Dr Shubha Bhat

Dr Shubha Bhat Doctor, Psychologist, Philanthropist

ഇന്ന് February 4. ലോക കാൻസർ ദിനം..മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും, ആഹാരരീതിയും, വ്യായാമമില്ലായ്മയും...പുകയില ഉത്പന്നങ്ങ...
04/02/2025

ഇന്ന് February 4. ലോക കാൻസർ ദിനം..

മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും, ആഹാരരീതിയും, വ്യായാമമില്ലായ്മയും...പുകയില ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗവും..

ഇവയെല്ലാം അർബുദ രോഗനിരക്ക് കൂടാനുള്ള കാരണങ്ങളിൽ പ്രധാനമാണ്.

അസാധരണമായ കോശവളർച്ച, ശരീരത്തിലെ മറ്റുകലകളെയും ബാധിക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ...

ഗ്രീക്ക് ഭാഷയിൽ ഞണ്ട് എന്ന് അർത്ഥം വരുന്ന കാർസിയോസ് എന്ന പദത്തിൽ നിന്നാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്. കാർന്നു തിന്നുന്ന വൃണങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ്..പതിനേഴാം നൂറ്റാണ്ടിൽ ഇത് ഉപയോഗിച്ചത്.

അർബുദമെന്നു കേൾക്കുമ്പോൾ തന്നെ വളരെ ഭീതിയോടെ ഉറ്റു നോക്കുന്നവരാണ് നമ്മുടെ സമൂഹം.

വൈദ്യലോകം പുരോഗമനത്തിന്റെ പാതയിൽ ഏറെ മെച്ചപ്പെട്ടെങ്കിലും, എല്ലാ രോഗത്തിനെയും പോലെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമാണ് അർബുദമെന്ന് ഇപ്പോഴും തിരിച്ചറിയാത്തവരാണ് നമുക്ക് ചുറ്റും....

ഭയത്തിന് പകരം, രോഗത്തെ നേരിടാനുള്ള രോഗിയുടെ മനോധൈര്യത്തെ ആശ്രയിച്ചാണ് ചികിത്സയുടെ ഫലം എത്രത്തോളം പ്രയോജനപ്പെടും എന്ന് മനസിലാക്കാൻ കഴിയുന്നത്.

ഈ വർഷത്തെ ലോക കാൻസർ സന്ദേശം "United by Unique" എന്നതാണ്.

കാൻസർ എന്നത് വെറുമൊരു മെഡിക്കൽ രോഗനിർണയമല്ല.
ഓരോ cancer രോഗിയും വ്യത്യസ്തരാണ്.. അതിനാൽ അവർക്കവശ്യമായ ചികിത്സയിലും വ്യത്യസ്തമായ സമീപനം ആവശ്യമാണ്.
കാൻസറുമായുള്ള ഓരോ അനുഭവവും അദ്വിതീയമാണ് , രോഗത്തിനപ്പുറം നോക്കുകയും രോഗിയിലെ വ്യക്തിയെ കാണുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്..

പലർക്കും രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് പലരോഗികളും മാനസികമായും ശരീരികമായും തളർന്നു വീഴാനുള്ള കാരണം..

ഒന്ന് കൂടി ഓർമപ്പെടുത്തട്ടെ...

കാൻസർ ഒരു രോഗം മാത്രമാണ്.
ചികിൽസിച്ചു ഭേദമായി, പഴയ ജീവിതത്തിലേക്കു തിരിച്ചു വന്നു കൊണ്ട് സാധാരണ ജീവിതം നയിക്കാനുള്ള അവസരം നമുക്ക് മുന്നിലുണ്ട് എന്ന് ഓർമിപ്പിക്കുന്നു..

പ്രാർത്ഥനയോടെ.....

Dr Shubha Bhat
Medical Officer
Govt Homoeo hospital
Manjeri, Malappuram..

27/07/2023

പെരിന്തൽമണ്ണ ചാരിറ്റി പീഡനത്തിൽ എങ്ങനെ പ്രതികരിക്കണം?

നമ്മുടെ മക്കളുടെ മുഖം മനസ്സിലോർത്തു മുഴുവൻ ക്ഷമയോടെ വായിച്ചു നിങ്ങൾ ഇത് നിർബന്ധമായും നിങ്ങളറിയുന്ന ഓരോരുത്തരിലേക്കും ഷെയർ ചെയ്യണം..
👇👇👇👇👇

സ്വന്തത്തിൽ വിശ്വാസമുണ്ടോ?

✒️അൻവർ കണ്ണീരി അമ്മിനിക്കാട്
=========

ജീവിത താളത്തിനെ ആരുമറിയാതെ ഇടക്കിടക്ക് പിടിച്ചു കുലുക്കുന്ന ചില നൊമ്പരങ്ങൾക്ക് ഹൃദയത്തെ തളർത്തിക്കളയാനുള്ള പ്രഹരശേഷിയുണ്ടായിരിക്കും. പക്ഷെ, അത്തരം സന്ദർഭങ്ങളെ ശക്തിയാക്കി തിരിച്ചടിക്കുന്ന മനസ്സിന് ബലം പകരുന്നത് ആർജ്ജിച്ചെടുത്ത ആത്മവിശ്വാസമാണ്. ഓരോ മനുഷ്യന്റെ ജീവിതവും ഈ സ്റ്റേജിലൂടെ പ്രയാണം നടത്തുന്നവരാണ്. അംഗപരിമിതരും ശാരീരിക മാനസിക വൈകല്യം ബാധിച്ചവരും ഇത്തരം ഒരിക്കലും പ്രതീക്ഷിക്കാത്ത നൊമ്പരങ്ങളെ നേരിടുന്നത് ആത്മവിശ്വാസംക്കൊണ്ടും അതേസമയം നിർബന്ധിതമായി ഉൾക്കൊള്ളുന്ന നിസ്സഹായാവസ്ഥകൊണ്ടുമായിരിക്കും.
ഭിന്നശേഷിയായ കുട്ടികളെ ലൈംഗീകമായി ഉൾപ്പെടെ ചൂഷണം ചെയ്ത് അവരുടെ "അത്താണി" യായി നടിച്ചു ജീവിക്കുന്ന ഏറ്റവും വലിയ കപടനെ ഇന്നലെ പിടിക്കപ്പെട്ടപ്പോൾ കേരളാ ജനത അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി.
യഥാർത്ഥത്തിൽ ഈ വാർത്തയിൽ നിന്ന് ഉൾക്കൊള്ളേണ്ട പാഠം ധാരാളമാണ്.

ഭിന്നശേഷിത്വം ഒരു മനുഷ്യൻ ജീവിത നിയോഗത്താൽ അനുഭവിക്കുന്നുണ്ടെങ്കിൽ അതിനെ അറിഞ്ഞോ അറിയാതെയോ പ്രദർശിപ്പിക്കപ്പെടുന്ന സാഹചര്യം ഓരോ ഭിന്നശേഷിക്കാരനും ആദ്യമേ ദൂരേക്ക് വലിച്ചെറിയണം. എങ്കിൽ മാത്രമേ അവരുടെ നിസംഗതയും നിസ്സഹായാവസ്ഥയും പരിഹരിക്കപ്പെടാൻ സാധിക്കുകയുള്ളു.
ഈ കുറിപ്പ് എഴുതുന്ന വ്യക്തി എഴുപത് ശതമാനം ഭിന്നശേഷിത്വം അനുഭവിക്കുന്നയാളാണ്.പക്ഷെ, അത് എന്നിൽ എങ്ങനെ ശക്തിയാക്കി പ്രതിരോധ കവചമാക്കുമെന്നതാണ് ആദ്യം ചിന്തിച്ചത്. ഞാൻ നേരിടുന്ന നിസ്സഹായവസ്‌ഥ നേരിടണമെങ്കിൽ എന്നേക്കാൾ യോഗ്യർ വേറെ ആരുമില്ല. ആരേയും കാത്ത് നിൽക്കാതെ നമ്മിൽ നമ്മൾ തന്നെ ആദ്യം വിശ്വസിക്കുക. നമുക്കുള്ളിലുള്ളതിനെ നമ്മളെക്കാൾ അറിയുന്ന മറ്റൊരാളില്ല. എനിക്ക് എന്തെല്ലാം കഴിയും എനിക്ക് എന്തൊക്കെ കഴിയില്ലാ എന്നത് എന്റെ ശരീരത്തിന്റെ പരിമിതികളിലേക്ക് നോക്കി എടുക്കേണ്ട തീരുമാനമല്ല. ശരീര സാഹചര്യത്തെ ഉൾക്കൊണ്ട് മനസ്സിന്റെ ശക്തിക്കൊണ്ട് തീരുമാനമെടുക്കേണ്ട സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. നമ്മിൽ സ്വയം വിശ്വസിച്ചു തുടങ്ങിയാൽ നമുക്ക് ചുറ്റുമുള്ളവർ നമ്മുടെ പരിമിതികളിലേക്ക് നോക്കുകയില്ല. മറിച്ചു നമ്മിലെ ഗുണമേന്മയേറിയ കഴിവിലേക്കും ആവശ്യങ്ങളിലേക്കുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. അവിടെ ആരും നമ്മെ അംഗപരിമിതരിൽ അവരുടെ മനസ്സുകളിൽ കണക്കാക്കുകയില്ല, രേഖകളിൽ മാത്രം ഒതുങ്ങപ്പെടുന്ന സാഹചര്യം രൂപപ്പെടും.സ്വന്തത്തിൽ വിശ്വസിച്ചു തുടങ്ങിയാൽ മുന്നിലെ പ്രതിസന്ധികളും തടസ്സങ്ങളും നീക്കാൻ ആരേയും ആശ്രയിക്കേണ്ടി വരില്ല. ചൂഷണം ചെയ്യപ്പെടാൻ തിരക്കഥ സൃഷ്ടിക്കുന്നവർ വരെ മാളത്തിലൊളിക്കും.

ഭിന്നശേഷിയുള്ളവരിലെ ചിലർ അവരിലെ സ്വന്തം വിശ്വാസം കുറഞ്ഞു പോയതുകൊണ്ട് നമ്മൾ തന്നെ കൂടുതൽ പ്രചരണവും പ്രകടനവും നൽകുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഈ സമീപന രീതിയെയാണ് ചൂഷകർ കൂടുതലും ഉപയോഗിക്കുന്നത്. ഇത്തരം പ്രചരണവും പ്രകടതയും കാണിക്കുന്നവരെ ഏകോപിപ്പിച്ചു അവരെ സഹായിക്കാനെന്നോണം രൂപപ്പെടുത്തുന്ന പുതിയ സംഘടനകളും കൂട്ടായ്മകളും രക്ഷകരോ ചൂഷകരോ എന്നറിയാതെ സ്വീകരിക്കുന്ന ഭിന്നശേഷിക്കാർ ധാരാളം പ്രയാസങ്ങളിൽ ഉള്ളുപൊള്ളി ജീവിക്കുന്നുണ്ട്.
നിസ്സഹായവസ്ഥയെ കൃത്യമായി ഉപയോഗിക്കാൻ അവസരം കാത്തു നിൽക്കുന്ന കഴുകക്കണ്ണുകൾ എത്രയോ മനുഷ്യർ ഹൃദയം പകുത്തു ഇത്തരം പാവങ്ങളെ ദൈവീക പ്രീതിയിൽ സഹായിക്കുമ്പോൾ അവരെപോലും ഇന്ന് സംശയത്തിന്റെ ചൂണ്ടുവിരൽ തുമ്പിലാണ് നിറുത്തിയത്. ഭിന്നശേഷിത്വം ഒഴിവാക്കപ്പെടുന്നത് ഭയത്തോടെ നോക്കിക്കാണുന്ന അവസ്ഥയും ഭിന്നശേഷിത്വം അവസരമാക്കുന്നതുമായ സമീപനങ്ങളാണ് ഏറ്റവും വലിയ അപകടം. ഭിന്നശേഷി എന്ന അവസ്ഥ ഒരു മറയാവരുത്.തീർത്തും ഈ സാഹചര്യം ക്രിയാത്മകത സൃഷ്ടിക്കുന്ന അവസരങ്ങളാക്കുകയെന്നതാണ് പ്രധാനം.
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ചെറിയ പെട്ടിക്കടകളും സോപ്പ് നിർമ്മാണവും കുട നിർമ്മാണവും തുടങ്ങി മറ്റ് ജോലികളും ചെയ്ത് ജീവിക്കുമ്പോൾ ഇത്തരം സാഹചര്യത്തെയൊന്നും അവസരങ്ങളുണ്ടായിട്ട് പോലും പരാധീനതകൾ പറഞ്ഞു ഒന്നും സ്വീകരിക്കാതെ മുന്നോട്ട് പോവുന്നതാണ് ഏറ്റവും വലിയ അപകടകരം.
ഒരുപാട് ഭിന്നശേഷിക്കാരെ അവകാശങ്ങളുടെ പേരിൽ സംഘടിപ്പിക്കുകയെന്നത് മാത്രമല്ല, മറിച്ചു അവരിൽ സ്വയാശ്രയക്കാരാക്കി മാറ്റിയെടുത്തു അവരെ യഥേയിഷ്ടം പറക്കാൻ വിടണം.തുടർച്ചയായ സംഘടനാ പ്രവർത്തനം സംഘടനകളിലെ ആളുകളുടെ എണ്ണം കുറക്കണം. അഥവാ, അവരെ സ്വയം പര്യാപ്തമാക്കി സംഘടന സഹായിക്കുന്ന സ്ഥിതിവിശേഷണമാണ് രൂപപ്പെടുത്തേണ്ടത്.

സമൂഹം ഇത്തരം ചൂഷകരെ സൃഷ്ടിക്കുന്നതിൽ അറിയാതെ ഭാഗമാവുന്നുണ്ട്.
ഭിന്നശേഷിക്കാർക്ക് ആവശ്യമായിട്ടുള്ള സൗകര്യം അവരെ പരിഗണിച്ചു സർക്കാർ പോലും മുഖവിലക്കെടുക്കുന്നില്ലയെന്നതാണ് യാഥാർഥ്യം. കൃത്യമായ പരിഗണനയിൽ ഇത്തരക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം,സാധാരണക്കാരോട് പോലുള്ള സമീപന ശൈലി,പരിമിതികളെ ഉൾകൊള്ളുന്ന കാഴ്ചപ്പാടുകൾ ഉണ്ടെങ്കിൽ ഒരിക്കലും ഒരു ചൂഷകരും സൃഷ്ടിക്കപ്പെടുകയില്ല.ഇവിടെ ഭിന്നശേഷിക്കാരെ സമീപിക്കുന്നത് എന്തോ പ്രത്യേകമായി ഞങ്ങൾ ചെയ്യുന്നു, അവരെ ഞങ്ങൾ പരിഗണിച്ചപോലെ ആരും പരിഗണിക്കുന്നില്ല എന്ന രീതിയിലുള്ള പലരുടേയും ഉപകരണമാക്കുന്ന സമീപനം അവഹേളനക്ക് തുല്യമാവുന്നു.
പെരിന്തൽമണ്ണയിൽ ഒരു ഭിന്നശേഷി പെൺകുട്ടി ചാരിറ്റിയുടെ മറവിൽ ചൂഷണത്തിന് ഇരയാവുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയോ മത സംഘടനകളോ യുവജന പാർട്ടികളോ അറിഞ്ഞഭാവം പോലും നടിക്കാതെ ഒരു അപലപനീയ പ്രതികരണം പോലും നടത്തിയിയതായി കണ്ടില്ല. ഭിന്നശേഷി സംഘടനകൾ പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് അവരുടെ അകം പൊള്ളിയിട്ടാണ്.
ഒരു സെലിബ്രിറ്റിക്കോ മറ്റോ ഇത്തരം വേദനയാജകരമായ സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ രാപകലന്തിയോളം അവരുടെ വേദന മാത്രം പങ്കുവെച്ചാൽ മതിയോ?. മാനവും അഭിമാനവും അവർക്ക് മാത്രമാണോ ഉള്ളത്?. തരംതിരിച്ചുള്ള ഈ മൗന സമീപനം വലിയ അപകടമാണ്. ചേർത്ത് പിടിക്കാൻ കൈകൾ ചേരാത്തത് ഭിന്നശേഷിക്കാർ എന്തോ പ്രത്യേക വിഭാഗമായി മാറ്റി നിറുത്തിപ്പെടുന്നതുക്കൊണ്ടാണോ?. എന്തായാലും കൂടെ നിൽക്കേണ്ടിടത്തു കൂടെ തന്നെ നിന്നാൽ സമൂഹത്തിനും രാഷ്ട്രീയ മത സംഘടനകൾക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാമായിരുന്നു. നിങ്ങളുടെ ഒരു കരുതൽ പിന്തുണ മാത്രം മതി..
ഇനിയൊരു ചൂഷകരും ഈ ഭിന്നശേഷി മേഖലയിൽ ഒരിക്കലും തല ഉയർത്താതിരിക്കാൻ ഇത് വായിക്കുന്ന ഓരോരുത്തരിലേക്കും ഈ സന്ദേശം എത്തിച്ചു വിട്ട് കൊടുക്കുന്നവർ വായിക്കണമെന്ന അഭ്യർത്ഥനകൂടി നടത്തി എല്ലാവരിലേക്കും ഷെയർ ചെയ്ത് സഹകരിക്കണമെന്നത് കൃത്യമായി ബോധ്യപ്പെടുത്തേണ്ടത്കൂടിയുണ്ട്.

21/04/2023

എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

04/02/2023

കരുതൽ :
പിള്ളേരുടെ കയ്യിലിരിക്കുന്ന കവറിൽ പൈസയാണ്, അവർ പണിയെടുത്ത് ഉണ്ടാക്കിയ പൈസ. വീട്ടിൽ ചെറിയ ജോലികളൊക്കെ ചെയ്ത് അച്ഛനെയും അമ്മയെയും സഹായിക്കുമ്പോൾ അവർ പത്തോ ഇരുപതോ കൊടുക്കും. അങ്ങനെ കുറച്ചു മാസങ്ങൾ അവർ പണിയെടുത്ത് ഉണ്ടാക്കിയ പൈസ ക്ലാസ്സ് ടീച്ചറെ ഏൽപ്പിക്കും. പല ക്ലാസ്സുകളിൽ നിന്നും,ഡിവിഷനുകളിൽ നിന്നും ഇത്തരത്തിൽ സമ്പാദിച്ച തുക ഒരുമിച്ചു കൂട്ടി നോക്കിയപ്പോൾ ഒരു ലക്ഷത്തോളം രൂപയായി. അവരുടെ വിദ്യാലയത്തിലെ തന്നെ പ്രിയപ്പെട്ട ഒരാളുടെ ആശുപത്രി ചിലവിനായി അവർ ഈ തുക നൽകി.ലാഭം നോക്കാതെയുള്ള അധ്വാനത്തിന് അവരിട്ട പേരാണ് ' കരുതൽ '. Take എന്ന വാക്കിന് പകരം Give എന്ന വാക്ക് കൂടുതൽ ആഴത്തിൽ കുട്ടികളുടെ മനസ്സിൽ പതിയട്ടെ...
Adam grant എഴുതിയ Give and Take എന്ന പുസ്തകത്തിൻ്റെ സബ്ടൈറ്റിൽ ഇങ്ങനെയാണ്

" Why helping others drives our success"

I highly appreciate this initiative by St.Gregorios Central School, Kollam.

സ്നേഹത്തോടെ,

ജോസഫ്

Feb 4. World cancer day... 🙏
04/02/2023

Feb 4. World cancer day... 🙏

ഇന്ന് ലോക കാൻസർ ദിനം..

മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും, ആഹാരരീതിയും, വ്യായാമമില്ലായ്മയും...പുകയില ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗവും..

ഇവയെല്ലാം അർബുദ രോഗനിരക്ക് കൂടാനുള്ള കാരണങ്ങളിൽ പ്രധാനമാണ്.

അസാധരണമായ കോശവളർച്ച, ശരീരത്തിലെ മറ്റുകലകളെയും ബാധിക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ...

ഗ്രീക്ക് ഭാഷയിൽ ഞണ്ട് എന്ന് അർത്ഥം വരുന്ന കാർസിയോസ് എന്ന പദത്തിൽ നിന്നാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്. കാർന്നു തിന്നുന്ന വൃണങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ്..പതിനേഴാം നൂറ്റാണ്ടിൽ ഇത് ഉപയോഗിച്ചത്.

അർബുദമെന്നു കേൾക്കുമ്പോൾ തന്നെ വളരെ ഭീതിയോടെ ഉറ്റു നോക്കുന്നവരാണ് നമ്മുടെ സമൂഹം.

വൈദ്യലോകം പുരോഗമനത്തിന്റെ പാതയിൽ ഏറെ മെച്ചപ്പെട്ടെങ്കിലും, എല്ലാ രോഗത്തിനെയും പോലെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമാണ് അർബുദമെന്ന് ഇപ്പോഴും തിരിച്ചറിയാത്തവരാണ് നമുക്ക് ചുറ്റും....

ഭയത്തിന് പകരം, രോഗത്തെ നേരിടാനുള്ള രോഗിയുടെ മനോധൈര്യത്തെ ആശ്രയിച്ചാണ് ചികിത്സയുടെ ഫലം എത്രത്തോളം പ്രയോജനപ്പെടും എന്ന് മനസിലാക്കാൻ കഴിയുന്നത്.

ഈ വർഷത്തെ ലോക കാൻസർ സന്ദേശം "കാൻസർ പരിചരണ അപര്യാപ്തതകൾ നികത്താം "(closing the care gap) എന്നതാണ്.

കാൻസർ ചികിത്സാരംഗത്തു നിലനിൽക്കുന്ന അപര്യാപ്തതകൾ പരിഹരിക്കുക, ചികിത്സാരംഗത്തെ വിടവുകൾ നികത്തുക എന്നതാണ് സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്..

പലർക്കും രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് പലരോഗികളും മാനസികമായും ശരീരികമായും തളർന്നു വീഴാനുള്ള കാരണം..

ഒന്ന് കൂടി ഓർമപ്പെടുത്തട്ടെ...

കാൻസർ ഒരു രോഗം മാത്രമാണ്.
ചികിൽസിച്ചു ഭേദമായി, പഴയ ജീവിതത്തിലേക്കു തിരിച്ചു വന്നു കൊണ്ട് സാധാരണ ജീവിതം നയിക്കാനുള്ള അവസരം നമുക്ക് മുന്നിലുണ്ട് എന്ന് ഓർമിപ്പിക്കുന്നു..

പ്രാർത്ഥനയോടെ.....

Dr Shubha Bhat
Medical Officer
Chethana Cancer hospital
Wandoor, Malappuram..

https://youtu.be/JZN3xxaKUX4ലഹരിക്കെതിരെ ഒരു എളിയ പരിശ്രമം...  please watch, like and share.
06/11/2022

https://youtu.be/JZN3xxaKUX4

ലഹരിക്കെതിരെ ഒരു എളിയ പരിശ്രമം... please watch, like and share.

അന്താരാഷ്ട്ര വനിതാ ദിനത്തോടനിബന്ധിച്ചു പെരിന്തൽമണ്ണ Medicina Homoeopathy യിൽ "സ്ത്രീ സൗഖ്യ" clinic പ്രവർത്തനമാരംഭിച്ച വി...
08/03/2022

അന്താരാഷ്ട്ര വനിതാ ദിനത്തോടനിബന്ധിച്ചു പെരിന്തൽമണ്ണ Medicina Homoeopathy യിൽ "സ്ത്രീ സൗഖ്യ" clinic പ്രവർത്തനമാരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു..

സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക, മാനസിക, ഗാർഹിക പ്രശ്നങ്ങൾക്ക് പരിഹാരവും ചികിത്സയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് "സ്ത്രീ സൗഖ്യ" പ്രവർത്തനമാരംഭിക്കുന്നത്.

പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ശ്രീമതി നസീറ ടീച്ചർ ഉത്‌ഘാടനം നിർവഹിച്ചു...
വനിതൾക്കായി പ്രവർത്തിക്കുന്ന സ്ത്രീ സൗഖ്യയുടെ doctors പാനലിൽ ഞാനും ഉണ്ടാകും....

എല്ലാ ധീരവനിതകൾക്കും അവരെ support ചെയ്യുന്ന എല്ലാവർക്കും അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ... 🌹🌹🌹🌹🌹

IHMA മലപ്പുറം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ന് 6/3/2022 നു വനിതാ ദിനത്തിന് മുന്നോടിയായി കുടുംബശ്രീ പ്രവർത്തകർക്ക...
06/03/2022

IHMA മലപ്പുറം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ന് 6/3/2022 നു വനിതാ ദിനത്തിന് മുന്നോടിയായി കുടുംബശ്രീ പ്രവർത്തകർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് നയിക്കാൻ ഭാഗ്യം ലഭിച്ചു... Thank you IHMA Malappuram foe this wonderful opportunity... സ്നേഹാദരങ്ങൾക്കും നന്ദി....

ആനക്കയം പരിവാർ കുടുംബത്തിന്റെ സ്നേഹാദരം... ഒരുപാട് നന്ദി... 🙏🙏🙏🌹🌹
28/02/2022

ആനക്കയം പരിവാർ കുടുംബത്തിന്റെ സ്നേഹാദരം... ഒരുപാട് നന്ദി... 🙏🙏🙏🌹🌹

കെ.വി റാബിയ അഥവാ കറിവേപ്പിൽ റാബിയ. പത്മശ്രീയുടെ തിളക്കം മലപ്പുറം ജില്ലയ്ക്ക് സമ്മാനിച്ച കെ.വി റാബിയയുടെ ജന്മദിനമാണ് ഇന്ന...
25/02/2022

കെ.വി റാബിയ അഥവാ കറിവേപ്പിൽ റാബിയ.

പത്മശ്രീയുടെ തിളക്കം മലപ്പുറം ജില്ലയ്ക്ക് സമ്മാനിച്ച കെ.വി റാബിയയുടെ ജന്മദിനമാണ് ഇന്ന് ഫെബ്രുവരി 25...

ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരിയായ അപൂർവ്വപ്രതിഭാസം..

1966 ഫെബ്രുവരി 25-ന് മലപ്പുറം ജില്ലയിലെ വെള്ളിനക്കാട്ടെ ഒരു മാപ്പിള കുടുംബത്തിൽ ജനനം...

പതിനേഴാമത്തെ വയസ്സിൽ കാലുകളെ തളർത്തിയ പോളിയോ പഠനത്തിന് വിലങ്ങുതടിയായെങ്കിലും അസാധാരണമായ മനക്കരുത്തിലൂടെയും വായനയിലൂടെയും അനൗദ്യോഗികമായി ബിരുദവും ബിരുദാനന്തര ബിരുദവും നേടി കെ.വി റാബിയ..

1990 ജൂണിൽ തന്റെ ചുറ്റുവട്ടത്തുള്ള നിരക്ഷരരായ മുതിർന്നവർക്ക് വേണ്ടി പ്രായഭേദമെന്യേ സാക്ഷരതാ പ്രവർത്തനം ആരംഭിച്ചു. 1992 ൽ ആ ഒന്നര കിലോമീറ്റർ റോഡ് "അക്ഷര റോഡ് " എന്ന് നാമകരണം ചെയ്യപ്പെട്ടു..

തുടർന്ന് ശാരീരിക മാനസിക വൈകല്യങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി "ചലനം" എന്ന volunteer organisation..

മലപ്പുറം ജില്ലയെ ആദ്യത്തെ E-literate ജില്ലയാക്കിയ "അക്ഷയ" പദ്ധതിയിലും സജീവ സാന്നിധ്യമായി ശ്രീമതി റാബിയ..

അരക്കു കീഴെ തളർന്ന് ചക്രക്കസേരയിൽ നീങ്ങിക്കൊണ്ട് സജീവ പ്രവർത്തനം നടത്തവേയാണ് വിധി വീണ്ടും ക്യാൻസറിന്റെ രൂപത്തിൽ വേട്ടയാടിയത്...

എന്നാൽ വിധിയുടെ ഒരു പരീക്ഷണത്തിലും താൻ തളരില്ല എന്ന ദൃഢനിശ്ചയത്തോടെ ശ്രീമതി റാബിയ എല്ലാത്തിനെയും ഉൾക്കരുത്തോടെ നേരിട്ട് തോൽപ്പിച്ചു...

കീമോതെറാപ്പിയുടെ ആലസ്യങ്ങൾക്കിടയിലും ആശുപത്രിയിലെ മറ്റു രോഗികൾക്ക് ആശ്വാസവും ധൈര്യവും പകർന്നു നൽകി..

2002 ൽ മെക്കയിലേക്ക് പോയി തന്റെ വിദൂര സ്വപ്നമായിരുന്ന ഹജ്ജ് കർമ്മവും പൂർത്തീകരിച്ചു..

2004 ൽ വിധി മറ്റൊരു അപകടത്തിന്റെ രൂപത്തിൽ വന്ന് കഴുത്തിന് കീഴ്പ്പോട്ട് ഭാഗികമായി തളർത്തി...
വാട്ടർ ബെഡിൽ കിടന്നുകൊണ്ട് കെ.വി റാബിയ തന്റെ ജീവിതത്തിലെ ഓർമ്മകൾ കുറിച്ചു -
"മൗന നൊമ്പരങ്ങൾ" എന്ന പുസ്തകം 2006 ൽ മുൻ മുഖ്യമന്ത്രി ശ്രീ വി. എസ് അച്യുതാനന്ദനാണ് പ്രസിദ്ധീകരിച്ചത്..

2009 ഏപ്രിലിൽ തന്റെ ആത്മകഥയായ
"സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു..

താൻ എഴുതിയ പുസ്തകങ്ങളുടെ റോയൽറ്റിയായി ലഭിക്കുന്ന പണമാണ് രോഗചികിത്സയ്ക്കായി ഉപയോഗിക്കുന്നത്...

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമായി 1990 കളിലെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഐക്കൺ ആയി മാറി ശ്രീമതി റാബിയ..

കൂടാതെ ഒട്ടനവധി പുരസ്കാരങ്ങളും കെ. വി റാബിയയെ തേടിയെത്തി..
2000 ത്തിൽ ആദ്യമായി കണ്ണകി സ്ത്രീശക്തി അവാർഡ് ലഭിച്ചു..

നിരവധി പുരസ്കാരങ്ങൾക്കിപ്പുറം
2022 ജനുവരി യിൽ 73-ആം റിപ്പബ്ലിക് ദിനത്തിൽ ഭാരതത്തിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ പത്മശ്രീ യുടെ തിളക്കം നൽകി രാജ്യം റാബിയയെ ആദരിച്ചു..

പത്മശ്രീ റാബിയയുടെ നേട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല...

മണൽ മാഫിയയ്ക്കെതിരായ കരുത്തുറ്റ ശബ്ദമായിരുന്നു ശ്രീമതി റാബിയ..

ഒരിക്കൽ ഒരു വേദിയിൽ റാബിയ ഇങ്ങനെ പറഞ്ഞു:
"നിങ്ങൾക്ക് ഒരു കാൽ നഷ്ടപ്പെട്ടാൽ മറ്റേ കാലിൽ നിൽക്കുക; രണ്ടു കാലും നഷ്ടപ്പെട്ടാൽ കൈകളുണ്ട്... വിധി നിങ്ങളുടെ ഇരുകൈകളും അറുത്തു മാറ്റിയാലും നിങ്ങൾക്ക് തലച്ചോറിന്റെ കരുത്ത് കൊണ്ട് ജീവിക്കാൻ സാധിക്കും"
ഈ വാക്കുകൾക്ക് ശ്രീമതി കെ. വി റാബിയയുടെ ജീവിതത്തിന്റെ ഗന്ധമുണ്ട്...

തളർന്നുപോയ ശരീരത്തിൽ തളരാത്ത മനസ്സുമായി വെള്ളിനക്കാട്ടെ വീട്ടിലിരുന്നുകൊണ്ട് 56-ആമത് ജന്മദിനം ആഘോഷിക്കുന്ന ശ്രീമതി റാബിയക്ക് സർവ്വേശ്വരൻ ആരോഗ്യവും ആയുസ്സും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിൽ താങ്ങും തണലും ആവാനുള്ള കരുത്തും തുടർന്നും നൽകട്ടെ എന്ന് ഹൃദയത്തിൽ നിന്നും ആശംസിക്കുന്നു..

പ്രിയപ്പെട്ട റാബിയത്ത് ക്ക് ആയിരം ജന്മദിനാശംസകൾ. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു..

സസ്നേഹം
Dr ശുഭ ഭട്ട്...
25/2/2022

മലയാള സിനിമാലോകത്ത് മറ്റൊന്നുകൊണ്ടും നികത്താനാവാത്ത വലിയൊരു ശൂന്യത അവശേഷിപ്പിച്ചുകൊണ്ട് കെ. പി. എ. സി ലളിത എന്ന മഹാനടി ക...
23/02/2022

മലയാള സിനിമാലോകത്ത് മറ്റൊന്നുകൊണ്ടും നികത്താനാവാത്ത വലിയൊരു ശൂന്യത അവശേഷിപ്പിച്ചുകൊണ്ട് കെ. പി. എ. സി ലളിത എന്ന മഹാനടി കാലത്തിന്റെ യവനികയ്ക്കപ്പുറത്തേക്ക് മറയുകയായി....
നാടകരംഗത്തു നിന്ന് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത് അര നൂറ്റാണ്ട് കാലം മലയാള സിനിമയിൽ തന്റേതായ ഒരിടം സൃഷ്ടിച്ചു..

അരനൂറ്റാണ്ടു കാലത്തോളം സ്ത്രീകഥാപാത്രങ്ങളെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച് മലയാളി മനസ്സുകളെ അമ്പരിപ്പിച്ച മറ്റൊരു അഭിനേത്രി ഇല്ല എന്ന് തന്നെ പറയാം.

ജീവിതത്തിലുടനീളം അനുഭവിച്ച വേദനകളും യാതനകളും തന്നെ തളർത്താനാവാതെ പിന്മാറുമ്പോൾ " ദൈവം എന്നെ കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് കൂടുതൽ വേദനകൾ തരുന്നത് " എന്ന് വിശ്വസിച്ച് പൂർവാധികം കരുത്തോടെ അരങ്ങിലും ജീവിതത്തിലും ലളിത ചേച്ചി പൊരുതി ജയിച്ചു.

ഭരതൻ എന്ന അനുഗ്രഹീത കലാകാരന്റെ വിജയത്തിനു പിന്നിലും അദ്ദേഹത്തിന്റെ ഭാര്യയായ ലളിത ചേച്ചിയുടെ സഹനവും ക്ഷമയുമാണ്.

വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയിലൂടെ ജീവിച്ചഭിനയിച്ചപ്പോൾ ദേശീയ അവാർഡും നിരവധി സംസ്ഥാന പുരസ്കാരങ്ങളും കെ. പി. എ. സി ലളിതയെ തേടിയെത്തി.

കല്ലിൽകൊത്തിവെച്ച കവിതപോലെ കെപിഎസി ലളിത എന്ന മഹാപ്രതിഭ വെള്ളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളും എന്നും മലയാളി മനസ്സുകളിൽ മായാതെ നിലനിൽക്കട്ടെ..

ആദരാഞ്ജലികൾ
Dr ശുഭ ഭട്ട്..

15/02/2022

പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ, 100 രൂപ മുടക്കിയാൽ ഒരാൾക്ക് 50,000 രൂപയുടെ ചികിത്സാ ആനുകൂല്യം,
അപകടങ്ങൾ സംഭവിച്ചാൽ ഒരു ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന വ്യക്തിക്ക് ഈ 100 രൂപ മുടക്കിയാൽ 50000 രൂപ വരെയുള്ള ചികിത്സ ആനുകൂല്യം, അത് അപകടങ്ങൾ ഏതുമാവാം വീട്ടിൽനിന്ന് തട്ടിത്തടഞ്ഞ് വീണാലും വാഹനത്തിൽ പോകുമ്പോൾ സംഭവിച്ചാലും ഇടിമിന്നൽ, ഇലക്ട്രിക് ഷോക്ക്, മറ്റു അപകടങ്ങൾ എന്നിവയ്ക്കെല്ലാം ഈ ആനുകൂല്യത്തിന് അർഹതയുണ്ട് ,
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നാം ഓരോരുത്തർക്കും ഈ 100 രൂപ കൊടുത്തു ഈ പദ്ധതിയിൽ ചെയ്യുകയാണെങ്കിൽ ഒരു വലിയ ആശ്വാസമാകും.
ഈ സ്കീമിൽ ചേരുന്ന വ്യക്തികൾക്ക് അപകട മരണം സംഭവിക്കുകയാണെങ്കിൽ കുടുംബത്തിന് 50000 രൂപ ധന സഹായം നൽകുന്നതാണ്. അപേക്ഷ ഫോറം ഇ.എം.എസ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും ലഭ്യമാണ്. 01.02.2022 മുതൽ 21.02.2022 നുള്ളിൽ അപേക്ഷയും ഒരാൾക്ക് 100 രൂപ തോതിൽ അടവാക്കി ഇതിൽ ചേരാവുന്നതാണ് 🤝🤝🤝🤝

Address

Manjeri
676122

Telephone

+918075321181

Website

Alerts

Be the first to know and let us send you an email when Dr Shubha Bhat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Shubha Bhat:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category