Asraya homoeopathic speciality clinic

Asraya homoeopathic speciality clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Asraya homoeopathic speciality clinic, Doctor, Kadalai, near kadalai valiya pally, near karupaddana, thrissur, Thrissur.

10/10/2019

One year babies food, healthy foods for infants, foods for babies below 1 year old, which month we can start foods for babies, 6 months to 1 year foods, form...

11/09/2019
10/04/2019

ഹോമിയോപ്പതിയുടെ മാറിയ കാലത്തെ ചികിത്സയിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് വന്ധ്യതാ ചിക.....

13/03/2019

■■ മനസ്സിനു സൗഖ്യം, ഹാേമിയാേപ്പതിയിലൂടെ

'മനസ്സ് ഒരു മഞ്ഞുമല പോലെയാണ്,അതിന്റെ ഏഴിലൊരംശം മാത്രം ജലത്തിനു മുകളിൽ ഒഴുകി കാണപ്പെടുന്നു.' ഇത് ലോകപ്രശസ്ത സൈക്കോഅനലിസ്റ്റായ സിഗ്മണ്ട് ഫ്രോയ്ഡ് ൻ്റെ പ്രസിദ്ധ വചനങ്ങളിൽ ഒന്നാണ്.ഇത് ഒരു ആപ്തവാക്യം തന്നെയാണ്.കാരണം മനുഷ്യമനസ്സിനോളം കുടിലവും നിഗൂഢവുമായ മറ്റൊന്നും തന്നെ ഈ ലോകത്തില്ല എന്നു തന്നെ വേണം പറയാൻ.
■എന്താണ് മനസ്സ് ?
ഒരു വ്യക്തിയെ അവന്റെ പരിസരത്തെ മനസ്സിലാക്കാനുംഅനുഭൂതികൾ,വികാരങ്ങൾ,ഇച്ഛകൾ എന്നിവയെ അനുഭവിക്കാനും കാരണങ്ങളെ ഉൾക്കൊള്ളാനും തീരുമാനങ്ങളെടുക്കാനും പ്രാപ്തമാക്കുന്ന മസ്തിഷ്കത്തിന്റെ ഒരു ശേഷീവെെഭവമാണ് മനസ്സ് .മനസ്സിന്റെ സംഗീർണ്ണത ലോകമെമ്പാടും എന്നും ഒരു പ്രധാന പഠനവിഷയമാണ്.
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ ,അല്ലെങ്കിൽ അതിനേക്കാളുപരി പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മാനസികാരോഗ്യം.വികാരങ്ങൾ ,ചിന്തകൾ, ആശയവിനിമയം,പഠനം,ഉൽപതിഷ്ണുത,ആത്മാഭിമാനം എന്നിവയുടെ അടിസ്ത്ഥാനമാണ് മാനസികാരോഗ്യം.നല്ല മാനസികാരോഗ്യം വ്യക്തിയുടെ കുടുംബപരമായും സാമൂഹികവുമായുള്ള ദൃഢബന്ധങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.നല്ല മാനസികാരോഗ്യത്തിൽ കാര്യക്ഷമത ,മാറ്റങ്ങൾ ഉൾക്കൊള്ളാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുമുള്ള കഴിവ് എന്നിവ വ്യക്തിയിൽ ഉടലെടുക്കുന്നു.
ഇനി എന്താണ് മനോരോഗങ്ങൾ എന്ന് നോക്കാം .അമേരിക്കൻ സെെക്യാട്രിക് അസോസിയേഷൻ മനോരോഗങ്ങളെ ഇങ്ങിനെ നിർവചിച്ചിരിക്കുന്നു.വികാരം ,ചിന്ത ,പെരുമാറ്റം ഇവയിൽ ഏതെങ്കിലും ഒന്നിലോ അല്ലെങ്കിൽ ഒന്നിൽ കൂടുതലോ മണ്ഡലങ്ങളിൽ പരിവർത്തനങ്ങൾ വരുത്തുന്ന രോഗാവസ്ത്ഥകളാണ് മനോരോഗങ്ങൾ.മനോരോഗങ്ങളോടനുബന്ധിച്ച് സാമൂഹികവും ഔദ്യോഗികവും കുടുംബപരവുമായ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു .
ഇന്ത്യൻ സെെക്യാട്രിക് എഡിമിയോളജിക്കൽ പഠനങ്ങളിൽ ഏകദേശം 20% ഇന്ത്യക്കാർ ഏതെങ്കിലുമൊരു മനോരോഗത്തിന് അടിമപ്പെട്ടവരാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.
ചരിത്രം പരിശോധിച്ചാൽ വിവിധ തരം മാനസികരോഗങ്ങളേപ്പറ്റിയും അവയുടെ ചികിത്സയേപ്പറ്റിയുമുള്ള പരാമർശങ്ങൾ കാണാം .എന്നാൽ ഒരു സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീക്ഷക്കെതിരായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരെ മാനസികരോഗികൾ എന്ന് മുദ്രകുത്തപ്പെട്ട സന്ദർഭങ്ങളും കാണാം .ഉദാഹരണം,ജനറ്റിക്സിന്റെ പിതാവായ ഗ്രിഗർ മെൻ്ടൽ ,ആശുപത്രികളിൽ ശുചീകരണത്തിന്റെ അപര്യാപ്തത രോഗങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നു എന്ന് നിർദ്ദേശിച്ച ഇഗ്നാസ് സെമ്മൽവിസ്, ആൽബെർട്ട് എെൻസ്റ്റീൻ തുടങ്ങിയവർ .ഒരു കാലത്ത് മാനസിക രോഗങ്ങളെ ദെെവശാപമായും പിശാചുക്കളുടെ ഉപദ്രവമായും പാപഫലമായും മറ്റുമായിരുന്നു കണ്ടിരുന്നത് .ശിലായുഗത്തിൽ മാനസിക രോഗങ്ങൾക്ക് കാരണമാകുന്ന ദുരാത്മാക്കളെ ശരീരത്തിൽ നിന്നും ഒഴിപ്പിക്കാൻ വേണ്ടി
തലയോട്ടിയിൽ സുഷിരങ്ങൾ ഇട്ടിരുന്നു .ഇതിനെ 'ട്രിപ്പനേഷൻ' എന്ന് പറഞ്ഞിരുന്നു .ബി .സി 400 ആണ്ടിൽ ഹിപ്പോക്രാറ്റസ് മാനസികരോഗങ്ങളെ ശരീരത്തിന്റെ ഒരു പ്രശ്നമായിക്കണ്ടിരുന്നു, മുൻകാലങ്ങളിൽ ഇതിനെ ദെെവശാപമായാണ് കണ്ടിരുന്നത്. 1870 കളിൽ മാനസികരോഗത്തിന്റ ചികിത്സയുടെ ഭാഗമായി സ്ത്രീകളുടെ അണ്ഢാശയങ്ങൾ നീക്കം ചെയ്തിരുന്നു .1900-ാം ആണ്ടിൽ സിഗ്മണ്ട് ഫ്രോയ്ഡ് ,കാൾ ജംഗ് എന്നിവർ 'സെെകോഅനാലിസിസ്' എന്ന ചികിത്സാ രീതി വികസിപ്പിച്ചു.മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങൾ മുറിച്ചു മാറ്റുന്ന രീതികളുമുണ്ടായിരുന്നു.പിൽക്കാലത്ത് മനോരോഗചികിത്സയിൽ 'ലിതിയം' പോലുള്ള മരുന്നുകൾ വികസിപ്പിച്ചു.സ്വയനിയന്ത്രണമില്ലാത്ത രോഗികളെ അസെെലങ്ങളിൽ പാർപ്പിച്ചിരുന്നു.നീചവും മനുഷ്യത്വരഹിതവും ആയ ശിക്ഷ നടപടികളും നടപ്പിലാക്കിയിരുന്നു.രോഗികളെ നിയന്ത്രണവിധേയമാക്കാൻ കഴിവുള്ള മരുന്നുകൾ കണ്ടുപിടിച്ചതോടെ അസെെലങ്ങൾ നിർത്തലാക്കുകയും ആശുപത്രി ചികിത്സ ആരംഭിക്കുകയും ചെയ്തു .
മനസ്സിന്റെ സങ്കീർണ്ണതകളേക്കുറിച്ച് കൂടുതൽ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും വന്നതോടെ മാനസികരോഗചികിത്സ വളരെയേറെ മുന്നേറിയിരിക്കുന്നു. ഇന്നത്തെ ജനതയ്ക്കറിയാം മനോരോഗങ്ങൾ ശരീരത്തിനുണ്ടാകുന്ന രോഗങ്ങളെപ്പോലെ തന്നെ വളരെ ഗൗരവമേറിയതും നല്ല ചികിത്സ അർഹിക്കുന്നതുമായ അവസ്ത്ഥകളാണെന്ന്.മാനസികരോഗങ്ങളേക്കുറിച്ച് സാധാരണ മനുഷ്യനുള്ള കാഴ്ചപ്പാട് മാറിയിരിക്കുന്നു .ഒരു കാലത്ത് ഇവയേപ്പറ്റി സ്വരം താഴ്ത്തിയും പരിഹാസപൂർവ്വവും സംസാരിച്ചിരുന്നു .ഇന്നത്തെ അവസ്ഥ അതല്ല .എന്നാൽ ഇവയുടെ ചികിത്സയിൽ കുടുംബാംഗങ്ങളുടെ സഹകരണവും ചികിത്സകന്റെ ആത്മാർത്ഥതയും കൂടിയേ തീരൂ .
മനുഷ്യ മനസ്സിന് വളരെയേറെ പ്രാധാന്യം നൽകുന്ന ഒരു ചികിത്സാശാഘയാണ് ഹോമിയോപ്പതി.മാനസിക രോഗങ്ങളെക്കുറിച്ച് ഹോമിയോപ്പതി എന്താണ് പറയുന്നത് എന്ന് നോക്കാം .ഹോമിയോപ്പതിയുടെ പിതാവായ ഡോ.സാമുവൽ ഹാനിമാൻ അദ്ധേഹത്തിന്റെ 'ഓർഗനോൺ ഓഫ് മെഡിസിൻ 'എന്ന കൃതിയിൽ 210 മുതൽ 230 വരെയുള്ള അഫോറിസത്തിലാണ് ഇതിനേക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്.മാനസിക രോഗങ്ങളെ 'വൺ സെെഡഡ് ഡിസീസസ് 'ആയാണ് കണക്കാക്കുന്നത്.മുറിവുകൾ ശരീരത്തിനുള്ളിൽ പെട്ടു പോയ അന്യ ദ്രവ്യങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ ,ജന്മനായുള്ള വൈകല്യങ്ങൾ തുടങ്ങിയ സർജിക്കൽ രോഗങ്ങളല്ലാത്ത മറ്റെല്ലാ രോഗങ്ങൾക്കും ഒരു ആന്തരികമായ സ്രോതസ്സുണ്ട് .ഈ ആന്തരിക കാരണം മൂലം രോഗം ശരീരത്തെ ഒന്നടങ്കം ബാധിയ്ക്കുന്നു.ഇതാണ് 'ഹോളിസ്റ്റിക് തിയറി' .ഇത്തരം ചില രോഗങ്ങളിൽ വെറും ഒന്നോ രണ്ടൊ പ്രധാന ലക്ഷണങ്ങൾ മാത്രമായി പ്രകടമായേക്കാം ,ഈ ലക്ഷണങ്ങൾ മറ്റു ലക്ഷണങ്ങളെ മറച്ചുവയ്ക്കുകയും ചെയ്യുന്നു. ഇവയെയാണ് 'വൺ സെെഡഡ് ഡിസീസസ് 'എന്നുപറയുന്നത് .രോഗലക്ഷണങ്ങളുടെ അപര്യാപ്തത മൂലം ഇവയെ ചികിത്സിച്ചു പൂർണ സൗഖ്യം കെെവരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറയുന്നു .മറ്റേതുരോഗത്തേയും പോലെ മനോരോഗങ്ങളും രോഗിയുടെ മാനസികസ്ത്ഥിതിയിലും സഹജഗുണത്തിലും പരിവർത്തനം വരുത്തുന്നു.വേദനാജനകമായ പല രോഗങ്ങളുടെയും ഫലമായി മാനസികാവസ്ത്ഥയിൽ മാറ്റങ്ങൾ കാണാറില്ലേ ?ഇങ്ങിനെയുള്ള രോഗികൾ വളരെ ശാന്തപ്രകൃതരായി കാണപ്പെടാം.പക്ഷെ രോഗത്തിൽ നിന്നും മുക്തിനേടിയതിനു ശേഷം രോഗിയുടെ പഴയ മാനസികസ്ത്ഥിതിയിൽ എത്തുന്നത് നമ്മെ ആശ്ചര്യപ്പെടുത്താറില്ലേ? മാനസിക സ്ഥിതിയിൽ ഉള്ള ഈ മാറ്റവും രോഗിയുടെ മറ്റു രോഗലക്ഷണങ്ങളും ,ശാരീരിക മാനസിക പ്രത്യേകതകളും കണക്കിലെടുത്തു മാത്രമേ ഹോമിയോപ്പതിയിലൂടെ ഇതിനെ വിജയകരമായി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കൂ.രോഗിയുടെ മാനസികാവസ്ഥയാണ് ഏറ്റവും യോജിച്ച ഹോമിയോപ്പതിമരുന്നു തിരഞ്ഞെടുക്കാൻ നമുക്കുതുണയേകുന്നത്.രോഗത്തിന്റേതായ സാധാരണ ലക്ഷണങ്ങൾ അല്ലാതെ രോഗിയുടെ മാത്രം പ്രത്യേകതകളായി കാണുന്ന ചില ലക്ഷണങ്ങൾ ആവണം തിരഞ്ഞെടുക്കുന്ന മരുന്നിന്റെ ആധാരം .രോഗലക്ഷണങ്ങൾക്കു സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ള മരുന്നുകൾ പ്രയോഗിക്കലാണല്ലോ ഹോമിയോപ്പതി വൈദ്യ ശാസ്ത്രം .ഇവിടെയും രോഗിയുടെ മാറിയ മാനസിക സ്ത്ഥിതിയിലുള്ള ലക്ഷണങ്ങളും മറ്റു ലക്ഷണങ്ങളും കണക്കിലെടുത്ത് ഔഷധം നൽകിയില്ലെങ്കിൽ പൂർണ സൗഖ്യം സാധ്യമല്ല .മാനസികാവസ്ത്ഥ യിലുള്ള മാറ്റങ്ങൾ കൂടുതലായും ശാരീരിക ലക്ഷണങ്ങൾ കുറഞ്ഞും പ്രകടമാകുന്ന ശാരീരിക രോഗങ്ങൾ തന്നെയാണ് ഒട്ടുമിക്ക മാനസിക വൈകാരിക രോഗങ്ങളും .മാനസിക ലക്ഷണങ്ങൾ കൂടുതലായി കാണുന്നതിനാൽ ഇതിനെ നേരത്തെ പറഞ്ഞതുപോലെ 'വൺ സെെഡഡ് ഡിസീസസ് 'എന്ന് പറയാം .
മാരകമായ ശാരീരിക രോഗങ്ങൾ മാനസിക രോഗങ്ങളായി പരിണമിക്കുന്ന അവസ്ഥകളും വിരളമല്ല.നേരത്തെ പറഞ്ഞതുപോലെ എല്ലാ രോഗങ്ങളിലും ശാരീരിക ലക്ഷണങ്ങളും മാനസിക ലക്ഷണങ്ങളും ഉണ്ട് .മേല്പറഞ്ഞ അവസരത്തിൽ ശാരീരികലക്ഷണങ്ങളുടെ കാഠിന്യം കുറയുകയും മാനസിക ലക്ഷണങ്ങൾ ഏറുകയും ചെയ്യുന്നു .ശ്വാസകോശത്തെയോ മറ്റു ആന്തരിക അവയവങ്ങളെയോ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങൾ മാറി വിഷാദ രോഗങ്ങളും ഉന്മാദ രോഗങ്ങളും ഉണ്ടാകാറുണ്ട് .ഇങ്ങിനെ നേരത്തെ ഉണ്ടായിരുന്നു ചെറിയ തോതിൽ ഉള്ള മാനസിക ലക്ഷണങ്ങൾ കൂടുകയും പ്രധാന ലക്ഷണം ആവുകയും ചെയ്തു ശാരീരിക ലക്ഷണങ്ങൾ കുറയുകയോ ഇല്ലാതാകുകയോ ചെയ്ത് ഇത് ഒരു വൺ സെെഡഡ് ഡിസീസ് ആകുന്നു .ഇപ്രകാരം ശാരീരിക അവയവങ്ങളെ ബാധിച്ച രോഗം ആത്മീയവും മാനസികവും വൈകാരികവുമായ അവയവങ്ങളിലേയ്ക്ക് പ്രവഹിയ്ക്കുന്നു.ഒരു അനാറ്റമിസ്റ്റിൻ്റെയും കത്തിയ്ക്ക് ഇതിലേക്ക് എത്തിപ്പെടാനാകില്ല,എത്തിപ്പെടുകയുമില്ല.
ഈ രോഗങ്ങളിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ,രോഗത്തിൻ്റെ മുഴുവൻ പ്രതിഭാസത്തെയും പരിചയപ്പെടുകഎന്നുള്ളതാണ് .നേരത്തെയുണ്ടായിരുന്ന ശാരീരിക രോഗത്തിന്റെ പ്രതിഭാസവും ഇപ്പോളുള്ള മാനസിക ലക്ഷണങ്ങളും കണക്കിലെടുക്കണം.ഇതിനായി രോഗിയുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണം അത്യാവശ്യമാണ് .ശാരീരിക ലക്ഷണങ്ങൾ കുറഞ്ഞെങ്കിലും അതിന്റെ ഒരംശം രോഗിയിൽ ഉണ്ട് .ഒളിഞ്ഞിരിക്കുന്ന ഈ ലക്ഷണങ്ങൾ ഒരു 'ലൂസിഡ് ഇന്റെർവൽ' സമയത്ത് സ്പഷ്ടമാകാറുണ്ട്.ലൂസിഡ് ഇന്റെർവൽ എന്ന് വച്ചാൽ മാനസിക ലക്ഷണങ്ങൾ കുറഞ്ഞിരിക്കുന്ന അവസരമാണ് .ഈ ശാരീരിക ലക്ഷണങ്ങളും രോഗിയുടെ മാനസികലക്ഷണങ്ങളും കണക്കിലെടുത്ത് രോഗത്തിന്റെ ഒരു പൂർണ ചിത്രം നമുക്ക് ലഭിക്കുന്നു .ഇതിന് അനുസൃതമായി ഒരു മരുന്നു തിരഞ്ഞെടുക്കാം .മേല്പറഞ്ഞ രോഗങ്ങളാണ് ഡോ.ഹാനിമാൻ്റെ ആദ്യ വിഭാഗത്തിലുള്ള മാനസിക രോഗങ്ങൾ.
രണ്ടാമത്തെ തരം മാനസിക രോഗങ്ങൾ ഭയം ,മാനസിക പീഡനം ,മദ്യം എന്നിവ മൂലം പെട്ടെന്നുണ്ടാകുന്ന മാനസിക വിഭ്രാന്തികളാണ്.ഇവയ്ക്കു തീവ്ര ലക്ഷണങ്ങൾ പിടിച്ചുനിർത്താനുള്ള മരുന്നുകൾ ആദ്യം നല്കണം .ഈ മരുന്നുകൾ കഴിച്ചു രോഗി സൗഖ്യം നേടി എന്ന് തോന്നുമെങ്കിലും അവൻ ഒരിക്കലും പൂർണ ആരോഗ്യവാനായിട്ടില്ല.ഇവിടെയും രോഗിയുടെയും രോഗത്തിന്റെ യും പ്രത്യേകതകൾ കണക്കിലെടുത്ത് ആദ്യത്തെ വിഭാഗം രോഗത്തിൽ പറഞ്ഞതുപോലെയുള്ള മരുന്നുകൾ രോഗിക്ക് നൽകേണ്ടതാണ് .ആഹാരവും ജീവിതചര്യയും കൂടി ചിട്ടപ്പെടുത്തിയാൽ വീണ്ടും സമാനമായ രോഗബാധ തടയാം.
മൂന്നാമത്തെ വിഭാഗത്തിലുള്ള മാനസിക രോഗങ്ങൾ ശാരീരിക രോഗങ്ങളിൽ നിന്നും ഉടലെടുത്തതാണോ അതോ വിദ്യാഭ്യാസ രീതിയിൽ ഉള്ള അപാകത ,മോശമായ ആചാരങ്ങൾ കലുഷമായ സദാചാരം ,മനസ്സിനോടുള്ള അവഗണന ,അന്ധവിശ്വാസം ,അറിവില്ലായ്മ എന്നീ കാരണങ്ങൾ കൊണ്ട് ഉൽഭവിച്ചതാണോ എന്ന അനിശ്ചിതാവസ്ത്ഥയിലുള്ള വിഭാഗമാണ്. രണ്ടാമത് പറഞ്ഞ കാരണങ്ങൾ കൊണ്ടാണെങ്കിൽ സൌഹ്രൃദപരമായ ഉപദേശങ്ങൾ ,സാന്ത്വനവചനങ്ങൾ എന്നിവയാൽ രോഗിക്ക് ആശ്വാസം ലഭിക്കുന്നു .പക്ഷേ ആദ്യം പറഞ്ഞ കാരണം കൊണ്ടാണെങ്കിൽ ഉപദേശങ്ങളും സാന്ത്വനവചനങ്ങളും രോഗത്തെ മൂർച്ഛിപ്പിക്കുന്നു.വിഷാദ രോഗി കൂടുതൽ വിഷണ്ണനാകുന്നു ,ഉന്മത്തനായ രോഗി കൂടുതൽ പ്രകോപിതനാകുന്നു.
നാലാമത്തെ വിഭാഗം മനോരോഗങ്ങൾ ശാരീരിക രോഗങ്ങളിൽ നിന്നല്ല ,മറിച്ച് ഇവയാൽ ശാരീരികാരോഗ്യം നശിയ്ക്കുന്നു.ദീർഘ നാളുകളായുള്ള ഉത്ഘണഠ ,ആധി ,പീഡനം ,കൂടെക്കൂടെ അനുഭവപ്പെടുന്ന ഭയം ആദിയായവ .ഇത്തരത്തിലുള്ള രോഗാവസ്ത്ഥകൾ സൗഹൃദപരമായ ഉപദേശങ്ങളും ബുദ്ധിപരമായ ഇടപെടലുകൾ കൊണ്ടും ആവശ്യമായ ആഹാരക്രമങ്ങളും നിർദ്ദിഷ്ഠ ജീവിത ക്രമങ്ങളും കൊണ്ട് ശരീരത്തെ കാര്യമായി ബാധിക്കുന്നതിനു മുമ്പുതന്നെ മാറ്റിയെടുക്കാവുന്നതാണ്.ഇവിടെയും രോഗം ആവർത്തിക്കാതിരിക്കാൻ രോഗിയുടെ പ്രത്യേകതകൾക്കനുസരിച്ചുള്ള മരുന്നുകൾ നല്കേണ്ടതുണ്ട്.
എല്ലാത്തരം രോഗങ്ങൾക്കും മരുന്നിനൊപ്പം ചിട്ടയായ ജീവിതക്രമവും രോഗിയോട് മനശ്ശാസ്ത്രപരമായ സമീപനവും അത്യാവശ്യമാണ് .കോപാകുലനായ ഉന്മത്തരോഗിയോട് ശാന്തത കെെവെടിയരുത്,സഹതാപവും അനുതാപവും ആവശ്യമാണ് .ജല്പനങ്ങളോട് ശ്രദ്ധാപൂർവ്വമുള്ള മൌനഭാവവും പ്രകടിപ്പിക്കുക ,വെറുപ്പുളവാക്കുന്ന സംസാരത്തെ അവഗണിക്കുക .ഹോമിയോപ്പതി മരുന്നുകൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ രോഗി അറിയാതെ തന്നെ നൽകാവുന്നതാണ്.രോഗിയെ പ്രകോപിതനാക്കുന്ന വസ്തുക്കളും സാഹചര്യങ്ങളും ഒഴിവാക്കുക .
രോഗിയുടെ മാനസികവും വൈകാരികവുമായ ലക്ഷണങ്ങളെ പ്രധാനലക്ഷണങ്ങളായി കണക്കിലെടുത്ത് അതിസൂക്ഷ്മമായി തിരഞ്ഞെടുത്ത ഹോമിയോപ്പതി മരുന്ന് കൊടുക്കുമ്പോൾ രോഗിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു .പല മാനസിക രോഗങ്ങൾക്കും ദീർഘ കാലം ചികിത്സ ആവശ്യമാണ് .
ഡോ.സാമുവൽ ഹാനിമാൻ അദ്ധേഹത്തിന്റെ ചികിത്സാകാലഘട്ടത്തിൽ ക്ളോക്കൻബ്രിംഗ് എന്ന മനോരോഗിയെ ചികിത്സിച്ചു ഭേദമാക്കിയതായി പറയുന്നുണ്ട്.വ്യാപാര നെെപുണ്യത്തിലും വിവിധ ശാസ്ത്രശാഖകളിലുള്ള ജ്ഞാനത്തിലും ജർമ്മനിയിൽ വളരെയധികം അംഗീകരിക്കപ്പെട്ട ഒരു മഹദ് വ്യക്തിയായിരുന്നു ക്ളോക്കൻബ്രിംഗ്.അദ്ധേഹത്തിന്റെ മാനസികമായ അധ്വാനഭാരവും ജീവിതരീതിയും അദ്ധേഹത്തെ ഒരു രോഗിയാക്കിയിരുന്നു.
ഹോമിയോപ്പതിയുടെ മറ്റൊരു അഗ്രഗാമിയായ ഡോ.ജെ.റ്റി.കെൻ്റ് ന്റെ അഭിപ്രായത്തിൽ മനുഷ്യൻ ഇച്ഛാശക്തിയാലും ഗ്രഹണശക്തിയാലും നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ് .ശരീരത്തിന്റെ ജീവനും പ്രവർത്തനവും ഇവയാൽ രൂപപ്പെടുന്നു.ഇവ രണ്ടിന്റെയും ക്രമമായ പ്രവർത്തനം ആരോഗ്യവാനായ മനുഷ്യനെ രൂപപ്പെടുത്തുന്നു.'ഇച്ഛാശക്തി മനുഷ്യന്റെ മുഖത്ത് പ്രകടമാകുന്നു ,അത് മുഖഭാവത്തിൽ നട്ടുപിടിപ്പിക്കപ്പെട്ടിരിയ്ക്കുന്നു.ഒരു കൊലയാളിയുടെ മുഖഭാവമല്ല നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്ന ഒരു മനുഷന്റ മുഖഭാവം.അദ്ദേഹം ഇങ്ങിനേയും പറയുന്നു ,'രോഗങ്ങളുടെ ദിശ ഉള്ളിൽ നിന്നും പുറത്തേയ്ക്കാണ് '.സ്ഥിരമായി മാനസിക വിഷമങ്ങൾ അനുഭവിക്കുന്ന ഒരു മനുഷ്യൻ പിൽക്കാലത്ത് രോഗിയായി മാറുന്നു.ശരീരാവയവങ്ങളെ രോഗം ബാധിക്കുന്നതിനുമുമ്പു തന്നെ അവൻ രോഗിയാണ് ,അതായത് 'സിക്ക് '.
ഹോമിയോപ്പതിയിൽ 'കേസ് ടേകിംഗ് ' വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ് .നേരത്തെ പറഞ്ഞതുപോലെ ഏതൊരു രോഗവും മനുഷ്യനെ മുഴുവനായും ബാധിക്കുന്നതുകൊണ്ട് മനസ്സിനെയും ബാധിക്കുന്നു .മാനസിക രോഗങ്ങളിൽ മാനസിക ലക്ഷണങ്ങൾ കൂടുതലായിരിക്കും എന്നുമാത്രം .പെട്ടെന്നുണ്ടാകുന്ന ഒരു പേടി, ഷോക്ക്‌ എന്നിവയ്ക്കുള്ള കാരണം രോഗിയോടും രോഗിയുടെ ബന്ധുക്കളോടും ചോദിച്ചുമനസ്സിലാക്കേണ്ടതാണ് .ഓരോ കാരണങ്ങൾക്കും പ്രത്യേകത മരുന്നുകൾ ഹോമിയോപ്പതിയിൽ ഉണ്ട് .ദീർഘ കാലമായി രോഗി മാനസികരോഗം മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ രോഗിയുടെ ജനനം മുതലുള്ള കാര്യങ്ങൾ അറിയേണ്ടതാണ്.സ്വബോധമുള്ള രോഗിയ്ക്ക് തനിക്കെന്താണു പ്രശ്നം എന്നു പറയാനാകും.അവരോടു പ്രശ്നങ്ങൾ വളരെ അനുഭാവത്തോടെയും സൗഹൃദ പരമായും ചോദിച്ചറിയുക.രോഗി തനിയെ പറയുന്ന ലക്ഷണങ്ങളെ 'സബ്ജക്ടീവ് സിംപ്റ്റംസ് 'എന്നുപറയുന്നു .രോഗിയുടെ വളരെ ചെറുപ്പകാലത്തുള്ള സംഭവങ്ങൾ മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും ചോദിച്ചറിയുക.രോഗി ജനിച്ചതു മുതലുള്ള രോഗിയുടെ പൊതുവേയുള്ള സ്വഭാവം ,പ്രത്യേക സാഹചര്യങ്ങളോടുള്ള പൊരുത്തവും പൊരുത്തക്കേടുകളും ,ജീവിതത്തിൽ ചില പ്രത്യേക സംഭവങ്ങളോട് എങ്ങിനെ പ്രതികരിച്ചു ,രോഗി സമൂഹത്തിലും കുടുംബത്തിലും എങ്ങിനെ ഇടപഴകുന്നു ,അവന്റെ വിദ്യാഭ്യാസ ജീവിതം ,ഔദ്യോഗിക ജീവിതം ,കുടുംബജീവിതം എന്നിവയൊക്കെ അറിയേണ്ടതാണ് .ഇതിനെ 'ലൈഫ് സ്പേസ് ഇൻവസ്റ്റിഗേഷൻ 'എന്നു പറയുന്നു .ചിലപ്പോഴൊക്കെ ദീർഘനേരമുള്ള ഈ 'കേസ് ടേക്കിംഗ്' രോഗിയെയും ബന്ധുക്കളെയും മുഷിപ്പിക്കാറുണ്ട്.പക്ഷെ ഇതിന്റെ പ്രാധാന്യം ഇവർ മനസ്സിലാക്കേണ്ടതുണ്ട്.
ഇതിലൊക്കെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യമുണ്ട് ,'ഒബ്ജക്ടീവ് സിംപ്റ്റംസ്.'അതായത് ഡോക്ടർ രോഗിയെ നിരീക്ഷിച്ചു കണ്ടുപിടിക്കുന്ന കാര്യങ്ങൾ .ശാരീരികപരിശോധനകളും ഇതിൽ പെടുന്നുണ്ട് .രോഗിയുടെ മുഖഭാവം ,നടപ്പ് ,ഇരിപ്പ് ,സംസാരം എന്നിവയിൽ നിന്നു ലഭിക്കുന്ന ലക്ഷണങ്ങൾ .ഇവയെ പ്രാപ്തമാക്കാൻ ചികിത്സകന് പ്രത്യേക പ്രാഗൽഭ്യം തന്നെ വേണം.രോഗിയെ പറയാൻ അനുവദിക്കുക .ശ്രദ്ധിച്ചു കേൾക്കുക .നല്ല നിരീക്ഷണപാടവമുണ്ടെങ്കിൽ രോഗിയുടെ സംസാരത്തിൽ നിന്നു തന്നെ നമുക്ക് ഒരുപാട് ലക്ഷണങ്ങൾ കിട്ടും .വേഗത്തിൽ സംസാരിക്കുന്ന രോഗി എന്തോ മറച്ചു വയ്ക്കുന്നതായി അനുമാനിക്കാം.അതുപോലെ കണ്ണിൽ നോക്കി സംസാരിക്കാതിരിക്കുക ,സംസാരിക്കുമ്പോൾ കൂടുതൽ ആംഗ്യങ്ങൾ കാണിക്കുക എന്നിവയൊക്കെ പ്രധാന ലക്ഷണങ്ങളാണ് .വളരെ ക്ഷീണിതനായി പതുക്കെപ്പതുക്കെ സംസാരിക്കുന്ന രോഗി രോഗം മൂലം വളരെ വിഷമിക്കുന്ന ആളാണ് .രോഗിയുടെ ഭാവമനുസരിച്ച് അവരോട് ഇടപഴകുക.ദീർഘകാലം മറ്റു ചികിത്സകൾ ചെയ്തു പരാജയപ്പെട്ട രോഗി നമ്മെ സമീപിക്കുമ്പോൾ രോഗിയിൽ വിശ്വാസം വളർത്താനുതകുന്ന പെരുമാറ്റം ആവശ്യമാണ് .ആദ്യമായി ഡോക്ടറെ സമീപിക്കുന്ന രോഗിയിൽ ഭയം കാണാറുണ്ട് .അവരുമായി കഴിയുന്നിടത്തോളം സംസാരിക്കുക .അവരെ സഹായിക്കാൻ നമ്മളുണ്ട് എന്ന വിശ്വാസം അവരിൽ ഉണ്ടാക്കിയെടുക്കണം.രോഗിയിൽ വിശ്വാസമുണർത്താൻ ഡോക്ടർ പുഞ്ചിരിക്കുന്ന മുഖഭാവം കാക്കേണ്ടതാണ്.
1856-1939 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ലോകപ്രശസ്ത ന്യൂറോളജിസ്റ്റായ സിഗ്മണ്ട് ഫ്രോയ്ഡ്ന്റെ ചികിത്സാരീതികൾക്ക് നമ്മുടെ 'കേസ് ടേക്കിംഗ് ' പ്രക്രിയയോട് സാമ്യമുണ്ട്.മനോരോഗചികിത്സയിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ടു പ്രധാന തത്വങ്ങളാണ് ഫ്രീ അസോസിയേഷൻ,ഡ്രീംഅനാലിസിസ് .ഇവയിലൂടെ രോഗിയുടെ മനസ്സിൽ അമർത്തപ്പെട്ട വിദ്വേഷങ്ങളും വേദനകളും പുറത്തു പറയിച്ചു രോഗിക്ക് ആശ്വാസം പകരുന്നു .ഇങ്ങിനെയുള്ള 'കേസ് ടേക്കിംഗ് ' ലൂടെ രോഗിയെ മുഴുവനായി പഠിച്ചെടുത്ത് അവർക്കുതകുന്ന മരുന്നുകൾ കണ്ടുപിടിച്ചു പ്രയോഗിച്ചാൽ വിജയം സുനിശ്ചിതം.മാനസികരോഗം മൂലം വലഞ്ഞ് സ്വന്തം വ്യക്തിത്വം തന്നെ നഷ്ടമായ രോഗിക്ക് ആശ്വാസം പകരാൻ സാധിക്കുമെങ്കിൽ അതിൽ പരം ഒരു പുണ്യ പ്രവൃത്തിയില്ലഹോമിയോപ്പതിയിൽ ഇങ്ങിനെയുള്ള രോഗങ്ങൾക്കുവേണ്ടി പ്രത്യേക ചികിത്സ കളും പദ്ധതികളും സ്വകാര്യ തലത്തിലും സർക്കാർ തലത്തിലും ഉണ്ട് .
സമൂഹബോധവല്ക്കരണത്തിൻ്റെ അപര്യാപ്തത മൂലം ജനങ്ങൾ മാനസിക രോഗങ്ങൾക്കു വേണ്ടി ഹോമിയോപ്പതിയെ ആശ്രയിക്കാൻ മടിക്കുന്നു .ഈ അവസ്ഥയെ മാറ്റാൻ വേണ്ടി ഹോമിയോപ്പതിസമൂഹം തന്നെ ശ്രമിക്കേണ്ടതാണ്.

ഡോ.ധന്യ ജി നായര്‍
Info Homoeopathy

31/01/2019

■■ഹോമിയോപ്പതി ■■

■ഹോമിയോപ്പതിയെന്ന ചികിത്സാ രീതിയുടെ ആരംഭം എങ്ങനെയായിരുന്നു ?

1755 ല്‍ ജര്‍മ്മനിയില്‍ ജനിച്ച് 1843 ല്‍ ഫ്രാന്‍സില്‍ മരിച്ച ഡോക്ടര്‍ സാമുവല്‍ ഹാനിമാന്‍ [Dr.Samuel Hahnemann] എന്ന ഭിഷഗ്വരന്റെ ഈശ്വരാംശമുള്ള മനുഷ്യ മനസ്സാണ് ആധുനിക ലോകത്തിന് ഉപകാരപ്രദമായ ഒരു പുതിയ ചികിത്സാ രീതിയായി 1796 ല്‍ ഹോമിയോപതിയെ രൂപപ്പെടുത്തിയത്. ''സാദൃശ്യം സാദൃശ്യത്തെ സുഖപ്പെടുത്തുന്നു'' (Like Cures Like) എന്ന വളരെ സ്വാഭാവികമായ ഒരു തത്വമാണ് ഈ ചികിത്സയുടെ അടിസ്ഥാനം.

■ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ ആശുപത്രികളും കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള രോഗനിര്‍ണയ രീതികളും നിലവിലുള്ള ഇക്കാലത്ത് ഹോമിയോ ചികിത്സയുടെ പ്രസക്തി എന്താണ് ?

വളരെ ശാസ്ത്രീയമായതും സുരക്ഷിതമായതും ഏറ്റവും എളുപ്പത്തില്‍ സുഖപ്രാപ്തി ലഭിക്കുന്നതുമായ ഒരു ചികിത്സാരീതി യായതുകൊണ്ട് തന്നെ ഇന്ന് ജനങ്ങള്‍ ഹോമിയോപതിയെ കൂടുതല്‍ ആശ്രയിക്കുന്നു. രോഗത്തെ അതിന്റെ വേരോടുകൂടെ ഉന്മൂലനം ചെയ്യുന്നു എന്നുള്ള താണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത. രോഗിയെ മൊത്തത്തില്‍ സുഖപ്പെടുത്തുന്ന രീതി (Holistic approach) ആണ് ഇതില്‍ ഉപയോഗിക്കുന്നത്.ഹോമിയോ ചികിത്സയില്‍ രോഗം എന്നത് മനുഷ്യന്റെ ശരീരത്തിന്റെയും മനസിന്റെയും മൊത്തത്തി ലുള്ള ന്യുനതയായതുകൊണ്ട് ഒരു പ്രത്യേക ഭാഗത്തേക്കല്ല മറിച്ചു വ്യക്തിക്കാണ് മരുന്നുകള്‍ നിര്‍ദേശിക്കുന്നത്.രോഗത്തെ സുഖപ്പെടു ത്താനുള്ള മനുഷ്യപ്രകൃതിയുടെ സ്വാഭാവിക ശക്തിയെ (Natural healing power) ഉപയോഗപ്പെടുത്തുകയാണ് ഹോമിയോ ചികിത്സാ സമ്പ്രദായം ചെയ്യുന്നത്.

■ഹോമിയോ മരുന്നുകള്‍ എങ്ങനെയാണു ഉണ്ടാക്കുന്നത്, കാഴ്ച്ചയില്‍ വലിയ വ്യത്യാസം മരുന്നുകള്‍ക്ക് തോന്നുന്നില്ലല്ലോ ?

പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്നാണ്
ഹോമിയോ മരുന്നുകള്‍ രൂപപ്പെടുത്തുന്നത് സസ്യങ്ങള്‍, പഴവര്‍ഗങ്ങള്‍, മൃഗങ്ങള്‍, ധാതുക്കള്‍, കെമിക്കല്‍സ് എന്നിവ ഇതില്‍ ഉപയോഗിക്കുന്നു. Potentization എന്ന പ്രക്രിയയിലൂടെയാണ് മരുന്നുകള്‍ക്ക് രോഗിയെ സുഖപ്പെടുത്താന്നുള്ള പ്രത്യേക ശക്തി (Power) ലഭിക്കുക. ഏറ്റവും കുറവ് മരുന്നുകൊണ്ട് ശരീരത്തിന് പെട്ടെന്ന് സുഖപ്രാപ്തി എന്നതാണ് ഹോമിയോയുടെ പ്രമാണം. ശരീരത്തിനു ദോഷകരമല്ലാത്ത Highly diluted form of medicine ആണ് സാധാരണയായി ഇതില്‍ ഉപയോഗിക്കുന്നത്. സുരക്ഷിതമായസ്ഥലത്ത് സൂക്ഷിക്കുകയാണെങ്കില്‍ കൂടുതല്‍കാലം ഹോമിയോ മരുന്നുകള്‍ കേടുകൂടാതെയിരിക്കുന്നതാണ്.

■മനശാസ്ത്രപരമായ ഒരു സമീപനമാണ് ഈ ചികിത്സയുടെ പ്രത്യേകത എന്ന് കേട്ടിട്ടുണ്ട്. അതുശരിയാണോ ?

തീര്‍ച്ചയായും അത് ശരിതന്നെയാണ്.
കാരണം രോഗത്തെയല്ല രോഗം ബാധിച്ച വ്യക്തിയെയാണ് ഹോമിയോപ്പതിയില്‍
ചികിത്സിക്കുന്നത്‌. ഈ ചികിത്സാരീതിയില്‍ ശരീരത്തോടോപ്പം തന്നെ മനസ്സിനും പ്രാധാന്യമുണ്ട്‌. മനസ്സാണ് ഒരു മനുഷ്യന്റെ ഏറ്റവും സൂക്ഷ്മ സംവേദന ക്ഷമത യുള്ള ഭാഗം. അതിനാല്‍ രോഗം വരുമ്പോള്‍ ആദ്യം പ്രതികരിക്കുന്നത് മനസ്സാണ്. അതു കൊണ്ടു തന്നെ രോഗികളെ കാണുന്നതിന് കൂടുതല്‍ സമയമെടുക്കും. അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍, ശാരീരികവും മാനസികവും വികരപരവുമായ സ്ഥിതിവിശേഷങ്ങള്‍, സ്വഭാവ പ്രത്യേകതകള്‍, ശീലങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവ കൃത്യമായി മനസ്സിലാക്കിയാണ് മരുന്ന് നിശ്ചയിക്കുക.

ഹോമിയോപതിയില്‍ ശസ്‌ത്രക്രിയ തുടങ്ങി യ സംവിധാനങ്ങളും രീതികളും ഉണ്ടോ ?

ശസ്‌ത്രക്രിയകള്‍ ഒഴിവാക്കികൊണ്ടുള്ള ഒരു സമീപനമാണ് ഹോമിയോപതിയിലുള്ളത്. സാധാരണ നിലയില്‍ ശസ്‌ത്രക്രിയക്ക് വിധേയ മാകേണ്ട ടോന്‍സിലൈറ്റിസ്, തൈറോയിഡ് ഗ്രന്ധിയിലെ മുഴകള്‍, അഡിനോയിഡ, മൂത്രാശയ കല്ലുകള്‍, വൃക്കയിലെ കല്ലുകള്‍, മൂലക്കുരു, ഫിസ്റ്റുല, അണ്ടാശയ - ഗര്‍ഭപാത്ര മുഴകള്‍, അരിമ്പാറകള്‍, അള്‍സര്‍, അപ്പന്റിസൈറ്റിസ്, അബ്സൈസ് തുടങ്ങിയവ ഓപ്പറേഷന്‍ കൂടാതെ ഹോമിയോ മരുന്നുകള്‍ കൊണ്ട് വേഗത്തില്‍ സുഖപ്പെടുത്താ വുന്നതാണ്.

■ഹോമിയോ കുഞ്ഞുങ്ങള്‍ക്ക്‌ വളരെ അനുയോജ്യമായ ചികിത്സാരീതിയാണോ ?

കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ച ചികിത്സാ രീതിയാണ് ഇതെന്ന് ഉറപ്പിച്ച് പറയുവാന്‍ കഴിയും. നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും പാര്‍ശ്വഫലങ്ങളി ല്ലാതെ നിര്‍ദ്ദേശിക്കാവുന്ന ഏറ്റവും നല്ല ചികിത്സയാണ് ഹോമിയോപതി. കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന ജലദോഷം, പനി, ചുമ, ഛര്‍ദ്ദി, വയറിളക്കം, ശ്വാസംമുട്ട്, കഫക്കെട്ട്, അലര്‍ജി, തൊണ്ണിവീക്കം, ചിക്കന്‍പോക്സ്, സ്വഭാവ വൈകല്യങ്ങള്‍, ഭയം തുടങ്ങിയവ എളുപ്പത്തില്‍ സുഖപ്പെടുത്താന്‍ ഹോമിയോ മരുന്നുകള്‍ക്ക് കഴിയും. ഇത് ശരിക്കും child friendly medicine ആണ്.

■ഹോമിയോ മരുന്നുകള്‍ വളരെ സാവധാനാമേ ഫലിക്കുകയുള്ളൂ എന്ന ധാരണ ആളുകള്‍ക്കുണ്ടല്ലോ.എന്താണ് അഭിപ്രായം?

അത് തെറ്റായ ഒരു ചിന്താഗതിയാണ്. രോഗി യുടെ ശാരീരികവും മാനസികവുമായ നില ശരിക്കും കണക്കിലെടുത്ത് ആ വ്യക്തിക്ക് അനു യോജ്യമായ മരുന്നു നിര്‍ദേശിച്ചാല്‍ ഹോമിയോ മരുന്നിന്റെ പ്രവര്‍ത്തനം വളരെ വേഗത്തിലാണ് നടക്കുക. "Similia Similibus Curantur" - സാദൃശൃം സാദൃശൃത്തെ സുഖപ്പെടുതും. അത് പ്രകൃതി നിയമമാണ്; അതിനു തെറ്റ് സംഭവിക്കില്ല.

■ഹോമിയോ ചികിത്സാരീതിയുടെ മാത്രം സവിശേഷതകള്‍ പറയാമോ ?

പ്രകൃതിയോടും പരിസ്ഥിതിയോടും ഏറ്റവും ഇണങ്ങുന്ന, വളരെ ചെലവ് കുറഞ്ഞ, മാരകമല്ലാത്ത മരുന്നുകള്‍ ഹോമിയോപതിയില്‍ മാത്രമേയുള്ളൂ. മറ്റു ചികിത്സരീതിളെക്കാളും കൂടുതല്‍ വിജയ സാധ്യത ഹോമിയോക്കുണ്ടെന്നു ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പിന്നെ പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ ഹോമിയോ ചികിത്സാരീതിയുടെ മാത്രം സവിശേഷതയാണ്.
ഒരുപാട് വൈദ്യപരിശോധനകള്‍ (Diagnostic Tests) നടത്തിയിട്ടും രോഗങ്ങള്‍ കണ്ടുപിടിക്കപെടാത്തതും അതേസമയം വ്യക്തി സഹിക്കുകയും ചെയ്യുന്ന അവസരത്തിലും ഹോമിയോപതിയില്‍ ചികിത്സാവിധിയുണ്ട്.

■രോഗപ്രതിരോധശക്തി വര്‍ദ്ധിക്കാന്‍, മാരകരോഗങ്ങള്‍ പെരുകുന്നത് തടയാന്‍ എന്തെങ്കിലും നിര്‍ദേശിക്കാനുണ്ടോ?

രോഗപ്രതിരോധശക്തി വര്‍ദ്ധിക്കാന്‍, മാരകരോഗങ്ങള്‍ പെരുകുന്നത് തടയാന്‍, പാരമ്പര്യ രോഗങ്ങളെ നിയന്ത്രിക്കാന്‍ ഹോമിയോപതിയില്‍ മരുന്നുകളും പ്രത്യേക ചികിത്സവിധികളും ഉണ്ട്. എങ്കിലും നല്ല പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളും അതിലെ ഔഷധങ്ങളും അടുക്കും ചിട്ടയുമുള്ള ജീവിതരീതികളും രോഗപ്രതിരോധശക്തി വര്‍ദ്ധിക്കുന്നതിന് നമ്മെ തീര്‍ച്ചയായും സഹായിക്കും. മയക്കുമരുന്നുകള്‍, മദ്യപാനം, പുകവലി, മറ്റ് ലഹരിവസ്തുക്കള്‍, ദുസ്സീലങ്ങള്‍ തുടങ്ങിയവ ശരീരത്തിന്റെ രോഗപ്രതിരോധശക്തി കുറക്കുന്നതിനു കാരണമാകുന്നുണ്ട് ഇലക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കുന്നത് നല്ലതാണ്.

■ആധുനിക ലോകം ഹോമിയോ ചികിത്സാരീതിയിലേക്ക് വരുന്നതായി ട്ടാണോ അനുഭവപ്പെടുന്നത് ?

ആദ്യ കാലങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍
ഹോമിയോ ചികിത്സാരീതിയിലേക്ക് ഇപ്പോള്‍ വരുന്നു. എല്ലാ രോഗങ്ങള്‍ക്കും (from cold to cancer) അത്‌ മാരകമായാലും ലഘുവായാലും ഹോമിയോപതിയില്‍ ചികിത്സയുണ്ട്. അകൃത്രിമമായ ചികിത്സാവിധികളിലേക്ക് മടങ്ങാനുള്ള ഒരു പ്രവണത ഇന്ന് മനുഷ്യരില്‍ കൂടുതലായി കണ്ടുവരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ലോകജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ചികിത്സാരീതിയായി ഹോമിയോ ഉയര്‍ന്നിട്ടുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാറാരോഗങ്ങള്‍ എന്ന് മുദ്രകുത്തുന്ന പല രോഗങ്ങളും സുഖപ്പെട്ടതും പ്രധാനപ്പെട്ട പല പകര്‍ച്ചവ്യാധികളെയും ഫലപ്രദമായി പ്രതിരോധിച്ചതും ചികിത്സിച്ചു ഭേദപ്പെടുത്തിയതുമാണ് ഈ വേരോട്ടത്തിനു കാരണം. ഒരിക്കല്‍ രോഗം ഭേദമായവര്‍ ഹോമിയോയുടെ വക്താക്കളും പ്രചാരകരും ആകുന്ന കാഴ്ചയാണ് എനിക്ക്‌ ചുറ്റും. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഏറെ അര്‍ത്ഥവത്താണ്. "ഹോമിയോപതി, മറ്റെല്ലാ ചികിത്സാരീതികളെക്കാളും കൂടുതല്‍ ശതമാനം രോഗികളെ സുഖപ്പെടുത്തുന്ന ചികിത്സയാണ്. ഇത് കൂടുതല്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സമ്പൂര്‍ണ്ണ വൈദ്യശാസ്ത്രമാണ്."

30/01/2019

■■കയ്പ്പേറുന്ന വന്ധ്യതാചികിൽസക്ക് മാധുര്യമായി ഹോമിയോപ്പതി■■

എന്താണ് വന്ധ്യത ?

ഒരു ഗര്‍ഭനിരോധ മാര്‍ഗങ്ങളും ഉപയോഗിക്കാതെ ഒരുവര്‍ഷമെങ്കിലും സാധാരണ ലൈംഗിക ജീവിതം ഉണ്ടായിട്ടും ഗര്‍ഭവതി ആയില്ളെങ്കില്‍ വന്ധ്യതയുണ്ടെന്ന് സംശയിക്കാം. വന്ധ്യത ഒരു രോഗമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2008ലാണ്. വ്യത്യസ്ത കാരണങ്ങളാല്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാകാറുണ്ട്. നാലിൽ ഒരു ദമ്പതിമാർക്ക് വന്ധ്യതക്ക് കാരണമാകുന്ന അവസ്ഥകൾ ഉണ്ട് എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ അപേക്ഷിച്ച് ശാരീരിക വിഷമതകള്‍ നല്‍കാറില്ളെങ്കിലും പരിധികളില്ലാത്ത മാനസിക വിഷമങ്ങള്‍ക്കൊപ്പം പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്‍ക്കും വന്ധ്യത ഇടയാക്കാറുണ്ട്. കയ്പേറുന്ന ഒരു ചികിൽസാ മേഖലയായി വന്ധ്യതാ ചികിൽസ മാറിയതിന് പിന്നിൽ പ്രവർത്തിക്കുന്നത് സ്വന്തമായി ഒരു കുഞ്ഞിക്കാൽ കാണാനുള്ള ആളുകളുടെ ആവശ്യകത കച്ചവട ചൂഷണത്തിലേക്ക് വഴിമാറുമ്പോഴാണ്.
വന്ധ്യത ചികിൽസക്ക് തയ്യാറെടുക്കുന്ന ദമ്പതികൾ ഒരു വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും മറ്റു ഗർഭനിരോധന മാർഗ്ഗങ്ങളൊന്നും അവലംഭിക്കാതെ ലൈഗിംക ബന്ധത്തിലേർപ്പെട്ടിട്ടും ഗർഭധാരണം സാധ്യമാകാത്ത അവസരത്തിൽ നിർബന്ധമായും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ചികിൽസയിൽ പുരുഷനാണോ സ്ത്രീക്കാണോ, അതോ രണ്ട് പേർക്കും ഒരു പോലെ പ്രശ്നങ്ങളുണ്ടോ എന്ന് കണ്ടു പിടിക്കുകയാണ് ചികിത്സയുടെ ആദ്യ പടി. കണ്ടെത്തിക്കഴിഞ്ഞാൽ അതിനനുസരിച്ചുള്ള ചികിൽസകൾ ചിട്ടയായി ചെയ്യുക. ദമ്പതികൾ തമ്മിലുള്ള പരസ്പര സഹകരണവും മനപ്പൊരുത്തവും വന്ധ്യതാ ചികിൽസക്ക് അനിവാര്യമാണ്. ദമ്പതിമാരിലൊൾക്കാണ് പ്രശ്നമെങ്കിൽ പങ്കാളിയെ സമാധാനിപ്പിക്കാനും മാനസിക ഉന്മേഷ നൽകാനും തയ്യാറാകണം. പരസ്പര കുറ്റപ്പെടുത്തലുകളില്ലാതെ നഷ്ട്ടപ്പെട്ടു പോയ പ്രതീക്ഷ തിരികെ കൊണ്ടുവന്ന് ശരിയായ ഹോമിയോപ്പതി ചികിത്സ സ്വീകരിച്ചാൽ ഇതര ചികിൽസകൾ സ്വീകരിച്ചിട്ടും പൂവണിയാത്ത ആ സ്വപ്നം യാഥാർത്ഥ്യമാകും.

*സ്ത്രീ വന്ധ്യത*

സ്ത്രീ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രായം ഏറെ നിര്‍ണായകമാണ്. 22-25 വയസ്സാണ് ആദ്യമായി ഗര്‍ഭം ധരിക്കാന്‍ ഉചിതമായ പ്രായം. പ്രായം കൂടുന്നതിനനുസരിച്ച് ഗര്‍ഭാശയത്തില്‍ വരുന്ന വ്യതിയാനങ്ങള്‍, ഹോര്‍മോണിന്‍െറ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ കടന്നുവരവ് ഇവ വന്ധ്യതക്ക് വഴിയൊരുക്കും. കൂടാതെ പലതരത്തിലുള്ള ജോലിത്തിരക്കുകള്‍, മാനസിക സമ്മര്‍ദം, താല്‍പര്യക്കുറവ്, ദമ്പതികള്‍ രണ്ടിടങ്ങളിലായി കഴിയുന്ന അവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ ലൈംഗിക ജീവിതം താറുമാറാകുന്നതും വന്ധ്യതക്കിടയാക്കും. ആര്‍ത്തവ ചക്രത്തിനനുസരിച്ച് അണ്ഡവിസര്‍ജനവും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

*ശ്രദ്ധിക്കേണ്ട രോഗവസ്ഥകൾ*

1. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS)
സ്ത്രീകളില്‍ വന്ധ്യതക്കിടയാക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് PCOS. ‘. ആര്‍ത്തവത്തില്‍ വന്‍ വ്യതിയാനം വരുത്തുന്ന PCOS അണ്ഡവിസര്‍ജനത്തിന്‍െറ താളം തെറ്റിച്ചാണ് വന്ധ്യതക്കിടയാക്കുന്നത്. സാധാരണഗതിയില്‍ അണ്ഡവിസര്‍ജനം നടക്കുന്നത് ആര്‍ത്തവചക്രത്തിന്‍െറ മധ്യത്തിലാണ്. ഓരോ അണ്ഡത്തിനും അണ്ഡാശയത്തില്‍ അതിന്‍േറതായ അറകളുണ്ട്. മാസം തോറും അണ്ഡാശയത്തില്‍നിന്ന് ഒരണ്ഡം പാകമായി പുറത്തുവരും. ഇതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് PCOS ബാധിച്ചവരുടെ അണ്ഡാശയങ്ങള്‍. ഇവരില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ മൂലം അണ്ഡങ്ങള്‍ കുറച്ച് വളര്‍ച്ചയത്തെിയ ശേഷം മുരടിച്ചുപോകും. കൂടാതെ അണ്ഡാശയങ്ങളുടെ വലുപ്പം കൂടുന്നതോടൊപ്പം ഈസ്ട്രജനും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും PCOS ഉള്ളവരില്‍ കൂടുതലായി ഉല്‍പാദിപ്പിക്കും. പൂര്‍ണ വളര്‍ച്ചയത്തൊത്ത അണ്ഡങ്ങള്‍ അണ്ഡാശയത്തില്‍ നീര്‍ക്കെട്ടുമുണ്ടാക്കും.
ഇന്‍സുലിന്‍ പ്രതിരോധം, സ്ത്രീ ഹോര്‍മോണ്‍ തകരാറുകള്‍, പുരുഷ ഹോര്‍മോണ്‍ കൂടുക, സ്റ്റിറോയ്ഡ് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തുടങ്ങിയ ഓരോ വ്യവസ്ഥകളിലെ തകരാറുകള്‍ക്കനുസരിച്ചാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. കഴുത്ത്, കൈകാല്‍ മടക്കുകള്‍ ഇടവയിലുണ്ടാകുന്ന കറുപ്പ്, മുഖത്ത് നിറംമങ്ങള്‍, ശരീരത്തിന്‍െറ മേല്‍ഭാഗത്ത് അമിതവണ്ണം, ക്ഷീണം, മുഖത്തും കാലുകളിലും അമിതരോഗ വളര്‍ച്ച, തോളിന് വണ്ണം വെക്കുക, മുതുകില്‍ മുഴ രൂപപ്പെടുക, രണ്ട് മാസത്തിലൊരിക്കലോ ആറുമാസം കൂടുമ്പോഴോ ഉണ്ടാകുന്ന ആര്‍ത്തവം, തുള്ളിയായി തുടരുന്ന ആര്‍ത്തവം, ആർത്തവം ക്രമം തെറ്റി അമിത രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയോടെ കാണണം. വ്യായാമക്കുറവ്, പാരമ്പര്യം, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങള്‍ ഇവക്ക് PCOSമായി അടുത്തബന്ധമുണ്ട്. കാരണങ്ങള്‍ക്കനുസരിച്ച് ഒൗഷധങ്ങളും ജീവിതശൈലി ക്രമീകരണങ്ങളും ഓരോരുത്തിലും വ്യത്യസ്തമാണ്. ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗിച്ച് അണ്ഡോല്‍പാദനം ക്രമപ്പെടുത്തുന്നതോടൊപ്പം ഭക്ഷണക്രമീകരണങ്ങളും ചിട്ടയായവ്യായമങ്ങളും ഈ പ്രശ്ശനം ശാശ്വതമായി പരിഹാരിക്കും.

2. എന്‍ഡോമെട്രിയോസിസ്
ഗര്‍ഭാശയത്തിന്‍െറ ആന്തരികാവരണമായ എന്‍ഡോമെട്രിയം ഗര്‍ഭാശയത്തിന് പുറത്തുകാണുന്ന രോഗാവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. 25 ശതമാനം വന്ധ്യതക്കും എന്‍ഡോമെട്രിയോസിസ് ഇടയാക്കാറുണ്ട്. സാധാരണഗതിയില്‍ ആര്‍ത്തവരക്തത്തോടൊപ്പം എന്‍ഡോമെട്രിയവും പൊഴിഞ്ഞ് പുറത്തുപോകും. എന്നാല്‍, ചിലരില്‍ അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകള്‍, കുഴലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഗര്‍ഭാശയാന്തരകല പറ്റിപ്പിടിച്ചിരുന്ന് വളരാന്‍ തുടങ്ങും. എല്ലാമാസവും ആര്‍ത്തവകാലങ്ങളില്‍ ഇവയില്‍ രക്തം ശേഖരിക്കപ്പെടുകയും മുഴയാവുകയും ചെയ്യുന്നത് വന്ധ്യതക്കിടയാക്കും. ഗര്‍ഭാശയത്തിനുള്ളിലെന്നപോലെ പുറത്തും ഇവരില്‍ ആര്‍ത്തവകാലത്ത് രക്തസ്രാവമുണ്ടാകും. ഗര്‍ഭാശയത്തിലുള്ള അണ്ഡത്തിന്‍െറയും ബീജത്തിന്‍െറയും യാത്രക്ക് തടസ്സമുണ്ടാക്കുക, അണ്ഡാശയം^അണ്ഡവാഹിനിക്കുഴലുകള്‍ ഇവ ഒട്ടിപ്പിടിക്കാന്‍ ഇടയാക്കും, അണ്ഡോല്‍പാദനത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ സങ്കീര്‍ണതകള്‍ക്കിടയാക്കിയാണ് എന്‍ഡോമെട്രിയോസിസ് വന്ധ്യതക്കിടയാക്കുന്നത്. ആര്‍ത്തവസമയത്തും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴും ശക്തമായ വേദന അനുഭവപ്പെടുക, മാസമുറ സമയത്തല്ലാതെയുള്ള രക്തസ്രാവം, ക്രമമില്ലാതെയുള്ള ആര്‍ത്തവം, നടുവേദന ഇവ എന്‍ഡോമെട്രിയോസിസ് ഉള്ളവരില്‍ കാണാറുണ്ട്. അവസ്ഥകള്‍ക്കനുസരിച്ച് ജീവിതശൈലീ ക്രമീകരണവും എന്‍ഡോമെട്രിയോസിസ് തടയാന്‍ അനിവാര്യമാണ്.

3. ഗര്‍ഭാശയ മുഴകള്‍
സ്ത്രീകളിലെ വന്ധ്യതക്കിടയാക്കുന്ന മറ്റൊരു പ്രധാന കാരണം ഗര്‍ഭാശയ മുഴകളാണ്. ഗര്‍ഭാശയത്തില്‍ ബീജത്തിന്‍െറ ചലനം, ഭ്രൂണത്തിന്‍െറ ചലനം, ഭ്രൂണം പറ്റിപ്പിടിച്ച് വളരാനുള്ള സാധ്യത തുടങ്ങിയവയെ തടസ്സപ്പെടുത്തിയാണ് ഗര്‍ഭാശയ മുഴകള്‍ വന്ധ്യതക്കിടയാക്കുന്നത്.
ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ശക്തമായ വേദന, അമിത രക്തസ്രാവം ഇവ നിസ്സാരമായി കാണരുത്.
ഒൗഷധങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതോടൊപ്പം വ്യായാമം ഉള്‍പ്പെട്ട ജീവിതശൈലീ ക്രമീകരണവും ഗര്‍ഭാശയ മുഴകളെ ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്.

4. അണുബാധ
ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന അണുബാധകളും വന്ധ്യതക്കിടയാക്കും.
ആദ്യഗര്‍ഭം അലസിപ്പിക്കുന്നത് പലപ്പോഴും വന്ധ്യതക്ക് വഴി വെക്കാറുണ്ട്. ചെറിയ അണുബാധകള്‍പോലും ശ്രദ്ധയോടെ ചികിത്സിക്കണം.

കൗമാരം ശ്രദ്ധിക്കുക

ഭാവിയില്‍ വന്ധ്യതക്കിടയാക്കുന്ന PCOS ഉള്‍പ്പെടെയുള്ള പല രോഗങ്ങളുടെയും തുടക്കം കൗമാരത്തിലാണ്. ആര്‍ത്തവചക്രത്തിലെ ക്രമക്കേടുകള്‍ എല്ലാം തന്നെ അണ്ഡവിസര്‍ജനത്തിന്‍െറ പ്രശ്നങ്ങളുടെ സൂചനയാണ് ആര്‍ത്തവചക്രത്തിന്‍െറ ദൈര്‍ഘ്യം 24 ദിവസത്തില്‍ കുറയുന്നതും 40 ദിവസത്തില്‍ കൂടുന്നതും തകരാറുകളുടെ ലക്ഷണമാണ്. 15 വയസ്സിന് ശേഷവും ആര്‍ത്തവം വരാതിരിക്കുക, ആര്‍ത്തവ രക്തസ്രാവം കൂടുക, കുറയുക, നില്‍ക്കാതിരിക്കുക, അമിത രോമവളര്‍ച്ച ഇവയൊക്കെ വൈകാതെ ചികിത്സിക്കുന്നത് ഭാവിയില്‍ വന്ധ്യതയെ തടയും. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന തെറ്റായ പ്രവണത ഉപേക്ഷിക്കുന്നതോടൊപ്പം പോഷക സമ്പന്നമായ ഭക്ഷണം കൗമാരത്തില്‍ കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കോള, ബര്‍ഗര്‍, മധുരവും നിറവും അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയുടെ നിരന്തര ഉപയോഗം വന്ധ്യതക്കിടയാക്കും. വന്ധ്യത ചികിത്സയുടെ വിജയത്തിന് ഒൗഷധത്തോടൊപ്പം ചിലയിനം ഭക്ഷണങ്ങളുടെ ഉപയോഗവും ഗുണകരമാണ്.

ട്യൂബൽ പ്രഗന്ൻസി:
സ്ത്രീ വന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്. ഒരു സ്പേം അണ്ഡവുമായി ചേർന്ന് ബീജസങ്കലനം നടന്നാൽ അത് ഫലോപ്യൻ ട്യൂബിലൂടെ നീങ്ങി ഗർഭാശയത്തിലേക്കു വന്ന് ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിച്ചു വളരുകയാണ് ചെയ്യുന്നത്. ഫലോപ്യൻ ട്യൂബിൽ വരുന്ന വളരെയധികം കാര്യങ്ങൾ ഈ ഭ്രൂണത്തിന്റെ ചലനത്തെയും സഞ്ചരാത്തെയും സഹായിക്കുന്നുണ്ട്. അതു വേണ്ട വിധത്തിൽ ആകാതെ വന്നാൽ ഈ ഭ്രൂണം ഫലോപ്യൻ ട്യൂബിൽ തന്നെ വളരുകയും ഒതു ലിമിറ്റഡ് സൈസിനെക്കാൾ അധികമാകുമ്പോൾ അതിന് അവിടെ വളരാൻ സാധിക്കാതെ വരികയും ട്യൂബ് പൊട്ടുകയുമൊക്കെ ചെയ്താൽ മാരകമായിട്ടുള്ള അവസ്ഥയിലേക്ക് അമ്മയെ കൊണ്ടുപോകുന്നു. ട്യൂബുലാർ പ്രഗ്നൻസി വന്നാൽ മിക്കവരിലും ശക്തമായ വേദന വന്ന് അത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ അതിനെ പുറത്തേക്കു കൊണ്ടു വരാൻ സാധിക്കും. താമസിച്ചാൽ ട്യൂബ് മുറിച്ചു കളയേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.

■പുരുഷവന്ധ്യത കാരണങ്ങള്‍*

പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍
സിരാഗ്രന്ഥി അഥവാ വെരിക്കോസില്‍
സിരകള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ വന്ന് അശുദ്ധ രക്തം വൃഷണത്തിലെ സിരകളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് വെരിക്കോസില്‍. വന്ധ്യതാ പ്രശ്നമനുഭവിക്കുന്ന പുരുഷന്മാരില്‍ 15 ശതമാനത്തിലധികം പേരില്‍ വെരിക്കോസില്‍ കാണുന്നു. വൃഷണങ്ങള്‍ക്ക് മീതെ ഞരമ്പുകള്‍ പിണഞ്ഞു കിടക്കുന്നതിനാല്‍ രക്തപ്രവാഹം അധികമാവുകയും ചൂടു കൂടി ബീജോത്പാദനം കുറയുകയും ചെയ്യുന്നത് വെരിക്കോസില്‍ ഉള്ളവരില്‍ ചിലരില്‍ വന്ധ്യതക്കിടയാക്കുന്നു.
ബീജങ്ങളുടെ അഭാവം (Azoospermia)
ശുക്ളത്തില്‍ ബീജങ്ങളൊന്നും തന്നെയില്ലാത്ത അവസ്ഥയാണ് അസൂസ്പേര്‍മിയ. ബീജങ്ങളുടെ അഭാവം,

മനസ്സമ്മര്‍ദം
ബീജത്തിന്‍െറ എണ്ണവും ചലനശേഷിയും കുറക്കുന്നതില്‍ മനസ്സമ്മര്‍ദം ഒരു പ്രധാന ഘടകമാണ്. ലൈംഗിക മരവിപ്പ്, ഉദ്ധാരണമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും മനസ്സമ്മര്‍ദം ഉയര്‍ത്താറുണ്ട്. ചിട്ടയോടെ ജോലി ചെയ്യുന്നതോടൊപ്പം വ്യായാമം, യോഗ പാട്ട് കേള്‍ക്കുക ഇവ ഉള്‍പ്പെട്ട ജീവിതശൈലി സ്വീകരിക്കുന്നത് മനസ്സമ്മര്‍ദം ലഘൂകരിക്കും.

പുകവലി
പുകവലിക്കാരില്‍ ബീജസംഖ്യയും ചലനശേഷിയും കുറയുന്നതോടൊപ്പം, ആകൃതിയൊത്ത ബീജങ്ങള്‍ കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ വന്ധ്യതക്കിടയാക്കും. പരോക്ഷ പുകവലിയും ഒഴിവാക്കേണ്ടതാണ്.
മദ്യപാനം
മദ്യപിക്കുന്നവരില്‍ ബീജോത്പാദനവും ബീജസംഖ്യയും കുറയുന്നതാണ് വന്ധ്യയ്ക്കിടയാക്കുന്നത്. കൂടാതെ മദ്യപാനം ബീജങ്ങളുടെ ചലനശേഷിയും കുറക്കും.
തൊഴില്‍ സാഹചര്യങ്ങള്‍
ചൂടുകൂടിയ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരിലും വന്ധ്യതക്കിടയാകുന്ന തരത്തില്‍ ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയാറുണ്ട്.

ഹീനഭക്ഷണം
കൃത്രിമ നിറവും മധുരവും കൊഴുപ്പും കലര്‍ന്ന ഭക്ഷണങ്ങളുടെ നിരന്തരോപയോഗം, കോള, കൃത്രിമ ലഘുപാനീയങ്ങള്‍, തണുപ്പിച്ച് സൂക്ഷിക്കുന്ന മത്സ്യമാംസങ്ങള്‍ ഇവയുടെ തുടര്‍ച്ചയായ ഉപയോഗം വന്ധ്യതക്കിടയാക്കുമെന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്.
പ്രതിരോധ വസ്തു
ചിലരില്‍ ബീജത്തിനെതിരെ പ്രവര്‍ത്തിക്കുന്ന Antisperm Antibody എന്ന പ്രതിരോധ വസ്തുവുണ്ട്. ഇതുള്ളവരില്‍ ബീജത്തിന്‍െറ എണ്ണവും ശേഷിയും കുറയും.
ശസ്ത്രക്രിയ
പുരുഷന്‍െറ ജനനേന്ദ്രിയ പരിസരങ്ങളില്‍ നടന്ന ശസ്ത്രക്രിയകള്‍ അപൂര്‍വമായി ബീജസംഖ്യയെ ബാധിക്കാറുണ്ട്.
രാസവസ്തുക്കള്‍
കീടനാശിനികളുടെ അമിത പ്രയോഗവും അന്തരീക്ഷ മലിനീകരണവും ബീജസംഖ്യയും ബീജഗുണവും കുറക്കാറുണ്ട്.
രോഗങ്ങള്‍
പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങള്‍, ജന്മനായുള്ള ചില വൈകല്യങ്ങള്‍ ഇവ ബീജത്തിന്‍െറ ഗുണത്തെക്കുറച്ച് വന്ധ്യതക്കിടയാക്കാറുണ്ട്.
അണുബാധ
ചിലയിനം അണുബാധകള്‍ വന്ധ്യതക്ക് വഴിയൊരുക്കാറുണ്ട്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ്, മൂത്രനാളി, വൃഷണം, ബീജനാളി ഇവകളിലൂണ്ടാകുന്ന അണുബാധ, ബീജനാളിയിലെ തടസ്സങ്ങള്‍ ഇവ പുരുഷന് വന്ധ്യതക്കിടയാക്കാറുണ്ട്.
പ്രായം
സ്ത്രീകളെ അപേക്ഷിച്ച് പ്രായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വന്ധ്യതാ പ്രശ്നങ്ങള്‍ പുരുഷന്മാരില്‍ കുറവാണെങ്കിലും 40 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്‍െറ അളവും ഗുണനിലവാരവും ക്രമേണ കുറഞ്ഞ് വരാറുണ്ട്. ജനിതകപരമായ ചില രോഗങ്ങള്‍ 40 വയസ്സിന് മുകളില്‍ പ്രായമായ പുരുഷന്മാര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ കാണാനുള്ള സാധ്യത കൂടുതലാണ്.

വന്ധ്യത: ശ്രദ്ധിക്കണം 10 കാര്യങ്ങൾ
◼ 50 ശതമാനം വന്ധ്യതാ കേസിന്റെയും കാരണം അമിത മദ്യപാനമാണ്.
◼ പുകവലി പുരുഷ വൃഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നു
◼ ഭക്ഷണത്തിലെ ക്രമമില്ലായ്മയും ജങ്ക്ഫുഡും ഒഴിവാക്കുക
◼ മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കുക.
◼ ഗർഭം ധരിക്കാത്ത ദമ്പതികൾ ലൂബ്രിക്കന്റ്സ് ഒരു കാരണവശാലും ഉപയോഗിക്കരുത്.
◼ ചെറുപ്പക്കാരായ ദമ്പതികളിൽ വന്ധ്യതാനിരക്ക് കൂടിവരികയാണ്. മാറിയ ജീവിതശൈലിയും ഭക്ഷണ രീതികളും മാനസിക സമ്മർദവുമൊക്കെയാണ് കാരണം.
◼ അമിതഭാരമുള്ളവർ ശരീരഭാരം ക്രമീകരിക്കുവാൻ വ്യായാമങ്ങളിലും ഭക്ഷണശീലങ്ങളിലും ഏർപ്പെടാൻ മറക്കരുത്.
◼ഇറുക്കമുള്ള അടിവസ്ത്രങ്ങൾ തുടർച്ചായി ധരിക്കുന്നതും അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ബൈക്ക് യാത്രയും പുരുഷന്മാരിൽ വന്ധ്യതയ്ക്കു കാരണമാവും.
◼ സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾ പിൽക്കാലത്ത് വന്ധ്യതയ്ക്കു കാരണമാകാം. അണുബാധകൾ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യണം.
◼ ബ്രോയിലർ ചിക്കൻ, ഐസ്ക്രീം, മധുരപലഹാരങ്ങൾ, ജങ്ക്ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരം, ചോക്ളേറ്റ് എന്നിവ കുറയ്ക്കുക. ക്രമാതീതവും പോഷകസമൃദ്ധവുമായ ആഹാരം ശീലമാക്കുക.
വന്ധ്യതാനിരക്കു കൂടുന്നതിനു പിന്നിൽ
തിരക്കു പിടിച്ച ജീവിതത്തിനിടയിൽ വന്ധ്യതാനിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. ജീവിതരീതിയിലും ആഹാരരീതിയിലും വരുന്ന വ്യത്യാസങ്ങൾ തന്നെയാണ് ഇതിനു പ്രധാന കാരണം. രാത്രി ഉറക്കമൊഴിച്ചുള്ള ജോലി, പകൽ മുഴുവൻ നീണ്ട ഉറക്കം ഇവയൊക്കെ തൈറോയ്ഡിന്റെയും പിറ്റ്യൂട്ടറിയുടെയും ഹോർമോണുകളിൽ വ്യത്യാസം വരുത്തുന്നു. വ്യായാമമില്ലാത്ത അവസ്ഥ ധാതുവിന്റെ പരിണാമം ഇല്ലാത്ത അവസ്ഥയിലേക്കു നയിക്കും.

അടിസ്ഥാനപരമായി നോക്കുകയാണെങ്കിൽ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളായി കാണാൻ സാധിക്കുന്നത് നമ്മുടെ ആഹാരരീതി, വ്യായാമശീലമില്ലായ്മ, ജീവിതചര്യ എന്നിവ തന്നെയാണ്.

■ചികിത്സയ്ക്കു മുൻപ് അറിയേണ്ട കാര്യങ്ങൾ*

ഭാര്യക്കും ഭർത്താവിനും ചികിത്സയെക്കുറിച്ച് ഒരു പോലുള്ള അറിവ് നൽകാൻ ശ്രദ്ധിക്കണം. ലൈംഗികബന്ധം എങ്ങനെ ആവാം, എന്തെല്ലാം പ്രശ്നങ്ങൾ വന്നാലാണ് വന്ധ്യത ഉണ്ടാകുന്നത്? അവരുടേതായ വന്ധ്യതയ്ക്ക് കാരണമായിട്ടുള്ള ഘടകങ്ങൾ എന്നിവ മനസിലാക്കി കൊടുക്കണം. പലരുടെയും സംശയമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ശുക്ലം പുറത്തേക്ക് ഒഴുകിപോകുന്ന അവസ്ഥ, അല്ലെങ്കിൽ അകത്തേക്കു കടക്കാത്ത അവസ്ഥ എന്നിവയെക്കുറിച്ചൊക്കെ. ശുക്ലത്തിൽ 5000 ത്തോളം വരുന്ന സ്പേംസ് ഉണ്ട്. ഇതിൽ ഒന്നോ രണ്ടോ എണ്ണമാണ് ചിലപ്പോൾ ഗർഭാശയഗളത്തിലേക്കു കടക്കുന്നത്. ഇങ്ങനെ വരുന്ന അനേകം സ്പേമുകളിൽ ഒരെണ്ണമായിരിക്കും ഫലോപ്യൻ ട്യൂബിൽ ചെന്ന് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുന്നത്.

ഓരോരുത്തരിലും ശ്രദ്ധിച്ച് അവരുടേതായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞു
മനസിലാക്കി കൊടുക്കുക. രണ്ടു പേർക്കും ഒരുപോലെ ചികിത്സ നൽകുമ്പോഴാണ് ഫലപ്രാപ്തി ഉണ്ടാകുന്നത്. ഒരു പുരുഷനിൽ സ്പേം കൗണ്ട് ആവശ്യത്തിനുണ്ടെങ്കിൽ തന്നെയും അത് ആരോഗ്യത്തോടെ ഇരിക്കുന്നതിനും സ്പേമിന്റെ അളവും ഗുണവുമൊക്കെ വേണ്ട വിധത്തിൽ നിലനിർത്തുന്നതിനും ആവശ്യമായിട്ടുള്ള ഔഷധങ്ങൾ കഴിക്കാൻ നൽകേണ്ടതാണ്.

ബീജത്തിന്റെ വളർച്ചയുടെ കാലഘട്ടം മൂന്നു മാസമാണ്. ഒരു മാസമോ അല്ലെങ്കിൽ രണ്ടാഴ്ചയോ മരുന്നു കഴിച്ചിട്ട് അതിന്റെ മാറ്റം വരാത്തതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ട്. മൂന്നു മാസക്കാലം മരുന്ന് കഴിക്കുമ്പോഴാണ് പുരുഷൻമാരിൽ ബീജത്തിന്റെ അളവും ഗുണമേൻമയും മെച്ചപ്പെടുത്താൻ സാധിക്കുന്നത്.

വന്ധ്യതയുമായി സമീപിക്കുന്ന പലരിലും അവരുടേതായജീവിതശൈലിയും ഭക്ഷണക്രമവും ഒക്കെയാണുള്ളത്. അതിൽ നിന്ന് എന്ത് വ്യത്യാസം വരുത്തണമെന്നതിനെക്കുറിച്ച് വേണ്ട മാർഗനിർദേശം നൽകണം. അമിതമായ പുകവലിക്കുന്നവർ, സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്നവർ, ചൂട് അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ എന്നിവർക്കൊക്കെ വേണ്ട രീതിയിലുള്ള നിർദേശങ്ങൾ നൽകണം.

വന്ധ്യതയിലേക്കു വന്നിരിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് സാമൂഹികമായും കുടുംബപരമായും ഒക്കെ വളരെയധികം വിഷമങ്ങൾ നേരിടേണ്ട അവസ്ഥയായിരിക്കും. മാനസികമായും ശാരീരികമായും വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ സ്ത്രീക്ക് വേണ്ട രീതിയിലുള്ള ആശ്വാസവും സപ്പോർട്ടും നൽകണം. പരസ്പര പൂരകങ്ങളായി രണ്ടു പേരുടെയും ബീജത്തിന്റെയും അണ്ഡത്തിന്റെയും ആരോഗ്യസ്ഥിതിയിലായിരിക്കും ഒരു ഭ്രൂണം ഉണ്ടാകുന്നത്. ഇങ്ങനെ പൊതുവായുള്ള അറിവ് രണ്ടുപേർക്കും ഒരുമിച്ച് നൽകിയ ശേഷം ചികിത്സ തുടങ്ങാം. 90 ശതമാനം പേർക്കും കൃത്യമായ ചികിത്സയും ഫലപ്രാപ്തിയും ഇന്ന് ലഭിക്കുന്നുണ്ട്.

ഹോമിയോപ്പതി ചികിൽസ ആരംഭിക്കുമ്പോൾ ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന പ്രയാസങ്ങളും മുൻപ് അനുഭവിച്ച രോഗാവസ്ഥകളുടെ യഥാർത്ഥ ചിത്രം, പാരമ്പര്യ രോഗങ്ങൾ, തങ്ങളുടെ ജീവിത രീതിയിലും ഭക്ഷണക്രമത്തിലുമുള്ള ഇഷ്ട്ടാനിഷ്ട്ടങ്ങൾ, ലൈംഗിക ബന്ധത്തിലെ പ്രശ്നങ്ങൾ, മറ്റു മനോ വിഷമങ്ങൾ തുടങ്ങിയ വിവരങ്ങൾ ഡോക്ടർമാരുടെ മുന്നിൽ അവതരിപ്പിക്കാൻ രോഗികൾ നിർബന്ധമായും ശ്രദ്ധിക്കണം. ഒരു രോഗിയുടെ ഒരോ തലങ്ങളേയും സ്പർശിച്ചു കൊണ്ടുള്ള ഔഷധ പ്രയോഗമായ കോൺസ്റ്റിറ്റ്യൂഷണൽ ആന്റി മയാസ്മാറ്റിക്ക് രീതിയിലുള്ള ചികിത്സ നൽകാൻ ഇത്തരം വിവരങ്ങൾ ഡോക്ടർക്ക് അനിവാര്യമാണ്.

■വന്ധ്യതാ ചികിത്സ ഹോമിയോപ്പതിയിൽ:

ഹോമിയോപ്പതിയിൽ ധാരാളം ഔഷധങ്ങളും ചികിത്സാപ്രയോഗങ്ങളും വന്ധ്യതയ്ക്കുണ്ട്. കുറഞ്ഞ കാലം കൊണ്ട് തന്നെ രോഗികളിൽ ഏറെ ഇഷ്ട്ടപ്പെടുന്നതും പ്രയോജനപ്രദവുമായ ഒരു ചികിൽസാ രീതിയായി മാറി കഴിഞ്ഞു ഈ വൈദ്യശാസ്ത്രം;
സീതാലയം പോലുള്ള ഗവൺമെന്റ് ഹോമിയോപ്പതിക്ക് ഡിപാർട്ട്മെന്റിന്റെ ഹോമിയോപ്പതി വന്ധ്യതാ ചികിൽസാ ക്ലിനിക്കുകളിൽ ഒരു പാട് ദമ്പതിമാർക്ക് തന്റെ പിൻഗാമികളെ കിട്ടാനായി എന്നുള്ളത് ഈ ചികിൽസയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു. ഗവൺമെന്റ് മേഖലയിലുള്ളത് പോലെ തന്നെ ഒട്ടനവധി സ്വകാര്യ ഹോമിയോപ്പതി ഡോക്ടർമാരും ഇന്ന് വന്ധ്യതാ ചികിത്സയിൽ മുന്നേറുന്നുണ്ട്.

വന്ധ്യതയ്ക്കു കാരണമായിട്ടുള്ള ഘടകങ്ങളെ ശരിയാക്കുകയാണ് ആദ്യം ചെയ്യുക. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വന്ധ്യതയിൽ ഒബീസിറ്റി, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയ്ക്ക് പോലുള്ള ചികിത്സകൾ കൊണ്ട് ശരീരത്തിന്റെ ഭാരം കുറയ്ക്കുക, അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ പരിഹരിച്ച് എൻഡോക്രെയ്ൻ സിസ്റ്റത്തെ വേണ്ട രീതിയിൽ കൊണ്ടു വരികയും ചെയ്യുമ്പോൾ പ്രശ്നങ്ങൾക്ക് ശരിയായപരിഹാരം കാണാൻ സാധിക്കും.

ഗർഭാശയത്തിനുണ്ടാകുന്ന വൈകല്യങ്ങൾക്കും ഹോമിയോപ്പതി ഔഷധങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നതാണ്.. അണ്ഡവാഹിനിക്കുഴലിലുണ്ടാകുന്ന തടസങ്ങളും അണുബാധയുമൊക്കെ മാറ്റുന്നതിന് അണ്ഡാശയത്തിലെ തടസ്സം മാറ്റി അണ്ഡത്തിനും പും ബീജത്തിനുമുള്ള ശരിയായ ചലനം സാധ്യമാക്കാനും ഹോമിയോപ്പതി ഔഷധ പ്രയോഗം കൊണ്ട് സാധ്യമാകുന്നു.
എൻഡോമെട്രിയോസിസ് പോലുള്ള രോഗാവസ്ഥകളിലും വേദന കുറക്കുന്നതിന്നും അമിത രക്തസ്രാവം നിയന്ത്രിക്കുന്നതിനും വഴിയേ വന്ധ്യതക്ക് പരിഹാരം കാണാനും ഹോമിയോ മരുന്നുകൾ ലഭ്യമാണ്.
വന്ധ്യതാനിവാരണത്തിനും
തുടർച്ചയായി അബോർഷൻ വരുന്ന വ്യക്തികളിൽ അബോർഷൻ പ്രതിരോധിക്കുന്നതിനും ഗർഭപാത്രത്തിന് ശക്തി നൽകുന്നതിനും സമയമെത്തുന്നതിന് മുമ്പേയുള്ള preterm labour തടയുന്നതിനും അതേപോലെ ഗർഭകാലത്തുണ്ടാകുന്ന കുഞ്ഞിനുണ്ടാകുന്ന വൈകല്യങ്ങൾ തടയാനും, കുട്ടികളുടെ കിടത്തത്തിലുള്ള വൈകല്യങ്ങൾ ശരിയാക്കാനും അമ്മമാർക് പ്രസവം എളുപ്പമാക്കി കുഞ്ഞിനും അമ്മക്കും നല്ല ആരോഗ്യം നൽകാനും വർദ്ദിച്ച രീതിയിൽ ഹോമിയോപ്പതി ഔഷധങ്ങൾ ഇന്ന് ഉപയോഗിച്ച് വരുന്നു.

പുരുഷൻമാരുടെ ബീജത്തിന്റെ വളർച്ചയ്ക്കും ഹോമിയോപ്പതി മരുന്നുകൾ ഇന്ന് ഉപയോഗിക്കുന്നു . ബീജത്തിന്റെ അളവ് തീരെ ഇല്ലാത്ത അവസ്ഥയിൽ വരെ ബീജത്തിന്റെ ക്വാളിറ്റിയും ചലനശേഷിയും ശരിയായ ആ കൃതിയും നൽകാൻ ഹോമിയോപ്പതി ഔഷധങ്ങൾക്ക് കഴിയുന്നു എന്നുള്ളത് ഈ വൈദ്യശാസ്ത്രത്തിൽ നിന്ന് കാലം കൊതിക്കുന്നതായത് കൊണ്ടാണ് വന്ധ്യതാ ചികിൽസയിലെ കൈ പേറുന്ന അനുഭവങ്ങളിൽ കിടന്ന് കഷ്ട്ടപ്പെടുന്നവർക്ക് മാധുര്യമായി ഹോമിയോപ്പതി മാറുന്നത്.
◼◼◼◼◼◼◼
ഡോ.മുഹമ്മദ് അസ്ലം എം.
മെഡികെയർ ഹോമിയോപ്പതിക്ക് സ്പെഷ്യാലിറ്റി മെഡിക്കൽ സെൻറർ

Address

Kadalai, Near Kadalai Valiya Pally, Near Karupaddana, Thrissur
Thrissur
680123

Opening Hours

Monday 4:30pm - 7pm
Tuesday 4:30pm - 7pm
Wednesday 4:30pm - 7pm
Thursday 4:30pm - 7pm
Friday 4:30pm - 7pm
Saturday 4:30pm - 7pm

Telephone

+91 97476 20458

Alerts

Be the first to know and let us send you an email when Asraya homoeopathic speciality clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category