Patanjali College Of Yoga

Patanjali College Of Yoga PCY is affiliated to the VYASA Bengaluru, providing various professional yoga courses

 #കുടവയര_കുറയ്ക്കാംഅടിവയറിലെ പേശികളിലും കരള്‍, കുടലുകള്‍, വയര്‍ പോലുള്ള അവയങ്ങള്‍ക്ക് ചുറ്റിലും അടിഞ്ഞു കൂടുന്ന കൊഴുപ്പി...
30/07/2025

#കുടവയര_കുറയ്ക്കാം
അടിവയറിലെ പേശികളിലും കരള്‍, കുടലുകള്‍, വയര്‍ പോലുള്ള അവയങ്ങള്‍ക്ക് ചുറ്റിലും അടിഞ്ഞു കൂടുന്ന കൊഴുപ്പിനെയാണ് വിസറല്‍ ഫാറ്റ് അഥവാ അബ്ഡോമിനല്‍ ഫാറ്റ് എന്നു പറയുന്നത്. മോശം ഭക്ഷണക്രമം, വ്യായാമം ഇല്ലായ്മ, സമ്മര്‍ദം, അലസമായ ജീവിതശൈലി എന്നിങ്ങനെ ഈ കുടവയറിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതുണ്ട്. ഈ കൊഴുപ്പിനെ അലിയിച്ചു കളഞ്ഞ് ഒതുക്കമുള്ള ഒരു അരക്കെട്ട് സ്വന്തമാക്കാന്‍ അതികഠിനമായ ഡയറ്റ് പ്ലാനൊന്നും സത്യത്തില്‍ ആവശ്യമില്ല. ഇനി പറയുന്ന ചില ലളിതമായ മാറ്റങ്ങള്‍ ജീവിതശൈലിയില്‍ വരുത്തിയാല്‍ കുടവയര്‍ താനേ കുറയുമെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഡയറ്റ് ഇന്‍സൈറ്റ് സ്ഥാപക ലവ് ലീന്‍ കൗര്‍ പറയുന്നു.
1. ഓരോ കാലത്തും സമൃദ്ധമായി ലഭിക്കുന്ന പച്ചക്കറികള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തണം
ചീര, കാബേജ് പോലുള്ള പച്ചക്കറികളില്‍ ഫൈബറും അയണും കാല്‍സ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിനെ അലിയിച്ച് കളയാന്‍ സഹായിക്കും.
വീട്ടില്‍ തയാറാക്കുന്ന സാലഡ്, ജ്യൂസ് രൂപത്തിലൊക്കെ ഈ പച്ചക്കറികള്‍ കഴിക്കാം
കാരറ്റ്, റാഡിഷ്, പീസ്, ഫ്രഞ്ച് ബീന്‍സ് തുടങ്ങിയ പച്ചക്കറികളും നിത്യജീവിതത്തിന്‍റെ ഭാഗമാക്കാം. ജോവര്‍, ബജ്റ എന്നിവ ചേര്‍ത്ത് കുഴച്ച് പറാത്തയായിട്ടോ, വീട്ടില്‍ തയാറാക്കുന്ന സാലഡ്, ജ്യൂസ് രൂപത്തിലോ ഒക്കെ ഈ പച്ചക്കറികള്‍ കഴിക്കാം.
ആരോഗ്യകരമായ സ്നാക്സ് വിശപ്പടക്കാനും പോഷണങ്ങള്‍ ഉള്ളിലെത്താനും സഹായിക്കും
പ്രധാനഭക്ഷണങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സ്നാക്സ് എന്തെങ്കിലും കഴിക്കുന്നത് വിശപ്പടക്കാനും പോഷണങ്ങള്‍ ഉള്ളിലെത്താനും സഹായിക്കും.

2. ഇടനേരത്ത് കഴിക്കുന്ന സ്നാക്കില്‍ പ്രോട്ടീനും ഫാറ്റും ഫൈബറും ഉണ്ടായിരിക്കണം.
പഴങ്ങള്‍, ഉണക്കിയ പഴങ്ങള്‍, മധുരകിഴങ്ങ്, കടല, ഹെര്‍ബല്‍ ടീ എന്നിവയെല്ലാം ഇടനേരത്തെ വിശപ്പടക്കാന്‍ പറ്റിയ ആരോഗ്യപ്രദമായ സ്നാക്കുകൾ ആണ്

3. വയറിന്‍റെ ആരോഗ്യം മുഖ്യം
വയറിനെ ആരോഗ്യത്തോടെ വയ്ക്കുന്നത് ദഹനപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കും. ഭക്ഷണത്തിലെ പോഷണങ്ങള്‍ ശരീരം ശരിയായി വലിച്ചെടുക്കുന്നതില്‍ വയറിലെ ബാക്ടീരിയകളും മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
വീട്ടിലുണ്ടാക്കുന്ന അച്ചാര്‍, ചട്നി, യോഗര്‍ട്ട്, കിംച്ചി തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങളും വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കും. പ്രോബയോട്ടിക്സിനൊപ്പം വൈറ്റമിന്‍ ഡിയും ശരീരത്തിന് ആവശ്യമായ തോതില്‍ വേണ്ടതാണ്.
വൈറ്റമിന്‍ ഡി ഉള്ളിലെത്തുന്നത് കാല്‍സ്യം ശരിയായി വലിച്ചെടുക്കാനും പേശികള്‍ വികസിക്കാനും കാരണമാകും
വൈറ്റമിന്‍ ഡിയുടെ അഭാവം മലബന്ധത്തിലേക്ക് നയിക്കുകയും ഇത് ശരീരത്തിലെ വിഷാംശം കൂട്ടി കുടവയറിന് കാരണമാകുകയും ചെയ്യും. ആവശ്യമായ തോതില്‍ വൈറ്റമിന്‍ ഡി ഉള്ളിലെത്തുന്നത് കാല്‍സ്യം ശരിയായി വലിച്ചെടുക്കാനും പേശികള്‍ വികസിക്കാനും കാരണമാകും.
4. നിത്യവും വ്യായാമം
കുറഞ്ഞത് 15-20 മിനിറ്റെങ്കിലും ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടണം
ഭാര പരിശീലനം, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവയെല്ലാം നിത്യവും ചെയ്യുന്നതും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങളും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. കുറഞ്ഞത് 20-30 മിനിറ്റെങ്കിലും ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടണം. യോഗയോളം നല്ല വ്യായാമം മറ്റൊന്ന് ഇല്ലെന്നുപറയാം.
5. സമ്മര്‍ദം കുറയ്ക്കാം
കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണ്‍ കുടവയറിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്
സമ്മര്‍ദമുണ്ടാകുമ്പോൾ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണ്‍ കുടവയറിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്.
രക്തസമ്മര്‍ദവും പഞ്ചസാരയുടെ തോതും ഉയരാനും ഈ സമ്മര്‍ദ ഹോര്‍മോണുകള്‍ കാരണമാകാം
രക്തസമ്മര്‍ദവും പഞ്ചസാരയുടെ തോതും ഉയരാനും ഈ സമ്മര്‍ദ ഹോര്‍മോണുകള്‍ കാരണമാകാം. ഇതിനാല്‍ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ യോഗ, പ്രാണായാമം പോലുള്ള മാര്‍ഗങ്ങൾ തേടാവുന്നതാണ്.
യോഗ നിത്യപരിശീലനം ഓൺലൈനായും, ഓഫ്‌ ലൈനായും പുതിയ ബാച്ച് ആഗസ്റ്റിൽ ആരംഭിക്കുന്നു. വിളിക്കാം 9388038880, 9388803300
www.patanjalicollegeofyoga.org

ചെയ്യാം
30/07/2025

ചെയ്യാം

ഗഗന  ഗുളിക
30/07/2025

ഗഗന ഗുളിക

#സിദ്ധന്മാർക്ക്_ആകാശ_സഞ്ചാരം_സാധ്യമായിരുന്നോ ?

സിദ്ധന്മാരുടെ കാലഘട്ടത്തിൽ ആകാശ സഞ്ചാരം സാധ്യമായിരുന്നു എന്നാണ് സിദ്ധവൈദ്യഗന്ഥങ്ങളിൽ നിന്നും മനസിലാക്കാൻ സാധിച്ചത്.

സിദ്ധന്മാർ ആകാശത്തിലൂടെയുള്ള സഞ്ചാരത്തെ 3 മേഖലകളായ് തിരിച്ചിരിക്കുന്നു,

ൗനമാർഗം : മേഘങ്ങളുടെ സാനിധ്യമുള്ള ആകാശ സഞ്ചാരത്തെയാണ് ഗൗന മാർഗം എന്ന് പറയുന്നത്.

േസരിമാർഗം : മേഘങ്ങളുടെ സാനിധ്യമില്ലാത്ത, അതിനു മുകളിലുള്ള ആകാശ മേഖലയിലൂടെയുള്ള സഞ്ചാരമാണിത്.

ൂരണമാർഗം : ശൂന്യാകാശത്തിലൂടെയുള്ള സഞ്ചാരം.

ഈ സിദ്ധി സിദ്ധന്മാർക്ക് ലഭിക്കുന്നത് രസവാത മുറകളിലൂടെ തയ്യാറാക്കുന്ന ഗഗന ഗുളികയിലൂടെയാണ്. മൂന്ന് ദിവസംവരെ ചാരണ ചെയ്തെടുക്കുന്ന രസമണിയാണ് ഗഗന ഗുളിക. ഇത് കണ്ട്ഠത്തിൽ അണിയുന്നവർക്ക് ഈ സിദ്ധി സ്വയത്തമാക്കാം.

#മച്ചമുനിയുടെ കണ്ട്ഠത്തിലുണ്ടായിരുന്ന ഗഗന ഗുളികയുടെ പേരായിരുന്നു #കൊടുർഭേതി. അതുപോലെ #കോരക്കരുടെ കയ്യിൽ #ഭോഗിയും, #ഋഷഭയോഗിയുടെ കയ്യിൽ #സൈകൈവേതി എന്നീ പേരുകളിൽ ഗഗന ഗുളികകൾ ഉണ്ടായിരുന്നു. ഇവർ മൂവ്വരും കേസരി-പൂരണ മേഖലകളിലൂടെ ഈ പറഞ്ഞ ഗഗന ഗുളികളുടെ സഹായത്തോടെ സഞ്ചരിച്ചിരുന്നതായി അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു. ആകാശ ഗമനം 64 ദ്രാവിഡകലകളിൽ ഒന്നാണ്. അനേകം ശാസ്ത്ര-വൈദ്യ അറിവുകളെപ്പോലെത്തന്നെ ഗഗന ഗുളികയുടെ നിർമ്മാണ വിധിയും ഫലശ്രുതിയും പൂർണ്ണമായി വ്യക്തമാക്കിയിരിക്കുന്നത് സിദ്ധവൈദ്യഗ്രന്ഥങ്ങളിൽ മാത്രമാണ്.

#ഭോഗരുടെ ഗ്രന്ഥത്തിൽനിന്ന്,

രസവാത വിധി പ്രകാരം തയ്യാറാക്കിയതും അഗ്നിയുടെ സാന്നിധ്യത്തിൽ നശിക്കാത്തതുമായ രസമണിയാണ് ചാരണ ചെയ്യേണ്ടത്. ചാരണ ചെയ്യാൻവേണ്ടി ഉപയോഗിക്കുന്ന മൂശയുടെ അകവശം കാരമരുന്ന് തേക്കണം. അതിനുശേഷം രസമണിയെ മൂശയിൽ വെച്ച് അഗ്നിയുടെ സഹായത്താൽ ഉരുക്കണം. ഉരുകി നിൽക്കുന്ന രസമണിയിലേക്ക് 120 തരം ഉപരസ സത്ത്, 21 തരം മഹാമൂലിക സത്ത്, 25 തരം കാരസാര സത്ത്, 64 തരം പാഷാണ സത്ത്, 9 തരം നവലോഹ സത്ത്, 9 തരം നവരത്ന സത്ത് എന്നീ സത്തുക്കൾ ഒന്നിനു പുറകേ ഒന്നന്നായി സാവധാനം ചെറിയ മാത്രയിൽ ചേർത്തു കൊണ്ടിരിക്കണം. ഇങ്ങനെ ചാരണ ചെയ്തതിനുശേഷം ലഭിക്കുന്ന രസമണിയാണ് ഒരു ഞൊടിയിൽ ഒരു കാതം ദൂരം വാന ഗമനത്തിന് സഹായിക്കുന്നത്. ഇതുപോലെ ഒന്നുമുതൽ എട്ട് തവണ ചാരണ ചെയ്താൽ സഞ്ചരിക്കാൻ സാധിക്കുന്ന ദൂരം പ്രത്യേകം പറയുന്നുണ്ട്.

▶ ഒരു തവണ ചാരണ ചെയ്താൽ - 100 കാതം സഞ്ചരിക്കാം.
▶ രണ്ട് തവണ ചാരണ ചെയ്താൽ - 1000 കാതം സഞ്ചരിക്കാം.
▶ മൂന്ന് തവണ ചാരണ ചെയ്താൽ - 10000 കാതം സഞ്ചരിക്കാം.
▶ നാല് തവണ ചാരണ ചെയ്താൽ - ലക്ഷം കാതം സഞ്ചരിക്കാം.
▶ അഞ്ച് തവണ ചാരണ ചെയ്താൽ - കോടി കാതം സഞ്ചരിക്കാം.
▶ ആറ് തവണ ചാരണ ചെയ്താൽ - സംഘ കാതം സഞ്ചരിക്കാം.
▶ ഏഴ് തവണ ചാരണ ചെയ്താൽ - 10 സംഘ കാതം സഞ്ചരിക്കാം.
▶ എട്ട് തവണ ചാരണ ചെയ്താൽ - 100 സംഘ കാതം സഞ്ചരിക്കാം.

#തിരുമൂലരുടെ ഗ്രന്ഥത്തിൽനിന്ന്,

രസമണി ചാരണ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗഗന ഗുളിക 8 എണ്ണമുണ്ട്.

്വരൂപം - 51 തവണ ചാരണ ചെയ്തത്.
ൂക്ഷ്മം
ിനി - 21 തവണ ചാരണ ചെയ്തത്.
്ടമസിദ്ധി - 15 തവണ ചാരണ ചെയ്തത്.
ാമിനി - 11 തവണ ചാരണ ചെയ്തത്.
ോഗിനി - 7 തവണ ചാരണ ചെയ്തത്.
ിണ്ണേകി - 3 തവണ ചാരണ ചെയ്തത്.
ിശം - ഒരു തവണ ചാരണ ചെയ്തത്.

ചാരണ തെറ്റിയാൽ നഷ്ടമാകുന്ന ഫലങ്ങളും തിരുമൂലർ പറഞ്ഞിട്ടുണ്ട്,

▶ വാന ഗമനം സാധിക്കില്ല.
▶ കായസിദ്ധി ലഭിക്കില്ല.
▶ വാശിയെ നിയന്ത്രിക്കാൻ സാധിക്കില്ല.
▶ യോഗം ഫലിക്കില്ല.

രസവാത വിധിപ്രകാരം ചാരണ ചെയ്താൽ ലഭിക്കുന്ന സിദ്ധികൾ,

▶ 14 ലോകങ്ങൾ, 1008 ശിവ മണ്ഡലങ്ങൾ സഞ്ചരിക്കാം.
▶ പൂർണ്ണമായ ജ്ഞാനം കൈവരും.
▶ രസവാതം എല്ലതും ഫലിക്കും.
▶ അപകടമരണം ഉണ്ടാകില്ല.

#ചട്ടമുനിയുടെ ഗ്രന്ഥത്തിൽനിന്ന്,

ചട്ടമുനിയും ചാരണ ചെയ്തതിന്റെ അടിസ്ഥാനത്തിൽ രസമണിയെ 7 വിതമായ ഗഗന ഗുളികകളായ് തിരിച്ചിരിക്കുന്നു.

ു - ഒരു തവണ ചാരണ ചെയ്തത്.
ൗനം - 3 തവണ ചാരണ ചെയ്തത്.
േസരി - 5 തവണ ചാരണ ചെയ്തത്.
്ടമസിദ്ധി - 7 തവണ ചാരണ ചെയ്തത്.
ിനി - 9 തവണ ചാരണ ചെയ്തത്.
ാമധേനു - 10 തവണ ചാരണ ചെയ്തത്.
്വരൂപം - 15 തവണ ചാരണ ചെയ്തത്.

ഇതിൽ കമലിനിയുടെ സിദ്ധികളെക്കുറിച്ച് ചട്ടമുനി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്,

▶ ഒരു ഞൊടിക്കുള്ളിൽ ഒരുകോടി കാതം കൊണ്ടു പോകും.
▶ അഗ്നിയെ നിയന്ത്രിക്കും.
▶ ജലത്തെ നിയന്ത്രിക്കും.
▶ പൂർണ്ണമായും മനസിനെ നിയന്ത്രിക്കും.
▶ വാതത്തെ ഉള്ളിൽ നിർത്തും.

സ്വരൂപ മണിയെക്കുറിച്ച്,

▶ ദേഹം അദൃശ്യമാക്കും.
▶ ആയുധം ശരീരത്തിൽ ഏൽക്കില്ല.
▶ ഞൊടിയിടയിൽ ആഗ്രഹിച്ച സ്ഥലങ്ങളിൽ എത്താം.
▶ ആറ് ആധാരങ്ങളും ഉണരും.
▶ പരബ്രഹ്മ ദർശനം.

#കൊങ്കണവർ 12 തരം ഗഗന ഗുളികകളെക്കുറിച്ച് ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

സിദ്ധന്മാരുടെ വാന ഗമന സിദ്ധിയെക്കുറിച്ചുള്ള ചെറിയൊരു വിവരണം മാത്രമാണിത്.
കടപ്പാട്....
#സിദ്ധ_വൈദ്യം

College of Yoga
9388038880, 8891139811
https://www.keralayoga.org

ഭരതനാട്യം 👇🏼👇🏼
30/07/2025

ഭരതനാട്യം 👇🏼👇🏼

#ഭരതനാട്യ_ഇനങ്ങൾ
നിങ്ങൾക്കറിയുമോ....
*********************
ഭരതനാട്യത്തിൽ ആദ്യമായി പരിശീലിക്കുന്നത് അടവുകളാണ്. പലതരം ചുവടുവയ്പ്പുകളാണ് അടവുകൾ. ഏകദേശം ഒരു വർഷകാലമെങ്കിലും അടവുകൾ അഭ്യസിക്കണം. പാദക്രിയകൾ അനുസരിച്ച് അടവുകളെ ഇനം തിരിച്ചിട്ടുണ്ട്. അതിനു ശേഷം ജതികളും, നാട്യശാസ്ത്ര വിധിപ്രകാരമുള്ള മണ്ഡലങ്ങളും, ചാരികളും , കരണങ്ങളും, നൃത്ത ഹസ്തങ്ങളുടെ കലാപരമായ വിന്യാസവും മറ്റും അഭ്യസിക്കുന്നു.
അലാരിപ്പ്, ജതിസ്വരം,ശബ്ദം, വർണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്. അലാരിപ്പും ജതീസ്വരവും തില്ലാനയും ശുദ്ധനൃത്തങ്ങളാണ്. ശുദ്ധ നൃത്തത്തിൽ പതാർത്ഥാഭിനയമില്ല. ഇവയുടെ നൃത്തശോഭ കണ്ണിനും കാതിനും കരളിനും കൗതുകം ഉളവാക്കുന്നു.
അലാരിപ്പ്

#അലാരിപ്പ്/ #അലരിപ്പൂ..................................
പ്രാർത്ഥനാരൂപത്തിലുള്ള അലാരിപ്പ് ഭരതനാട്യത്തിലെ ആദ്യ ഇനമാണ്. പുഷ്പാഞ്ജലിക്ക് സമാനമായി തഞ്ചാവൂർ സഹോദരന്മാർ രൂപകല്പന ചെയ്ത നൃത്തമാണ് അലാരിപ്പ്. പൂജയ്ക്ക് ഉപയോഗിക്കുന്ന അലരിപ്പൂവിൽ നിന്നാണ് ഈ പേർ വന്നത് എന്നു പറയപ്പെടുന്നു. ശിരസിനു മുകളിൽ അഞ്ജലി പിടിച്ച് ചൊല്ലുകളുടെ താളത്തിനൊത്ത് കഴുത്തിളക്കി കൈകൾ രണ്ടും പതാകമുദ്ര പിടിച്ച് വശങ്ങളിലേക്ക് മലർത്തിനീട്ടി ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ച് ആരംഭിക്കുന്നതാണ് അലാരിപ്പ്. അഞ്ജലി ശിരസിന് മുകളിൽ പിടിക്കുന്നത് ഈശ്വരനേയും നെറ്റിക്ക് മുന്നിൽ പിടിക്കുന്നത് ഗുരുക്കന്മാരേയും മാറിനു മുന്നിൽ പിടിക്കുന്നത് സദസ്യരേയും വന്ദിക്കലാണെന്നാണ് സങ്കല്പം.
മുഖചലനങ്ങൾ ലഘുവായും മനോഹരമായും നിർവ്വഹിക്കണം. ഈ മൃദുവായ അംഗചലനത്തെ ലാസ്യത്തിൻറെ പ്രാരംഭാംഗമായ ‘ഡാലം’ എന്നും ‘അംഗഡോല’ എന്നും ഗ്രന്ഥങ്ങളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു.

#ജതിസ്വരം....................
രണ്ടാമതായി അവതരിപ്പിക്കുന്ന നൃത്തമാണ് ജതിസ്വരം. ഇത് ഒരു സംഗീതകൃതിയാണ്. ജതിസ്വരങ്ങൾ മിക്കവയും രൂപകം, ആദി, മിശ്രചാപ് എന്നീ താളങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിലത് രാഗമാലികയിലും രചിക്കപ്പെട്ടിട്ടുണ്ട്. ജതിസ്വരത്തിൽ ഒരു രാഗത്തിൽതന്നെ നർത്തകി പല താളങ്ങൾ പ്രയോഗിക്കുന്നു. ഇതിൽ പല്ലവിയും അനുപല്ലവിയും ഉണ്ട്. പല്ലവി വിളംബരകാലത്തിലോ മദ്ധ്യമകാലത്തിലോ ആയിരിക്കും. അനുപല്ലവി ഭൂദകാലത്തിൽ അവസാനിക്കുന്നു. ഏതെങ്കിലും ഒരു രാഗത്തിലുള്ള സ്വരം പാടുമ്പോൾ നർത്തകി പല അടവുകൾ സം‌യോജിപ്പിച്ച് നൃത്തം ചെയ്യുന്നു. അനേക നാളത്തെ പരിശീലനം കൊണ്ട് തുടർന്നുള്ള ഇനങ്ങൾ പടിച്ച് ഏത് കാലത്തിലും നൃത്തം ചെയ്യാനുള്ള കഴിവ് സമ്പാദിച്ചാൽ മാത്രമേ അലരിപ്പും ജതിസ്വരവും രംഗത്തവതരിപ്പിക്കാൻ പ്രാപ്തിയുണ്ടാകുകയുള്ളു.

#ശബ്ദം.............
മൂന്നാമത്തെ ഇനമായ ശബ്ദത്തിലാണ് ആദ്യമായി അഭിനയം അങ്കുരിക്കുന്നത്. ചെറിയ തോതിൽ ഇഷ്ടദേവനായ നായകനോട് രതീഭാവം പ്രകടിപ്പിക്കുന്നതിന് ഇതിൽ സ്ഥാനമുണ്ട്. നായകന്റെ ഗുണങ്ങളെ പാടിപ്പുകഴ്ത്തുകയാണ് നായിക ചെയ്യുന്നത്. ഈ കൃതികളിൽ രസമായി വളരുന്നത് ശൃംഗാരം തന്നെയാണ്. തഞ്ചാവൂർ സഹോദരന്മാർ ശബ്ദങ്ങൾ രചിച്ചിരുന്നത് തെലുഗു ഭാഷയിലാണ്. അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്‌നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി. സാധാരണയായി ആടിവരുന്ന ചില ശബ്ദങ്ങൾ ഇവയാണ്. തില്ലൈയമ്പലം തനിൽ നടം ശൈതിടും കന്തനേ ഉനൈ എന്ത നേരമും ചിന്തയിൽ വൈത്ത്
ആയർ ചേരിയർ അറിന്തിടാമലും
ശീർമികുന്ത ശിവചാപം മുറിത്ത്
വേണുഗാനനെ കോരി എന്മനം

#വർണ്ണം.............
വർണ്ണം ആണ് ഭരതനാട്യത്തിലെ ഏറ്റവും മനോഹരമായ ഇനം. ഇത് നൃത്യ വിഭാഗത്തിൽ പെടുന്നു. ഒരു കഥാഭാഗം നർത്തകിതന്നെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മുഖത്തെ ഭാവപ്രകടനങ്ങളിലൂടെയും ആംഗികാഭിനയത്തിലൂടെയും നർത്തകി അർത്ഥസം‌വേദനം നടത്തുന്നു. ഭരതനാട്യനർത്തകിയുടെ പ്രാഗല്ഭ്യം വർ്ണ്ണാഭിനയത്തിലൂടെയാണ് പ്രകടിപ്പിക്കുന്നത്.

“യതോഹസ്ത സ്തതോ ദൃഷ്ടി
യ്യതോദൃഷ്ടി സ്തതോ മന:
യതോമന സ്തതോ ഭാവോ
യതോഭാവ സ്തതോ രസ:”

കൈ പോകുന്നിടത്ത് കണ്ണൂം, കണ്ണ് പോകുന്നിടത്ത് മനസ്സും, മനസ്സ് പോകുന്നിടത്ത് ഭാവവും, ഭാവമുള്ളിടത്ത് രസവും എന്ന അഭിനയദർപ്പണതത്വം വർണ്ണാഭിനയത്തിൽ നർത്തകി പാലിക്കുന്നുണ്ടാകും.
വർണ്ണത്തിലെ കഥാപാത്രങ്ങളെല്ലാം പ്രതീകങ്ങളാണ്. നായകൻ പരമാത്മാവും നായിക ജീവാത്മാവുമാണ്. ജീവാത്മാവ് പരമാത്മാവിനോട് ചേരാൻ വെമ്പുന്നു എന്നതാണ് പ്രമേയത്തിന്റെ പൊരുൾ. (ഇവിടെയും നമുക്ക് യോഗം കണാം) നായകനായി ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, സുബ്രഹ്മണ്യൻ‍ മുതലായ ഈശ്വരന്റെ സുന്ദര സങ്കല്പങ്ങളെ മാത്രമേ അവതരിപ്പിക്കാറുള്ളു. മുൻ കാലങ്ങളിൽ ഒരു വർണ്ണത്തിന്റെ നൃത്തം മുക്കാൽ മണിക്കൂർവരെ നീണ്ടുനിന്നിരുന്നു. ഇന്ന് ഒരു നൃത്തം തന്നെ ഇത്രയും നേരം കണ്ടിരിക്കാനുള്ള ക്ഷമ പൊതുജനത്തിന് ഇല്ലാതായിരിക്കുന്നു.

#പദം..........
ഭരതനാട്യക്കച്ചേരിയെ കൂടുതൽ ഹൃദ്യമാക്കാൻ കഴിയുന്ന വിഭാഗമാണ് പദങ്ങൾ. പദങ്ങളിൽ ലളിത സംഗീതത്തിന്റെ മാധുര്യവും ശാസ്ത്രീയസംഗീതത്തിന്റെ പ്രൗഡിയും കലർതായി കാണാം. പ്രേക്ഷകനെ രസാസ്വാദനത്തിലെത്തിക്കുക എന്ന ഉദ്ദേശ്യമാണ് പദാഭിനയത്തിനുള്ളത്. ഭരതനാട്യത്തിൽ അഭിനയിക്കാൻ യോഗ്യമായ പദങ്ങൾ മുൻ കാലങ്ങളിൽ രചിക്കപ്പെട്ടവയിൽതന്നെ അധികമുണ്ട്. തമിഴ് ഭാഷയിലെ പദങ്ങൾ മലയാളികൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്തതിനാൽ കേരളത്തിൽ തമിഴ് പദങ്ങളാണ് അധികവും ഉപയോഗിച്ച് വരുന്നത്.
വ്യാസരായർ രചിച്ച ‘കൃഷ്ണാ നീ ബേഗേനെ ബാരോ’ എന്ന കീർത്തനം അഭിനയത്തിന് പറ്റിയ കൃതിയാണ്. കൃഷ്ണനെ വാ എന്ന് വിളിക്കാൻ ആരൊക്കെയുണ്ടാകാം. ഭക്തൻ, പൂജാരി, ജീവിതദുഃഖങ്ങളിൽ പെട്ടുഴലുന്നവർ, അമ്മ, സഖികൾ കൂടാതെ വസ്ത്രാക്ഷേപ സമയത്ത് പാഞ്ചാലി, ഇവരുടെയെല്ലാം ഭാഗം അഭിനയിച്ചുകൊണ്ട് കൃഷ്ണനെ വിളിക്കുന്നതായി അഭിനയിക്കാം.
ത്യാഗരാജ കൃതികളിൽ പലതും ഭരതനാട്യത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. ‘ക്ഷീര സാഗരശയന’, ‘ബ്രോച്ചേവാരെവരുരാ’ എന്നു തുടങ്ങുന്ന കീർത്തനങ്ങൾ അവയിൽ മുഖ്യമാണ്. വിവിധ ഭാവങ്ങൾ ഉൾകൊള്ളുന്നതും, വ്യത്യസ്ത രാഗങ്ങളിൽ ഇണക്കിയതുമായ പദങ്ങൾ ഒന്നിലധികം അവതരിപ്പിക്കാം.

#തില്ലാന...........
തില്ലാന താളാത്മകമായ ശുദ്ധനൃത്തമാണ്. പ്രത്യേക അക്ഷരങ്ങളെക്കൊണ്ട് ഉണ്ടാക്കുന്ന ചൊൽക്കെട്ടുകൾ രാഗത്തിൽ ആലപിക്കുന്ന കൃതിയാണ് തില്ലാന. തില്ലാനയിൽ പല്ലവിതന്നെ അനേകം ആവർത്തി പാടുകയാണ് ചെയ്യുന്നത്. ഇതിലെ പാട്ടിന്റെ ഗതിക്കനുസരിച്ചല്ല നൃത്തം വരുന്നത്. എന്നാൽ പാട്ടിന്റെ താളത്തിൽ ഒതുക്കികൊണ്ട് താളത്തിന്റെ കണക്കുകൾ ഉണ്ടാക്കി അതിനനുസരിച്ച് നൃത്തംവയ്ക്കുകയാണ് ചെയ്യുന്നത്. ഈ നൃത്തം അംഗങ്ങൾ ചലിപ്പിച്ച് ഭംഗിയുള്ള ശരീരചിത്രങ്ങൾ സൃഷ്ടിച്ച്കൊണ്ടാണ് തുടങ്ങുന്നത്. സവിശേഷമായ അംഗചലനങ്ങളും അതിന്റെ അന്ത്യത്തിൽ വരുന്ന നിലകളും ആകർഷകങ്ങളാണ്.
പല്ലവിക്ക് ശേഷം ചൊൽക്കെട്ടുകൊണ്ട് തന്നെ അനുപല്ലവിയും പാടുന്നു. ഇതിനുശേഷം ഇഷ്ടദേവതയേയോ ഗുരുക്കന്മാരേയൊ വന്ദിക്കുന്ന നാലുവരിപാട്ടും പാടുന്നു. |സ്വാതിതിരുനാൾകൃതിയായിധനാശ്രീരാഗത്തിൽ ആദിതാളത്തിലുള്ള ഒരു തില്ലാനയുണ്ട്. അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്. പാടാനും നൃത്തം ചെയ്യാനും ഭംഗിയുള്ളതാണ് ഈ കൃതി.

#ശ്ലോകം............
ശ്ലോകം പാടിയാണ് പരിപാടി അവസാനിക്കുന്നത്. അതുവരെ അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത്. അന്ത്യത്തിലെ ശ്ലോകം അതിന് യോജിക്കും വിധം ഭക്തിരസം നിറഞ്ഞുനിൽക്കുന്നതായിരിക്കണം. നാരായണീയത്തിലെ ‘അഗ്രേപശ്യാമി’, ‘യോഗീന്ദ്രാണം’ മുതലായ ശ്ലോകങ്ങൾ ഉത്തമങ്ങളാണ്. ഭക്തിയുടെ പാരമ്യത്തിൽ എത്തുന്നവയാണ് ഇവ
കടപ്പാട്.....

College of Yoga
9388038880, 8891139811
www.keralayoga.org

കൃഷി
30/07/2025

കൃഷി

അടുക്കളതോട്ടം....
#കപ്പ_കൃഷ

പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നീ അപരനാമങ്ങളിലും കപ്പ അറിയപ്പെടുന്നു. കപ്പ ഒരു തെക്കേ അമേരിക്കക്കാരനാണ്. കൃത്യമായി പറഞ്ഞാല്‍ ബ്രസീലുകാരന്‍. കപ്പയെ ആദ്യമായി കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്നത് തിരുവിതാംകൂര്‍ രാജവംശമാണ്.

ശീതപാതവും കടുത്ത മഞ്ഞുമുണ്ടാകുന്ന പ്രദേശങ്ങളും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. നല്ല ചൂടും സൂര്യപ്രകാശവും മരച്ചീനിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. ജലസേചനസൗകര്യമുണ്ടെങ്കില്‍ മഴ തീരെ കുറവായ പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം.

വരള്‍ച്ചയെ ഒരു പരിധി വരെ ചെറുക്കാനുള്ള കഴിവ്‌ ഇതിനുണ്ട്. എങ്കിലും നാട്ടയുടനെ ആവശ്യത്തിന് ജലാംശം ആവശ്യമാണ്‌. ചരലടങ്ങിയ വെട്ടുകല്‍മണ്ണാണ് ഏറ്റവും അനുയോജ്യം. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വെട്ടുകല്‍മണ്ണ്, തീരപ്രദേശത്തുള്ള മണല്‍ മണ്ണ്, തിരുവനന്തപുരം ജില്ലയില്‍ കണ്ടു വരുന്ന ചെമ്മണ്ണ് ഇവയിലെല്ലാം മരച്ചീനി നന്നായി വളരുന്നു.മരച്ചീനി കൃഷി മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുമെന്നുള്ളതിനാല്‍ ചരിവുള്ളിടങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ശരിയായ മണ്ണ് സംരക്ഷണ നടപടികള്‍ എടുക്കേണ്ടതാണ്.

മണ്ണില്‍ നിന്നും പോഷകമൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല.

വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക.
ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും. രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.( ശല്‍ക്കകീടങ്ങളുടെ ആക്രമണത്തിനെതിരെ 0.05% വീര്യത്തില്‍ ഡൈമെത്തോയേറ്റ് തളിക്കാം )
നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 12.5 ടണ്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കണം. രാസവളങ്ങള്‍ താഴെ പറയുന്ന തോതില്‍ ചേര്‍ക്കാം.
പാക്യജനകം,ക്ഷാരം ഇവ മൂന്നു തുല്യ തവണകളായി നിലമൊരുക്കുമ്പോഴും, നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും നല്‍കാം. ഭാവഹം മുഴുവന്‍ അടിവളമായി നല്‍കാവുന്നതാണ്.
തുടര്‍ച്ചയായി രാസവളപ്രയോഗം നടത്തുന്ന സ്ഥലങ്ങളില്‍ ഭാവഹത്തിന്റെ അളവ് ശുപാര്‍ശ ചെയ്തതിന്റെ പകുതിമതിയാകും. കേരളത്തിലെ പുളിരസമുള്ള മണ്ണില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നല്‍കിയാല്‍ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.
ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടുമ്പോള്‍ രാസവളപ്രയോഗം രണ്ടു തവണയായി ചചുരുക്കാം. പാക്യജനക വളങ്ങള്‍ കൂടിയ തോതില്‍ പ്രയോഗിക്കുന്നത് കിഴങ്ങിലെ ഹൈഡ്രോസയനിക് ആസിഡിന്റെ അളവ് കൂടുന്നതിന് ഇടയാക്കും.
കളനിയന്ത്രണം സമയാസമയങ്ങളില്‍ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകള്‍ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം.
കൃത്യമായ ജലസേചനം കൊണ്ട് വിളവ് 150 – 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് മാസത്തിലൊരിക്കല്‍ ഒരുതവണ വീതം നനയ്ക്കുന്നതാണ് നല്ലതാണ്.
പ്രധാന നടീല്‍ സമയം
ഏപ്രില്‍ – മെയ്‌/സെപ്റ്റംബര്‍ – ഒക്ടോബര്‍,
ഫെബ്രുവരി – ഏപ്രില്‍ – നനയുള്ള സ്ഥലങ്ങളില്‍
ഏപ്രില്‍ – മെയ്‌ മാസങ്ങളില്‍ നടുന്നത് നല്ല വിളവുകിട്ടാന്‍ സഹായിക്കും.
സ്ഥലത്തിന്റെ കിടപ്പനുസരിച്ച് വരമ്പുകളിലോ കൂനകളിലോ കമ്പുകള്‍ നടാം. കമ്പുകളുടെ അടിവശം ചെത്തിമിനുസപ്പെടുത്തിയ ശേഷം 90 x 90 സെ.മീ അകലത്തില്‍ 4 – 6 സെ.മീ ആഴത്തില്‍ നടാം . M-4 പോലെയുള്ള ശാഖകളില്ലാത്ത ഇനങ്ങള്‍ 75 x 75 സെ.മീ. അകലത്തില്‍ നടാവുന്നതാണ്. നട്ട് പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ മുളയ്ക്കാത്ത കമ്പുകള്‍ക്ക് പകരം പുതിയവ നടാം. ഇവയ്ക്ക് 40 സെ.മീ. വരെ നീളമാകാ
കപ്പ കഴിക്കൂ ഗുണങ്ങള്‍ നിരവധി
🥔🥔🥔🥔🥔🥔🥔🥔
കപ്പ ബിരിയാണി, കപ്പ പുഴുക്ക്, കപ്പ ചെണ്ടപുഴുങ്ങിയത്… ഇങ്ങനെ നിരവധി പേരില്‍ കപ്പ മലയാളികളുടെ തീന്‍മേശയിലെ പ്രിയപ്പെട്ട ഭക്ഷണമാണ്. കപ്പ കഴിക്കാന്‍ മടിയുള്ളവരും കപ്പയുടെ ഗുണങ്ങള്‍ കേട്ടാല്‍ ഇനിമുതല്‍ കപ്പ കഴിക്കും.

നിരവധി ഔഷധ ഗുണങ്ങളാണ് കപ്പയ്ക്ക് ഉള്ളത്. വൈറ്റമിന്‍സ്, മിനറല്‍സ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സന്പുഷ്ടമാണ് കപ്പ. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവില്‍ മാത്രമെ കപ്പയില്‍ അടങ്ങിയിട്ടുള്ളൂ.

പോഷകഗുണങ്ങൾ ഏറെയടങ്ങിയിട്ടുള്ള കപ്പ ധൈര്യമായി ഭക്ഷണത്തിലുൾപ്പെടുത്താം. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരിയാണ് കപ്പ. ധാരാളം കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയതിനാല്‍ ശരീരം പുഷ്ടിപെടാന്‍ കപ്പ സഹായകമാകും.

കപ്പയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. രക്തക്കുറവ് പരിഹരിച്ച് അനീമിയ ഇല്ലാതാക്കാനും കപ്പ സഹായകമാണ്. ഗര്‍ഭിണികള്‍ ഗര്‍ഭകാലയളവില്‍ കപ്പ കഴിക്കുന്നത് വളരെ നല്ലതാണ്. വൈകല്യങ്ങള്‍ ഇല്ലാത്ത കുഞ്ഞ് പിറക്കാന്‍ കപ്പ കഴിക്കുന്നതുവഴി സഹായകമാകും.
കപ്പയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബികോംപ്ലസ് വൈറ്റമിനും കുട്ടികളിലെ ജനിതക വൈകല്യം ഇല്ലാതാക്കാന്‍ സഹായകരമാണ്.

ദഹനയോഗ്യമായ നാരുകള്‍ കപ്പയില്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കപ്പ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തകുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇല്ലാത്ക്കുകയും ചെയ്യും.
കപ്പയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായകമാകും. കപ്പയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയണ്‍, വൈറ്റമിന്‍ കെ എന്നിവ എല്ലുകളുടെ തേയ്മാനം കുറയ്ക്കുകയും സന്ധിവാതം ഇല്ലാതാക്കുകയും ചെയ്യും.

ഉന്‍മേഷം വര്‍ദ്ധിപ്പിക്കാനും തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാനും കപ്പ നല്ലതാണ്. ക്യാന്‍സറിനെ വരെ തടയാനുള്ള കഴിവ് കപ്പയ്ക്ക് ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്
കപ്പ ദോഷം &ഗുണം

കപ്പ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുതന്നെയാണ് നമ്മുടെ മുതുമുത്തച്ചന്‍മാര്‍ക്കും മുത്തച്ചന്‍മാര്‍ക്കും ഉള്ള ശക്തിയും ഊക്കും എല്ലാം. എന്നാല്‍ കപ്പ കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. കാരണം സയനൈഡ് പോല മാരകമായ വിഷം പലപ്പോഴും കപ്പയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പച്ചക്കപ്പ കഴിക്കുമ്പോള്‍ പലര്‍ക്കും വയറു വേദനിക്കുന്നതും മറ്റും. കപ്പ തയ്യാറാക്കുമ്പോള്‍ അത് തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നതിന്റെ പിന്നിലെ രഹസ്യവും ഇത് തന്നെയാണ്. കാരണം കപ്പ കഴുകിയ വെള്ളം പല വിധത്തിലുള്ള അനാരോഗ്യത്തിനും കാരണമാകുന്നു. കപ്പയിലയും ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് കപ്പയില തിന്നാല്‍ പശുവും ആടും ചാവുന്നതും തളര്‍ന്ന് വീഴുന്നതും.
തൈറോയ്ഡ് വര്‍ദ്ധിക്കുന്നു
തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും കപ്പയുടെ ഉപയോഗം കൂടുന്നവരിലാണ്. ഇത്തരം അവസ്ഥകള്‍ക്ക് പലപ്പോഴും കാരണമാകുന്നത് കപ്പയുടെ ഉപയോഗം വര്‍ദ്ധിക്കുന്നതു കൊണ്ടും കൂടിയാണ്. അതുകൊണ്ട് കപ്പ കഴിക്കുമ്പോള്‍ അല്‍പം നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്.

കപ്പ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുതന്നെയാണ് നമ്മുടെ മുതുമുത്തച്ചന്‍മാര്‍ക്കും മുത്തച്ചന്‍മാര്‍ക്കും ഉള്ള ശക്തിയും ഊക്കും എല്ലാം. എന്നാല്‍ കപ്പ കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. കാരണം സയനൈഡ് പോല മാരകമായ വിഷം പലപ്പോഴും കപ്പയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പച്ചക്കപ്പ കഴിക്കുമ്പോള്‍ പലര്‍ക്കും വയറു വേദനിക്കുന്നതും മറ്റും. കപ്പ തയ്യാറാക്കുമ്പോള്‍ അത് തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നതിന്റെ പിന്നിലെ രഹസ്യവും ഇത് തന്നെയാണ്. കാരണം കപ്പ കഴുകിയ വെള്ളം പല വിധത്തിലുള്ള അനാരോഗ്യത്തിനും കാരണമാകുന്നു. കപ്പയിലയും ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് കപ്പയില തിന്നാല്‍ പശുവും ആടും ചാവുന്നതും തളര്‍ന്ന് വീഴുന്നതും.

പച്ച വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍

പാകം ചെയ്താല്‍ കപ്പയിലെ വിഷം പൂര്‍ണമായും മാറും എന്ന് വിചാരിക്കരുത്. കാരണം പാചകം ചെയ്താലും കപ്പയിലെ വിഷം പൂര്‍ണമായി മാറുന്നില്ല. അതുകൊണ്ട് തന്നെയാണ് കപ്പ കഴിച്ചാല്‍ പലരിലും വയറു വീര്‍ത്ത പോലെ തോന്നുന്നത്. ഇത് വയറു നിറഞ്ഞത് കൊണ്ടല്ല കപ്പയിലെ വിഷം പൂര്‍ണമായും വിട്ടു മാറാത്തതു കൊണ്ടാണ്. എന്തൊക്കെ അനാരോഗ്യമാണ് കപ്പ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. കപ്പ കഴിക്കുന്നതിലൂടെ അനാരോഗ്യം മാത്രമല്ല ആരോഗ്യവും ഉണ്ടാവുന്നുണ്ട്. രണ്ടും എന്തൊക്കെയെന്ന് നോക്കാം.

തൈറോയ്ഡ് വര്‍ദ്ധിക്കുന്നു
തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും കപ്പയുടെ ഉപയോഗം കൂടുന്നവരിലാണ്. ഇത്തരം അവസ്ഥകള്‍ക്ക് പലപ്പോഴും കാരണമാകുന്നത് കപ്പയുടെ ഉപയോഗം വര്‍ദ്ധിക്കുന്നതു കൊണ്ടും കൂടിയാണ്. അതുകൊണ്ട് കപ്പ കഴിക്കുമ്പോള്‍ അല്‍പം നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്.

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു
പ്രമേഹത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് കപ്പ. കാരണം കപ്പ കഴിക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് വില്ലനായി മാറുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടുമ്പോള്‍ കപ്പയുടെ ഉപയോഗം അവിടെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

പക്ഷാഘാതം
പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും കപ്പയുടെ ഉപയോഗം കാരണമാകുന്നു. എന്നാല്‍ കപ്പ കഴിക്കുന്നവരിലെല്ലാം ഈ അവസ്ഥ ഉണ്ടാവണം എന്നില്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് കപ്പ. കപ്പ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

കപ്പയോടൊപ്പം നോണ്‍വെജ്
കപ്പയോടൊപ്പം മീനോ ഇറച്ചിയോ കഴിക്കണ എന്ന് പറയുന്നതിന്റെ കാരണവും രസകരമാണ്. കാരണം ഇതില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ കപ്പയിലെ വിഷത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് തന്നെയാണ് കപ്പയോടൊപ്പം നോണ്‍വെജ് കഴിക്കണം എന്ന് പറയുന്നതിന് കാരണം.

കപ്പയുടെ ആരോഗ്യ ഗുണങ്ങള്‍
കപ്പക്ക് ദോഷങ്ങള്‍ മാത്രമല്ല ആരോഗ്യ ഗുണങ്ങളും വളരെ വലുതാണ്. അതുകൊണ്ട് തന്നെയാണ് കപ്പ കഴിക്കുന്നത് മോശമാണ് എന്ന് പറയുമ്പോഴും നല്ലതാണെന്ന് പലരും പറയുന്നതും. കാരണം അത്രക്ക് ആരോഗ്യ ഗുണങ്ങള്‍ കപ്പയിലുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

മസിലിന്റെ ആരോഗ്യം
മസില്‍മാന്‍ ആവണമെന്ന് ആഗ്രഹമുണ്ടോ? എന്നാല്‍ കപ്പ ശീലമാക്കിക്കോളൂ. കാരണം കപ്പ നമ്മുടെ മസിലിന്റെ വളര്‍ച്ച ത്വരിത ഗതിയിലാക്കും. പണ്ടുള്ളവരുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതു തന്നെയാണെന്നതാണ് സത്യം. പേശികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കപ്പ.

രാമനും രാമായണവും
30/07/2025

രാമനും രാമായണവും

#രാമൻ_രാമായണം...2

രാമായണം - ഭാഗവതം മുതലായ
പുരാണ ഗ്രന്ഥങ്ങൾ ക്ഷേത്രസങ്കേത
ങ്ങളിൽ സപ്താഹയഞ്ജമോ നവാഹ യജ്ഞമോ ഒക്കെയായി നടത്തിയാൽ ഇതു കൊണ്ട് താങ്കളെ പോലുള്ള അംബലവാസികൾക്കു് ഉദരനിമിത്തമായ ബഹുകൃതവേഷ
മെന്നല്ലാതെ സാധാരണക്കാരായ publicന് എന്തു നേട്ടമെന്ന പരിഹാസ
ത്തിന് മറുപടി പറയാൻ ശ്രീ ഗുരുവ
യുരപ്പൻ തോന്നിപ്പിച്ചു തന്ന ഒരു ബ്രഹ്മാസ്ത്ര സദൃശം മറു ചോദ്യമാണ് കഴിഞ്ഞ ലക്കത്തിൻഒ
ടുവിലായ്- ഭാരത ശില്പിയായ ഭരതൻ ഏതു ഭരതനാണെന്നും ആഭരതൻ ഭരിച്ചിരുന്ന കാലം വരെ. അദ്ദേഹത്തിന്റെ പിതാവും പൂർവ്വ പിതാമഹന്മാരുടെ പാരംബര്യത്തിൽ ഒരു 10 തലമുറ മുൻപ് വരെ ആ രാജ്യം ഭരിച്ചിരുന്ന കാലങ്ങളിലെ ഈ ഏഷ്യാ ഉപഭൂഖണ്ഡത്തിൽപ്പെട്ട അതിപരമ പരമായ - പ്രകൃതി രമണീയത സർവ്വദാ ആനന്ദനൃത്തമാടുന്ന ഈ രജ്യത്തിന് നിലവിലുണ്ടായിരുന്ന
പേർ എന്ത് എന്ന ചോദ്യം പവനൻ
സാറിന് കൊടുത്തിട്ട് ഞാൻ മൈക്ക് off ചെയ്തു അര മണിക്കൂർ മൗനം
ദീക്ഷിച്ചു - വേദിയിൽ അമ്മമാരുടെ മടിയിലിരിക്കുന്ന ഉണ്ണിക്കുട്ടന്മാരുട
കലി പില ശബ്ദമല്ലാതെ വേദിനി ശ
ബ്ദമായിരുന്നു -
ഇതിനിടെ ഞാൻ ഒരു " വായ സവീക്ഷണം" (കാക്കയുടെ നോട്ടം പോലെ ) ഏറ് കണ്ണിട്ട് ശ്രീ .മാനേശ്രദ്ധിക്കുന്നുണ്ടായിരുന്നു -

തികച്ചും ഉത്തരം കണ്ടെത്താനാ
കാതെ പരവശനായ അദ്ദേഹ
ത്തിന്റെ മുഖത്ത് പൊടിഞ്ഞ നേര
ത്തേ പറഞ്ഞ സ്വേദ കണങ്ങൾ ജലധാരയായി ഷർട്ടുനനച്ചു.

ഈ മൗനത്തിന് വിരാമം ഇടാൻ
തീരുമാനിച്ച് ഞാൻ യജ്ഞ പൗരാണിക നായ് വേദിയിലിരുന്ന എന്റെ ശിഷ്യൻ കൂടിയായ ശ്രീ പൂജവെളി ബേബിയോട് ശ്രീമദ് ഭഗവത്തിലെ " ഭരത ചരിതം " ഗ്രന്ഥം തുറന്നെടുക്കാൻ ആവശ്യ
പ്പെട്ടു - അദ്ദേഹം തുറന്ന ഭരത ചരിത്രത്തിൽ
*അനാഭം പാലിച്ചാൻ ഭരതനും
-------------------------------------
എന്ന വരികൾ കാണിച്ചു കൊടുത്ത
പ്പോൾപോര യുക്തി വാദി കൂടി
യായ - പവനൻ സാർ മൈക്ക് ഓൺ ചെയ്തു 10 മിന്നിട്ട് പ്രസംഗിച്ച ഭാഗങ്ങൾ ഇവിടെ ലേഖന വ്യാപ്തി
പരത്താതിരിക്കാൻ ചുരുക്കുന്നു
എങ്കിലും അദ്ദേഹം അന്ന് ഇടുക്കി
യിൽ പറഞ്ഞ ഒരു കാര്യം ആവർ
ത്തിക്കാൻ വേണ്ടിയാണ്" രാമൻ - രാമായണം" എന്ന ഈ കുറിപ്പിന് ആമുഖ മായ് ഈ വിനീതൻറ്റേ പ്രത്യക്ഷാനുഭത്തിൽ നിന്നും ഇടുക്കി സംഭവം വിവരിച്ചത് -

പുരാണങ്ങളും ഇതിഹാസങ്ങളും വേണ്ട വിധം അർത്ഥവത്തും ആശയ
പരവുമായ നൂതന ങ്ങളായ അതിപ്രാചീനകാല സംഭവ ചരിത്രങ്ങളേ ഒരു കോളജിൽ നിന്നു
പോലും - സർവ്വകലാശാലയിൽനിന്നും പോലും ലഭിയാത്ത അടിസ്ഥാനപരമായ അറിവ് പകരുന്നതാണെന്ന് ലോകശ്ചികമായ് എന്റെ ഒരു സഹപ്രവർത്തകനെ കാണാൻ
മുറിഞ്ഞ പുഴലി ൽ എത്തിയും
തൃശൂർ ഗുരുവായുർ ക്കാരൻ
ഒരാളാണീ ഭാഗവത യജ്ഞാ ചാ'ര്യൻ എന്ന wall Post കണ്ടു -എന്നാൽ ഇവിടെ ഒന്നകയറി യജ്ഞാചാര്യനെ ഒന്നു കുടഞ്ഞിട്ട് പോകാം എന്നു കരുതിയത് എന്റെ മഹാഭാഗ്യമായ് ഇപ്പോൾ ഞാൻ കരുതുന്നു - കാരണം കുടയപ്പെട്ടത് സത്യത്തിൽ ഞാനാണ് -ഇത്ര മഹത്വം
ഭാഗവത ഗ്രന്ഥത്തിനും അതിലെ അറിവുകൾ പകരുന്ന സപ്താഹ ജ്ഞത്തിനും ഉണ്ടെന്ന് എന്നേ ഇന്ന് പഠിപ്പിച്ച ഇതിലെ യഞ്ജാചാര്യനും
നന്ദി പറഞ്ഞു നിറുത്തുന്നു - നന്ദി

നാരായണ മന്ത്രജവമാണ് ഹർഷാരവങ്ങൾക്ക് പകരം അവിടെ
മുഴങ്ങിയതെന്നുള്ളതും യജ്ഞശാലയുടെ സംശുദ്ധി യിൽ അദ്ദേഹം സംതൃപ്തനായാണ് യാത്ര പറഞ്ഞ് പോയത് -

രാമായണത്തിന്റെ വിഷയത്തിലാ
യാലും ശരി ശ്രീമദ് ഭാഗവതത്തിൽ
നിന്ന്‌ വ്യത്യസ്ഥമല്ല ഇതിൽ നിന്നു
ലഭിക്കുന്ന അറിവുകൾ - രാമായണം രാമൻ എന്ന മുഖ്യ കഥാപാത്രത്തേയും രാമചരിത്രം പ്രാടനം ചെയ്യുന്ന മറ്റ് കഥാപാത്രങ്ങളേയും അനുബന്ധ ഗുണപാഠങ്ങളേ മാത്രമേ വിശദീകരിക്കുന്നുള്ളുവെങ്കിൽ ശ്രീമദ് ഭാഗവതം പ്രപഞ്ചോത്ഭത്തി ശാസ്
ത്രം മുതൽ ഇന്നോളമുള്ള മാനവരാ
ശിയുടെ മുഴുവൻ വംശപര ബരയി
ലൂടെ, ജീവൻ ന്റെ ഉത്ഭത്തി മുതൽ ജീവാത്മ-പരമാത്മബതന്ധത്തിൻറ്റേ
താദാത്മ്യം തുറന്നു കാണിച്ച് വിശ്വമാനവിക സംസ്ക്കാരത്തേ പരിപോഷിച്ചിച്ച 'പ്രകൃതമായിരുന്ന അവസ്ഥയിൽ നിന്ന് വിശ്വ സാഹോദര്യത്തിന്റെ ഉത്തുംഗ സൃംഗത്തിലേക്ക് ഒരു സാധാരണക്കാരനെ കൈ പിടിച്ചുയത്തി മനുഷ്യന്റെ വരിഷ്ടമായ ജീവിത ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന തത്ത്വവിജ്ഞാനങ്ങൾ വിവിധ ഭാവത്തിൽ ഭാഗവതം പ്രപാടനം ചെയ്യുന്നു എന്ന പരമ ലക്ഷ്യം ഭാഗവത്തിന് മാത്രമേ സാദ്ധ്യമാകൂ -

രാമായണ മായാലും ഭാഗവതമായാ
ലും ഭാരതീയചിന്താധാരലിലെ
ഈശ്വര സങ്കല്പത്തിൻറ്റേ പൊരുളിലേക്കിറങ്ങി വരേണ്ടതും ആ ദൈവയാഥാർത്ഥ്യം എന്ത്? എങ്ങിനെ? എന്തിന്? എന്നത് വ്യക്ത,
മായ ഒരു ഉൾക്കാഴ്ച പ്പാടോടുകൂടി പഠന വിഷയമാക്കേണ്ടതുണ്ട്, അതിന് രാമൻ ആരാണെന്നറിഞ്ഞാലേ ---- അറിയേണ്ടതു പോലെ അറിഞ്ഞാലേ രാമായണം എന്താണെന്നറിയാൻ കഴിയൂ
രാമനെ അറിയണമെങ്കിൽ രാമൻ ഈശ്വര അവതാരം തന്നെയോ എന്നറിയേണം - ഈശ്വരൻ അവതരിക്കുമോ?-
എങ്കിൽ അവതാരം എന്നാൽ എന്തെന്നും അറിയണം - രാമൻ - ഈശ്വരൻ ആണോ? എന്നതാരാമൻ ആരെന്നറിയണം എന്ന് ഞാൻ ഇവിടെ സൂചിപ്പിച്ചത് - രാമായണ മാസാചരണത്തിന്റെ ഭാഗമായ് കർക്കിടക മാസം മാത്രമേ രാമായണ പാരായണ - പ്രഭാഷണങ്ങൾക്ക് പ്രാധാന്യമുള്ളോ
ഈ വക സംശയങ്ങളൊക്കെ തീർക്കാൻ നാളേ മുതൽ തുടർച്ചയായ് വരുന്ന 5 ലക്കങ്ങളിലെ " രാമൻ ആര്?"
എന്ന ലേഖനം വായിക്കുക-
കടപ്പാടാ....
മോഹനൻ വൈദ്യർ....

College of Yoga
9388038880, 8891139811
https://www.keralayoga.org

വാവ് ബലി 👇🏼👇🏼
30/07/2025

വാവ് ബലി 👇🏼👇🏼

ഹിന്ദു ദർശനങ്ങൾ...11
#കര്ക്കിടക_വാവുബലി_ശാസ്ത്രം_പറയുന്നതിങ്ങനെ

പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക്, 'ശ്രാദ്ധം' എന്നു പേര്‍ വന്നത്. ഔരസന്‍ ചെയ്തിടും ശ്രാദ്ധകര്‍മം തന്നെ നേരേ പിതൃക്കള്‍ക്ക് സ്വര്‍ഗതി കാരണം ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം' ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു. ''പ്രേതോദ്ദേശ്യേന ശ്രദ്ധയാ ദ്രവ്യസ്യ ത്യാഗഃശ്രാദ്ധ'' പിതൃ (പിതാവിന്റെ) പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്‍ക്കിടക വാവ്) കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്‍വണ ശ്രാദ്ധം) ഒരു മാനുഷ മാസം പിതൃക്കള്‍ക്ക് ഒരു ദിവസം ഒരു അഹോ-(പകല്‍) രാത്ര(രാത്രി)മാണ്. ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായിത്തിരിക്കുന്നു. പിതൃക്കള്‍ക്ക് ഉണര്‍ന്ന് കര്‍മങ്ങളിലേര്‍പ്പെടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം-വെളുത്തപക്ഷവും. പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്) വിധൂര്‍ധ്വഭാഗേ പിതരോ വസന്തഃ സ്വാധഃ സുധാ ദീധിതി മാമനന്തി പശ്യന്തി തേര്‍ക്ക നിജമസ്തകോര്‍ധ്വം ദര്‍ശായതോസ്മാദ്യുപലം തദൈഷാം ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്‍പ്പണം, ശ്രാദ്ധം എന്നിവ പിതൃക്കള്‍ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായിത്തീരുന്നു. മറ്റ് അമാവാസികളേക്കാള്‍ കര്‍ക്കിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണമുണ്ട്. 30 മനുഷ്യദിവസങ്ങളോളം ദൈര്‍ഘ്യമുള്ള പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷണയോഗ്യമായ മധ്യാഹ്ന വേള അമാവാസിയിലാണ് എന്നതിനാലാണല്ലോ അമാവാസി തോറും ബലി (ശ്രാദ്ധം) വിധിക്കപ്പെട്ടത്. കര്‍ക്കിടക അമാവാസി പിതൃ (ബലി)യജ്ഞത്തെ ദേവസാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നു. അതിന്റെ ശാസ്ത്രീയ അടിത്തറ നോക്കുന്നതിന് മുമ്പായി പുരാണ പ്രസിദ്ധമായ ഒരു കാര്യം മനസ്സില്‍ വരേണ്ടതുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരു പര്‍വതം. ദേവന്മാര്‍ മേരു നിവാസികളാണ്. സൂര്യന്റെ ദക്ഷിണായന വേളയില്‍ തുലാ വിഷു ദിവസം ഭൂമദ്ധ്യരേഖക്ക് നേരെയാണ് ഉദയം. ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെക്കാവും ദക്ഷിണായന ദിവസങ്ങളില്‍ സൂര്യോദയം. ദക്ഷിണായന കാലത്ത് ഉത്തരധ്രുവീയര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. തുലാ വിഷു മുതല്‍ ഉത്തരധ്രുവീയരുടെ രാത്രി തുടങ്ങുന്നു. പിന്നീട് ഉത്തരായനം തുടങ്ങി സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ച് കടന്ന് ഉത്തരാര്‍ദ്ധ ഗോളത്തിലേക്ക് നീങ്ങുന്ന മേഷ വിഷുവരെ അവരുടെ രാത്രി നീളുന്നു. മേഷ വിഷുദിനം, മേരു പര്‍വത നിവാസികള്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചു കാണുന്നു. ചക്രവാളത്തിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ടും വീണ്ടും കിഴക്കോട്ടും വര്‍ത്തുളഗതിയില്‍ കറങ്ങുന്നതായിട്ടാവും അവര്‍ക്ക് തോന്നുക (ദൃശ്യമാവുക) ഓരോ ദിവസം കഴിയുന്തോറും സൂര്യന് ഭൂമദ്ധ്യരേഖയില്‍ (ഉ.ധ്രുവീകരുടെ ചക്രവാളം) നിന്നുള്ള ഉയരം കൂടിക്കൂടി വന്ന് മൂന്ന് മാസം കഴിഞ്ഞ് ഉത്തരായന രേഖയില്‍ 23 1/20 വടക്ക് എത്തുമ്പോള്‍ ഉത്തരധ്രുവക്കാര്‍ക്ക് സൂര്യന്‍ അസ്തമയമില്ലാതെ വൃത്തത്തില്‍ ചലിക്കുന്ന ദൃശ്യം സാധ്യമാവുന്നു. തുടര്‍ന്ന് ദക്ഷിണായനത്തില്‍ സൂര്യന്‍ ചക്രവാളത്തിലെത്തി തുലാ വിഷു ദിനത്തില്‍ അസ്തമിക്കുന്നു. അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ രാത്രി അനുഭവപ്പെടുന്നു. മേഷ വിഷു മുതല്‍ അടുത്ത തുലാ വിഷുവരെ പകലും അതായത് മധ്യരേഖയ്ക്കടുത്ത് ഉള്ളവരുടെ 360 ദിവസം, ഒരു കൊല്ലം, ഉത്തരധ്രുവീയര്‍ക്ക് 6 മാസം രാത്രിയും (രാത്രം) ആറുമാസം പകലും (അഹസ്സ്) ആയി ഒരു അഹോരാത്രം (ഒരു ദിവസം) ആയിത്തീരുന്നു. പകല്‍ സമയത്താവട്ടെ സൂര്യന്‍ ഏറ്റവും ഉയരത്തായി കാണുന്ന മദ്ധ്യാഹ്ന സമയം (23 1/20 ) മേഷ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക. മേഷാദാവുദിതഃ സൂര്യഃ ത്രീന്‍ രാശീനുദ ഗുത്തരം സഞ്ചരന്‍ പ്രാഗഹര്‍മധ്യം പൂരയേന്മേരു വാസിനാം (സൂര്യ സിദ്ധാന്തം 12-48) മേഷ സംക്രമശേഷം മൂന്നുമാസം കഴിയുക എന്നാല്‍ മേടം, ഇടവം, മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാസം വന്നെത്തുക എന്നര്‍ത്ഥം. സപിണ്ഡീകരണ പ്രക്രിയകളിലൂടെ പിതൃപദവി ലഭിച്ച പ്രേതന് ദേവന്മാരുടെ കാലപദ്ധതി തന്നെയാണ്. ബാധമാവുക. അപ്പോള്‍ അവരുടെ ഒരു ദിവസവും മനുഷ്യവര്‍ഷത്തിന് തുല്യമായിരിക്കും. അപ്പോള്‍ വാര്‍ഷികമായി മനുഷ്യരൂട്ടുന്ന ഈ ശ്രാദ്ധ (ബലി)അവര്‍ക്ക് മുടങ്ങാത്ത നിത്യ ഭക്ഷണമായിത്തീരുന്നു. പ്രേതന്റെ (മരണം വരിച്ചയാള്‍) മരണസമയം/നക്ഷത്രം അറിഞ്ഞ് വേണം ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത്. പക്ഷേ പല കാരണങ്ങളാല്‍ മരിച്ചുപോയ കാരണവന്മാരുടെ മരണദിനം അറിയാത്തവരുണ്ടാകാം. അവര്‍ക്ക് പാര്‍വണ ശ്രാദ്ധം (അമാവാസി ശ്രാദ്ധം കറുത്തവാവ് ബലി) ഊട്ടി തൃപ്തരാവാം എന്ന് ഗരുഡ പുരാണം (16-19). ''അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്‍വണമീഷ്യതേ'' കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല. ഉദകക്രിയ എന്ന പേര്‍ എന്തുകൊണ്ട്? ശ്രാദ്ധത്തിന് ഏറെത്തവണ ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയയാണ് ജലാഞ്ജലി ജലതര്‍പ്പണം. പിതൃക്കള്‍ ഭുവര്‍ ലോകവാസികളാണെന്നതും ഭുവര്‍ ലോകം ആപസ്തത്വ (ജലതത്വം)ത്തില്‍ അധിഷ്ഠിതമാണെന്നതും പിതൃകര്‍മത്തിലെ ജലപ്രാധാന്യം വ്യക്തമാക്കുന്നു. ''ആപോ(ജല)ഹ്യസ്‌മൈ ശ്രദ്ധാം സനമന്തേ പുണ്യായ കര്‍മണേ'' എന്ന് ശ്രുതി/വേദം. പിതൃക്രിയകളില്‍ ഉദകതര്‍പ്പണം= ജലതര്‍പ്പണം പരമപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് സുപ്രധാനമായതിനാലും ഉദകസമൃദ്ധി (=ജലസമൃദ്ധി)യുള്ള കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്ര പരിസരവും ഒത്തുചേര്‍ന്ന സ്ഥാനങ്ങള്‍ പിതൃബലിക്ക് ഉത്തമമായ സ്ഥാനങ്ങള്‍ ആണ്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, വരയ്ക്കല്‍, ആലുവ ശിവക്ഷേത്ര മണല്‍പുറം, വര്‍ക്കല പാപനാശം കടല്‍പ്പുറം, പദ്‌നാഭന്റെ സാമീപ്യം നിറഞ്ഞ ശംഖുമുഖം കടല്‍ തീരം, തിരുവല്ലം പരശുരാമ ക്ഷേത്ര/നദീതീരം എന്നിവ പിതൃബലി എന്ന തിലോദക ക്രിയയ്ക്ക് (തിലം=എള്ള്, ഉദകം=ജലം) ചേര്‍ന്ന പുണ്യകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
കടപ്പാട്....

College of Yoga
9388038880, 8891139811
https://www.keralayoga.org

Address

North Paravur, Ernakulam. City Office./Pottakkuzhi Pachalam Road, Pachalam Post
Kochi
682012

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 8:30am - 6pm
Sunday 8:30am - 6pm

Telephone

+919388038880

Alerts

Be the first to know and let us send you an email when Patanjali College Of Yoga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Patanjali College Of Yoga:

Share