Nammude arogyam IMA

Nammude arogyam IMA നമ്മുടെ ആരോഗ്യം (Nammude Arogyam): First & most authentic health magazine in Malayalam; Face magazine of Indian Medical Association, Kerala for public.

http://bit.ly/നമ്മുടെആരോഗ്യംIMA കേരളത്തിൻ്റെ ആരോഗ്യ മാസിക, "നമ്മുടെ ആരോഗ്യം" വാട്സാപ്പ് ചാനൽ അംഗം ആകു.സബ്സ്ക്രൈബ് ചെയ്യാ...
13/12/2024

http://bit.ly/നമ്മുടെആരോഗ്യം

IMA കേരളത്തിൻ്റെ ആരോഗ്യ മാസിക, "നമ്മുടെ ആരോഗ്യം" വാട്സാപ്പ് ചാനൽ അംഗം ആകു.

സബ്സ്ക്രൈബ് ചെയ്യാൻ - ലിങ്ക് സന്ദർശിക്കൂ, "Follow" ക്ലിക്ക് ചെയ്യൂ. വാർത്തകൾ കാണാൻ - "Update" ക്ലിക്ക് ചെയ്യൂ

നമ്മുടെ ആരോഗ്യം WhatsApp Channel. ഒരു IMA കേരളയുടെ പ്രസിദ്ധീകരണം, മലയാള ആരോഗ്യ മാസിക. 5 followers

In light of the unfortunate death of a patient at Neyyattinkara General Hospital due to anaphylaxis,  revisiting my arti...
22/07/2024

In light of the unfortunate death of a patient at Neyyattinkara General Hospital due to anaphylaxis, revisiting my article on this topic that appeared in the April 2017 issue of 'Nammude Arogyam.'

അനാഫൈലാക്സിസ്

“കുത്തിവെപ്പ് എടുത്ത യുവാവ് മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം.
പെൻസിലിൻ കുത്തിവെപ്പ് എടുത്ത യുവാവ് മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം അരങ്ങേറി. യുവാവിന് ഹൃദയവാൽവിന് തകരാറുള്ളതിനാല്‍ ഒരോ മാസവും കുത്തിവെപ്പ് നടത്താൻ ഡോക്ടർ നിര്‍ദ്ദേശിച്ചിരുന്നു. നേഴ്‌സ് മരുന്ന് കുത്തിവെച്ചതിനെതുടര്‍ന്ന് അസ്വസ്ഥത ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍മാർ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ തടിച്ച് കൂടി ബഹളം സൃഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ പാകപ്പിഴവും ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കുത്തിവെപ്പിന് മുമ്പ് ടെസ്റ്റ് ഡോസ് നല്‍കിയിരുന്നതായും പിന്നീട് കുഴപ്പമൊന്നുമില്ലാത്തതിനെ തുടര്‍ന്നാണ് മരുന്ന് കുത്തിവെപ്പ് നടത്തിയതെന്നും ആശുപത്രി അധികൃതരും പറയുന്നു.”
നമ്മൾ പലപ്പോഴെങ്കിലും പത്രങ്ങളിൽ ഇത്തരം വാർത്തകൾ വായിക്കാറുണ്ടല്ലോ. എങ്ങിനെയാണ് കുത്തിവെയ്പ്പിനെത്തുടർന്നു രോഗികൾ അപ്രതീക്ഷിതമായി മരിക്കുന്നത്? അനാഫൈലാക്സിസ് എന്ന രോഗാവസ്ഥയാണ് ഇത്തരം മരണങ്ങളിലെ വില്ലൻ.
എന്താണ് അനാഫൈലാക്സിസ്?
ശരീരത്തിൽ വളരെ പെട്ടന്ന് ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയയെയാണ് അനാഫൈലാക്സിസ് (anaphylaxis) എന്ന് പറയുന്നത്. ഗ്രീക്ക് ഭാഷയിലെ ana (= എതിരായി), phylaxis (=പ്രതിരോധം) എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് അനാഫൈലാക്സിസ് എന്ന വാക്ക് ഉണ്ടായത്. ചില ആളുകൾക്ക് അലർജി ഉള്ള വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോൾ, ഉദാഹരണമായി പ്രാണികളുടെ കുത്തേൽക്കുന്നതിനേത്തുടർന്നോ, ഭക്ഷണമോ മരുന്നിനോടോ ഉള്ള സമ്പർക്കതെ തുടർന്നോ ഉണ്ടാവുന്ന ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം, കുറഞ്ഞ രക്തസമ്മർദം, അബോധാവസ്ഥ മുതലവയാണ് അനാഫൈലക്സിൻറെ ലക്ഷണങ്ങൾ. ഞൊടിയിടയിൽ രക്തസമ്മർദ്ദം താഴുകയും ശ്വാസക്കുഴലുകൾക്കു ചുരുക്കമുണ്ടാകാനും പെട്ടെന്നു മരണം സംഭവിക്കാനും സാധ്യതയുണ്ട്. ഈ അവസ്ഥ അപകടകരമാണ്. ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ അത് ഗുരുതരമായ സങ്കീർണതകൾക്കു കാരണമാകുന്നു.
അനാഫൈലാക്സിസ് എങ്ങിനെ ഉണ്ടാകുന്നു?
വെളുത്ത രക്താണുക്കളിൽ നിന്നും കോശജ്വലനകാരകങ്ങളായ രാസപദാർഥങ്ങൾ ഉൽപാദിപ്പിക്കപെടുന്നതാണ് അനാഫൈലാക്സിസിനു കാരണം. രണ്ടു രീതികളിലുള്ള അനാഫൈലാക്സിസ് കാണാവുന്നതാണ് :
• ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കൊണ്ടുള്ള അനാഫൈലാക്സിസ്: ശരീരത്തിലേക്ക് കടന്നു കയറുന്ന ചില തന്മാത്രകളെ (Antigen) അപകടകാരിയാണെന്നു പ്രതിരോധവ്യവസ്ഥ തെറ്റിദ്ധരിക്കുന്നു. ഒരു പ്രത്യേക തന്മാത്ര/പ്രോട്ടീൻ നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കുമ്പോൾ രോഗപ്രതിരോധവ്യവസ്ഥ അതിനെ ശരീരത്തിലേക്കു കടന്നുകയറിയ ഒരു ശത്രുവായി കാണുകയും അതിനെ നിർവീര്യമാക്കാൻ ഒരു പ്രത്യേകതരം പ്രതിദ്രവ്യം (Antibody) ഉത്‌പാദിപ്പിക്കുകയും ചെയ്‌തേക്കാം. ഇങ്ങനെ ഉൽപ്പാദിപ്പിക്കപ്പെട്ട IgE പ്രതിദ്രവ്യം ചിലപ്പോൾ രോഗകാരിയായ തന്മാത്രയോട് ചേര്ന്നു ദ്രവ്യ-പ്രതിദ്രവ്യ സങ്കീർണ്ണ തന്മാത്ര (antigen-antibody complex) ഉണ്ടാവുന്നു. ഈ സങ്കീർണ്ണതന്മാത്ര മാസ്റ്റ് കോശത്തിലും ബസോഫിൽ കോശത്തിലും ഉള്ള ഹിസ്റ്റമിൻ പോലുള്ള രാസപദാർഥങളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇവ ശ്വാസനാളത്തിലെ പേശികൾ ചുരുങ്ങുന്നതിനും, ധമനികൾ വികസിക്കുന്നതിനും, ഹൃദയ പേശികളെ തളർത്തുന്നതിനും, രക്തധമനികളിൽനിന്നും ജലം പുറത്തേക്കൊഴുകി വീക്കം വരുന്നതിനും കാരണമാകുന്നു.
• പ്രതിരോധേതര അനാഫൈലാക്സിസ്: മാസ്റ്റ് കോശങ്ങളെയും, ബസോഫിൽ കോശങ്ങളെയും നേരിട്ടു ഉദ്ദീപിച്ച് അവയില്നിന്നുള്ള ഹിസ്റ്റമിൻ പോലുള്ള രാസപദാർഥങളുടെ ഉത്പാദനത്തിന് കാരണമാകുന്നതാണ് പ്രതിരോധേതര അനാഫൈലക്സിസ്നു കാരണം. താപം, മോർഫീൻ, വാൻകോകൊമൈസിൻ എന്നിവ ഇതിന് കാരണമാകുന്നു.
കാരണങ്ങൾ
സൂര്യന് താഴെയുള്ള ഏതൊരു വസ്തുവും, സൂര്യനുൾപ്പെടെ, അനാഫൈലാക്സിസിനു കാരണമാകാം. സാധാരണയായി പ്രാണിവിഷം, ഭക്ഷണം, മരുന്ന് മുതലായവയാണ് അനാഫൈലാക്സിസിനു കാരണങ്ങൾ. വ്യായാമം, താപവ്യതിയാനങ്ങൾ മുതലായവയ്ക്കും അനാഫൈലാക്സിസ് ഉണ്ടാക്കാനുള്ള ശേഷി ഉണ്ട്. മരുന്നുകളിൽ ആൻറിബയോട്ടിക്കുകൾ, ലാറ്റെക്സ്, അനസ്തേഷ്യ മരുന്നുകൾ, ചില വേദനസംഹാരികൾ എന്നിവ അനാഫൈലക്സിസ് ഉണ്ടാക്കാൻ കെല്പുള്ളവയാണ്. 50% രോഗികളിലും അനാഫൈലാക്സിസിനുള്ള കാരണം കണ്ടുപിടിക്കപ്പെടാറില്ല. ഇവയെ ഇഡിയോപതിക് അനാഫൈലക്സിസ് എന്ന് വിളിക്കുന്നു. നിങ്ങളുടെ അനാഫൈലാക്സിസ് എന്താണുണ്ടാക്കുന്നതു എന്ന് ഉറപ്പില്ല എങ്കിൽ, നിങ്ങളുടെ ഡോക്ടർ അതിനു കാരണമാകുന്ന അലെർജനുകളെ കണ്ടുപിടിക്കാൻ ഒരു അലർജി പരിശോധന നടത്താം.

ഭക്ഷണം:- ഒരു രോഗി പറയുന്നത് ശ്രദ്ധിക്കൂ. “ഞാൻ കഴിച്ചുകൊണ്ടിരുന്ന ആഹാരം താഴെ വെച്ചു. എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങി. വായുടെ അകത്ത്‌ ചൊറിച്ചിൽ അനുഭവപ്പെട്ടു, നാവിനു നീരു വെച്ചു. എനിക്കു തല കറങ്ങുന്നതുപോലെ തോന്നി, ശ്വാസം എടുക്കാൻ ഞാൻ പാടുപെട്ടു. കൈയിലും കഴുത്തിലും ഒക്കെ ചൊറിഞ്ഞുതടിക്കാനും തുടങ്ങി. സംഭ്രമം അടക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തണമായിരുന്നു!” ഭക്ഷണം മൂലം അനാഫൈലാക്സിസ് ഉണ്ടാകുന്നതിന്റെ കൃത്യമായ വിവരണമാണിത്.
മിക്ക ആളുകൾക്കും ഭക്ഷണം കഴിക്കുന്നതു സന്തോഷകരമായ ഒരു അനുഭവമാണ്‌. പക്ഷേ ചിലർക്കൊക്കെ ചില ഭക്ഷണസാധനങ്ങളെ “ശത്രുക്കളെപ്പോലെ” കാണേണ്ടിവരുന്നു. ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അലർജി, ആ ഭക്ഷണത്തിലെ ഏതോ ഒരു പ്രോട്ടീനോടുള്ള പ്രതികരണമാണ്‌. ആ പ്രോട്ടീൻ അപകടകാരിയാണെന്നു പ്രതിരോധവ്യവസ്ഥ വെറുതെ തെറ്റിദ്ധരിക്കുന്നത് മൂലമാണീ ഭക്ഷണ അലർജി ഉണ്ടാകുന്നത്.
ഭക്ഷണ അലർജിയുണ്ടെങ്കിൽ ചൊറിച്ചിൽ, ചുവന്നുതടിക്കൽ, തൊണ്ടയിലെയും കണ്ണിലെയും നാവിലെയും വീക്കം, മനംപിരട്ടൽ, ഛർദി, വയറിളക്കം എന്നിവയുണ്ടായേക്കാം. ചില സാഹചര്യങ്ങളിൽ രക്തസമ്മർദത്തിലെ കുറവ്‌, മന്ദത, തലകറക്കം, ഹൃദയസ്‌തംഭനം എന്നിവപോലുമുണ്ടായേക്കാം. അനാഫൈലാക്‌സിസ്‌ എന്ന സ്ഥിതിവിശേഷം പെട്ടെന്നു വഷളാകുകയും ഒരു വ്യക്തിയെ മരണത്തിൽ കൊണ്ടെത്തിക്കുകയും ചെയ്‌തേക്കാം.
സാധാരണയായി, ഏതു ഭക്ഷണവും അലർജിയുണ്ടാക്കാനുള്ള സാധ്യതയുണ്ട്. എങ്കിലും ഗുരുതരമായ ഭക്ഷണ അലർജിക്കു പ്രധാനമായും കാരണമാകുന്ന ചില ഭക്ഷണപദാർഥങ്ങൾ ഇവയാണ്‌: ഞണ്ട്, കൊഞ്ച്, ചെമ്മീൻ തുടങ്ങിയവയുടെ വർഗത്തിൽപ്പെട്ടവ, പാൽ, മുട്ട, മീൻ, നിലക്കടല, സോയാബീൻ, ചില കായ്‌കൾ (tree nuts), ഗോതമ്പ്. ഒരാൾക്ക് ഏതു പ്രായത്തിലും അലർജി തുടങ്ങാം. പാരമ്പര്യത്തിന്‌ ഇതിൽ വലിയൊരു പങ്കുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. മാതാപിതാക്കളിൽ രണ്ടു പേർക്കോ ഒരാൾക്കോ അലർജിയുണ്ടെങ്കിൽ കുട്ടിക്കും അതു വരാനുള്ള സാധ്യത കൂടുതലാണ്‌. കുട്ടികൾ വളരുമ്പോൾ ചിലപ്പോഴൊക്കെ അവരെ അലർജി വിട്ടുമാറാറുമുണ്ട്.

പ്രാണിവിഷം:- കടന്നലിന്റെയോ, തേനീച്ചയുടെയോ വണ്ടുകളുടേയോ കുത്ത് സംവേദനീയമായ ആളുകളിൽ അനാഫൈലാക്സിസ്നു ഒരു പ്രധാന കാരണമാണ്. കുത്തിയ സ്ഥലത്ത് ഉണ്ടാവുന്ന വീക്കമല്ലാതെ മറ്റെന്തു ശാരീരികസ്വസ്ഥതയും രോഗിക്ക് അനാഫൈലാക്സിസ്നോടുള്ള സംവേദനീയത സൂചിപ്പിക്കുന്നു. പ്രാണികുത്ത് സാധാരണയായി കുത്തേറ്റ ഭാഗത്തു വീക്കവും, ചുവപ്പുനിറവും, വേദനയും ഉണ്ടാക്കാം. അനാഫൈലാക്സിസ്നു സാധ്യതയുള്ള രോഗികളിൽ പക്ഷെ കുറച്ചുകൂടി കഠിനമായ രോഗലക്ഷണങ്ങൾ ഉണ്ടാകാം. ശരീരം മുഴുവനും വ്യാപിക്കുന്ന ചുവപ്പും നീരും മുതൽ ശ്വാസംമുട്ടലും ബോധക്ഷയവും ഉണ്ടാകാം. ഇത് തീർത്തും വളരെ ഗുരുതരമായ അവസ്ഥയാണ്. ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
മരുന്നുകൾ:- ഏതൊരു മരുന്നും അനാഫൈലാക്സിസ്നുള്ള കാരണമാകാം. ബീറ്റാലാക്ടാം ആൻറിബയോടിക്കുകൾ (പെനിസിലിൻ), ആസ്പിരിൻ, വേദനസംഹാരി മരുന്നുകൾ എന്നിവയാണ് സാധാരണ അനാഫൈലാക്സിസ്കാരികൾ ആയ മരുന്നുകൾ. വേദനാസംഹരികളോടുള്ള അലർജി നിശ്ചിതമാണ്. അതായത് ഒരു മരുന്നിനോടു അലർജി ഉള്ളയാൾക്ക് അതേ വർഗത്തിലെ മറ്റൊരു മരുന്ന് സ്വീകാര്യമായിരിക്കും. കീമോതെറാപ്പി, പ്രതിരോധ മരുന്നുകൾ, പ്രൊറ്റമിൻ, ആയുർവേദ മരുന്നുകൾ, വാൻകൊമൈസിൻ, മോർഫിൻ, കോണ്ട്രാസ്റ്റ് മരുന്നുകൾ മുതലായവയാണ് മറ്റുചില ഉദാഹരണങ്ങൾ.
പെൻസിലിൻ അലർജിയാണ് ഏറ്റവും സാധാരണയായി കണ്ടുവരാറുള്ള മരുന്ന് അലർജി. അഞ്ച് ശതമാനം രോഗികൾക്ക് പെൻസിലിന് അലർജി ഉണ്ടാകാം. ശരീരത്തു ചുവന്ന പാടുകൾ, നീർവീക്കം, പനി ഇവ സാധാരണ പെൻസിലിൻ അലർജിയുടെ ലക്ഷണങ്ങളാണ്. പതിനായിരം തവണ കൊടുക്കുമ്പോൾ ഒരു തവണ വീതം പെനിസിലിൻ മരുന്നുകൾ കാരണം അനാഫൈലാക്സിസ് ഉണ്ടാവുമെങ്കിലും അതിനാൽ ഉണ്ടാവുന്ന മരണം അൻപതിനായിരത്തിലോ ഒരു ലക്ഷത്തിലോ ഒന്ന് മാത്രമാണ്. പെൻസിലിൻ കുത്തിവെപ്പെടുക്കുമ്പോഴാണ് ഏറ്റവും സാധാരണയായി അനാഫൈലാക്സിസ് ഉണ്ടാകുന്നത്. പെൻസിലിൻ ഗുളികകളോ സിറപ്പുകളോ കഴിക്കുമ്പോൾ ഇത് വിരളമാണ്. പെനിസിലിനോടു അലർജി ഉള്ള ആളുകൾക്ക് സെഫാലോസ്പോറിൻ വർഗ മരുന്നുകളോട് അനാഫൈലക്സിസ് ഉണ്ടാവാൻ നേരിയ സാധ്യത ഉണ്ട്. വേദനഹാരികളും ആസ്പിരിനും വളരെ അപൂർവമായേ അനാഫൈലക്സിസ് ഉണ്ടാക്കുകയുള്ളൂ.
പെൻസിലിൻ അലർജിയുണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ നേർപ്പിച്ച പെൻസിലിന്റെ ഒരു ചെറിയ ഡോസ് (ടെസ്റ്റ് ഡോസ്) ത്വക്കിനടിയിൽ ഒരു ചെറിയ സൂചി കൊണ്ട് കുത്തിവെച്ചിട്ടാണ്. കുത്തിവെയ്‌പ്പെടുത്ത ഭാഗം ചുവന്നു തടിച്ചു പൊങ്ങി വരികയാണെങ്കിൽ പെൻസിലിൻ അലർജി ഉണ്ടന്ന് അനുമാനിക്കാം. ടെസ്റ്റ് ഡോസിന് പ്രതികരണം ഒന്നും ഇല്ലെങ്കിൽ തന്നെയും ചിലപ്പോൾ മുഴുവൻ ഡോസ് കൊടുക്കുമ്പോൾ അനാഫൈലാക്സിസ് വരാം.
പൊതുവായ രോഗലക്ഷണങ്ങൾ
രോഗകാരികളായ വസ്തുക്കളുമായി സമ്പർക്കം വന്നതിനു മിനിട്ടുകളോ മണിക്കൂറുകളോ ശേഷം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതാണ്. ഈ കാലയളവ് കുത്തിവെപ്പെടുത്തതിനുശേഷമുള്ള പ്രതിപ്രവർത്തനമാണെങ്കിൽ 30 മിനിറ്റും ഉള്ളിൽ കഴിച്ചതോ ശ്വസിച്ചതോ ആണെങ്കിൽ 2 മണിക്കൂറും ആകാവുന്നതാണ്. രോഗലക്ഷണങ്ങൾ ചർമസംബന്ധിയായോ, ശ്വാസകോശസംബന്ധിയായോ, കുടൽസംബന്ധിയായോ, ഹൃദയസംബന്ധിയായോ ആകാം.
• ചർമലക്ഷണങ്ങൾ: ദേഹമാസകലം ഉള്ള ചൊറിച്ചിൽ, ചുവന്നു തടിക്കൽ, ചർമത്തിലേക്കുള്ള രക്തയോട്ടം കൂടി ചുവക്കുക, ചുണ്ട് തടിച്ചു വീർക്കുക, ദേഹം നീറൽ, നാവു തടിച്ചു വീർക്കൽ മുതലായവയാണ് സാധാരണയായി കണ്ടുവരുന്ന ചർമ്മലക്ഷണങ്ങൾ. മൂക്കൊലിപ്പും ചെങ്കണ്ണും ഇതിനോടനുംബന്ധിച്ചു ചിലരിൽ കാണാറുണ്ട്.
• ശ്വാസകോശലക്ഷണങ്ങൾ: ശ്വാസതടസ്സവും വലിവും ആണ് മുഖ്യലക്ഷണങ്ങൾ. ശ്വാസനാളത്തിലെ പേശികൾ ചുരുങ്ങുന്നതിനാലും തൊണ്ടവീക്കം മൂലവുമാണ് ശ്വാസതടസ്സം ഉണ്ടാവുന്നത്.
• ഹൃദയലക്ഷണങ്ങൾ: ഹൃദയത്തിലെ ചില കോശങ്ങൾ ഹിസ്റ്റമിൻ എന്ന രാസപദാർത്ഥം ഉത്പാദിപ്പിച്ചു അതുമൂലം ഹൃദയധമനികൾ ചുരുങ്ങുന്നതാണ് അനാഫൈലക്സിസ് കാരണമുള്ള ഹൃദയലക്ഷണങ്ങൾക്ക് ഉള്ള കാരണം. ഇത് മൂലം ഹൃദയാഘാതം, ഹൃദയതാളത്തിലുള്ള വ്യതിയാനങ്ങൾ, കുറഞ്ഞ രക്തസമ്മർദം മുതലായ ലക്ഷണങ്ങൾ കാണാവുന്നതാണ്.
• മറ്റു ലക്ഷണങ്ങൾ: വയറു വേദന, വയറിളക്കം. ഛർദ്ദി മുതലായ കുടൽസംബന്ധിയായ ലക്ഷണങ്ങൾ, മതിഭ്രമം, തലവേദന, ഉത്കണ്ഠ, ബോധക്ഷയം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
അനാഫൈലക്ടിക് ഷോക്ക്: (Anaphylactic Shock) രക്തധമനീവികസനത്തോടുകൂടിയ അനാഫൈലക്സിസിൽ വളരെ പെട്ടന്ന് രക്തസമ്മർദ്ദം ഗുരുതരമായ നിലയിലേക്ക് താഴ്ന്നു പോകും. ഇത്തരത്തിലുള്ള അനാഫൈലക്സിസ്നെയാണ് അനാഫൈലക്ടിക് ഷോക്ക് എന്ന് വിളിക്കുന്നത്‌. ബൈഫേസിക് അനാഫൈലക്സിസ്: (Biphasic anaphylaxis) രോഗകാരിയായ വസ്തുവുമായി സമ്പർക്കം വരാതെതന്നെ 72 മണിക്കൂറുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ആവർത്തിക്കുന്നതിനെയാണ് ബൈഫേസിക് അനാഫൈലക്സിസ് എന്ന് വിളിക്കുന്നത്‌.
രോഗനിർണ്ണയം
രോഗലക്ഷണാധിഷ്ഠിതമാണ് അനാഫൈലക്സിസ്ൻറെ രോഗനിർണ്ണയം. മേൽ വിവരിച്ച ലക്ഷണങ്ങളിൽ ഇതെങ്കിലും ഒരു ലക്ഷണം രോഗകാരിയായ വസ്തുവുമായി സമ്പർക്കത്തിനു മിനിറ്റുകളോ മണിക്കൂറുകളോ ശേഷം ഉണ്ടാവുകയാണെങ്കിൽ അനാഫൈലക്സിസ് ആകാൻ സാധ്യതയുണ്ട്.
രോഗപ്രക്രിയക്കിടയിൽ രക്തത്തിലുള്ള ട്രിപ്പ്‌റ്റെസ്(triptase)ന്റെയോ, ഹിസ്റ്റമിന്റെയൊ അളവ് രോഗനിർണ്ണയത്തെ സഹായിക്കും. എന്നാൽ ഇത് രോഗനിർണ്ണയത്തിന് വ്യാപകമായി ഉപയൊഗിക്കാറില്ല.
ചികിത്സ
അനാഫൈലാക്സിസ് ഒരു വൈദ്യശാസ്‌ത്ര അത്യാഹിതം (Medical emergency) ആണ്. ഉടനടി ചികിത്സ ചെയ്‌താൽ ഒരു ജീവൻ രക്ഷിക്കാം. അനാഫൈലാക്സിസ് ആയി വരുന്ന ഒരു രോഗിക്ക് ശ്വാസനാള നിയന്ത്രണം, ഓക്സിജൻ നൽകൽ, ധമനികളിലൂടെയുള്ള ലവണദാനം തുടങ്ങിയ പുനരുജ്ജീവന പ്രക്രീയകൾ വേണ്ടി വന്നേക്കാം. അനാഫൈലാക്സിസ് പ്രക്രിയ നിയന്ത്രിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം അഡ്രിനലിൻ (Adrenalin/Epinephrine) എന്ന മരുന്ന് ഉടനെ കുത്തിവെയ്ക്കുക എന്നതാണ്. ഹൃദയത്തിന്റെ പ്രവർത്തനത്തെ പുനരുജ്ജീവിപ്പിക്കാനും, അലർജിയുടെ കാഠിന്യം കുറയ്ക്കാനും അഡ്രിനലിൻ സഹായിക്കും. സ്റ്റിറോയിഡ്, ആന്റിഹിസ്റ്റമിൻ മുതലായ മരുന്നുകളാണ് അനാഫിലക്സിസ്ൻറെ ചികിത്സക്കുള്ള മറ്റു പ്രധാന മരുന്നുകൾ. വളരെ കാഠിന്യമുള്ള തൊണ്ടവീക്കമുണ്ടെങ്കിൽ ചിലപ്പോൾ തൊണ്ട കിഴിച്ചുള്ള ചികിത്സയോ വെന്റിലേറ്ററിന്റെ സഹായമോ ആവശ്യമായി വരാം. ബൈഫസിക് അനഫിലാക്സിസ്ൻറെ സാധ്യത ഉള്ളതിനാൽ രോഗിയെ 2-24 മണിക്കൂർ എങ്കിലും നിരീക്ഷണത്തിൽ വക്കേണ്ടതുണ്ട്.
മരുന്ന്‌ മൂലമുള്ള അലർജി എങ്ങിനെ തടയാം.
• അലർജിയുണ്ടാക്കുന്ന മരുന്നുകള്‍ മാത്രമല്ല, അതേ വിഭാഗത്തില്‍പെട്ട മറ്റു മരുന്നുകളും അലർജിയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാൽ അവ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കുക.
• രോഗിയുടെ ഏറ്റവും അടുത്ത രക്‌തബന്ധത്തിൽ പെട്ടവര്ക്കും ഇതേ മരുന്നുകൾക്ക് അലർജിയുണ്ടാവാന്‍ സാധ്യതയേറെയാണ്‌.
• ഡോക്‌ടറുടെ നിര്ദേശമില്ലാതെ കൗണ്ടറുകളിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിവതും ഒഴിവാക്കുക.
• ത്വക്ക്‌ രോഗത്തിനും നേത്രരോഗത്തിനും ഉപയോഗിക്കുന്ന ക്രീമുകളും തുള്ളിമരുന്നുകളും മറ്റും അലർജിയുണ്ടാക്കാമെന്ന കാര്യം മറക്കരുത്‌.
• പുതുതായി മാര്ക്കറ്റിലിറങ്ങിയ മരുന്നുകള്‍ വളരെ സൂക്ഷിക്കുക.
• മരുന്നുപയോഗിച്ച ശേഷം ഏതെങ്കിലും വിധത്തിലുള്ള പ്രതികൂല പ്രതികരണങ്ങള്‍-ശരീരത്തില്‍ ചൊറിച്ചിലോ തടിപ്പുകളോ മറ്റോ ഉണ്ടായാൽ നിസാരമായി കരുതാതെ മരുന്നുകള്‍ നിര്ത്തുകയും ഡോക്‌ടറെ കാണുകയും ചെയ്യുക.
• ഇംഗ്ലീഷ്‌ മരുന്നുകൾക്കേ ദോഷഫലങ്ങളുണ്ടാവുകയുള്ളൂ, പച്ചമരുന്നുകളും മറ്റും അപകടരഹിതമാണ്‌ എന്ന ധാരണ തീർത്തും ശരിയല്ല.
• ഏതെങ്കിലും അസുഖത്തിനു ഡോക്‌ടറെ കാണുമ്പോൾ മറ്റു മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ വിവരങ്ങൾ നല്‍കുക.
• ഏതു മരുന്നിനും പ്രതികൂല പ്രതികരണമുണ്ടാകാം. എങ്കിലും ആസ്‌പിരിന്‍, വേദനസംഹാരികള്‍, സൾഫാ ചേര്ന്ന മരുന്നുകൾ, പെൻസിലിൻ എന്നിവയാണു ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകളിൽ പ്രധാനപ്പെട്ടവ. പെൻസിലിൻ കുത്തിവെപ്പെടുക്കുമ്പോൾ എടുത്തെന്നു ഉറപ്പു വരുത്തുക. ശരീരത്തില്‍ ചൊറിച്ചിലോ തടിപ്പുകളോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാല്‍ മരുന്നുകൾ നിര്ത്തി വച്ച്‌ എത്രയും വേഗം ഡോക്‌ടറെ ബന്ധപ്പെടുക.
• ഡോക്‌ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്‌.
• ഗുരുതരമായ അലർജി ഉണ്ടാകുന്നവർ ഒരു അടിയന്തിരസാഹചര്യത്തിൽ സ്വന്തം ശരീരത്തിൽ കുത്തിവയ്‌ക്കാൻ പാകത്തിൽ അഡ്രിനാലിൻ (എപ്പിനെഫ്രിൻ) കൈയിൽ കരുതാൻ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു. അഡ്രിനാലിൻ നിറച്ച സിറിഞ്ചുകൾ എപിപെൻ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
• അലർജിയുള്ള ആളുകൾ മറ്റുള്ളവർക്കു കാണാൻ കഴിയുന്ന വിധത്തിൽ അവരുടെ അലർജിയെക്കുറിച്ചുള്ള വിശദാംശങ്ങൾ കൈയിൽ കൊണ്ടു നടക്കുന്നതോ ശരീരത്തിൽ അണിയുന്നതോ നല്ലതായിരിക്കുമെന്നു ചില ആരോഗ്യവിദഗ്‌ധർ അഭിപ്രായപ്പെടുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ അധ്യാപകർക്കോ അവരെ പരിപാലിക്കുന്നവർക്കോ ഒരു മുന്നറിയിപ്പായിരിക്കും.

21/07/2024

ATTENTION FRIENDS

A FAKE FRIEND REQUEST AND WHATSAPP MESSAGE IS BEING SENT BY SOMEONE IN MY NAME WITH MY PHOTO.

PLEASE DON'T ACCEPT IT AND PLEASE REPORT ABOUT THE FAKE MESSAGE.

THANK YOU.

DR. T. SURESH KUMAR

13/01/2024
ജെ. എൻ. 1 - കോവിഡിന്റെ പുതിയ ക്രിസ്തുമസ് താരകം--------------------------------------------------------------------കൊറോണ ...
10/01/2024

ജെ. എൻ. 1 - കോവിഡിന്റെ പുതിയ ക്രിസ്തുമസ് താരകം
--------------------------------------------------------------------
കൊറോണ വൈറസുകളുടെ മഹത്തായ നാടകശാലയിൽ ഇപ്പോൾ ഏറ്റവും അധികം ശ്രദ്ധ നേടുന്ന താരം ജെ.എൻ.1 (JN 1 ) വകഭേദമാണ്. സാർസ്കോവ് 2 (SARS Cov 2) എന്ന ഭീകരന്റെ താണ്ഡവം കഴിഞ്ഞു എന്ന് നമ്മൾ കരുതിയിരുന്ന സമയത്താണ് സ്റ്റേജിന്റെ രണ്ടു വശങ്ങളിലൂടെയുമുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ കടന്നുകയറ്റം. ഷേക്സ്പിയർ കഥാപാത്രങ്ങളുടെ വൈവിധ്യവും നമ്മളെ മുൾമുനയിൽ നിറുത്തുവാനുമുള്ള തിരക്കഥകളുമായിട്ടാണ് ഇവരുടെ വരവ്.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ജെ.എൻ.1 കോവിഡ് വകഭേദം മൂലമുള്ള രോഗബാധ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 8 ന്, കേരളത്തിൽ സാർസ്കോവ് 2 വകഭേദമായ ജെ.എൻ.1 മൂലമുള്ള ആദ്യത്തെ അണുബാധ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലും ചൈനയിലും ആദ്യം കണ്ടെത്തിയ ഈ ജെ.എൻ.1 വകഭേദത്തിനെ ഇപ്പോൾ ലോകാരോഗ്യ സംഘടന 'താൽപ്പര്യമുണർത്തുന്ന വകഭേദം' ആയി തരംതിരിച്ചിരിക്കുന്നു, ഇത് ആഗോള ആരോഗ്യ ആശങ്കകൾ തീവ്രമാക്കുന്നു.
കൊറോണ വകഭേദങ്ങൾ എങ്ങനെ ഉരുത്തിരിയുന്നു ?
സാർസ്കോവ് 2 വൈറസ് ഉൾപ്പെടെയുള്ള ഏതൊരു വൈറസും പ്രധാനമായും രണ്ട് കാരണങ്ങളാൽ കാലക്രമേണ പരിവർത്തനം ചെയ്യപ്പെടുന്നു..
ഒന്നാമതായി മനുഷ്യരുടെ ആർജ്ജിത പ്രതിരോധശേഷി, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയ വൈറസിന്റെ അസ്തിത്വത്തെ വെല്ലുവിളിക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കാൻ വൈറസിന്റെ കോശഘടന സ്വയമേ മാറിക്കൊണ്ടിരിക്കുന്നു.
രണ്ടാമതായി, ഒരു വൈറസ് സ്വയം പകർപ്പുകൾ ഉണ്ടാക്കുമ്പോൾ ക്രമരഹിതമായ പകർത്തൽ പിശകുകൾ (മ്യൂട്ടേഷനുകൾ/ഉൾപരിവർത്തനം) സംഭവിക്കുന്നു. ഈ പിശകുകൾക്ക് വൈറസിന്റെ ഘടനയെ മാറ്റാൻ കഴിയും. സാധാരണയായി വളരെ ചെറിയ രീതികളിൽ മാത്രമേ ഇത്തരം പകർത്തൽ പിശകുകൾ സംഭവിക്കുകയും ഘടനാമാറ്റം ഉണ്ടാകുകയും ചെയ്യുകയുള്ളൂ.. ഈ രണ്ടു കാരണങ്ങൾ കൊണ്ട് ഒരു വൈറസിന്റെ പുതിയ വകഭേദങ്ങൾ സൃഷ്ടിക്കപ്പെടുന്നു..
എന്താണ് പുതിയ ജെ. എൻ 1 വകഭേദം?
2023 ഓഗസ്റ്റ് മുതൽ ശാസ്ത്രജ്ഞർ പഠിച്ചുകൊണ്ടിരിക്കുന്ന BA.2.86 അല്ലെങ്കിൽ പിറോള (Pirola) വകഭേദം എന്ന് വിളിക്കപ്പെടുന്ന ഒമൈക്രോണിന്റെ ഒരു വകഭേദത്തിനോട് ഘടനാപരമായി സാമ്യമുള്ളതാണ് പുതിയ JN.1 വകഭേദം. വൈറസ്സിന്റെ പുറമെയുള്ള സ്പൈക്ക് പ്രോട്ടീന്റെ ഒരു ചെറിയ വ്യത്യാസം JN.1 നെ BA.2.86 ൽ നിന്ന് വേർതിരിക്കുന്നു. കൊവിഡ് വകഭേദങ്ങൾക്കു പേരിട്ടിരിക്കുന്ന രീതി കാരണം BA.2.86 ഉം JN.1 ഉം വളരെ വ്യത്യസ്തമായി തോന്നുമെങ്കിലും JN.1 നും BA.2.86 നും ഇടയിൽ സ്പൈക്ക് പ്രോട്ടീനിൽ ഒരൊറ്റ മാറ്റമേ ഉള്ളൂ. സ്പൈക്ക് പ്രോട്ടീൻ മനുഷ്യരിലേക്ക് കടന്നു കയറാനും രോഗബാധിതരാക്കാനുമുള്ള വൈറസിന്റെ ഉപകരണമാണ്. പക്ഷെ ഈ ഒറ്റ മാറ്റം കൊണ്ട് തന്നെ പുതിയ വകഭേദത്തിന്റെ രോഗവ്യാപനശേഷി പതിന്മടങ് വർധിച്ചു. ചുരുക്കിപ്പറഞ്ഞാൽ നമുക്കേവർക്കും സുപരിചിതമായ ഒമൈക്രോണിന്റെ വ്യാപനശേഷി കൂടിയ ഒരു അടുത്ത കസിൻ ആണ് പുതിയ JN.1 വകഭേദം.
കോവിഡ് വാക്സിനുകൾ ഇതിനെതിരെ ഫലപ്രദമാണോ?
ഇൻഫ്ലുവൻസ വൈറസ് പോലുള്ള മറ്റ് ആർഎൻഎ വൈറസുകളേക്കാൾ നാല് മടങ്ങു സാവധാനത്തിൽ മാത്രമേ പുതിയ കൊറോണ വൈറസ്സുകൾ രൂപാന്തരപ്പെടുകയുള്ളൂ. ഇതിനർത്ഥം എല്ലാ വർഷവും വളരെ കുറച്ച് മാത്രം പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നു എന്നാണ്. കൊറോണ വൈറസ് ഉല്പരിവർത്തനങ്ങളിൽ ധാരാളം ആന്റിജനിക് മാറ്റങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ഉല്പരിവർത്തനങ്ങൾ ആന്റിജനിക് ഡ്രിഫ്ട്, ആന്റിജനിക് ഷിഫ്റ്റ് എന്നൊക്കെ അറിയപ്പെടുന്ന വലിയ മാറ്റങ്ങളിലേക്കു നയിക്കുമ്പോൾ മാത്രമേ വ്യക്തി വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും വൈറസിനെ തിരിച്ചറിയാനും പ്രതിരോധിക്കുവാനുമുള്ള കഴിവുകൾക്ക് മങ്ങൽ സംഭവിക്കുകയുള്ളൂ.
ഇതിനർത്ഥം നിലവിലെ COVID-19 വാക്സിനുകൾ ഇപ്പോൾ പ്രചരിക്കുന്ന കോവിഡ് വകഭേദങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരും എന്നുതന്നെയാണ്.. കോവിഡ് വൈറസുമായി സമ്പർക്കം പുലർത്തുമ്പോൾ ആളുകൾക്ക് ഇപ്പോഴും അണുബാധ പിടിപെടാം, എന്നാൽ രോഗതീവ്രതയും ആശുപത്രിവാസവും കുറയ്ക്കാൻ വാക്സിനുകൾ ഗണ്യമായി സഹായിച്ചേക്കാം.
ആഗോള ഗവേഷണ സ്ഥാപനങ്ങൾ കോവിഡിനെതിരായ ജാഗ്രത തുടരുകയും അവയുടെ ഉല്പരിവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുകയും അവയ്ക്കെതിരായ നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി പഠിക്കുകയും ചെയ്യുന്നുണ്ടന്നതു മനുഷ്യരാശിക്ക് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്.
ജെ.എൻ.1 എത്രമാത്രം പകർച്ചവ്യാധിയാണ് ?
രോഗലക്ഷണങ്ങളുടെ സൗമ്യത കണക്കിലെടുക്കുമ്പോൾ ജെ.എൻ.1 നേരത്തെയുള്ള ഒമിക്റോൺ BA.2.86 വകഭേദത്തിനു സമാനമാണെങ്കിലും അവയുടെ സംക്രമണക്ഷമത കൂടുതലാണ്. ഈ ഡിസംബർ മാസത്തിൽ യുഎസ്എയിലെ സാർസ്കോവ് 2 വൈറസുകളുടെ 0.1% ആയി ജെ.എൻ.1 മാറി. വരും മാസങ്ങളിൽ യുഎസ്എയിലെ സാർസ്കോവ് 2 വൈറസിന്റെ 15-30 % വരെ ജെൻ 1 വൈറസുകൾ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
ജെ.എൻ.1 മറ്റേതൊരു കൊവിഡ് വൈറസും പോലെ തന്നെ പടരുന്നു - രോഗബാധിതരായ ആളുകളുടെ ശ്വസന തുള്ളികളിലൂടെ. ഒരു വ്യക്തി ശ്വസന തുള്ളികൾ ശ്വസിക്കുമ്പോഴോ അല്ലെങ്കിൽ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്ത ഒരു രോഗി അടുത്തിടെ സ്പർശിച്ച എന്തെങ്കിലും വസ്തുക്കൾ മറ്റാരെങ്കിലും സ്പര്ശിക്കുമ്പോഴോ വൈറസ് ആരോഗ്യമുള്ള ഒരു മനുഷ്യനിൽ പ്രവേശിക്കാം.
ജെ.എൻ.1 ഉം പുതിയ കൊറോണ വൈറസ് വകഭേദങ്ങളുടെ പ്രവണത തുടരുന്നതായി കാണപ്പെടുന്നു. തീവ്രമായ രോഗമുണ്ടാക്കി രോഗികളോടൊപ്പം ചത്തൊടുങ്ങാൻ അവ തയാറല്ല. സൗമ്യമായ രോഗമുണ്ടാക്കി പടർന്നു പന്തലിച്ചു ഈ ലോകത്തു നിലയുറപ്പിക്കാൻ തന്നെയാണ് അവയുടെ തീരുമാനം.
ജെൻ 1 രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്?
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ജെ.എൻ.1 വകഭേദം സൗമ്യമായതു മുതൽ അപൂർവമായി ഗുരുതരമായത് വരെയുള്ള രോഗലക്ഷണങ്ങളുടെ ഒരു പൂർണ്ണ സപ്തവർണ്ണപ്രദർശനം അവതരിപ്പിക്കും എന്നതാണ്. ചില സാധാരണ ലക്ഷണങ്ങൾ ഇവയൊക്കെയാണ്.
•പനി
•ചുമ
•തലവേദനയും ശരീരവേദനയും
•തൊണ്ടവേദന
•മൂക്കൊലിപ്പ്
•ക്ഷീണം
•വിശപ്പില്ലായ്മരുചിയോ മണമോ നഷ്ടപ്പെടുന്നു
•വയറുവേദന, വയറു വീർക്കുക, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ
രോഗലക്ഷണങ്ങൾ സാധാരണയായി 5 ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകും. ഓരോ വ്യക്തിയിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെടാം.
ശ്വാസതടസ്സം ജെ.എൻ.1 ന്റെ ഒരു സാധാരണ ലക്ഷണമല്ല, മുൻകൂട്ടി കണ്ടുപിടിക്കപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള ചിലരിൽ ശ്വാസതടസ്സം ഉണ്ടാകാം. ജെ.എൻ.1 മറ്റ് വകഭേദങ്ങളേക്കാൾ അപകടകരമാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല, എന്നാൽ കൂടുതൽ പഠനങ്ങളോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. കൊവിഡ് വകഭേദങ്ങൾ വർഷത്തിൽ രണ്ടുതവണ കൂടി വരുന്നതാണ് ഇപ്പോഴുള്ള വർദ്ധനവിന് കാരണമെന്ന് കരുതപ്പെടുന്നു. വേനൽക്കാലത്തിന്റെ അവസാനത്തിലും വീണ്ടും വർഷാവസാനം/പുതുവർഷത്തിലും കോവിഡ് സാധാരണ ഉച്ചസ്ഥയായിലെത്തുന്ന അവസരങ്ങളാണ്.
ഇനിയെന്ത് ?
ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച്, 2024 ജനുവരിയിൽ ജെൻ 1 കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ട് എന്നതാണ്. വ്യത്യാസം കാണിക്കുന്ന വാക്സിൻ കവറേജും ലോകമെമ്പാടുമുള്ള സാർസ്കോവ് 2 വകഭേദങ്ങളുടെ അനിശ്ചിതമായ പ്രചാരവും കാരണം ജനസംഖ്യയുടെ പ്രതിരോധശേഷി ആഗോളതലത്തിൽ വൈവിധ്യപൂർണ്ണമായി തുടരുന്നു, അതിനാൽ, ജെ.എൻ.1 നു എതിരെയുള്ള രോഗപ്രതിരോധശേഷി ഓരോ രാജ്യത്തെയും ജനസംഖ്യയുടെ രോഗപ്രതിരോധ പശ്ചാത്തലത്തെ ആശ്രയിച്ചിരിക്കുന്നു. മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയിലും സർക്കാരുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ സേവനങ്ങൾ തയാറെടുപ്പിലാണ്. സാമൂഹിക പ്രതിരോധശേഷി കൈവരിച്ചതുകൊണ് നിലവിൽ പരിഭ്രാന്തിക്ക് ഒരു കാരണവുമില്ല.
ജെ.എൻ 1 പിടിപെടാനുള്ള സാധ്യത കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?
ജെൻ 1 കോവിഡ് കേസുകൾ പടരാൻ തുടങ്ങിയിട്ടുണ്ട്. ഇത് എത്ര വേഗത്തിൽ പടരുമെന്നും ഇപ്പോൾ പ്രവചിക്കുക സാധ്യമല്ല. നാമെല്ലാവരും ജാഗ്രത പാലിക്കണം. കോവിഡ് ശുചിത്വം പരിപാലിക്കുന്നത് നമുക്ക് പുനരാരംഭിക്കേണ്ടതുണ്ട്- പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക. ശ്വസന മര്യാദകൾ പാലിക്കുക. കൈ കുലുക്കിയുള്ള അഭിവാദ്യം ഒഴിവാക്കുക. കൈ ശുചിത്വം: കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ കഴുകുക, അല്ലെങ്കിൽ കുറഞ്ഞത് 60% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക. ഭക്ഷണം കഴിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ മുമ്പായി കൈകൾ നന്നായി കഴുകുക. ലിഫ്റ്റ് ബട്ടണുകൾ, പൊതുഗതാഗതത്തിലെ കൈവരികൾ, കതകിന്റെ കൈപ്പിടികൾ, കൈവിരൽ സ്കാനറുകൾ, പലചരക്ക് പാക്കറ്റുകൾ മുതലായ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന പ്രതലങ്ങളിൽ സ്പർശിക്കുമ്പോൾ നിങ്ങളുടെ കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസറുകൾ ഉപയോഗിക്കുക. അണുവിമുക്തമാക്കാത്ത കൈകൾ കൊണ്ട് നിങ്ങളുടെ മൂക്കിലോ കണ്ണിലോ വായിലോ തൊടരുത്. വാക്സിനേഷനും ബൂസ്റ്ററുകളും: ഗുരുതരമായ അസുഖം, ആശുപത്രിവാസം, മരണം എന്നിവയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് വാക്സിനേഷനും ബൂസ്റ്ററുകളും. നിങ്ങൾ ഇതുവരെ വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, ഡോക്ടറുമായി സംസാരിച്ച് ആവശ്യമുള്ളത് ചെയ്യുക. പൊണ്ണത്തടി, പ്രമേഹം, ശ്വാസകോശ സംബന്ധമായ തകരാറുകൾ എന്നിവ പോലുള്ള അസുഖങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഡോക്ടറെ സമീപിക്കുക, നിങ്ങൾക്ക് നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. നിങ്ങൾക്ക് അസുഖം തോന്നുന്നുവെങ്കിൽ ഒരു ഡോക്ടറെ കാണുകയും സ്വയം ചികിത്സ ഒഴിവാക്കുകയും ചെയ്യുക.

ചെക് മേറ്റ്
കൊവിഡ് വകഭേദങ്ങൾ ഇൻഫ്ലുവൻസ പോലെ ഇനിയും നമ്മോടൊപ്പമുണ്ടാകും. കാലാകാലങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാകും എന്ന് മാത്രം.. അതുകൊണ്ടാണ് എല്ലായ്പ്പോഴും ശുചിത്വം പാലിക്കേണ്ടതും, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും പോലുള്ള ആരോഗ്യകരമായ രീതികൾ നമ്മൾ പിന്തുടരേണ്ടത്. പരിഭ്രാന്തരാകേണ്ട, ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം ഈ നാടകശാലയിൽ നമ്മൾ നിസ്സഹായരായ കാഴ്ചക്കാരല്ല. സായുധരായ ആധുനിക വൈദ്യശാസ്ത്രം നമ്മോടൊപ്പമുണ്ട്. ഒരു ചെസ്സ് കളിയിലേക്ക് വൈറസ് നമ്മെ വെല്ലുവിളിക്കുന്നത് പോലെയാണ് ഇത്. ശാസ്ത്രം ശക്തമായ ഒരു തിരിച്ചുവരവിലൂടെ ഒരിക്കൽ പ്രതികരിക്കും. - "ചെക് മേറ്റ് കോവിഡ് ".

IMA കേരളയുടെ നമ്മുടെ ആരോഗ്യം ഡിജിറ്റൽ മാസിക ഇപ്പൊൾ ലഭ്യമാണ്. കൂടാതെ Magzter, Jio മൊബൈൽ ആപുകളിലും ലഭ്യമാണ്. Link:-
23/12/2023

IMA കേരളയുടെ നമ്മുടെ ആരോഗ്യം ഡിജിറ്റൽ മാസിക ഇപ്പൊൾ ലഭ്യമാണ്. കൂടാതെ Magzter, Jio മൊബൈൽ ആപുകളിലും ലഭ്യമാണ്. Link:-

Published by IMA Kerala

13/09/2022

Check imakeralana's bookcaseNammude Arogyam. Find 61 flipbooks of imakeralana, Sept 2022, Aug 2022, Jul 2022. Like imakeralana's bookcase? Contact imakeralana on AnyFlip.

17/07/2022

Address

Thiruvananthapuram
PIN695029

Alerts

Be the first to know and let us send you an email when Nammude arogyam IMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nammude arogyam IMA:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram