്തിലധികം മൗനവ്രതമനുഷ്ഠിച്ചു.

1995 ഒക്ടോബര്‍ 11 മുതല്‍ 1997 ജൂണ്‍ 24-ാം തീയതി വരെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റായി. തുടര്‍ന്നുണ്ടായ ചില തര്‍ക്കത്തെ ത്തുടര്‍ന്ന് ഗവണ്‍മെന്‍റ് ശിവഗിരി മഠം ഏറ്റെടുക്കുകയുണ്ടായി. ഈ നടപടിയ്ക്കെതിരെ സ്വാമി ബഹുമുഖ സമരപരിപാടികള്‍ ആരംഭിച്ചു. ആറ്റിങ്ങല്‍ സബ്കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള നിയമ വ്യവഹാരം ഒരു വശത്ത് മറുഭാഗത്ത് ജനകീയ ബോധവത്ക്കരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നതിനിടയില്‍ ത്തന്നെ ശിവഗിരി മഠം തിരികെ ഏല്‍പ്പിക്കുന്നതുവരെയോ അഥവാ മരണം വരെയോ ഉള്ള ഉപവാസവുമാരംഭിച്ചു. ഉപവാസ പരിപാടിയില്‍ നിന്ന് പിന്‍തിരിക്കാന്‍ പല ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടായെങ്കിലും സ്വാമിജി എടുത്ത തീരുമാനത്തില്‍ തന്നെ അവസാന നിമിഷം വരെ ഉറച്ചു നിന്നു. 31-ാം ദിവസം ബഹു: ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് മാത്രമാണ് ടി ഉപവാസം അവസാനിപ്പിച്ചത്. ഈ കാലയളവില്‍ അപൂര്‍വ്വം ചില സുമനസ്സുകള്‍ മാത്രമേ പ്രകാശാനന്ദ സ്വാമികള്‍ക്ക് പ്രത്യക്ഷമായി സഹായവും സഹകരണവും നല്‍കാനുണ്ടായിരുന്നുള്ളൂ. പല ഘട്ടങ്ങളിലും നമ്മുടെ സംന്യാസിമാര്‍ പോലും ഇതില്‍ നിന്ന് പിന്‍തിരിയണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും സ്വാമികള്‍ ദൃഢചിത്തനായി ഇതിന്‍റെ പരിസമാപ്തി എന്തുതന്നെയായാലും വ്യക്തിപരമായി എനിയ്ക്കൊന്നുമില്ല. എന്‍റെ തീരുമാനത്തില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്‍മാറുകയില്ലായെന്ന് ഉറപ്പിച്ചു പറഞ്ഞു. ഉപവാസാവസാനം ആരോഗ്യ സ്ഥിതി കുറച്ച് വഷളാവുകയും ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ എന്തും സംഭാവിക്കാമെന്ന് മുന്നറിയിപ്പുകള്‍ ഡോക്ടര്‍മാര്‍ നല്‍കിയെങ്കിലും സ്വാമികള്‍ പിന്‍മാറാന്‍ തയ്യാറായില്ല.

ബഹു: സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 2006 നവംബര്‍ 6-ാംതീയതി പ്രകാശാനന്ദ സ്വാമിജി വീണ്ടും ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 2016 നവംബര്‍ 6 വരെ ആ സ്ഥാനത്ത് തുടരുന്നു. ഇക്കാലയളവില്‍പ്പോലും സ്വാമിജി തന്‍റെ മുറി വൃത്തിയാക്കുക, വസ്ത്രം അലക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വയം തന്നെ നിര്‍വ്വഹിച്ചുപോന്നു. സമാധി പ്രാപിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെയും അങ്ങനെതന്നെ തുടര്‍ന്നു. സ്വാമിജിയുടെ ജീവിതത്തെ വിലയിരുത്തുമ്പോള്‍ സ്വാമിജി ലാളിത്യത്തിന്‍റെ മൂര്‍ത്തീമത് ഭാവം തന്നെയായിരുന്നു എന്ന് ആര്‍ക്കും ബോദ്ധ്യപ്പെടും.

പത്തുവര്‍ഷക്കാലം പ്രകാശാനന്ദ സ്വാമിജിയോടൊപ്പം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കാന്‍ ഗുരുകാരുണ്യത്താല്‍ ഈ ലേഖകനും അവരം ലഭിച്ചു. സഹോദര നിര്‍വ്വിശ്ശേഷമായ ഒരു വാത്സല്യം എന്നോട് എന്നുമുണ്ടായിരുന്നു. പ്രകാശാനന്ദ സ്വാമി പ്രസിഡന്‍റായിരുന്ന കാലയളവിലാണ് ശിവഗിരി തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലിയാഘോഷം, മതമഹാപാഠശാലയുടെ 25-ാം വാര്‍ഷികം, ശ്രീശാരദാ പ്രതിഷ്ഠാ ശതാബ്ദിയാഘോഷം, ദൈവദശക രചനാശതാബ്ദിയാഘോഷം തുടങ്ങിയവ സംഘടിപ്പിക്കാനും ഈ ആഘോഷപരിപാടികള്‍ക്കെല്ലാം അര്‍ഹമായ സ്മാരകങ്ങളുണ്ടാക്കാനും കഴിഞ്ഞത്. ഒരിക്കല്‍ പോലും ഒരു കാര്യത്തിലും ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകേണ്ടി വന്നിട്ടില്ലായെന്ന് ഇത്തരുണത്തില്‍ പ്രത്യേകമായി സ്മരിക്കുന്നു. ശിവഗിരിയുടെ വികസനത്തിന് വേണ്ടി മുന്നോട്ട് വച്ചിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും കലവറയില്ലാത്ത പിന്‍തുണയും നിര്‍ദ്ദേശങ്ങളും അവസാനകാലം വരെ സ്വാമിജി നല്‍കിയിരുന്നു.

സംന്യാസിയെന്നാൽ പരോപകാരി ത്യാഗി എന്ന നിര്‍വ്വചനം അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമാക്കിയ സ്വാമിജിയുടെ ദീപ്തമായ സ്മരണയ്ക്ക് മുന്നില്‍, ത്യാഗപൂര്‍ണ്ണമായ ഗുരുസേവയ്ക്ക് മുന്നില്‍ നമ്രശിരസ്കനായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

സ്വാമി ഋതംഭരാനന്ദ
ജനറല്‍ സെക്രട്ടറി
ശിവഗിരി മഠം

04/06/2022
18/04/2022
14/04/2022
13/04/2022

Address

Sree Narayana Gurukulam, Puthuppally Raghavan Road, Puthuppally P. O
Kayamkulam
690527

Alerts

Be the first to know and let us send you an email when Viswa Guru Sree Narayana Meditation, Study & Research Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Viswa Guru Sree Narayana Meditation, Study & Research Center:

Share