Dr. Venu Thonnakkal

Dr. Venu Thonnakkal Tips to attain better physical and mental health

                         പിതൃത്വവും പിന്നെ അമ്പും വില്ലും                 ഡോ. വേണു തോന്നയ്ക്കൽ           ഒന്നിലേറെ ഭർത്ത...
27/02/2026


പിതൃത്വവും പിന്നെ അമ്പും വില്ലും
ഡോ. വേണു തോന്നയ്ക്കൽ
ഒന്നിലേറെ ഭർത്താക്കൻമാരുള്ളതിനാൽ ഗർഭത്തിലെ കുഞ്ഞ് ആരുടേതെന്നറിയണമല്ലോ. കുഞ്ഞിൻ്റെ പിതാവാരെന്ന് ബോധ്യപ്പെടുത്താനുള്ള അവകാശം അമ്മയ്ക്ക് മാത്രമാണ്. സ്ത്രീ ഗർഭിണിയായതിനു ശേഷം ഗർഭസ്ഥ ശിശുവിൻ്റെ ജൈവിക പിതാവിനെ ആചാരപരമായി പ്രഖ്യാപിക്കുന്നു. അതിനായി നടത്തുന്ന അമ്പും വില്ലും ചടങ്ങാണ് ഒരു പ്രധാന ആചാരം.
ഗർഭത്തിൻ്റെ ഏഴാം മാസത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. ഗർഭിണിയായ സ്ത്രീയുടെ എല്ലാ ഭർത്താക്കന്മാർക്കും തങ്ങൾ നിർമ്മിച്ച അമ്പും വില്ലും സമ്മാനിക്കാവുന്നതാണ്.
അത് ആരുടെ പക്കൽ നിന്നാണോ സ്വീകരിച്ചത്, അയാൾ ആചാരപരമായി ഗർഭത്തിലെ കുട്ടിയുടെ പിതാവായി അംഗീകരിയ്ക്കപ്പെടുന്നു. ഗർഭത്തിൻ്റെ ഏഴാം മാസത്തിൽ നമുക്കിടയിലും ചടങ്ങുകൾ ആചരിക്കുന്നു. ചടങ്ങുകളുടെ എണ്ണം പെരുകതയാണ്. അജ്ഞതയും അന്ധവിശ്വാസങ്ങളും മൂലം പൊറുതി മുട്ടുകയാണ്. ലോകം പുരോഗമിയ്ക്കുന്ന ശാസ്ത്രയുഗത്തിൽ നാം അന്ധവിശ്വാസങ്ങൾക്ക് വളമിടുകയാണ്.
ഗർഭധാരണത്തിനു ശേഷം പിതൃത്വം സ്ഥിരീകരിക്കുന്നതിന് പകരം, ഒരു വിവാഹാചാരമായിട്ടാണ് അമ്പും വില്ലും ചടങ്ങ് ഇപ്പോൾ കണ്ടു വരുന്നത്. ഇതോടനുബന്ധിച്ച് സദ്യയും ആഘോഷങ്ങളും നടക്കുന്നു. ആഘോഷങ്ങളിൽ അവരുടെ സമൂഹ നൃത്തവും പാട്ടും ഉണ്ടാവും.
അമ്പും വില്ലും സമ്മാനിച്ച് പിതൃത്വം ഉറപ്പിച്ചതൊക്കെ ശരി. അത് ചടങ്ങായി മാത്രം കണ്ടാൽ മതി. അവൾ പ്രസവിക്കുന്ന മക്കളെ ഭർത്താക്കൻമാരിൽ മൂത്ത സഹോദരനിൽ നിന്നുള്ളതായി കണക്കാക്കുന്നു. എന്നാൽ ഗോത്രാചാരമനുസരിച്ച് കുട്ടികൾ എല്ലാ സഹോദരന്മാരുടെയും സന്തതികളായിട്ടാണ് വളരുന്നത്. കുട്ടികളിൽ സ്ത്രീയുടെ ഭർത്താക്കന്മാരിൽ ഏവർക്കും തുല്യ അവകാശമുണ്ട്.
ശൈശവ വിവാഹവും പെൺ ശിശുഹത്യയും അവർക്കിടയിൽ നില നിന്നിരുന്നു. ഇവ രണ്ടും ഗോത്ര ഭരണകൂടം നിരോധിച്ചു.
ആധുനിക ജീവിത ശൈലിയുടെ സ്വാധീനം കാരണം (സാഹോദര്യ) ബഹുഭർതൃത്വം ഇപ്പോൾ സാധാരണയായി ആചരിക്കപ്പെടുന്നില്ല.
നമ്മുടെ പൊതു ജീവിതത്തിൽ നടക്കുന്ന തരത്തിലുള്ള വിവാഹങ്ങൾ ആണ് ഇപ്പോൾ അവർക്കിടയിലും സാധാരണയായി കാണുന്നത്. എങ്കിലും അപൂർവമായും ബഹുഭർതൃത്വവും അമ്പും വില്ലും ചടങ്ങും നടക്കുന്നുണ്ട്.
ടോഡ ഗോത്ര സമൂഹം പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ആയുധമാണ് അമ്പും വില്ലും. ടോഡർ മാത്രമല്ല ആഗോള വ്യാപകമായി ആദിവാസിജനത അമ്പും വില്ലും ഇര തേടാനും ശത്രുവിനെതിരെയും ഉപയോഗിയ്ക്കുന്നു. നമ്മുടെ പൂർവ്വികരും ആയുധമായി അമ്പും വില്ലുമാണല്ലോ ഉപയോഗിച്ചിരുന്നത്. അത് പരിണമിച്ചുണ്ടായതാണ് ആധുനിക യുദ്ധോപകരണങ്ങൾ.
ഗോത്രവർഗ്ഗങ്ങൾ മാത്രമല്ല പരിഷ്കൃതർ എന്നഭിമാനിക്കുന്ന നാമും പൊതു ചടങ്ങുകൾക്ക് ആയുധങ്ങൾ പ്രദർശിപ്പിയ്ക്കുന്നു. അത് ആചാരമായി തന്നെ മാറിയിട്ടുമുണ്ട്.

                           ഡോ വേണു തോന്നയ്ക്കൽ                     പഴച്ചാറല്ല പഴം കഴിയ്ക്കുക           എൻറെ ഒരു സുഹൃത്ത്...
27/02/2026


ഡോ വേണു തോന്നയ്ക്കൽ
പഴച്ചാറല്ല പഴം കഴിയ്ക്കുക

എൻറെ ഒരു സുഹൃത്ത് ഈയിടെ ചോദിക്കുകയുണ്ടായി. പഴച്ചാറാണോ പഴമാണോ കഴിക്കേണ്ടത്. സോഷ്യൽ മീഡിയയിലും മറ്റും പഴച്ചാറിൻ്റെ മഹത്വം പലരും വാഴ്ത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം അപ്രകാരം ചോദിച്ചത്.
തീർച്ചയായും പഴം നേരിട്ടാണ് കഴിക്കേണ്ടത്. ഭക്ഷണം ആദ്യം ദഹിക്കുന്നത് വായിലാണ്. ഭക്ഷണം വായിൽ ചവയ്ക്കുമ്പോൾ ഉമിനീരിലെ ദഹന രസമായ തൈയലിൻ (ptyaline) ഭക്ഷണവുമായി കലരുകയും തന്മൂലം ദഹന പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു. മാത്രവുമല്ല അവിടെ ആൽക്കലൈൻ മീഡിയം ആവുകയുമാണ്. വായിൽ വച്ച് ഭക്ഷണം നന്നായി ചവച്ചരയ്ക്കണം എന്ന് പറയുന്നത് കേട്ടിട്ടുണ്ടാവുമല്ലോ. അത് ദഹനം മെച്ചപ്പെടുത്താൻ ആയിട്ടാണ് എന്ന് മനസ്സിലായിക്കാണും. നമ്മൾ പലരും ഭക്ഷണം ചവച്ചരച്ച് രുചിയറിഞ്ഞ് സന്തോഷത്തോടെ കഴിക്കുകയല്ല "അക്രാന്തം" പിടിച്ച് വിഴുങ്ങുകയാണ് ചെയ്യുന്നത്.
വായിലെ ദഹനാനന്തരം ഭക്ഷണം ഉദരാശയത്തിലേക്ക് പോകുന്നു. അവിടെ വച്ച് അമ്ല മീഡിയത്തിൽ ആമാശയത്തിലെ വിവിധ തരം ദഹന രസങ്ങളുമായി കലർന്ന് തുടർന്നുള്ള ദഹന പ്രക്രിയ നടക്കുന്നു.
പഴച്ചാറാണ് കഴിക്കുന്നത് എങ്കിൽ അത് വായിൽ വേണ്ടത്ര നേരം തങ്ങുകയില്ല. അതിനാൽ ഉമിനീരുമായി കലർന്ന് അവിടെ നടക്കേണ്ട ദഹന പ്രക്രിയ നേരായവണ്ണം നടക്കുകയില്ല. മാത്രവുമല്ല പഴച്ചാർ നേർപ്പിച്ച ഭക്ഷണമാകയാൽ അതിൽ നന്നായി കലരാൻ ഉൽപാദിപ്പിയ്ക്കപ്പെടുന്ന ഉമിനീർ പോരാതെ വരും. കൂടാതെ ചവയ്ക്കുമ്പോഴാണ് ഉമിനീർ ആവശ്യത്തിനുൽപാദിപ്പിക്കുന്നത്. ഉറക്കത്തിൽ തലയിണയിൽ ഉമിനീർ പ്രവാഹമുണ്ടാക്കുന്നവരെ വിസ്മരിക്കുന്നില്ല.
ആമാശയത്തിലും മെച്ചപ്പെട്ട തരത്തിൽ ദഹനം നടക്കണമെന്നില്ല. മാത്രമല്ല പഴച്ചാറിൽ ഭക്ഷ്യ നാരുകൾ നഷ്ടപ്പെടുന്നു. ഭക്ഷ്യ നാരുകൾക്ക് വലിയ പ്രാധാന്യമുണ്ട് എന്നറിയാമല്ലോ.
പ്രമേഹ രോഗികൾക്കും മിക്ക പഴങ്ങളും നിയന്ത്രിത അളവിൽ കഴിക്കാവുന്നതാണ്. എന്നാൽ പഴച്ചാർ അരുത്.
അതിനാൽ ഉദരത്തിൽ ദഹന പ്രശ്നങ്ങൾ ഇല്ലാത്തവർ പഴം നേരിട്ട് കഴിക്കുക. ചില രോഗാവസ്ഥകളിൽ പഴച്ചാറാവട്ടേ. ഭക്ഷണം കഴിയ്ക്കാനാവാത്ത കിടപ്പ് രോഗികൾക്ക് പഴച്ചാറെങ്കിലും നന്ന്.
പഴച്ചാർ കഴിക്കുന്നത് ഒരു "ഗമ" യായി കരുതുന്ന പച്ച പരിഷ്കാരികൾ നമുക്കിടയിൽ ധാരാളമുണ്ട്. അവർ അപ്രകാരം തന്നെ കഴിച്ചു കൊള്ളട്ടെ. പഴച്ചാറിന് മുകളിൽ ഈർക്കിലിൽ കൊരുത്ത ഓറഞ്ചിന്റെ തൊലിയോ നാരങ്ങ തൊലി വെള്ളരിക്ക കഷണമോ കൂടിയായാൽ അത് സ്റ്റാർ ലെവലായി എന്നും കരുതാം.
അവരോട് ഒരപേക്ഷ. പഴച്ചാറിൽ അധിക മധുരമായി പഞ്ചസാര ചേർക്കാതിരിക്കുക. പഞ്ചസാരയെക്കാൾ (sucrose) വളരെ മെച്ചപ്പെട്ട കാർബോഹൈഡ്രേറ്റ് ആണ് പഴത്തിലെ മധുരം (fructose).
പഞ്ചസാര വിഷമാണ് എന്ന ഒരു അഭിപ്രായം എനിക്കില്ല. പഞ്ചസാര വെളുത്ത വിഷമാണ് എന്ന് ആരോപിച്ച് പ്രചരണം നടത്തുന്നവർ ധാരാളമുണ്ട്. അവർ അന്ധരോ കണ്ണുപൂട്ടി അന്ധത നടിക്കുന്നവരോ ആവാം. അധികമായാൽ അമൃതും വിഷം എന്ന വാക്യം ഇത്തരുണത്തിൽ ആവാം.
മിക്കവാറും ബേക്കറി ഭക്ഷണങ്ങൾ വിഷമയമാണ്. അതായത് അനാരോഗ്യ കരമാണ്. അതിൽ ചേർക്കുന്ന ചില തന്മാത്രകൾ ശീലിച്ചവർക്ക് രുചികരമാവാവാം. എന്നാൽ അനവധി ആരോഗ്യ പ്രശ്നങ്ങൾക്കിട വരുത്തുന്നു. ശീതള പാനീയങ്ങൾ മിക്കതും സമ്പൂർണ്ണ കൃത്രിമ രാസ സംയുക്തങ്ങളാണ്. തോട്ടത്തിൽ വച്ച് തയ്യാറാക്കിയതെന്നും കുട്ടികൾ ഇഷ്ടപ്പെടുന്നതെന്നുമൊക്കെ പരസ്യപ്പെടുത്തി വിൽക്കുന്നവയാണ് അതൊക്കെയും. പരസ്യങ്ങളിൽ വീഴുന്ന അഭ്യസ്ഥവിദ്യരും ആരോഗ്യ ബോധ ധാരികളുമായ നാം അവ മാത്രം കഴിയ്ക്കുകയും മക്കൾക്ക് നൽകുകയും ചെയ്യുന്നു. എന്നിട്ട് അഭിമാനത്തോടെ ആ ഭക്ഷണത്തെ പുകഴ്തുന്നു. എന്തൊരു ദുരന്തമാണല്ലേ. ഇത്തരം ആഗോള കുത്തകകൾക്ക് മുന്നിൽ ഭരണകൂടങ്ങൾ പോലും നിസ്സഹായകരാവുകയാണ്.
പഴത്തിൽ പഞ്ചസാര വിതറി കഴിക്കുന്നവർ ഉണ്ട്. ഈയിടെ ഞാനൊരു വീട്ടിൽ അതിഥിയായി ചെന്നു. ഗൃഹനാഥ ചായക്കൊപ്പം ഒരു നേന്ത്രവാഴപ്പഴം തന്നാണ് എന്നെ സൽക്കരിച്ചത്. അത് കണ്ട് ഗൃഹനാഥൻ ഭാര്യയോട് ക്ഷോഭിച്ചു. പഴം തൊലിയുരിഞ്ഞ് കഷണങ്ങളാക്കി പഞ്ചസാര വിതറി നൽകുകയോ പുഴുങ്ങി നൽകുകയോ ചെയ്തു കൂടെ എന്നായിരുന്നു അദ്ദേഹം.
ഉദര പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായെങ്കിൽ പഴം നേരിട്ട് കഴിക്കുന്നതാണ് ഉത്തമം. പഴങ്ങൾ കഴിവതും പുഴുങ്ങി കഴിക്കാതിരിക്കുക. ജീവകം സി നഷ്ടമാവും. ഗുണത്തേക്കാളുപരി പരിഷ്കാരമാണ് വേണ്ടന്നുള്ളവർക്ക് അങ്ങനെയാവാം.

                               ഡോ. വേണു തോന്നയ്ക്കൽ                                   ബ്രസീൽ നട്ട്          ചിത്രം ശ്രദ്...
26/02/2026


ഡോ. വേണു തോന്നയ്ക്കൽ
ബ്രസീൽ നട്ട്

ചിത്രം ശ്രദ്ധിക്കുക. ചക്കക്കുരു എന്നു തോന്നുന്നുണ്ടോ. ചക്കക്കുരു അല്ല. അതാണ് ബ്രസീൽ നട്ട്.
ഏറെ പോഷക ഗുണങ്ങൾ ഉള്ള ഒരു വിത്താണ്. ശ്രദ്ധേയമായ അളവിൽ സെലീനിയം (Se), മാംഗനീസ് (Mn), സിങ്ക് (Zn), ഫോസ്ഫറസ് (P), പൊട്ടാസ്യം (K), എന്നീ ഖനിജങ്ങളും (minerals), ധാരാളം കാർബൊഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പുകൾ, ഭക്ഷ്യനാരു ഘടകം എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ വലിയ അളവിൽ ജീവകം ബി കോംപ്ലക്സ് (Riboflavin, Thiamine), ജീവകം ഈ എന്നിവയുമുണ്ട്.
ഇത് നല്ല കൊളസ്ട്രോളിന്റെ (HDL) സാന്നിധ്യം വർദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷി നില നിർത്താനും തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ക്ഷീണമകറ്റാനും സഹായിക്കുന്നു. തലമുടിയുടെ വളർച്ചയ്ക്കും ചർമാരോഗ്യത്തിനും ഏറെ നന്നാണ്. അതിനാൽ സൗന്ദര്യ വർദ്ധിനിയുമാണ്. ഈ വിത്ത് ആട്ടിയെടുക്കുന്ന എണ്ണ സൗന്ദര്യ വർദ്ധിനികളുടെ ഉൽപാദനത്തിന് ഉപയോഗിക്കുന്നു.
ബ്രസീൽ നട്ട് നേരിട്ട് ഭക്ഷിയ്ക്കാവുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് അധികം കഴിക്കരുത്. നമ്മുടെ നാട്ടിലും ഇത് ലഭ്യമാണ്.
ബ്രസിൽ നട്ട് (brazil nut) എന്ന പേര് കൂടാതെ ആമസോൺ നട്ട് (amazon nut) ആമസോൺ ആൽമണ്ട് (amazon almond) തുടങ്ങി അനേകം പേരുകളിൽ അറിയപ്പെടുന്നു. ഇതിൻറെ ശാസ്ത്രനാമം ബർതൊലേഷ്യ എക്സൽഷ്യ (Bertholletia excelsa) എന്നാണ്. കുടുംബം ലിസിത്തിഡേസീ (Lecythidaceae).
വളരെ പുരാതനമായ ഒരു വൻ മരമാണിത് ദക്ഷിണ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലാണ് ജനനം. അതുകൊണ്ടാണ് ആമസോൺ നട്ട് മരം ( Amazon nut tree) എന്ന പേര് സിദ്ധിച്ചത്. ആമസോൺ നദിയുടെ ഇരുകരകളിലും ഇവ തല ഉയർത്തി നിൽക്കുന്നത് കാണാം. ആമസോൺ മഴക്കാടുകളിലെ ഏറ്റവും ഉയരം ഉള്ളതും ഏറെക്കാലം ജീവിക്കുന്നതുമായ മരങ്ങളുടെ കൂട്ടത്തിൽ പെടുന്നു. അഞ്ഞൂറ് വർഷത്തോളം ആയുസ്സുള്ള ഈ മരം 50 ലേറെ മീറ്റർ ഉയരത്തിൽ വളരുന്നു.
ഈ മരത്തിൻ്റെ വിത്താണ് ബ്രസീൽ നട്ട്. മരം പൂത്താൽ ഫലം ഉണ്ടായി പാകമാവാൻ ഏതാണ്ട് 14 മാസങ്ങൾ എടുക്കും ഒരു പന്തിന്റെ ആകൃതിയിലുള്ള ഫലത്തിന് 10 - 15 സെൻറീമീറ്റർ വരെ വലിപ്പവും രണ്ടു കിലോഗ്രാം ഭാരവും ഉണ്ടാവും. തേങ്ങയുടെ ചിരട്ട മാതിരി കട്ടിയുള്ള തോടിനുള്ളിൽ ഓറഞ്ചിന്റെ അല്ലി മാതിരി ചക്കക്കുരു പോലുള്ള അരികൾ അടുക്കിയിരിക്കുന്നു.
ആമസോൺ കാടുകളിലെ ആദിമ വാസികളുടെ പ്രിയപ്പെട്ട ഭക്ഷണമാണിത്. ഇതിനെ സൂപ്പർ ഫുഡ് (super food) എന്ന് വിളിക്കാൻ കാരണം ഇതിലെ പോഷക ഗുണം തന്നെയാണ്. ലോകമെമ്പാടും കയറ്റുമതി ചെയ്ത വിപണനം നടത്തിയത് ബ്രസ്സീലാണ്. അതുകൊണ്ടാണ് ഇതിന് ബ്രസ്സീൽ നട്ട് (brazil nut) എന്ന പേര് വീണത്.

                                ഫ്രറ്റേണൽ പോളിയാൻഡ്രി                  ഡോ. വേണു തോന്നയ്ക്കൽ          പരമ്പരാഗതമായി നടത്ത...
24/02/2026


ഫ്രറ്റേണൽ പോളിയാൻഡ്രി
ഡോ. വേണു തോന്നയ്ക്കൽ

പരമ്പരാഗതമായി നടത്തപ്പെടുന്ന ടോഡ ഗോത്ര വിവാഹങ്ങൾ ഏറെ സവിശേഷമാണ്. അതിലൊന്നാണ് ഫ്രറ്റേണൽ പോളിയാൻഡ്രി (fraternal polyandry) അഥവ സാഹോദര്യ ബഹുഭർതൃത്വം. ഒരു സ്ത്രീ ഒരു പുരുഷനെ വിവാഹം കഴിക്കുന്നതോടെ അയാളുടെ സഹോദരന്മാരുടെയും ഭാര്യയായി മാറുന്ന ഒരു സമ്പ്രദായമാണിത്. സഹോദരന്മാർ ഒരു സ്ത്രീയെ പങ്കിടുകയും സഹഭർത്താക്കന്മാരാകുകയും ചെയ്യുന്നു.
പാഞ്ചാലി പഞ്ചപാണ്ഡവരെ ഭർത്താക്കൻമാരായി വരിച്ച മഹാഭാരതം കഥ അറിയാമായിരിക്കുമല്ലോ. അക്കാലത്ത് ഗോത്രങ്ങളിൽ നില നിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളുടെ തണൽ പറ്റിയാവും ഇതിഹാസ രചന നടത്തിയതെന്ന് കരുതാം. അത്തരം വിവാഹങ്ങൾ നമുക്കിടയിലും വളരെ ദൂരെയല്ലാത്ത കാലത്തും നടപ്പിലുണ്ടായിരുന്നു. രണ്ടു സഹോദരങ്ങൾക്ക് ഒരു സ്ത്രീയുമായുള്ള വിവാഹ ബന്ധത്തിൽ ഉണ്ടായ മക്കളിൽ ഒരാൾ എനിക്കൊപ്പം പഠിച്ചിരുന്നു. അയാൾ അമ്മയുടെ രണ്ടു ഭർത്താക്കൻമാറിൽ ആരെയും അച്ഛനെന്നു വിളിച്ചിട്ടില്ല. മൂത്തയാൾ വല്യച്ഛനും മറ്റയാൾ ഇളയച്ഛനുമായിരുന്നു.
പ്രകൃതി വിഭവങ്ങളും ഭൂമിയും സഹോദരൻമാർക്കിടയിൽ പങ്കിടുന്നത് തടയാനാണിത്തരം വിവാഹങ്ങൾ നടത്തിയിരുന്നത്. തന്മൂലം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത നിലനിർത്താനാവുമത്രേ.
സാഹോദര്യ ബഹുഭർതൃത്വം കൂടാതെ അന്യപുരുഷന്മാരുമായുള്ള ബഹുഭർതൃത്വവും പരമ്പരാഗതമായി നിലവിലുണ്ട്. അതായത്
ഒരു സ്ത്രീ വ്യത്യസ്ഥ കുടുംബങ്ങളിലെ പുരുഷന്മാരെ വരിക്കുന്നു.
ഇത്തരം വൈവാഹിക ബന്ധങ്ങളെ പ്രാകൃതമെന്ന അഭിപ്രായക്കാരാണ് ആധുനികരായ നാം. ആദിവാസി ഗോത്രങ്ങൾ ആധുനികാശയങ്ങൾ ശിരസ്സിൽ ചൂടണമെന്നില്ലല്ലോ. എന്നാൽ ഒരു പുരുഷൻ ഒട്ടേറെ വിവാഹങ്ങൾ കഴിക്കുകയും അത് നിലനിറുത്തുകയും ചെയ്യുന്ന ആധുനിക സമൂഹങ്ങൾ നമുക്കിടയിലുണ്ട്.
ചില സന്ദർഭങ്ങളിൽ, സ്ത്രീകൾക്ക് അവരുടെ ഭർത്താവിനെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ഇത് പണ്ടു കാലങ്ങളിൽ രാജകൊട്ടാരങ്ങളിൾ നടന്നിരുന്ന സ്വയംവരത്തിന് സമാനമായി കരുതാം. താൻ സ്ത്രീക്ക് ഭർത്താവാകാൻ യോഗ്യനാണോ എന്ന് പുരുഷൻ സ്ത്രീക്ക് മുന്നിൽ തെളിയിയ്ക്കണം. അതിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഭാരമുള്ള ഒരു കല്ല് ഉയർത്തണം. പഴയ കാലങ്ങളിൽ സമ്പന്നരായ നായർ തറവാടുകളിൽ വിവാഹാലോചനയുമായി എത്തുന്ന ചെറുക്കൻ ആരോഗ്യവാനും കഴിവുള്ളവനെന്നും തെളിയിക്കാനാൻ തക്ക പ്രകടനം കാഴ്ച വയ്ക്കണമായിരുന്നുവത്രേ. ശ്രീരാമൻ വില്ലൊടിച്ച് സീതയെ വരിച്ച രാമായണം കഥ ഓർമയുണ്ടാവുമല്ലോ.
ചില സമ്പ്രദായങ്ങളിൽ, ഒരു സ്ത്രീ ഗർഭിണിയായതിനു ശേഷം വിവാഹം പലപ്പോഴും സ്ഥിരീകരിയ്ക്കപ്പെട്ടിരുന്നു. പുരുഷനൊപ്പം സ്ത്രീ ഒരുമിച്ചു കഴിഞ്ഞിട്ടും സ്ത്രീ ഗർഭിണിയായിട്ടില്ലായെങ്കിൽ ആ വിവാഹം അസാധുവായിരിക്കുമെന്നർത്ഥം.

                  ജനിതകത്താളുകളിൽ തീർത്ത തുന്നലുകൾ                    ഡോ. വേണു തോന്നയ്ക്കൽ          തോഡ ജനത കലാനിപുണരാണ...
23/02/2026


ജനിതകത്താളുകളിൽ തീർത്ത തുന്നലുകൾ
ഡോ. വേണു തോന്നയ്ക്കൽ

തോഡ ജനത കലാനിപുണരാണ്. അവർ താമസിക്കുന്ന കുടിലുകളും അവരുടെ ആരാധനാലയങ്ങളും ധരിക്കുന്ന വസ്ത്രങ്ങളിലെ ചിത്രപ്പണികളും ശ്രദ്ധിച്ചാൽ അവരിലെ കലാവൈദഗ്ദ്ധ്യം മനസ്സിലാക്കാവുന്നതാണ്. അവരുടെ വീടിനെ കുടിൽ എന്ന് വിളിക്കുമെങ്കിലും അത് കാഴ്ചയ്ക്ക് ഒരു കലാരൂപമാണ്. അത്ര കണ്ട് ശിൽപ ഭംഗിയുണ്ട്. അപൂർവ്വവും അതുല്യവുമായ ബാരൽ-വോൾട്ട് വാസ്തു വിദ്യയ്ക്കും പേരുകേട്ട ഗോത്ര സമൂഹമാണിത്. കുടിലിന് മുൻഭാഗത്തും ഉൾവശത്തുമായി കാണപ്പെടുന്ന ചുവർ ചിത്രങ്ങൾ അവരുടെ കലാബോധത്തിന് ഉത്തമ ദൃഷ്ടാന്തമാണ്.
അവർ വസ്ത്രങ്ങളിൽ ഇടുന്ന തുന്നലുകൾ ഏറെ വ്യത്യസ്തവും ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ളതുമാണ്. ഇന്നത് വസ്ത്ര നിർമാണ രംഗത്ത് ശ്രദ്ധേയമാണ്. ഈ കഴിവ് ഒരു യൂണിവേഴ്സിറ്റിയിൽ നിന്നോ കലാക്ഷേത്രത്തിൽ നിന്നോ സ്വന്തമാക്കിയതല്ല. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട അവരുടെ ജനിതകത്താളുകളിൽ രേഖപ്പെടുത്തപ്പെട്ട കലാ വൈശിഷ്ട്യമാണ്. ഈ സവിശേഷ എംബ്രോയ്ഡറിക്ക് ലോകമെങ്ങും അംഗീകാരം ലഭിച്ചിട്ടുണ്ട്.

                                               മോനെഗർ                     ഡോ. വേണു തോന്നയ്ക്കൽ          നീലഗിരി കുന്നുകള...
22/02/2026


മോനെഗർ
ഡോ. വേണു തോന്നയ്ക്കൽ

നീലഗിരി കുന്നുകളിൽ ഒരു പ്രദേശത്ത് കൂട്ടമായി കഴിയുന്ന ഗോത്ര സമൂഹമല്ല ടോഡർ. നീലഗിരിയിൽ പലയിടങ്ങളിലായി അവർക്ക് എഴുപതിൽപരം താമസ സ്ഥലങ്ങളുണ്ട്. എന്നാൽ അവർക്ക് പൊതുവേ ഒരു ഗോത്ര തലവനാണുള്ളത്. മോനെഗർ (monegar) അല്ലെങ്കിൽ മോണാർ (monar) ആണ് ടോഡ ഗോത്രത്തലവന്റെ പരമ്പരാഗത പദവി. അതേസമയം സാമൂഹ്യ ജീവിത ക്രമങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കൾ വേറെയുമുണ്ട്.
ടോഡ ഗോത്രത്തിന് മോനെഗർ എന്ന ഗോത്രത്തലവൻ്റെ നേതൃത്വത്തിൽ നോയിം (Noim) എന്ന് വിളിയ്ക്കുന്ന ഒരു പരമ്പരാഗത ഭരണ സമിതിയുണ്ട്. അത് അവരുടെ സ്വയം പ്രഖ്യാപിത സർക്കാരാണ്. ഈ പരമ്പരാഗത സർക്കാരാണ് ടോഡ ഗോത്രത്തെ നിയന്ത്രിക്കുന്നത്. ഇത് തിരഞ്ഞെടുക്കപ്പെട്ട ആധുനിക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു.
ടോഡ ഗോത്ര സമൂഹത്തിനുള്ളിൽ സാമൂഹിക ഐക്യം നില നിർത്തുന്നതിനും നീതി നടപ്പാക്കുന്നതിനും നോയിമും മോനെഗറും ഉത്തരവാദികളാണ്. കൂടാതെ നീലഗിരിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും എരുമകളുടെ മേച്ചിൽ പുറങ്ങൾ അഥവ പുൽമേടുകൾ സൂക്ഷിയ്ക്കുന്നതിനും സംസ്ഥാന സർക്കാർ ചില ഉത്തരവാദിത്വങ്ങൾ ഇവരെ ഏൽപിച്ചിട്ടുണ്ട്. അക്കാര്യം ഇവർ നന്നായി ശ്രദ്ധിച്ചു പോരുന്നു. വന സംരക്ഷണ കാര്യത്തിൽ ആദിവാസി സമൂഹത്തേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റൊരു ഏജൻസിയുമില്ല. അതിന് ഒരു പ്രധാന കാരണമുണ്ട്. കാടാണവരുടെ ജീവനുമാത്മാവും. അവർക്ക് ഒരിക്കലും വനം കൊള്ളക്കാരാവാനോ കാടിനെ നശിപ്പിയ്ക്കാനോ ആവില്ല. കാടിന് ഒരു ജൈവ താളം ഉണ്ട്. അതിനൊത്താണ് ആദിവാസികളുടെ ഹൃദയം തുടിയ്ക്കുന്നത്.
ഗോത്രത്തിനുള്ളിൽ ഗോത്രത്തലവൻ കൂടാതെ ഭാവി ഭൂതങ്ങളെ നിർവ്വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പൂശാരിയും ഉണ്ടാവും. ഗോത്രത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളെയും രോഗങ്ങളെയും നടക്കുന്ന കുറ്റകൃത്യങ്ങളെയും വ്യാഖ്യാനിക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നത് പൂശാരിയാണ്. പരിഹാരമായി ആചാരമോ പ്രാർത്ഥനയോ പ്രായശ്ചിത്തമോ നടത്തുന്നു.
ടോഡ ഗോത്രങ്ങളിൽ സ്ത്രീകളെ അവരുടെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കുകയില്ല. ആധുനിക മതങ്ങളിലും സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കുന്ന വിഭാഗങ്ങളുണ്ട്. അത്തരം വിശ്വാസങ്ങളും ആചാരങ്ങളും കാണുമ്പോൾ നാമും പ്രാകൃതരല്ലേയെന്ന് സംശയിച്ചു പോവുന്നതിൽ എവിടെയാണ് തെറ്റ്.
മന്ത്രവാദം ടോഡ സംസ്കാരത്തിൽ നിഷിദ്ധമാണ്. ടോഡർ മാത്രമല്ല ബഡഗ സമൂഹത്തിലും മന്ത്രവാദം നിഷിദ്ധമാണ്. എന്നാൽ ശാസ്ത്ര വിജ്ഞാനധാരികളായ നാം മന്ത്രതന്ത്രാദികളിൽ വിശ്വസിക്കുന്നവരുമാണ്. ഇവിടെ ഒരു സംശയം സ്വാഭാവികം, ഏതിനുമെന്തിനും ആധുനികതയുടെ തുറുപ്പ് ചീട്ടിറക്കുന്ന നവോത്ഥാനം പുലമ്പുന്ന നമ്മളോ ആദിവാസികളോ പ്രാകൃതർ.

ഈ ആൾക്കൊപ്പം Sathyan Perambra – ഞാൻ ഒരു സ്‌ട്രീക്കിലാണ്! 8 മാസമായി ഞാൻ തുടർച്ചയായി മികച്ച ആരാധകനാണ്. 🎉
22/02/2026

ഈ ആൾക്കൊപ്പം Sathyan Perambra – ഞാൻ ഒരു സ്‌ട്രീക്കിലാണ്! 8 മാസമായി ഞാൻ തുടർച്ചയായി മികച്ച ആരാധകനാണ്. 🎉

                            ബാരൽ വോൾട്ട് കുടിലുകൾ              ഡോ. വേണു തോന്നായ്ക്കൽ          വളരെ മനോഹരമായ രീതിയിൽ നിർമ...
20/02/2026


ബാരൽ വോൾട്ട് കുടിലുകൾ
ഡോ. വേണു തോന്നായ്ക്കൽ

വളരെ മനോഹരമായ രീതിയിൽ നിർമ്മിച്ചതാണ് ഇവരുടെ വീടുകൾ. കാഴ്ചയിൽ കുടിലുകൾ ആണെങ്കിലും അതിനുള്ളിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാവും. വളർത്തു മൃഗമായ എരുമകളുടെ മേച്ചിലിടങ്ങളിലെ ചരിവുകൾക്ക് കുറുകെയാണ് ഇവർ കുടിലുകൾ കെട്ടുന്നത്. കുടിലിനൊപ്പമാണ് എരുമകളെ വളർത്തുന്നത്. നമ്മുടെ നാട്ടിൽ പണ്ടു കാലങ്ങളിൽ കർഷകരായ ജന്മിമാർ കൃഷിയിടങ്ങൾക്ക് അരികിലായിരുന്നു ബംഗ്ലാവുകൾ പണിഞ്ഞിരുന്നത്.
പരമ്പരാഗതമായി തോഡ ജനത മുണ്ട് (mund) എന്നറിയപ്പെടുന്ന വാസസ്ഥലങ്ങളിലാണ് കഴിയുന്നത്. പകുതി വീപ്പയുടെ ആകൃതിയിൽ (parabolic) നിർമ്മിച്ച മൂന്ന് മുതൽ ഏഴ് വരെ ചെറിയ ഓലമേഞ്ഞ വീടുകളാണ് ഓരോ വാസസ്ഥലങ്ങളിലുമുള്ളത്.
ഡോഗിൾസ് (dogles) എന്നറിയപ്പെടുന്ന തോഡ കുടിലുകൾ ഓവൽ ആകൃതിയിൽ (oval shape) സ്ലൈഡിങ് വാതിലുകളോടു (sliding door) കൂടിയതണ്. ഈ സ്ലൈഡിങ് വാതിൽ രണ്ട് ദൃഢമായ തൂണുകളിൽ ക്രമീകരിച്ച് എളുപ്പത്തിൽ മുന്നോട്ടു നീക്കാൻ കഴിയും വിധം കുടിലിനുള്ളിൽ ഉറപ്പിച്ചിരിക്കുന്നു. കുടിലുകൾ സാധാരണയായി 10 അടി (3 mt) ഉയരവും 18 അടി (5.5 mt) നീളവും 9 അടി (2.7 mt) വീതിയുമുള്ളവയാണ്. ഓല മേഞ്ഞ കൂരകൾ ചൂരലും മുളയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
കുടിലിന്റെ മുൻഭാഗവും പിൻഭാഗവും സാധാരണയായി കരിങ്കല്ലുകൾ കൊണ്ട് കെട്ടി ഉറപ്പിച്ചു കാണുന്നു. വീടിന് മുന്നിൽ ഏതാണ്ട് മൂന്നടി (91cm) ഉയരവും വീതിയുമുള്ള ഒരു ചെറിയ പ്രവേശന കവാടം ഉണ്ട്. അതിലൂടെയാണ് ഗൃഹാംഗങ്ങൾ വീട്ടിനുള്ളിലേക്കും പുറത്തേക്കും ഇഴഞ്ഞു കടക്കുന്നത്. മൃഗങ്ങളുടെ ഉപദ്രവം ഒഴിവാക്കുന്നതിലേക്കാണ് വീട്ടിലേക്കുള്ള പ്രവേശന കവാടം ഇത്ര ചെറുതായി ഉണ്ടാക്കിയിരിക്കുന്നത്.
കുടിലിന്റെ മുൻഭാഗത്ത് പുറത്തേക്കുള്ള വാതിലിന് മുകളിലായി ചുവർ ചിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാവും. അത് തോടരുടെ കലാബോധത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
തോഡർ എന്നും തങ്ങളുടെ പാരമ്പര്യ പ്രാകൃത കുടിലുകളിൽ കഴിയാൻ ആഗ്രഹിച്ചില്ല. പലരും ആധുനിക ശാസ്ത്രത്തേയും അതിൻ്റെ നേട്ടങ്ങളേയും വാരി പുണരാൻ തൽപരരായി. അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പലരും കോൺക്രീറ്റ് വീടുകൾക്കായി തങ്ങളുടെ പരമ്പരാഗത കുടിലുകൾ ഉപേക്ഷിച്ചു.
എന്നാൽ കാര്യങ്ങൾ അവിടെ നിന്നില്ല. അവർക്ക് പുത്തൻ പരിസരവുമായി ഇണങ്ങാനായില്ല. അത് അവരിൽ മാത്രമല്ല നമ്മിലേവരിലുമുള്ള ഒരു മാനസ്സികാവസ്ഥയാണ്. അങ്ങനെ തോഡർ തങ്ങളുടെ പരമ്പരാഗത ഗൃഹങ്ങളിലേയ്ക്ക് മടങ്ങി. പരമ്പരാഗത തോഡ കുടിലുകൾക്ക് സമാനമായ ബാരൽ വോൾട്ട് കുടിലുകൾ (barrel vault huts) നിർമ്മിക്കുന്നതിനുള്ള ഒരു സങ്കേതം അഥവ ബാരൽ വോൾട്ട് വാസ്തുവിദ്യ അവർക്കിടയിൽ വികസിച്ചു. അങ്ങനെ അവർ അത്തരത്തിലുള്ള പുതിയ കുടിലുകൾ നിർമ്മിച്ച് അതിൽ താമസിക്കാൻ തുടങ്ങി.

ഈ ആൾക്കൊപ്പം Bahrain Keraleeya Samajam – ഞാൻ ഒരു സ്‌ട്രീക്കിലാണ്! 10 മാസമായി ഞാൻ തുടർച്ചയായി മികച്ച ആരാധകനാണ്. 🎉
20/02/2026

ഈ ആൾക്കൊപ്പം Bahrain Keraleeya Samajam – ഞാൻ ഒരു സ്‌ട്രീക്കിലാണ്! 10 മാസമായി ഞാൻ തുടർച്ചയായി മികച്ച ആരാധകനാണ്. 🎉

                            ശ്മശാനത്തിലേയ്ക്കൊരു ഭാഷ                    ഡോ. വേണു തോന്നയ്ക്കൽ          ഒരു ജനവിഭാഗത്തിന്റ...
19/02/2026


ശ്മശാനത്തിലേയ്ക്കൊരു ഭാഷ
ഡോ. വേണു തോന്നയ്ക്കൽ

ഒരു ജനവിഭാഗത്തിന്റെ ബോധവും സംസ്കാരവും ആചാരങ്ങളും ഒക്കെ നിലനിൽക്കുന്നത് അവരുടെ ഭാഷയിലൂടെയാണ്.
ഭാഷ ജീവനുള്ളതാവണം. സംസാരിക്കാൻ ആളില്ലാതെ വരുമ്പോഴാണ് ഭാഷ മരിക്കുന്നത്. അത്തരത്തിൽ മൃതഭാഷയുടെ സ്ഥാനത്തുള്ള അനവധി ഭാഷകൾ ഭൂലോകത്തുണ്ട്.
നീലഗിരി കുന്നുകളിലെ തോഡ ഗോത്രരുടെ ഭാഷയും തോഡയാണ്. തോഡ ഭാഷയും മരണ വക്രത്തിലാണ്. ഈ ഭാഷ വംശനാശ ഭീഷണി നേരിടുന്നതിന് പ്രധാന കാരണം തോഡ ആദിവാസി ഗോത്രരുടെ അംഗ സംഖ്യയിൽ ഉണ്ടായ കുറവാണ്. ഭാഷ വഴക്കത്തോടെ സംസാരിക്കാൻ അറിയുന്നവരുടെ കുറവും മറ്റൊരു കാരണമാണ്.
തമിഴിൽ നിന്ന് വ്യത്യസ്തമായി ദ്രാവിഡ കുടുംബത്തിൽ പെടുന്ന ഭാഷയാണിത്. ഈ ഭാഷ ടൈപ്പോളജിക്കൽ വൈപരീത്യമുള്ളതും സ്വരസൂചകമായി ബുദ്ധിമുട്ടുള്ളതുമാണ്. ഒരു പ്രാകൃത ദക്ഷിണ ദ്രാവിഡ മൂലത്തിൽ നിന്നാണ് ഭാഷ പരിണമിച്ചത്. കന്നഡ, തെലുങ്ക് എന്നിവയ്ക്ക് ശേഷം, എന്നാൽ മലയാളത്തിന് മുമ്പ്, പ്രോട്ടോ ദക്ഷിണ ദ്രാവിഡ ഭാഷയിൽ (proto-south-dravidian language) നിന്ന് വേർപിരിഞ്ഞ ഒരു ദ്രാവിഡ ഭാഷയാണ് തോഡ എന്ന് ഭാഷാശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ധാരാളം ഫ്രിക്കേറ്റീവുകളും (fricatives) ട്രില്ലുകളും (trills), അതുല്യമായ ഒരു റിട്രോഫ്ലെക്സ് ലാറ്ററൽ ഫ്രിക്കേറ്റീവും (retroflex lateral fricatives) ഇതിന്റെ സവിശേഷതയാണ്.
ചരിത്രപരമായി ലിപിയില്ലാത്ത ഒരു വാമൊഴി ഭാഷയാണ് തോഡ. അതാണ് ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നിരുന്നാലും ഭാഷ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
തോഡ ഗോത്ര ജനതയുടെ എണ്ണം വളരെ കുറവായതിനാലും അവർ വംശനാശത്തിൻ്റെ വഴിയിലാകയാലും അവരുടെ ഭാഷ, സംസ്കാരം, പരമ്പരാഗത ജീവിത ശൈലി, ഭൂമി എന്നിവ സംരക്ഷിക്കുന്നതിൽ പ്രത്യേക പ്രാധാന്യമുണ്ട്.
എരുമകളെ മേയ്ക്കുന്നതിനും അതുല്യമായ ബാരൽ-വോൾട്ട് വാസ്തു വിദ്യയ്ക്കും പേരു കേട്ട ഇടയ സമൂഹമായ ടോഡ ജനതയുടെ തനതായ സംസ്കാരവുമായി ഭാഷയ്ക്ക് അടുത്ത ബന്ധമുണ്ട്. അതിനാൽ അവരുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന് നിർണ്ണായകമാണ് ഭാഷയുടെ നില നിൽപ്. ഭാഷ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. സ്വന്തമായി ലിപി ഇല്ലായെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തമിഴ് ലിപി ഉപയോഗിക്കുന്നു.

Address

Parayam Veedu, Manjamala Po
Thiruvananthapuram
695313

Website

Alerts

Be the first to know and let us send you an email when Dr. Venu Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Venu Thonnakkal:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram