Kuwait Kerala Muslim Association

Kuwait Kerala Muslim Association . KKMA മരുഭൂമിയിലെ തണല്‍ മരം. സാധാരണക്കാരായ പ്രവാസികള്‍ നെഞ്ചോട്‌ ചേര്‍ത്ത പ്രസ്ഥാനം.

15/09/2024

ഹോസ്പിറ്റലിൽ ഒരു ദിവസം എന്നാണ് കരുതിയത്. പക്ഷേ, ദിവസങ്ങൾ ഒന്ന് രണ്ടായും, രണ്ട് മൂന്നൊക്കെയായി അങ്ങിനെ നീണ്ടു. ജീവിത ചര്യ ഹോസ്പിറ്റൽ മുറിയിൽ ആയി. വൈകീട്ട് ഒരു ചായ കുടിക്കുക, അതിനൊപ്പം കടിക്കാൻ എന്തെങ്കിലും ഉണ്ടാവുക, എവിടെ ആയാലും മറക്കാറില്ല. ചായ വാങ്ങാൻ തൊട്ടടുത്ത ഹോട്ടലിൽ പോയപ്പോൾ ആണ് തമാശ. കറി പാർസലായി നൽകുന്ന കവറിൽ ആണ് ചായ നൽകിയത്. ആദ്യാനുഭവം ആയിരുന്നു. എന്തായാലും മൂന്നാം നിലയിലേക്ക് ചായ കൊണ്ടുപോകാൻ നല്ല സൗകര്യം ആയിരുന്നു ആ അലുമിനിയം കവർ. രണ്ടാം ദിവസം ഫ്ലാസ്ക് ഉപയോഗത്തിലെത്തി.

ആശുപത്രിയിലെ മുറിയിൽ നഴ്സുമാരുടെ സന്ദർശനവും, ഡോക്റ്ററുടെ സന്ദർശനവും മാത്രമേ ഉണ്ടായുള്ളൂ. പലരും വൈറൽ പനിയുടെ പിടിയിലായത് കൊണ്ടും, വൈറലിനെ അനുഭവിക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടും ആയിരിക്കണം സന്ദർശകരുടെ പാദസ്പർശം ഉണ്ടായില്ല. അതുകൊണ്ട് വായന സുഗമമായി നടന്നു. റൂമിനകത്ത് നെറ്റ് വർക്കിന് തടസ്സം നേരിട്ടെങ്കിലും വായനക്ക് തടസ്സം നേരിട്ടില്ല. പ്രിയതമയാകട്ടെ ഭക്ഷണം കഴിക്കുന്നു, മരുന്ന് കഴിക്കുന്നു, ഉറങ്ങുന്നു. അത്രയും ശക്തമായിരുന്നു വൈറൽ ആക്രമണം. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വളരെ ചെറിയ ആശ്വാസം ഉണ്ടായി. എന്നാലത് നീണ്ടുനിന്നില്ല, വീണ്ടും ഉറക്കം തന്നെ. വായനയും, ചില കമ്പ്യൂട്ടർ പണികളുമൊക്കെയായി സമയം നീങ്ങി.

പതിവുപോലെ അന്നും ചായ വാങ്ങാൻ പോയപ്പോൾ അവരുണ്ടായിരുന്നു കാനായി സ്വദേശിയായ സ്ത്രീ. അവരുടെ മുഖത്ത് കണ്ണീരിറങ്ങിയ വഴി കാണാനുണ്ടായിരുന്നു. കയ്യിലെ തൂവാല കൊണ്ട് മൂക്ക് തുടക്കുന്നുണ്ട്. സാധാരണ ചിരിച്ച മുഖവുമായി കാണാറുള്ള അവരെ കണ്ണീരിൽ കണ്ടപ്പോൾ ചോദിച്ചു. എന്തുപറ്റി, ഭർത്താവിന് എന്തെങ്കിലും?

ഒന്നൂല്ല. സുഖമുണ്ട്.

പിന്നെന്താ...... അർദ്ധോക്തിയിൽ വാക്ക് മുറിഞ്ഞപ്പോൾ അവർ എൻ്റെ കണ്ണിലേക്ക് നോക്കി.

ലിഫ്റ്റ് ബേസ്‌മെൻ്റിൽ എത്തിയപ്പോൾ അവർ പറയാൻ തുടങ്ങി. സാറിനെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്.

ഞാൻ പറഞ്ഞു. അതെ, നമ്മൾ ചായ വാങ്ങിക്കാൻ വരുന്ന നേരത്ത് ലിഫ്റ്റിൽ വെച്ച് കണ്ടിട്ടുണ്ട്.

അല്ല, എൻ്റെ കുട്ടി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് സാറിൻ്റെ സംസാരം കേട്ടിട്ടുണ്ട്. മോൾക്ക് അന്നത് നന്നായി ഫലിച്ചിരുന്നു.

ആഹാ അങ്ങിനെയാണല്ലേ.

സാറേ, കഴിഞ്ഞ അഞ്ച് ദിവസമായി കുട്ടിടെ അച്ഛനെ ഞാൻ ഈ ഹോസ്പിറ്റലിൽ ഒരു കുഞ്ഞിനെയെന്ന പോലെ പരിചരിക്കുന്നു. അവർ ഉറങ്ങിയാലേ എനിക്ക് ഉറക്കം വരൂ. അവർ കഴിച്ച്, മരുന്ന് കൊടുത്ത ശേഷമേ ഞാൻ ഭക്ഷണം കഴിക്കാറുള്ളൂ. അങ്ങേർക്ക് ഇഷ്ടമാണ് എന്നറിയാവുന്ന ഭക്ഷണങ്ങൾ ഞാൻ എന്നും വാങ്ങികൊടുക്കും. ഈ പരിസരത്ത് വേറെ ഒന്നും കിട്ടില്ലേ എന്ന് ഇന്ന് ചോദിച്ചപ്പോൾ, ചേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ എന്ന് തിരിച്ച് ചോദിച്ചു.

അതൊക്കെ എന്നാ പറയാനാ എന്നായി ചേട്ടൻ.

പറഞാൽ കൊണ്ട് വരുമായിരുന്നല്ലോ. ഈ കാര്യങ്ങള് ഒക്കെ ചേട്ടന് വേണ്ടി ചെയ്യാമെങ്കിൽ പിന്നെ ഇത് ചെയ്യുന്നതിലും സന്തോഷമല്ലേ ഉള്ളൂ. അപ്പോള് അങ്ങേര് എന്നോട് പറഞ്ഞത് ഇതൊക്കെ "ഒരു ചടങ്ങ് പോലെ" ചെയ്തു പോരുന്നതല്ലേ. സങ്കടം കൊണ്ട് എനിക്ക് വല്ലാതായി. ഞാനുടനെ ഫ്ലാസ്കുമായി ചായക്ക് വേണ്ടിയിറങ്ങി.

ഓ അതാണോ. അതിനിത്രയൊക്കെ സങ്കടപ്പെടണോ. ഇതൊക്കെ എളുപ്പം പരിഹരിക്കാവുന്നതല്ലേ.

അതല്ല സർ. ആത്മാർത്ഥമായി ഒരു കർമ്മം ചെയ്യുമ്പോൾ അതിനെ നിസ്സാരമായി കാണുകയും, അത് അവഗണിക്കപ്പെടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സങ്കടം പറയാൻ കഴിയുന്നില്ല. സാറിനോട് പറഞ്ഞു കഴിഞ്ഞപ്പോഴൊരു ആശ്വാസമായി.

മാഡം, ഇതൊക്കെ ജീവിതത്തിൽ സാധാരണ ഉള്ളതാ. സങ്കടം വരാതിരിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വിശ്വാസിയാണെങ്കിൽ ദൈവം പ്രതിഫലം തരും എന്ന് കരുതുക. ഏറ്റവും എളുപ്പം. ഒരാള് കാണുന്നുണ്ടല്ലോ എന്ന ചിന്ത ശാന്തി നൽകും. മനുഷ്യനെ സേവിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിന് തുല്യമാണെന്നാണ് മതങ്ങൾ പറയുന്നത്. അതല്ലെങ്കിൽ ഏറ്റവും നല്ലത്, നമ്മുടെ മനസ്സിൻ്റെ കുളിര് മറ്റുള്ളവരെ സ്നേഹിക്കുക എന്നതാണ്. ഗുരു പറഞ്ഞ പോലെ നമ്മുടെ ആത്മസുഖം എന്നത് അപരൻ്റെ സുഖമായിരിക്കണം. അതിനെ തിരിച്ച് വിവക്ഷിച്ചാൽ അതായത് രോഗിയായ അങ്ങയുടെ ഭർത്താവിന് നൽകിയ സേവനം എൻ്റെ ആത്മസുഖത്തിനാണ് എന്നും, അദ്ദേഹം സുഖപ്പെടുക എന്നത് എൻ്റെ ലക്ഷ്യമെന്നും, ഒരാളുടെ വേദന കുറക്കാൻ സാധിക്കുന്നതിലൂടെ ഒരു നല്ല കർമ്മം ചെയ്യാൻ അവസരം കിട്ടിയല്ലോ, ജീവിതം പാഴല്ല എന്നും വിചാരിച്ചാൽ എല്ലാം മംഗളമാകും. എല്ലാ പ്രതിസന്ധികളും ഇല്ലാതാകും.

പിന്നെ നിങ്ങടെ ഭർത്താവ് പറഞ്ഞത് കാര്യാക്കണ്ട, ഒരു കട്ടിലിൽ കിടന്ന് മേൽപ്പോട്ട് നോക്കി കിടക്കുമ്പോൾ ഫാനിൻ്റെ കറക്കം എത്രനേരം കാണാൻ സാധിക്കും എന്നാലോചിച്ചാൽ, കയ്യിൽ കുത്തിയ ഐവിയുടെ സൂചി വേദന നമ്മിലേക്ക് മാറ്റിയാൽ തീരും എല്ലാ സങ്കടവും. അപ്പോഴാണ്, റൂമി പറഞ്ഞ പ്രകാരം
സ്നേഹം ഒരു ഭാഷയാണ്
അത് പറയാനോ
കേൾക്കാനോ കഴിയില്ല എന്ന് മനസ്സിലാവുക. സെൻ ഗുരുക്കന്മാർ പറയാറുണ്ട് ഒരുവന് ജീവിതം എത്രമാത്രം ആദരിച്ചിരിക്കുന്നു എന്നതിൻറെ പതക്കങ്ങളാണ് അയാളുടെ മുറിപ്പാടുകൾ. ആശ്വാസത്തിൻ്റെ, ചിരിയോടെ അവരത് കേട്ട്, കെട്ടൊഴിഞ്ഞ മനസ്സോടെ പിന്നെ മകളുടെ കുറെ വിശേഷങ്ങളും പറഞ്ഞു ചായയുമായി നടന്ന് നീങ്ങി.

കേൾക്കാൻ ഒരാളുണ്ടെങ്കിൽ, കേട്ട് കഴിഞ്ഞ് പറയാൻ സാന്ത്വനമായി രണ്ടു വാക്കുകൾ ഉണ്ടെങ്കിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയും. ഒരാളുടെ മനസ്സിൽ ദുഃഖം നിറയ്ക്കാൻ അല്ല സന്തോഷിപ്പിക്കാൻ നമുക്ക് സാധിക്കേണ്ടത്. കരയിക്കാൻ വലിയ മിടുക്ക് വേണ്ട, ചിരിപ്പിക്കാൻ പക്ഷേ, നമുക്ക് നല്ല പ്രയത്നം വേണം. അങ്ങിനെ ചെയ്യുമ്പോഴാണ് നമുക്ക് സംതൃപ്തി ലഭിക്കുന്നത്. നമ്മുടെ പാദങ്ങൾ അടയാളമാകുന്നത്. അങ്ങിനെയെത്ര മനുഷ്യർ നമുക്കു ചുറ്റും. ഞാനും ചായയുമായി നടന്നു.

എനിക്ക് നിന്റെ പനിനീർ തോട്ടത്തിൽ കടക്കണമെന്നുണ്ടെങ്കിൽ; ആദ്യം മുള്ളുകളുമായി കരാറുണ്ടാക്കേണ്ടതുണ്ട്.!!
-റൂമി

17/03/2021
DONT MISS
08/02/2021

DONT MISS

തിങ്ക് ബിഫോർ യു ക്ലിക്ക്
കെ കെ എം എ സൈബർ സുരക്ഷാ വെബിനാർ 12 നു :

കുവൈത്ത്‌ : നിത്യേനയെന്നോണം വിവിധ നൂതന ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയും സൂക്ഷ്മതയും അറിയുവാനും അതോടൊപ്പം ഓൺലൈൻ ചതികുഴികളെ സംബന്ധിച്ചു അവബോധം നൽകുന്നതിനായി കെ കെ എം എ സൈബർ സെക്യൂരിറ്റി വെബിനാർ സംഘടിപ്പിക്കുന്നു . കെ കെ എം എ ഡെവലപ്മെൻറ് ഐടി വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാറിൽ സൈബർ സെക്യൂരിറ്റി വിദഗ്ധൻ അമീർ വിവിധ ഓൺലൈൻ സുരക്ഷാസംവിധാനങ്ങളെ കുറിച്ച് സംസാരിക്കും .
പാസ്സ്‌വേർഡുകളുടെ ഉപയോഗവും പ്രാധാന്യവും , മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകാരങ്ങളുടെ സുരക്ഷ ,ഇ മെയിൽ , വെബ്‌ സുരക്ഷ , സൈബർ സുരക്ഷ തുടങ്ങിയ വിവിധ സാങ്കേതികകാര്യങ്ങൾ വിശദീകരിക്കും . ചോദ്യോത്തര വേളയും ഉണ്ടായിരിക്കും
താല്പര്യമുള്ള ആർക്കും തന്നെ സൂം അല്ലെങ്കിൽ ഫേസ്ബുക് ലൈവ് വഴി പരിപാടിയിൽ സംബന്ധിക്കാം .
സൂം ഐഡി :895 7289 5506
പാസ്സ്‌വേർഡ് :kkma2021
ഫേസ്ബുക് ലൈവ് :facebook.കോം/കെ കെ എം എ .ന്യൂസ്

തിങ്ക് ബിഫോർ യു ക്ലിക്ക് കെ കെ എം എ സൈബർ  സുരക്ഷാ  വെബിനാർ 12 നു :കുവൈത്ത്‌ : നിത്യേനയെന്നോണം വിവിധ നൂതന  ഡിജിറ്റൽ സാങ്ക...
08/02/2021

തിങ്ക് ബിഫോർ യു ക്ലിക്ക്
കെ കെ എം എ സൈബർ സുരക്ഷാ വെബിനാർ 12 നു :

കുവൈത്ത്‌ : നിത്യേനയെന്നോണം വിവിധ നൂതന ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയും സൂക്ഷ്മതയും അറിയുവാനും അതോടൊപ്പം ഓൺലൈൻ ചതികുഴികളെ സംബന്ധിച്ചു അവബോധം നൽകുന്നതിനായി കെ കെ എം എ സൈബർ സെക്യൂരിറ്റി വെബിനാർ സംഘടിപ്പിക്കുന്നു . കെ കെ എം എ ഡെവലപ്മെൻറ് ഐടി വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാറിൽ സൈബർ സെക്യൂരിറ്റി വിദഗ്ധൻ അമീർ വിവിധ ഓൺലൈൻ സുരക്ഷാസംവിധാനങ്ങളെ കുറിച്ച് സംസാരിക്കും .
പാസ്സ്‌വേർഡുകളുടെ ഉപയോഗവും പ്രാധാന്യവും , മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകാരങ്ങളുടെ സുരക്ഷ ,ഇ മെയിൽ , വെബ്‌ സുരക്ഷ , സൈബർ സുരക്ഷ തുടങ്ങിയ വിവിധ സാങ്കേതികകാര്യങ്ങൾ വിശദീകരിക്കും . ചോദ്യോത്തര വേളയും ഉണ്ടായിരിക്കും
താല്പര്യമുള്ള ആർക്കും തന്നെ സൂം അല്ലെങ്കിൽ ഫേസ്ബുക് ലൈവ് വഴി പരിപാടിയിൽ സംബന്ധിക്കാം .
സൂം ഐഡി :895 7289 5506
പാസ്സ്‌വേർഡ് :kkma2021
ഫേസ്ബുക് ലൈവ് :facebook.കോം/കെ കെ എം എ .ന്യൂസ്

08/01/2021

Islmaic Speach By Janab Sulaiman Melpathoor

11/12/2020

Medical Webinar By Ahmedi zonal

01/05/2020

For Kuwait Friends! Zoom + FB Live Today

24/01/2018

പൊതുമാപ്പ് ; കെ കെ എം എ
സേവന കേന്ദ്രങ്ങളിലൂടെ ഗുണഭോക്താക്കളെ സഹായിക്കും

കുവൈത് ;

കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അനധികൃത താമസക്കാർ ഈ അവസരം പൂർണമായും ഉപയോഗപ്പെടുത്തി നാട്ടിലേക്കു തിരികെ പോവുകയോ , അല്ലെങ്കിൽ താമസരേഖ ശരിയാക്കുകയോ വേണമെന്ന് കുവൈത് കേരള മുസ്ളീം അസോസിയേഷന്റെ (കെ കെ എം എ )അഭ്യർത്ഥിച്ചു .ഗുണഭോക്താക്കൾക്കു മാർഗനിർദേശം നൽകുന്നതിനും സേവനം നൽകുന്നതിനായി കെ കെ എം എ പൊതുമാപ്പ് സേവനകേന്ദ്രങ്ങൾ ആരംഭിക്കും

കെ കെ എം എ യുടെ 14 ബ്രാൻഞ്ചുകളിലൂടെയും ജനങ്ങൾക് സേവനം നൽകും . കൂടാതെ ജലീബ് പാർക്കിൽ പ്രവർത്തിക്കുന്ന കെ കെ എം എ യുടെ ഓഫീസിലൂടെയും (99111218),മംഗഫിലെ ബ്ലോക്ക് നാലിലെ മലബാർ ഓഡിറ്റോറിയത്തിൽ എല്ലാ പ്രവർത്തി ദിവസങ്ങളിൽ മാത്രം വൈകുനേരം ആറു മുതൽ ഒൻപത് വരെ (99428719/55428719-വാട്ട് സ് അപ് )ഫർവാനിയയിലെ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിലും കുവൈത് സിറ്റിയിലെ ചേംബർ ഓഫ് കൊമേഴ്സിന് എതിർവശത്തുള്ള സംഗം ഹോട്ടലിലും (94094513/97881804) പ്രവര്ത്തി ദിവസങ്ങളിൽ വൈകുന്നേരം ആറു മുതൽ രാത്രി ഒൻപതര വരെയും കൂടാതെ അവധി ദിവസങ്ങളിലും സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കും .താഴെ കൊടുത്ത മൊബൈൾ നമ്പറുകളിലും ജനങ്ങൾക് ബന്ധപ്പെടാവുന്നതാണ് .

കൂവൈത് സിറ്റി (55460635/ ),
സാൽമിയ (99702396),
മഹബൂല (97960883),
അബു ഹലീഫ (99267163),
ജഹറ (99641052),
ഫഹാഹീൽ (99125481,97420679),
ഫർവാനിയ (97834590),
അബ്ബാസിയ (55968822,55183665),
ജലീബ് (94136662),
ഹവല്ലി (97472101),
സബ്ഹാൻ (99481932)
ഫിന്താസ് (66694875),ഖൈത്താൻ (972072221

അതവർക് ആശ്വാസത്തിൻറ്റെ കുളിർമഴയായി.... :സാർ , ഒരിക്കലും മറക്കില്ല സാർ , ഈ ദിവസത്തെ , ഇന്നു നിങ്ങൾ ഞങ്ങൾക്കായി ഒരുക്കിയ ഈ...
20/01/2018

അതവർക് ആശ്വാസത്തിൻറ്റെ കുളിർമഴയായി.... :

സാർ , ഒരിക്കലും മറക്കില്ല സാർ , ഈ ദിവസത്തെ , ഇന്നു നിങ്ങൾ ഞങ്ങൾക്കായി ഒരുക്കിയ ഈ മെഡിക്കൽ ക്യാമ്പിനെ , നിങ്ങളുടെ ഇന്നത്തെ അധ്വാനത്തെ , സർ ഇതാണ് ശരിക്കും പുണ്യം ,

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ബംഗാളിയിലും അറബിയിലും , തങ്ങളുടെ ഭാഷയിൽ അവർ പറഞ്ഞുകൊണ്ടിരുന്നു , നീണ്ട ക്യൂവിൽ തിക്കി തിരക്കുന്നതിനിടയിൽ , ഏതു ഡോക്ടറെയാണ് കാണേണ്ടതെന്ന ആശങ്കക്കിടയിൽ ,തലേന്ന് രാത്രിമുതൽ വിശന്നിരുന്നു പിറ്റേന്നു പരിശോധനക്കായി രക്തം കുത്തിയെടുക്കാൻ വിരൽ നീട്ടുന്നിതിനിടയിൽ . എല്ലായിടത്തും നന്ദി പറയുകയാണവർ

കുവൈത് സിറ്റിയിൽ 40കിലോമീറ്റര് അകലെ ഫഹാഹീലിന് അടുത്തായ് ഖൊറാഫി നാഷണൽ ലേബർ ക്യാമ്പിൽ നടത്തിയ മെഡിക്കൽ ക്യാമ്പാണ് രംഗം

മാസങ്ങളായി ജീവിതം ദുരിതസമായവർ , ജോക്കിയില്ല , ശമ്പളമില്ല , എന്തിന് താമസ രേഖ പോലും കാലാവധി കഴിഞ്ഞിട്ട് ആറു മാസത്തിനു മേലെയായി , പണമില്ല ചികിത്സയില്ല , ഗവ ആശുപത്രിയിൽ പോയാൽ എടുക്കില്ല , ക്യാമ്പിലെ ക്ലിനിക്കിൽ ആവട്ടെ മരുന്നുകൾ ദുര്ലഭം

2900 ഓളം തൊഴിലാളികൾ വിവിധ രാജ്യക്കാർ , ഭാഷക്കാർ , വേഷക്കാർ , പക്ഷെ ദുരിതത്തിന് , കഷ്ടപ്പാടിന് , വേഷവും ഭാഷയുമില്ലല്ലോ ? എല്ലാവർക്കും കണ്ണീരിനു ഉപ്പുരസം മാത്രം

ആറേഴായിരം പേരുണ്ടായിരുന്നു ; ശമ്പളം ഇല്ലാതായപ്പോ , അക്കാമ്മ ( താമരേഖ ) ഇല്ലാതായപ്പോ കുറേ പോർ പോയി , കിട്ടാനുള്ള ആനുകൂല്യങ്ങൾ വേണ്ടെന്നുവെച്ചു , അല്ലെങ്കിലും ആ പ്രതീക്ഷയില്ലല്ലോ

ഇവിടെയാണ് മെഡിക്കൽ ക്യാംപ് നടന്നത് ; മരുഭൂമിയിൽ ഇത്തിരി മരുപ്പച്ച കണ്ടെത്തിയ പോലെയാണ് ക്യാമ്പിലെ തൊഴിലാളികൾ ഇന്നലെ (19 ജനുവരി 18) രെജിസ്ട്രേഷൻ കൗണ്ടറിനു മുന്നിൽ പൊതിഞ്ഞത് ; ഡോക്ടറെ കാണാൻ ഒരു ഷീറ്റു കിട്ടാൻ . ആശ്വാസത്തിന്റെ ഒരിറ്റു സാന്ത്വനം നുകരാൻ , നീറുന്ന രോഗാവസ്ഥക് ഇത്തിരി മരുന്നിനായി ...അങ്ങിനെ അങ്ങിനെ ,,,

ഇന്ത്യൻ എംബസ്സിയുടെ നിർദേശപ്രകാരം ഇന്ത്യൻ ഡോക്ടർസ് ഫോറവും കുവൈത്തിലെ ഏറ്റവും വലുതും സജീവവുമായ ജീവ കാരുണ്യ സംഘടനയായ കുവൈത് കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ )യും സംയുക്തമായി കൈകോർത്താണ് മെഡിക്കൽ ക്യാമ്പ് ഒരുക്കിയത് , വെറും മൂന്നു ദിവസത്തെ തയ്യാറെടുപ്പിൽ , മുപ്പതോളം ഡോക്ടർമാർ , ഇന്ത്യൻ നേഴ്‌സസ് അസോസിയേഷന്റെ പ്രവർത്തകർ , പാരാ മെഫിക്കൽ സ്റ്റാഫ് , ഷുഗർ , ബിപി , കൊളസ്‌ട്രോൾ , ഇസിജി എന്നിവ പരിശോധിക്കാനുള്ള സജ്ജീകരണങ്ങൾ ,എല്ലാത്തിനും ഒരുക്കങ്ങളും ക്രമീകരങ്ങളുമായി കെ കെ എം എ യുടെയും അതിന്റെ സ്വാന്തന വിഭാഗമായ മാഗ്നെറ്റിന്റെ 40 വളണ്ടിയർമാരും -. ക്യാമ്പ് ഉജ്ജ്വലമായി , തൃപ്തികരമായി

കഴിഞ്ഞ ആഴ്ച്ച കേന്ദ്ര മന്ത്രി ലേബർ ക്യാംപ് സന്ദർച്ചിരുന്നു ; അപ്പോൾ ദുരിതാവസ്ഥ കണ്ടു മനസ്സിലാക്കി , തിരികെ എത്തിയ ഉടനെ തൊഴിലാളികൾക്കു വൈദ്യ സഹായം എത്തിക്കാൻ എംബസിയോട് നിർദേശിച്ചത് ; ഇതിനെ തുടർന്നാണ് എംബസി അധികൃതർ ഇന്ത്യൻ ഡോക്ടർസ് ഫോറത്തിനെയും കെ കെ എം എ യെയും കൂടെ ചേർത്ത് ക്യാംപിനായി തുടക്കം കുറിച്ചത്

ഗുരുതര ആരോഗ്യ പ്രശനം കണ്ടെത്തിയ 4 പേരെ ഇന്നലെ തന്നെ ആടാൻ ആശുപത്രിയിൽ പ്രവേശിപ്പച്ചു

ഇന്ത്യൻ എംബസ്സിയുടെ ഡി സി എം രാജഗോപാൽ സിങ് ക്യാംപ് സന്ദര്ശിച്ചു ; ലേബർ അറ്റാക്ഷ്യേ സിബിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു ; ഡോ അഭയ് പദ്വാർ , ഡോ സയ്യദ് , ഡോ ആമിർ അഹമ്മദ് , എന്നിവരുടെ നേതൃത്വത്തിൽ ഐഡിഫ് സംഘവും , കെ കെ എം എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ , വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ , ആക്ടിങ് പ്രസിഡന്റ് എ പി അബ്ദുൽസലാം , പി കെ അക്‌ബർ സിദ്ധീഖ് ,ആക്ടിങ് ജന സെക്രെ കെ സി റഫീഖ് ,ബി എം ഇക്ബാൽ ,സി ഫിറോസ് , കെ സി ഗഫൂർ , മുനീർ കുനിയ , സംസം റഷീദ് , പി ടി അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ കെ കെ എം എ സംഘവും സലിം കൊമ്മേരി , വി കെ ഗഫൂര് , ഷാഹിദ് ലബ്ബ , പി കെ ശരീഫ് , അഷ്‌റഫ് മാങ്കാവ് , ഹനീഫ വി കെ , തുടങ്ങിയവരുടെ നേതൃത്വത്തിൽ കെ കെ എം എ -മാഗ്നെറ് വളണ്ടിയർമാരും ക്യാംപിനു നേതൃത്വം നൽകി

KKMA Scholarship Distribution Ceremony @ Kanhangad
12/12/2017

KKMA Scholarship Distribution Ceremony @ Kanhangad

SALMIYA BRANCH celebrating 1000+ members campaign
17/11/2017

SALMIYA BRANCH celebrating 1000+ members campaign

Address

Kuwait City

Telephone

99111218

Website

Alerts

Be the first to know and let us send you an email when Kuwait Kerala Muslim Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram