Vaidyar Shine Bhaskar

Vaidyar Shine Bhaskar തദ്ദേശീയ പാരമ്പര്യ ചികിത്സകന്‍ Managing Partner , Perumbavoor

Managing Director Kayakalpam Vaidyasala, Nilambur

രാമച്ചം
20/06/2025

രാമച്ചം

18/06/2025

ചില ഗവേഷണങ്ങൾ നാട്ടുവൈദ്യത്തിൽ

17/06/2025

നല്ല ഔഷധത്തിനേ. രോഗങ്ങളെ മാറ്റാൻ കഴിയൂ. നല്ല വൈദ്യനും, നല്ല രോഗിയും, നല്ല മരുന്നും ആവശ്യമാണ്. രോഗത്തെ മാറ്റാൻ

17/06/2025
07/01/2025

.ഇത് ആരും കേൾക്കാതെ പോകരുത് ഇതാണ് സത്യം..ഇത് ഡോക്ടർ
ബി.എം ഹെഗ്‌ഡെ...
മംഗലാപുരത്തെ പ്രസിദ്ധനായ ഡോക്ടർ,
മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ,
ആശുപത്രി ഒരു വ്യവസായമായി മാറിയതിനെ കുറിച്ച് വിശദീകരിക്കുന്നു.

പച്ചിലകൾ തോരൻ വച്ച് കഴിച്ചാൽ മരണം സംഭവിക്കുമോ. തുമ്പ തോരൻ വച്ച് കഴിച്ച് ആലപ്പുഴയിൽ ഒരു സ്ത്രീ മരിച്ചു എന്നുള്ള വാർത്തയിൽ...
11/08/2024

പച്ചിലകൾ തോരൻ വച്ച് കഴിച്ചാൽ മരണം സംഭവിക്കുമോ.

തുമ്പ തോരൻ വച്ച് കഴിച്ച് ആലപ്പുഴയിൽ ഒരു സ്ത്രീ മരിച്ചു എന്നുള്ള വാർത്തയിൽ നിന്ന് വന്ന ഒരു ചോദ്യമാണിത്.

തുമ്പ കഴിച്ചാലൊന്നും ആരും മരിക്കാൻ പോകുന്നില്ല എന്ന് നാട്ടുവൈദ്യം ചെയ്യുന്ന ഏതൊരു വൈദ്യനും, നമ്മുടെ മുത്തശ്ശിമാർക്കും അറിയാം. മരിച്ചസ്ത്രീ തുമ്പ കഴിച്ചിട്ടാണോ അല്ലാതെ ആണോ മരിച്ചത് എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെടട്ടെ. മരണകാരണം അതല്ല എന്ന പോലീസ് റിപ്പോർട്ട്‌ കൂടി വന്നിട്ടുണ്ടല്ലോ.

ഈ പശ്ചാത്തലത്തിൽ ഉയർന്നു വന്ന കുറച്ചു കാര്യങ്ങളാണ് ഞാൻ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത്.

ആർക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാൻ മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത എന്നു ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആയുർവേദവും നാട്ടു വൈദ്യവും ഉൾപ്പെടുന്ന plant based മെഡിസിൻ ശാഖയേ ഒന്നാകെ അകം പുറം തല്ലാനുള്ള ഒരു ചൂലായി ചിലരിത് മുതലെടുക്കാൻ ശ്രമിക്കുന്നു എന്നു വേണം കരുതാൻ.

പാരസെറ്റമോൾ സ്ഥിരം കഴിച്ച് കരൾ രോഗികൾ ആയവരുടെ നാടാണിത് എന്നു കൂടി ഓർക്കണം. ആന്റിബയോട്ടിക്കുകൾ അത്ര നല്ലതല്ല എന്ന് ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലമാണ് എന്നോർക്കണം. പണ്ടൊക്കെ പാരസെറ്റമോളും ആന്റിബയോട്ടിക്കുമില്ലാത്ത പനി ചികിത്സ ഇല്ലായിരുന്നല്ലോ. ഇതൊക്കെ മൂടി വച്ച് ഒരു പച്ചില കഴിച്ച് മരിച്ചു എന്നുള്ള പ്രചാരണങ്ങൾ പച്ചില നീരുകളും സംയോഗങ്ങളും ഉപയോഗിച്ചുള്ള ചികിത്സാ ശാഖകളുടെ നേർക്കുള്ള വാളോങ്ങലായി കണ്ടാൽ മതി. ആളുകളെ ഭയപ്പെടുത്തുക എന്നത് അല്ലാതെ ആരെയും സത്യാവസ്ഥ അറിയിക്കുക എന്നുള്ള ധർമ്മമൊന്നും ഇത്തരം വാർത്തകൾക്ക് പിന്നിലില്ല.

കുറച്ചു കാര്യങ്ങൾ കൂടി വ്യക്തമായി പറഞ്ഞു കൊള്ളട്ടെ, ഇത് സാമാന്യ ജനത്തിനെ പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ മനസ്സിലാക്കിക്കുവാൻ വേണ്ടിയാണ്.

ഈ പ്രകൃതി വളരെ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. എല്ലാ സൃഷ്ടികളും മനുഷ്യന് അടപടലം കഴിക്കാൻ വേണ്ടി ഉണ്ടായതല്ല.

ചിലത് പച്ചയ്ക്ക് കഴിക്കാം, ചിലത് വേവിച്ചു കഴിക്കാം, ചിലത് ശുദ്ധി ചെയ്തു വിഷാശം നീക്കി ഉപയോഗിക്കാം, ചിലത് കഴിക്കാനെ പാടില്ല, ചിലത് അളവ് വളരെ കുറച്ചു മാത്രം കഴിക്കാം.

മരുന്നായി ഉപയോഗിക്കുന്ന ചെടിയല്ലേ, പിന്നെ കഴിച്ചാൽ എന്താണ് പ്രശ്നമെന്നാവും അടുത്ത ചോദ്യം. മരുന്ന് ഉണ്ടാക്കുന്നവർ അതിന്റെ ശുദ്ധി ക്രമം എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ആരോടെങ്കിലും പറയാറുണ്ടോ. അതല്ലെങ്കിൽ വിഷ സ്വഭാവത്തെ neutralise ചെയ്യാൻ എന്താണ് അതോടൊപ്പം ചേർക്കുന്നത് എന്ന് പറയാറുണ്ടോ.

മനസ്സിലാക്കേണ്ടത്, ഓരോ ദ്രവ്യത്തിനും അതിന്റെതായ ദ്രവ്യ ഗുണങ്ങളുണ്ട്. അത് ഉപയോഗിക്കേണ്ട രീതികളുണ്ട്.

ഏത് സ്ഥലത്ത് നിന്ന് മരുന്നുകൾ ശേഖരിക്കണമെന്നും എവിടെ നിന്നെല്ലാം അത് പാടില്ല എന്നും മരുന്ന് ശേഖരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആചാര്യന്മാർ എഴുതി വച്ചത് അത് കൃത്യമായി പഠിച്ചു പ്രയോഗിക്കാനാണ്.

അടുത്ത വസ്തുത, തുമ്പ എന്നല്ല, മുക്കുറ്റിയും പൂവാം കുരുന്നിലയും അടക്കമുള്ള, ഉള്ളിലേക്ക് പച്ചയായി പോലും പ്രയോഗിക്കുന്ന പല ചെടികളും രക്തത്തിൽ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ധവും കുറയ്ക്കുന്നവ കൂടി ആണ്.

എന്നുകരുതി തുമ്പയോ മത്തൻ, കുമ്പളം തുടങ്ങിയവയുടെ ഇലയോ ഒക്കെ കഴിച്ചെന്നു കരുതി മരണത്തിനു കാരണമാകുന്നവയല്ല. അവയൊക്കെ പോഷകസമ്പുഷ്ടമാണ് താനും.

തുമ്പ നീര് കുട്ടികൾക്ക് കൃമിശല്യം മാറാൻ കൊടുക്കാറുണ്ട്. മറ്റു പല അവസ്ഥകളിലും നീരായി തന്നെ പ്രയോഗിക്കാറുമുണ്ട്. ആരും മരിച്ചിട്ടില്ല ഇന്നേ വരെ.

ചീര വർഗ്ഗങ്ങൾ ഉൾപ്പടെ ഒരുപാട് ഉണ്ടല്ലോ നമുക്ക് കഴിക്കാൻ പറ്റിയവ. പത്തിലകൾ നമുക്ക് തോരൻ വയ്ക്കാമല്ലോ. ശുദ്ധി ചെയ്‌താൽ ചൊറിയണം വരെ കഴിക്കാൻ പാകമാണ്.

ഓർമിപ്പിച്ചു എന്നു മാത്രം.

ഇത്തരം കൂടുതൽ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഞാൻ മുന്നേ വൈദ്യായനം എന്ന പുസ്തകത്തിൽ വളരെ വിശദമായി പരാമർശിച്ചിട്ടുണ്ട്. പറ്റുമെങ്കിൽ ഒന്നു വായിക്കുക.


വന്ദേ ഗുരുപരമ്പരാം

വൈദ്യർ ഷൈൻ ഭാസ്കർ, നിലമ്പൂർ

ഇരുപത്തിയൊന്നാമത് ഗുരൂപൂർണ്ണിമ മഹോത്സവത്തിന്‍റെ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി ഇത്തവണയും. പാരമ്പര്യ വൈദ്യത്തിന്‍റെയും അറിവുക...
22/07/2024

ഇരുപത്തിയൊന്നാമത് ഗുരൂപൂർണ്ണിമ മഹോത്സവത്തിന്‍റെ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി ഇത്തവണയും. പാരമ്പര്യ വൈദ്യത്തിന്‍റെയും അറിവുകളുടെയും സമാഹരണത്തിനും പ്രചാരണത്തിനും വേണ്ടി ജീവിതമുഴിഞ്ഞുവെച്ച ഗുരുക്കന്മാരുടെയും അവരുടെ ശിഷ്യപരമ്പരയുടെയും മധ്യത്തിലായിരിക്കുക എന്നത് തന്നെ നിറവാണ്; സൌഭാഗ്യമാണ്.

സിദ്ധഭൂമിയായ കന്യാകുമാരി ജില്ലയിലെ ആത്തന്‍കോടില്‍ ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ ഗുരുപരമ്പരയുടെ സാന്നിദ്ധ്യം അതിശക്തമായി അനുഭവിക്കാനായി. പുതുതലമുറ മറന്നുപോയേക്കാവുന്ന ഗുരുശിഷ്യബന്ധത്തിലെ ചില അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായി.

കലാഅഭ്യസനങ്ങളില്‍ മാത്രമല്ല, വൈദ്യത്തിലും നിലനിന്നുപോന്ന അരങ്ങേറ്റമെന്ന അപൂര്‍വ്വ ചടങ്ങിന് സാക്ഷിയായി. 12 വര്‍ഷത്തിലേറെ ഗുരുവിനുകീഴില്‍ ഗുരുകുലവിദ്യാഭ്യാസം നേടിയ ശേഷം ഗുരു ശിഷ്യനെ ബോധ്യപ്പെട്ട് അരങ്ങേറ്റത്തിന് അനുവാദം നല്‍കുകയും, അനുവാദം ലഭിക്കുന്ന അത്രയും കാലം വരെ ശിഷ്യന്‍ കാത്തിരിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെക്കുറിച്ച് ഡോ. സുരേഷ്കൂമാര്‍ വിവരിച്ചത് വളരെ ഹൃദ്യമായി. ഇത്തവണ അരങ്ങേറ്റം നടത്തിയ അദ്ദേഹത്തിന് ആശംസകള്‍.

അപൂര്‍വ്വമായ അറിവുകള്‍ തന്‍റെ ശിഷ്യപരമ്പരയ്ക്ക് വേണ്ടി അതിവിശദമായി എഴുതിത്തയ്യാറാക്കിയ കിഷോര്‍ ഗുരുക്കളുടെ പ്രയത്നം മനസ്സ് നിറച്ചു.

പരമ്പരാഗതമായി കിട്ടിയ അറിവുകള്‍ എഴുതി പുസ്തകങ്ങളാക്കി സൂക്ഷിക്കുകയും അര്‍ഹരായവരിലേക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ പാരമ്പര്യവൈദ്യന്മാരും നിര്‍ബ്ബന്ധമായും ചെയ്യേണ്ടതാണ്. എന്നുമെന്നും വൈദ്യന്മാരോട് പറയാറുള്ള ഈ കാര്യം വീണ്ടും വീണ്ടുമോര്‍മ്മിപ്പിക്കാന്‍ വേദി അവസരം നല്‍കി.

വന്ദേ ഗുരുപരമ്പരാം

ഷൈന്‍ വൈദ്യര്‍ നിലമ്പൂര്‍

Suresh Kumar Siddha Vaidyar Shine Bhaskar

കേരള തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗവും വിശ്വജ്‌ഞാന സംഘം ട്രസ്റ്റും കന്യാകുമാരിയിൽ നിന്ന് കാസർകോട്ടേക്ക് സംഘടിപ്പിക്കു...
16/07/2024

കേരള തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗവും വിശ്വജ്‌ഞാന സംഘം ട്രസ്റ്റും കന്യാകുമാരിയിൽ നിന്ന് കാസർകോട്ടേക്ക് സംഘടിപ്പിക്കുന്ന നക്ഷത്ര വന സസ്യ ശേഖരണ യാത്രയ്ക്ക് എറണാകുളം ജില്ലയിൽ സ്വീകരണം നൽകി. ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടന്ന ചടങ്ങിൽ ടി പി സി വി എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു ആശ്രമാധിപതി സ്വാമി ധർമചൈതന്യയുടെ സാന്നിധ്യത്തിൽ ടിപിസിവി സീനിയർ വൈസ് പ്രസിഡണ്ട്‌ ടി ഡി ബാബു വൈദ്യർക്ക് നക്ഷത്രവനസസ്യം കൈമാറി.

കാസർകോട് കാവു ഗോളി ശിവക്ഷേത്രത്തിൽ നടക്കു ന്ന ചതുർവേദ ജ്ഞാന മഹായജ്ഞത്തിന്റെ ഭാഗമായാണ് സസ്യ ശേഖരണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നി ന്നുള്ള ഔഷധ സസ്യങ്ങൾ ശേഖരിച്ച് യജ്‌ഞഭൂമിയിൽ നട്ടുപിടിപ്പിക്കും.

ചടങ്ങിൽ TPCV ജനറല്‍ സെക്രട്ടറി ഉമാപതി വൈദ്യർ, എം എസ് ശശിധരൻ വൈദ്യർ, വിനയൻ ഗുരുക്കൾ, യജ്ഞ സംഘടന സമിതി അംഗം ഒ. കെ. ജയചന്ദ്രന്‍, എറണാകുളം ജില്ലാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

വന്ദേ ഗുരുപരമ്പരാം

വൈദ്യര്‍ ഷൈന്‍ ഭാസ്കര്‍
നിലമ്പൂര്

Address

Chungathara
Nilambur
679334

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Saturday 9am - 5pm

Telephone

+919400243192

Website

Alerts

Be the first to know and let us send you an email when Vaidyar Shine Bhaskar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vaidyar Shine Bhaskar:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram