Athma - My Mind My Care

Athma - My Mind My Care My Mind My care online counseling program is meant to provide complete mental health services.

Online mental health services, counselling, child development services

18/07/2025

Gaslighting isn’t love. It’s control.
It’s when someone makes you doubt your memory, your feelings, and even your sanity — all to gain power over you.

💬 “You’re imagining things.”
💬 “You’re too sensitive.”
💬 “That never happened.”

If these sound familiar, it’s time to pause and reflect.
🧠 Trust your gut. Your emotions are valid.
Don’t let anyone dim your reality.



Athma My Mind My Care�

Contact number: +91 90371 72850, +91 6238 098 221
Website- https://mymindmycare.com/
Mail ID: info@mymindmycare.com
facebook- https://www.facebook.com/mymindmycare
instagram- https://www.instagram.com/athmamymindmycare/
YouTube: https://youtube.com/

16/07/2025

She gave life… but no one cared enough to save hers. 💔

Vipanchika, a young mother, ended her life after taking the life of her toddler—a heartbreaking act rooted not in cruelty, but in silent suffering.

She was reportedly battling postpartum depression, a deeply misunderstood condition that many new mothers face. Instead of receiving care, she was allegedly mocked, neglected, and emotionally tortured—by the very people who should have protected her.

Her in-laws and husband, as per reports, showed no sensitivity to her mental health. Instead, they allegedly focused on dowry demands, inflicting mental, physical, and emotional abuse during one of the most vulnerable phases of her life.

This is not just a personal tragedy. It is a loud cry for change.
🧠 Postpartum depression is real.
💔 Dowry harassment is a crime.
👩‍⚕️ Mental health support is a necessity, not a luxury.

How many more mothers must die before we care enough?

Let’s talk. Let’s listen. Let’s act.

അനേകം പേര് ചുറ്റുമുണ്ടെങ്കിലും, ഒറ്റപ്പെട്ടുപോയെന്ന തോന്നലിൽ ജീവിക്കുന്ന അനേകായിരം മനുഷ്യരുടെ ഇടയിലാണ് നാമെല്ലാം ജീവിക്ക...
15/07/2025

അനേകം പേര് ചുറ്റുമുണ്ടെങ്കിലും, ഒറ്റപ്പെട്ടുപോയെന്ന തോന്നലിൽ ജീവിക്കുന്ന അനേകായിരം മനുഷ്യരുടെ ഇടയിലാണ് നാമെല്ലാം ജീവിക്കുന്നത്. അഭ്രപാളികളിലും , സാമൂഹിക മാധ്യമങ്ങളിലും കാണുന്നതാണ് ജീവിതമെന്നും, അവിടെ ഒരുപാട് ഫോളോവേഴ്സും, ഫ്രണ്ട്സുമെല്ലാം ഉണ്ട്, പക്ഷെ തനിച്ചിരിക്കുമ്പോൾ ഒറ്റപ്പെടൽ എന്ന ഭീകരായ യാഥാർഥ്യം ഇടക്കെങ്കിലും ഇത് വായിക്കുന്ന നിങ്ങൾക്കും അനുഭവപ്പെടാറുണ്ടെന്നുള്ളതാണ് സത്യം. വിട്ടുമാറാത്ത ഏകാന്തത എന്നത് ഒറ്റക്കിരിക്കുന്നതു മാത്രമല്ല, മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോഴും മാനസീകമായി തളർത്തുന്ന, ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസീക പിരിമുറുക്കം എന്നതാണ്. ഒരാളുടെ സാമൂഹ്യബന്ധങ്ങളിൽ തനിക്ക് വേണ്ടത്ര അടുപ്പമുള്ള ബന്ധം ലഭിക്കാത്തതിലുള്ള അതൃപ്തി ആണ് ഇതിന്റെ അടിസ്ഥാനം. ഈ മാനസീക ശൂന്യത ശരീരത്തെ പോലും പൂർണമായി ബാധിക്കുന്നു. ഒരുപാട് കാലം ഇത്തരത്തിലുള്ള ഒറ്റപ്പെടൽ അനുഭവപ്പെടുമ്പോൾ, തലച്ചോറിന് ഇതൊരു വ്യക്തിയുടെ അതിജീവനത്തിനോടുള്ള ഭീഷണിയായി തോന്നുന്നു. അതിനാൽ അത് 'ഫൈറ്റ് ഓർ ഫ്‌ലൈറ്റ്' എന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നു . ഇതിന്റെ ഫലമായി കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവുയരുകയും, ഇത് കൂടുതൽ സമ്മർദമുണ്ടാകുകയും, പലതരത്തിലുള്ള അണുബാധക്കും, രോഗങ്ങൾക്കും കാരണമാകുന്ന തരത്തിൽ ജനിതക ഘടനയെയും, അതിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു.
മനശ്ശാസ്ത്രപരമായി ഡിപ്പ്രഷൻ, ഉത്കണ്ഠ, ചിന്താശേഷിയിലെ കുറവ് എന്നിവയുമായി നേരിട്ട് ബന്ധമുള്ളതാണ്. സാമൂഹികമായുള്ള ഒറ്റപ്പെടൽ വരുമ്പോൾ , സാമൂഹികമായുള്ള ഉത്തരവാദിത്തം കുറയുകയും, ഇത് വ്യക്തികളുടെ ഓർമ്മ, പഠനം, തീരുമാനമെടുക്കൽ തുടങ്ങിയ മേഘലകളെ ബാധിക്കുന്നു, വയസ്സായവരിൽ ഇത് ഡിമെൻഷ്യയുടെ ആരംഭം വേഗത്തിലാകുന്നതിനും കാരണമാകുന്നു. മാനസികമായി ഇതുമൂലം ഉണ്ടാകുന്ന വേദന , ശാരീരിക വേദന അനുഭവപ്പെടുന്ന തലയോട്ടിയിലെ അതേ ഭാഗങ്ങളിൽ പ്രതികരണമുണ്ടാക്കുന്നു എന്നത് അതിന്റെ ഗൗരവം വ്യക്തമാക്കുന്നുചില പഠനങ്ങൾ അനുസരിച്ച്, ഹൃദ്രോഗം, സ്റ്റ്രോക്ക്, നേരത്തെയുള്ള മരണം തുടങ്ങിയവയുടെ സാധ്യതകൾ ഇതുമൂലം വർധിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ദിവസേന 5 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ ആരോഗ്യ പ്രശ്നമാണ് ഇതുണ്ടാക്കുന്നത്. വേറൊരാള്ക്കും മനസ്സിലാക്കാൻ സാധിക്കാത്ത , ഈ മാനസികാവസ്ഥ , ശാന്തമായി വ്യക്തികളെ പതിയെപ്പതിയെ ഇല്ലാതാക്കുന്നു. ശാരീരികാരോഗ്യത്തെ തകർക്കുന്ന, മാനസീക വ്യക്തതയെ കുറക്കുന്ന, ആത്മബലം കുറക്കുന്ന ഒരു ദുരന്തമായി ഇതിനെ കണക്കാക്കാം. ഇന്നത്തെ ഡിജിറ്റൽ ലോകത്തു ഒറ്റക്കിരിക്കുന്നതിനേക്കാളും ആരും മനസ്സിലാക്കാതെ ഏകാന്തത അനുഭവപ്പെടുന്നതാണ് ഏറ്റവും അപകടകരം.

ഒച്ചയും, ബഹളങ്ങളും, ജനസാന്ദ്രതയും നിറഞ്ഞ നാഗരിക ജീവിതം കൂടുതൽ ഒറ്റപ്പെടലിലേക്കാണ് മനുഷ്യനെ നയിക്കുന്നത്, പണ്ടുകാലത്തേക്കാളും ജനങ്ങൾ കണക്റ്റഡ് ആണ് , പക്ഷെ അതിനിടക്കും അവരനുഭവിക്കുന്ന മാനസീകമായ ഏകാന്തത ഒരു വിരോധാഭാസമായി തോന്നാം. നഗരങ്ങൾ വികസിച്ച് ഉയർന്ന കെട്ടിടങ്ങൾ ഉയരുമ്പോൾ, പരസ്പരം ഇടപെടുന്നതിനുള്ള സാമൂഹിക ഇടങ്ങൾ കുറയുന്നു. അവസരങ്ങൾ ഉണ്ടെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞു തന്നിലേക്ക് തന്നെ ചുരുങ്ങാനാണ് പലരും ശ്രമിക്കുന്നത്. മനുഷ്യർക്കിടയിലെ സ്വാഭാവിക ഇടപെടലുകളും ആത്മബന്ധങ്ങളും അപ്രത്യക്ഷമാകുന്നു. പരസ്പരം അടുത്തറിഞ്ഞിരുന്ന അയല്പക്കങ്ങളുടെ വ്യാപ്തി ഇന്ന് അജ്ഞാത വാടക ഫ്ലാറ്റുകളും ഗേറ്റഡ് കമ്മ്യൂണിറ്റികളും ആയി മാറിയിരിക്കുന്നു. വർഷങ്ങളായി അടുത്തടുത്ത ജീവിച്ചാലും, ഒരു നേരിയ പരിചയം പോലുമില്ലാതെ, പരസപരം മതിലുകൾ തീർത്തു ജീവിതം ജീവിച്ചു തീർക്കുന്നു. സ്നേഹബന്ധങ്ങൾ ഇടപെടലുകൾ എന്നതിനേക്കാളും, ഇടപാടുകൾ എന്ന ആശയത്തിലേക്ക്ക് ചുരുങ്ങുന്നു. കഫേകളിലോ കോ-വർക്കിങ് സ്പേസുകളിലോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ നടക്കുന്ന പെട്ടെന്നുള്ളതും ചുരുങ്ങിയ കാലത്തേക്ക് നീണ്ടു നിൽക്കുന്നതുമായ സംഭാഷണങ്ങളിലേക്കു മാത്രമായി. നഗരത്തിന്റെ നിരന്തരമായ ശബ്ദം, വേഗം, അത്യാകര്ഷണം എന്നിവ മനസ്സിനും ഹൃദയത്തിനും വിശ്രമിക്കാൻ പോലും അവസരം നൽകുന്നില്ല, അതിലൂടെ ആളുകൾ മാനസീകമായി പലതരത്തിലുള്ള അസ്വസ്ഥതയിലേക്കും, ക്ഷീണത്തിലേക്കും എത്തിച്ചേരുന്നു.
ഇന്നത്തെ മാത്സര്യം നിറഞ്ഞ ഈ കാലത്തു "ഹസ്സിൽ കൾച്ചർ" എന്നത് ഒരു അഭിമാനച്ചിഹ്നമായി മാറിയിട്ടുണ്ട്.
സ്ഥിരമായി തിരക്കിലാണ് എന്ന് കാണിക്കുന്നത് ആരെങ്കിലുമൊക്കെ ആയിത്തീരാൻ ഉള്ള യോഗ്യതയായും വിജയത്തിനുള്ള അടയാളമായും കണക്കാക്കപ്പെടുന്നു.ഈ പ്രശംസ നേടുന്നതിനായി സ്വന്തം ക്ഷേമത്തെക്കാൾ, തങ്ങളുടെ പ്രവർത്തന മേഖലയിലെ പ്രവർത്തക്ഷമതയെ മെച്ചപ്പെടുത്താനും, അതിനെ അടിസ്ഥാനമാക്കി സ്വയം വിലയിരുത്താൻ വ്യക്തികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇതിന്റെ ഫലമായി അർത്ഥവത്തായ ബന്ധങ്ങൾ നശിക്കപ്പെടുന്നു. ദീർഘമായ ജോലി സമയം, വീടിനെയും ഓഫീസിനെയും വേർതിരിക്കുന്ന അതിരുകൾ ഇല്ലാതാക്കുന്ന റിമോട്ട് ജോലികൾ, എപ്പോഴും ലഭ്യമായിരിക്കേണ്ടതിന്റെ മാനസീക സമ്മർദ്ദവും, വൈകാരിക തളർച്ചയും വ്യക്തികളിൽ സൃഷ്ടിക്കുന്നു.
ജോലിസ്ഥലങ്ങൾ കൂടുതൽ ടാസ്ക് ഓറിയന്റഡ് ആകുമ്പോഴും, മാനുഷീകബന്ധങ്ങൾ ദുർബലമാകുമ്പോഴും മുൻപൊക്കെ ജോലിയോട് വ്യക്തികൾക്കുണ്ടായിരുന്ന ആത്മബന്ധം കുറയുന്നതിന് കാരണമാകുന്നു. ചായ മേശക്കു ചുറ്റുമുള്ള കൊച്ചു വർത്തമാനങ്ങളും, ടീമംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പവും, പരസ്പരം ശക്തിപ്പെടുത്തുന്നതുമെല്ലാം, ഇമെയിലുകളും, ചാറ്റുകളും, ഷെഡ്യൂൾ ചെയ്‌ത സൂം മീറ്റിംഗുകളും ആയി മാറിയതിലൂടെ ഔപചാരികത തൊഴിലിടങ്ങളിലെ സൗഹൃദങ്ങളിൽ പോലും ശക്തമായി പിടിമുറുക്കിയിരിക്കുന്നു. ഇവ ജോലിയിലെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമാക്കുമെങ്കിലും, യദാർത്ഥ മാനുഷീക ബന്ധങ്ങൾക്ക്‌ തുല്യമാകില്ല. ഡിജിറ്റൽ സ്പേസിൽ ജോലി ചെയ്യുമ്പോൾ ബന്ധങ്ങൾ എല്ലാം വെറും കാഴ്ചയായി മാറുന്നു. സംഭാഷണം കൂടുതലുണ്ടെങ്കിൽ പോലും, ആത്മ ബന്ധം കുറയുന്നു.
കൂട്ടു കുടുംബങ്ങളിൽ നിന്നും അണു കുടുംബങ്ങളിലേക്കുള്ള മാറ്റം, സമൂഹത്തിന്റെ മാനസിക ബന്ധങ്ങളുടെ ഘടനയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു . ഒരുകാലത്ത് പ്രകടമായ ഐക്യവും സുരക്ഷിതത്വവും നൽകിയിരുന്ന തലമുറകളിലുടനീളമുള്ള ബന്ധങ്ങൾ ഇന്ന് പതിയെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ജോലി, മറ്റു ജീവിതസാഹചര്യങ്ങൾ എന്നിവ പ്രധാനം ചെയ്യുന്നതിനുവേണ്ടി അതിവേഗമോടുന്ന ആളുകൾക്ക് ജീവിതത്തിലെ വിലയേറിയ ബന്ധങ്ങളിൽ പോലും വലിയ വിടവേർപ്പെടുന്നു. ഉദാഹരണത്തിന്, ഭൗതീകമായ സാഹചര്യങ്ങളെല്ലാം കുറവുകളില്ലാതെ തങ്ങളുടെ കുട്ടികൾക്ക് പ്രദാനം ചെയ്യുന്ന മാതാപിതാക്കൾക്ക്, വൈകാരികമായും, മാനസികമായും വേണ്ടുന്നതെല്ലാം കൊടുക്കാൻ കഴിയ്ക്കാതെ പോകുന്നു. ഇതിന്റെ ഫലമായി, മാർഗനിർദ്ദേശമോ സ്നേഹ പരിലാണകളോ ഇല്ലാതെ പല കുട്ടികളും മാനസീകമായി അവഗണിക്കപ്പെടുന്ന ചുറ്റുപാടുകളിൽ കഴിയുന്നതിനിടയാകുന്നു. അതിന്റെ മറുവശത്ത്, മുതിർന്നവരും, വാർദ്ധക്യത്തിലുള്ളവരും ഇക്കാലത്തു അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും ജീവിതങ്ങളിൽ നിന്ന് അകന്ന്, ഏകാന്തതയിലായി അലസമായി ഫ്ലാറ്റുകളിലും വയോജന പരിചരണ കേന്ദ്രങ്ങളിലും കഴിയേണ്ടി വരുന്നു. ഒരിക്കൽ കുടുംബങ്ങളെ ഐക്യത്തിലേർപ്പെടുത്തിയിരുന്ന പരമ്പരാഗത പരിചരണ രീതികൾ ഇന്ന് അന്യം നിന്ന് പോകുകയാണ്. സ്നേഹവും കരുതലും നൽകി പരിചരിക്കേണ്ട മക്കൾക്ക് പകരം വരുന്നത് ശമ്പളത്തിന് വേണ്ടി ജോലി ചെയ്യുന്ന പരിചാരകരും, വല്ലപ്പോഴുമൊരിക്കൽ തങ്ങളുടെ തിരക്കുകൾ കുറയുമ്പോൾ വീഡിയോ കോളിൽ വരുന്ന മക്കളുമാണ്. അണുകുടുംബങ്ങൾ സ്വകാര്യതയും സ്വാതന്ത്ര്യവും നൽകുന്നുണ്ടെങ്കിലും,മാനസീകമായി വ്യക്തികളെ തമ്മിൽ അകറ്റുകയും, ബന്ധങ്ങളുടെ അരക്ഷിതാവസ്ഥക്കു കാരണമാകുകയും ചെയ്യുന്നു.
പ്രദേശങ്ങളിൽ നിന്ന് തിരക്കുള്ള നഗരങ്ങളിലേക്കോ, മറ്റു രാജ്യങ്ങളിലേക്കോ കുടിയേറുന്നതിനു പുറകിൽ ഭൗതീകമായ നേട്ടങ്ങൾ ലക്‌ഷ്യം വെക്കുന്നുണ്ടെങ്കിലും, അതിനു പുറകിൽ അദൃശ്യമായ ഒരു മാനസീക വേർപാടിന്റെ വേദന കൂടെ അടങ്ങിയിരിക്കുന്നു. സാമ്പത്തിക അവസരങ്ങൾ അല്ലെങ്കിൽ സുരക്ഷിതത്വം നൽകുന്നുവെന്ന വാഗ്ദാനമുണ്ടായാലും, ചിലപ്പോൾ ഇത് സ്വയം തിരിച്ചറിയാലിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. തങ്ങൾ ശീലിച്ചു വന്ന ഭാഷക്കും, സാമൂഹികചുറ്റുപാടുകൾക്കും, വ്യക്തിബന്ധങ്ങൾക്കുമെല്ലാം ഒരു വിലങ്ങു തടിയായി കുടിയേറ്റം മാറുന്നു. പുതിയ ചുറ്റുപാടുകളിലേക്ക് ചെല്ലുമ്പോൾ , പലപ്പോഴും സ്വന്തം സംസ്കാരം അപരിഷ്‌കൃതമായും, അപരിചിതമായുമൊക്കെ അവർക്കു അനുഭവപ്പെടുന്നു, അത്തരത്തിലുള്ള സാഹചര്യത്തിൽ വിശ്വാസം മുതൽ, ആഹാരരീതികൾ വരെ തെറ്റിദ്ധരിക്കപ്പെടുകയോ, അവഗണിയപ്പെടുകയോ ചെയ്യുന്നു. ഇത്രയും നാൾ ചുറ്റിനുമുണ്ടായിരുന്ന ബന്ധുബലമില്ലാതെ, നിത്യ ജീവിതത്തിലെ മാനസീക പിരിമുറുക്കങ്ങളിൽ അവര്ക് ഒട്ടും പരിചയമില്ലാത്ത ജീവിതസാഹചര്യങ്ങളിൽ കൂടെ അവർ കടന്നു പോകേണ്ടി വരുന്നു, ഭാഷയുടെയും, സാമൂഹിക ചുറ്റുപാടുകളുടെയും വ്യത്യാസങ്ങൾ അവരിൽ ഏകാന്തത കൂടുതൽ ശക്തിപ്പെടുന്നതിനു കാരണമാകുന്നു. പലരും അവരുടെ ബുദ്ധിമുട്ടുകൾ പ്രകടമാക്കാതെ ജീവിച്ചു പോരുന്നു. പുറമെ ശ്കതരും, സന്തോഷവാന്മാരുമായി തോന്നിച്ചാലും ഉള്ളിൽ അനുഭവപ്പെടുന്ന ഏകാന്തത, ഉത്കണ്ഠ, സമ്മർദം, മറ്റുപല മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. പുതിയ ലോകത്തിന്റെ ഭാഗമാകാനോ പഴയതിലേക്ക് മടങ്ങാനോ കഴിയാതെ അവർ ബുദ്ധിമുട്ടുന്നു.
നോട്ടിഫിക്കേഷനുകളും ന്യൂസ്‌ഫീഡുകളും ആധിപത്യം സ്ഥാപിച്ച ഈ കാലഘട്ടത്തിൽ, സോഷ്യൽ മീഡിയ മാനുഷീക ബന്ധങ്ങളിൽ ഭ്രമം സൃഷ്ടിക്കുന്നു. പക്ഷേ യഥാർത്ഥ സൗഹൃദത്തിന്റെയോ ആത്മബന്ധത്തിന്റെയോ ആഴവും സത്യസന്ധതയും അതിൽ തീരെയുണ്ടാകില്ല. ഒരു വെർച്വൽ “ലൈക്ക്” അല്ലെങ്കിൽ കമന്റ് താൽക്കാലികമായി അംഗീകാരം ലഭിച്ചുവെന്നതിന്റെ സംതൃപ്തി നൽകുമെങ്കിലും , അത് യഥാർത്ഥ സംഭാഷണത്തിന്റെയു, ആഴമുള്ള ബന്ധത്തിന്റെയോ അനുഭവം നൽകില്ല. മറ്റുള്ളവർ തങ്ങളുടെ സാമൂഹിക മാധ്യമ പേജുകളിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ ഉപയോക്താക്കൾ സ്ഥിരമായി അവരുടെ വിജയത്തിന്റെ, സന്തോഷത്തിന്റെ, സൗന്ദര്യത്തിന്റെ എഡിറ്റ് ചെയ്‌ത കാഴ്ചപ്പാടുകൾ ആയി പരിഗണിക്കുന്നു. ഇവയുമായുള്ള താരതമ്യം അപര്യാപ്തതയുടെ, മാനസിക ശൂന്യതയുടെ, ഏകാന്തതയുടെ മാനസികാവസ്ഥ കൂടുതൽ ശക്തമാക്കുന്നു. ഇതിനൊപ്പം, "ഡൂംസ്‌ക്രോളിങ്" എന്നത് നിരന്തരമായി നെഗറ്റീവ് വാർത്തകളും അസഹ്യമായ ഉള്ളടക്കങ്ങളും ആവർത്തിച്ച് കാണുന്നതിനും ഇത് മാനസിക ക്ഷീണത്തിന്റെയും സംവേദനാശൂന്യതയുടെയും കാരണവുമായി തീരുന്നു . സോഷ്യൽ മീഡിയ ഉടനടിയുള്ള അംഗീകാരവും, വ്യത്യസ്തവുമായ അനുഭവങ്ങളും തേടുന്നതിനുള്ള സ്വാധീനം തലച്ചോറിൽ ചെലുത്തുന്നു, അതിനാൽ സ്വയമായി, മറ്റുള്ളവരുമായും ആരോഗ്യകരമായ ബന്ധം നിലനിർത്താൻ കഴിയാതെ വരുന്നു. ആരംഭത്തിൽ മനുഷ്യരെ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന സാമൂഹിക മാധ്യമം, ഇപ്പോൾ അര്‍ത്ഥവത്തായ മനുഷ്യബന്ധങ്ങളെ മാറ്റിസ്ഥാപിച്ച്, ഉപരിപ്ലവമായ ഇടപെടലുകളുടെയും, കൃത്രിമസാനിധ്യങ്ങളുടെയും അനുഭവങ്ങളിലേക്ക്ക്ക് നമ്മെ തള്ളിവിടുകയാണ്.
മാനസിക ഒറ്റപ്പെടൽ താൽക്കാലത്തേക്കുള്ള അനുഭവം മാത്രമല്ല, ഒരു പൊതുജനാരോഗ്യ ഭീഷണിയായി ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നു. വിട്ടു മാറാത്ത ഏകാന്തത നിലനിൽക്കുമ്പോൾ അത് ജീവൻ തന്നെ അപഹരിക്കുന്ന തരത്തിലുള്ള ശാരീരിക, മാനസീക വെല്ലുവിളികൾ വ്യക്തികളിൽ സൃഷ്ടിക്കുന്നു. രോഗപ്രതിരോധശേഷി കുറയുന്നു, കൂടാതെ ശരീരത്തിൽ അണുബാധയും ആന്തരിക വേദനയും വർദ്ധിപ്പിക്കുന്നതായുള്ള 'ഇൻഫ്ലമേഷൻ' ഉയരുന്നു. ഇതിലൂടെ ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, വാര്ധക്യത്തിലുള്ളവർക്കു ഡിമെൻഷ്യ പോലുളള പ്രശ്ങ്ങൾക്ക് കാരണമാകുന്നു. ഏകാന്തത അനുഭവിക്കുന്നവർ ആൽക്കഹോളോ മയക്കുമരുന്നുകളോ വഴി മാനസിക ശൂന്യത നിറയ്ക്കാൻ ശ്രമിക്കുന്ന പതിവുണ്ട്, ഇത് പലപ്പോഴും ഉയർന്ന രീതിയിൽ ലഹരിസാധനങ്ങൾ ഉപയോഗിക്കുന്നതിലേക്കും, ആത്മഹത്യാശ്രമത്തിലേക്കുമൊക്കെ നയിച്ചേക്കാം. ഇവർക്ക് ചെറിയ ശാരീരിക അസ്വസ്ഥതകൾ പോലും കൂടുതൽ വേദനാജനകമാണ്, ദാരുണമായും തോന്നുന്നു. അതുപോലെ ഉറക്കത്തെയും ഇത് വലിയ തോതിൽ ബാധിക്കുന്നു. ശാരീരിക രോഗങ്ങൾ പോലെ ഗുരുതരമായ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും മാനസീക പ്രയാസം, മനസിനെ ഉള്ളിൽ നിന്നും തകർക്കുന്നു, അതേപോലെ ശരീരത്തെയും ക്ഷയിപ്പിക്കുന്നു. ഇതിനെ നേരത്തെ തന്നെ തിരിച്ചറിയാതെ പോവുകയാണെങ്കിൽ, അത് ജീവിതം തന്നെ നശിക്കുന്നതിനു ഇടയാക്കുന്നു.
അപ്രത്യക്ഷമായ വിട്ടുമാറാത്ത ഏകാന്തത എന്ന ഗുരുതര പ്രശ്നത്തെ നേരിടുക എന്നത് പരസ്പരമുള്ള മനസ്സിലാക്കലും, ആവശ്യമെങ്കിൽ ചികിത്സയും, വ്യക്തിപരമായുള്ള ശാക്തീകരണവും ചേർന്നുള്ള ഒരവസ്ഥയാണ്. പരസ്പരം കണ്ടുമുട്ടാനും, സൗഹൃദം, സ്നേഹം എന്നിവ പങ്കുവെക്കാവുന്ന ഇടങ്ങൾ, നടന്ന് പോകാവുന്ന പരിസരങ്ങൾ, പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയിലൂടെ മാനുഷികബന്ധങ്ങൾക്ക് പുനരധിവാസം നൽകാൻ കഴിയും. ഇവ ആളുകൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പരമുള്ള ഇടപെടലിനും കാരണമാകുന്നു. ഇതിന്റെയെല്ലാ അടിസ്ഥാനം എന്ന് പറയുന്നത് മനസ്സ് തുറന്നു സംസാരിക്കുക, മുൻവിധികളില്ലാതെ കേൾക്കുക എന്നതാണ്. അത്തരത്തിൽ ഒരാളുടെ മാനസീക ബുദ്ധിമുട്ടുകൾ തുറന്നു പറയാനും, സഹാനുഭൂതി നിറഞ്ഞ സംഭാഷണങ്ങൾക്കുമായി ഇടം തയ്യാറാക്കുക. മാനസികാരോഗ്യ ജാഗ്രതയോടൊപ്പം, ഒറ്റപ്പെടലിന്റെ പ്രധാനപ്പെട്ട ഒരു പൊതുജനാരോഗ്യ പ്രശ്നമായി പരിഗണിക്കണം. അതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ജോലിസ്ഥലങ്ങളിൽ, പൊതുപരിപാടികൾ തുടങ്ങിയവയിലൂടെ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
വേഗത, വിജയം, സ്വയംപര്യാപ്തത തുടങ്ങിയവ മാനുഷീക നേട്ടങ്ങളുടെ പര്യായം ആകുമ്പോൾ വ്യക്തികളിലെ വിട്ടുമാറാത്ത ഒറ്റപ്പെടൽ ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്നു. കുടുംബഘടനകളിലെ മാറ്റങ്ങൾ, കഠിനമായ ജോലിയുടെയും കരിയറിന്റെയും സമ്മർദ്ദങ്ങൾ, കുടിയേറ്റം , ഡിജിറ്റൽ ബന്ധങ്ങളുടെ കൃത്രിമത്വം എന്നിവ ഉണ്ടാക്കിയ ഒറ്റപ്പെടൽ മനുഷ്യജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളെയും ബാധിച്ചിരിക്കുന്നു. ഇത് ശരീരത്തിനെ ക്ഷയിപ്പിക്കുകയും, മനസ്സിനെ അസന്തുലിതാവസ്ഥയിൽ എത്തിക്കുകയും, ആത്മാവിനെ നിശബ്ദമാക്കുകയും ചെയ്യുന്നു. എന്നാൽ ഇത് വ്യക്തിപരമായ പരാജയം അല്ല, മറിച് സമൂഹം സൃഷ്‌ടിച്ച ഒരവസ്ഥയാണ്. അതിനാൽ സഹാനുഭൂതിയോടെയുള്ള , ബോധപൂർവമായ ഇടപെടലുകൾ ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാൻ സഹായിക്കുന്നു. സമൂഹബന്ധങ്ങളെ തിരിച്ചുപിടിക്കുക, മനസ്സുതുറന്ന സംഭാഷണങ്ങൾക്ക് വിലമതിക്കുക, മാനസികാരോഗ്യത്തെ പ്രാധാന്യത്തോടെ കാണുക, വ്യക്തിസൗഹൃദ തൊഴിലിടങ്ങളും, പൊതുസ്ഥലങ്ങളും നടപ്പിലാക്കുക എന്നീ പ്രവത്തനങ്ങൾ മനുഷ്യ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ ഫലപ്രദമാണ്. പരസ്പരം വീണ്ടും കേൾക്കാനും, കരുതാനും നാം തയ്യാറെടുക്കുമ്പോൾ , അതിലൂടെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉറപ്പാക്കുക മാത്രമല്ല, മനുഷ്യനായിരിക്കുക കൂടെയാണ് ചെയ്യുന്നത്.

Athma My Mind My Care�
Contact number: +91 90371 72850, +91 6238 098 221
Website- https://mymindmycare.com/
Mail ID: info@mymindmycare.com
facebook- https://www.facebook.com/mymindmycare
instagram- https://www.instagram.com/athmamymindmycare/
YouTube: https://youtube.com/

15/07/2025

In this thoughtful review, Dr. Sijiya Binu delves into the spiritual richness and real-life relevance of Twelve+ by Dr. Baby Sam Samuel — a book that encourages readers to deepen their faith through reflection and intentional living.

📘 Have you read Twelve+?
We’d love to hear what it meant to you. Share your insights and reflections in the comments or send us a message!
🖋️ Jointly published by CSS Books and Life Scrolls, the publication wing of SCM Kerala.
🛒 Available at:
📍 CSS Books, Kurishukavala, Tiruvalla
📍 SCM Programme Centre, Pattom, Thiruvananthapuram
📲 To order: +91 8921380556 | +91 9995340174

11/07/2025

In this powerful and informative episode, we are joined by Dr. Thomas Varughese, renowned Surgical Oncologist, and Dr. Sijiya Binu, Chairperson of Athma: My Mind My Care, to shed light on a critical yet often overlooked subject—the importance of cancer screening in women.
From understanding early warning signs to recognizing when something doesn't feel right, this conversation dives deep into how timely medical attention can be the difference between life and late-stage diagnosis. Dr. Thomas highlights the risk factors that women should never ignore, while Dr. Sijiya emphasizes the psychological impact of delayed diagnosis and the need to destigmatize regular check-ups.
This episode aims to educate, empower, and encourage women (and their families) to prioritize their health and take proactive steps toward early detection and timely treatment.
Don’t forget to watch till the end—the insights shared could save lives.

Like, Share & Subscribe��



Athma My Mind My Care�
Contact number: +91 90371 72850, +91 6238 098 221
Website- https://mymindmycare.com/
Mail ID: info@mymindmycare.com
facebook- https://www.facebook.com/mymindmycare
instagram- https://www.instagram.com/athmamymindmycare/

10/07/2025

According to the latest WHO report, loneliness has emerged as a significant and rising cause of suicides globally, highlighting an urgent mental health crisis that often goes unnoticed. In a world that’s more digitally connected than ever, emotional disconnection and isolation are silently affecting millions. This growing epidemic of loneliness calls for immediate attention towards accessible and consistent counselling and therapeutic support. Mental health care must be seen not as a luxury, but as a necessity—where individuals feel safe to express, process, and heal. Professional guidance can play a life-saving role, offering coping tools, emotional validation, and a path back to connection. Now more than ever, investing in therapy and destigmatizing mental health support is crucial to saving lives.��





��

Athma My Mind My Care�

Contact number: +91 90371 72850, +91 6238 098 221
Website- https://mymindmycare.com/
Mail ID: info@mymindmycare.com
facebook- https://www.facebook.com/mymindmycare
instagram- https://www.instagram.com/athmamymindmycare/
YouTube: https://youtube.com/

എല്ലാവരുടെയും സ്നേഹവും സംരക്ഷണവും ലഭിക്കണമെന്നാണ് ഓരോ വ്യക്തിയുടെയും ആഗ്രഹം, പക്ഷെ പലപ്പോഴും സ്നേഹം കൊടുത്തു അത് തിരികെ ...
09/07/2025

എല്ലാവരുടെയും സ്നേഹവും സംരക്ഷണവും ലഭിക്കണമെന്നാണ് ഓരോ വ്യക്തിയുടെയും ആഗ്രഹം, പക്ഷെ പലപ്പോഴും സ്നേഹം കൊടുത്തു അത് തിരികെ കിട്ടാതെ വരുമ്പോഴുണ്ടാകുന്ന നിരാശയും, മടുപ്പും കൊണ്ട് ആളുകൾ സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരുപാട് അനുഭവങ്ങൾ ആണ് നമുക്ക് ചുറ്റിലും നടക്കുന്നു. സ്വാർത്ഥമായ സ്നേഹത്തെ, അതായത് സ്വന്തം കാര്യം കാണുന്നത് വരെ സ്നേഹിക്കുക, അതിനുശേഷം തള്ളിക്കളയുക എന്ന നയമാണ് ഇന്നത്തെ ഡിജിറ്റൽ ലോകത്തു ഭൂരിഭാഗം ആളുകളും പിന്തുടരുന്നത്. എന്നാൽ ഇതിനപവാദമായി പരസ്പരം സ്നേഹിക്കുന്നവരെയും കരുതുന്നവരെയും ഒരു പുച്ഛത്തോടെ നോക്കിക്കാണുന്ന മനസ്ഥിതിയും സാധാരണമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ തങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് ലഭിക്കുന്ന കയ്യടികളും, അനുമോദനങ്ങളും, ലൈക്കുമെല്ലാം പലർക്കും ഒരു ലഹരി തന്നെയാണ്. അത് അവരുടെ മൂല്യം തെളിയിക്കുന്നതിന് അടയാളമായൊക്കെ കണക്കാക്കപ്പെടുന്നു. പക്ഷെ അതിന്റെ പൊള്ളയായ യാഥാർഥ്യം തിരിച്ചറിയുന്ന നിമിഷം അവർക്കു താങ്ങാൻ പറ്റുന്നതിലും അധികമാണ്. എന്നാൽ ക്യൂറേറ്റ് ചെയ്ത പോസ്റ്റുകൾക്കും മനോഹരമായ പുഞ്ചിരികൾക്കും പിന്നിൽ പലപ്പോഴും ആഴത്തിലുള്ള വൈകാരിക ശൂന്യതയുണ്ട്. അപരിചിതരിൽ നിന്നുള്ള അനുമോദനങ്ങളും, സാധൂകരണവും യഥാർത്ഥ ബന്ധത്തിന് പകരമായി കണക്കാക്കപ്പെടുന്നു. അതിലൂടെ ആളുകൾ ഏകാന്തത, മാനസീക സമ്മർദ്ദം, ഉത്കണ്ഠ, നിരാശ, എന്നിവ മറയ്ക്കുന്നു അല്ലെങ്കിൽ മറക്കാൻ ശ്രമിക്കുന്നു. പൊതുസമ്മതനാകാനും, അല്ലെങ്കിൽ തങ്ങളുടെ ജീവിതം മറ്റുള്ളവരെ അറിയിക്കാണാനും ശ്രമിക്കുന്ന സാധാരണക്കാർ ഇത്തരത്തിൽ നടത്തുന്ന ശ്രമങ്ങൾ സാവധാനത്തിൽ വ്യക്തിഗത ക്ഷേമത്തെ ഇല്ലാതാക്കും. ആയിരക്കണക്കിന് ആളുകൾ ഓൺലൈനിൽ ആരാധിക്കപ്പെടുന്നു, അതേസമയം അവരുടെ യഥാർത്ഥ ജീവിതത്തിൽ അദൃശ്യനായി, ആഴത്തിൽ ഒറ്റപ്പെട്ടതായി തോന്നുന്നു. ഈ വിരോധാഭാസം ഹൃദയഭേദകമാണ്.
ഡിജിറ്റൽ ലോകത്ത്, ഒരാൾ യഥാർത്ഥത്തിൽ ഏത് മാനസികാവസ്ഥയുടെ കടന്നു പോകുന്നത് എന്നതിന് പ്രസക്തിയില്ലെന്നും, എപ്പോഴും ചിരിച്ച ആമുഖത്തോടെ, കണ്ണിനും കാതിനും കുളിർമ നൽകുന്ന വിശേഷങ്ങൾ പങ്കു വെച്ചുകൊണ്ട്, എപ്പോഴും സന്തോഷവാനും വിജയകരനും ശാന്തനുമായി കാണപ്പെടണമെന്ന നിശബ്ദമായ ഒരു പ്രതീക്ഷയുണ്ട്. ഇത് വ്യക്തികൾ മാനസീക സമ്മർദ്ദം സൃഷ്ടിക്കുന്നു, വൈകാരികമായി അവർ ക്ഷീണിതരാകുകയും,അവർ തുടങ്ങിവെച്ച ഇമേജിൽ തന്നെ തുടർന്ന് പോകണമെന്ന മിഥ്യാധാരണ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഈ വ്യക്തികൾ പ്രശസ്തരാണെങ്കിൽ, തങ്ങളുടെ ഭാഗത്തു നിന്ന് വരുന്ന വീഴ്ച നിസ്സാരമാണെങ്കിൽ പോലും അത് തങ്ങളുടെ പ്രേക്ഷകരെ നിരാശരാക്കുമോ എന്ന ഭയം ജനിപ്പിക്കുന്നു. യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു തങ്ങൾ തങ്ങളായി തന്നെ ഇരിക്കുക എന്നത് ആശ്വാസത്തേക്കാൾ അപകടസാധ്യതയായി തോന്നാൻ തുടങ്ങുന്നു. കാലക്രമേണ, പൊതു വ്യക്തിത്വത്തിനും വ്യക്തിപരമായ പോരാട്ടങ്ങൾക്കും ഇടയിലുള്ള ഈ അന്തരം ആഴത്തിലാകുന്നു, ഇത് വൈകാരിക ക്ഷീണം, ഉത്കണ്ഠ, ചില ദാരുണമായ സന്ദർഭങ്ങളിൽ, ആരും ശ്രദ്ധിക്കാതെ പോകുന്ന നിശബ്ദത എന്നിവയിലേക്ക് നയിക്കുന്നു.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, സാധാരണ വ്യക്തികൾ - അധ്യാപകർ, കലാകാരന്മാർ, വീട്ടമ്മമാർ , കുട്ടികൾ എന്ന് വേണ്ട പല മേഖലകളിലുള്ളവർ ഒരൊറ്റ വൈറൽ പോസ്റ്റിലൂടെ ഒറ്റരാത്രികൊണ്ട് പ്രശസ്തരാകുന്നു, ഈ പെട്ടന്നുള്ള ഇടപെടൽ പ്രശസ്തിയും അവസരങ്ങളും കൊണ്ടുവരുന്നുണ്ടെങ്കി ലും, അതോടൊപ്പം തന്നെ ഒരു ഭാരവും സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ ദൈനംദിനജീവിതത്തിൽ സ്വാധീനം ചെലുത്തുന്നവർ എന്നും അങ്ങനെ തന്നെ ചെയ്യുമെന്നും പൊതുവേദികളിൽ കാണികളെ, രസിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ഒരു ധാരണ നിലനിൽക്കുന്നു. പക്ഷെ ഇത് അത്തരത്തിൽ സംമോഹികതമാധ്യമ തലങ്ങളിൽ നിൽക്കുന്ന വ്യക്തികളെ മാനസീകമായി പ്രയാസത്തിലാക്കുന്നു. കാരണം, നിരന്തരമായ ഇടപെടലും വൈകാരിക ലഭ്യതയും ആവശ്യമുള്ള ഒരു ഓൺലൈൻ സാന്നിധ്യം നിലനിർത്തിക്കൊണ്ട് നിശബ്ദമായി അവരുടെ ദൈനംദിന ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക എന്നത് വൈകാരിക ഭാരം സൃഷ്ടിക്കുന്നു. പലപ്പോഴും അവർക്ക് നഷ്ടപ്പെടുന്നത് ഈ പെട്ടെന്നുള്ള മാറ്റം കൈകാര്യം ചെയ്യാനുള്ള മാനസിക തയ്യാറെടുപ്പാണ്, പരിശീലനമില്ല, പിന്തുണയില്ല, . ആദ്യം ശ്രദ്ധ ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്, എങ്കിലും ഒരു അടിസ്ഥാന പിന്തുണാ സംവിധാനമില്ലാതെ, അത് പെട്ടെന്ന് തന്നെ ഒരു ഭാരമായി മാറും.
വർദ്ധിച്ചുവരുന്ന അവബോധം ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ സമൂഹത്തിന്റെ പല ഭാഗങ്ങളിലും മാനസികാരോഗ്യം ആഴത്തിൽ ബാധിക്കപ്പെടുന്ന ഒരു വിഷയമായി തുടരുന്നു. ആളുകൾ പലപ്പോഴും സഹായം തേടാൻ മടിക്കുന്നത് അവർക്ക് അത് ആവശ്യമില്ലാത്തതുകൊണ്ടല്ല, മറിച്ച് വിധിക്കപ്പെടുമെന്നോ തെറ്റിദ്ധരിക്കപ്പെടുമെന്നോ അല്ലെങ്കിൽ ദുർബലർ എന്ന് മുദ്രകുത്തപ്പെടുമെന്നോ ഒക്കെ ഉള്ള ഭയം കൊണ്ടാണ്. അദ്ധ്യാപനം പോലുള്ള ആദരണീയമായ തൊഴിലുകളിൽ ഈ അപമാനം കൂടുതൽ പ്രകടമാണ്, അവിടെ വ്യക്തികൾ എല്ലായ്‌പ്പോഴും ശക്തരും, ശാന്തരും, വൈകാരികമായി പ്രതിരോധശേഷിയുള്ളവരുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയുള്ളപ്പോൾ മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അതിനുവേണ്ട സഹായം തേടുന്നത് മറ്റുള്ളവരുടെ മുൻപിൽ അവർക്കുള്ള പ്രതിച്ഛായ നഷ്ട്ടപെടുന്നതിനു കാരണമാകുന്നു എന്ന് വിശ്വസിക്കുന്നു. തൽഫലമായി, പലരും നിശബ്ദതയിൽ കഷ്ടപ്പെടുന്നു, ആന്തരിക പ്രക്ഷുബ്ധതയോട് പോരാടുമ്പോൾ ധീരമായ മുഖം കാണിക്കുന്നു. വൈകാരിക പ്രയാസം, വേദന എന്നിവ അംഗീകരിക്കാനുള്ള ഈ വിമുഖത ഒരു വലിയ വിഭാഗം വ്യക്തികളെ ആവശ്യ ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ ലഭിക്കുന്നതിൽ നിന്നും തടയുന്നു. എണ്ണമറ്റ വ്യക്തികൾക്ക് അവർക്ക് അത്യാവശ്യമായ പിന്തുണ ലഭിക്കുന്നതിൽ നിന്ന് തടയുന്നു - വളരെ വൈകുന്നതുവരെ.
വളരെ വൈകുന്നതുവരെ പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നിലെ നിശബ്ദമായ കഷ്ടപ്പാടുകളും, വേദനയും എത്ര എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കതെ പോകുമെന്നതിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണ് ഈയടുത്തുണ്ടായ വിവേകോദയം സ്‌കൂളിലെ അധ്യാപകന്റെ മരണം. ആ വാർത്ത വായിച്ചവർക്കെല്ലാം വളരെ ഹൃദയബദ്ധകമായ ഒന്നായിരുന്നു അത് കാരണം, ഓഫ്‌ലൈനിലും ഓൺലൈനിലും സജീവമായിരുന്ന, ജീവിത സാഹചര്യങ്ങൾ കൊണ്ടും, വ്യക്തിപരമായ കഴിവുകളും , വിജയങ്ങൾ കൊണ്ടും നല്ല രീതിയിൽ കഴിഞ്ഞ ആൾ. ആര് നോക്കിയാലും ആത്മഹത്യ ചെയ്യാൻ ഒരു നിസ്സാരന കാരണം പോലും കണ്ടെത്താൻ പറ്റില്ല. പക്ഷെ അദ്ദേഹത്തിന്റെ ഉൾമനസ്സിൽ എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല. ആ ഒരു സംഭവം കൊണ്ടുവന്ന ആഘാതത്തിൽ നിന്നും ആരും ഇത് വരെ മുക്തമായിട്ടില്ല. ആയിരക്കണക്കിന് ആളുകൾ അവരെ പ്രശംസിച്ചു , അവരുടെ സാന്നിധ്യം, ഊഷ്മളത, അധ്യാപന ശൈലി , സംഗീതം, മറ്റു കലാപരമായ കഴിവുകൾ എന്നിവ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു എന്നിവ ഓൺലൈനിലും ഓഫ്‌ലൈനിലും പലരെയും സ്പർശിച്ചു. എന്നാൽ ആരാധന എന്നാൽ മനസ്സിലാക്കുന്നതിന് തുല്യമല്ല. അവരുടെ വീഡിയോകൾ വൈറലാകുകയും അവർ പ്രിയപ്പെട്ട വ്യക്തിയായി മാറുകയും ചെയ്തപ്പോൾ, അവർ യഥാർത്ഥത്തിൽ എങ്ങനെയാണെന്ന് ചോദിക്കാൻ ചുരുക്കം ചിലർക്കേ തോന്നിയുള്ളൂ. പക്ഷെ അതിനും നിഗൂഢതകൾ ഉള്ളിലൊളിപ്പിച്ചുകൊണ്ടുള്ള മനോഹരമായ പുഞ്ചിരിയായിരുന്നിരിക്കണം മറുപടി. പൊതുസമൂഹത്തില് ആരാധനക്കും സ്വകാര്യദുഃഖത്തിനും ഇടയിലുള്ള ആഴം എത്ര മാരകമാണെന്നു ഈ ദുരന്തം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഏറ്റവും തിളക്കമുള്ള വ്യക്തിത്വങ്ങൾക്ക് പിന്നിൽ മാനസിക വേദന പലപ്പോഴും മറഞ്ഞിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ. അവരുടെ വിയോഗത്തെക്കുറിച്ചു ചർച്ച ചെയ്തു പതിയെ മറന്നുപോകുന്നതിനു പകരം, എല്ലാവരും ഉണർന്നിരിക്കാനുള്ള ഒരു സൂചനയായി കണക്കാക്കണം. സ്‌ക്രീനുകൾക്കപ്പുറത്തേക്ക് നോക്കാനും, നമ്മൾ ആരാധിക്കുന്ന, ഇടപെടുന്ന ആളുകളുമായി ബന്ധപ്പെടാനും, സഹായം തേടുന്നത് ഒരു ബലഹീനതയല്ല, മറിച്ച് ഒരു ആവശ്യകതയാണെന്ന ഒരു സംസ്കാരം സൃഷ്ടിക്കാനുമുള്ള സമയമാണിത്.
ബന്ധം ഒരു ക്ലിക്ക് അകലെ മാത്രമുള്ള ഒരു കാലഘട്ടത്തിൽ, ഏകാന്തത കൂടുതൽ അദൃശ്യവും വഞ്ചനാപരവുമായ ഒരു രൂപം കൈവരിച്ചിരിക്കുന്നു. ആയിരക്കണക്കിന് അനുയായികളാൽ ചുറ്റപ്പെട്ടിരിക്കുന്ന ആളുകൾ ലൈക്കുകളും കമന്റുകളും കൊണ്ട് നിറഞ്ഞിരിക്കാം, എന്നിട്ടും ഇപ്പോഴും ആഴത്തിൽ ഏകാന്തത അനുഭവപ്പെടുന്നു. സോഷ്യൽ മീഡിയ അടുപ്പത്തിന്റെ മിഥ്യാധാരണ വളർത്തുന്നു, എന്നാൽ വാസ്തവത്തിൽ, മിക്ക ഇടപെടലുകളും ഉപരിതല തലത്തിലാണ്. പ്രേക്ഷകർ പോസ്റ്റുകളിൽ ഇടപഴകുന്നു, പിന്നിലുള്ള വ്യക്തിയുമായിട്ടല്ല. സന്തോഷകരമായ അടിക്കുറിപ്പുകൾക്കും എഡിറ്റ് ചെയ്ത ചിത്രങ്ങൾക്കും പിന്നിൽ വൈകാരിക പോരാട്ടങ്ങൾ പലപ്പോഴും മറഞ്ഞിരിക്കുന്നു, സഹായത്തിനായുള്ള നിശബ്ദ നിലവിളികൾ ഡിജിറ്റൽ ലോകത്തിന്റെ നിരന്തരമായ ശബ്ദത്തിൽ മുങ്ങിപ്പോകുന്നു. ഈ വൈകാരിക അദൃശ്യത വിനാശകരമായിരിക്കും - പ്രത്യേകിച്ച് ഒരാൾ വേദനിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെയും കേൾക്കാതെയും പ്രകടനം തുടരണമെന്ന് തോന്നുമ്പോൾ.
ബന്ധം ഒരു ക്ലിക്ക് അകലെ മാത്രമുള്ള ഒരു കാലഘട്ടത്തിൽ, ഏകാന്തത കൂടുതൽ അദൃശ്യവും വഞ്ചനാപരവുമായ ഒരു രൂപം കൈവരിച്ചിരിക്കുന്നു. ആയിരക്കണക്കിന് അനുയായികളാൽ ചുറ്റപ്പെട്ടിരിക്കുന്ന ആളുകൾ ലൈക്കുകളും കമന്റുകളും കൊണ്ട് നിറഞ്ഞിരിക്കാം, എന്നിട്ടും വ്യക്തിപരമായ ചുറ്റുപാടുകളിൽ ആഴത്തിൽ ഏകാന്തത അനുഭവപ്പെടുന്നു. സോഷ്യൽ മീഡിയ അടുപ്പത്തിന്റെ മിഥ്യാധാരണ വളർത്തുന്നു, എന്നാൽ വാസ്തവത്തിൽ, മിക്ക ഇടപെടലുകളും ഉപരിതല തലത്തിലാണ്. പ്രേക്ഷകർ പോസ്റ്റുകളിൽ ഇടപഴകുന്നു, പക്ഷെ അതിനു പിന്നിലെ വ്യക്തികൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. സന്തോഷകരമായ അടിക്കുറിപ്പുകൾക്കും, തലക്കെട്ടുകൾക്കും എഡിറ്റ് ചെയ്ത ചിത്രങ്ങൾക്കും പിന്നിൽ വൈകാരിക പോരാട്ടങ്ങൾ പലപ്പോഴും മറഞ്ഞിരിക്കുന്നു, സഹായത്തിനായുള്ള നിശബ്ദ നിലവിളികൾ ഡിജിറ്റൽ ലോകത്തിന്റെ നിരന്തരമായ ശബ്ദ കോലാഹലത്തിൽ മുങ്ങിപ്പോകുന്നു. ഈ വൈകാരിക അദൃശ്യത വിനാശകരമായിരിക്കും, പ്രത്യേകിച്ചും ഒരാൾ വേദനിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെയും കേൾക്കപ്പെടാതെയും തങ്ങളുടെ പ്രവർത്തികൾ തുടരുന്ന സാഹചര്യത്തിൽ.
അധ്യാപികമാർ പലപ്പോഴും പ്രകടമാലാത്തതും അംഗീകരിക്കപ്പെടാത്തതുമായ വൈകാരിക ഭാരങ്ങൾ വഹിക്കുന്നു. അവരുടെ ഔപചാരിക ഉത്തരവാദിത്തങ്ങൾക്കപ്പുറം, വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും ചിലപ്പോൾ കുടുംബങ്ങളുടെയും വൈകാരിക ആവശ്യങ്ങൾ പരിപോഷിപ്പിക്കുകയും പ്രതീക്ഷകൾ ഉൾക്കൊള്ളുകയും ചെയ്യണമെന്ന് അവർ പ്രതീക്ഷിക്കുന്നു. സമൂഹം സ്ത്രീകളെ പ്രത്യേകിച്ച് അധ്യാപകരെ അനന്തമായ ക്ഷമയും നിസ്വാർത്ഥതയും ഉള്ളവരായി ആദർശവൽക്കരിക്കുന്നു, എന്തുതന്നെയായാലും അവർ എല്ലാം കുറവുകളില്ലാതെ ഒരുമിച്ച് കൊണ്ടുപോകണമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ സമൂഹം തന്നെ നിശബ്ദമായ ത്യാഗത്തെയാണ് വിലമതിക്കുന്ന. ഇത് പലപ്പോഴും സ്ത്രീകളെ അവരുടെ മാനസീക സംഘർഷങ്ങളെ അടിച്ചമർത്താൻ പ്രേരിപ്പിക്കുന്നു. സ്വന്തം വൈകാരിക ചിലവിൽ മറ്റുള്ളവരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നു. കാലക്രമേണ, ഈ അദൃശ്യമായ വൈകാരിക അധ്വാനത്തിന്റെ ഭാരം അമിതമായി മാറിയേക്കാം പ്രത്യേകിച്ചും ആ റോളിന് പിന്നിലുള്ള ഒരു വ്യക്തി എന്ന നിലയിൽ കാണാനോ കേൾക്കാനോ പിന്തുണയ്ക്കാനോ സാഹചര്യവും, പിന്തുണക്കുന്നവരും ഇല്ലാത്തപ്പോൾ.
വൈകാരിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും, തങ്ങളുടെ പോസ്റ്റിനു ലഭിക്കുന്ന അഭിപ്രായങ്ങൾ
ഒരു അഭയസ്ഥാനമായി തോന്നാൻ തുടങ്ങും. കാവ്യാത്മകമായ അടിക്കുറിപ്പുകളിലോ സഹായത്തിനായുള്ള സൂക്ഷ്മമായ നിലവിളികളിലോ വേദന മറയ്ക്കപ്പെടുന്ന ഒരു ഡിജിറ്റൽ സഹായകേന്ദ്രം എന്ന രീതിയിലേക്ക് സാമൂഹിക മാധ്യമങ്ങളിലെ ഇടങ്ങൾ മാറുന്നു. എന്നാൽ ഈ ഇടം, തിരക്കേറിയതാണെങ്കിലും, പലപ്പോഴും സമൂഹത്തിനു തെറ്റായ ഒരു ബോധം മാത്രമേ നൽകുന്നുള്ളൂ. വ്യക്തിക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളത് ആഴമേറിയതും അർത്ഥവത്തായതുമായ ബന്ധമാകുമ്പോൾ പ്രശംസ, ഇമോജികൾ, പ്രോത്സാഹനങ്ങൾ, അഭിപ്രായങ്ങൾ എന്നിവ അർത്ഥശൂന്യമായി തോന്നാം. പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും അവരുടെ വേദന ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിച്ച് പോസ്റ്റ് ചെയ്തേക്കാം, പക്ഷേ അവർക്ക് പലപ്പോഴും ലഭിക്കുന്നത് ഉള്ളടക്കത്തിന് താഴെയുള്ള വികാരത്തെ അവഗണിക്കുന്ന തരത്തിലുള്ള ഇടപെടലാണ്. ഇത് ഏകാന്തതയുടെയും അദൃശ്യതയുടെയും വികാരങ്ങളെ തീവ്രമാക്കും, കാരണം വളരെ വേഗത്തിൽ കടന്നുപോകുന്ന ഒരു ലോകത്ത് യഥാർത്ഥത്തിൽ കാണാനും മനസ്സിലാക്കാനുമുള്ള ആളുകളുടെ അഗ്രഹം നിറവേറ്റപ്പെടാതെ തുടരുന്നു.
ഡിജിറ്റൽ ജീവിതങ്ങൾ വൈകാരിക യാഥാർത്ഥ്യങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഓൺലൈൻ ഇടങ്ങളിൽ മാനസികാരോഗ്യ സാക്ഷരതയുടെ ആവശ്യകത മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതിനെക്കാൾ പ്രാധാന്യമർഹിക്കുന്നു. ക്യൂറേറ്റ് ചെയ്ത ഉള്ളടക്കത്തിന് പിന്നിൽ, പുഞ്ചിരികൾ, ഫിൽട്ടറുകൾ, തലക്കെട്ടുകൾ, അടിക്കുറിപ്പുകൾ എന്നിവയിലെല്ലാം സൂക്ഷ്മമായ സൂചനകൾ ഉണ്ടാകാം. ഒരിക്കൽ പോസ്റ്റ് ചെയ്തത് പെട്ടന്ന് പിൻവലിക്കുക, ദുഃഖത്തിന്റെ അവ്യക്തമായ പ്രകടനങ്ങൾ, അല്ലെങ്കിൽ സ്വരത്തിലെ മാറ്റങ്ങൾ എന്നിങ്ങനെയുള്ള അടയാളങ്ങൾ തിരിച്ചറിയുന്നതിന് സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അനുയായികൾ എന്നിവരിൽ നിന്ന് കൂടുതൽ ശ്രദ്ധയോടെയും സഹാനുഭൂതിയോടെയും ഉള്ള സമീപനം ആവശ്യമാണ്. ആരുടെയെങ്കിലും ഉള്ളടക്കത്തെ അഭിനന്ദിക്കാനോ, വിമർശിക്കാനോ മാത്രം മുതിരാതെ , അവരെ വ്യക്തിപരമായി ബന്ധപ്പെടാനും അവരുടെ വൈകാരിക മാനസീക ക്ഷേമം അന്വേഷിക്കാനും തയ്യാറാകണം. നിഷ്ക്രിയ ഇടപെടലിൽ നിന്ന് സജീവ പരിചരണത്തിലേക്കുള്ള ഈ മാറ്റം പ്രോത്സാഹിപ്പിക്കുന്നത് ശബ്ദങ്ങൾ നിറഞ്ഞ ഒരു ലോകത്ത് തെറ്റിധാരണകൾമൂലമുണ്ടായേക്കുന്ന ദുരന്തങ്ങൾ തടയാൻ സഹായിക്കും.
വിവേകോദയം അധ്യാപകന്റേതുപോലുള്ള ദുരന്തങ്ങൾ നമ്മെ ദുഃഖത്തിനപ്പുറം അർത്ഥവത്തായ മാറ്റത്തിലേക്ക് നയിക്കണം. മാനസീകാരോഗ്യത്തെയും, അതിനു വേണ്ടിയുള്ള ചികിത്സാസംവിധാനങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകളും, അജ്‍ഞതയും നീക്കുന്നതിലൂടെയും, സ്കൂളുകളിലും വീടുകളിലും ജോലിസ്ഥലങ്ങളിലും തുറന്ന വൈകാരിക സംഭാഷണങ്ങൾക്ക് ഇടം സൃഷ്ടിക്കുന്നതിലൂടെയുമാണ് ഇത് ആരംഭിക്കുന്നത്. മാനസികാരോഗ്യം ഒരു മറഞ്ഞിരിക്കുന്ന വിഷയമായിരിക്കരുത്, മറിച്ച് നമ്മുടെ സംഭാഷണത്തിന്റെയും പരിചരണത്തിന്റെയും ദൈനംദിന ഭാഗമായിരിക്കണം. പ്രത്യേകിച്ചും ശാന്തമായും ചിരിച്ച മുഖത്തോടെയും കാണപ്പെടുന്നവർക്കും അവരുടെ ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മാനസീക പ്രയാസങ്ങളെ ലഘൂകരിക്കുന്നതിനുമുള്ള പിന്തുണ നൽകുന്ന സംവിധാനങ്ങൾ ശക്തമാക്കണം. വ്യാപിപ്പിക്കണം. സാധാരണ വ്യക്തികൾക്ക് ഒറ്റരാത്രികൊണ്ട് പൊതുജനത്തിനിടയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ, ലൈക്കുകളും ഫോളോവേഴ്‌സും പോലെ തന്നെ വൈകാരിക സുരക്ഷാ മാനദണ്ഡങ്ങളും, സംവിധാനങ്ങളും അത്യാവശ്യമാണ്. ആധികാരികത, ദുർബലത, മുൻകരുതൽ പരിചരണം എന്നിവയെ വിലമതിക്കുന്ന കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നത് അവരുടെ ഏറ്റവും നിശബ്ദ നിമിഷങ്ങളിൽ ആരും കാണപ്പെടാത്തതായി തോന്നുന്നില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കും.

Athma My Mind My Care�
Contact number: +91 90371 72850, +91 6238 098 221
Website- https://mymindmycare.com/
Mail ID: info@mymindmycare.com
facebook- https://www.facebook.com/mymindmycare
instagram- https://www.instagram.com/athmamymindmycare/
YouTube: https://youtube.com/

07/07/2025

സോഫ്റ്റ് ബ്ലോക്കിങ്, ഹാർഡ് ബ്ലോക്കിങ് എന്നീ പദങ്ങളൊക്കെ ഉപയോഗത്തിൽ വന്നിട്ട് അധികം നാളുകളായിട്ടില്ല, ഏറെക്കുറെ സാമൂഹിക മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നടന്നപ്പോൾ പ്രാബല്യത്തിൽ അവൻ വാക്കുകളാണിവ. ഇത് സാമൂഹിക മാധ്യമതലങ്ങളിൽ ഉടലെടുക്കുന്ന ബന്ധങ്ങളിലാണ് ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരാളിൽ നിന്നും യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെ അകൽച്ച പാലിക്കുന്നതിനുള്ള ഒരു രീതിയാണ് സോഫ്റ്റ് ബ്ലോക്കിങ്. പരസ്പരമുള്ള എല്ലാ എല്ലാ ആക്‌സസും ഇടപെടലും പൂർണ്ണമായും വിച്ഛേദിക്കുന്ന ഹാർഡ് ബ്ലോക്കിംഗിൽ നിന്ന് വ്യത്യസ്തമായി, സോഫ്റ്റ് ബ്ലോക്കിംഗിൽ സാധാരണയായി ഒരു വ്യക്തിയെ പതിയെപ്പതിയെ നീക്കം ചെയ്യുന്നു. ചിലപ്പോൾ അൺഫോളോ ചെയ്‌ത് വീണ്ടും ഫോളോ ചെയ്യുക അല്ലെങ്കിൽ അവരെ അറിയിക്കാതെ അവർക്കു തങ്ങളുടെ പ്രൊഫൈലിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കൽ എന്നിവ ഉൾപ്പെടുന്നു. ഇൻസ്റ്റാഗ്രാം, ട്വിറ്റർ/എക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലാണ് സോഫ്റ്റ് ബ്ലോക്കിങ് കൂടുതലായി നടക്കുന്നത്. ഇവിടെ വ്യക്തികൾക്ക് നാടകീയമായല്ലാതെ തങ്ങളുടെ ഡിജിറ്റൽ സ്പേസ് സ്വകാര്യമായി കസ്റ്റമൈസ് ചെയ്യാൻ കഴിയും. ഉദാഹരണത്തിന് , ഒരാൾ തന്റെ സുഹൃത്തിനെ ഫോള്ളോവെർസ് ലിസ്റ്റിൽ നിലനിർത്തിക്കൊണ്ടു തന്നെ തങ്ങളുടെ പോസ്റ്റുകളും മറ്റും കാണുന്നതിന് പരിധികൾ നിശ്ചയിച്ചേക്കാം. ലോകമെമ്പാടും ബന്ധങ്ങൾ, കൂടുതലും ഡിജിറ്റൽ മേഖലകളിലെ സൗകര്യം ഉപയോഗിച്ച് കൊണ്ട് തന്നെ സൃഷ്ടിക്കപ്പെടുമ്പോൾ വ്യക്തിപരമായ അതിരുകൾ നിശ്ചയിക്കുന്നതിന്റെ ഒരു ഭാഗമായിപ്പോലും സോഫ്റ്റ് ബ്ലോക്കിങ്ങിനെ കരുതാം.
വ്യക്തിപരമായ അതിരുകൾ നിശ്ചയിച്ചുകൊണ്ട് നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള മാർഗമായാണ് സോഫ്റ്റ് ബ്ലോഗിങ്ങിനെ കാണുന്നത്. ഡിജിറ്റൽ കാലഘട്ടത്തിൽ പലരും ബന്ധങ്ങളിലുള്ള അസ്വസ്ഥതകളോ, താല്പര്യമില്ലായ്മയോ ഒക്കെ പങ്കാളിയോട് തുറന്നു പറയാൻ മടിക്കുന്നു. തങ്ങൾ തമ്മിലുണ്ടാകാവുന്ന സംഘർഷത്തെക്കുറിച്ചുള്ള ഭയം, സാമൂഹികമായും, വൈകാരികമായും മാനസികമായും ഒക്കെ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധം എന്നിവ സോഫ്റ്റ് ബ്ലോക്കിങ് എന്ന സമീപനം കൂടുതൽ സുരക്ഷിതവും, സൗകര്യപ്രദവുമാക്കുന്നു. മാനസീക പിരിമുറുക്കത്തിലേക്കോ കുറ്റബോധത്തിലേയ്ക്കോ നയിച്ചേക്കാവുന്ന സംഭാഷണത്തിന് പകരം, വ്യക്തികൾ അവർക്കു ആരോഗ്യകരം എന്ന് തോന്നുന്ന ഒരു സമീപനം ഇതിലൂടെ അവലംബിക്കുന്നു. സോഫ്റ്റ് ബ്ലോക്കിംഗ് ചിലപ്പോൾ ആരോഗ്യകരമായ ഒരു തീരുമാനമായിരിക്കും, കാരണം ടോക്സിക്ആയിട്ടുള്ള, വൈകാരികമായി ചൂഷണം ചെയ്യുന്ന ഓൺലൈൻ ബന്ധങ്ങളിൽ നിന്നും ഒരാളെ പൂർണ്ണമായും സംരക്ഷിക്കാൻ സോഫ്റ്റ് ബ്ലോക്കിങ് സഹായിക്കുമ്പോൾ. എങ്കിലും പലപ്പോഴും ആരോഗ്യകരമായ വ്യക്തിപരമായ അതിരുകൾ സൃഷ്ടിക്കുന്നതിനും വൈകാരികമായുള്ള ഒഴിവാക്കലിനും ഇടയിലുള്ള രേഖ പലപ്പോഴും മങ്ങിപ്പോകുന്നു, അതിരുകൾ നിശ്ചയിക്കുന്നത് ആത്മാഭിമാനത്തിന്റെയും സ്വന്തമായി വ്യക്തത കൊണ്ട് വരുന്നതിനുമുള്ള ഒരു പ്രവർത്തിയാണെങ്കിലും സോഫ്റ്റ് ബ്ലോക്കിംഗിൽ തുറന്ന ആശയവിനിമയത്തിൽ ഏർപ്പെടാനുള്ള മനസ്സില്ലായ്മയെയും ഇത് കാണിക്കുന്നു. എങ്കിലും ഇതിൽ വൈകാരികമായ പകവാതയും സ്വയം സംരക്ഷിക്കുന്നതിനുള്ള കഴിവും ആവശ്യമെങ്കിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും ഉൾപ്പെടുന്നു. ചില സാഹചര്യങ്ങളിൽ സോഫ്റ്റ് ബ്ലോക്കിംഗ് വൈകാരിക അസ്വസ്ഥതകളിൽ നിന്നോ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിൽ നിന്നോ രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമായും മാറിയേക്കാം. വിശദീകരണമില്ലാതെ സോഫ്റ്റ് ബ്ലോക്ക് ചെയ്യപ്പെടുന്നത് ബ്ലോക്ക് ചെയ്യപ്പെട്ട വ്യക്തിയെ ആശയക്കുഴപ്പത്തിലാക്കും. ഇവരിൽ സോഫ്റ്റ് ബ്ലോക്കിങ് ആശയക്കുഴപ്പം, നിരസിക്കൽ, വിശ്വാസവഞ്ചന എന്നീ വികാരങ്ങളുടെ ചുഴിയിൽ പെടുത്തുന്നു. സാധാരണയായി കണ്ടു വരുന്ന വേർപിരിയലുകളിൽ നിന്നും വ്യത്യസ്തമായി ഉള്ള ഈ ബ്ലോക്കിങ് അവർക്കുണ്ടായ മാനസിക ആഘാതത്തെ തീവ്രമാക്കുന്നു. അവർ പലപ്പോഴും സ്വയം കുറ്റപ്പെടുത്തുകയും കാടുകയറി ചിന്തിക്കുകയും ചെയ്യുന്നു. ഈ വൈകാരിക അനിശ്ചിതത്വം ആത്മാഭിമാനത്തെയും ബന്ധങ്ങളിലുള്ള വിശ്വാസത്തെയും ബാധിച്ചേക്കാം.
ഓരോ ബന്ധത്തിനനുസരിച്ചും സോഫ്റ്റ് ബ്ലോഗിങ്ങിന്റെ പ്രത്യാഘാതങ്ങൾ വ്യത്യസ്തമായിരിക്കും. സുഹുര്ത്തുക്കൾക്കിടയിൽ ഇത്, ഒരിക്കൽ ശക്തമായിരുന്ന ബന്ധത്തിന്റെ സാവധാനത്തിലുള്ള വീഴ്ചയെ സൂചിപ്പിക്കുന്നു. പ്രശ്‌നങ്ങളെ നേരിടുന്നതിനുപകരം, ഒരാൾ നിശബ്ദമായി പിൻവാങ്ങുന്നത് , മറ്റേയാളെ ആശയക്കുഴപ്പത്തിലാക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നു. പ്രണയ ബന്ധങ്ങളിൽ, വൈകാരിക അകലം നിലനിർത്തുന്നതിനും പരസ്പരം പ്രശ്നങ്ങൾ ഇല്ലാതെ വ്യക്തിഗത അതിരുകൾ നടപ്പിലാക്കുന്നതിനുമുള്ള ഒരു മാർഗമായി സോഫ്റ്റ് ബ്ലോക്കിംഗ് വേർപിരിയലിന് ശേഷം ഉപയോഗിക്കാം. വ്യക്തമായ ആശയവിനിമയത്തോടൊപ്പം ഇത് സംഭവിക്കുമ്പോൾ അത് മാനസീക സൗഖ്യത്തിനു കാരണമാകുന്നു. പ്രൊഫഷണൽ അല്ലെങ്കിൽ ജോലി സംബന്ധമായ സന്ദർഭങ്ങളിൽ, വ്യക്തിപരവും പ്രൊഫഷണൽ ജീവിതവും തമ്മിലുള്ള രേഖകൾ നിലനിർത്താൻ സോഫ്റ്റ് ബ്ലോക്കിംഗ് ഉപയോഗിക്കാം. ചിലപ്പോൾ ഇത് നിഷ്ക്രിയമായതും എന്നാൽ ആക്രമണാത്മകമായ പെരുമാറ്റമായി വ്യാഖ്യാനിക്കപ്പെടാം. തലമുറകൾക്കനുസരിച്ചു സോഫ്റ്റ് ബ്ലോഗിങ്ങും ഡിജിറ്റൽ സ്പേസിലുള്ള അതിർത്തികളും മനസ്സിലാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. Gen z തലമുറക്കാർ ഇതിനെ സ്വയം സംരക്ഷണത്തിന്റെ ഭാഗമായി കാണുന്നു. പഴയ തലമുറ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമെങ്കിലും , മാറ്റങ്ങളെ സ്വീകരിക്കാനുള്ള അവരുടെ മടി കാരണം ചിലപ്പോൾ ഇത്തരത്തിലുള്ള ബ്ളോക്കിങ്ങോക്കെ വൈകാരികമായി അവരെ ബാധിച്ചേക്കാം. കാരണം ഇത്തരം പ്രവർത്തികളെ അവർ ആശയക്കുഴപ്പമുണ്ടാക്കുന്നതോ അരോചകമോ ആയി കാണുന്നു. കൂടുതലും ഇത് ഒരു അനാദരവായി കണക്കാക്കുന്നു.
സോഫ്റ്റ് ബ്ലോക്കിങ് ഡിജിറ്റൽ ഗോസ്റ്റിങ്ങിനോട് സാമ്യമുള്ളതും, വേണ്ടത്ര വിശദീകരണമില്ലാതെയുള്ള ഈ പിൻവലിയൽ മറ്റൊരാളെ ആശയക്കുഴപ്പത്തിലാക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഇവിടെ ഉരുത്തിരിയുന്ന ഒരു ചോദ്യമാണ് ഇത്തരത്തിലുള്ള ഇടപെടൽ ഇത്, ഒരാളുടെ ക്ഷേമം നിലനിർത്തുന്നതിനുള്ള ഇടപെടലാണോ, അതോ ആവശ്യമായ ആശയവിനിമയം ഒഴിവാക്കുകയാണോ. ആശയവിനിമയത്തിന്റെയും, ബന്ധങ്ങൾ നിലനിർത്തുന്നതിന്റെയും പ്രധാന മേഖലകളായി ഓൺലൈൻ ഇടങ്ങൾ വർത്തിക്കുന്ന ഈ കാലത്തു, വ്യക്തതയോടും സഹാനുഭൂതിയോടും കൂടി ഡിജിറ്റൽ ബന്ധങ്ങൾ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമായി വരികയാണ്.
സോഫ്റ്റ് ബ്ലോക്കിങ് മനസ്സിലാക്കാൻ തുടങ്ങുന്നത് സൂക്ഷ്മമായ അടയാളങ്ങൾ പോലും തിരിച്ചറിയുന്നതിലൂടെയാണ്. ഉദാഹരണത്തിന് പിന്തുടരാതിരിക്കുക, അടുത്ത സുഹൃത്തുക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക, അല്ലെങ്കിൽ നേരിട്ട് ബ്ലോക്ക് ചെയ്യാതെ പോസ്റ്റുകൾ കാണുന്നതിൽ നിന്ന് നിയന്ത്രിക്കുക. ഈ സൂചനകൾ ആശയക്കുഴപ്പം അല്ലെങ്കിൽ നിരസിക്കൽ തുടങ്ങിയ വികാരങ്ങൾ ഉൾപ്പെടെയുള്ള വൈകാരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ഇതിനെ കൈകാര്യം ചെയ്യുന്നതിന് വൈകാരിക നിയന്ത്രണം ആവശ്യമാണ്, സാഹചര്യങ്ങളെ കൂടുതൽ വ്യക്തിപരമാക്കാതെ നിങ്ങൾട്ട് വികാരങ്ങളെ അംഗീകരിക്കുകയും, പ്രതികാരം ചെയ്യാനുള്ള പ്രേരണയെ ചെറുക്കുകയും ചെയ്യുക. നിങ്ങളുടെ ഡിജിറ്റൽ സ്പേസിൽ നിങ്ങളുടെ ഇടം വീണ്ടെടുക്കാനും, കൂടുതൽ സമയവും ഊർജ്ജവും പരസ്പര ബന്ധങ്ങളിൽ നിക്ഷേപിക്കാനും നിങ്ങളുടെ ഓൺലൈൻ ക്ഷേമത്തിന് മുൻഗണന നൽകാനുമുള്ള സമയമായി ഇതിനെ കാണുക. ഡിജിറ്റൽ ഡിറ്റാച്ച്‌മെന്റ് കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്, സോഫ്റ്റ് ബ്ലോക്ക് ചെയ്യുന്നത് വിശാലമായ "സ്ലോ അൺഫോളോ സംസ്കാരത്തിന്റെ" ഭാഗമായി കാണപ്പെടുന്നു.
സോഫ്റ്റ് ബ്ലോക്കിംഗ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിലൂടെ ഇത് സ്വയം പരിചരണത്തിന്റെ അനിവാര്യമായ ഒരു പ്രവർത്തിയായി മാറുന്നു. എന്നിരുന്നാലും, അതിരുകൾ നിശ്ചയിക്കുന്നതും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്. തെറ്റായ ആശയവിനിമയത്തിൽ നിന്നുമാണ് ഇത്തരത്തിലുള്ള ഡിജിറ്റൽ ബ്ലോക്കിംഗ് സംഭവിക്കുന്നതെങ്കിൽ നിശബ്ദമായ വേർപിരിയൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം വരുത്തിയേക്കാം.ഉത്തരവാദിത്തമുള്ള സോഫ്റ്റ് ബ്ലോക്കിംഗ് എന്നാൽ സന്ദർഭം വിലയിരുത്തുക, ആവശ്യമാണെങ്കിൽ മറ്റൊരാളുടെ വികാരങ്ങൾ പരിഗണിക്കുക, സാധ്യമെങ്കിൽ നിങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തത പുലർത്തുക എന്നാണ്. സഹാനുഭൂതിയോടു കൂടിയുള്ള ഓൺലൈൻ വേർപിരിയൽ, യുക്തിപൂർവ്വം ചെയ്യുമ്പോൾ, നിങ്ങളുടെ സമാധാനത്തെയും മറ്റുള്ളവരുടെ അന്തസ്സിനെയും മാനിക്കുന്ന ഒരു പ്രവർത്തിയായി മാറുന്നു.
Athma My Mind My Care�
Contact number: +91 90371 72850, +91 6238 098 221
Website- https://mymindmycare.com/
Mail ID: info@mymindmycare.com
facebook- https://www.facebook.com/mymindmycare
instagram- https://www.instagram.com/athmamymindmycare/
YouTube: https://youtube.com/

Address

Thrissur

Alerts

Be the first to know and let us send you an email when Athma - My Mind My Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Athma - My Mind My Care:

Share