Patanjali College Of Yoga

Patanjali College Of Yoga PCY is affiliated to the VYASA Bengaluru, providing various professional yoga courses

Vakrasan
08/01/2026

Vakrasan

08/01/2026

#അർത്ഥവും #അനർത്ഥവും
അര്‍ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം
പത്തുകിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കൈയിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്‍
സത്തുക്കള്‍ ചെന്നിരന്നാലായര്‍ഥത്തില്‍
സ്വല്‍പമാത്രം കൊടാ ചില ദുഷ്ടന്മാര്‍
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടു പോകാനൊരുത്തര്‍ക്കും.

പണം എത്ര കിട്ടിയാലും മനുഷ്യന് തൃപ്തിയാവുന്നില്ല എന്ന സത്യം തുറന്നു പ്രഖ്യാപിക്കുകയാണ് പൂന്താനം. പത്തുരൂപ കിട്ടിയാല്‍ നൂറു വേണമെന്നാഗ്രഹം. നൂറായാലോ, ആയിരം സ്വരൂപിക്കാനുള്ള വെമ്പല്‍. അത്രയും ലഭിച്ചു കഴിഞ്ഞാല്‍ പതിനായിരം വേണമെന്നാവും ചിന്ത.
മോഹമാകുന്ന കയറുകൊണ്ട് കെട്ടിവലിക്കുന്നതുപോലെയാണ് മനുഷ്യാവസ്ഥ. ഈ ഒടുങ്ങാത്ത ആശാപാശം നമ്മളെ സത്യത്തില്‍നിന്നകറ്റുന്നു. സജ്ജനങ്ങള്‍, അവരുടെ ഗതികേടുകൊണ്ട് വല്ല സഹായവും ചോദിച്ചാല്‍ത്തന്നെ, നാം കൂട്ടിവച്ച ഈ സമ്പത്തില്‍നിന്ന് അല്‍പം പോലും കൊടുക്കുകയില്ല. എന്നാലോ, മരിക്കുമ്പോള്‍ സ്വന്തം വസ്ത്രംപോലും നമുക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നുമില്ല.
സമ്പത്ത് വര്‍ധിക്കുന്തോറും നമ്മുടെ ദുരയും വര്‍ധിക്കുകയാണ്. ഇതിനെയാണ് ജ്ഞാനികള്‍ ആശാബന്ധനം എന്നു വിവക്ഷിക്കുന്നത്. സ്വപ്‌നങ്ങളും മോഹങ്ങളുമൊക്കെ ഒരു പരിധിവരെ നല്ലതാണ്; പക്ഷേ, ധനസമ്പാദനത്തിനുള്ള മോഹമല്ല പ്രധാനം.
അറിവിനായുള്ള മോഹം, നേടിയ അറിവില്‍ നിന്ന് മനുഷ്യനെ പരിഷ്‌കാരത്തിലേയ്ക്കും പുരോഗതിയിലേയ്ക്കും സംസ്‌കാര സമ്പന്നതയിലേയ്ക്കും നയിക്കാനുള്ള ആഗ്രഹം-അതാണ് വേണ്ടത്. മനുഷ്യനെ കാലാനുസൃതമായി മുന്നോട്ട് നയിക്കാന്‍ പര്യാപ്തമാകുന്ന ജ്ഞാനവിജ്ഞാനങ്ങള്‍ ആര്‍ജിക്കാനുള്ള നിരന്തരപരിശ്രമമാണ് നമുക്കിന്ന് ആവശ്യം.

Collegeofyoga
9388038880, 8891139811
www.keralayoga.org. For more info visit us at http://www.patanjaliyogacentre.co.in/latest-update/-/222?utm_source=facebookpage

08/01/2026

#സായാഹ്‌ന #ചിന്ത...16
സംഭവങ്ങളും വ്യക്തിത്വങ്ങളും സാഹചര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലോ നമ്മുടെ ഇഷ്ടപ്രകാരമോ ആകണമെന്നില്ല...

എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കണമെന്നുള്ളതും നമ്മുടെ മനോഭാവവും സമീപനവും എത് വിധമായിരിക്കണമെന്നുള്ളതും നമുക്കുമാത്രം നിശ്ചയിക്കാവുന്നതാണ്.

മനോഭാവത്തെ നിയന്ത്രിക്കയും ശരിയായവിധത്തിൽ നയിക്കയും ചെയ്യുവാനുള്ള കഴിവും സ്വാതന്ത്ര്യവും നമ്മുടെ കരങ്ങളിലാണ്....

ചിന്തിക്കുക...
നമ്മുടെ മനോഭാവം.....
മറ്റുള്ളവരുടെ സുഖം കാംഷിക്കുന്നതാവട്ടെ....... For more info visit us at http://www.patanjaliyogacentre.co.in/latest-update/-1/223?utm_source=facebookpage

08/01/2026

#ഓട്ടിസം
ചികിത്സ ആയുർവേദത്തിൽ

ഓട്ടിസം എന്ന അവസ്ഥയുമായി ആയി ജീവിക്കുന്ന ഒരു വിഭാഗം കുഞ്ഞുങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട് .

കുഞ്ഞു ജനിച്ച് ഏകദേശം മൂന്നു വയസ്സാകുമ്പോഴേക്കും പെരുമാറ്റത്തിലെ പ്രത്യേകതകൾ കണ്ടിട്ടാണ് മിക്കവാറും മാതാപിതാക്കന്മാർ ഇതേപ്പറ്റി ശ്രദ്ധിക്കുന്നത്.

അപരിചിതരോട് ഇടപഴകാനുള്ള ഭയവും താൽപര്യക്കുറവും, ആവർത്തിച്ചുള്ള ചില പ്രത്യേക പ്രവൃത്തികൾ, സംസാരത്തിലെ പോരായ്മകൾ , ചിലപ്പോൾ സംസാരം തന്നെയില്ലാത്ത അവസ്ഥ, ചെറിയ കാര്യങ്ങളിൽ കാണിക്കുന്ന അസ്വസ്ഥത, പിടിവാശി, നിർത്താതെയുള്ള കരച്ചിൽ , അക്രമവാസന തുടങ്ങി പലകാര്യങ്ങളിലും വ്യത്യസ്തമായ പെരുമാറ്റരീതികൾ ശ്രദ്ധയിൽപ്പെടു മ്പോഴാണ് പലരും കുഞ്ഞുങ്ങളെയും കൊണ്ട് ചികിത്സയ്ക്കായി സമീപിക്കുന്നത്.

പലപ്പോഴും ബിഹേവിയർ തെറാപ്പി, സ്പീച്ച് തെറാപ്പി പോലുള്ള പ്രത്യേക പരിശീലനങ്ങൾ, മാതാപിതാക്കൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ, പ്രത്യക്ഷമായ ലക്ഷണങ്ങൾക്കുള്ള ചികിത്സകൾ ഇതൊക്കെയാണ് വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്നത്.

ഓട്ടിസം എന്ന അവസ്ഥയെ ഒരു പരിധിവരെ മറികടന്ന് സാധാരണ കുട്ടികളുടെ നിലയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരാൻ പര്യാപ്തമായ പല വിശിഷ്ട ഔഷധങ്ങളും മഹത്തായ ആയുർവേദ ശാസ്ത്രത്തിലുണ്ട്.

അപൂർവ്വ വൈദ്യനായിരുന്ന സ്വാമി നിർമലാനന്ദഗിരി മഹരാജ് പറഞ്ഞിട്ടുള്ള ചില ഫലസിദ്ധിയുള്ള ഔഷധങ്ങളെ താഴെ പരിചയപ്പെടുത്തുന്നു.

തോട്ടിലും പാടശേഖരങ്ങൾക്കടുത്തുള്ള നീർച്ചാലിലുമൊക്കെ കാണപ്പെടുന്ന ഞവിണിക്ക എന്ന ജലജീവിയുടെ മാംസവും മുട്ടയും തേങ്ങാപ്പാലിൽ വെന്തു കിട്ടുന്ന മസ്തിഷ്കാപചയാന്തകം തൈലം ഓട്ടിസത്തിന് ഏറ്റവും ഫലപ്രദമായി കൊടുത്തുവരുന്ന ഒരു ഔഷധമാണ്.

സംസാരശേഷി കുറഞ്ഞവർക്കും സംസാരത്തിന് വ്യക്തതയില്ലാത്ത കുഞ്ഞുങ്ങൾക്കും ദശമൂല നവനീതം തുടർച്ചയായി കുറച്ചു നാൾ കൊടുക്കുന്നത് കൊണ്ട് വളരെ വ്യത്യാസമുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. വിശിഷ്ടമായ ഈ ഔഷധം
ഉണ്ടാക്കുന്ന വിധം താഴെ കൊടുക്കുന്നു..

ദശമൂലം
(കൂവളവേര് , കുമിഴിൻ വേര്‌,പാതിരി വേര്, പയ്യാനിവേര് , മുഞ്ഞ വേര് , ഓരില വേര്, മൂവില വേര് , വെൺ വഴുതിന വേര്, ചെറുവഴുതിന വേര്, ഞെരിഞ്ഞിൽ വേര് ) ഓരോന്നും 60 ഗ്രാം വീതം കഴുകി നുറുക്കി ചതച്ച് 16 ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാലിടങ്ങഴി ആയി വറ്റിച്ച് നാല് ലിറ്റർ പാലും ചേർത്ത് അത് വീണ്ടും തിളപ്പിച്ചു
കഷായം പാൽ അളവായി വറ്റിച്ചെടുക്കുക. ഇത് തണുത്തശേഷം ഉറയൊഴിച്ച് തൈരാക്കി കടഞ്ഞ് വെണ്ണ എടുത്തു സൂക്ഷിച്ച് വച്ച് ഒരു ടീസ്പൂൺ വീതമെടുത്ത് രാവിലെ നേരം കാൽ ടീസ്പൂൺ തിപ്പലി വറുത്തു പൊടിച്ചതും വൈകുന്നേരം അര ടീസ്പൂൺ ശുദ്ധി ചെയ്ത അമുക്കുരം പൊടിച്ചതും ചേർത്ത് പതിവായി കൊടുക്കുന്നത് അനുഭവ സിദ്ധമായ മരുന്നാണ്.

അമുക്കുരം ശുദ്ധി ചെയ്യുന്ന വിധം.. അമുക്കുരം ചെറുതായി നുറുക്കി നാടൻ പശുവിന്റെ പാലിൽ പുഴുങ്ങി ഉണക്കിയെടുക്കുക. ഇപ്രകാരം ഏഴ് തവണ ആവർത്തിച്ച് പാലിൽ വറ്റിച്ചുണക്കിയ ശേഷം പൊടിച്ചെടുക്കുക.
തിപ്പലി ചെറുനാരങ്ങാ നീരിൽ മുക്കിവെച്ച് കഴുകി ഉണക്കി വറുത്ത് പൊടിച്ചെടുക്കുക.

ഔഷധങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകൾ കൃത്യമായിരിക്കാൻ പ്രത്യേകം ശ്രദ്ധ വയ്ക്കണം. പരിചയ സമ്പന്നനായ വൈദ്യന്റെ മേൽനോട്ടത്തിലോ വിദഗ്ദ്ധവൈദ്യ നിർദ്ദേശമനുസരിച്ചോ തയ്യാറാക്കുകയും ഉപയോഗിക്കുകയും ചെയ്യാൻ ശ്രദ്ധിക്കുക.

ചെറുചീരയുടെ നീര് പാലിൽ ചേർത്തു കൊടുക്കുന്നത് ഗൃഹവൈദ്യമെന്ന രീതിയിൽ വളരെ ഉത്തമമാണ്.

ആയുർവേദ ചികിത്സയിൽ എത്രകാലം മരുന്ന് കഴിക്കേണ്ടി വരുമെന്നുള്ളത് കുഞ്ഞിന്റെ പ്രായവും അവസ്ഥയും അനുസരിച്ചാണ് തീരുമാനിക്കുന്നത്. എങ്കിൽ തന്നെയും ഔഷധങ്ങൾ ഉപയോഗിച്ചു തുടങ്ങി അല്പ കാലത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കാണാൻ സാധിക്കുന്നതാണ്

08/01/2026

മണ്ണിൽ കാണുന്ന 20 ൽ പരം മൂലകങ്ങളാണ് മനുഷ്യശരീരത്തിൽ അടങ്ങിയിട്ടുള്ളത്. " നാം കഴിക്കുന്ന ആഹാരമാണ് നാം എന്ന വാക്യവും വളരെ ശരിയായതാണ്. കഴിക്കുന്ന ഭക്ഷണത്തിലൂടെ രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്ന ഘടകങ്ങളാണ് ശരീരനിർമ്മിതിക്കും നിലനിൽപ്പനും ഉപയോഗപ്പെടുത്തുന്നത്.

👉മനുഷ്യ ശരീരത്തിൽ അടങ്ങിയ മൂലകങ്ങൾ 👇🏻
1. ഓക്സിജൻ....62%
2. കാർബൺ...... 21 %
3. ഹൈഡ്രജൻ ....9%
4. നൈട്രജൻ......... 3%
5. കാത്സ്യം............. 2 %
6. ഫോസ്ഫറസ്.... 1 %
7. പൊട്ടാസ്യം...... 0.35 %
8. സൽഫർ......... 0.25%
9. ക് ലോറിൻ...... 0.2%
10. സോഡിയം... 0.15 %
11. മഗ്നീഷ്യം........ 0.05 %
12.ഇരുമ്പ് -വളരെകുറച്ച് മാത്രം
13. അയഡിൻ......." "
14. കോബാൾട്ട്......" "
15. മാംഗനീസ്.........." "
16. കോപ്പർ.............." "
17. സിങ്ക്..................." "
18. മോളിസ്ഡിനം...." "
19. സെലിനിയം........." "
20. ഫ്ളൂറിൻ..............." "
21. ക്രോമിയം..........." "
👆
ശരീരത്തിലടങ്ങിയ മൂലങ്ങളു
ടെ ഈഘടന നിലനിൽക്കേണ്ട
ത് ആരോഗ്യത്തിന് അത്യാവശ്യ
മാണ്. അങ്ങനെയുള്ളതായ*
ഒരു ആഹാരത്തെയാണ് വാസ്
തവത്തിൽ ആരോഗ്യ ഭക്ഷണം
എന്ന് പറയാൻ കഴിയുക.
ആരോഗ്യ ജീവിതത്തിന്
ആരോഗ്യ ഭക്ഷണം അത്യാ
വശ്യമാണ്, നിർബന്ധമാണ്.

08/01/2026

പാരമ്പര്യ ചികിത്സാ.....
#ആമവാതം
രോഗങ്ങളില്‍ ഏറ്റവും കഷ്ടവും വേദനാജനകവുമായ രോഗമാണ് ആമവാതം. ത്രിദോഷങ്ങളിലെ പ്രബലമായ വാതവും കഫവും ഒന്നായിചേര്‍ന്ന് ആമാശയത്തിലെയും കുടലിലെയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തി ദുഷ്ടികള്‍ രക്തത്തില്‍ അലിഞ്ഞ് രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തി സന്ധികളില്‍ ആ ദുഷ്ടികള്‍ നിക്ഷേപിച്ച് ഓരോ സന്ധികളിലും നീര്, വേദന, സ്തംഭനം ഇവയുണ്ടാക്കി രോഗിയെ അതികഠിനമായി പീഡകള്‍ക്ക് വിധേമാക്കുന്നു.

ആമവാതരോഗികളില്‍ ഓരോ സന്ധികളിലും വീക്കവും വിശിഷ്യ കണങ്കാല്‍, നടുവ്, നെഞ്ച് ഇവിടങ്ങളില്‍ പിടിത്തവും കഠിനമായ വേദനയും നീരും ഉണ്ടാകുന്നു. കൈ ഉയര്‍ത്താനോ, താഴ്ത്താനോ, യഥേഷ്ടം ചലിപ്പിക്കാനോ കഴിയില്ല. രാത്രിയില്‍ ഉറക്കം ഉണ്ടാവില്ല. വളരെയേറെ മൂത്രം പോകും. വയറുവേദന, വയറില്‍ കട്ടിയുള്ളതായും തോന്നും. ഇടയ്ക്കിടെ പനിയുണ്ടാകും. വായില്‍ നിന്ന് വെള്ളമൊലിക്കും. വായ്ക്ക് രുചി കുറയും. ശരീരത്തില്‍ കനം കൂടിയതു പോലെ തോന്നും. അലസത കൂടുതലായി തോന്നും. ഇവയെല്ലാം ആമവാതത്തിന്റെ പ്രബലമായ ലക്ഷണമാണ്. ചിലര്‍ക്ക് മുടന്തും കൂനുമുണ്ടാകും. കുടലില്‍ ഇരയ്ക്കുന്നതു പോലെ ശബ്ദം കേള്‍ക്കും.

#ചികിത്സ- തുടര്‍ച്ചയായി കൃത്യതപാലിച്ച് കുറഞ്ഞത് ആറ് മാസം കഷായം, തൈലം തേപ്പിക്കല്‍, കിഴിപിടിത്തം, ഇവ ചെയ്താല്‍ ആമവാതം പൂര്‍ണമായും മാറ്റാം. ആമവാത രോഗികളില്‍ നെഞ്ചിന്റെ പിടിത്തവും കനവും നെഞ്ചുവേദനയും ഉണ്ടാകുക മൂലം ഹൃദ്രോഗമാണെന്ന് തെറ്റിദ്ധരിക്കും. ഹൃദ്രോഗമുണ്ടായാല്‍ ആമവാതമെന്നും ആമവാതമുണ്ടായാല്‍ ഹൃദ്രോഗമെന്നും തെറ്റിദ്ധരിച്ച് ചികിത്സ നടത്താറുണ്ട്. ഇത് അപകടകരമാണ്. നെഞ്ചു പിടിത്തത്തോടൊപ്പം കണങ്കാലിലും കഴുത്തിനും വേദനയും സ്തംഭനവുമുണ്ടായാല്‍ അതും ആമവാതമാണെന്ന് തെറ്റിദ്ധരിക്കും. ഹൃദ്രോഗത്താല്‍ കണങ്കാലിന് പ്രശ്‌നമുണ്ടാവില്ല. താഴെ പറയുന്ന കഷായം ആമവാതരോഗികള്‍ക്ക് വേദനകുറയ്ക്കാനും സന്ധികളിലെ നീരു കുറയ്ക്കാനും സഹായമാണ്.

#കഷായത്തിന്: അരത്ത, അമൃത്, കൊന്നക്കായയുടെ അകത്തെ മജ്ജ, ദേവതാരം, ഞെരിഞ്ഞില്‍, വെളുത്ത ആവണക്കിന്‍ വേര്, തഴുതാമവേര്, ഇവ ഓരോന്നും പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം കാല്‍ സ്പൂണ്‍ ചുക്ക് പൊടിച്ച് ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കണം. സന്ധികളിലും നട്ടെല്ലിലുമുണ്ടാകുന്ന വേദന മാറാന്‍ മണല്‍, ഇരുമ്പു പാത്രത്തില്‍ വറുത്ത് രണ്ടായി കിഴി കെട്ടി സഹിക്കാവുന്ന പരമാവധി ചൂടില്‍ നട്ടെല്ലിലും സന്ധികളിലും 20 മിനുട്ട് കിഴി വെയ്ക്കുക. മണല്‍കിഴി എന്നാണ് ഇതിന് പേര്

College of Yoga
Yoga Therapy Centre
9388038880, 9388803300
https://www.patanjalicollegeofyoga.org

08/01/2026

സുഖ നിദ്ര......
#പുതുതായി_ഒന്നും_ഉണ്ടാകുന്നുമില്ല_നശിക്കുന്നുമില്ല

ക്ലേശകരങ്ങളായ ജീവിതദുഃഖങ്ങളും ഭയവും ഒഴിവാക്കാൻ ഒരേ ഒരു
മാർഗമേയുള്ളു; ദുഃഖത്തിന്റെ മൂലകാരണം ഒഴിവാക്കുക. ഉപരിതലത്തിൽ പരിഷ്കാരങ്ങൾ വരുത്തിയതുകൊണ്ടു മാത്രം ഒന്നുമായില്ല. ഉപരിതലത്തിലെ എല്ലാ പരിഷ്കാരങ്ങളും ദുഷ്ടു കിടക്കെ വ്രണം വരട്ടുന്നതിനു തുല്യമാണ്. വ്രണം വരട്ടുന്നതോടൊപ്പം ദുഷ്ടു മാറ്റാൻ കൂടി യത്നിക്കേണ്ടതാണ്. അല്ലെങ്കിൽ വരണ്ടെന്നു തോന്നിയ വ്രണം ഏതു നിമിഷവും പൊട്ടി പഴുപ്പൊലിപ്പിച്ചെന്നു വരും. ദുഃഖത്തിന്റെ മൂലകാരണം അവിദ്യയാണ്. ഒന്നിൽ പലതുണ്ടെന്നു ഭ്രമിക്കുന്നതാണ് “അവിദ്യ'. ഇതു മാറണം. ഇതിന് കാര്യകാരണചിന്ത വഴി നിലനിൽപ്പിന് ആശ്രയമായ പരമകാരണ വസ്തുവിനെ കണ്ടു പിടിക്കണം. ആധുനിക ശാസ്ത്രം തന്നെ ഇന്ന് ഒരതിരുവരെ ഈ കൃത്യം നിർവഹിച്ചുകഴിഞ്ഞിട്ടുണ്ട്. ജഡം (മാറ്റർ) എന്നൊന്നില്ലെന്നും ശക്തിസ്പന്ദന രൂപത്തിലുള്ള പ്രാണപ്രവാഹം (എനർജി) മാത്രമേയുള്ളുവെന്നും ആധുനിക ശാസ്ത്രം പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ജഡനാമരൂപങ്ങളായി കാണപ്പെടുന്ന സകലതും പ്രാണപ്രവാഹത്തിന്റെ രൂപാന്തരങ്ങൾ മാത്രം. ഉപനിഷത്തുകൾ ഏകകണ്ഠമായി ഇക്കാര്യം ആയിരമായിരം വർഷങ്ങൾക്കു മുമ്പു പ്രഖ്യാപിച്ചതാണ്. ജഡ്രപ്രപഞ്ചത്തെ ഉണ്ടാക്കിക്കാണിക്കുന്ന ശക്തിപ്രവാഹത്തിന്റെ ഉറവിടം ഏതെന്നു മാത്രമേ ഇനി ആധുനിക ശാസ്ത്രത്തിനു തന്നെയും തെളിയിക്കേണ്ടതായിട്ടുള്ളു.
ഇക്കാര്യം മാത്രം പുറമേ അന്വേഷിച്ചാൽ ഒരിക്കലും കണ്ടുകിട്ടുകയില്ലെന്നാണ് വേദാന്തമതം. അതുകൊണ്ടാണ് ഭാരതീയചിന്തകന്മാർ അന്തർമുഖരായി അന്വേഷണം ഉള്ളിലേക്കു തിരിച്ചുവിട്ടത്. തുടർന്നു ശക്തിപ്രവാഹത്തിന്റെ ഉറവിടമായ അഖണ്ഡനിശ്ചലബോധത്തെ അവർക്കു കണ്ടെത്താൻ കഴിഞ്ഞു. സർവത്ര ഇടതിങ്ങി നിറഞ്ഞു നിശ്ചലമായി നിൽക്കുന്ന ആ ബോധം ഉണ്ടാകുന്നതോ നശിക്കുന്നതോ അല്ലെന്നും സംശയാതീതമായി തെളിഞ്ഞു. ഇതു തെളിഞ്ഞതോടെ പ്രപഞ്ചരഹസ്യം മുഴുവൻ അവർക്കു തുറന്നു കിട്ടി. സനാതനമായ അഖണ്ഡ ബോധസത്തയിൽ അതിന്റെ ശക്തി സ്പന്ദിച്ചുണ്ടാക്കി അഴിക്കുന്നതാണ് എല്ലാ പ്രപഞ്ചഘടകങ്ങളും. പുതുതായി ഒന്നും ഉണ്ടാകുന്നില്ല; ഒന്നും നശിക്കുന്നുമില്ല. നിശ്ചല ബോധവസ്തുവിൽ ശക്തി ഒളിഞ്ഞുകിടക്കുന്നു; അതു പുറത്തു വന്നു. ശക്തിയിൽ പ്രപഞ്ചനാമരൂപങ്ങൾ ഒളിഞ്ഞു കിടന്നു; അവ പുറത്തു വന്നു. വസ്തുവിൽ ഉള്ളതാണ് ശക്തി; ശക്തിയിൽ ഉള്ളവയാണ് കാര്യരൂപങ്ങൾ, അവ ചിലപ്പോൾ തെളിയുന്നു; ചിലപ്പോൾ ഒളിയുന്നു. ഒന്നും പുതുതായി ഉണ്ടാകുന്നില്ല; അന്തിമമായി നശിക്കുന്നുമില്ല. വസ്തു ഒന്നേയുള്ളു; രണ്ടില്ല. ഇക്കാര്യം തെളിഞ്ഞു അനുഭവഗോചരമായാൽ ഈ ജീവിതം ഒരു നാടകം പോലെ അഭിനയിച്ചു തീർക്കാനേയുള്ളൂ. ഇവിടെ ദുഃഖത്തിനു യാതൊരു പ്രസക്തിയുമില്ല. ദുഃഖിച്ചതുകൊണ്ട് വസ്തുസ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കുന്നതല്ല. അപ്പോൾ അവനവന്റെ കർത്തവ്യങ്ങൾ ഭംഗിയായി
അനുഷ്ഠിച്ചുകൊണ്ട് വസ്തുവിന്റെ അദ്വൈതസ്ഥിതി അനുഭവിച്ചറിയാൻ നിരന്തരം യത്നിക്കേണ്ടതാണ്.


Yoga Training Centre
9388038880, 9388038880
https://www.patanjalicollegeofyoga.org

08/01/2026

തത്വ വിവേചനം 7
#ധ്യാനത്തിലൂടെ #പരമാത്മ #സാക്ഷാത്കാരത്തിലേക്ക്

പലതരത്തില്‍ യുക്തിവിചാരം ചെയ്‌തെങ്കിലും ജിജ്ഞാസുക്കള്‍ക്ക് ജഗത്തിന്റെ കാരണത്തെ കണ്ടെത്താനായില്ല. അത് യുക്തിവിചാരത്തിനും അപ്പുറത്താണെന്ന് അവര്‍ക്ക് ബോധ്യമായി. ബുദ്ധിവ്യായാമം കൊണ്ട് കാരണത്തെ കണ്ടെത്താനാകില്ല. അതിനാല്‍ ഏകാഗ്രമായി ധ്യാനിക്കാന്‍ അവര്‍ തീരുമാനിച്ചു. എല്ലാ തരത്തിലുള്ള വിചാരം ചെയ്യലുകളും നിര്‍ത്തി ധ്യാനിക്കാനിരുന്നു. ധ്യാനത്തെ തുടര്‍ന്നുള്ള സമാധി അവസ്ഥയില്‍ ആ അറിവ് വെളിപ്പെടുമെന്ന് കരുതി.

തേ ധ്യാനയോഗാനുഗതാ അപശ്യന്‍
ദേവാത്മശക്തിം സ്വഗുണൈര്‍ നിഗൂഢാം

ധ്യാനയോഗത്തെ അനുഷ്ഠിച്ച അവര്‍, ഗുണങ്ങളാല്‍ മറഞ്ഞിരുന്ന പരമാത്മ ശക്തിയെ സാക്ഷാത്കരിച്ചു.
ധ്യാനത്തിലൂടെ ദേവാത്മ ശക്തിയെ സാക്ഷാത്കരിച്ചു. പുറമെ അന്വേഷിച്ചാല്‍ ജഗത്കരണത്തെ കണ്ടെത്താനാകില്ലെന്ന് ബോധ്യമായപ്പോഴാണ് അവര്‍ ഉള്‍വലിഞ്ഞ് ധ്യാനത്തില്‍ മുഴുകിയത്. തന്റെ തന്നെ ഗുണങ്ങളാല്‍ മറഞ്ഞിരിക്കുന്ന ഈശ്വര ശക്തിയെയാണ് ദേവാത്മശക്തി എന്ന് പറഞ്ഞത്.

കാലം മുതല്‍ ആത്മാവ് വരെ എല്ലാം നിലനില്‍ക്കുന്നത് പരമാത്മശക്തി കൊണ്ടാണ് എന്ന് ബോധ്യപ്പെട്ടു.
ദേവാത്മാവ് എന്നതിനെ ദേവന്‍, ആത്മാവ് എന്ന് രണ്ടായി പിരിച്ചാല്‍ മതങ്ങളില്‍ വിവരിക്കുന്ന ദേവന്‍ എന്നത് സഗുണ ഈശ്വരനായും ആത്മാവ് എന്നത് ദര്‍ശനങ്ങളില്‍ വിവരിക്കുന്ന നിര്‍ഗുണനായ പരമാത്മാവ് എന്നും അര്‍ഥമുണ്ട്. ശക്തി എന്നാല്‍ സൃഷ്ടിക്ക് കാരണമായത്. ഈ മൂന്ന് ഭാവങ്ങളിലും പ്രകാശിക്കുന്നതിനാലാണ് ദൈവാത്മശക്തി എന്ന് വിശേഷിപ്പിച്ചത്. ഈ മൂന്ന് വാക്കുകളും ജ്ഞാന- ഇച്ഛാ-ക്രിയാ ശക്തികളെ സൂചിപ്പിക്കുന്നതാണ്. ഇന്ദ്രിയങ്ങള്‍ക്കും വാക്കിനും മനസ്സിനും അതീതമായ ചൈതന്യമാണെന്ന് അറിയണം.

സ്വഗുണങ്ങള്‍ എന്ന് പറഞ്ഞത് ത്രിഗുണങ്ങളെയാണ്. ഇവ പ്രകൃതി ഗുണങ്ങളാണ്. മായയില്‍ നിന്ന് ഉണ്ടായവയാണ്. മായയാല്‍ അഥവാ സത്വരജസ്തമോഗുണങ്ങളാല്‍ ആത്മതത്ത്വം മറയ്ക്കപ്പെട്ടിരിക്കുന്നു. അതിനെയാണ് ധ്യാനത്തിലൂടെ ഭേദിച്ച് അറിഞ്ഞത്. ഈ ത്രിഗുണങ്ങളെ അതിക്രമിച്ചാല്‍ ആത്മദര്‍ശനം ലഭിക്കും. ആത്മദര്‍ശനത്തെ നേടുന്നതിന് മനുഷ്യസഹജമായ പല പരിമിതികളേയും മറികടക്കേണ്ടതുണ്ട്. ധ്യാനത്താല്‍ ഈ തടസ്സങ്ങളെയും പോരായ്മകളേയും നീക്കണം. അപ്പോള്‍ പരമാത്മസാക്ഷാത്കാരം നേടാനാകും. അതിനാല്‍ ധ്യാനമാണ് ആത്മതത്വത്തെ അനുഭവമാക്കാനുള്ള പ്രധാന ഉപായം. മറ്റുള്ളവയൊക്കെ മനഃശുദ്ധിയുള്‍െപ്പടെയുള്ള കാര്യങ്ങള്‍ക്ക് സഹായിക്കുന്നവ മാത്രമാണ്. ആത്മതത്ത്വവും ബ്രഹ്മതത്ത്വവും ഒന്നണെന്ന് ധ്യാനത്തിലൂടെ അറിയാനാകും.

ജഡമായ ഈ പ്രപഞ്ചത്തിന്റെ കാരണം അന്വേഷിച്ച് പോകുമ്പോള്‍ എല്ലാത്തിനും പരമകാരണമായ ബ്രഹ്മത്തില്‍ എത്തിച്ചേരും.
അതിനാല്‍ പുറമെയുള്ള യുക്തിവിചാരങ്ങളില്‍ മുഴുകാതെ നമ്മോട് അന്തര്‍മുഖരാകാനും ആത്മതത്ത്വത്തെ ധ്യാനിച്ച് ഉറപ്പിക്കാനും നമ്മുടെ പൂർവ്വികർ നമ്മോടു പറയുന്നു.

College of Yoga
9488038880, 8891139811
www.patanjalicollegeofyoga.org

08/01/2026

മോര് ഭൂമിയിലെ അമൃത്

“യഥാ സുരാണാമമൃതം സുഖായ തഥാ നരാണാം ഭുവി തക്രമാഹുഃ”

ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത്‌ പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.

പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവ പ്രാധാന്യമാണ് നല്‍കുന്നത്.

ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.

ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്.

പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.

മോരിന്‍റെ ഗുണങ്ങളെ ഭാവപ്രകാശം വര്‍ണ്ണിക്കുന്നത് ഇങ്ങനെ...

തക്രം ഗ്രാഹി കഷായാമ്ലം സ്വാദുപാകരസം ലഘു വീര്യോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം ഗ്രഹണ്യാദിമതാം പഥ്യം ഭവേത്സംഗ്രാഹി ലാഘവാത് കിഞ്ചസ്വാദുവിപാകിത്വാന്നച പിത്തപ്രകോപണം അമ്ലോഷ്ണം ദീപനം വൃഷ്യം പ്രീണനം വാതനാശനം കഷായോഷ്ണാവികാശിത്വാ ദ്രൌക്ഷ്യാച്ചാപി കഫാപഹം ന തക്രസേവീ വ്യഥതേ കദാചിന്ന്‍ തക്രദഗ്ധാഃ പ്രഭവന്തി രോഗാഃ യഥാ സുരാണാമമൃതം സുഖായ തഥാ നരാണാം ഭുവി തക്രമാഹുഃ

മോര് അഗ്നിദീപകവും, ത്രിദോഷഹരവും ആകയാല്‍ നിത്യം മോര് കഴിക്കുന്നവന്‍ ആരോഗ്യവാനായി ഭവിക്കുന്നു. ലഘുവും സംഗ്രാഹിയും ആകയാല്‍ ഗ്രഹണി രോഗത്തില്‍ മോര് അത്യുത്തമമാണ്.

വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ്‌ സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.

പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.

സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്.

വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്.

മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.

മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്.....

വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്.

രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

കടുക്കാമോരിന്‍റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ.

മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും.

പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്.

നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്‍മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.

ഇത്രയുമൊക്കെക്കൊണ്ടുതന്നെ കുപ്പിയിലാക്കിവരുന്ന ആധുനിക ശാസ്ത്രീയ പാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ...?

ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.

08/01/2026

വ്യാവഹാരിക ലോകത്തു ജീവിക്കുന്ന കാലത്തോളം യോഗിക്കുപോലും ദുഃഖവും സുഖവും ഉണ്ടാകും.
അതായത്, യോഗിയുടെ അന്ത:ക്കരണത്തിൽ സുഖവും ദുഃഖവും ഉണ്ടാകില്ല എന്നല്ല, അവശ്യം സുഖദുഃഖങ്ങൾ ഉണ്ടാകും.

അങ്ങനെ വരുമ്പോൾ യോഗി സുഖത്തിൽ തുടർന്നു സുഖിക്കുന്നില്ല, ദുഃഖത്തിൽ തുടർന്നു ദുഃഖിക്കുന്നില്ല.
തന്റെ പ്രാരബ്ദം കൊണ്ടു വന്നുചേരുന്നതിനെ മനസ്സുകൊണ്ടു തുടർന്നു സൃഷ്ടിക്കുന്നില്ല.
അവശ്യം വന്നു ചേരേണ്ടതു വന്നു ചേർന്നുതന്നെ തീരണം.

ശരീരം, മനസ്സ് ഇതിന്റെയെല്ലാം ചേഷ്ടകളെ ഏറിയപങ്കും നിയന്ത്രിക്കുന്നത് പ്രാരബ്ദമാണ്. പിന്നീട് സാഹചര്യവുമാണ്.
അപ്പോൾ സുഖവും ദു:ഖവും വന്നുതന്നെ തീരും.

ഇങ്ങനെയുള്ള സുഖദുഃഖങ്ങൾ മനസ്സിൽ ഉണ്ടാകുമ്പോൾ, അത് യോഗിയുടെ മനസ്സിനെ ഇളക്കുന്നില്ല.വിക്ഷേപത്തെ ഉണ്ടാക്കുന്നില്ല.
തുടർന്നു മനസ്സിൽ സുഖദുഃഖങ്ങളെ സൃഷ്ടിക്കുന്നില്ല.

സുഖദുഃഖങ്ങൾ അന്ത:ക്കരണത്തിൽ ഉണ്ടായാലും അത് ശാന്തമായി തന്നെ ഇരിക്കുന്നു!
അതിനു യോഗിയെ സഹായിക്കുന്നതാണ്
' നിത്യാത്മദർശനം. '
(രാജവൈദ്യൻ മോഹൻലാൽ)

Address

North Paravur, Ernakulam. City Office./Pottakkuzhi Pachalam Road, Pachalam Post
Kochi
682012

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 8:30am - 6pm
Sunday 8:30am - 6pm

Telephone

+919388038880

Alerts

Be the first to know and let us send you an email when Patanjali College Of Yoga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Patanjali College Of Yoga:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram