Dr. Vinod B. Nair's ENT Clinic at Home, Kaloor, Cochin

  • Home
  • India
  • Kochi
  • Dr. Vinod B. Nair's ENT Clinic at Home, Kaloor, Cochin

Dr. Vinod B. Nair's ENT Clinic at Home, Kaloor, Cochin This page is about the ENT & Lifestyle Clinic at my home in Vaidyar Lane, Judges's Avenue, Kaloor, C

ENT Consultation at Residence

"Anandavijayam", Vaidyar Lane, Judges Avenue, Kaloor, Cochin 682017. Phone +91 88 93 93 93 88

Residential Practice by Appointment only. Please Call +91 88 93 93 93 88

For Ear Nose Throat Diseases, Nasal Allergy, Headache and Vertigo

Facilities for Video Nasal Endoscopy(For Nose Evaluation), Video Otoscopy(For Ear Evaluation) & Video Laryngoscopy(For Larynx - Sound Box Evaluation). Consultation Timings: 8.30 to 10 AM and 5.00 to 7.30 PM

Address:
"Anandavijayam" RAJA #1
Vaidyar Lane, Judges Avenue,
Kaloor, Cochin 682 017,
Kerala

Online /Telephonic Consultation.ഓൺലൈൻ / ഫോൺ കൺസൽട്ടേഷൻ.നമ്മുടെ സമൂഹത്തിൽ കൊറോണ അല്ലെങ്കിൽ COVID-19 അണുബാധയുള്ള ഈ പ്രത്യേ...
18/03/2020

Online /Telephonic Consultation.
ഓൺലൈൻ / ഫോൺ കൺസൽട്ടേഷൻ.

നമ്മുടെ സമൂഹത്തിൽ കൊറോണ അല്ലെങ്കിൽ COVID-19 അണുബാധയുള്ള ഈ പ്രത്യേക സാഹചര്യത്തിൽ, സർക്കാർ നിർദ്ദേശം കണക്കിലെടുത്ത്, ഈ അവസരത്തിൽ ഒരു ക്ളിനിക്കിൽ വരാൻ ആഗ്രഹിക്കാത്തവർക്കും, ഹോം ക്വാറൻ്റൈനിൽ കഴിയുന്നവർക്കുമായി ഞാൻ ടെലിഫോണിക് കൺസൾട്ടേഷൻ സൗകര്യം ആരംഭിക്കുന്നു.

ഇത് പരിമിതമായ സാധ്യതൾ മാത്രമുള്ള ഒന്നാണ്.

ഈ സൗകര്യത്തിനായി 88 93 93 93 88 എന്ന നമ്പറിൽ വിളിച്ച് പ്രത്യേകമായി ആഗ്രഹം പ്രകടിപ്പിക്കണം.

In view of Corona or COVID-19 infection in our society, I am initiating Telephonic Consultation facility as suggested by Government. This is applicable only on certain situations, with limited scope for those who don't want to visit my place and those who are on home isolation.

Please call in 88 93 93 93 88 and specifically request for this facility.

This might be a temporary facility till COVID-19 situation is over.

കേൾവിക്കുറവുണ്ടോ?ഇന്ന് മാർച്ച് മൂന്നാം തീയതി! ലോകാരോഗ്യ സംഘടന ഇന്നേ ദിവസം ലോക കേൾവി ദിനമായി ആചരിക്കുന്നു.വളരെ പ്രത്യേകതയ...
03/03/2020

കേൾവിക്കുറവുണ്ടോ?

ഇന്ന് മാർച്ച് മൂന്നാം തീയതി! ലോകാരോഗ്യ സംഘടന ഇന്നേ ദിവസം ലോക കേൾവി ദിനമായി ആചരിക്കുന്നു.

വളരെ പ്രത്യേകതയുള്ള ഒരു ഒന്നാണ് നമ്മുടെ കേൾവി ശക്തി. മനുഷ്യശരീരത്തിലെ ഏറ്റവും ആദ്യം പൂർണ്ണ വളർച്ച പ്രാപിക്കുന്ന ഇന്ദ്രിയവും ഇതാണ്.

കാഴ്ച നഷ്ടപ്പെടുന്നവരും കേൾവി നഷ്ടപ്പെടുന്നവരും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം, കാഴ്ച നഷ്ടപ്പെട്ട ഒരാളെ എളുപ്പത്തിൽ മറ്റുള്ളവർ തിരിച്ചറിയും എന്നതാണ്. എന്നാൽ കേൾവി കുറഞ്ഞാലോ നഷ്ടപ്പെട്ടാലോ അത്രപെട്ടെന്ന് മറ്റുള്ള ആളുകൾ തിരിച്ചറിയില്ല. അതുകൊണ്ടുതന്നെ കേൾവി കുറഞ്ഞവർക്ക് അതുകൊണ്ടുള്ള പരിഗണനയും പലപ്പോഴും കിട്ടാറില്ല. പറയുന്ന കാര്യം മനസ്സിലാകാതെ തിരിച്ച് തുറിച്ചുനോക്കുന്നവരെ പൊട്ടന്മാരായിട്ടാണ് സാധാരണക്കാർ കരുതുക. എന്നുവച്ചാൽ നാം ഒരു കാര്യം പറഞ്ഞിട്ട് മനസ്സിലാകാത്തവർ എന്നർത്ഥം.

കുട്ടികളിൽ ജനിക്കുമ്പോൾത്തന്നെ കേൾവിക്കുറവ് ഉണ്ടാവുകയാണെങ്കിൽ, സംസാരശേഷിയും നഷ്ടപ്പെടും. പിന്നീട് കുറഞ്ഞ അളവിൽ കേൾവിക്കുറവ് ഉണ്ടാവുകയാണെങ്കിൽ അത് പഠിത്തത്തെ ബാധിക്കും.

വയസ്സായവരുടെ കാര്യത്തിൽ, കേൾവിക്കുറവ് പരിഹരിച്ചില്ലെങ്കിൽ സാമൂഹ്യപരമായ ഒറ്റപ്പെടൽ അതായത് വീടിനകത്ത് സ്വന്തം ആൾക്കാർക്കിടയിൽ തന്നെ ആരും സംസാരിക്കാതാവുന്ന സോഷ്യൽ ഐസൊലേഷൻ എന്ന അവസ്ഥ ഉണ്ടാകും. വളരെയധികം മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഇത്. നാം തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, അവരോട് സംസാരിച്ച് ഫലിപ്പിക്കുവാനുള്ള പ്രയാസം കൊണ്ടു മാത്രമാണ് മറ്റുള്ളവർ അവരോട് ആശയവിനിമയം നടത്താൻ മടിക്കുന്നത് എന്നുള്ള സത്യമാണ്. ഇത് വലിയൊരു പരിധിവരെ പരിഹരിക്കാവുന്ന ഒന്നാണ്.

അതുകൊണ്ട് ഇന്നത്തെ ദിവസത്തിൽ നമുക്ക് എടുക്കേണ്ട ഒരു തീരുമാനമുണ്ട്. കേൾവിക്കുറവ് ഉണ്ടെങ്കിൽ ഒരു ഇഎൻടി ഡോക്ടറെ സമീപിച്ച് അതിന് ഇന്നത്തെ നിലയിൽ എന്താണ് ഏറ്റവും ഉത്തമമായ പരിഹാരം എന്ന് ആലോചിക്കുകയാണത്. കേൾവിക്കുറവ് ഉള്ള ഒരാൾക്ക്, തങ്ങളുടെ ഈ ന്യൂനത പലപ്പോഴും തിരിച്ചറിയാനാവില്ല. അതുകൊണ്ട് അവരുടെ കൂടെയുള്ളവരും സുഹൃത്തുക്കളും ആണ് ഇത് അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ടത്.

ഇന്നത്തെ ഹിയറിംഗ് എയിഡ് ടെക്നോളജി എന്ന് പറയുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആകാത്ത ഉയരങ്ങളിലേക്ക് വളർന്നുകഴിഞ്ഞു. പണ്ടിറങ്ങിയ സാദാ ഫോണും ഇന്നത്തെ ആധുനിക മൊബൈൽ ഫോണുകളും തമ്മിലുള്ള വ്യത്യാസമാണ്, പണ്ടത്തേയും ഇപ്പോഴത്തേയും ഹിയറിംഗ് എയിഡുകൾ തമ്മിൽ ഉള്ളത്. അത് അത് തിരഞ്ഞെടുക്കുവാൻ ഒരു ശരിയായ വിദഗ്ധൻ്റെ സഹായം വേണമെന്ന് മാത്രം. ആദ്യം കാണേണ്ടത് ഒരു ഇഎൻറ്റി ഡോക്ടറേയാണ്.

കാഴ്ച കുറഞ്ഞാൽ ഉടൻ പോയി ഏറ്റവും നല്ല കണ്ണാടി തിരഞ്ഞെടുക്കുന്നവർ, കേൾവിക്കുറവ് വരികയാണെങ്കിൽ ഒരു ശ്രവണ സഹായി വയ്ക്കാൻ മടിക്കും. കേൾവി കുറഞ്ഞവർക്ക് ബുദ്ധി കുറവാണ് എന്നുള്ള തികച്ചും തെറ്റായ ഒരു സമൂഹ സങ്കല്പവുമായി ബന്ധപ്പെട്ടാണിത്.

കേൾവിക്കുറവുള്ള ഒരാൾക്ക് ഇന്നുള്ള സാധ്യതകൾ വളരെയേറെയാണ്. അത് ഒരു വിദഗ്ധനുമായി സംസാരിച്ചാൽ മാത്രമേ നിങ്ങൾക്ക് തിരിച്ചറിയാനാകൂ. അതിനെ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കണം. മടിക്കരുത്.

ഡോ. വിനോദ് ബി. നായർ
ENTസ്പെഷ്യലിസ്റ്റ്
88 93 93 93 88

ചെവിക്കായം നീക്കാനുള്ള പുതിയ ഓൺലൈൻ ഉപകരണങ്ങളേക്കുറിച്ചാണ് ഈ പോസ്റ്റ്.ഇന്ന് രാവിലെ എൻ്റെ ഒരു സുഹൃത്ത് എന്നോട് (ഒരു ഉപകരണം...
29/02/2020

ചെവിക്കായം നീക്കാനുള്ള പുതിയ ഓൺലൈൻ ഉപകരണങ്ങളേക്കുറിച്ചാണ് ഈ പോസ്റ്റ്.

ഇന്ന് രാവിലെ എൻ്റെ ഒരു സുഹൃത്ത് എന്നോട് (ഒരു ഉപകരണം കാട്ടി) ഇത് ചെവിയിൽ ഉപയോഗിക്കുന്നത് നല്ലതാണോ എന്ന് ചോദിക്കുകയുണ്ടായി. ചെവിക്കുള്ളിലെ ചെവിക്കായം നീക്കാനുള്ള ഒരു സക്ഷൻ ഉപകരണം എന്നാണ് അതിൻ്റെ പരസ്യം.

ചെവിയിലെ ചെവിക്കായം സ്വയം നീക്കം ചെയ്യാൻ ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധി എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടേ. സാധാരണഗതിയിൽ ചെവിയിലെ ചെവിക്കായം മനുഷ്യന് ആവശ്യമുള്ള ഒന്നാണ്. ചെവിയുടെ ലൂബ്രിക്കേഷൻ, ചെവിയിലെ അണുബാധ ഒഴിവാക്കൽ, ചെറിയ ജീവികൾ ചെവിയുടെ ഉള്ളിലേക്ക് കയറി പോകാതെ ഇരിക്കുവാനുള്ള ഒരു പ്രതിരോധം എന്നിവയൊക്കെയാണ് ചെവിക്കായത്തിൻ്റെ പ്രയോജനം.

എന്നാൽ ചെവിക്കായം അധികമായാൽ ചെവിയുടെ ദ്വാരം അടഞ്ഞുപോകുന്നു. അത് കേൾവിക്കുറവും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കും. ഈ സാഹചര്യത്തിൽ ചെവിക്കായം കളയേണ്ടതാണ്. പക്ഷേ അതിന് ബഡ്സ് പോലും ചെവിയിൽ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനം. കാരണം ബഡ്സ് ഉപയോഗിക്കുമ്പോൾ ചെവിക്കായത്തെ ഉള്ളിലേക്ക് തള്ളിക്കയറ്റുകയാണ് നാം ചെയ്യുക. ഒരു പുട്ടുകുറ്റിയിൽ കോലിട്ട് തള്ളുമ്പോൾ പുട്ട് എതിർവശത്തേക്ക് പോകുന്നതു പോലെയാണ് ഇത് സംഭവിക്കുക. ഇതിൻ്റെ ദോഷം എന്താണെന്ന് ചോദിച്ചാൽ ചെവിയുടെ കൂടുതൽ വേദനയുണ്ടാക്കുന്ന തൊലിയുള്ള ഭാഗത്തേക്ക് ചെവിക്കായം ഇടിച്ചു കയറുകയും പിന്നെ അതൊരു ഇഎൻടി ഡോക്ടർ വിചാരിച്ചാലും നീക്കം ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും.

ചെവിക്കുള്ളിൽ ഇടുന്ന താക്കോല്, പിന്ന്, തീപ്പെട്ടിക്കോൽ എന്നിവയുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. ഇവ ചെവിക്കായം ഉള്ളിലേയ്ക്ക് തള്ളിക്കയറ്റുക മാത്രമല്ല മുറിവ് ഉണ്ടാക്കുകയും അസഹ്യമായ വേദന ചെവിക്കുള്ളിൽ ഉണ്ടാക്കുകയും ചെയ്യാം.

സ്വയം സർവീസ് ചെയ്യുവാനുള്ള ഒരു ഭാഗവും ചെവിക്കുള്ളിൽ ഇല്ല എന്ന് നാം തിരിച്ചറിയണം. ഓൺലൈനിൽ കിട്ടുന്ന സക്ഷൻ ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവയും ചെവിക്കായം തള്ളി ഉള്ളിൽ ആക്കാൻ മാത്രമേ സഹായിക്കാൻ സാധ്യതയുള്ളൂ. കല്ലുപോലെ ഇരിക്കുന്ന ചെവിക്കായം എന്തായാലും ഇത്തരം ഉപകരണങ്ങൾ മൂലം വലിച്ചെടുക്കാൻ ആവില്ല. നമ്മുടെ നാട്ടിൽ ഒരു ENT ഡോക്ടറെ കാണുന്നത് ഒട്ടും പ്രയാസമില്ലാത്ത ഒരു കാര്യം ആയതിനാൽ, ഒരു ഇഎൻടി ഡോക്ടറെ കണ്ട് അതിനു വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ബുദ്ധി.

പലരും ചെവി അടഞ്ഞു ഇരിക്കുകയാണെങ്കിൽ ചെവിക്കായം അലിയാനുള്ള മരുന്ന് ഒഴിച്ചതിനു ശേഷം കാണാൻ വരാറുണ്ട്. ഇതും അബദ്ധമാകാനാണ് വഴി. കാരണം ചെവി അടഞ്ഞിയിരിക്കുന്നത് ഫംഗസ് അണുബാധ മുതൽ പല കാരണങ്ങളും കൊണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ ഈ മരുന്നൊഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ഇത്രയൊക്കെ പറഞ്ഞാലും രോഗികൾ ചെവിക്കുള്ളിൽ നടത്തുന്ന സ്വയം ചികിത്സയാണ് എന്നെപ്പോലെയുള്ള ഒരു സാധാരണ ഇഎൻടി ഡോക്ടറുടെ കഞ്ഞികുടി നടന്നുപോകുന്നതിന് പ്രധാന കാരണം എന്നും തിരിച്ചറിയുക.

ഡോ. വിനോദ് ബി. നായർ
ENT സ്പെഷ്യലിസ്റ്റ്

31/01/2020

N95 മാസ്ക് ശരിയായി ധരിക്കേണ്ട വിധം!

ഇത് ഇങ്ങനെ ധരിച്ചില്ലെങ്കിൽ ഒരു പ്രയോജനവും ഇല്ലെന്ന് തിരിച്ചറിയുക!

കൊറോണ വൈറസ്!ചില എക്സ്ട്രാ മുൻകരുതലുകൾ!കൊറോണ വൈറസ് അസുഖത്തിന്റെ തുടക്കത്തിലെ ലക്ഷണങ്ങൾ ഒരു സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങള...
30/01/2020

കൊറോണ വൈറസ്!
ചില എക്സ്ട്രാ മുൻകരുതലുകൾ!

കൊറോണ വൈറസ് അസുഖത്തിന്റെ തുടക്കത്തിലെ ലക്ഷണങ്ങൾ ഒരു സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങളാണ്. മൂക്കൊലിപ്പ്, തുമ്മൽ, ജലദോഷം, തൊണ്ടവേദന, തലവേദന, ചുമ, പനി, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ഇതുമായി നിങ്ങൾ ഒരു ഡോക്ടറെ കാണാൻ പോകുമ്പോൾ ഡോക്ടർക്കും അവിടുത്തെ മറ്റു രോഗികൾക്കും രോഗം പകർത്താതിരിക്കുവാൻ ചില നിർദ്ദേശങ്ങൾ.

രോഗം വരാതിരിക്കാൻ കഴിയുന്നതും N95 മാസ്ക്ക് തന്നെ ഉപയോഗിക്കണം. മാത്രമല്ല അത് കൃത്യമായി എങ്ങനെയാണ് ധരിക്കുന്നത് എന്ന് യൂട്യൂബ് ചാനലിലെ വീഡിയോകൾ നോക്കി പഠിക്കേണ്ടതും അത് അങ്ങനെ തന്നെ ചെയ്യേണ്ടതുമാണ്.

നിങ്ങളുടെ മുഖത്തും, മൂക്കിലും, വായിലും, കണ്ണിലും തൊടുന്നതിനു മുൻപ്, സ്വന്തം കൈകൾ സോപ്പിട്ടു കഴുകി വൃത്തിയാക്കേണ്ടതുണ്ട്. രോഗം പകരുന്നത് വലിയൊരു പങ്കു വരെ ഒഴിവാക്കുവാൻ ഇതിനാകും.

ഡോക്ടറെ കാണാനുള്ള കസേരയിലേക്കും മേശയിലേക്കും നീങ്ങുന്നതിന് മുൻപ് കൈ സോപ്പിട്ട് കഴുകുക. കാരണം നിങ്ങളുടെ കയ്യിൽ നിങ്ങളുടെ മൂക്കിലേയും വായിലേയും ശ്രവങ്ങൾ ഉണ്ടായിരിക്കും. ഡോക്ടറുടെ മേശയിലും കസേരയിലും അവ പുരണ്ടാൽ മറ്റ് രോഗികൾക്കും ഡോക്ടർക്കും അസുഖം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്.

ജലദോഷം ഉള്ളവർ തൂവാല ഉപയോഗിക്കുന്ന ശീലം ഇനിയെങ്കിലും ഒഴിവാക്കേണ്ടതാണ്. ഡിസ്പോസബിൾ ടിഷ്യൂ ആണ് ഏറ്റവും ഉത്തമം. ഏറ്റവും അസുഖം പടർത്തുന്ന ഒന്നാണ് തൂവാല. ചുമയ്ക്കുമ്പോൾ പുറത്തേക്കുള്ള വ്യാപനം തൂവാല മൂലം കുറയുമെങ്കിലും, മൂക്ക് പിഴിഞ്ഞ് തൂവാലയിൽ ശേഖരിക്കുന്നത് ഏറ്റവും വലിയ അപകടമാണ്.

നിങ്ങളെ നോക്കുമ്പോൾ ഡോക്ടർ മാസ്ക്ക് ധരിക്കുകയാണെങ്കിൽ തെറ്റിദ്ധരിക്കരുത്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്.

ചെറിയ ക്ലിനിക്കുകളിൽ ആണ് പോകുന്നതെങ്കിൽ കഴിയുന്നതും ഡിജിറ്റൽ പെയ്മെൻറ് ഉപയോഗിക്കുക. കാശ് കൈമാറ്റമാണ് രോഗം പടർത്തുന്ന മറ്റൊരു കാരണം. ബാങ്ക് കാർഡുകളും രോഗം പരത്തും. കാശ് കൈകാര്യം ചെയ്തുകഴിഞ്ഞാൽ മുഖത്ത് തൊടുന്നതിനുമുൻപ് കൈ കഴുകണം.

സൂക്ഷിക്കുന്നതാണ് ബുദ്ധി. ചൈനയിലെ പല നഗരങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്ര പൂർണ്ണമായി തടയപ്പെട്ടിരിക്കുകയും, അവിടങ്ങളിലെ ജനത ഒറ്റപ്പെട്ടു കഴിയുകയുമാണെന്നുള്ള കാര്യം ഓർക്കണം. ക്വാറൻന്റെെൻ നടപടികൾ നമ്മൾ സങ്കൽപ്പിക്കുന്നതിലും ഭീകരമാണ്. ഒരു പ്രദേശത്തെ ജനതയ്ക്ക് ചികിത്സയില്ലാത്ത മാരകമായ ഒരു അസുഖം പിടിച്ചാൽ, ആ പ്രദേശത്തെ ഒറ്റപ്പെടുത്തുകയും രക്ഷപ്പെടുന്നവർ മാത്രം അതിന്റെ പുറത്തിറങ്ങിയാൽ മതി എന്നുള്ളതാണ് ക്വാറൻന്റെെന്റെ അടിസ്ഥാനതത്വം. കാരണം രാജ്യത്തെ മറ്റു ജനങ്ങളുടെ ജീവനും രക്ഷിക്കപ്പെടേണ്ടതാണ്.

ഡോ. വിനോദ് ബി. നായർ
ENT സ്പെഷ്യലിസ്റ്റ്

കൊറോണാ പ്രതിരോധം!ചൈനയിലെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ 806 പേർ നിരീക്ഷണത്തിലാണ്. അവരെ വീടുകൾക്കുള്ള...
29/01/2020

കൊറോണാ പ്രതിരോധം!

ചൈനയിലെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ 806 പേർ നിരീക്ഷണത്തിലാണ്. അവരെ വീടുകൾക്കുള്ളിൽ തന്നെ കഴിയുവാൻ സർക്കാർ നിർബന്ധിച്ചിരിക്കുകയുമാണ്. അവർ വീട്ടിലുള്ള മറ്റുള്ളവരുമായി പോലും സമ്പർക്കം പുലർത്തരുത് എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അത്തരം സാഹചര്യത്തിൽ കേരളത്തിൽ ഈ പനി പടരുവാനുള്ള സാധ്യത നാം മുന്നിൽ കാണണം.

എന്താണ് ഇതിന് പോംവഴി? അസുഖമുള്ളവർ മാസ്ക് ഉപയോഗിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് അവരുടെ മൂക്കിൽ നിന്നും വായിൽ നിന്നും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും പുറത്തു ചാടുന്ന ശ്രവങ്ങൾ വായുവിലേക്ക് പടരാതിരിക്കാൻ വേണ്ടി ആണ് മാസ്ക് ഉപയോഗിക്കേണ്ടത്. ഇതിന് സർജിക്കൽ മാസ്ക് ആയാലും മതി. അതേസമയം നമുക്ക് അസുഖം കിട്ടാതിരിക്കാൻ നോക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ ഉപയോഗിക്കേണ്ടത് N95 മാസ്ക് ആണ്. സർജിക്കൽ മാസ്ക് ഉപയോഗിച്ച് പുറത്തേക്കുള്ള അണുപ്രസരണം മാത്രമേ തടയാനാകൂ. നമ്മുടെ മൂക്കിനകത്ത് കയറുന്ന വായു ഫിൽറ്റർ ചെയ്ത് കയറണമെന്ന് ഉണ്ടെങ്കിൽ 3M ന്റെ N95 മാസ്ക് ആണ് ഉപയോഗിക്കേണ്ടത്. N95 മാസ്ക് ശരിയായ രീതിയിൽ ധരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള മാർഗ്ഗനിർദ്ദേശം യൂട്യൂബിൽ ലഭ്യമാണ്.

മാത്രമല്ല തികഞ്ഞ വ്യക്തിശുചിത്വം പാലിക്കുകയും വേണം. കൈകൾ സോപ്പിട്ട് കഴുകാതെ മുഖത്തും കണ്ണിലും വായിലിടും കൊണ്ടുപോകാൻ പാടില്ല. ഇതാണ് ഏറ്റവും പ്രസക്തമായ പ്രഥമ പ്രതിരോധ മാർഗം. അസുഖമുള്ളവർ ചുമയ്ക്കുമ്പോൾ വായുവിലേക്ക് കണങ്ങൾ പകരാതിരിക്കാൻ അടച്ചുപിടിച്ചു ചുമയ്ക്കേണ്ടത് അത്യാവശ്യമാണ്.

കഴിയുന്നതും അസുഖമുള്ളവർ അവരവരുടെ വീടുകളിൽ തന്നെ തുടരണം. ജലദോഷം, പനി, തൊണ്ട വേദന എന്നിവയാണ് തുടക്ക ലക്ഷണങ്ങൾ. ഇവ സാധാരണ ജലദോഷവും ആയി വളരെ സാമ്യമുള്ളതുകൊണ്ട് ഓരോ കേസും കൊറോണാ കേസ് ആണ് എന്ന സങ്കൽപ്പത്തിൽ മുന്നോട്ടു പോകുന്നതാണ് ആരോഗ്യ പ്രവർത്തകർക്കും നല്ലത്.

ചൈനയിൽ ആരോഗ്യപ്രവർത്തകർ മരിച്ചിട്ടുണ്ട് എന്നുള്ളത് പ്രത്യേകം ഓർക്കണം.

ആഘോഷം ചെവി കടക്കുമ്പോൾ...പിറന്നാൾ ആഘോഷങ്ങളുടെ  പുതിയ ഒരു പ്രവണതയാണ് ബർത്ത് ഡേക്കാരന്റെ മുഖത്ത് കേക്കു പുരട്ടുക എന്നുള്ള ...
13/01/2020

ആഘോഷം ചെവി കടക്കുമ്പോൾ...

പിറന്നാൾ ആഘോഷങ്ങളുടെ പുതിയ ഒരു പ്രവണതയാണ് ബർത്ത് ഡേക്കാരന്റെ മുഖത്ത് കേക്കു പുരട്ടുക എന്നുള്ള മനോഹരമായ ആചാരം...

കഴിഞ്ഞ ദിവസം വന്ന ഒരാളുടെ മുഖത്ത് ഇങ്ങനെ പുരട്ടിയതിന്റെ കൂടെ, ചെവിയിൽ കൂടി അടിച്ചു കയറ്റി കൊടുത്തു. നല്ല പശയാർന്ന കേക്ക്. അദ്ദേഹം അത് എടുക്കാൻ വേണ്ടി ബഡ്സിട്ട് കറക്കി. അതോടുകൂടി നല്ല പശപശപ്പുള്ള ക്രീം കേക്കും മറ്റെന്തൊക്കെയോ കൂടിയും ചെവിയുടെ പാടയിലേക്ക് അടിച്ചുകയറി.

ഈ ആഘോഷ രീതി എന്നുപറയുന്നത് മുഖത്ത് ചെറുതായിട്ടൊന്ന് കേക്ക് പുരട്ടുകയാണ്. അത് ചെയ്യുന്നവർക്കിത്ര ആക്രാന്തം പാടില്ല!

എനിക്ക് അതെടുത്തു കളഞ്ഞ് ചെവി വൃത്തിയാക്കാർ നാലു തച്ചിന്റെ പണി ഉണ്ടായിരുന്നു. പക്ഷേ ആളൊരു സരസനായതുകൊണ്ട് ഒരു തച്ചേ വാങ്ങിച്ചൊള്ളൂ...!😋

ഡോ. വിനോദ് ബി. നായർ
ENTസ്പെഷ്യലിസ്റ്റ്

മൂക്കിന്റെ അലർജി!പ്രധാനമായും മനുഷ്യന് മൂന്നു ഭാഗത്താണ് അലർജി ഉണ്ടാകുന്നത്. മൂക്കിന്റെ അലർജി, ശ്വാസകോശത്തിലെ അലർജി അഥവാ ആ...
03/01/2020

മൂക്കിന്റെ അലർജി!

പ്രധാനമായും മനുഷ്യന് മൂന്നു ഭാഗത്താണ് അലർജി ഉണ്ടാകുന്നത്. മൂക്കിന്റെ അലർജി, ശ്വാസകോശത്തിലെ അലർജി അഥവാ ആസ്ത്മ, ത്വക്ക് അലർജി.

ഇതിൽ തന്നെ ഏറ്റവുമധികം കാണപ്പെടുന്നത് മൂക്കിന്റെ അലർജിയാണ്. നമ്മുടെ ജനസംഖ്യയിൽ ഏകദേശം 30 മുതൽ 40 ശതമാനം പേരിലും ഈ രോഗം കാണപ്പെടുന്നു. മൂക്കിലെ അലർജി ഉള്ളവരിൽ 70 മുതൽ 80 ശതമാനത്തിനും ആസ്മ വരുവാനുള്ള സാധ്യത വളരെയധികമാണ്. മൂക്കിന്റെ അലർജിയും ആസ്ത്മയും തമ്മിലുള്ള ബന്ധം ഇന്ന് ശാസ്ത്രീയമായി വളരെ വ്യക്തമാണ്. കേരളത്തിൽ ഒന്നരക്കോടിയോളം അലർജി രോഗികളുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.

ഞാൻ ഇനി പറയാൻ പോകുന്നത് മൂക്കിന്റെ അലർജിയെക്കുറിച്ചാണ്. കൂട്ടത്തിൽ ആസ്ത്മയേക്കുറിച്ചും സൂചിപ്പിക്കാം. കാരണം മൂക്കിന്റെ അലർജിയും ആസ്ത്മയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നും ആസ്ത്മ വരാതിരിക്കണമെങ്കിൽ മൂക്കിലെ അലർജി യഥാസമയം ചികിത്സിക്കണം എന്നുമാണ് ശാസ്ത്രം പറയുന്നത്.

രാവിലെ എണീക്കുമ്പോൾ തന്നെ തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, പിന്നെ രോഗം മൂർച്ഛിച്ചു കഴിഞ്ഞാൽ മണം അറിയാതിരിക്കുക, ഇടയ്ക്കിടയ്ക്ക് ജലദോഷം വരുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് കുളിച്ചു കഴിഞ്ഞാലുടൻ ഈ ലക്ഷണങ്ങൾ അധികമാകും. രാത്രി ഈ ലക്ഷണങ്ങൾ അധികമായി കാണുന്നവരും ഉണ്ട്. ചിലപ്പോൾ ആസ്മയുടെ ലക്ഷണങ്ങളും കൂടെയുണ്ടാകും.

പൊതുവേ കേരളത്തിലെ ഇഎൻടി ഡോക്ടർമാർ ഏതു വസ്തുവിനാണ് അലർജി എന്ന് കണ്ടുപിടിക്കുന്ന ടെസ്റ്റുകളിൽ വിശ്വസിക്കുന്നില്ല എന്നുള്ളതാണ് സത്യം. കാരണം ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിന് മാത്രമായിട്ട് മൂക്കിന്റെ അലർജി ഉണ്ടാകണമെന്നില്ല. അഥവാ കണ്ടുപിടിച്ചാൽ തന്നെ അവ ഒഴിവാക്കുവാൻ നമ്മുടെ സ്ഥിതിയിൽ പ്രായോഗികമല്ലതാനും. നമ്മുടെ നാട്ടിൽ പൊതുവേ കാണുന്നത് വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന തരം അലർജിയാണ്. ഇനി ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് അലർജി ശ്രദ്ധയിൽ പെടുകയാണെങ്കിൽ അവ ഒഴിവാക്കുന്നതാണ് അഭികാമ്യം. ഇനി നാം കണ്ടു പിടിക്കപ്പെടുന്ന വസ്തുക്കൾക്ക് മാത്രമേ അലർജിയുള്ളൂ എന്നും അർത്ഥമില്ല.

മൂക്കിന്റെ അലർജി ചികിത്സിക്കുവാൻ ഗുളികകൾ, മൂക്കിനകത്ത് അടിക്കുന്ന സ്പ്രേ, മറ്റുചില ജീവിതശൈലി മാറ്റങ്ങൾ എന്നിവയൊക്കെയാണ് പ്രധാനമായും വേണ്ടത്. കൂട്ടത്തിൽ അണുബാധ ഉണ്ടെങ്കിൽ കൃത്യമായി ചികിത്സിക്കുകയും വേണം. അണുബാധ കൃത്യമായി ചികിത്സിക്കാതെ മൂക്കിന്റെ അലർജിയുടെ ചികിത്സ സാധ്യമല്ല. സാധാരണഗതിയിൽ കാണപ്പെടുന്ന ഒരു അബദ്ധം മൂക്കിന്റെ അണുബാധ ചികിത്സിക്കാതെ അലർജിയുടെ ചികിത്സ തുടങ്ങുന്നതാണ്. എപ്പോഴും മൂക്കിന്റെ ഒരു അണുബാധയുണ്ടോ എന്നറിയുവാൻ ഒരു ENT ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതാണ് ഒരു ENT ഡോക്ടർക്ക് മൂക്കിന്റെ അലർജി ചികിത്സിക്കുന്നതിലുള്ള എക്സ്ട്രാ അഡ്വാൻറ്റേജ്.

ഇമ്മ്യൂണോ തെറാപ്പി എന്ന ശാസ്ത്ര ശാഖയ്ക്ക് മറ്റ് മാർഗങ്ങൾ ഫലപ്രദം അല്ലാതെ വരുമ്പോൾ മാത്രമാണ് പ്രസക്തി. പക്ഷേ സാധാരണ മാർഗങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത രോഗിയ്ക്കാണ് ഇതിനുപ്രസക്തി. ഇങ്ങനെ ഒരാളിനെ ഞാനെന്റെ കഴിഞ്ഞ ഇരുപത്തിനാലു വർഷത്തെ മെഡിക്കൽ പ്രാക്ടീസിടയിൽ കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ ഇമ്യൂണോ തെറാപ്പിയ്ക്കായി ഇതുവരെ ഒരാളെയും ഞാനായിട്ട് പറഞ്ഞു വിട്ടിട്ടില്ല.

മൂക്കിന്റേയും ശ്വാസകോശത്തിന്റേയും അലർജി സമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അത് കൂടിക്കൂടി വരികയും ഗുരുതരമായ കോംപ്ലിക്കേഷനുകൾ ഉണ്ടാക്കുകയും ചെയ്യും എന്നുള്ള സത്യം നാം തിരിച്ചറിയണം. കണ്ണിന്റേയും അലർജി ചികിത്സയ്ക്കണമെന്നുണ്ടെങ്കിൽ മൂക്കിലെ അലർജി അതിന്റെ കൂടെ കൃത്യമായി ചികിത്സിക്കണം. ശരീരത്തിന്റെ ഒരു ഭാഗത്ത് ഉണ്ടാക്കുന്ന അലർജി ഇമ്മ്യൂൺ റസ്പോൺസ്, മറ്റുഭാഗങ്ങളിലും അലർജി പ്രശ്നം ഉണ്ടാകും എന്നുള്ള ശാസ്ത്ര സത്യം നാം തിരിച്ചറിയാതെ പോകരുത്. രോഗിയെ വേണം ചികിത്സിക്കാൻ. രോഗിയുടെ ഒരു ഭാഗത്തെ മാത്രമായി ചികിത്സിക്കുന്നത് ഫലം ചെയ്യില്ല.

ഡോ. വിനോദ് ബി. നായർ
ENT ഡോക്ടർ

24/12/2019
26/10/2019

ചില അലർജി ഗുണ്ടുകൾ !
(നോൺ സ്പെഷ്യലിസ്റ്റ് വക)

ഇത് ആർക്കൊക്കെ എവിടൊക്കെ ഇരുന്നു വെടിക്കുമെന്ന് ദൈവത്തിനു മാത്രം അറിയാം.

1. എന്റെ അറിവിൽ മോഡേൺ മെഡിസിൻ വൈദ്യശാസ്ത്രത്തിൽ, സാദാ അലർജിക്ക് ആയിട്ട് ഒരു അംഗീകൃത സ്പെഷലിസ്റ്റ് ഇല്ല.

DM ഇമ്മ്യൂണോളജി എന്ന ഒരു സൂപ്പർ സ്പെഷ്യലൈസേഷൻ ജിപ്മർ പോണ്ടിച്ചേരി തുടങ്ങിയിട്ടുണ്ട് എന്ന് കേൾക്കുന്നു. പക്ഷേ മനുഷ്യന്റെ അലർജി ചികിത്സിക്കാൻ ഇതൊന്നും ആവശ്യമില്ല. അത് കൂടുതലും റുമറ്റോളജിയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.

2. പ്രധാനമായും മനുഷ്യന് മൂന്നു ഭാഗത്താണ് അലർജി ഉണ്ടാകുന്നത്. മൂക്കിന്റെ അലർജി, ശ്വാസകോശത്തിലെ അലർജി അഥവാ ആസ്ത്മ, ത്വക്ക് അലർജി. ഇവ മൂന്നും ആ ഭാഗങ്ങളുടെ സ്പെഷലിസ്റ്റുകളായ ENT ഡോക്ടറും, പൾമണോളജിസ്റ്റും, ത്വക്ക് രോഗ വിദഗ്ധനും ആണ് അവസാനമായി നോക്കാറ്. അവർ വേണമെങ്കിൽ ആ ഭാഗത്തെ അലർജി സ്പെഷലിസ്റ്റ് ആയിട്ട് പറയാം. അതിന്റെ അപ്പുറത്ത് സ്വയം ഒരു അലർജി സ്പെഷലിസ്റ്റ് എന്ന അവകാശവാദത്തിന് യാതൊരു അർത്ഥവുമില്ല.

എനിക്ക് അലർജിയുമായിട്ട് ബന്ധപ്പെട്ടുള്ള പ്രത്യേക താൽപര്യത്തിന് കാരണം, എന്റെ ENTപോസ്റ്റ്ഗ്രാജുവേഷൻ സ്റ്റഡിയുമായി ബന്ധപ്പെട്ടിട്ടുള്ള തീസിസ്, സന്ദർഭവശാൽ മൂക്കിന്റെ അലർജിക്ക് ഉപയോഗിക്കുന്ന സ്പ്രേകളുമായി ബന്ധപ്പെട്ടിട്ട് ആയിരുന്നു. അതുകൊണ്ട് തന്നെ അതേ കുറിച്ച് ധാരാളം വായിക്കുവാനും പഠിക്കുവാനും, പിന്നീട് പഠനം കഴിഞ്ഞ് പലപ്പോഴും അലർജിയേക്കുറിച്ചും അതിന് ആസ്ത്മയുമായുള്ള ബന്ധത്തേക്കുറിച്ചും ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ പല മെഡിക്കൽ സദസ്സുകളിലേക്കും പോകുന്ന ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തു.

3. ഇത്രയും കാര്യങ്ങൾ ആമുഖമായി പറയുവാൻ കാരണം, അടുത്ത കാലത്ത് രണ്ട് പ്രമുഖ മലയാള ദിനപത്രങ്ങൾ അവരുടെ ഒന്നാംപേജിൽ അർജി ടെസ്റ്റ് / ചികിത്സയുടെ സൂചന നൽകുന്ന മുഴുപേജ് പരസ്യം നൽകുകയുണ്ടായി. അവ മെഡിക്കൽ ഡോക്ടറന്മാർക്കിടയിലും, സാധാരണക്കാരുടെ ഇടയിലും വളരെയധികം നെറ്റിചുളിപ്പ് ഉണ്ടാക്കിയ ഒരു സംഭവമാണ്. മെഡിക്കൽ രംഗത്തെ കച്ചവടം എത്രമേൽ അധപതിച്ചിരിക്കുന്നു എന്നുള്ളതിലേക്കുള്ള ചൂണ്ടുപലകയാണ് ആ പരസ്യം. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ഇക്കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാക്കി കൊടുക്കേണ്ടത്, ഏതൊരു മെഡിക്കൽ പ്രൊഫഷണലിന്റേയും ഉത്തരവാദിത്വവും കടമയുമാണ്.

4. ഇനി അലർജിയേക്കുറിച്ച് തുടരാം. ഇതിൽ തന്നെ ഏറ്റവുമധികം കാണപ്പെടുന്നത് മൂക്കിന്റെ അലർജിയാണ്. നമ്മുടെ ജനസംഖ്യയിൽ ഏകദേശം 30 മുതൽ 40 ശതമാനം പേരിലും ഈ രോഗം കാണപ്പെടുന്നു. മൂക്കിലെ അലർജി ഉള്ളവരിൽ 70 മുതൽ 80 ശതമാനത്തിനും ആസ്മ വരുവാനുള്ള സാധ്യത വളരെയധികമാണ്. മൂക്കിന്റെ അലർജിയും ആസ്ത്മയും തമ്മിലുള്ള ബന്ധം ഇന്ന് ശാസ്ത്രീയമായി വളരെ വ്യക്തമാണ്. കേരളത്തിൽ ഒന്നരക്കോടിയോളം അലർജി രോഗികളുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. പത്ര പരസ്യത്തിന്റെ പ്രസക്തി ഇപ്പോൾ മനസ്സിലായി കാണും.

5. ഞാൻ ഇനി പറയാൻ പോകുന്നത് മൂക്കിന്റെ അലർജിയെക്കുറിച്ചാണ്. കൂട്ടത്തിൽ ആസ്ത്മയേക്കുറിച്ചും സൂചിപ്പിക്കാം. കാരണം മൂക്കിന്റെ അലർജിയും ആസ്ത്മയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നും ആസ്ത്മ വരാതിരിക്കണമെങ്കിൽ മൂക്കിലെ അലർജി യഥാസമയം ചികിത്സിക്കണം എന്നുമാണ് ശാസ്ത്രം പറയുന്നത്.

6. പൊതുവേ കേരളത്തിലെ ഇഎൻടി ഡോക്ടർമാർ ഏതു വസ്തുവിനാണ് അലർജി എന്ന് കണ്ടുപിടിക്കുന്ന ടെസ്റ്റുകളിൽ വിശ്വസിക്കുന്നില്ല എന്നുള്ളതാണ് സത്യം. കാരണം ഏതെങ്കിലും ഒരു പ്രത്യേക വസ്തു മാത്രമായിട്ട് മൂക്കിന്റെ അലർജി ഉണ്ടാകണമെന്നില്ല. അഥവാ കണ്ടുപിടിച്ചാൽ തന്നെ അവ ഒഴിവാക്കുവാൻ നമ്മുടെ സ്ഥിതിയിൽ പ്രായോഗികമല്ലതാനും. ഇനി ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് അലർജി ശ്രദ്ധയിൽ പെടുക യാണെങ്കിൽ അവ ഒഴിവാക്കുന്നതാണ് അഭികാമ്യം.

7. മൂക്കിന്റെ അലർജി ചികിത്സിക്കുവാൻ ഗുളികകൾ, മൂക്കിനകത്ത് അടിക്കുന്ന സ്പ്രേ, മറ്റുചില ജീവിതശൈലി മാറ്റങ്ങൾ എന്നിവയൊക്കെയാണ് പ്രധാനമായും വേണ്ടത്. കൂട്ടത്തിൽ അണുബാധ ഉണ്ടെങ്കിൽ കൃത്യമായി ചികിത്സിക്കുകയും വേണം. അണുബാധ കൃത്യമായി ചികിത്സിക്കാതെ മൂക്കിന്റെ അലർജിയുടെ ചികിത്സ സാധ്യമല്ല. സാധാരണഗതിയിൽ കാണപ്പെടുന്ന ഒരു അബദ്ധം മൂക്കിന്റെ അണുബാധ ചികിത്സിക്കാതെ അലർജിയുടെ ചികിത്സ തുടങ്ങുന്നതാണ്. എപ്പോഴും മൂക്കിന്റെ ഒരു അണുബാധയുണ്ടോ എന്നറിയുവാൻ ഒരു ENT ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതാണ് ഒരു ENT ഡോക്ടർക്ക് മൂക്കിന്റെ അലർജി ചികിത്സിക്കുന്നതിലുള്ള എക്സ്ട്രാ അഡ്വാൻറ്റേജ്.

8. ഇമ്മ്യൂണോ തെറാപ്പി എന്ന ശാസ്ത്ര ശാഖയ്ക്ക് മറ്റ് മാർഗങ്ങൾ ഫലപ്രദം അല്ലാതെ വരുമ്പോൾ മാത്രമാണ് പ്രസക്തി. പക്ഷേ സാധാരണ മാർഗങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത രോഗിയ്ക്കാണ് ഇതിനുപ്രസക്തി. ഇങ്ങനെ ഒരാളിനെ ഞാനെന്റെ കഴിഞ്ഞ ഇരുപത്തിനാലു വർഷത്തെ മെഡിക്കൽ പ്രാക്ടീസിടയിൽ കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ ഇമ്യൂണോ തെറാപ്പിയ്ക്കായി ഇതുവരെ ഒരാളെയും ഞാനായിട്ട് പറഞ്ഞു വിട്ടിട്ടില്ല.

9. മൂക്കിന്റേയും ശ്വാസകോശത്തിന്റേയും അലർജി സമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അത് കൂടിക്കൂടി വരികയും ഗുരുതരമായ കോംപ്ലിക്കേഷനുകൾ ഉണ്ടാക്കുകയും ചെയ്യും എന്നുള്ള സത്യം നാം തിരിച്ചറിയണം. കണ്ണിന്റേയും അലർജി ചികിത്സയ്ക്കണമെന്നുണ്ടെങ്കിൽ മൂക്കിലെ അലർജി അതിന്റെ കൂടെ കൃത്യമായി ചികിത്സിക്കണം. ശരീരത്തിന്റെ ഒരു ഭാഗത്ത് ഉണ്ടാക്കുന്ന അലർജി ഇമ്മ്യൂൺ റസ്പോൺസ്, മറ്റുഭാഗങ്ങളിലും അലർജി പ്രശ്നം ഉണ്ടാകും എന്നുള്ള ശാസ്ത്ര സത്യം നാം തിരിച്ചറിയാതെ പോകരുത്. രോഗിയെ വേണം ചികിത്സിക്കാൻ. രോഗിയുടെ ഒരു ഭാഗത്തെ മാത്രമായി ചികിത്സിക്കുന്നത് ഫലം ചെയ്യില്ല.

ഡോ. വിനോദ് ബി. നായർ
ENT ഡോക്ടർ

Address

Anandavijayam, Vaidyar Lane, Judges Avenue, Kaloor
Kochi
682017

Opening Hours

Monday 8:30am - 1:30pm
6pm - 7pm
Tuesday 8:30am - 1:30pm
4pm - 7pm
Wednesday 8:30am - 1:30pm
4pm - 7pm
Thursday 8:30am - 1:30pm
4pm - 6:30pm
Friday 8:30am - 1:30pm
4pm - 7pm
Saturday 8:30am - 1:30pm
4pm - 7pm
Sunday 8:30am - 1pm
4pm - 6pm

Telephone

+918893939388

Alerts

Be the first to know and let us send you an email when Dr. Vinod B. Nair's ENT Clinic at Home, Kaloor, Cochin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Vinod B. Nair's ENT Clinic at Home, Kaloor, Cochin:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category