Fr. Dr. A P George

Fr. Dr. A P George Greetings in the Matchless Name of our Lord Jesus Christ! Fr. Dr. A. P. George was born in Arackakudy family, Vengola, Ernakulam District, Kerala.

His parents were Paily and Aliyamma. He had his education at Union Christian College, Aluva, and University Center Karyavattom, Trivandrum. He earned his PhD in Psychology from University of Kerala, Trivandrum. Clinical Psychology Post Graduate degree from Central Institute of Psychiatry, Bihar and certification as Deaddiction Counselor from United States. He was ordained as priest in Malankara Syrian Orthodox Church and served in different parishes in Kerala and United States. He worked with various projects of Guardian Angel Care Charitable Society, Kerala, India. During his stay in India, he served as the Director of Bethsada Nursing Home, Clinical Psychologist in Bethsada Mental Health Center and visiting Professor in Malankara Syrian Orthodox Theological Seminary, Mulamthuruthy, Kerala. During his stay in United States, he worked as Professor in Psychology, in the department of Social Sciences, Essex County Community College, New Jersey. Special interests are evangelization, marriage and youth counseling, social work, and writing. Wrote and published nine books of psychological and theological nature for personality development and spiritual enlightenment. His beloved wife Lysa and blessed children Sooraj, Veena, Manu, Sharon and grandchildren Eva and Ephraim are highly supportive and vital partners in his fatherg.com digital ministry. From the bottom of our heart we would like to express our appreciation and indebtedness to our web master beloved Markose George and DTP artist Leena Aliyas. They are 7/24 volunteer workers behind the screen. Thank you so much for the wonderful job you do for our web ministry. We've heard from visitors and volunteers how creative, helpful, and professional you are, and that really inspires confidence in our divine mission. We're so lucky to have you. Thank you for your gracious comments. We're grateful for the opportunity to make this digital content available to you, and pray the LORD will use it to help you in your walk with the LORD. Thank you for letting us know the things that have been most helpful to you. This really helps us know what to add, change or correct. If this mission sounds good to you, please visit us again and introduce this ministry to your friends. May the Lord bless you and make his face to shine upon you and be gracious to you and your family.

09/29/2025

കാവൽക്കാരാ, രാത്രി എന്തായി?

ഈ വാക്യത്തിലെ രാത്രി പുറത്തെ അന്ധകാരമല്ല. ഭയം, അനീതി,രോഗം, വിരഹദുഃഖം, ആത്മീയ ആശയക്കുഴപ്പം... തുടങ്ങിയ ജീവിതത്തിലെ ഇരുട്ടുകളെപ്പറ്റിയാണ്.
ഈ പ്രതിസന്ധികൾ ആകുന്ന ഇരുട്ട് എന്ന് അവസാനിക്കും എന്ന് പരിഹാരം ഉണ്ടാകും എന്നാണ് ഈ ചോദ്യത്തിന് അർത്ഥം.

ചില രാത്രികൾ സുദീർഘവും, ചില പ്രഭാതങ്ങൾ വളരെ വളരെ അകലെയുമാണ് എന്നുള്ള സത്യം നമ്മൾ അംഗീകരിച്ചേ പറ്റൂ.
ആഗ്രഹിക്കുന്നത് എല്ലാം നിമിഷങ്ങൾക്കും ഉള്ളിൽ ലഭിക്കുന്ന ഹൈടെക് കൾച്ചറിൽ പ്രഭാതത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ദുസഹമാണ്.
പക്ഷേ, ഇരുട്ടിന്റെ ഏകാന്തതയിലും ഭയാശങ്കകളിലും ആയിരിക്കുമ്പോഴും നമ്മൾ അനാഥരും അവഗണിക്കപ്പെട്ടവരും അല്ല എന്നതാണ് ആശ്വാസം.

ഏശയ്യാ 21ൽ, എല്ലാവരും ഉറങ്ങുമ്പോൾ നഗരം കാത്ത് ഉറങ്ങാതിരിക്കുന്ന ഒരു കാവൽക്കാരൻ ഉണ്ട്.
അദ്ദേഹത്തിന്റെ ജോലി ലളിതമാണെന്ന് തോന്നിയേക്കാം, പക്ഷേ വളരെ നിർണായകമാണ്.
ജാഗ്രതയോടെ കാവൽ നിൽക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യേണ്ട ചുമതലയാണ് അദ്ദേഹത്തിന് ഉള്ളത്. പട്ടണം മുഴുവൻ സമാധാനത്തോടെ ഉറങ്ങുമ്പോൾ അയാൾ ഉറങ്ങാതെ കാത്തിരിക്കുന്നു. മറ്റുള്ളവർ കാണാതെ പോകുന്നത് അയാളുടെ കണ്ണുകൾ കാണുന്നു.

തങ്ങൾക്ക് വേണ്ടി ഒരു കാവൽക്കാരൻ ജാഗ്രതയോടെ കാത്തിരിക്കുന്നു എന്നത് പട്ടണ നിവാസികൾക്ക് സുരക്ഷിത ബോധവും ആശ്വാസവും ആണ്.
പ്രഭാതം എപ്പോൾ വരുമെന്നും അപകടസാധ്യതകൾ എന്തൊക്കെയാണെന്നും കാവൽക്കാരന് അറിയാം.

ഈ തിരുവചനം നമുക്ക് നൽകുന്ന ഒരു പ്രത്യാശ ദൂതുണ്ട്:
യേശു കർത്താവാണ് നമ്മുടെ കാവൽക്കാരൻ.
അവൻ നമ്മുടെ ഉറങ്ങാത്ത കാവൽക്കാരനാണ്.
അവന് നമ്മുടെ രാത്രികളെയും രാത്രിയിലെ ഭയാശങ്കകളെയും അറിയാം.
ഇരുട്ടിൽ നമുക്ക് നേരെ വരുന്ന അപകടസാധ്യതകളെ അവന് അറിയാം.
നമ്മുടെ വിമോചനത്തിന്റെ, സൗഖ്യത്തിന്റെ, പ്രശ്നപരിഹാരത്തിന്റെ, വിജയത്തിന്റെ, അനുരഞ്ജനത്തിന്റെ, നിത്യതയിലേക്കുള്ള മടക്കയാത്രയുടെയൊക്കെ പ്രഭാതം എപ്പോഴാണെന്നും എത്ര അകലെ ആണെന്നും നമ്മുടെ കാവൽക്കാരനായ സ്നേഹ ഇടയന് അറിയാം.
He is not only watching, but he's working while we wait.

'ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.'
സങ്കീര്‍ത്തനങ്ങള്‍ 121 : 4

നമ്മുടെ ഭാവി ശൂന്യവും ഇരുളടഞ്ഞതും ഭയാനകവുമായി നമുക്ക് തോന്നുമ്പോഴും, തുടക്കവും ഒടുക്കവും വ്യക്തമായി നമ്മുടെ കർത്താവ് കാണുന്നുണ്ട്. അവൻ നമ്മുടെ ഗമനവും ആഗമനവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.
നമുക്കുള്ള ഭയാശങ്കകളും പാനിക് ഫീലിംഗ്സും നമ്മുടെ കർത്താവിനില്ല. നമ്മുടെ സുരക്ഷാ കോട്ടയുടെയും ചുറ്റുമതിലിന്റെയും ജാഗ്രതയുള്ള കാവൽക്കാരനായി അവൻ എന്നും എപ്പോഴും നിൽക്കുകയാണ്.

വലിയൊരു അപകടത്തിൽ മാരകമായി മുറിവേറ്റ മകന്റെ ആശുപത്രി കിടക്കക്കരിയിൽ കരഞ്ഞുലഞ്ഞ ഹൃദയവുമായി ഒരമ്മ ഇരിക്കുകയാണ്.
മകൻ അബോധാവസ്ഥയിലാണ്.
ശരീരത്തിന്റെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്ന യന്ത്രങ്ങളുടെ ശബ്ദം, ഡോക്ടേഴ്സ് വന്നുപോകുന്നു, പാരാമെഡിക്കൽ ടീം മെഡിക്കൽ ടെക്നോളജിയുടെ പരീക്ഷണ നിരീക്ഷണങ്ങളുമായി തിക്കി തിരക്കുന്നു.

മണിക്കൂറുകൾ പിന്നിട്ടിട്ടും ശുഭകരമായ ഒരു മാറ്റവും സംഭവിക്കുന്നില്ല.

സമയം കടന്നു പോകുമ്പോൾ ഗദ്ഗദ ശബ്ദത്തിൽ, ഹൃദയ അൾത്താരയിലെ പ്രാണനാഥനോട് അമ്മ ചോദിച്ചു:
' കർത്താവേ പ്രഭാതം എപ്പോൾ വരും?'

സൂര്യോദയത്തെക്കുറിച്ചല്ല അവൾ ചോദിച്ചത്. അവൾക്ക് വേണ്ടത് സമാധാനമാണ്, അൽഭുത സൗഖ്യമാണ്.

ഒടുവിൽ പ്രഭാതം വന്നു. ആകാശത്തിലല്ല, അവളുടെ ഹൃദയത്തിൽ.
മകൻ കണ്ണുതുറക്കുന്നതിനു മുൻപ്, അവളുടെ പ്രാർത്ഥനയിൽ വ്യാപരിച്ച പരിശുദ്ധാത്മാവ് അവളുടെ വിശ്വാസ കണ്ണു തുറന്നു.
അവൾക്ക് വലിയൊരു ഉൾക്കാഴ്ച ലഭിച്ചു.
എന്തായിരുന്നു അത്?
ഈ രാത്രിയിൽ ഞാൻ തനിച്ചല്ല.
ജീവന്റെ തമ്പുരാൻ, സൗഖ്യദായകൻ, സർവ്വശക്തൻ എന്റെ അടുത്തുണ്ട്.
അത് ദൈവത്തിലുള്ള പ്രത്യാശയിൽ മനസ്സിന്റെ നങ്കുരം ഉറച്ചപ്പോഴുണ്ടായ തിരിച്ചറിവ് ആയിരുന്നു.

അവൾ പിന്നീട് ആ കറുത്ത രാത്രിയിലെ അനുഭവത്തെപ്പറ്റി സാക്ഷ്യം പറഞ്ഞു:

എന്റെ കർത്താവ് അടുത്ത്, തൊട്ടടുത്ത് തന്നെയുണ്ടെന്ന തിരിച്ചറിവ് എനിക്ക് ആശ്വാസം നൽകി.
സർവശക്തനും സൗഖ്യദായകനും അടുത്തുള്ളപ്പോൾ ഞാൻ എന്തിന് ഭയപ്പെടണം, അവൻ കാര്യങ്ങൾ എല്ലാം ഏറ്റെടുത്തിരിക്കുന്നു എന്ന് ധൈര്യം മനസ്സിൽ ഉണ്ടായി.
അവന്റെ ഇഷ്ടം എന്തായാലും ഭയപ്പെടേണ്ടതില്ല, എന്ന ഉറപ്പ് എനിക്ക് ലഭിച്ചു. സകല ബുദ്ധിയെയും കവിയുന്ന സ്വർഗീയ സമാധാനം എന്റെ ചിന്തകളെയും ഹൃദയത്തെയും ക്രിസ്തുയേശുവിൽ കാത്തു.
അതിനുശേഷം എപ്പോൾ പ്രഭാതം വരുമെന്ന് ഞാൻ ചോദിച്ചില്ല. ആകാംക്ഷപെട്ടില്ല.
കാരണം ക്രിസ്തു പ്രഭാത സൂര്യനായി എന്റെ ഹൃദയത്തിൽ ഉദിച്ചുയർന്നു നിൽക്കുകയായിരുന്നു. അത് ഇന്നും ഇപ്പോഴും തുടരുന്നു.
ഈ പ്രത്യാശയാണ് മരണത്തിൽ ഭയമില്ലെന്ന് പാടുവാൻ ഒരു ഭക്ത കവിയെ പ്രേരിപ്പിച്ചത് :
'എന്‍ ജീവന്‍ പോയെന്നാലും എനിക്കതില്‍ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവന്‍എന്‍റെ
യേശു ഒരുക്കിയല്ലോ-യേശുവേ...'

നമ്മുടെ വിശ്വാസ ജീവിതത്തിലെ പ്രധാന പ്രതിസന്ധി നീണ്ടുപോകുന്ന രാത്രികൾ അല്ല, ഒരു പ്രഭാതം വരുമെന്ന് ഉറച്ചു വിശ്വസിക്കാൻ കഴിയാതെ പോകുന്നതാണ്.

നമ്മൾ മറുപടിക്കു വേണ്ടി കാത്തിരിക്കുമ്പോൾ, മറുപടിക്ക് പകരം ദൈവം തന്നെ നമ്മുടെ അടുത്ത് വരും.
ദുരന്തങ്ങളുടെ കറുത്ത രാത്രികളിൽ അവന്റെ സാന്നിധ്യബോധം വിസ്മയകരമായ അനുഭവമാണ്.

'... യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.'
മത്തായി 28 : 20

യോഹന്നാൻ എട്ടാം അധ്യായത്തിൽ നമ്മുടെ സുരക്ഷിത കാവൽക്കാരനായ കർത്താവിന്റെ ഒരു വിസ്മയ പ്രോമിസ് ഉണ്ട്:
'യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.'
യോഹന്നാന്‍ 8 : 12

എല്ലാ ദുരന്തങ്ങളുടെ ഇരുട്ട് കർത്താവ് കൂടെയുള്ളതുകൊണ്ട് മാഞ്ഞുപോകും എന്നല്ല കർത്താവ് പറയുന്നത്. ഇരുട്ടിലും നമ്മൾ വെളിച്ചത്തിലൂടെ നടക്കും എന്നാണ് ഈ വാഗ്ദത്തം.
മരുഭൂ യാത്രയിൽ ഇസ്രായേൽ മക്കൾ രാത്രിയിൽ വെളിച്ചത്തിൽ നടന്നു - ദീപസ്തംഭമായി ദൈവം അവർക്കു മുൻപിൽ ഉണ്ടായിരുന്നു.

പ്രിയ സഹോദരങ്ങളെ, നിങ്ങൾ വിവിധ സഹനങ്ങളുടെയും രോഗങ്ങളുടെയും ശത്രുക്കളുടെയും കറുത്ത രാത്രിയിലാണോ ഇപ്പോൾ?
ഭയപ്പെടേണ്ട. പ്രവാചകനെപ്പോലെ ഉറക്കെ വിളിക്കുക:
കാവൽക്കാരാ, രാത്രി എന്തായി?
അതിനുശേഷം നിശബ്ദമായി കാത്തിരിക്കുക.

പ്രഭാത സൂര്യനായി ക്രിസ്തു ജീവിതത്തിലേക്കും ഹൃദയത്തിലേക്ക് കടന്നുവരും.

-ഫാ. ഡോ. ഏ. പി. ജോർജ്

09/27/2025

WEDNESDAY WITH LORD JESUS

Grace and peace to you in the Name of Lord Jesus Christ!
Dear Bretheren in Christ

Scripture: John 14:27 – “Peace I leave with you; my peace I give to you. I do not give to you as the world gives. Do not let your hearts be troubled and do not be afraid.”

When storms rise in life—conflicts at home, worries about the future, or the heaviness of loss—our first instinct is to search for worldly solutions. Yet the peace of Christ is different. It is not dependent on circumstances, wealth, or human assurance. It is a deep calm that flows from trusting in His presence.

Think of a child sleeping safely in a mother’s arms even though thunder rumbles outside. That is the kind of rest Jesus offers: a shelter of divine love that silences fear. His peace guards our hearts when logic fails, and His Spirit whispers hope when troubles seem louder than prayers.
🙏
Lord Jesus, fill my heart with Your peace that surpasses understanding. Calm every storm within me, and help me rest in Your promises. Amen.
Prayerful regards,
a. p. george achan
(Courtesy)

09/25/2025

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

09/20/2025

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

09/17/2025

WEDNESDAY WITH LORD JESUS

Grace and peace to you in the Name of Lord Jesus Christ!
Dear Bretheren in Christ,

“Cast all your anxiety on him because he cares for you.” —
1 Peter 5:7

We carry many unseen weights—worries about family, work, health, and the future. Some of these burdens keep us awake at night. Jesus does not ask us to pretend they don’t exist; instead, He asks us to place them in His hands. Why? Because He truly cares.

Imagine carrying a heavy backpack for miles, only to realize a strong friend is walking beside you, ready to take it. That’s what Jesus offers. He doesn’t want us crushed under life’s pressures. He wants us free to walk in His strength, not in our own.
🙏
Caring Lord, we give You our fears and anxieties today. Help us rest in the truth that You love us and will never let us go. Amen.
Prayerful regards,
a. p. george achan
(Courtesy)

09/17/2025

ഭാഗ്യനിർഭാഗ്യങ്ങളുടെ ദൈവശാസ്ത്രം.

ദൈവത്തിന്റെ അദൃശ്യകരങ്ങൾ നമുക്ക് വേണ്ടി സദാ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത് എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നോർത്ത് നമ്മൾ വ്യാകുലപ്പെടാറുണ്ട്. അവിചാരിത കാരണങ്ങളാൽ ചിലപ്പോൾ നമ്മുടെ യാത്ര മുടങ്ങിയിട്ടില്ലേ? അതിന് പിന്നിൽ ചില അനുഗ്രഹങ്ങളും ഉണ്ടായിട്ടുണ്ടാകാം. അത് ഒരുപക്ഷേ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ജോലി നഷ്ടപ്പെട്ടു, പക്ഷേ അതിനേക്കാൾ മെച്ചമായ മറ്റൊന്ന് ലഭിച്ചു. ഇതൊക്കെ ദൗർഭാഗ്യങ്ങളും ആകസ്മികങ്ങളും എന്ന് നമുക്ക് തോന്നിയേക്കാം. അങ്ങനെയല്ല, അതൊക്കെ ദൈവത്തിന്റെ ദിവ്യ പരിപാലനത്തിന്റെ ഭാഗമാണ്.

'രൂത്ത് വയലില്‍ച്ചെന്ന്‌ കൊയ്‌ത്തുകാരുടെ പിറകേ കാലാപെറുക്കി. എലിമെലെക്കിന്റെ കുടുംബത്തില്‍പ്പെട്ട ബോവാസിന്റെ വയലിലാണ്‌ അവള്‍ എത്തിച്ചേര്‍ന്നത്‌.'
റൂത്ത്‌ 2 : 3
അമ്മായിയമ്മയ്ക്കും തനിക്കും ഉപജീവന മാർഗം തേടി ഇറങ്ങിയതാണ് റൂത്ത്‌. അവൾ എത്തിച്ചേർന്നത് ബോവസിന്റെ വയലിലാണ്. ഇത് ഒരു യാദൃശ്ചിക സംഭവമല്ല. ദൈവത്തിന്റെ വഴി നടത്തൽ ആയിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട്, ദൈവത്തിന്റെ ദിവ്യ പരിപാലനത്തെപ്പറ്റി മൂന്ന് കാര്യങ്ങൾ നമുക്ക് ചിന്തിക്കാം:

1. നമ്മുടെ ചുവടുവെപ്പുകളെ നിയന്ത്രിക്കുന്നത് ദൈവമാണ്.

സ്വർഗ്ഗത്തിൽ നിന്നും 'ഇതിലെ പോവുക' എന്ന ശബ്ദമൊന്നും രൂത്ത് കേട്ടില്ല. അവൾക്ക് ദർശനവും ഉണ്ടായില്ല. രൂത്ത് വിശ്വാസത്തോടും വിനയത്തോടും യാത്ര തുടർന്നു. ദൈവം അവളെ അനുഗ്രഹ വയലിലേക്ക് വഴി നടത്തി.

നാവിഗേഷൻ സിസ്റ്റം വാഹന യാത്രക്കാർക്ക് വലിയ സൗകര്യമാണ്. അതുപോലെ, ദൈവത്തെ അനുസരിക്കുന്നവരെയും നേരായി നടക്കുന്നവരെയും ദിവ്യ പദ്ധതികളിലൂടെ, ദൈവം തന്റെ ലക്ഷ്യത്തിലേക്ക് വഴിനടത്തും.

'മനുഷ്യന്‍ തന്റെ മാര്‍ഗം ആലോചിച്ചുവയ്‌ക്കുന്നു;അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്‌ കര്‍ത്താവാണ്‌.'
സുഭാഷിതങ്ങള്‍ 16 : 9

ദൈവത്തിന്റെ വിശുദ്ധ പദ്ധതികളിൽ വിശ്വസിക്കുകയും അതിനായി സമർപ്പിക്കുകയും ചെയ്യുമ്പോൾ, ദൈവം നമ്മെ അനുഗ്രഹകരമായി വഴി നടത്തും.
ഭാവിയിലെ മുഴുവൻ കാര്യങ്ങളും പദ്ധതികളും ദൈവം നമുക്ക് വെളിപ്പെടുത്തണമെന്നില്ല. നമ്മുടെ ചെറിയ തീരുമാനങ്ങൾ പോലും ദൈവത്തിന്റെ വലിയ പദ്ധതിക്കായി ദൈവം പ്രയോജനപ്പെടുത്തും.

2. ദൈവം സാധാരണ സംഭവങ്ങളെ അത്ഭുതത്തിനുള്ള ഉപാധികളായി പ്രയോജനപ്പെടുത്താറുണ്ട്.

ആഹാരത്തിനുള്ള മാർഗ്ഗം തേടി ഇറങ്ങിയതായിരുന്നു രൂത്ത്. പക്ഷേ ദൈവം അവളുടെ വഴിയിൽ വീണ്ടെടുപ്പുകാരനായ ബോവസിനെ നിർത്തി. ഒരു സാധാരണ സംഭവത്തിലൂടെ വിസ്മയ അനുഗ്രത്തിലേക്ക് വഴി ദൈവം തുറന്നു.

'ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.'
റോമാ 8 : 28

ഒരു ഒരു സ്ത്രീ തന്റെ അനുഭവസാക്ഷ്യം പറഞ്ഞത് ഇങ്ങനെയാണ്: ഒരിക്കൽ അവൾക്ക് ഫ്ലൈറ്റ് മിസ്സായി. അടുത്ത ഫ്ലൈറ്റിനു വേണ്ടി ഹോട്ടലിൽ താമസിച്ചു. ഹോട്ടലിൽ ഭക്ഷണത്തിന് ഇരുന്നപ്പോൾ, വേർപാടിന്റെ ദുഃഖം അനുഭവിക്കുന്ന ഒരു അമ്മയുമായി പരിചയപ്പെട്ടു. അവളെ ആശ്വസിപ്പിക്കാനും ക്രിസ്തുവിലേക്ക് നയിക്കുവാനും ആ കൂടിക്കാഴ്ച നിമിത്തമായി. യാത്രയിലെ അസൗകര്യങ്ങൾ ദിവ്യ പരിപാലനത്തിന്റെ ഭാഗമായിരുന്നു. രണ്ട് ഫ്ലൈറ്റുകളുടെ സമയത്തിനിടയിൽ ഒരാത്മാവിനെ നേടുവാനുള്ള ഒരു പ്രത്യേക ശുശ്രുഷ ദൈവം അവൾക്കായി ഒരുക്കിയിരുന്നു. അതുകൊണ്ട് ഫ്ലൈറ്റ് മിസ്സ് ആയത് ഒരു നഷ്ടമായില്ല.

നമ്മൾ ദൈവത്തോട് കൂടി നടക്കുമ്പോൾ, ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾപോലും ഒരുപക്ഷേ ദൈവത്തിന്റെ ഡിവൈൻ പ്രൊവിഡൻസിന്റെ ഭാഗമാക്കും. അതിന്റെ പിന്നിൽ ദൈവത്തിന് വലിയ ഉദ്ദേശങ്ങൾ ഉണ്ടായിരിക്കും. അതുകൊണ്ട് താൽക്കാലിക നഷ്ടങ്ങളിൽ നിരാശപ്പെടരുത്, നിർബന്ധ ബുദ്ധിയോടെ സ്വന്തം ഇഷ്ടത്തിന്റെ വഴി തെരഞ്ഞെടുക്കരുത്. പ്രാർത്ഥനയോടെ ദൈവം നൽകുന്ന ദിശാബോധത്തിനായി കാത്തിരിക്കണം.

'കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക;സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്‌.
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ;അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും,'
സുഭാഷിതങ്ങള്‍ 3 : 5-6

3. ദൈവത്തിന്റെ ദിവ്യ പരിപാലനത്തിന്റെ വഴികളിൽ സഹനങ്ങളും വേദനകളും ഉണ്ടായേക്കാം.

രൂത്തിന് ഭർത്താവ് നഷ്ടപ്പെട്ടു, സ്വന്തം നാട് ഉപേക്ഷിക്കേണ്ടിവന്നു, കയ്യിൽ ഒന്നുമില്ലാതെ ആരും ആശ്രയമില്ലാതെ അപരിചിത ദേശത്ത് കഷ്ടതയിൽ ആയി. അവിടെ വെച്ച്, അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ അനുഗ്രഹ വയലിലേക്ക് ദൈവം അവളെ കൈപിടിച്ച് നടത്തി.

നമ്മുടെ ദുഃഖവും സഹനവും കണ്ണുനീരുകളും ഒരിക്കലും നിഷ്ഫലമാവില്ല. അതൊക്കെ ദൈവം വിസ്മയ പദ്ധതികൾക്കായി പ്രയോജനപ്പെടുത്തും എന്നായിരുന്നു ജോസെഫിന്റെ സാക്ഷ്യം:

'നിങ്ങള്‍ എനിക്കു തിന്‍മചെയ്‌തു. പക്‌ഷേ, ദൈവം അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകംപേരുടെ ജീവന്‍ രക്‌ഷിക്കാന്‍ വേണ്ടിയാണ്‌ അവിടുന്ന്‌ അതു ചെയ്‌തത്‌.'
ഉല്‍പത്തി 50 : 20

ദൈവത്തിന് ജീവിതം സമർപ്പിക്കുന്നവരുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾക്ക് പിന്നിലും ദിവ്യ പദ്ധതി ഉണ്ടായിരിക്കും. അതൊരിക്കലും ആകസ്മികങ്ങൾ അല്ല.
You are under divine management.

ലഭിക്കാതെ പോയ ജോലി, അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സുഹൃത്ത്, ലഭിച്ച ഒരു ഫോൺകോൾ... ഇതൊക്കെ ദൈവത്തിന്റെ ദിവ്യ പരിപാലനത്തിന്റെ കൈമുദ്രയുള്ള ജീവിതാനുഭവങ്ങളാണ്.
തിരുവചനത്തിന്റെ വഴിയിലൂടെ, ദൈവാശ്രയത്തോടെ നമ്മൾ യാത്ര തുടരണം. നേരായി നടക്കുന്നവർക്ക് ദൈവം നന്മയൊന്നും മുടക്കില്ല. ദൈവം നമ്മുടെ കാലടികളെ നിത്യജീവന്റെ വഴിയിലേക്കും വിശാലതയിലേക്കും നടത്തും.

ഓരോ ദിവസവും സങ്കീർത്തനക്കാരന്റെ ശ്രേഷ്ഠ സമർപ്പണ പ്രാർത്ഥനയോടെ നമുക്ക് ജീവിതം ആരംഭിക്കാം :
'ദൈവമേ, എന്നെ പരിശോധിച്ച്‌ എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്‌ഷിച്ച്‌എന്റെ വിചാരങ്ങള്‍ മനസ്‌സിലാക്കണമേ!
വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്നു നോക്കണമേ!
ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!'
സങ്കീര്‍ത്തനങ്ങള്‍ 139 : 23-24

-ഫാ. ഡോ. ഏ. പി. ജോർജ്

09/16/2025

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

09/09/2025
09/06/2025
09/04/2025
09/01/2025

Address

Washington D.C., DC

Website

https://fathergi.blogspot.com/, https://www.youtube.com/@father_ap_george

Alerts

Be the first to know and let us send you an email when Fr. Dr. A P George posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category