Naomi Acu Care Centre

Naomi Acu Care Centre Acupuncture,
Su Jok Therapy,
Cupping Therapy,
Bone/Spinal Alignment. Been on continuous journey through health research and learning since 2015. N.I.C.E.

Found the reality of generation of health and maintenance of health that it is very far from the mainstream medicine and especially its application on population. Currently practicing Acupuncture, Sujok, Cupping (various), Chiropractic bone setting. Observing health and recovery from illness without drugs, medication, etc since so long. Curing Diabetes with sweet seasonal fruits, observed certain

diets heal almost all illness among most individuals, yet unbelievable for many. Expert and W.I.S.E. Expert in Dr BRCs countrywide team.

20/04/2025

കപ്പ കഴിച്ചാൽ ഷുഗറും
മൂന്നു നേരം അരി ഭക്ഷണം കഴിച്ചാൽ വണ്ണവും കൂടും.
അച്ചാറു കൂട്ടിയാൽ പ്രഷർ കൂടും.
മദ്യം കഴിച്ചാൽ ലിവർ പോകും.
മത്തിയും
പയർ വർഗ്ഗങ്ങളും കഴിച്ചാൽ യൂറിക്കാസിഡ് വല്ലാതെ കൂടും...
കേരളത്തിന്റെ ഇഷ്ട ഭോജനമായ അയല കഴിച്ചാൽ ചൊറിയുമത്രെ....
ഇതൊക്കെ എന്റെ നാട്ടിലെ കരിയാത്തേട്ടനും മുരിയാളനും എന്റെ അച്ഛമ്മയും അമ്മയും അച്ഛനും എല്ലാം കഴിക്കാറുണ്ടായിരുന്നു.
കാക്കൂരിൽ പറാൻ എന്നൊരാളുണ്ടായിരുന്നു.
മുഷിഞ്ഞ വസ്ത്രവുമായി കാക്കൂർ മാത്രം രാജ്യമായി കണ്ടിരുന്ന ആൾ. കാക്കൂരിനപ്പുറത്തേയ്ക്ക് ഒരു ലോകമില്ല പറാന്.
തമിഴ് നാട്ടിൽ നിന്ന് ദേശാടനക്കിളിയെപ്പോലെ വന്ന തമിഴ് പ്രാന്തത്തി വരെ റോഡിൽ നിന്ന് ഉറക്കെ വിളിച്ചു കൂവിയത് പറാനേ.... പറന്തു വാ... എന്നായിരുന്നു.
പറാൻ കാക്കൂരിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു തളരുമ്പോൾ ആലിക്കായുടെ മുള പാകിയ ചായക്കടയിൽ ക്കയറി ചോദിയ്ക്കും ഒരു ചായ തരോ?...
ആലിക്കാ ഒരു പ്ളേറ്റ് കപ്പയും ചുവന്ന മീൻ കറിയും ഒഴിച്ചു കൊടുക്കും..
പറാറ് ഷുഗറൊന്നും വന്നില്ല.
പറാൻ കാക്കൂരിലൂടെ ഇടതടവില്ലാതെ നടന്നിരുന്നു.
എല്ലാവരും വീട്ടിൽ പോയാലും തെരുവു വിളക്കില്ലാത്ത കാക്കൂരിന്റെ ഇരുണ്ട വഴിയിലൂടെ ചെമ്പിച്ച അലസമായ മുടിയുള്ള പറാൻ നേരം വെളുക്കും വരെ നടന്നിരുന്നു.
ജിമ്മിലൊന്നും പോകാതെ വയൽ വരമ്പത്തിരുന്ന് ചെറുപയറും കപ്പയും പുഴുങ്ങിയതും കഴിച്ച് കഴിഞ്ഞ് പാടത്തിലെ ചെളിയിലേയ്ക്കിറങ്ങി പൊരി വെയിൽ കൊണ്ട് കൃഷി ചെയ്തിരുന്നവർക്ക് മേൽപ്പറഞ്ഞ പേരുകളൊന്നും പറഞ്ഞു കേട്ടിട്ടില്ല.
കേളു ചെട്ട്യാരും
ബാലകൃഷ്ണൻ കിടാവും കൊയിലോത്തു കണ്ടിയിലെ ഗോവിന്ദൻകുട്ടി നായരും െ വൈകുന്നേരം ആറ് ഔൺസ് അടിച്ചിട്ടും ജീവിതത്തിന്റെ സായന്തനത്തിൽ ഈ ലോകം വിട്ട് പോകേണ്ട സമയത്താണ് പോയത്.
മഞ്ഞുകാലം വന്നാലും മഴക്കാലം വന്നാലും വേനൽ വന്നാലും മക്കൾക്കെല്ലാം പനിയും ചുമയുമാണ്.
ഇവർക്ക് ഇതൊന്നുമില്ലാതെ നിൽക്കാൻ ഭൂമിയിൽ ഏതു ഋതുവാണ് ബാക്കിയുള്ളത്?.
ജനിച്ച ഭൂമിയെ മറന്നു പോവുക....
പ്രകൃതിയിലേയ്ക്ക് ഇറങ്ങി നടക്കാതെ ജീവിയ്ക്കുക.
മഴ പെയ്യുമ്പോഴും മഞ്ഞുപെയ്യുമ്പോഴും വീടിന്റെയുള്ളിൽ മൂടി പുതച്ചു കിടക്കുക. വേനൽ വരുമ്പോൾ എയർ ക്കണ്ടീഷൻ മുറിയിൽ നിന്ന് പുറത്തിറങ്ങാതിരിയ്ക്കുക. നിങ്ങളും ഭൂമിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
ദുബായിലെ ഒറ്റ മുറിയിൽ താമസിയ്ക്കുമ്പോൾ എന്റെ കൂടെ ഒരാൾ ഉണ്ടായിരുന്നു. പരിപ്പും വാഴയ്ക്കയും കറിവെച്ചപ്പോൾ ഞാനതിന് ഒന്നു കടുക് വറുത്തിടാമെന്ന് കരുതി. കടുകിന്റെ പൊട്ടിത്തെറികൾ കേട്ട് ഞെട്ടിയുണർന്ന റൂമിലെ എന്റെ കൂടെയുള്ളയാൾ പറഞ്ഞു. കടുക് ക്യാൻസർ ഉണ്ടാക്കുമെന്ന്....
ഞാനെന്തു പറയാനാണ്. അങ്ങാടി മുളകും കടുകും വറുത്ത് ചേർത്ത കപ്പ മാത്രം കഴിക്കാൻ എന്തൊരു രുചിയാണ്.
അപ്പോൾ ഒരു കാര്യം നമുക്ക് മനസ്സിലാക്കാം. നന്മകളെല്ലാം നാടൊഴിഞ്ഞു. തിന്മകളാണ് വാഴുന്നത്.
ഞാൻ കപ്പയും മീനും പയറും മത്തിയും ചോറും എല്ലാം കഴിക്കുന്നുണ്ട്. എനിക്കിതു വരെ ഒന്നും വന്നിട്ടില്ല. ഇനി എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് കാലമാകുമ്പോൾ പ്രായമാകുമ്പോൾ പ്രകൃതിയുടെ നിയമം മാത്രമായി ഞാൻ കരുതും.
മഴ കൊള്ളും. പൊരി വെയിൽ കൊള്ളാറുണ്ട്
മഞ്ഞുകാലം ഇഷ്ടമാണ്...
ഞാൻ മരിച്ചിട്ടില്ല.....
ആരെങ്കിലും എവിടുന്നെങ്കിലും ജലദോഷവും ചുമയും എപ്പോഴെങ്കിലും കൊണ്ടുവന്നു തരും. അതും അത്യപൂർവ്വമായി.... അല്ലാതെ പ്രകൃതി നേരിട്ട് എനിക്ക് ഒരസുഖവും തന്നിട്ടില്ല. ഞാൻ പ്രകൃതിയുടെ ഋതുക്കളെ ഇഷ്ടത്തോടെ കാത്തിരിയ്ക്കുന്നവനാണ്. ഇറങ്ങി നടക്കാൻ ഒരുങ്ങി നിൽക്കുന്നവനാണ്. മഴ തരുന്ന ഓർമ്മകളും മഞ്ഞു തരുന്ന ആർദ്രതയും വേനൽ തരുന്ന വിരഹവും അതിന്റെ ആഴത്തിൽ അനുഭവിയ്ക്കുന്നവനാണ് ഞാൻ....
ഒരു മഴയത്തോ വേനലിലോ മഞ്ഞുകാലത്തോ ഞാനീ ഭൂമിയിൽ നിന്നു വേർപെട്ടു പോയാൽ വേദനയില്ലെനിക്ക്. ഇതെല്ലാം കൂടി ചേർന്ന ഒന്നാണ് ഞാൻ......

20/12/2024
20/12/2024
20/12/2024
our justDIAL profile.
16/08/2023

our justDIAL profile.

3 Photos. Get Address, Contact Number, Photos, Maps of Naomi Acu Care Centre, Kodakara, Thrissur on Justdial.

17/07/2023

ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത് ആ നാട്ടിലെ ആരോഗ്യമുള്ള ജനതയാണ്. എന്നാൽ ഇന്ന് നമ്മുടെ കൊച്ചു കേരളസംസ്ഥാനം വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും മുന്നിട്ട്നിൽക്കുന്നതുപോലെതന്നെ ഏറ്റവും കൂടുതൽ രോഗികളുടെ നാടായി മാറികൊണ്ടിരിക്കുകയാണ്. കേട്ടുകേൾവിയായിരുന്ന കാൻസറും, ഹൃദ്രോഗവും, കിഡ്നി, ലിവർ രോഗങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ജീവിത ശൈലീരോഗങ്ങൾ പ്രവചനാതീതമാംവിധം വർദ്ധിക്കുന്നു. 3/10 എന്ന തോതിൽ പ്രമേഹവും പ്രഷറും കൊളസ്ട്രോളും ഹൃദ്രോഗവും വർദ്ധിച്ചുകഴിഞ്ഞിരിക്കുന്നു.

സാംക്രമിക രോഗങ്ങളും സ്ത്രീ രോഗങ്ങളും ശിശു രോഗങ്ങളും ഭയാനകമാം വിധം വർധിച്ചുകൊണ്ടിരിക്കുന്നു. കുഴഞ്ഞുവീണു മരണങ്ങൾ, അകാലവാർദ്ധക്യം, മാനസിക വൈകല്യങ്ങൾ പോലുള്ളവ കൂടി വരുന്നു... ചികിത്സാ മികവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഏറെ മുന്നിലാണ് നമ്മുടെ സംസ്ഥാനം. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ കുതിച്ച് ചാട്ടങ്ങൾ.. എതു രോഗത്തെയും മുൻ കുട്ടി കണ്ടെത്താൻ കഴിയുന്ന അതിനൂതന ഡയഗ്നോസിസ് രീതികൾ എല്ലാം ഉണ്ടെങ്കിലും ഈ രോഗങ്ങളെ പൂർണ്ണമായും സുഖപ്പെടുത്താനോ തടയാനോ നിയന്ത്രിക്കാനോ സാധിക്കുന്നില്ല.

കേരളത്തിൽ ചികിത്സാരംഗത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത് മോഡേൺ മെഡിസിനാണ്. ഏതൊരാളും ആദ്യമായി സ്വീകരിക്കുന്നതും അവസാനമായി സ്വീകരിക്കുന്നതും അലോപ്പതി തന്നെ. പക്ഷെ ഒരാളുടെ പ്രമേഹം പോലും ഈ ചികിത്സകൊണ്ട് പൂർണ്ണമായും ഭേദപ്പെട്ടതായി കാണാൻ സാധിക്കുന്നില്ല. മറിച്ച് ദീർഘകാലം മരുന്നു സേവിച്ച് മരുന്നിന്റെ പാർശ്വഫലങ്ങൾ കൊണ്ട് യാതന അനുഭവിക്കുന്നതായാണ് കാണുന്നത്. അസുഖം മാറ്റാൻ കഴിക്കുന്ന മരുന്ന്തന്നെ മാരകമായ രോഗം തരുന്ന വാർത്തകൾ നമ്മൾ നിരന്തരം വായിക്കുന്നു. കാൻസറും മറ്റു രോഗങ്ങളും ഉണ്ടാക്കുന്നതായി കണ്ട് പല മരുന്നുകളും നിരോധിക്കുന്നു. ജീവൻ രക്ഷാ ഔഷധമെന്ന പേരിൽ നാം കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ തന്നെ ജീവനെടുക്കുന്ന കാഴ്ച നാം നിത്യേന വായിക്കുന്നു. ഇന്ന് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നാളെ ഗുണനിലവാരം ഇല്ലെന്നോ വലിയ രോഗങ്ങൾ ഉണ്ടാക്കുന്നു എന്ന് കണ്ടോ പിൻവലിക്കാനുള്ളതായിരിക്കാം.

അലോപ്പതി മരുന്നുകൾ മാത്രമല്ല, ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് കിഡ്നിയും കരളും തകരാറിലായ വാർത്തകളും ഉണ്ട്. ഇന്നത്തെ എല്ലാ മരുന്നു ചികിത്സകൾക്കും സൈഡ് എഫകറ്റുകൾ ഉണ്ടത്രേ. രോഗം വന്നാൽ ചികിത്സിക്കണം, പക്ഷെ ചികിത്സകൊണ്ട് മറ്റു വലിയ രോഗങ്ങൾ സമ്പാദിക്കേണ്ട ഗതികേടിലേക്ക് നമ്മൾ മാറിക്കൊണ്ടി-രിക്കുകയാണ്.

ഇവിടെയാണ് ഒരു മരുന്നുമില്ലാത്ത അക്യുപങ്ചർ ചികിത്സയുടെ പ്രസക്തി. ഇന്നത്തെ ആരോഗ്യ പ്രതിസന്ധിക്കു പരിഹാരം നൽകാൻ അപങ്ചർ ചികിത്സക്ക് സാധിക്കുന്നു. ജീവിത-ശൈലീരോഗങ്ങൾക്ക് ശാശ്വതമായ പരിഹാരം അക്യുപങ്ചറിലുണ്ട്. അനേകായിരങ്ങൾ ജീവിതശൈലീരോഗങ്ങളായ പ്രഷറിനും ഷുഗറിനും മരുന്നുകഴിക്കാതെ അക്യുപങ്ചർ മുന്നോട്ടു വക്കുന്ന ജീവിതശൈലിയും അക്യുപങ്ചർ ചികിത്സയും ചെയ്തു സമാധാനമായി ജീവിക്കുന്നു. രുചിയുള്ള ഭക്ഷണം ഒഴിവാക്കി കയ്പേറിയ മരുന്നുകൾ കഴിച്ച് ജീവിച്ച പലരും ഇന്ന് അവർക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു.

അയ്യായിരത്തോളം വർഷത്തെ പാരമ്പര്യമുള്ള അതിപുരാതന ചികിത്സാരീതിയാണ് അക്യുപങ്ചർ. ചൈനയിലാണ് അക്യുപങ്ചറിന്റെ ജന്മമെന്ന് ചരിത്രം പറയുന്നു. ലോകത്തിൽ ആധുനിക വൈദ്യശാസ്ത്രം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്നതും ഗവേഷണങ്ങൾ നടക്കുന്നതുമായ ചികിത്സയാണ് അക്യുപങ്ചർ. തലമുടിയെക്കാൾ നേർത്ത സൂചികൾ ഉപയോഗിച്ച് ശരീരത്തിലെ മർമ്മ സ്ഥാനങ്ങളെ ഉത്തേജിപ്പിച്ച് ആന്തരികവും ബാഹ്യവുമായ രോഗങ്ങളെ ഒരു മരുന്നുമില്ലാതെ സുഖപ്പെടുത്താനാവുന്ന ചികിത്സാശാസ്ത്രമാണ് അക്യുപങ്ചർ. നാഡീപരിശോധനയിലൂടെയാണ് ഇതിൽ പ്രധാനമായും രോഗ നിർണ്ണയം നടത്തുന്നത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളോ കഠിനപഥ്യങ്ങളോ അമിതമായ ചെലവോ ഇല്ല.

നവജാതശിശു മുതൽ വൃദ്ധർ വരെയുള്ള ഏതു പ്രായക്കാർക്കും ചികിത്സ ലഭ്യമാണ്. ശരീരം മാലിന്യമുക്തമാക്കാനും പ്രതിരോധ ശക്തി വർദ്ധിച്ച് എപ്പോഴും ഊർജ്ജസ്വലതയോടും പ്രസരിപ്പോടെയും ആരോഗ്യമുള്ള ജീവിതം നയിക്കുവാനും ഈ ചികിത്സ കൊണ്ട് സാധിക്കുന്നു. നിങ്ങൾക്കുള്ള എതു രോഗത്തിനും അക്യുപങ്ചറിൽ പരിഹാരമുണ്ട്. അസുഖം വരുമ്പോൾ പാർശ്വഫലങ്ങളുള്ള മറ്റു ചികിത്സകൾ സ്വീകരിക്കുന്നതിനു മുൻപ് നിങ്ങളുടെ ആദ്യചികിത്സ അക്യുപങ്ചറാക്കി മാറ്റുക. മരുന്നുകളിലേക്കും സങ്കീർണ്ണതകളിലേക്കും പോകാതെതന്നെ സൌഖ്യം നേടുക.

Address

Temporarily Closed
Kodakara
680684

Opening Hours

Monday 8:30am - 12:15pm
3:30pm - 6:30pm
Tuesday 8:30am - 12:15pm
3:30pm - 6:30pm
Wednesday 8:30am - 12:15pm
3:30pm - 6:30pm
Thursday 8:30am - 12:15pm
3:30pm - 6:30pm
Friday 8:30am - 12:15pm
3:30pm - 6:30pm

Telephone

+919567308282

Alerts

Be the first to know and let us send you an email when Naomi Acu Care Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Naomi Acu Care Centre:

Share

Category