Dr. Boben Thomas

Dr. Boben Thomas Dr Boben Thomas is a medical Oncologist with 16 years of experience

30/07/2025

Kerala Cancer Conclave 2025

SESSION 1

State of Kerala: Cancer Landscape

This session will explore the current epidemiology of cancer in Kerala, along with emerging trends and projections. It will offer a comprehensive overview
of the cancer burden in the state, with a special emphasis on preparedness and future strategies for cancer control.

Moderator : Dr Prashant Mathur

Panelists :
Dr S H Advani
Dr S S Lal
Dr V Ramankutty
Dr Narayanankutty Warrier
Dr Aleyamma Mathew

Coordinators:
Dr.Sunu Cyriac
Dr.Gayatri Gopan

27/07/2025

സിസ്റ്റത്തിനോട് ഒരു അപേക്ഷ.!

സഞ്ചരിക്കുവാൻ നല്ല റോഡുകൾ തരേണ്ട...
പഠിക്കുവാൻ കറണ്ട് അടിക്കാത്ത സ്കൂളുകൾ തരേണ്ട..
ചികിത്സിക്കുവാൻ തകർന്നുവീഴാത്ത ആശുപത്രികൾ തരേണ്ട...
24 മണിക്കൂറും വൈദ്യുതിയും വെളിച്ചവും തരേണ്ട...

ജീവനും സ്വത്തിനും ആപത്തുണ്ടാക്കിയ കൊടും കുറ്റവാളികളെ ഒന്ന് പുറത്ത് വിടാതിരുന്നാൽ മതി...

എന്തിനും ഏതിനും കൃത്യമായി നികുതി നൽകുന്ന
“ഒരു നികുതി ദായകൻ.”

26/07/2025

'കേരള ക്യാൻസർ കോൺക്ലെവ്- 2025'
ഒരു ഓർമ്മക്കുറിപ്പ്.

'കേരള ക്യാൻസർ കോൺക്ലേവ്' എന്ന സങ്കല്പം മനസ്സിൽ രൂപപ്പെട്ടത് 2018 ഏപ്രിലിലാണ്. അതിന് കൃത്യം ഒരു മാസം മുൻപ് 'Ampok' എന്ന ഞങ്ങളുടെ സംഘടനയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വെച്ച് 38 )-മത് ഐക്കോൺ മീറ്റിംഗ് നല്ല രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചിരുന്നു.

ഉയർന്ന് കേട്ട അഭിപ്രായങ്ങളിൽ നിന്ന് രാജ്യത്തെ വിവിധ കോണുകളിലുള്ള അർബുദ ചികിത്സകരുടെ ശ്രദ്ധ ആകർഷിക്കാൻ പ്രസ്തുത പ്രോഗ്രാമിന് കഴിഞ്ഞു എന്നറിഞ്ഞു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വ്യത്യസ്തമായ ഒരു മീറ്റിംഗ് നടത്തണമെന്ന ആശയം മനസ്സിൽ ഉടലെടുക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രഗൽഭരായ മലയാളി അർബുദ ചികിത്സകരെയും, ഗവേഷകരെയും, അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവരെയും ജന്മ നാട്ടിലേക്ക് കൊണ്ടു വന്ന് അവരുടെ കഴിവും വൈദഗ്ധ്യവും കേരളത്തിലെ ക്യാൻസർ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു കാതലായ ആശയം.

ചുരുക്കത്തിൽ ഒരു 'ഗ്ലോബൽ മലയാളി ഓൺകോളജി' മീറ്റിംഗായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ചർച്ചകൾക്കൊടുവിൽ 2020 സെപ്റ്റംബറിൽ മീറ്റിംഗ് കൊച്ചിയിൽ വച്ച് നടത്താൻ ധാരണയായി. അതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ബന്ധപ്പെട്ട മറ്റ് വ്യക്തികളെയും കാണുകയും അവരുടെ അനുഗ്രഹാശിസ്സുകൾ വാങ്ങുകയും ചെയ്തു.

പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് കോവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. വളരെ വേദനയോടെ ക്യാൻസർ കോൺക്ലേവ് ഞങ്ങൾക്ക് മാറ്റിവയ്ക്കേണ്ടതായി വന്നു. ലോകം തന്നെ അനിശ്ചിതത്വത്തിൽ നിൽക്കുമ്പോൾ പ്രോഗ്രാമിന്റെ ഭാവിയെ കുറിച്ച് ഞങ്ങൾക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.

പ്രോഗ്രാമിനെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി വിദേശങ്ങളിൽ നിന്ന് ഡോക്ടർമാരെ കേരളത്തിൽ എത്തിക്കാനുള്ള ഭീമമായ ചിലവായിരുന്നു. ഒരുപാട് പേരുടെ വിമാന കൂലിയും അനുബന്ധമായ മറ്റ് സൗകര്യങ്ങൾക്കുള്ള തുകയും കണ്ടെത്തുക എന്നത് 'Ampok' എന്ന ഒരു ചെറിയ സംഘടനയ്ക്ക് താങ്ങാവുന്നതിലും വളരെ വലുതായിരുന്നു.

പരിപാടിക്ക് വേണ്ട സ്പോൺസർഷിപ്പ് കണ്ടെത്തുന്നതിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. വ്യവസ്ഥാപിതമല്ലാതെ വ്യത്യസ്തമായ രീതിയിൽ ഒരു പ്രോഗ്രാം ആവിഷ്കരിച്ച് നടപ്പാക്കുമ്പോൾ വരുന്ന സാമ്പത്തിക ചെലവ് വഹിക്കണമെങ്കിൽ പലതരത്തിലുള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടതായി വരും. എന്നാൽ മനസ്സിലെ ആശയം അതേപോലെ നടപ്പിലാക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് അത്തരം വിട്ടുവീഴ്ചകൾക്ക് ഞങ്ങൾ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് അസോസിയേഷന്റെ സാമ്പത്തികഭദ്രതയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയാണ് ആദ്യം ചെയ്തത്.

2020 മുതൽ 'Ampok'ന്റെ ഭാഗമായി ചെറിയ മീറ്റിങ്ങുകൾ നടത്തി അതിൽനിന്ന് മിച്ചം വരുന്ന തുക സമാഹരിക്കുകയായിരുന്നു ലക്ഷ്യം. 2025 ആയപ്പോഴേക്കും കേരള കാൻസർ കോൺക്ലേവ് നടത്താനുള്ള സാമ്പത്തിക ഭദ്രത കൈവരിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു.

പ്രോഗ്രാമിലെ ഓരോ സെഷനും യോജിച്ച സ്പീക്കറെ കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. സാധാരണ മെഡിക്കൽ കോൺഫറൻസിൽ നിന്നും വ്യത്യസ്തമായി ഒരു കോൺക്ലേവ് സംഘടിപ്പിക്കുമ്പോൾ ഓരോ ടോപ്പിക്കിലും താല്പര്യവും വൈദഗ്ധ്യവും ഉള്ളവരെ കണ്ടുപിടിക്കുക എന്നുള്ളതും അവരുടെ സമ്മതം വാങ്ങിക്കുക എന്നുള്ളതും പ്രയാസമേറിയ കാര്യമായിരുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഓരോ മേഖലയിലും ഏറ്റവും മികച്ചവരെ തന്നെ കൊണ്ടുവരാൻ നമുക്ക് സാധിച്ചു.

പ്രോഗ്രാമിനുള്ള ദിവസം നിശ്ചയിച്ചെങ്കിലും പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങൾ പിന്നെയും ഉണ്ടായി. അതിലൊന്നായിരുന്നു ഇസ്രയേൽ ഇറാൻ യുദ്ധം. ട്രാവൽ ബാൻ ഭയന്ന് യുഎസിൽ നിന്നുള്ള രണ്ടുപേർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടി വന്നു. അവർക്ക് പിന്നീട് ഓൺലൈനായി മാത്രമേ മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിച്ചുള്ളൂ. ശക്തമായ കാലവർഷം പ്രോഗ്രാമിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്ത വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾ ആശങ്ക പിന്നെയും വർദ്ധിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന കോൺക്ലേവിന്റെ തയ്യാറെടുപ്പിനെ അത് വളരെയധികം ബാധിക്കുമെന്ന് ഉറപ്പായിരുന്നു.

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഞങ്ങളുടെ സ്വപ്നസംരംഭമായ കേരള ക്യാൻസർ കോൺക്ലേവ് പ്രതീക്ഷിച്ചതിലും ഭംഗിയായി നടന്നു. പരിപാടിയിൽ പങ്കെടുത്ത ഓരോ വ്യക്തിയും പ്രോഗ്രാമിനെ അനുമോദിച്ച് സംസാരിച്ചതിൽ അതിയായ ചാരിതാർത്ഥ്യവും സന്തോഷവും നന്ദിയും ഉണ്ട്.

എടുത്തു പറയേണ്ട ഒരു പേര് മുംബൈയിൽ നിന്ന് വന്ന എസ്.എച്ച്‌ അദ്വാനിസാറിന്റേതാണ്. ഏകദേശം 50 വർഷത്തെ ക്ലിനിക്കൽ എക്സ്പീരിയൻസും 80 വയസിന് മുകളിൽ പ്രായവുമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന മെഡിക്കൽ ഓൺകോളജിസ്റ്റാണ് അദ്ദേഹം. ക്ഷണിക്കുന്നതിന് മുൻപ് തന്നെ മീറ്റിംഗിൽ പങ്കെടുക്കണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച്‌ വന്ന അദ്വാനി സാറായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. വീൽചെയറിന്റെ സഹായത്തോടെയാണെങ്കിലും പരിപാടിയുടെ ആദ്യാവസാനം വരെ അദ്ദേഹം പങ്കെടുത്തു എന്നുള്ളത് ഞങ്ങൾക്ക് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു.

എടുത്തു പറയേണ്ട മറ്റൊരു വ്യക്തി മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡയറക്ടറായ ഡോക്ടർ സി. എസ്. പ്രമേഷ് ആയിരുന്നു. വളരെ തിരക്കിട്ട ഷെഡ്യൂളുകളുള്ള അദ്ദേഹം ചടങ്ങിന്റെ ആദ്യാവസാനം വരെ പങ്കെടുത്തു എന്നുള്ളത് അഭിമാനകരവും സന്തോഷകരവുമായ അനുഭവമായിരുന്നു. തന്റെ സെഷൻ കഴിഞ്ഞ് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പുമായി വന്ന അദ്ദേഹം ചർച്ചകളുടെ പ്രാധാന്യം മനസ്സിലാക്കി പ്രോഗ്രാം അവസാനിക്കുന്നതു വരെ ഉപവിഷ്ടനായിരുന്നു.

2018 മുതൽ മനസ്സിൽ താലോലിച്ച ഞങ്ങളുടെ സ്വപ്ന പദ്ധതി നീണ്ട ഏഴുവർഷത്തിന് ശേഷം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് യാഥാർത്ഥ്യമായപ്പോൾ ഉണ്ടായ സന്തോഷം ചെറുതല്ല. പ്രോഗ്രാം വൻ വിജയമാക്കി തീർക്കാൻ നിസ്വാർത്ഥമായി ഒപ്പം നിന്ന് സഹകരിച്ച സഹപ്രവർത്തകരായ എല്ലാ ഡോക്ടർമാരോടും പ്രത്യേകിച്ച് ഡോക്ടർ അജു മാത്യുവിനോടും ഓർഗനൈസിംഗ് സെക്രട്ടറി എന്ന നിലയിൽ നന്ദിയും കടപ്പാടും ഉണ്ട്. എടുത്തുപറയേണ്ട മറ്റൊരു വ്യക്തി എന്റെ ഭാര്യ വിനയായാണ്.

2018 ഇൽ ഈ ആശയം തുടങ്ങിയത് മുതൽ ഞാൻ പ്രോഗ്രാമിന് വേണ്ടി എത്രത്തോളം ബുദ്ധിമുട്ടിയെന്നും എത്രത്തോളം പാഷനേറ്റ് ആയിരുന്നുവെന്നും ഏറ്റവും അടുത്തറിഞ്ഞ വ്യക്തി വിനയായാണ്. വിനയായുടെ നിശബ്ദമായ പിന്തുണ ആദ്യം മുതലേ ഉണ്ടായിരുന്നു എന്നത് ഈ അവസരത്തിൽ വിസ്മരിക്കാൻ കഴിയുന്ന കാര്യമല്ല.

ഈ അവസരത്തിൽ മൂന്ന് വ്യക്തികളെ കൂടി പരാമർശിക്കാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല. അതിലെ ആദ്യ പേരുകാരൻ പ്രോഗ്രാം കോർഡിനേഷന്റെ ആദ്യാവസാനം വരെ എന്റെ ഒപ്പം നിന്ന സെക്രട്ടറി മുഹമ്മദ് ഹാഷിമാണ്. ഏൽപ്പിച്ച ജോലി എന്നതിലുപരി ഓരോ കാര്യവും പാഷനായി ഏറ്റെടുത്ത് മുന്നോട്ട് പോയി എന്നത് പരിപാടിയുടെ വിജയത്തിന് ഒരു കാരണമായി. മീറ്റിങ്ങിന്റെ കോർഡിനേറ്റർ ജോലി ഏറ്റെടുത്ത എന്റെ സുഹൃത്തുക്കളായ എൽ. ആർ. ഷാജിയെയും, മാത്യുവിനെയും ഈ അവസരത്തിൽ സ്നേഹത്തോടെ ഓർക്കുന്നു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് ഈ വിജയം.

മീഡിയയിൽ നിന്ന് വളരെ നല്ല രീതിയിലുള്ള സപ്പോർട്ട് ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. പ്രിന്റ്- വിഷ്വൽ- സോഷ്യൽ മീഡിയകളിൽ പ്രോഗ്രാമിനെ കുറിച്ചുള്ള വാർത്തകൾ നാല് ദിവസത്തോളം നിറഞ്ഞു നിന്നു എന്നുള്ളത് പ്രോഗ്രാം പൊതുജനങ്ങളിലേക്കെത്തി എന്നതിന്റെ ദൃഷ്ടാന്തമാണ്. വളരെ ഗൗരവമായി പ്രോഗ്രാമിനെ സമീപിക്കുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത എല്ലാ മീഡിയസുഹൃത്തുക്കളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. അതുപോലെ തന്നെ ഫാർമ രംഗത്തുള്ള സുഹൃത്തുക്കൾ കാണിച്ച സഹകരണത്തിനുള്ള നന്ദിയും ഇതോടൊപ്പം അറിയിക്കട്ടെ.

കേരള ക്യാൻസർ കോൺക്ലേവ് 2.O ഡിസംബർ 2027 ന് നടത്തുമെന്ന് പ്രഖ്യാപിക്കുമ്പോൾ ഈ വിജയത്തിൽ കൂടെ നിന്ന എല്ലാവരും വീണ്ടും കൈകോർക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ട്. പൂർവാധികം മികച്ച രീതിയിൽ ക്യാൻസർ ചികിത്സയെ കുറിച്ചുള്ള വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു പ്രോഗ്രാമായി കേരള സമൂഹത്തിന് മുമ്പിലേക്ക് അവതരിപ്പിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് ഈ അവസരത്തിൽ നമുക്ക് ഉള്ളത്.

നന്ദിപൂർവ്വം..

ഡോ. ബോബൻ തോമസ്.

13/07/2025

Glimpses from the
Kerala Cancer Conclave 2025

12/07/2025

My Welcome Speech at The Kerala Cancer Conclave 2025

'Sir..Give me an opportunity and I will not disappoint you.. !'ജൂൺ മാസം 28, 29 തീയതികളിലായി ആംമ്പോക്ക് (Ampok) എന്ന ഞങ്ങ...
07/07/2025

'Sir..Give me an opportunity and I will not disappoint you.. !'

ജൂൺ മാസം 28, 29 തീയതികളിലായി ആംമ്പോക്ക് (Ampok) എന്ന ഞങ്ങളുടെ സംഘടനയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് കേരള ക്യാൻസർ കോൺക്ലെവ് സംഘടിപ്പിച്ചത്.

ചടങ്ങിനിടയിൽ കോൺക്ലേവ് വളരെ ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ പ്രൊഫസർ ടി കെ പത്മനാഭൻ സാർ എന്നെ അഭിനന്ദിക്കുകയും, അതിന്റെ വിശേഷങ്ങളെ കുറിച്ച്‌ സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെ പലതും സംസാരിച്ചതിന് ഇടയ്ക്കാണ് ഞാൻ പറഞ്ഞത്.

"Hope I haven't disappointed you"

സാറിന് പെട്ടെന്നത് മനസ്സിലായില്ല. കാരണം സാറത് ഓർക്കാനുള്ള സാധ്യതയില്ലായിരുന്നു. ഏകദേശം 20 വർഷങ്ങൾക്കു മുൻപ് ജീവിതത്തിലും പ്രൊഫഷനിലും വളരെ നിർണായകമായ ഒരു ഘട്ടത്തിൽ അദ്ദേഹമുൾപ്പെടുന്ന സീനിയർ ഡോക്ടർമാരുടെ ഇന്റർവ്യൂ പാനലിനോട് അവസാനം ഞാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു..

''Sir...Give me an opportunity and I will not disappoint you. !''

പ്രൊഫസർ ടി കെ പത്മനാഭൻ സാർ എനിക്ക് അഭിവന്ദ്യനായ ഗുരുനാഥനാണ്. റേഡിയേഷൻ ഓൺകോളജി വിഭാഗം മേധാവിയാണെങ്കിലും ഒരു മെഡിക്കൽ ഓൺകോളജിസ്റ്റ് ആയ ഞാൻ ഗുരു തുല്യനായി കാണുന്നത് അദ്ദേഹത്തെയാണ്. ഓൺകോളജിയുടെ എല്ലാ ബാലപാഠങ്ങളും എനിക്ക് പകർന്നു തന്നത് പ്രൊ. ടി കെ പത്മനാഭൻ സാറാണ്.

85 വയസ്സോളം പ്രായമുള്ള അദ്ദേഹം പ്രായത്തിന്റെ പരിമിതികൾ മറന്ന് രണ്ട് ദിവസവും കോൺക്ലെവിന്റെ തുടക്കം മുതൽ ഒടുക്കം വരെ നിറസാന്നിധ്യമായി അവിടെ ഉണ്ടായിരുന്നു.

ഇനി കുറച്ച് പുറകിലേക്ക് പോകാം....

ഫെബ്രുവരി മാസം 2006.
ആ സമയത്താണ് ഡി.എൻ.ബി കോഴ്സിന് ജോയിൻ ചെയ്യുവാൻ ഞാൻ അമൃതയിൽ എത്തുന്നത്. അന്ന് ഡി.എൻ.ബിക്ക് ജോയിൻ ചെയ്യുവാൻ എൻട്രൻസ് എക്സാമിനേഷന്റെ ആവശ്യമില്ല. എം.ഡി മെഡിസിൻ കഴിഞ്ഞിട്ട് കോഴ്സുകൾ ഉള്ള സ്ഥലത്ത് റിട്ടൺ ടെസ്റ്റ് ഇന്റർവ്യൂ എന്നിവ കഴിഞ്ഞ് നമുക്ക് ജോയിൻ ചെയ്യാം.

2006 ലാണ് കേരളത്തിൽ ആദ്യമായി ഓങ്കോളജിക്ക് ട്രെയിനിങ് പ്രോഗ്രാം തുടങ്ങുന്നത്. തിരുവനന്തപുരം ആർസിസിയിലും, എറണാകുളം അമൃതയിലും ഓരോ സീറ്റുകൾ വീതം രണ്ട് സീറ്റാണ് അന്ന് ആകെ ഉണ്ടായിരുന്നത്. ആർ.സി.സിയിൽ എന്റെ സുഹൃത്ത് ഡോക്ടർ അബു എബ്രഹാം ജോയിൻ ചെയ്തിരുന്നു.

എം.ഡി മെഡിസിൻ കഴിഞ്ഞെങ്കിലും ഓങ്കോളജിയെ കുറിച്ച് എനിക്കന്ന് വലിയ ഗ്രാഹ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സീറ്റ് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. എംഡി മെഡിസിന്റെ കരിക്കുലത്തിൽ വളരെ കുറച്ചു മാത്രമേ ക്യാൻസറിനെ കുറിച്ച് പഠിക്കുന്നുള്ളൂ. കൂടുതലും കാർഡിയോളജി ന്യൂറോളജി ഗ്യാസ്ട്രോ നെഫ്രോളജി മുതലായ വിഷയങ്ങളെക്കുറിച്ചായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. ക്യാൻസർ ചികിത്സയും ഇന്നത്തെപ്പോലെ പ്രചാരം സിദ്ധിച്ചിട്ടില്ല.

ഒരു ഓൺകോളജിസ്റ്റ് ആകണമെന്ന ആഗ്രഹത്തിന്റെ പുറത്തായിരുന്നു ഞാനന്ന് ഇന്റർവ്യൂവിന് തയ്യാറെടുക്കുന്നത്. ഭാഗ്യവശാൽ അന്ന് അമൃതയിൽ ഇന്റർവ്യൂവിന് എത്തിയത് ഞാൻ മാത്രമായിരുന്നു. റിട്ടൺ ടെസ്റ്റിൽ എന്റെ പ്രകടനം അത്ര നല്ലതല്ലായിരുന്നു. അതിനുശേഷമാണ് വൈവ ആരംഭിക്കുന്നത്.

പ്രൊഫസർ ഗണേശൻ സാർ, പ്രൊഫസർ പത്മനാഭൻ സാർ, പവിത്രൻ സാർ വിജയകുമാർ സാർ, ദിനേശ് സാർ എന്നിവർക്ക് അഭിമുഖമായി വളരെ ഡീറ്റെയിൽ ആയിട്ടുള്ള വൈവയായിരുന്നു അത്. ഞാനന്ന് വളരെ റിലാക്സ്ഡ് ആയിരുന്നു. അത്ര റിലാക്സ്ഡ് ആയി അതിനു മുൻപ് ഒരു വൈവയോ ഇന്റർവ്യൂവോ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ടായിരുന്നില്ല.

ഒന്നോ രണ്ടോ ചോദ്യങ്ങൾക്ക് മാത്രമാണ് ഞാൻ ഉത്തരം പറഞ്ഞത്. ഇന്റർവ്യൂവിന് ശേഷം ഗണേശൻ സാർ എന്നോട് ചോദിച്ചു

"Your performance has not been up to the mark. Why do you think we should give you a seat.?"

"Sir.. I know my performance is bad.
But if you give me an opportunity I will not disappoint you.!"

എന്ന് മാത്രമാണ് ഞാനന്ന് മറുപടിയായി പറഞ്ഞത്.

വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഞാൻ ഇന്റർവ്യൂവിന് പങ്കെടുക്കുന്നത്. മാർച്ച് 9 ഓടുകൂടി അമൃതയിൽ ജോയിൻ ചെയ്തു. അന്ന് ജോലി ചെയ്തുകൊണ്ടിരുന്ന കോഴഞ്ചേരിയിൽ നിന്ന് ജോലി റിസൈൻ ചെയ്താണ് അമൃതയിൽ എത്തുന്നത്. അന്ന് തുടങ്ങിയതാണ് എന്റെ ഓൺകോളജി യാത്ര.

അന്ന് ജൂനിയേഴ്സും സീനിയേഴ്സും ആയി ഇന്നത്തെ പോലെ അധികം പേരില്ല. അതുകൊണ്ടുതന്നെ ചുമലിൽ വലിയ ജോലിഭാരമായിരുന്നു. രാവിലെ ഏഴു മണിക്ക് ആശുപത്രിയിൽ വന്നാൽ വൈകിട്ട് 7 മണി വരെ രോഗികൾ, ഡിസ്ചാർജ്, വാർഡ് ജോലികൾ, മറ്റ് പ്രൊസീജിയറുകൾ ഒക്കെയായി വിശ്രമമില്ലാത്ത നാളുകൾ ആയിരുന്നു.

അന്ന് പഠിക്കാനുള്ള സമയം വളരെ പരിമിതമായിരുന്നു. പലപ്പോഴും ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് തിരിച്ച് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ കാലിൽ നീര് വന്ന പ്രതീതിയാണ്. തിരിച്ച് കാർ ഓടിക്കുമ്പോൾ പലപ്പോഴും ഷൂസ് പോലും ധരിക്കാൻ കഴിഞ്ഞിരുന്നില്ല. തിയറി പഠനത്തിൽ ഇത്തിരി പുറകിൽ ആയിരുന്നെങ്കിലും വാർഡ് വർക്കിൽ അന്നും ഞാൻ ഒരു കോംപ്രമൈസും ചെയ്തിട്ടില്ല. എനിക്ക് അന്ന് ഒരു സീറ്റ് നൽകിയത് കൊണ്ട് ഗുരുനാഥന്മാർ നിരാശരാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു.

അതിനുശേഷം ബോംബെയിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഫെലോഷിപ്പും എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ ഒരു യാത്രയായിരുന്നു. 36 മണിക്കൂർ വരെ ഒരേ സ്‌ട്രെച്ചിൽ ജോലി ചെയ്യേണ്ട സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. ഇന്നത്തെപ്പോലെ ട്രെയിനിങ്ങിന് അധികം സ്റ്റുഡൻസ് ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് 2010 ഇൽ തിരിച്ച് അമൃതയിൽ വന്ന് അസിസ്റ്റന്റ് പ്രൊഫസറായി ജോയിൻ ചെയ്യുകയും പിന്നീട് തിരുവനന്തപുരത്തും കോട്ടയത്തും പ്രാക്ടീസ് ചെയ്യുകയും ചെയ്തത്.

ഇക്കാലമത്രയുമുള്ള പ്രൊഫഷണൽ യാത്രയിൽ എന്റെ ഗുരുനാഥന്മാരെ ഒരിക്കൽപോലും നിരാശപ്പെടുത്തിയിട്ടില്ല എന്നത് എനിക്ക് വളരെ ആത്മവിശ്വാസവും സന്തോഷവും തരുന്ന കാര്യമാണ്. അത് ക്ലിനിക്കൽ പ്രാക്ടീസിലായാലും, ചുമതല ആവശ്യമുള്ള മറ്റ് സംരംഭങ്ങളുടെ ഭാഗമായാലും ഒരു വിട്ടുവീഴ്ചയുമില്ലാതെ പൂർണ്ണമായ ആത്മസമർപ്പണത്തോടെ ചെയ്തുതീർക്കാൻ ശ്രമിച്ചിട്ടുണ്ട് .

2025-ഇൽ കേരള ക്യാൻസർ കോൺക്ലേവിന്റെ ബാക്ഗ്രൗണ്ടിൽ നിന്നുകൊണ്ട് എനിക്ക് ആത്മവിശ്വാസത്തോടെ തന്നെ പറയുവാൻ സാധിക്കും..

I have not disappointed any of my teachers.!

ബോബൻ തോമസ്.

07/07/2025

Compilation of all the “Kerala Cancer Conclave” news that media covered.

Thanks to media for helping us to reach to the Community.

23/06/2025

Kerala Cancer Conclave 2025

20/06/2025

7 More Days To The Conclave.....!!

Address

Trivandrum
Thiruvananthapuram
695044

Alerts

Be the first to know and let us send you an email when Dr. Boben Thomas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Boben Thomas:

Share

Category