ജീവിക്കാം ആരോഗ്യത്തോടെ

  • Home
  • India
  • Nilambur
  • ജീവിക്കാം ആരോഗ്യത്തോടെ

ജീവിക്കാം ആരോഗ്യത്തോടെ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ജീവിക്കാം ആരോഗ്യത്തോടെ, Health & Wellness Website, Nilambur.

വാര്‍ധക്യത്തിലെ പ്രധാനഭീഷണികളിലൊന്ന്; വീഴ്ചകളെ പ്രതിരോധിക്കം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം വാര്‍ധക്യത്തില്‍ നേരിടേണ്ടിവരു...
09/03/2025

വാര്‍ധക്യത്തിലെ പ്രധാനഭീഷണികളിലൊന്ന്; വീഴ്ചകളെ പ്രതിരോധിക്കം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വാര്‍ധക്യത്തില്‍ നേരിടേണ്ടിവരുന്ന പ്രധാന ഭീഷണികളിലൊന്നാണ് വീഴ്ചകള്‍. ഇത്തരം വീഴ്ച പലപ്പോഴും ഗുരുതരപരിക്കുകള്‍ക്കും ദീര്‍ഘകാല ചികിത്സയ്ക്കും കാരണമാകാറുണ്ട്.

ശരീരത്തിലെ പേശികളുടെ ബലക്കുറവാണ് വയോജനങ്ങളിലെ വീഴ്ചയ്ക്ക് പ്രധാന കാരണം. വീഴ്ചയോടെ അസ്ഥികള്‍ പൊട്ടുന്നത് തുടര്‍ജീവിതത്തെ സാരമായി ബാധിക്കാനും കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തുടക്കംകുറിക്കാനും സാധ്യതയുണ്ട്.

65 വയസ്സിനുമുകളിലുള്ളവരില്‍ 25 ശതമാനത്തിലധികം ആളുകള്‍ ഓരോ വര്‍ഷവും വീഴുന്നുണ്ട്. വയോജനങ്ങളിലെ വീഴ്ചകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം; അസുഖംമൂലം ഉണ്ടാകുന്നവ (Medical Falls), സാഹചര്യങ്ങളുടെ അപര്യാപ്തതയും അസൗകര്യവുംകൊണ്ട് ഉണ്ടാകുന്നവ (Situational and Mechanical).

വീഴുമോ എന്നഭയം പല മുതിര്‍ന്നവരെയും നടക്കുക, ഷോപ്പിങ്ങിന് പോവുക, സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകപോലുള്ള കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചേക്കാം. സജീവമായിരിക്കുകയാണ് ശരീരാരോഗ്യം നിലനിര്‍ത്താനും വീഴ്ച ഒഴിവാക്കാനും സഹായിക്കുന്ന ഏറ്റവുംപ്രധാനപ്പെട്ട കാര്യം. അതിനാല്‍, വീഴ്ചയെക്കുറിച്ചുള്ള ഭയം ഒഴിവാക്കണം.

വീഴ്ചകളുടെ പ്രധാന കാരണങ്ങള്‍

ശാരീരികക്ഷീണം, പേശികള്‍ ക്ഷയിക്കുകയും ബലംകുറയുകയും ചെയ്യുന്നത്, സന്ധികളിലെ വൈകല്യം, കൂടിയ പ്രതിഭാസപ്രതികരണ സമയം (reaction time), സാര്‍ക്കോപീനിയ(പേശിയുടെ അളവ്, ശക്തി, പ്രവര്‍ത്തനം ഇവ കുറയുന്ന അവസ്ഥ എന്നിവ വീഴ്ചയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. എഴുന്നേല്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രഷര്‍ കുറയുന്നത്, ഹൃദയമിടിപ്പിന് ഉണ്ടായേക്കാവുന്ന താളപ്പിഴ, തല അനക്കുമ്പോള്‍ ചുറ്റുപാടും കറങ്ങുന്നതായി തോന്നുക, നേത്രരോഗങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, നാഡികള്‍, കാല്‍, രക്തക്കുഴല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ബൗദ്ധികവൈകല്യമോ ഡിമെന്‍ഷ്യ പോലെയുള്ള രോഗങ്ങളോ വീഴ്ചയ്ക്ക് കാരണമാകാം.

മുന്‍കരുതലുകള്‍

പതിവായി വ്യായാമം ചെയ്യുക
വീട്ടില്‍വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുക. മിനുസമായ നിലങ്ങള്‍ ഒഴിവാക്കുക
കാഴ്ചയും ശ്രവണശക്തിയും പരിശോധിക്കുക. പുതിയ കണ്ണടകള്‍, കോണ്‍ടാക്ട് ലെന്‍സുകള്‍, ശരിയായ ഹിയറിങ് എയ്ഡുകള്‍ എന്നിവ ഉപയോഗിക്കുക
ഏതെങ്കിലും മരുന്നുകള്‍ തലകറക്കം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കുക
അതിവേഗം എഴുന്നേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദംകുറഞ്ഞ് തളര്‍ച്ചവരാന്‍ സാധ്യതയുണ്ട്. കിടക്കയില്‍നിന്നും കസേരയില്‍നിന്നും പതുക്കെ എഴുന്നേല്‍ക്കുക
കെയിനുകളും വാക്കറുകളും ഉപയോഗിക്കുമ്പോള്‍ അത് ശരിയായ വലുപ്പത്തില്‍ ആണെന്ന് ഉറപ്പാക്കുക
കൈകള്‍ സ്വതന്ത്രമാക്കിവെക്കുക
ശരിയായ ചെരിപ്പ് തിരഞ്ഞെടുക്കുക

വീഴുകയാണെങ്കില്‍ എന്തുചെയ്യണം?

ശ്വാസോച്ഛ്വാസം നിയന്ത്രിച്ച് മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കുക. വീണ സ്ഥലത്ത് കുറച്ചുനേരം കിടക്കുക. ഇത് അപ്രതീക്ഷിതമായ വീഴ്ചയുടെ ഭയം കുറയ്ക്കും
നിങ്ങള്‍ക്ക് പരിക്കുണ്ടോയെന്ന് ആദ്യം പരിശോധിക്കുക അതിവേഗം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത് പരിക്കുകള്‍ കൂടുതല്‍ മോശമാക്കാന്‍ കാരണമാകാം
തനിക്ക് സ്വയം എഴുന്നേല്‍ക്കാന്‍ കഴിയും എന്നുവിശ്വസിക്കുന്നവര്‍, ഒരുവശത്തേക്ക് തിരിഞ്ഞു കിടക്കുക. രക്തസമ്മര്‍ദം സാധാരണനിലയിലെത്താന്‍ കുറച്ചുനേരം വിശ്രമിക്കുക. ശേഷം, ഉറപ്പുള്ള ഒരു കസേരയിലേക്ക് നീങ്ങുക
കസേരയുടെ ഇരിപ്പിടത്തില്‍ കൈകള്‍വെച്ച്, ഒരു കാല്‍ മുന്നോട്ടുവെച്ച് നിലത്തിരുത്തുക. മറ്റേ കാല്‍മുട്ട് നിലത്തുവെച്ച്, ശരീരം ഉയര്‍ത്തി, കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുക
എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ വീട്ടിലുള്ളവരോട് സഹായമഭ്യര്‍ഥിക്കുക
മുന്‍കരുതലായി എപ്പോഴും ചാര്‍ജുചെയ്ത ഒരു മൊബൈല്‍ ഫോണ്‍ കൈവശംവെക്കുക.
ഹെല്‍പ് അലര്‍ട്ട് സിസ്റ്റങ്ങള്‍ ഉപയോഗിക്കാം. നെക്ലെസോ ബ്രേസ്ലറ്റോ ബെല്‍റ്റോ ആയി ധരിക്കാവുന്ന അടിയന്തരസഹായ ബട്ടണുകള്‍, ചില സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ വിപണിയില്‍ ലഭ്യമാണ്
വീഴ്ചയുമായി ബന്ധപ്പെട്ട അസ്ഥിപൊട്ടലുകള്‍ ഒഴിവാക്കാന്‍ അസ്ഥികളെ ശക്തമാക്കുക. മതിയായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ ഉപയോഗം ഇതിനുസഹായിക്കും. പുകവലിയും മദ്യപാനവും ഒഴിവാക്കുക. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക.
ഒടുവിലത്തെ മെഡിക്കല്‍പരിശോധനയ്ക്കുശേഷം വീണിട്ടുണ്ടോ എന്നത് ഡോക്ടറെ അറിയിക്കുക. നിങ്ങള്‍ക്ക് വേദന അനുഭവപ്പെട്ടില്ലെങ്കിലും അത് പുതിയ ആരോഗ്യപ്രശ്‌നങ്ങള്‍, മരുന്ന് പാര്‍ശ്വഫലങ്ങള്‍, കാഴ്ചപ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചനയാകാം.

ഇതുപോലെയുള്ള അറിവുകൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക് ചെയ്തു Health Tips whatsapp ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/IvyIFAfLMAj7BiLbCN8WAx

തൈറോയ്ഡ് ക്യാൻസർ: ലക്ഷണങ്ങൾ തെറ്റിദ്ധരിപ്പിച്ചേക്കാമെങ്കിലും ഉയർന്ന അതിജീവനനിരക്ക്, ശ്രദ്ധിക്കാം......നുഷ്യരുടെ ശരീരത്തി...
06/03/2025

തൈറോയ്ഡ് ക്യാൻസർ: ലക്ഷണങ്ങൾ തെറ്റിദ്ധരിപ്പിച്ചേക്കാമെങ്കിലും ഉയർന്ന അതിജീവനനിരക്ക്, ശ്രദ്ധിക്കാം......

നുഷ്യരുടെ ശരീരത്തില്‍ കഴുത്തില്‍ കാണപ്പെടുന്ന ശലഭാകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. മനുഷ്യശരീരത്തിന് ഏറ്റവും ആവശ്യമായ തൈറോക്‌സിന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. ലോകത്ത് കാണപ്പെടുന്ന ക്യാന്‍സറുകളില്‍ വെറും നാല് ശതമാനം മാത്രമാണ് തൈറോയ്ഡ് ക്യാന്‍സര്‍ കണ്ടുവരുന്നത്, നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന, ഉയര്‍ന്ന അതിജീവന നിരക്കുള്ള രോഗമാണ് തൈറോയ്ഡ് ക്യാന്‍സര്‍.

മറ്റ് ക്യാന്‍സര്‍ രോഗങ്ങളുടെ ലക്ഷണങ്ങളെ അപേക്ഷിച്ച് തൈറോയ്ഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ പൊതുവേ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പലപ്പോഴും ക്യാന്‍സര്‍ തിരിച്ചറിയാതെ തൈറോയ്ഡിന്റെ അസുഖം എന്ന നിലയില്‍ മരുന്നുകള്‍ കഴിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. പിന്നീട് കൂടുതല്‍ വിശദമായ പരിശോധനയിലാണ് തൈറോയ്ഡ് ക്യാന്‍സര്‍ കണ്ടെത്തുന്നത്.

തൈറോയ്ഡ് ക്യാന്‍സറിന്റെ ഏറ്റവും പ്രധാന ലക്ഷണങ്ങളില്‍ ഒന്ന് കഴുത്തില്‍ മുഴയോ, കഴുത്തിലെ കഴലകളില്‍ (ലിംഫ് നോഡുകള്‍ ) കാണുന്ന വീക്കമോ ഉണ്ടാവുന്നതാണ്. അമിതമായ ഭാരക്കുറവ്, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായ തൊണ്ടവേദന, ക്ഷീണം, സ്ത്രീകളെ സംബന്ധിച്ച് ക്രമരഹിതമായ ആര്‍ത്തവ ചക്രങ്ങള്‍ എന്നിവയെല്ലാം ലക്ഷണങ്ങളായി കണ്ടുവരുന്നു.

പ്രധാനമായും നാല് തരം തൈറോയ്ഡ് ക്യാന്‍സറുകളാണ് ഉള്ളത്. പാപ്പിലറി, ഫോളിക്യുലര്‍, മെഡ്ഡുലറി, അനാപ്ലാസ്റ്റിക്. ഇവയില്‍ പാപ്പിലറി തൈറോയ്ഡ് വളരെ സാവധാനത്തില്‍ വളരുന്നതും ഏറ്റവും സാധാരണമായി കണ്ടുവരുന്നതുമായ ക്യാന്‍സര്‍ ആണ്. അതേസമയം അനാപ്ലാസ്റ്റിക് തൈറോയ്ഡ് ക്യാന്‍സര്‍ വളരെ അപൂര്‍വവും അപകടകാരിയുമാണ്.

തൈറോയ്ഡ് ക്യാന്‍സര്‍ ചികിത്സ എന്ന് പറയുന്നത് ഓരോ തരം ക്യാന്‍സറിനെയും ആശ്രയിച്ചിരിക്കുന്നു. തൈറോയ്ഡക്ടമി എന്ന പ്രക്രിയയിലൂടെ ഗ്രന്ഥിയുടെ ഒരു ഭാഗം അല്ലെങ്കില്‍ മുഴുവനായും നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് നിലവിലുള്ളത്. ശസ്ത്രക്രിയക്ക് ശേഷം ക്യാന്‍സര്‍ കോശങ്ങളെ ന്യൂക്ളിയര്‍ മെഡിസിന്‍ ട്രീറ്റ് മെന്റ് തെറാപ്പിയിലൂടെ സുഖപ്പെടുത്തിയെടുക്കുന്നു. ചില കേസുകളില്‍ റേഡിയേഷനും കീമോതെറാപ്പിയും ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയും നല്‍കേണ്ടതായി വരും. അനാപ്ലാസ്റ്റിക് ഒഴിച്ചു മറ്റുള്ളവക്ക് കീമോതെറാപ്പി ആവശ്യമായി വരില്ല. അപൂര്‍വമായി ചില രോഗികള്‍ക്ക് ഇമ്മ്യൂണോ തെറാപ്പിയാകും ആവശ്യം വരിക.

ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാന്‍ സാധിക്കും. അയോഡിന്‍ ആവശ്യമായ അളവില്‍ കഴിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. അനാവശ്യമായ റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. പാരമ്പര്യഘടകം ഉള്ളവര്‍ പതിവായ ആരോഗ്യ നിരീക്ഷണവും പരിശോധനകളും നടത്തേണ്ടതാണ്. ക്യാന്‍സറുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അതിജീവന നിരക്കുകളില്‍ ഉള്ള ഒന്നാണ് തൈറോയ്ഡ് ക്യാന്‍സര്‍. ശരിയായ സമയത്ത് ശരിയായ ചികിത്സ നല്‍കിയാല്‍ രോഗികള്‍ക്ക് ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുന്നതാണ്, ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക, ചികിത്സാ നിര്‍ദ്ദേശങ്ങള്‍ ചിട്ടയായി പാലിക്കുക എന്നിവയിലൂടെ ആരോഗ്യകരമായ തുടര്‍ ജീവിതം ഉറപ്പുവരുത്താം. മുകളില്‍ പറഞ്ഞ തൈറോയിഡ് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ചികിത്സ തേടുക.

ഇതുപോലെയുള്ള അറിവുകൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക് ചെയ്തു Health Tips whatsapp ഗ്രൂപ്പിൽ അംഗമാകാം👇🏻

https://chat.whatsapp.com/IvyIFAfLMAj7BiLbCN8WAx

30 വർഷത്തിനിടെ സ്തനാർബുദ രോഗികൾ മൂന്നിരട്ടി കൂടും; ഓരോ മിനിറ്റിലും 4 സ്ത്രീകളിൽ രോഗം കണ്ടെത്തുന്നു.ന്യൂഡൽഹി ∙ വരുന്ന 30 ...
06/03/2025

30 വർഷത്തിനിടെ സ്തനാർബുദ രോഗികൾ മൂന്നിരട്ടി കൂടും; ഓരോ മിനിറ്റിലും 4 സ്ത്രീകളിൽ രോഗം കണ്ടെത്തുന്നു.

ന്യൂഡൽഹി ∙ വരുന്ന 30 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സ്തനാർബുദ രോഗികളുടെ എണ്ണം മൂന്നിരട്ടി വർധിക്കുമെന്ന് ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസറിന്റെ (ഐഎസിആർ) പഠനം. നിലവിലെ രോഗനിർണയ നിരക്കു തുടരുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 ലക്ഷം മരണങ്ങളും ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.ഈ സ്ഥിതി തുടർന്നാൽ ലോകത്ത് 20 സ്ത്രീകളിൽ ഒരാൾക്കെന്ന കണക്കിൽ രോഗം സംഭവിക്കുമെന്നു പഠനം പറയുന്നു.

ഇന്ത്യയിൽ 2022ൽ മാത്രം രാജ്യത്ത് ആകെ 1,92,020 കേസുകൾ കണ്ടെത്തി. 98,337 മരണങ്ങളും രോഗത്താൽ സംഭവിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 50 വയസ്സ് കഴിഞ്ഞവരാണ്. ആഗോളതലത്തിൽ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ഓരോ മിനിറ്റിലും 4 സ്ത്രീകളിൽ രോഗം കണ്ടെത്തുന്നുണ്ടെന്നാണു കണക്ക്. പ്രതിദിനം ഒരു മരണമെങ്കിലും ഇതുമൂലം സംഭവിക്കുന്നുമുണ്ട്.

സ്തനാർബുദത്തെ സംബന്ധിച്ച് സ്ത്രീകൾ അറിയേണ്ട കാര്യങ്ങളും നീക്കേണ്ട തെറ്റിദ്ധാരണകളും

∙കുടുബത്തിൽ ആർക്കെങ്കിലും സ്തനാർബുദത്തിന്റെ ചരിത്രം ഉണ്ടെങ്കിൽ തനിക്കും വരാം.
സ്തനാർബുദം കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായ ചരിത്രം ഉണ്ടെങ്കിൽ നമുക്കുവരാനുള്ള സാധ്യത കൂടുതലായിരിക്കും. എന്നാൽ രോഗം വരും എന്നുറപ്പിച്ചു പറയാനാവില്ല. വളരെ ചെറിയ ഒരു ശതമാനം (5–10%) സാധ്യത മാത്രമാണ്, സ്തനാർബുദം ജനിതകമായി പകരാൻ ഉള്ളത്. സ്തനാർബുദം ഉള്ള സ്ത്രീകളിൽ ഭൂരിഭാഗത്തിനും ഈ രോഗത്തിന്റെ കുടുംബ ചരിത്രമില്ല. കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളും പരിശോധനകൾ നടത്തേണ്ടതാണ്.

∙ സ്തനാർബുദം സ്ത്രീകളെ മാത്രം ബാധിക്കുന്നു.
സ്തനാർബുദം പ്രാഥമികമായി സ്ത്രീകളെയാണ് ബാധിക്കുന്നതെങ്കിലും പുരുഷന്മാരെയും ഈ രോഗം ബാധിക്കാറുണ്ട്. സ്തനാർബുദം ബാധിച്ചവരിൽ 1 ശതമാനം പുരുഷന്മാരാണ്. പുരുഷൻമാർക്കും സ്തന കലകൾ (Breast tissues) ഉണ്ട്. അതിൽ എന്തെങ്കിലും മാറ്റങ്ങൾ. അതായത് മുഴകളോ മുലഞെട്ടിൽ നിന്ന് സ്രവങ്ങളോ വന്നാൽ വൈദ്യസഹായം തേടണം.

∙മാമോഗ്രാം സ്തനാർബുദം വ്യാപിപ്പിക്കുന്നു
സ്തനങ്ങളുടെ എക്സ്റേ (മാമോഗ്രാം)യും കാൻസർ വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. സ്തനാർബുദം നിർണയിക്കാനുള്ള ഏറ്റവും മികച്ച പരിശോധനയാണ് മാമോഗ്രാം. അസ്വസ്ഥതകൾ താൽക്കാലികമായി ഉണ്ടാകാം എങ്കിലും സ്ത്രീകൾ സ്തനാർബുദ നിർണയത്തിനായി ഈ പരിശോധന നടത്തണം.

∙ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നവർക്ക് സ്തനാർബുദം വരില്ല.
വ്യായാമം, നല്ല ഭക്ഷണം തുടങ്ങി ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കും. എന്നാൽ ഇതെല്ലാം ചെയ്യുന്നതുകൊണ്ട് രോഗം വരില്ല എന്ന് ഉറപ്പുപറയാനാവില്ല. ജനിതകമായും മറ്റ് പല ഘടകങ്ങൾ മൂലവും രോഗം വരാം.

∙ സ്തനത്തിൽ കാണപ്പെടുന്ന മുഴകൾ മാത്രമാണ് സ്തനാർബുദത്തിന്റെ ലക്ഷണം.
എല്ലാ സ്തനാർബുദങ്ങളിലും സ്തനത്തിൽ മുഴകൾ ഉണ്ടാവണമെന്നില്ല. സ്തനങ്ങളുടെ വലിപ്പത്തിലും ആകൃതിയിലുമുള്ള വ്യത്യാസം, മുലഞെട്ടിൽ നിന്നുള്ള സ്രവങ്ങൾ, ചർമ്മത്തിന് ചുവപ്പു നിറം ഇവയെല്ലാം സ്തനാർബുദത്തിന്റെ ലക്ഷണമാവാം. എന്തായാലും എപ്പോഴും സ്തനങ്ങൾ പരിശോധിച്ച് വ്യത്യാസങ്ങൾ എന്തെങ്കിലും കണ്ടാൽ ഡോക്ടറെ സമീപിക്കണം.

∙ബ്രാ ധരിക്കുന്നത് സ്തനാർബുദ കാരണമാകും
ബ്രേസിയറുകൾ പ്രത്യേകിച്ച് അണ്ടർ വയർബ്രാകൾ ധരിക്കുന്നത് സ്തനാർബുദത്തിലേക്കു നയിക്കും എന്നതിന് ഒരു തെളിവുമില്ല. പ്രത്യേക ഘടനയുള്ള ബ്രാ, ലിംഫാറ്റിക് ഫ്ലോയെ തടസപ്പെടുത്തും എന്ന ധാരണയിൽ നിന്നാകാം ഈ തെറ്റായ ധാരണവന്നത്. എന്നാൽ ഒരു പഠനങ്ങളും ഇത് തെളിയിക്കുന്നില്ല.

∙കുടുംബത്തിൽ ആർക്കും സ്തനാർബുദം വന്ന ചരിത്രമില്ല. അതുകൊണ്ട് തനിക്കും രോഗസാധ്യതയില്ല.
സ്തനാർബുദം ബാധിച്ച 85 ശതമാനം സ്ത്രീകൾക്കും കുടുംബത്തിൽ ആർക്കും സ്തനാർബുദം വന്ന ചരിത്രമേയില്ല. പ്രായം, ജനിതകം, ജീവിതശൈലി ഇതിനെയെല്ലാം ആശ്രയിച്ചിരിക്കും രോഗസാധ്യത. അതുകൊണ്ട് തന്നെ എല്ലാ സ്ത്രീകളും സ്തനാർബുദ പരിശോധനകൾ നടത്തേണ്ടതാണ്.

∙ബയോപ്സി, സ്തനാർബുദ വ്യാപനത്തിലേക്ക് നയിക്കും
ഇത് ഒരു തെറ്റിദ്ധാരണയാണ്. ബയോപ്സി ചെയ്യാൻ വളരെ ചെറിയ കല (tissue) മാത്രമാണ് നീക്കം ചെയ്യുന്നത്. ഇത് കാൻസർ വ്യാപിപ്പിക്കുകയില്ല. സ്തനാർബുദ നിർണയത്തിന് അവശ്യം വേണ്ട പരിശോധനയാണ് ബയോപ്സി.

∙മുലയൂട്ടൽ സ്തനാർബുദത്തിൽ നിന്ന് പൂർണ്ണ സംരക്ഷണമേകും
സ്തനാർബുദത്തിൽ നിന്ന് സംരക്ഷണം നൽകാൻ മുലയൂട്ടലിനു കഴിയും. എങ്കിലും പൂർണ്ണമായി ഈ രോഗത്തെ പ്രതിരോധിക്കാനാവില്ല. മുലയൂട്ടൽ സ്ത്രീകളെ സ്തനാർബുദം ബാധിക്കുന്നതിൽ നിന്ന് സംരക്ഷണം നൽ‍കുന്നില്ല. സ്വയം പരിശോധനയും വൈദ്യ നിർദേശത്തോടെയുള്ള സ്തനാർബുദനിർണയ പരിശോധനകളും നടത്തണം.
സ്തനങ്ങൾ പരിശോധിച്ച് എന്തു മാറ്റം കണ്ടാലും ഉടൻ വൈദ്യസഹായം തേടണം. രോഗം നേരത്തെ നിർണ്ണയിക്കപ്പെടുന്നത് ചികിത്സ നേരത്തെ തുടങ്ങാനും രോഗം സുഖപ്പെടാനും സഹായിക്കും.

ഇതുപോലെയുള്ള അറിവുകൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക് ചെയ്തു Health Tips whatsapp ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/IvyIFAfLMAj7BiLbCN8WAx

15/03/2024

ആസ്ത്മ എങ്ങനെ ഏറ്റവും നല്ല രീതിയിൽ മരുന്നുകൾ,ഇൻഹേലർ ഇല്ലാതെ പരിഹരിക്കാം??

https://youtu.be/47_OWS64KWE?si=JYOp76VHIEJ_XwfE

ഇവർക്കുള്ള പ്രശ്നം ഈ വീഡിയോ കാണുന്ന പലരും അനുഭവിക്കുന്നവർ ആണ്. ഇതാണ് പരിഹാരം....
08/03/2024

ഇവർക്കുള്ള പ്രശ്നം ഈ വീഡിയോ കാണുന്ന പലരും അനുഭവിക്കുന്നവർ ആണ്. ഇതാണ് പരിഹാരം....

ഐ വി എഫ് എപ്പോൾ‍?1. അണ്ഡവാഹിനിക്കുഴലിന് കേടുപാടുകളോ തടസമോ ഉളളവരിൽ2.പുരുഷബീജത്തിന്റെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ പ്ര...
19/05/2023

ഐ വി എഫ് എപ്പോൾ‍?

1. അണ്ഡവാഹിനിക്കുഴലിന് കേടുപാടുകളോ തടസമോ ഉളളവരിൽ

2.പുരുഷബീജത്തിന്റെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ പ്രശ്നങ്ങൾ ഉള്ളവരിൽ

3.ഓവുലേഷൻ (Ovulation) കൃത്യമായി നടക്കാത്തവരിൽ. അണ്ഡാശയത്തിൽ നിന്ന് അണ്ഡം (o**m) ഫാളോപ്പിയൻ ട്യൂബിലേയ്ക്ക് പുറന്തള്ളുന്ന പ്രക്രിയയാണ് ഓവുലേഷൻ. PCOD പോലുള്ള രോഗങ്ങളുള്ളവരിൽ ഇത് കൃത്യമായി നടക്കാറില്ല.

4.എൻഡോമെട്രിയോസിസ് (Endometriosis) ഉള്ളവരിൽ

5.ക്യാൻസർ രോഗികളിൽ പ്രത്യുത്പാദനശേഷി നിലനിർത്താൻ. ക്യാൻസറിന് കീമോ/റേഡിയോതെറാപ്പി എടുക്കുന്നവരിൽ ചികിത്സ തുടങ്ങുന്നതിന് മുമ്പേ അണ്ഡമോ ബീജമോ എടുത്തുസൂക്ഷിച്ച് വയ്ക്കാം. ചികിത്സയെല്ലാം കഴിഞ്ഞ്, ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം IVF വഴി ഗർഭം ധരിക്കാം.

frustrationkeep your goal in mind when deciding what to eat..
18/05/2023

frustration
keep your goal in mind when deciding what to eat..

‘ആദ്യം ഈ ലക്ഷണങ്ങൾ കാണിക്കും, പിന്നെ ഹാര്‍ട്ടറ്റാക്കിലേക്കുള്ള ദൂരം ചെറുതാകും’: കരുതലോടെ കാക്കാം ശരീരത്തെഹാര്‍ട്ടറ്റാക്ക...
17/05/2023

‘ആദ്യം ഈ ലക്ഷണങ്ങൾ കാണിക്കും, പിന്നെ ഹാര്‍ട്ടറ്റാക്കിലേക്കുള്ള ദൂരം ചെറുതാകും’: കരുതലോടെ കാക്കാം ശരീരത്തെ
ഹാര്‍ട്ടറ്റാക്കുണ്ടാകുന്നവരില്‍ ഏതാണ്ടു 90 ശതമാനം രോഗികളും തീവ്രപരിചരണവിഭാഗത്തില്‍ അകപ്പെടുമ്പോഴാണ് തങ്ങള്‍ക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീര്‍ണതകളെയും പറ്റി ചിന്തിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍വച്ചു നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങള്‍ക്കു വര്‍ധിച്ച കൊളസ്ട്രോളും അമിതരക്തസമ്മര്‍ദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസ്സിലാക്കുന്നത്. ഈ രോഗാതുരതകള്‍ നേരത്തെ കണ്ടുപിടിച്ചു സമുചിതമായ ചികിത്സാപദ്ധതികളും പ്രതിരോധമാര്‍ഗങ്ങളും ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ താനകപ്പെട്ട മാരകാവസ്ഥയില്‍ നിന്നു രക്ഷപ്പെട്ടു നില്‍ക്കാമായിരുന്നുവെന്ന് വ്യാകുലപ്പെട്ട് അവര്‍ തളരുന്നു.
എന്നാല്‍ ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പരക്കംപാച്ചിലില്‍ ഇടംവലം നോക്കാതെ മുന്നോട്ടു കുതിക്കുമ്പോള്‍, ജീവനെ താങ്ങി നിര്‍ത്തുന്ന പല സുപ്രധാന ഘടകങ്ങളെയും പറ്റി ഒാര്‍ക്കാന്‍ ആര്‍ക്കു സമയമിരിക്കുന്നു. മുൻപ്, പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കം തട്ടാത്ത അവസ്ഥാവിശേഷത്തിലായിരുന്നു എല്ലാവരും. ഇപ്പോള്‍ കോവിഡ്–19 െെവറസ് ബാധയുടെ വ്യാപനത്തോടെയാണ് സമൂഹത്തില്‍ രോഗങ്ങളോടുള്ള ഭയം അമിതമായി വര്‍ധിക്കുന്നതായി കാണുന്നത്. എന്നാല്‍ ചില യാഥാര്‍ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും കോവിഡ്–19 രോഗബാധ മൂലമല്ല ലോകത്ത് കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നതെന്ന് ഒാര്‍ക്കണം.
പ്രതിദിനം ലോകത്താകമാനമായി ഏകദേശം ഒന്നര ലക്ഷം പേരാണ് ആകെ മരണപ്പെടുന്നതെന്നാണ് കണക്ക്. ഇതില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ മരണപ്പെടുന്നത് ഇപ്പോഴും ഹൃദയധമനീരോഗങ്ങള്‍ കൊണ്ടുതന്നെ (48,742). അതുകഴിഞ്ഞാല്‍ അര്‍ബുദം (26,181). പിന്നെ വിവിധ ശ്വാസകോശരോഗങ്ങള്‍ (10,724). അതിനു പിന്നില്‍ മറവിരോഗം, ആമാശയത്തിലെ രോഗങ്ങള്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയാണ്. ഈ കണക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ കോവിഡ്–19 ബാധമൂലം പ്രതിദിനം 7500ഒാളം പേരാണ് ഇപ്പോഴത്തെ അവസ്ഥയില്‍ മരണമടയുന്നത്.
ഹൃദ്രോഗം പ്രതിരോധിക്കാം
ഹൃദ്രോഗസാധ്യതയും അതേത്തുടര്‍ന്നുള്ള മരണവും പിടിയിലൊതുക്കാന്‍ ഏറ്റവും മെച്ചം പ്രതിരോധമാര്‍ഗങ്ങളാണോ ചികിത്സാപദ്ധതികളാണോ എന്നതിനെപ്പറ്റി ചര്‍ച്ചകളും പഠനങ്ങളും തുടങ്ങിയിട്ട് ദശകങ്ങളായി. ഫിൻലൻഡിൽ നടന്ന ബൃഹത്തായ ഒരു പഠനത്തില്‍ ഹൃദ്രോഗാനന്തര മരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണം കൊണ്ടു മാത്രമാണെന്നു കണ്ടെത്തി.
ഹാര്‍ട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40–50 ശതമാനത്തോളം സംഭവിക്കുന്നത് നേരത്തെ രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരിലാണെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെ തന്നെ കണ്ടുപിടിച്ച് പ്രാഥമിക പ്രതിരോധനടപടികള്‍ (െെപ്രമറി പ്രിവന്‍ഷന്‍) നടത്തുക തികച്ചും അന്വര്‍ഥമാണ്. അതിനു പ്രധാനമായി അഞ്ചു കാരണങ്ങളാണുള്ളത്:
അനേകരെ കൊന്നൊടുക്കുന്ന സാധാരണവും ഭീതിദവുമായ ഒന്നായി മാറിക്കഴിഞ്ഞു ഹൃദ്രോഗം.
സമുചിതവും കര്‍ക്കശവുമായ ജീവിതവീക്ഷണക്രമീകരണങ്ങള്‍ കൊണ്ടും കൃത്യവും സ്ഥിരവുമായ വ്യായാമമുറകള്‍ കൊണ്ടും നിയന്ത്രിക്കാവുന്നതാണ് ഈ രോഗം.
രോഗം വന്നുപെട്ടാല്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘകാലമെടുക്കും.
രോഗലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഹാര്‍ട്ടറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവു ഹ്രസ്വമാണ്.
രോഗാതുരതയിലേക്കു വലിച്ചിഴയ്ക്കുന്ന ആപത്ഘടകങ്ങളെ കാലേകൂട്ടി തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മകവും ചെലവു കുറഞ്ഞതുമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന പ്രവണത ഇന്നു നന്നേ കുറവാണ്. അതിനു തുനിയുന്ന ഭിഷഗ്വരന്മാരും വിരളം. ആന്‍ജിയോപ്ലാസ്റ്റിയും െെബപ്പാസ് സര്‍ജറിയുമെല്ലാം ഗുരുതരമായ രോഗാവസ്ഥയ്ക്കുള്ള ചികിത്സ മാത്രമാണ്. രോഗിയില്‍ രൂഢമൂലമായിരിക്കുന്ന സമൂലമായ രോഗാതുരതയ്ക്കുള്ള ശാശ്വത പരിഹാരമല്ല ഇവയെന്നോര്‍ക്കേണ്ടതുണ്ട്.
ഹൃദ്രോഗ ആപത്ഘടകങ്ങൾ
ഒാേരാ വ്യക്തിയിലെയും അപകടസാധ്യത വിലയിരുത്തുവാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മാര്‍ഗരേഖകളില്‍ എല്ലാം തന്നെ പ്രായം, ലിംഗം, പ്രഷര്‍, പുകവലി, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ പല ആപത്ഘടകങ്ങളും പുതുതായി കണ്ടെത്തിയിട്ടുണ്ട്. സി. റിയാക്ടീവ് പ്രോട്ടീന്‍, പാരമ്പര്യപ്രവണത, മനോസംഘര്‍ഷം, ഹീമോഗ്ലോബിന്‍ എ വണ്‍സി ഇവയെല്ലാം ഒാരോ തരത്തില്‍ ഹൃദ്രോഗസാധ്യതയെ ഉദ്ദീപിപ്പിക്കുന്നു. ആപത്ഘടകങ്ങളില്‍ ഏറ്റവും ശക്തനായി പാരമ്പര്യ പ്രവണത നിലകൊള്ളുന്നു. മറ്റ് ആപത്ഘടകങ്ങളെ സമയോചിതമായി നിയന്ത്രിക്കുക വഴി 90 ശതമാനം വരെ ഹൃദ്രോഗത്തെ അകറ്റി നിർത്താം.
FOR MORE DETAILS:
Contact: +9495014385
Whatsapp: https://wa.me/917594822421

Address

Nilambur

Alerts

Be the first to know and let us send you an email when ജീവിക്കാം ആരോഗ്യത്തോടെ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ജീവിക്കാം ആരോഗ്യത്തോടെ:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram