10/04/2025
അക്യുപങ്ചർ ട്രീറ്റ്മെന്റിനെ മറയാക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക.
➖➖➖➖➖
ഇപ്പോൾ കേരളത്തിൽ സംസാര വിഷയം അക്യുപങ്ചർ ചികിൽസയാണ്, അത് ദൃശ്യ- ശ്രാവ്യ മാധ്യമങ്ങൾ ആയാലും അച്ചടിമാധ്യമങ്ങൾ ആയാലും നിരന്തരം ഈ ചികിൽസയെ കുറിച്ചാണ് വാർത്തകൾ. പ്രത്യേകിച്ച് പ്രസവമരണങ്ങൾ ഉണ്ടാകുമ്പോൾ താരമാകുന്നത് അക്യുപങ്ചർ ചികിൽസയാണ്. ഇത് വായിക്കുന്നവർക്ക് ഇപ്പോൾ ചില കാര്യങ്ങൾ മനസിൽ മിന്നിമറയുന്നുണ്ടാവാം അല്ലേ ? ഈ അടുത്ത കാലത്ത് കേരളത്തിലെ വ്യത്യസ്ത ജില്ലകളിലായി അക്യുപങ്ചറുമായി ബന്ധപ്പെടുത്തി പ്രസവമരണങ്ങൾ ഉണ്ടായി. അപ്പോഴെല്ലാം ഏറെപ്പേരും ശ്രദ്ധിച്ചത് അക്യുപങ്ചർ ചികിൽസയെയാണ്. കാരണം അത്തരം അവസരങ്ങളിൽ ഉയർന്ന് വന്നത് ഈ ചികിൽസ മാർഗത്തിന്റെ പേരാണ്. അതു കൊണ്ടാണ് ഇവിടെ ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കേണ്ടി വന്നത്. ഇനി നമുക്ക് കാര്യത്തിലേക്ക് വരാം.
മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പിൽ താല്കാലിക താമസക്കാരായ ആലപ്പുഴയിലെ സിറാജുദ്ദീൻ - അസ്മ ദമ്പതികളുടെ 5 മത്തെ പ്രസവം വീട്ടിൽ നടന്നു. അസ്മ ഗർഭിണിയാണെന്ന കാര്യം ഭർത്താവ് പൊതു സമൂഹത്തിൽ നിന്നും മറച്ചു. അയൽക്കാർ അറിഞ്ഞില്ല , നാട്ടുകാർ അറിഞ്ഞില്ല , ആശ വർക്കർമാർ അറിഞ്ഞില്ല , പൊതുജനാരോഗ്യ പ്രവർത്തകർ അറിഞ്ഞില്ല , എന്ന് മാത്രമല്ല ഗർഭിണിയായ ഒരു സ്ത്രീയ്ക്ക് ലഭിക്കേണ്ട ആതുര ശുശ്രൂഷകൾ ഒന്നും തന്നെ ഗർഭകാലയളവിൽ ഭർത്താവ് ലഭ്യമാക്കിയില്ല. ഫലം 5 തവണകളായി 5 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയ ആ മാതാവിന്റെ അകാലമരണം . ഭർത്താവിന് സർക്കാർ ചിലവിൽ ജയിലിൽ നല്ല വിശ്രമവും എങ്കിലും പഴി ഒക്കെ അക്യുപങ്ചർ ചികിൽസയ്ക്ക് മാത്രം.
കാരണം സിറാജുദ്ദീന്റെ ഭാര്യ വീട്ടിൽ പ്രസവിച്ച് തുടർന്ന് മരിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ ആ കുടുംബം അക്യുപങ്ചർ ട്രീറ്റ്മെന്റ് ചെയ്ത് വരുന്നവരാണ് അതുകൊണ്ട് ആശുപത്രിയിൽ പോയില്ല എന്നാണ് അറിയിച്ചത്. ഒപ്പം അയാൾ യൂ-റ്റ്യൂബ് നോക്കി പ്രസവം എടുത്തുയെന്നും പറഞ്ഞു. ഏതായാലും അസ്മയുടെ വീട്ടിൽ നടന്ന പ്രസവ മരണത്തിലൂടെ 5 കുട്ടികൾക്ക് മാതാവിന്റെ വാൽസല്യം സിറാജുദ്ദീൻ നിഷേധിച്ചു. ഒപ്പം ലോകം അംഗീകരിക്കുന്ന അക്യുപങ്ചർ എന്ന മഹത്തായ ചികിൽസയെ സ്വയം തെറ്റായി ഉപയോഗിക്കുകയോ അല്ലെങ്കിൽ ആരോ പ്രേരിപ്പിക്കുകയോ ചെയ്തു എന്ന് മനസിലാക്കാം. ഇതിലൂടെ പൊതുസമൂഹത്തിന് വളരെ തെറ്റായ സന്ദേശം നൽകുകയും ചെയ്തിരിക്കുന്നു. സിറാജുദ്ദീൻ നാട്ടിൽ അറിയപ്പെടുന്ന ആളാണ്. സ്വന്തമായി മടവൂർ മാഫിയ എന്ന പേരിൽ യൂ റ്റ്യൂബ് ചാനൽ നടത്തി അതിലൂടെ ഇരുട്ട് വെളുക്കേ മതപ്രഭാഷണവും സ്ത്രീകളുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി പ്രഭാഷണം നടത്തുന്ന വ്യക്തിയുമാണ്. അതുമാത്രമല്ല സിറാജുദ്ദീന്റെ ആദ്യത്തെ 2 കുട്ടികളെയും ആശുപത്രിയിലാണ് ഭാര്യ അസ്മ പ്രസവിച്ചത്, അതിന് ശേഷം മൂന്നാമത്തെ പ്രസവം മുതലാണ് അദ്ദേഹത്തിന് ഭാര്യ വീട്ടിൽ പ്രസവിച്ചാൽ മതി എന്ന ഉൾവിളി ഉണ്ടായിരിക്കുന്നത്. സ്ത്രീകൾ വീട്ടിലാണ് പ്രസവിക്കേണ്ടത് അല്ലാണ്ട് ആശുപത്രിയിൽ അല്ല എന്ന ആഹ്വാനമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഒപ്പം അദ്ദേഹത്തിന്റെ നാട്ടിൽ വീട്ടിൽ പ്രസവിക്കുന്ന സ്ത്രീകളെ അംഗീകരിക്കാനും ആദരിക്കാനും സമ്മാനങ്ങൾ നൽകാനും പ്രത്യേക സംഘാടക സമിതികളും വാട്ട്സാപ്പ് കൂട്ടായ്മകളുമുണ്ടെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ .
ഇത്തരത്തിലുള്ള പ്രശ്നം ആദ്യമായിട്ടല്ല ഉണ്ടാകുന്നത്. ഏകദേശം ഒരു വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് താമസിച്ചിരുന്ന ഷമീന വീട്ടിലെ പ്രസവത്തിടെ മാതാവും കുഞ്ഞും മരണപ്പെട്ടിരുന്നു. ഷമീനയുടെ മൂന്നാമത്തെ പ്രസവം. ആദ്യത്തെ 2 പ്രസവവും ആശുപത്രിയിൽ ആയിരുന്നു. ആദ്യഭാര്യയിൽ നിരവധി കുട്ടികൾ ഉള്ള പൂന്തുറ നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന . ആദ്യത്തെ രണ്ട് പ്രാവശ്യവും ഷമീനയുടെ പ്രസവം ആശുപത്രിയിൽ സർജറി വഴിയാണ് നടന്നത്. മൂന്നാം തവണ ഷമീന ഗർഭിണി ആയപ്പോഴാണ് നിയാസിന് വെളിപ്പാട് ഉണ്ടായത്, തന്റെ ഭാര്യയുടെ പ്രസവം വീട്ടിൽ എടുത്താൽ മതിയെന്ന് ഭീഷണിപ്പെടുത്തി ഷമീനയേയും കുഞ്ഞിനേയും ഇല്ലാതാക്കാൻ കാരണമായ സംഭവങ്ങൾ അരങ്ങേറിയത്. അവിടെയും ഷമീനയുടെ ഗർഭധാരണം അയൽക്കാർ അറിഞ്ഞില്ല , നാട്ടുകാർ അറിഞ്ഞില്ല , പൊതുജനാരോഗ്യ പ്രവർത്തകർ അറിഞ്ഞില്ല. പ്രസവത്തെ തുടർന്ന് ഉണ്ടായ അമിത രക്തസ്രവത്തെ തുടർന്ന് ഉണ്ടായ കോപ്ലിക്കേഷനിൽ മാതാവും കുഞ്ഞും മരണപ്പെടുകയാണ് ഉണ്ടായത്. അവിടെയും നിയാസ് പറഞ്ഞത് അക്യുപങ്‌ചർ ചികിൽസ എടുത്തിരുന്നുവെന്നും ഷമീനയുടെ പ്രസവം യൂ- റ്റ്യൂബ് നോക്കി എടുക്കാൻ ശ്രമിച്ചുയെന്നുമാണ്.
ചില ആളുകളുടെ സ്വകാര്യ താല്പര്യങ്ങൾക്ക് അക്യുപങ്ചർ എന്ന ഉന്നത നിലവാരം പുലർത്തുന്ന ചികിൽസയെ ദുരോപയോഗം ചെയ്യുന്നത് കാലം അവർക്ക് ഒരിക്കലും മാപ്പ് നൽകില്ല.
മുകളിൽ പറഞ്ഞ 2 സംഭവങ്ങളിലും വീട്ടിൽ പ്രസവത്തിന് വിധേയരായ രണ്ടു സ്ത്രീകളും അഞ്ചോളം കുഞ്ഞുങ്ങളെ പ്രസവിച്ചവരാണ്. അവരുടെ ആദ്യത്തെ പ്രസവങ്ങൾ എല്ലാം ആശുപത്രികളിൽ തന്നെയാണ്. രണ്ട് പ്രസവങ്ങൾക്ക് ശേഷമാണ് അവർക്ക് ഭർത്താക്കൻമാർ ആശുപത്രി ചികിൽസയും ശുശ്രുഷകളും നിഷേധിച്ച് കൊണ്ട് നിരാകരിച്ചുകൊണ്ട് ഭീഷണിയെ തുടർന്ന് വീടുകളിൽ പ്രസവിക്കേണ്ടിവന്നത്. :തുടർന്നുണ്ടായ അമിത രക്തസ്രാവത്താൽ 2 മാതാക്കളും മണിക്കൂറോളം രക്തം വാർന്ന് ഇഞ്ചിഞ്ചായി ഘട്ടം ഘട്ടമായി മരണപ്പെടുകയാണുണ്ടായത്.
ഈ രണ്ടു സംഭവങ്ങളിലും പല കാര്യങ്ങളും ഇങ്ങനെ മരണപ്പെട്ട സ്ത്രീകളുടെ ഭർത്താക്കൻമാർ പൊതുസമൂഹത്തിൽ നിന്നും മറച്ച് വയ്ക്കാൻ ശ്രമിക്കുന്നതായി മനസിലാക്കാൻ കഴിയും. അന്ധമായ മത വിശ്വാസം, ആധുനിക ചികിൽസ സംവിധാനങ്ങളോടുളള വെറുപ്പ്, സർക്കാർ ആരോഗ്യപാലനത്തിനോടുള്ള അവമതിപ്പ്, ആശുപത്രികളിലെ പുരുഷ ആരോഗ്യ പ്രവർത്തകർ സ്ത്രീയുടെ ശരീരം കാണാൻ പാടില്ല എന്ന അന്ധമായ മതചിന്ത , ഒപ്പം രണ്ടിൽ അധികം കുഞ്ഞുങ്ങൾ ജനിച്ച കാര്യം സർക്കാർ രേഖകളിൽ ഉണ്ടായാൽ തങ്ങളുടെ ചില പ്രത്യേക തരം അജണ്ടകൾക്ക് തടസമാകുമോ എന്ന ഭയം ഇത്തരത്തിലുള്ള ആശങ്കകളാലാണ് ഇവർ പ്രസവം വീട്ടിലാക്കാൻ നിർബന്ധം പിടിച്ചതും ഭീഷണിപ്പെടുത്തിതും പൊതുസമൂഹത്തിൽ നിന്നും ഗർഭധാരണത്തെ രഹസ്യമാക്കിവച്ചതും.
എന്നിട്ട് പ്രസവമരണങ്ങൾ ഉണ്ടായപ്പോൾ അക്യുപങ്ചറിനെയും യൂ- റ്റ്യൂബിനേയും കൂട്ട് പിടിച്ച് രക്ഷപ്പെടാനുള്ള അവസാന ശ്രമങ്ങളാണ് രണ്ടിടത്ത് നിന്നും ഉണ്ടായത്. അവസാനത്തെ കച്ചിതുരുമ്പ് പക്ഷേ അത് അവർക്ക് രക്ഷ . ആകില്ല കാരണം യഥാർത്ഥ അക്യുപങ്ചർ ട്രീറ്റ്മെന്റിൽ സ്ത്രീകളുടെ പ്രസവ സംബന്ധമായ ചികിൽസാവിധികളെ കുറിച്ച് പറയുന്നില്ല എന്നത് തന്നെ കാരണം. മുറി വൈദ്യൻ ആളെ കൊല്ലും എന്ന് പറയുന്നത് പോലെ അക്യുപങ്ചറിന്റെ വാലും തുമ്പും മാത്രം മനസിലാക്കിയതിന് ശേഷം അതിനെ തങ്ങളുടെ ചില പ്രത്യേക അജണ്ട നടപ്പാക്കാൻ രഹസ്യമായി ശ്രമിക്കുന്ന വിഭാഗങ്ങളെ കാലം കണക്ക് പറയിപ്പിക്കുക തന്നെ ചെയ്യും.
നമ്മുടെ ചരിത്രാതീതകാലം മുതൽ മർമ്മചികിൽസ എന്ന രൂപത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നൂറ്റാണ്ടുകളായി ജനങ്ങളുടെ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന വിവിധതരത്തിലുള്ള വേദനയുടെ രൂപത്തിലുള്ള ലക്ഷണങ്ങൾക്ക് പ്രധാനമായും നൽകുന്ന ചികിൽസ രീതിയാണ് അക്യുപങ്ചർ ട്രീറ്റ്മെന്റ്. അല്ലാണ്ട് മത അന്ധത ബാധിച്ചവൻമാർ ചെയ്യുന്നതു പോലെയുള്ള സ്ത്രീകളുടെ അവസാന പ്രസവം എടുക്കാനുള്ള ചികിൽസയല്ല ഇത്. 1400 വർഷം മാത്രം പഴക്കമുള്ള ചികിൽസയുമല്ല. ഈ ചികിൽസയ്ക്ക് 3000 മുതൽ 8000 വർഷമാണ് പഴക്കം നിശ്ചയിക്കപ്പെടുന്നത്.
ശരീരത്തിൽ രോഗങ്ങൾ വന്നാൽ ഔഷധങ്ങൾ കഴിക്കരുതെന്നോ .... ചികിൽസിക്കരുതെന്നോ ..... ആശുപത്രിയിൽ പോകാതെ പ്രസവം സാധ്യമാക്കി തരാമെന്നോ അക്യുപങ്ചർ സിസ്റ്റത്തിൽ പറയുന്നില്ല. ഇത്തരം വഷളത്തരങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുന്നത് അക്യുപങ്ചറിനെ ദുരോപയോഗം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നിഗൂഢശക്തികളാണ്.
ബിസി 500 കാലഘട്ടത്ത് അതായത് 2500 വർഷങ്ങൾക്ക് മുമ്പ് മഗതരാജ്യത്തിൽ ജീവിച്ചിരുന്ന ആചാര്യ ജീവക് കൗമർഭ് ചിട്ടപ്പെടുത്തിയ മർമ്മചികിൽസയെ ചൈനക്കാരും ചൈനയുടെ വിപ്ലവ നക്ഷത്രം മാവോ സേതുംഗ് ന്യൂയോർക്ക് ടൈംസ് പത്രാഥിപർ ജെംയിസ് റസ്റ്റൺ എന്നിവരാണ് ലോകസമക്ഷത്തിന് മുന്നിൽ അക്യുപങ്ചർ ട്രീറ്റ്മെന്റിനെ പരിചയപ്പെടുത്തിയത്. തുടർന്ന് 1962 മുതൽ ലോകാരോഗ്യ സംഘടന (WHO) അംഗികരിക്കുന്നു. 2003-ൽ എ ബി ബാജ്പേയി സർക്കാർ അക്യുപങ്ചറിനെ ഇന്ത്യയിൽ അംഗീകാരം നൽകി. ബംഗാളിൽ നിന്നുള്ള ഡോ. ബിജോയികുമാർ ബസു ആണ് 1959-ൽ ചൈനയിൽ നിന്നും അക്യുപങ്ചർ ട്രീറ്റ്മെന്റ് സിസ്റ്റത്തെ ഇന്ത്യകാർക്കായി പരിചയപ്പെടുത്തിയത്.
ഇത്രയും തഴക്കവും പഴക്കവും പാരമ്പര്യവുമുള്ള ഒരു ചികിൽസ വിഭാഗത്തെ ഏതെങ്കിലും മതഅന്ധവിശ്വാസികൾ അവരുടെ നിഗൂഢ താല്പര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ആർക്കും അനുവദിച്ച് കൊടുക്കാൻ സാധിക്കില്ല.
ഇന്ന് ഇപ്പോൾ അക്യുപങ്ചർ ചികിൽസയുടെ മറവിൽ ശരിയായ അറിവോ പരിശീലനമോ ലഭിക്കാത്ത ചില മുറി വൈദ്യൻമാരായി വിലസുന്ന ചിലതരം നിഗൂഡ ശക്തികൾ ജനങ്ങളെയും രോഗികളെയും ഒപ്പം അക്യുപങ്ചർ ചികിൽസയേയും കൂടി തെറ്റായ മാർഗത്തിലേക്ക് വഴി തെളിക്കുകയാന്ന്. അക്യുപങ്ചർ തത്വങ്ങളെ സംബന്ധിച്ച് ചൈനക്കാരോ ലോകാരോഗ്യ സംഘടനയോ പറയാത്ത നിർവചിക്കാത്ത കാര്യങ്ങളാണ് ചില കുബുദ്ധികൾ അക്യുപങ്ചറിന്റെ പേരിൽ ചെയ്യുന്നത്. തൊട്ട് ചികിൽസ , തൊടാതെയുള്ള ചികിൽസ , നുള്ള് ചികിൽസ , ഫോൺ ഓതൽ ചികിൽസ, ഓതി നാക്കിൽ ഒട്ടിക്കൽ ചികിൽസ , പ്രസവ ചികിൽസ , പ്രസവം എടുക്കൽ ചികിൽസ , പ്രസവം രഹസ്യമാക്കി വയ്ക്കൽ ചികിൽസ , സർവ്വരോഗങ്ങൾക്കും ഒറ്റമൂലി ചികിൽസ ഇങ്ങനെ പോകുന്നു ചില മത അന്ധത ബാധിച്ച നിഗൂഢശക്തികളുടെ ശക്തി പ്രകടനങ്ങൾ.
ഇതൊന്നും യഥാർത്ഥത്തിൽ അക്യുപങ്ചർ ട്രീറ്റ്മെന്റ് അല്ല എന്ന് വിനീതമായി പറഞ്ഞു കൊളളട്ടെ.
അക്യുപങ്ചർ ട്രീറ്റ്മെന്റ് അതിന് അതിന്റേതായ ഒരു തിയറിയുണ്ട് , രോഗനിർണയ മാർഗങ്ങളുണ്ട് , ചികിൽസാവിധികളുണ്ട് , രോഗനിവാരണ മാർഗങ്ങളുണ്ട് , ഏതൊക്കെ രോഗങ്ങൾക്ക് ചികിൽസ നൽകാൻ കഴിയും എന്നും കൃത്യമായി അതിന്റെ തിയറിയിൽ നിന്നും പഠിക്കാൻ കഴിയും. അങ്ങനെ ശരിയായ പരിശീലനം പൂർത്തികരിച്ചവർക്ക് മാത്രമേ ജനങ്ങൾക്ക് ശരിയായ ചികിൽസ നൽകാനും ആരോഗ്യം നൽകാനും കഴിയുകയുള്ളു. കേവലം വിരലിൽ എണ്ണാവുന്ന ദിവസം മാത്രം അക്യുപങ്ചർ പരിശീലിക്കുന്ന തെറ്റായ മാർഗത്തിൽ പരിശീലനം ലഭിക്കുന്നവരാന്ന് പിന്നീട് മത അന്ധതയെ കൂട്ട് പിടിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശവും തെറ്റായ ചികിൽസ രീതികളും തെറ്റായ മാർഗങ്ങളും പ്രചരിപ്പിക്കുന്നതും ചികിൽസിക്കുന്നതും.
വ്യാജ അക്യുപങ്ചറിസ്റ്റിന്റെ സ്വഭാവ സവിശേഷതകളും നിലപാടുകളും ചികിൽസ രീതികളും ഏറെകുറെ എല്ലാ അവസരങ്ങളിലും ഇങ്ങനെ ആയിരിക്കും. നമുക്ക് ഒന്ന് നോക്കാം.
വ്യാജ ചികിൽസകർ എപ്പോഴും മരുന്നുകൾ കഴിക്കരുത് എന്ന് പറയും. മരുന്നുകൾ കഴിക്കുന്ന രോഗികളോട് നിർത്താൻ നിർബന്ധിക്കും. മരുന്നുകൾ നിർത്തിയാൽ മാത്രമേ അത്തരക്കാർ ചികിൽസ ആരംഭിക്കയുള്ളു. വീട്ടിൽ സ്ത്രീകൾ പ്രസവിച്ചാൽ മതിയെന്നും സുഖപ്രസവം നടക്കുമെന്നും ആശുപത്രി പ്രസവം വളരെ ആപത്ത് ആണെന്നും അങ്ങനെ സംഭവിച്ചാൽ ദൈവകോപം ഉണ്ടാകുമെന്നും പറഞ്ഞു കൊണ്ടിരിക്കും. ലബോറട്ടറി, മെഡിക്കൽ പരിശോധനകൾ ആവശ്യമില്ലെന്ന് പറയും. അത്തരം വ്യാജ ചികിൽസകർ സ്വന്തമായി 4 ജി എന്ന സിദ്ധാന്തം കൂടി തയ്യാറാക്കി വച്ചിട്ടുണ്ട്. അതായത് എല്ലാ കാര്യങ്ങളും മതപരമായി ബന്ധപ്പെടുത്തി സംസാരിച്ചു കൊണ്ടിരിക്കും. ആവശ്യത്തിന് ഭക്ഷണം കഴിക്കരുത് , വെള്ളം കുടിക്കരുത് , ഏറെ കുറെ എപ്പോഴും വിശ്രമം എടുക്കണം , മറ്റ് രീതിയിലുള്ള ചികിൽസാ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കരുത്. പക്ഷേ രാത്രിയുള്ള ഉറക്കവും വിശ്രമവും എത്രവേണമെങ്കിലും ആകാം. ഇങ്ങനെ മത അന്ധത ബാധിച്ച ഒരു കൂട്ടം വ്യാജ ചികിൽസകരാണ് ലോകം അംഗീകരിക്കുന്ന ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിക്കുന്ന അക്യുപങ്ചർ എന്ന മഹത്തായ ചികിൽസമാർഗത്തെ പൊതു സമൂഹത്തിൽ അവമതിപ്പ് ഉണ്ടാകും വിധം അതിന്റെ യശസ്സ് നശിപ്പിക്കാനായി അതിൽ അവരുടെ നിഗൂഢ പദ്ധതികൾക്ക് താവളം ഒരുക്കുന്നത്. ഇത്തരം വ്യാജൻമാരെ കണ്ടെത്തി സമൂഹത്തിൽ നിന്നും മാറ്റി നിർത്താൻ അധികൃതർ തയ്യാറാവുകയും അതിന് വേണ്ടുന്ന നടപടിക്രമങ്ങൾ ഉണ്ടാകേണ്ടത് ഇനിയുള്ള കാലത്തിന്റെ നല്ല ഭാവിയ്ക്ക് അത്യാവശ്യമാണ്.
ഡോ. ജോയി ലേവി
President of AMPA , Kerala
No. 090484 16105